< ലൂക്കോസ് 7 >

1 തന്റെ വചനങ്ങളെ ജനങ്ങളോട് അറിയിച്ചുതീർന്നശേഷം യേശു കഫർന്നഹൂമിൽ ചെന്ന്.
තතඃ පරං ස ලෝකානාං කර්ණගෝචරේ තාන් සර්ව්වාන් උපදේශාන් සමාප්‍ය යදා කඵර්නාහූම්පුරං ප්‍රවිශති
2 അവിടെയുള്ള ശതാധിപന്റെ പ്രിയനായ ഒരു ദാസൻ അസുഖം പിടിച്ച് മരിക്കാറായിരുന്നു.
තදා ශතසේනාපතේඃ ප්‍රියදාස ඒකෝ මෘතකල්පඃ පීඩිත ආසීත්|
3 ശതാധിപൻ യേശുവിനെക്കുറിച്ച് കേട്ടിട്ട്, യേശു വന്നു തന്റെ ദാസനെ രക്ഷിക്കുന്നതിനായി അപേക്ഷിക്കുവാൻ, യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.
අතඃ සේනාපති ර‍්‍යීශෝ ර්වාර්ත්තාං නිශම්‍ය දාසස්‍යාරෝග්‍යකරණාය තස්‍යාගමනාර්ථං විනයකරණාය යිහූදීයාන් කියතඃ ප්‍රාචඃ ප්‍රේෂයාමාස|
4 അവർ യേശുവിന്റെ അടുക്കൽ വന്നു അവനോട് താല്പര്യമായി അപേക്ഷിച്ചു: നീ അത് ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;
තේ යීශෝරන්තිකං ගත්වා විනයාතිශයං වක්තුමාරේභිරේ, ස සේනාපති ර්භවතෝනුග්‍රහං ප්‍රාප්තුම් අර්හති|
5 അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും പണിതു തന്നിരിക്കുന്നു എന്നു പറഞ്ഞു.
යතඃ සෝස්මජ්ජාතීයේෂු ලෝකේෂු ප්‍රීයතේ තථාස්මත්කෘතේ භජනගේහං නිර්ම්මිතවාන්|
6 യേശു അവരോടുകൂടെ പോയി, വീടിനോട് അടുക്കാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ വീട്ടിൽ വരുവാനുള്ള യോഗ്യത എനിക്കില്ല;
තස්මාද් යීශුස්තෛඃ සහ ගත්වා නිවේශනස්‍ය සමීපං ප්‍රාප, තදා ස ශතසේනාපති ර්වක්‍ෂ්‍යමාණවාක්‍යං තං වක්තුං බන්ධූන් ප්‍රාහිණෝත්| හේ ප්‍රභෝ ස්වයං ශ්‍රමෝ න කර්ත්තව්‍යෝ යද් භවතා මද්ගේහමධ්‍යේ පාදාර්පණං ක්‍රියේත තදප්‍යහං නාර්හාමි,
7 നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്ക് തോന്നീട്ടുമില്ല; ഒരു വാക്ക് കല്പിച്ചാൽ എന്റെ ദാസന് സൌഖ്യംവരും.
කිඤ්චාහං භවත්සමීපං යාතුමපි නාත්මානං යෝග්‍යං බුද්ධවාන්, තතෝ භවාන් වාක්‍යමාත්‍රං වදතු තේනෛව මම දාසඃ ස්වස්ථෝ භවිෂ්‍යති|
8 ഞാനും അധികാരത്തിന് കീഴിലുള്ള മനുഷ്യൻ ആണ്; എന്റെ കീഴിലും പടയാളികൾ ഉണ്ട്; ഒരുവനോട് പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട് വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു.
යස්මාද් අහං පරාධීනෝපි මමාධීනා යාඃ සේනාඃ සන්ති තාසාම් ඒකජනං ප්‍රති යාහීති මයා ප්‍රෝක්තේ ස යාති; තදන්‍යං ප්‍රති ආයාහීති ප්‍රෝක්තේ ස ආයාති; තථා නිජදාසං ප්‍රති ඒතත් කුර්ව්විති ප්‍රෝක්තේ ස තදේව කරෝති|
9 യേശു അത് കേട്ടിട്ട് ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, തന്നെ അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;
යීශුරිදං වාක්‍යං ශ්‍රුත්වා විස්මයං යයෞ, මුඛං පරාවර්ත්‍ය පශ්චාද්වර්ත්තිනෝ ලෝකාන් බභාෂේ ච, යුෂ්මානහං වදාමි ඉස්‍රායේලෝ වංශමධ්‍යේපි විශ්වාසමීදෘශං න ප්‍රාප්නවං|
10 ൧൦ ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങിവന്നപ്പോൾ ദാസനെ സൌഖ്യത്തോടെ കണ്ട്.
තතස්තේ ප්‍රේෂිතා ගෘහං ගත්වා තං පීඩිතං දාසං ස්වස්ථං දදෘශුඃ|
11 ൧൧ പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്ക് പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.
පරේ(අ)හනි ස නායීනාඛ්‍යං නගරං ජගාම තස්‍යානේකේ ශිෂ්‍යා අන්‍යේ ච ලෝකාස්තේන සාර්ද්ධං යයුඃ|
12 ൧൨ അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരാളെ പുറത്തു കൊണ്ടുവരുന്നു; അവൻ അമ്മയ്ക്ക് ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.
තේෂු තන්නගරස්‍ය ද්වාරසන්නිධිං ප්‍රාප්තේෂු කියන්තෝ ලෝකා ඒකං මෘතමනුජං වහන්තෝ නගරස්‍ය බහිර‍්‍යාන්ති, ස තන්මාතුරේකපුත්‍රස්තන්මාතා ච විධවා; තයා සාර්ද්ධං තන්නගරීයා බහවෝ ලෝකා ආසන්|
13 ൧൩ അവളെ കണ്ടിട്ട് കർത്താവ് മനസ്സലിഞ്ഞ് അവളോട്: കരയണ്ട എന്നു പറഞ്ഞു. അവൻ അടുത്തുചെന്ന് ശവമഞ്ചം തൊട്ടു; അപ്പോൾ അത് ചുമക്കുന്നവർ നിന്നു.
ප්‍රභුස්තාං විලෝක්‍ය සානුකම්පඃ කථයාමාස, මා රෝදීඃ| ස සමීපමිත්වා ඛට්වාං පස්පර්ශ තස්මාද් වාහකාඃ ස්ථගිතාස්තම්‍යුඃ;
14 ൧൪ ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു അവൻ പറഞ്ഞു.
තදා ස උවාච හේ යුවමනුෂ්‍ය ත්වමුත්තිෂ්ඨ, ත්වාමහම් ආඥාපයාමි|
15 ൧൫ മരിച്ചവൻ എഴുന്നേറ്റിരുന്ന് സംസാരിപ്പാൻ തുടങ്ങി; യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു.
තස්මාත් ස මෘතෝ ජනස්තත්ක්‍ෂණමුත්ථාය කථාං ප්‍රකථිතඃ; තතෝ යීශුස්තස්‍ය මාතරි තං සමර්පයාමාස|
16 ൧൬ എല്ലാവരും പരിഭ്രാന്തരായി: ഒരു വലിയ പ്രവാചകനെ നമ്മുടെ ഇടയിൽനിന്നും എഴുന്നേല്പിച്ചിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.
තස්මාත් සර්ව්වේ ලෝකාඃ ශශඞ්කිරේ; ඒකෝ මහාභවිෂ්‍යද්වාදී මධ්‍යේ(අ)ස්මාකම් සමුදෛත්, ඊශ්වරශ්ච ස්වලෝකානන්වගෘහ්ලාත් කථාමිමාං කථයිත්වා ඊශ්වරං ධන්‍යං ජගදුඃ|
17 ൧൭ അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പ്രസിദ്ധമായി.
තතඃ පරං සමස්තං යිහූදාදේශං තස්‍ය චතුර්දික්ස්ථදේශඤ්ච තස්‍යෛතත්කීර්ත්ති ර්ව්‍යානශේ|
18 ൧൮ ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോട് അറിയിച്ചു.
තතඃ පරං යෝහනඃ ශිෂ්‍යේෂු තං තද්වෘත්තාන්තං ඥාපිතවත්සු
19 ൧൯ അപ്പോൾ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു കർത്താവിനോട് ചോദിക്കാൻ അവരെ പറഞ്ഞയച്ചു.
ස ස්වශිෂ්‍යාණාං ද්වෞ ජනාවාහූය යීශුං ප්‍රති වක්‍ෂ්‍යමාණං වාක්‍යං වක්තුං ප්‍රේෂයාමාස, යස්‍යාගමනම් අපේක්‍ෂ්‍ය තිෂ්ඨාමෝ වයං කිං ස ඒව ජනස්ත්වං? කිං වයමන්‍යමපේක්‍ෂ්‍ය ස්ථාස්‍යාමඃ?
20 ൨൦ ആ പുരുഷന്മാർ യേശുവിന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ, യോഹന്നാൻ സ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
පශ්චාත්තෞ මානවෞ ගත්වා කථයාමාසතුඃ, යස්‍යාගමනම් අපේක්‍ෂ්‍ය තිෂ්ඨාමෝ වයං, කිං සඒව ජනස්ත්වං? කිං වයමන්‍යමපේක්‍ෂ්‍ය ස්ථාස්‍යාමඃ? කථාමිමාං තුභ්‍යං කථයිතුං යෝහන් මජ්ජක ආවාං ප්‍රේෂිතවාන්|
21 ൨൧ ആ സമയത്ത് യേശു വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാർക്ക് കാഴ്ച നല്കുകയും ചെയ്തിട്ട് അവരോട്:
තස්මින් දණ්ඩේ යීශූරෝගිණෝ මහාව්‍යාධිමතෝ දුෂ්ටභූතග්‍රස්තාංශ්ච බහූන් ස්වස්ථාන් කෘත්වා, අනේකාන්ධේභ්‍යශ්චක්‍ෂුංෂි දත්ත්වා ප්‍රත්‍යුවාච,
22 ൨൨ കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്ന് അറിയിക്കുവിൻ.
යුවාං ව්‍රජතම් අන්ධා නේත්‍රාණි ඛඤ්ජාශ්චරණානි ච ප්‍රාප්නුවන්ති, කුෂ්ඨිනඃ පරිෂ්ක්‍රියන්තේ, බධිරාඃ ශ්‍රවණානි මෘතාශ්ච ජීවනානි ප්‍රාප්නුවන්ති, දරිද්‍රාණාං සමීපේෂු සුසංවාදඃ ප්‍රචාර‍්‍ය්‍යතේ, යං ප්‍රති විඝ්නස්වරූපෝහං න භවාමි ස ධන්‍යඃ,
23 ൨൩ എന്നാൽ എന്റെ പ്രവർത്തനം മൂലം എന്നെ അവിശ്വസിക്കാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു.
ඒතානි යානි පශ්‍යථඃ ශෘණුථශ්ච තානි යෝහනං ඥාපයතම්|
24 ൨൪ യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോട് യോഹന്നാനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്: നിങ്ങൾ എന്ത് കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റിനാൽ ഉലയുന്ന ഓടയോ?
තයෝ ර්දූතයෝ ර්ගතයෝඃ සතෝ ර‍්‍යෝහනි ස ලෝකාන් වක්තුමුපචක්‍රමේ, යූයං මධ්‍යේප්‍රාන්තරං කිං ද්‍රෂ්ටුං නිරගමත? කිං වායුනා කම්පිතං නඩං?
25 ൨൫ അല്ല, എന്ത് കാണ്മാൻ പോയി? മാർദ്ദവവസ്ത്രംധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു ആഡംബരമായി ജീവിക്കുന്നവർ രാജകൊട്ടരത്തിലാണ് ഉള്ളത്.
යූයං කිං ද්‍රෂ්ටුං නිරගමත? කිං සූක්‍ෂ්මවස්ත්‍රපරිධායිනං කමපි නරං? කින්තු යේ සූක්‍ෂ්මමෘදුවස්ත්‍රාණි පරිදධති සූත්තමානි ද්‍රව්‍යාණි භුඤ්ජතේ ච තේ රාජධානීෂු තිෂ්ඨන්ති|
26 ൨൬ അല്ല, എന്ത് കാണ്മാൻ പോയി? ഒരു പ്രവാചകനെയോ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു:
තර්හි යූයං කිං ද්‍රෂ්ටුං නිරගමත? කිමේකං භවිෂ්‍යද්වාදිනං? තදේව සත්‍යං කින්තු ස පුමාන් භවිෂ්‍යද්වාදිනෝපි ශ්‍රේෂ්ඨ ඉත්‍යහං යුෂ්මාන් වදාමි;
27 ൨൭ “ഞാൻ എന്റെ ദൂതനെ നിനക്ക് മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്ക് വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നത് അവനെക്കുറിച്ചാകുന്നു.
පශ්‍ය ස්වකීයදූතන්තු තවාග්‍ර ප්‍රේෂයාම්‍යහං| ගත්වා ත්වදීයමාර්ගන්තු ස හි පරිෂ්කරිෂ්‍යති| යදර්ථේ ලිපිරියම් ආස්තේ ස ඒව යෝහන්|
28 ൨൮ സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനേക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. --
අතෝ යුෂ්මානහං වදාමි ස්ත්‍රියා ගර්බ්භජාතානාං භවිෂ්‍යද්වාදිනාං මධ්‍යේ යෝහනෝ මජ්ජකාත් ශ්‍රේෂ්ඨඃ කෝපි නාස්ති, තත්‍රාපි ඊශ්වරස්‍ය රාජ්‍යේ යඃ සර්ව්වස්මාත් ක්‍ෂුද්‍රඃ ස යෝහනෝපි ශ්‍රේෂ්ඨඃ|
29 ൨൯ എന്നാൽ ജനം ഒക്കെയും, ചുങ്കക്കാരും കേട്ടിട്ട് യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.
අපරඤ්ච සර්ව්වේ ලෝකාඃ කරමඤ්චායිනශ්ච තස්‍ය වාක්‍යානි ශ්‍රුත්වා යෝහනා මජ්ජනේන මජ්ජිතාඃ පරමේශ්වරං නිර්දෝෂං මේනිරේ|
30 ൩൦ എങ്കിലും പരീശരും ന്യായശാസ്ത്രികളും അവനാൽ സ്നാനം ഏല്ക്കാതെ, തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചന ത്യജിച്ച് കളഞ്ഞു. ---
කින්තු ඵිරූශිනෝ ව්‍යවස්ථාපකාශ්ච තේන න මජ්ජිතාඃ ස්වාන් ප්‍රතීශ්වරස්‍යෝපදේශං නිෂ්ඵලම් අකුර්ව්වන්|
31 ൩൧ ഈ തലമുറയിലെ മനുഷ്യരെ ഞാൻ ഏതിനോട് ഉപമിക്കണം? അവർ ഏതിനോട് തുല്യം?
අථ ප්‍රභුඃ කථයාමාස, ඉදානීන්තනජනාන් කේනෝපමාමි? තේ කස්‍ය සදෘශාඃ?
32 ൩൨ ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്നു അന്യോന്യം വിളിച്ചുപറയുന്ന കുട്ടികളോട് അവർ തുല്യർ.
යේ බාලකා විපණ්‍යාම් උපවිශ්‍ය පරස්පරම් ආහූය වාක්‍යමිදං වදන්ති, වයං යුෂ්මාකං නිකටේ වංශීරවාදිෂ්ම, කින්තු යූයං නානර්ත්තිෂ්ට, වයං යුෂ්මාකං නිකට අරෝදිෂ්ම, කින්තු යුයං න ව්‍යලපිෂ්ට, බාලකෛරේතාදෘශෛස්තේෂාම් උපමා භවති|
33 ൩൩ യോഹന്നാൻ സ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും വന്നിരിക്കുന്നു; അതുകൊണ്ട് അവന് ഭൂതം ഉണ്ട് എന്നു നിങ്ങൾ പറയുന്നു.
යතෝ යෝහන් මජ්ජක ආගත්‍ය පූපං නාඛාදත් ද්‍රාක්‍ෂාරසඤ්ච නාපිවත් තස්මාද් යූයං වදථ, භූතග්‍රස්තෝයම්|
34 ൩൪ മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; ഭക്ഷണപ്രിയനും മദ്യപാനിയുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു.
තතඃ පරං මානවසුත ආගත්‍යාඛාදදපිවඤ්ච තස්මාද් යූයං වදථ, ඛාදකඃ සුරාපශ්චාණ්ඩාලපාපිනාං බන්ධුරේකෝ ජනෝ දෘශ්‍යතාම්|
35 ൩൫ ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.
කින්තු ඥානිනෝ ඥානං නිර්දෝෂං විදුඃ|
36 ൩൬ പരീശരിൽ ഒരാൾ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽചെന്ന് ഭക്ഷണത്തിനിരുന്നു.
පශ්චාදේකඃ ඵිරූශී යීශුං භෝජනාය න්‍යමන්ත්‍රයත් තතඃ ස තස්‍ය ගෘහං ගත්වා භෝක්තුමුපවිෂ්ටඃ|
37 ൩൭ ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്നതു അറിഞ്ഞ് ഒരു വെങ്കൽഭരണി പരിമളതൈലം കൊണ്ടുവന്നു,
ඒතර්හි තත්ඵිරූශිනෝ ගෘහේ යීශු ර්භේක්තුම් උපාවේක්‍ෂීත් තච්ඡ්‍රුත්වා තන්නගරවාසිනී කාපි දුෂ්ටා නාරී පාණ්ඩරප්‍රස්තරස්‍ය සම්පුටකේ සුගන්ධිතෛලම් ආනීය
38 ൩൮ പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ട് തുടച്ച് കാൽ ചുംബിച്ചു തൈലം പൂശി.
තස්‍ය පශ්චාත් පාදයෝඃ සන්නිධෞ තස්‍යෞ රුදතී ච නේත්‍රාම්බුභිස්තස්‍ය චරණෞ ප්‍රක්‍ෂාල්‍ය නිජකචෛරමාර්ක්‍ෂීත්, තතස්තස්‍ය චරණෞ චුම්බිත්වා තේන සුගන්ධිතෛලේන මමර්ද|
39 ൩൯ അവനെ ക്ഷണിച്ച പരീശൻ അത് കണ്ടിട്ട്: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു
තස්මාත් ස නිමන්ත්‍රයිතා ඵිරූශී මනසා චින්තයාමාස, යද්‍යයං භවිෂ්‍යද්වාදී භවේත් තර්හි ඒනං ස්පෘශති යා ස්ත්‍රී සා කා කීදෘශී චේති ඥාතුං ශක්නුයාත් යතඃ සා දුෂ්ටා|
40 ൪൦ യേശു പരീശനോട് “ശിമോനേ, നിന്നോട് ഒന്ന് പറവാനുണ്ട്” എന്നു യേശു പറഞ്ഞതിന്: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.
තදා යාශුස්තං ජගාද, හේ ශිමෝන් ත්වාං ප්‍රති මම කිඤ්චිද් වක්තව්‍යමස්ති; තස්මාත් ස බභාෂේ, හේ ගුරෝ තද් වදතු|
41 ൪൧ കടം കൊടുക്കുന്ന ഒരാൾക്ക് രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു.
ඒකෝත්තමර්ණස්‍ය ද්වාවධමර්ණාවාස්තාං, තයෝරේකඃ පඤ්චශතානි මුද්‍රාපාදාන් අපරශ්ච පඤ්චාශත් මුද්‍රාපාදාන් ධාරයාමාස|
42 ൪൨ കടം വീട്ടുവാൻ അവർക്ക് വക ഇല്ലായ്കയാൽ അവൻ രണ്ടുപേർക്കും ഇളച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?
තදනන්තරං තයෝඃ ශෝධ්‍යාභාවාත් ස උත්තමර්ණස්තයෝ රෘණේ චක්‍ෂමේ; තස්මාත් තයෝර්ද්වයෝඃ කස්තස්මින් ප්‍රේෂ්‍යතේ බහු? තද් බ්‍රූහි|
43 ൪൩ അധികം ഇളച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോട്: നീ വിധിച്ചതു ശരി എന്നു പറഞ്ഞു.
ශිමෝන් ප්‍රත්‍යුවාච, මයා බුධ්‍යතේ යස්‍යාධිකම් ඍණං චක්‍ෂමේ ස ඉති; තතෝ යීශුස්තං ව්‍යාජහාර, ත්වං යථාර්ථං ව්‍යචාරයඃ|
44 ൪൪ സ്ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാൽ കഴുകുവാൻ വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്റെ കാൽ നനച്ച് തലമുടികൊണ്ട് തുടച്ച്.
අථ තාං නාරීං ප්‍රති ව්‍යාඝුඨ්‍ය ශිමෝනමවෝචත්, ස්ත්‍රීමිමාං පශ්‍යසි? තව ගෘහේ මය්‍යාගතේ ත්වං පාදප්‍රක්‍ෂාලනාර්ථං ජලං නාදාඃ කින්තු යෝෂිදේෂා නයනජලෛ ර්මම පාදෞ ප්‍රක්‍ෂාල්‍ය කේශෛරමාර්ක්‍ෂීත්|
45 ൪൫ നീ എന്നെ ചുംബനം ചെയ്തു സ്വീകരിച്ചില്ല; ഇവളോ ഞാൻ അകത്ത് വന്നതുമുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.
ත්වං මාං නාචුම්බීඃ කින්තු යෝෂිදේෂා ස්වීයාගමනාදාරභ්‍ය මදීයපාදෞ චුම්බිතුං න ව්‍යරංස්ත|
46 ൪൬ നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ട് എന്റെ കാൽ പൂശി.
ත්වඤ්ච මදීයෝත්තමාඞ්ගේ කිඤ්චිදපි තෛලං නාමර්දීඃ කින්තු යෝෂිදේෂා මම චරණෞ සුගන්ධිතෛලේනාමර්ද්දීත්|
47 ൪൭ ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോട് പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു.
අතස්ත්වාං ව්‍යාහරාමි, ඒතස්‍යා බහු පාපමක්‍ෂම්‍යත තතෝ බහු ප්‍රීයතේ කින්තු යස්‍යාල්පපාපං ක්‍ෂම්‍යතේ සෝල්පං ප්‍රීයතේ|
48 ൪൮ പിന്നെ അവൻ അവളോട്: നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
තතඃ පරං ස තාං බභාෂේ, ත්වදීයං පාපමක්‍ෂම්‍යත|
49 ൪൯ അവനോട് കൂടെ ഭക്ഷണത്തിന് ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.
තදා තේන සාර්ද්ධං යේ භෝක්තුම් උපවිවිශුස්තේ පරස්පරං වක්තුමාරේභිරේ, අයං පාපං ක්‍ෂමතේ ක ඒෂඃ?
50 ൫൦ അവനോ സ്ത്രീയോട്: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
කින්තු ස තාං නාරීං ජගාද, තව විශ්වාසස්ත්වාං පර‍්‍ය්‍යත්‍රාස්ත ත්වං ක්‍ෂේමේණ ව්‍රජ|

< ലൂക്കോസ് 7 >