< മർക്കൊസ് 1 >

1 ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം ഇവിടെ ആരംഭിക്കുന്നു:
ඊශ්වරපුත්‍රස්‍ය යීශුඛ්‍රීෂ්ටස්‍ය සුසංවාදාරම්භඃ|
2 “ഞാൻ നിനക്ക് മുമ്പായി എന്റെ ദൂതനെ അയയ്ക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും.
භවිෂ්‍යද්වාදිනාං ග්‍රන්ථේෂු ලිපිරිත්ථමාස්තේ, පශ්‍ය ස්වකීයදූතන්තු තවාග්‍රේ ප්‍රේෂයාම්‍යහම්| ගත්වා ත්වදීයපන්ථානං ස හි පරිෂ්කරිෂ්‍යති|
3 കർത്താവിന്റെ വഴി ഒരുക്കുവിൻ, അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ
"පරමේශස්‍ය පන්ථානං පරිෂ්කුරුත සර්ව්වතඃ| තස්‍ය රාජපථඤ්චෛව සමානං කුරුතාධුනා| " ඉත්‍යේතත් ප්‍රාන්තරේ වාක්‍යං වදතඃ කස්‍යචිද්‍රවඃ||
4 യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.
සඒව යෝහන් ප්‍රාන්තරේ මජ්ජිතවාන් තථා පාපමාර්ජනනිමිත්තං මනෝව්‍යාවර්ත්තකමජ්ජනස්‍ය කථාඤ්ච ප්‍රචාරිතවාන්|
5 അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.
තතෝ යිහූදාදේශයිරූශාලම්නගරනිවාසිනඃ සර්ව්වේ ලෝකා බහි ර්භූත්වා තස්‍ය සමීපමාගත්‍ය ස්වානි ස්වානි පාපාන්‍යඞ්ගීකෘත්‍ය යර්ද්දනනද්‍යාං තේන මජ්ජිතා බභූවුඃ|
6 യോഹന്നാനോ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചും പോന്നു.
අස්‍ය යෝහනඃ පරිධේයානි ක්‍රමේලකලෝමජානි, තස්‍ය කටිබන්ධනං චර්ම්මජාතම්, තස්‍ය භක්‍ෂ්‍යාණි ච ශූකකීටා වන්‍යමධූනි චාසන්|
7 “എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് കുനിഞ്ഞഴിക്കുവാൻ ഞാൻ യോഗ്യനല്ല.
ස ප්‍රචාරයන් කථයාඤ්චක්‍රේ, අහං නම්‍රීභූය යස්‍ය පාදුකාබන්ධනං මෝචයිතුමපි න යෝග්‍යෝස්මි, තාදෘශෝ මත්තෝ ගුරුතර ඒකඃ පුරුෂෝ මත්පශ්චාදාගච්ඡති|
8 ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും” എന്നു അവൻ പ്രസംഗിച്ചു.
අහං යුෂ්මාන් ජලේ මජ්ජිතවාන් කින්තු ස පවිත්‍ර ආත්මානි සංමජ්ජයිෂ්‍යති|
9 ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം ഏറ്റു.
අපරඤ්ච තස්මින්නේව කාලේ ගාලීල්ප්‍රදේශස්‍ය නාසරද්ග්‍රාමාද් යීශුරාගත්‍ය යෝහනා යර්ද්දනනද්‍යාං මජ්ජිතෝ(අ)භූත්|
10 ൧൦ വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവ് പ്രാവുപോലെ തന്റെമേൽ വരുന്നതും കണ്ട്.
ස ජලාදුත්ථිතමාත්‍රෝ මේඝද්වාරං මුක්තං කපෝතවත් ස්වස්‍යෝපරි අවරෝහන්තමාත්මානඤ්ච දෘෂ්ටවාන්|
11 ൧൧ നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
ත්වං මම ප්‍රියඃ පුත්‍රස්ත්වය්‍යේව මමමහාසන්තෝෂ ඉයමාකාශීයා වාණී බභූව|
12 ൧൨ ആത്മാവ് ഉടനെ അവനെ മരുഭൂമിയിലേക്ക് പോകുവാൻ നിര്‍ബ്ബന്ധിച്ചു.
තස්මින් කාලේ ආත්මා තං ප්‍රාන්තරමධ්‍යං නිනාය|
13 ൧൩ അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു, നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു.
අථ ස චත්වාරිංශද්දිනානි තස්මින් ස්ථානේ වන්‍යපශුභිඃ සහ තිෂ්ඨන් ශෛතානා පරීක්‍ෂිතඃ; පශ්චාත් ස්වර්ගීයදූතාස්තං සිෂේවිරේ|
14 ൧൪ എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്ന് ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു:
අනන්තරං යෝහනි බන්ධනාලයේ බද්ධේ සති යීශු ර්ගාලීල්ප්‍රදේශමාගත්‍ය ඊශ්වරරාජ්‍යස්‍ය සුසංවාදං ප්‍රචාරයන් කථයාමාස,
15 ൧൫ “കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.
කාලඃ සම්පූර්ණ ඊශ්වරරාජ්‍යඤ්ච සමීපමාගතං; අතෝහේතෝ ර‍්‍යූයං මනාංසි ව්‍යාවර්ත්තයධ්වං සුසංවාදේ ච විශ්වාසිත|
16 ൧൬ അവൻ ഗലീലക്കടല്പുറത്ത് നടക്കുമ്പോൾ ശിമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നത് കണ്ട്; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു.
තදනන්තරං ස ගාලීලීයසමුද්‍රස්‍ය තීරේ ගච්ඡන් ශිමෝන් තස්‍ය භ්‍රාතා අන්ද්‍රියනාමා ච ඉමෞ ද්වෞ ජනෞ මත්ස්‍යධාරිණෞ සාගරමධ්‍යේ ජාලං ප්‍රක්‍ෂිපන්තෞ දෘෂ්ට්වා තාවවදත්,
17 ൧൭ യേശു അവരോട്: “എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു.
යුවාං මම පශ්චාදාගච්ඡතං, යුවාමහං මනුෂ්‍යධාරිණෞ කරිෂ්‍යාමි|
18 ൧൮ ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.
තතස්තෞ තත්ක්‍ෂණමේව ජාලානි පරිත්‍යජ්‍ය තස්‍ය පශ්චාත් ජග්මතුඃ|
19 ൧൯ യേശു അവിടെനിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നത് കണ്ട്.
තතඃ පරං තත්ස්ථානාත් කිඤ්චිද් දූරං ගත්වා ස සිවදීපුත්‍රයාකූබ් තද්භ්‍රාතෘයෝහන් ච ඉමෞ නෞකායාං ජාලානාං ජීර්ණමුද්ධාරයන්තෞ දෘෂ්ට්වා තාවාහූයත්|
20 ൨൦ അവൻ ഉടനെ അവരെയും വിളിച്ചു; അവർ തങ്ങളുടെ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകിൽ വിട്ടു അവനെ അനുഗമിച്ചു.
තතස්තෞ නෞකායාං වේතනභුග්භිඃ සහිතං ස්වපිතරං විහාය තත්පශ්චාදීයතුඃ|
21 ൨൧ അവർ കഫർന്നഹൂമിലേക്ക് പോയി; ശബ്ബത്ത് ദിവസത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിച്ചു.
තතඃ පරං කඵර්නාහූම්නාමකං නගරමුපස්ථාය ස විශ්‍රාමදිවසේ භජනග්‍රහං ප්‍රවිශ්‍ය සමුපදිදේශ|
22 ൨൨ അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്.
තස්‍යෝපදේශාල්ලෝකා ආශ්චර‍්‍ය්‍යං මේනිරේ යතඃ සෝධ්‍යාපකාඉව නෝපදිශන් ප්‍රභාවවානිව ප්‍රෝපදිදේශ|
23 ൨൩ അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ച്:
අපරඤ්ච තස්මින් භජනගෘහේ අපවිත්‍රභූතේන ග්‍රස්ත ඒකෝ මානුෂ ආසීත්| ස චීත්ශබ්දං කෘත්වා කථයාඤ්චකේ
24 ൨൪ “നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ” എന്നു പറഞ്ഞു.
භෝ නාසරතීය යීශෝ ත්වමස්මාන් ත්‍යජ, ත්වයා සහාස්මාකං කඃ සම්බන්ධඃ? ත්වං කිමස්මාන් නාශයිතුං සමාගතඃ? ත්වමීශ්වරස්‍ය පවිත්‍රලෝක ඉත්‍යහං ජානාමි|
25 ൨൫ യേശു അതിനെ ശാസിച്ചു: മിണ്ടരുത്; അവനെ വിട്ടുപോ എന്നു പറഞ്ഞു.
තදා යීශුස්තං තර්ජයිත්වා ජගාද තූෂ්ණීං භව ඉතෝ බහිර්භව ච|
26 ൨൬ അപ്പോൾ അശുദ്ധാത്മാവ് അവനെ തള്ളിയിട്ട് ഇഴച്ച്, ഉറക്കെ നിലവിളിച്ചു അവനെ വിട്ടുപോയി.
තතඃ සෝ(අ)පවිත්‍රභූතස්තං සම්පීඩ්‍ය අත්‍යුචෛශ්චීත්කෘත්‍ය නිර්ජගාම|
27 ൨൭ എല്ലാവരും ആശ്ചര്യപ്പെട്ട്: “ഇതെന്ത്? അധികാരത്തോടെയുള്ള ഒരു പുതിയ ഉപദേശം! അവൻ അശുദ്ധാത്മാക്കളോടുപോലും കല്പിക്കുന്നു; അവ അവനെ അനുസരിക്കുകയും ചെയ്യുന്നു” എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
තේනෛව සර්ව්වේ චමත්කෘත්‍ය පරස්පරං කථයාඤ්චක්‍රිරේ, අහෝ කිමිදං? කීදෘශෝ(අ)යං නව්‍ය උපදේශඃ? අනේන ප්‍රභාවේනාපවිත්‍රභූතේෂ්වාඥාපිතේෂු තේ තදාඥානුවර්ත්තිනෝ භවන්ති|
28 ൨൮ അവന്റെ ശ്രുതി വേഗത്തിൽ ഗലീല നാടെങ്ങും പരന്നു.
තදා තස්‍ය යශෝ ගාලීලශ්චතුර්දික්ස්ථසර්ව්වදේශාන් ව්‍යාප්නෝත්|
29 ൨൯ അവർ പള്ളിയിൽ നിന്നു ഇറങ്ങിയ ഉടനെ യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടിൽ വന്നു.
අපරඤ්ච තේ භජනගෘහාද් බහි ර්භූත්වා යාකූබ්‍යෝහන්භ්‍යාං සහ ශිමෝන ආන්ද්‍රියස්‍ය ච නිවේශනං ප්‍රවිවිශුඃ|
30 ൩൦ അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ച് കിടന്നിരുന്നു; അവർ ഉടനെ അവളെക്കുറിച്ച് അവനോട് പറഞ്ഞു.
තදා පිතරස්‍ය ශ්වශ්‍රූර්ජ්වරපීඩිතා ශය්‍යායාමාස්ත ඉති තේ තං ඣටිති විඥාපයාඤ්චක්‍රුඃ|
31 ൩൧ അവൻ അടുത്തുചെന്ന് അവളെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.
තතඃ ස ආගත්‍ය තස්‍යා හස්තං ධෘත්වා තාමුදස්ථාපයත්; තදෛව තාං ජ්වරෝ(අ)ත්‍යාක්‍ෂීත් තතඃ පරං සා තාන් සිෂේවේ|
32 ൩൨ വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധ ദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
අථාස්තං ගතේ රවෞ සන්ධ්‍යාකාලේ සති ලෝකාස්තත්සමීපං සර්ව්වාන් රෝගිණෝ භූතධෘතාංශ්ච සමානින්‍යුඃ|
33 ൩൩ പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു.
සර්ව්වේ නාගරිකා ලෝකා ද්වාරි සංමිලිතාශ්ච|
34 ൩൪ നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൌഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറിയുകകൊണ്ട് അവയെ സംസാരിപ്പാൻ അവൻ സമ്മതിച്ചില്ല.
තතඃ ස නානාවිධරෝගිණෝ බහූන් මනුජානරෝගිණශ්චකාර තථා බහූන් භූතාන් ත්‍යාජයාඤ්චකාර තාන් භූතාන් කිමපි වාක්‍යං වක්තුං නිෂිෂේධ ච යතෝහේතෝස්තේ තමජානන්|
35 ൩൫ അവൻ അതികാലത്ത്, ഇരുട്ടുള്ളപ്പോൾതന്നെ എഴുന്നേറ്റ് പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്ത് ചെന്ന് പ്രാർത്ഥിച്ചു.
අපරඤ්ච සෝ(අ)තිප්‍රත්‍යූෂේ වස්තුතස්තු රාත්‍රිශේෂේ සමුත්ථාය බහිර්භූය නිර්ජනං ස්ථානං ගත්වා තත්‍ර ප්‍රාර්ථයාඤ්චක්‍රේ|
36 ൩൬ ശിമോനും കൂടെയുള്ളവരും അവനെ അന്വേഷിച്ചു ചെന്ന്,
අනන්තරං ශිමෝන් තත්සඞ්ගිනශ්ච තස්‍ය පශ්චාද් ගතවන්තඃ|
37 ൩൭ അവനെ കണ്ടപ്പോൾ: “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു.
තදුද්දේශං ප්‍රාප්‍ය තමවදන් සර්ව්වේ ලෝකාස්ත්වාං මෘගයන්තේ|
38 ൩൮ അവൻ അവരോട്: “ഞാൻ ചുറ്റുമുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നാം അവിടേക്ക് പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
තදා සෝ(අ)කථයත් ආගච්ඡත වයං සමීපස්ථානි නගරාණි යාමඃ, යතෝ(අ)හං තත්‍ර කථාං ප්‍රචාරයිතුං බහිරාගමම්|
39 ൩൯ അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്ന് പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.
අථ ස තේෂාං ගාලීල්ප්‍රදේශස්‍ය සර්ව්වේෂු භජනගෘහේෂු කථාඃ ප්‍රචාරයාඤ්චක්‍රේ භූතානත්‍යාජයඤ්ච|
40 ൪൦ ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: “നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്നു അപേക്ഷിച്ചു.
අනන්තරමේකඃ කුෂ්ඨී සමාගත්‍ය තත්සම්මුඛේ ජානුපාතං විනයඤ්ච කෘත්වා කථිතවාන් යදි භවාන් ඉච්ඡති තර්හි මාං පරිෂ්කර්ත්තුං ශක්නෝති|
41 ൪൧ യേശു മനസ്സലിഞ്ഞ് കൈ നീട്ടി അവനെ തൊട്ടു:
තතඃ කෘපාලු ර‍්‍යීශුඃ කරෞ ප්‍රසාර‍්‍ය්‍ය තං ස්පෂ්ට්වා කථයාමාස
42 ൪൨ “മനസ്സുണ്ട്, ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി അവന് ശുദ്ധിവന്നു.
මමේච්ඡා විද්‍යතේ ත්වං පරිෂ්කෘතෝ භව| ඒතත්කථායාඃ කථනමාත්‍රාත් ස කුෂ්ඨී රෝගාන්මුක්තඃ පරිෂ්කෘතෝ(අ)භවත්|
43 ൪൩ യേശു അവനെ കർശനമായി താക്കീത് ചെയ്തു:
තදා ස තං විසෘජන් ගාඪමාදිශ්‍ය ජගාද
44 ൪൪ “നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാൽ ചെന്ന് പുരോഹിതന് നിന്നെത്തന്നെ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന് വേണ്ടി മോശെ കല്പിച്ചത് അവർക്ക് സാക്ഷ്യത്തിനായി അർപ്പിക്ക” എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
සාවධානෝ භව කථාමිමාං කමපි මා වද; ස්වාත්මානං යාජකං දර්ශය, ලෝකේභ්‍යඃ ස්වපරිෂ්කෘතේඃ ප්‍රමාණදානාය මූසානිර්ණීතං යද්දානං තදුත්සෘජස්ව ච|
45 ൪൫ അവനോ പുറപ്പെട്ടു ഈ കാര്യം അനേകരോട് ഘോഷിക്കുവാനും വളരെ പ്രചരിപ്പിക്കുവാനും തുടങ്ങി; തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ കടക്കുവാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലായിടത്തുനിന്നും ആളുകൾ അവന്റെ അടുക്കൽ വന്നുകൂടി.
කින්තු ස ගත්වා තත් කර්ම්ම ඉත්ථං විස්තාර‍්‍ය්‍ය ප්‍රචාරයිතුං ප්‍රාරේභේ තේනෛව යීශුඃ පුනඃ සප්‍රකාශං නගරං ප්‍රවේෂ්ටුං නාශක්නෝත් තතෝහේතෝර්බහිඃ කානනස්ථානේ තස්‍යෞ; තථාපි චතුර්ද්දිග්භ්‍යෝ ලෝකාස්තස්‍ය සමීපමායයුඃ|

< മർക്കൊസ് 1 >