< ലൂക്കോസ് 8 >

1 അതിനുശേഷം യേശു ഗ്രാമങ്ങളിലും പട്ടണങ്ങളിലും കൂടി സഞ്ചരിച്ചു. അവിടെ ദൈവരാജ്യം പ്രസംഗിക്കുകയും സുവിശേഷം അറിയിക്കുകയും ചെയ്തു.
අපරඤ්ච යීශු ර්ද්වාදශභිඃ ශිෂ්‍යෛඃ සාර්ද්ධං නානානගරේෂු නානාග්‍රාමේෂු ච ගච්ඡන් ඉශ්වරීයරාජත්වස්‍ය සුසංවාදං ප්‍රචාරයිතුං ප්‍රාරේභේ|
2 അവനോടുകൂടെ പന്ത്രണ്ട് ശിഷ്യന്മാരും, അവൻ ദുരാത്മാക്കളെയും വ്യാധികളേയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും, ഏഴ് ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
තදා යස්‍යාඃ සප්ත භූතා නිරගච්ඡන් සා මග්දලීනීති විඛ්‍යාතා මරියම් හේරෝද්‍රාජස්‍ය ගෘහාධිපතේඃ හෝෂේ ර්භාර‍්‍ය්‍යා යෝහනා ශූශානා
3 ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും, ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്ക് ശുശ്രൂഷചെയ്തു പോന്ന മറ്റുപല സ്ത്രീകളും ഉണ്ടായിരുന്നു.
ප්‍රභෘතයෝ යා බහ්ව්‍යඃ ස්ත්‍රියඃ දුෂ්ටභූතේභ්‍යෝ රෝගේභ්‍යශ්ච මුක්තාඃ සත්‍යෝ නිජවිභූතී ර්ව්‍යයිත්වා තමසේවන්ත, තාඃ සර්ව්වාස්තේන සාර්ද්ධම් ආසන්|
4 പിന്നെ വലിയൊരു പുരുഷാരവും, ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും, ഒരുമിച്ചുകൂടിയപ്പോൾ അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ഒരു കൃഷിക്കാരൻ വിത്ത് വിതയ്ക്കുവാൻ പുറപ്പെട്ടു.
අනන්තරං නානානගරේභ්‍යෝ බහවෝ ලෝකා ආගත්‍ය තස්‍ය සමීපේ(අ)මිලන්, තදා ස තේභ්‍ය ඒකාං දෘෂ්ටාන්තකථාං කථයාමාස| ඒකඃ කෘෂීබලෝ බීජානි වප්තුං බහිර්ජගාම,
5 വിതയ്ക്കുമ്പോൾ ചിലത് വഴിയരികിൽ വീണു. ചിലത് മനുഷ്യർ ചവിട്ടുകയും, ചിലത് ആകാശത്തിലെ പറവജാതി തിന്നുകളകയും ചെയ്തു.
තතෝ වපනකාලේ කතිපයානි බීජානි මාර්ගපාර්ශ්වේ පේතුඃ, තතස්තානි පදතලෛ ර්දලිතානි පක්‍ෂිභි ර්භක්‍ෂිතානි ච|
6 മറ്റു ചിലത് പാറമേൽ വീണു മുളച്ചു, നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.
කතිපයානි බීජානි පාෂාණස්ථලේ පතිතානි යද්‍යපි තාන්‍යඞ්කුරිතානි තථාපි රසාභාවාත් ශුශුෂුඃ|
7 മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളും അതിനോടൊപ്പം മുളച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
කතිපයානි බීජානි කණ්ටකිවනමධ්‍යේ පතිතානි තතඃ කණ්ටකිවනානි සංවෘද්ධ්‍ය තානි ජග්‍රසුඃ|
8 മറ്റു ചിലത് നല്ലനിലത്ത് വീണു. അത് മുളച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ട്: കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
තදන්‍යානි කතිපයබීජානි ච භූම්‍යාමුත්තමායාං පේතුස්තතස්තාන්‍යඞ්කුරයිත්වා ශතගුණානි ඵලානි ඵේලුඃ| ස ඉමා කථාං කථයිත්වා ප්‍රෝච්චෛඃ ප්‍රෝවාච, යස්‍ය ශ්‍රෝතුං ශ්‍රෝත්‍රේ ස්තඃ ස ශෘණෝතු|
9 അവന്റെ ശിഷ്യന്മാർ അവനോട് ഈ ഉപമയുടെ അർത്ഥം എന്താണ്? എന്നു ചോദിച്ചു. അതിന് അവൻ മറുപടിയായി പറഞ്ഞത്:
තතඃ පරං ශිෂ්‍යාස්තං පප්‍රච්ඡුරස්‍ය දෘෂ්ටාන්තස්‍ය කිං තාත්පර‍්‍ය්‍යං?
10 ൧൦ ദൈവരാജ്യത്തിന്റെ രഹസ്യങ്ങളെ അറിയുവാൻ നിങ്ങൾക്ക് വരം ലഭിച്ചിരിക്കുന്നു; മറ്റുള്ളവർ കാണുന്നു എങ്കിലും അവർക്ക് ഒന്നും മനസ്സിലാകാതിരിക്കുവാനും, കേൾക്കുന്നു എങ്കിലും ഒന്നും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലൂടെ ആണ് ഞാൻ പഠിപ്പിക്കുന്നത്.
තතඃ ස ව්‍යාජහාර, ඊශ්වරීයරාජ්‍යස්‍ය ගුහ්‍යානි ඥාතුං යුෂ්මභ්‍යමධිකාරෝ දීයතේ කින්ත්වන්‍යේ යථා දෘෂ්ට්වාපි න පශ්‍යන්ති ශ්‍රුත්වාපි ම බුධ්‍යන්තේ ච තදර්ථං තේෂාං පුරස්තාත් තාඃ සර්ව්වාඃ කථා දෘෂ්ටාන්තේන කථ්‍යන්තේ|
11 ൧൧ ഉപമയുടെ അർത്ഥം ഇതാകുന്നു: വിത്ത് ദൈവവചനം ആണ്;
දෘෂ්ටාන්තස්‍යාස්‍යාභිප්‍රායඃ, ඊශ්වරීයකථා බීජස්වරූපා|
12 ൧൨ വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിയ്ക്കപ്പെടാതിരിക്കുവാൻ പിശാച് വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.
යේ කථාමාත්‍රං ශෘණ්වන්ති කින්තු පශ්චාද් විශ්වස්‍ය යථා පරිත්‍රාණං න ප්‍රාප්නුවන්ති තදාශයේන ශෛතානේත්‍ය හෘදයාතෘ තාං කථාම් අපහරති ත ඒව මාර්ගපාර්ශ්වස්ථභූමිස්වරූපාඃ|
13 ൧൩ പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്ക് വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്ത് വിശ്വാസത്തിൽ നിന്നു മാറി പോവുകയും ചെയ്യുന്നു.
යේ කථං ශ්‍රුත්වා සානන්දං ගෘහ්ලන්ති කින්ත්වබද්ධමූලත්වාත් ස්වල්පකාලමාත්‍රං ප්‍රතීත්‍ය පරීක්‍ෂාකාලේ භ්‍රශ්‍යන්ති තඒව පාෂාණභූමිස්වරූපාඃ|
14 ൧൪ മുള്ളിനിടയിൽ വീണതോ, വചനം കേൾക്കുന്നവർ എങ്കിലും, വിവിധ ചിന്തകളാലും, ധനത്താലും, ഈ ലോകത്തിലെ സന്തോഷങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
යේ කථාං ශ්‍රුත්වා යාන්ති විෂයචින්තායාං ධනලෝභේන ඒහිකසුඛේ ච මජ්ජන්ත උපයුක්තඵලානි න ඵලන්ති ත ඒවෝප්තබීජකණ්ටකිභූස්වරූපාඃ|
15 ൧൫ നല്ല മണ്ണിലുള്ളതോ വചനം കേട്ടിട്ട്, ഹൃദയത്തിൽ സംഗ്രഹിക്കുകയും, ക്ഷമയോടെ ഗുണമുള്ള നല്ലഫലം കൊടുക്കുകയും ചെയ്യുന്നവർ തന്നേ.
කින්තු යේ ශ්‍රුත්වා සරලෛඃ ශුද්ධෛශ්චාන්තඃකරණෛඃ කථාං ගෘහ්ලන්ති ධෛර‍්‍ය්‍යම් අවලම්බ්‍ය ඵලාන්‍යුත්පාදයන්ති ච ත ඒවෝත්තමමෘත්ස්වරූපාඃ|
16 ൧൬ വിളക്കു കത്തിച്ചിട്ട് ആരും അതിനെ പാത്രംകൊണ്ട് മൂടുകയോ കട്ടിലിന്റെ കീഴിൽ വെയ്ക്കുകയോ ചെയ്യുന്നില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽആണ് വെയ്ക്കുന്നത്.
අපරඤ්ච ප්‍රදීපං ප්‍රජ්වාල්‍ය කෝපි පාත්‍රේණ නාච්ඡාදයති තථා ඛට්වාධෝපි න ස්ථාපයති, කින්තු දීපාධාරෝපර‍්‍ය්‍යේව ස්ථාපයති, තස්මාත් ප්‍රවේශකා දීප්තිං පශ්‍යන්ති|
17 ൧൭ വെളിപ്പെടാതെ രഹസ്യമായിരിക്കുന്നതു ഒന്നുമില്ല; വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
යන්න ප්‍රකාශයිෂ්‍යතේ තාදෘග් අප්‍රකාශිතං වස්තු කිමපි නාස්ති යච්ච න සුව්‍යක්තං ප්‍රචාරයිෂ්‍යතේ තාදෘග් ගෘප්තං වස්තු කිමපි නාස්ති|
18 ൧൮ ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുവിൻ, കാരണം ദൈവവചനം കേട്ടിട്ട് മനസ്സിലാകുന്നവനു കൂടുതൽ കിട്ടും; ഇല്ലാത്തവനോടോ ഉണ്ട് എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
අතෝ යූයං කේන ප්‍රකාරේණ ශෘණුථ තත්‍ර සාවධානා භවත, යස්‍ය සමීපේ බර්ද්ධතේ තස්මෛ පුනර්දාස්‍යතේ කින්තු යස්‍යාශ්‍රයේ න බර්ද්ධතේ තස්‍ය යද්‍යදස්ති තදපි තස්මාත් නේෂ්‍යතේ|
19 ൧൯ അവന്റെ അമ്മയും സഹോദരന്മാരും
අපරඤ්ච යීශෝ ර්මාතා භ්‍රාතරශ්ච තස්‍ය සමීපං ජිගමිෂවඃ
20 ൨൦ അവനെ കാണുവാനായി അടുക്കൽ വന്നു. എന്നാൽ പുരുഷാരം കാരണം അവന്റെ അടുക്കലേക്ക് വരുവാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ആഗ്രഹിച്ചുകൊണ്ട് പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോട് അറിയിച്ചു.
කින්තු ජනතාසම්බාධාත් තත්සන්නිධිං ප්‍රාප්තුං න ශේකුඃ| තත්පශ්චාත් තව මාතා භ්‍රාතරශ්ච ත්වාං සාක්‍ෂාත් චිකීර්ෂන්තෝ බහිස්තිෂ්ඨනතීති වාර්ත්තායාං තස්මෛ කථිතායාං
21 ൨൧ അവരോട് അവൻ: ദൈവവചനം കേട്ട് അനുസരിക്കുന്നവർ എല്ലാം എന്റെ അമ്മയും സഹോദരന്മാരും ആകുന്നു എന്ന് ഉത്തരം പറഞ്ഞു.
ස ප්‍රත්‍යුවාච; යේ ජනා ඊශ්වරස්‍ය කථාං ශ්‍රුත්වා තදනුරූපමාචරන්ති තඒව මම මාතා භ්‍රාතරශ්ච|
22 ൨൨ ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോട് പറഞ്ഞു.
අනන්තරං ඒකදා යීශුඃ ශිෂ්‍යෛඃ සාර්ද්ධං නාවමාරුහ්‍ය ජගාද, ආයාත වයං හ්‍රදස්‍ය පාරං යාමඃ, තතස්තේ ජග්මුඃ|
23 ൨൩ അവർ തുഴഞ്ഞുകൊണ്ടിരുന്നപ്പോൾ യേശു ഉറങ്ങിപ്പോയി
තේෂු නෞකාං වාහයත්සු ස නිදද්‍රෞ;
24 ൨൪ തടാകത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായി. പടകിൽ വെള്ളം നിറഞ്ഞു. അവർ പേടിച്ചു യേശുവിന്റെ അടുക്കെ ചെന്ന്: നാഥാ, നാഥാ, ഞങ്ങൾ മരിക്കാൻ പോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റ് കാറ്റിനേയും രൂക്ഷമായ തിരമാലകളേയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോട്:
අථාකස්මාත් ප්‍රබලඣඤ්භ්ශගමාද් හ්‍රදේ නෞකායාං තරඞ්ගෛරාච්ඡන්නායාං විපත් තාන් ජග්‍රාස| තස්මාද් යීශෝරන්තිකං ගත්වා හේ ගුරෝ හේ ගුරෝ ප්‍රාණා නෝ යාන්තීති ගදිත්වා තං ජාගරයාම්බභූවුඃ| තදා ස උත්ථාය වායුං තරඞ්ගාංශ්ච තර්ජයාමාස තස්මාදුභෞ නිවෘත්‍ය ස්ථිරෞ බභූවතුඃ|
25 ൨൫ നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.
ස තාන් බභාෂේ යුෂ්මාකං විශ්වාසඃ ක? තස්මාත්තේ භීතා විස්මිතාශ්ච පරස්පරං ජගදුඃ, අහෝ කීදෘගයං මනුජඃ පවනං පානීයඤ්චාදිශති තදුභයං තදාදේශං වහති|
26 ൨൬ യേശുവും ശിഷ്യന്മാരും ഗലീലയ്ക്ക് എതിരെയുള്ള ഗെരസേന്യദേശത്ത് എത്തി.
තතඃ පරං ගාලීල්ප්‍රදේශස්‍ය සම්මුඛස්ථගිදේරීයප්‍රදේශේ නෞකායාං ලගන්ත්‍යාං තටේ(අ)වරෝහමාවාද්
27 ൨൭ അവൻ കരയ്ക്ക് ഇറങ്ങിയപ്പോൾ വളരെ കാലമായി ഭൂതങ്ങൾ ബാധിച്ചൊരു മനുഷ്യൻ പട്ടണത്തിൽനിന്നു അവർക്ക് എതിരെ വന്നു. അവൻ വളരെക്കാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ ആയിരുന്നു താമസിച്ചത്.
බහුතිථකාලං භූතග්‍රස්ත ඒකෝ මානුෂඃ පුරාදාගත්‍ය තං සාක්‍ෂාච්චකාර| ස මනුෂෝ වාසෝ න පරිදධත් ගෘහේ ච න වසන් කේවලං ශ්මශානම් අධ්‍යුවාස|
28 ൨൮ അവൻ യേശുവിനെ കണ്ടിട്ട് നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്റെ കാര്യത്തിൽ ഇടപെടുന്നത് എന്തിന്? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
ස යීශුං දෘෂ්ට්වෛව චීච්ඡබ්දං චකාර තස්‍ය සම්මුඛේ පතිත්වා ප්‍රෝච්චෛර්ජගාද ච, හේ සර්ව්වප්‍රධානේශ්වරස්‍ය පුත්‍ර, මයා සහ තව කඃ සම්බන්ධඃ? ත්වයි විනයං කරෝමි මාං මා යාතය|
29 ൨൯ അവൻ അശുദ്ധാത്മാവിനോട് ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അത് വളരെക്കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ട് ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കുകയും ഭൂതം അവനെ കാടുകളിലേക്ക് ഓടിക്കയും ചെയ്യും.
යතඃ ස තං මානුෂං ත්‍යක්ත්වා යාතුම් අමේධ්‍යභූතම් ආදිදේශ; ස භූතස්තං මානුෂම් අසකෘද් දධාර තස්මාල්ලෝකාඃ ශෘඞ්ඛලේන නිගඩේන ච බබන්ධුඃ; ස තද් භංක්ත්වා භූතවශත්වාත් මධ්‍යේප්‍රාන්තරං යයෞ|
30 ൩൦ യേശു അവനോട്: നിന്റെ പേർ എന്ത് എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ട്; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.
අනන්තරං යීශුස්තං පප්‍රච්ඡ තව කින්නාම? ස උවාච, මම නාම බාහිනෝ යතෝ බහවෝ භූතාස්තමාශිශ්‍රියුඃ|
31 ൩൧ പാതാളത്തിലേക്ക് പോകുവാൻ കല്പിക്കരുത് എന്നു അവ അവനോട് അപേക്ഷിച്ചു. (Abyssos g12)
අථ භූතා විනයේන ජගදුඃ, ගභීරං ගර්ත්තං ගන්තුං මාඥාපයාස්මාන්| (Abyssos g12)
32 ൩൨ അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കുവാൻ അനുവാദം തരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
තදා පර්ව්වතෝපරි වරාහව්‍රජශ්චරති තස්මාද් භූතා විනයේන ප්‍රෝචුඃ, අමුං වරාහව්‍රජම් ආශ්‍රයිතුම් අස්මාන් අනුජානීහි; තතඃ සෝනුජඥෞ|
33 ൩൩ ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ പന്നിക്കൂട്ടം വളരെ വേഗം തടാകത്തിലേക്ക് പാഞ്ഞു വീർപ്പുമുട്ടി ചത്തു.
තතඃ පරං භූතාස්තං මානුෂං විහාය වරාහව්‍රජම් ආශිශ්‍රියුඃ වරාහව්‍රජාශ්ච තත්ක්‍ෂණාත් කටකේන ධාවන්තෝ හ්‍රදේ ප්‍රාණාන් විජෘහුඃ|
34 ൩൪ ഈ സംഭവിച്ചത് പന്നിയെ മേയ്ക്കുന്നവർ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
තද් දෘෂ්ට්වා ශූකරරක්‍ෂකාඃ පලායමානා නගරං ග්‍රාමඤ්ච ගත්වා තත්සර්ව්වවෘත්තාන්තං කථයාමාසුඃ|
35 ൩൫ അവിടെ സംഭവിച്ചത് കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും നല്ല ബോധത്തോടെയും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നത് കണ്ട് ഭയപ്പെട്ടു.
තතඃ කිං වෘත්තම් ඒතද්දර්ශනාර්ථං ලෝකා නිර්ගත්‍ය යීශෝඃ සමීපං යයුඃ, තං මානුෂං ත්‍යක්තභූතං පරිහිතවස්ත්‍රං ස්වස්ථමානුෂවද් යීශෝශ්චරණසන්නිධෞ සූපවිශන්තං විලෝක්‍ය බිභ්‍යුඃ|
36 ൩൬ ഭൂതം ബാധിച്ചവനു സൌഖ്യംവന്നത് എങ്ങനെ എന്നു കണ്ടവർ അവരോട് അറിയിച്ചു.
යේ ලෝකාස්තස්‍ය භූතග්‍රස්තස්‍ය ස්වාස්ථ්‍යකරණං දදෘශුස්තේ තේභ්‍යඃ සර්ව්වවෘත්තාන්තං කථයාමාසුඃ|
37 ൩൭ ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
තදනන්තරං තස්‍ය ගිදේරීයප්‍රදේශස්‍ය චතුර්දික්ස්ථා බහවෝ ජනා අතිත්‍රස්තා විනයේන තං ජගදුඃ, භවාන් අස්මාකං නිකටාද් ව්‍රජතු තස්මාත් ස නාවමාරුහ්‍ය තතෝ ව්‍යාඝුට්‍ය ජගාම|
38 ൩൮ ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ പോകുവാൻ അനുവാദം ചോദിച്ചു.
තදානීං ත්‍යක්තභූතමනුජස්තේන සහ ස්ථාතුං ප්‍රාර්ථයාඤ්චක්‍රේ
39 ൩൯ അതിന് അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്ക് ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
කින්තු තදර්ථම් ඊශ්වරඃ කීදෘඞ්මහාකර්ම්ම කෘතවාන් ඉති නිවේශනං ගත්වා විඥාපය, යීශුඃ කථාමේතාං කථයිත්වා තං විසසර්ජ| තතඃ ස ව්‍රජිත්වා යීශුස්තදර්ථං යන්මහාකර්ම්ම චකාර තත් පුරස්‍ය සර්ව්වත්‍ර ප්‍රකාශයිතුං ප්‍රාරේභේ|
40 ൪൦ യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ സ്വീകരിച്ചു; അവർ എല്ലാവരും യേശുവിനായി കാത്തിരിക്കുകയായിരുന്നു.
අථ යීශෞ පරාවෘත්‍යාගතේ ලෝකාස්තං ආදරේණ ජගෘහු ර‍්‍යස්මාත්තේ සර්ව්වේ තමපේක්‍ෂාඤ්චක්‍රිරේ|
41 ൪൧ അപ്പോൾ പള്ളിപ്രമാണിയായ യായിറോസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
තදනන්තරං යායීර්නාම්නෝ භජනගේහස්‍යෛකෝධිප ආගත්‍ය යීශෝශ්චරණයෝඃ පතිත්වා ස්වනිවේශනාගමනාර්ථං තස්මින් විනයං චකාර,
42 ൪൨ അവന് ഏകദേശം പന്ത്രണ്ട് വയസ്സുള്ള ഏകജാതയായൊരു മകൾ ഉണ്ടായിരുന്നു; അവൾ മരിക്കാറായതു കൊണ്ട് തന്റെ വീട്ടിൽ വരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ ഞെരുക്കിക്കൊണ്ടിരുന്നു.
යතස්තස්‍ය ද්වාදශවර්ෂවයස්කා කන්‍යෛකාසීත් සා මෘතකල්පාභවත්| තතස්තස්‍ය ගමනකාලේ මාර්ගේ ලෝකානාං මහාන් සමාගමෝ බභූව|
43 ൪൩ അന്ന് പന്ത്രണ്ട് വർഷമായി രക്തസ്രവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾ തന്റെ പണം എല്ലാം വൈദ്യന്മാർക്ക് കൊടുത്തിട്ടും ആർക്കും സൌഖ്യം വരുത്തുവാൻ സാധിച്ചിരുന്നില്ല
ද්වාදශවර්ෂාණි ප්‍රදරරෝගග්‍රස්තා නානා වෛද්‍යෛශ්චිකිත්සිතා සර්ව්වස්වං ව්‍යයිත්වාපි ස්වාස්ථ්‍යං න ප්‍රාප්තා යා යෝෂිත් සා යීශෝඃ පශ්චාදාගත්‍ය තස්‍ය වස්ත්‍රග්‍රන්ථිං පස්පර්ශ|
44 ൪൪ അവൾ യേശുവിന്റെ പുറകിൽ അടുത്തുചെന്ന് അവന്റെ വസ്ത്രത്തിന്റെ അറ്റത്ത് തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നു.
තස්මාත් තත්ක්‍ෂණාත් තස්‍යා රක්තස්‍රාවෝ රුද්ධඃ|
45 ൪൫ എന്നെ തൊട്ടത് ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
තදානීං යීශුරවදත් කේනාහං ස්පෘෂ්ටඃ? තතෝ(අ)නේකෛරනඞ්ගීකෘතේ පිතරස්තස්‍ය සඞ්ගිනශ්චාවදන්, හේ ගුරෝ ලෝකා නිකටස්ථාඃ සන්තස්තව දේහේ ඝර්ෂයන්ති, තථාපි කේනාහං ස්පෘෂ්ටඉති භවාන් කුතඃ පෘච්ඡති?
46 ൪൬ യേശുവോ: ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടത് ഞാൻ അറിഞ്ഞ് എന്നു പറഞ്ഞു.
යීශුඃ කථයාමාස, කේනාප්‍යහං ස්පෘෂ්ටෝ, යතෝ මත්තඃ ශක්ති ර්නිර්ගතේති මයා නිශ්චිතමඥායි|
47 ൪൭ താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ട് വിറച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
තදා සා නාරී ස්වයං න ගුප්තේති විදිත්වා කම්පමානා සතී තස්‍ය සම්මුඛේ පපාත; යේන නිමිත්තේන තං පස්පර්ශ ස්පර්ශමාත්‍රාච්ච යේන ප්‍රකාරේණ ස්වස්ථාභවත් තත් සර්ව්වං තස්‍ය සාක්‍ෂාදාචඛ්‍යෞ|
48 ൪൮ അവൻ അവളോട്: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
තතඃ ස තාං ජගාද හේ කන්‍යේ සුස්ථිරා භව, තව විශ්වාසස්ත්වාං ස්වස්ථාම් අකාර්ෂීත් ත්වං ක්‍ෂේමේණ යාහි|
49 ൪൯ അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ വീട്ടിൽനിന്നു ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
යීශෝරේතද්වාක්‍යවදනකාලේ තස්‍යාධිපතේ ර්නිවේශනාත් කශ්චිල්ලෝක ආගත්‍ය තං බභාෂේ, තව කන්‍යා මෘතා ගුරුං මා ක්ලිශාන|
50 ൫൦ യേശു അതുകേട്ടപ്പോൾ: ഭയപ്പെടേണ്ടാ, വിശ്വസിച്ചാൽ മതി എന്നാൽ അവൾ രക്ഷപെടും എന്നു അവനോട് ഉത്തരം പറഞ്ഞു.
කින්තු යීශුස්තදාකර්ණ්‍යාධිපතිං ව්‍යාජහාර, මා භෛෂීඃ කේවලං විශ්වසිහි තස්මාත් සා ජීවිෂ්‍යති|
51 ൫൧ വീട്ടിൽ എത്തിയപ്പോൾ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്ത് വരുവാൻ സമ്മതിച്ചില്ല.
අථ තස්‍ය නිවේශනේ ප්‍රාප්තේ ස පිතරං යෝහනං යාකූබඤ්ච කන්‍යායා මාතරං පිතරඤ්ච විනා, අන්‍යං කඤ්චන ප්‍රවේෂ්ටුං වාරයාමාස|
52 ൫൨ എല്ലാവരും അവളെ ഓർത്തു കരയുകയും, ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുമ്പോൾ: കരയണ്ട, അവൾ മരിച്ചില്ല, ഉറങ്ങുകയാണ് എന്ന് അവൻ പറഞ്ഞു.
අපරඤ්ච යේ රුදන්ති විලපන්ති ච තාන් සර්ව්වාන් ජනාන් උවාච, යූයං මා රෝදිෂ්ට කන්‍යා න මෘතා නිද්‍රාති|
53 ൫൩ അവരോ അവൾ മരിച്ചുപോയി എന്നു അറിയുന്നതുകൊണ്ട് അവനെ പരിഹസിച്ചു.
කින්තු සා නිශ්චිතං මෘතේති ඥාත්වා තේ තමුපජහසුඃ|
54 ൫൪ എന്നാൽ യേശു അവളുടെ കൈയ്ക്ക് പിടിച്ച്; ബാലേ, എഴുന്നേല്ക്ക എന്നു അവളോട് ഉറക്കെ പറഞ്ഞു.
පශ්චාත් ස සර්ව්වාන් බහිඃ කෘත්වා කන්‍යායාඃ කරෞ ධෘත්වාජුහුවේ, හේ කන්‍යේ ත්වමුත්තිෂ්ඨ,
55 ൫൫ അവളുടെ ആത്മാവ് തിരിച്ചുവന്നു, അവൾ ഉടനെ എഴുന്നേറ്റ്; അവൾക്ക് ഭക്ഷണം കൊടുക്കുവിൻ എന്നു അവൻ കല്പിച്ചു.
තස්මාත් තස්‍යාඃ ප්‍රාණේෂු පුනරාගතේෂු සා තත්ක්‍ෂණාද් උත්තස්‍යෞ| තදානීං තස්‍යෛ කිඤ්චිද් භක්‍ෂ්‍යං දාතුම් ආදිදේශ|
56 ൫൬ അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചത് ആരോടും പറയരുത് എന്നു അവൻ അവരോട് കല്പിച്ചു.
තතස්තස්‍යාඃ පිතරෞ විස්මයං ගතෞ කින්තු ස තාවාදිදේශ ඝටනායා ඒතස්‍යාඃ කථාං කස්මෛචිදපි මා කථයතං|

< ലൂക്കോസ് 8 >