< ലൂക്കോസ് 12 >

1 അതിനിടെ ആയിരക്കണക്കിന് ജനങ്ങൾ യേശുവിന് ചുറ്റും തിങ്ങി കൂടി. പരസ്പരം ചവിട്ടേൽക്കത്തക്ക നിലയിൽ പുരുഷാരം തിക്കിത്തിരക്കുകയായിരുന്നു. അവൻ ആദ്യം ശിഷ്യന്മാരോട് പറഞ്ഞു തുടങ്ങിയത്: പരീശരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊള്ളുവിൻ.
තදානීං ලෝකාඃ සහස්‍රං සහස්‍රම් ආගත්‍ය සමුපස්ථිතාස්තත ඒකෛකෝ (අ)න්‍යේෂාමුපරි පතිතුම් උපචක්‍රමේ; තදා යීශුඃ ශිෂ්‍යාන් බභාෂේ, යූයං ඵිරූශිනාං කිණ්වරූපකාපට්‍යේ විශේෂේණ සාවධානාස්තිෂ්ඨත|
2 മറച്ചുവെച്ചത് ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല.
යතෝ යන්න ප්‍රකාශයිෂ්‍යතේ තදාච්ඡන්නං වස්තු කිමපි නාස්ති; තථා යන්න ඥාස්‍යතේ තද් ගුප්තං වස්තු කිමපි නාස්ති|
3 ആകയാൽ നിങ്ങൾ ഇരുട്ടത്ത് പറഞ്ഞത് എല്ലാം വെളിച്ചത്തു കേൾക്കും; മുറികളിൽ വെച്ച് രഹസ്യമായി പറഞ്ഞത് പുരമുകളിൽ ഘോഷിക്കും.
අන්ධකාරේ තිෂ්ඨනතෝ යාඃ කථා අකථයත තාඃ සර්ව්වාඃ කථා දීප්තෞ ශ්‍රෝෂ්‍යන්තේ නිර්ජනේ කර්ණේ ච යදකථයත ගෘහපෘෂ්ඨාත් තත් ප්‍රචාරයිෂ්‍යතේ|
4 എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നത്: ശരീരത്തെ കൊന്നിട്ട് പിന്നെ വേറെ ഒന്നും ചെയ്‌വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ.
හේ බන්ධවෝ යුෂ්මානහං වදාමි, යේ ශරීරස්‍ය නාශං විනා කිමප්‍යපරං කර්ත්තුං න ශක්‍රුවන්ති තේභ්‍යෝ මා භෛෂ්ට|
5 ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. കൊന്നിട്ട് നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. (Geenna g1067)
තර්හි කස්මාද් භේතව්‍යම් ඉත්‍යහං වදාමි, යඃ ශරීරං නාශයිත්වා නරකං නික්‍ෂේප්තුං ශක්නෝති තස්මාදේව භයං කුරුත, පුනරපි වදාමි තස්මාදේව භයං කුරුත| (Geenna g1067)
6 അഞ്ച് കുരികിലിനെരണ്ടു കാശിനല്ലേ വില്ക്കുന്നത്. എങ്കിലും അവയിൽ ഒന്നിനേപ്പോലും ദൈവം മറന്നുപോകുന്നില്ല.
පඤ්ච චටකපක්‍ෂිණඃ කිං ද්වාභ්‍යාං තාම්‍රඛණ්ඩාභ්‍යාං න වික්‍රීයන්තේ? තථාපීශ්වරස්තේෂාම් ඒකමපි න විස්මරති|
7 നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; അതുകൊണ്ട് ഭയപ്പെടേണ്ടാ; അനേകം കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.
යුෂ්මාකං ශිරඃකේශා අපි ගණිතාඃ සන්ති තස්මාත් මා විභීත බහුචටකපක්‍ෂිභ්‍යෝපි යූයං බහුමූල්‍යාඃ|
8 മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും.
අපරං යුෂ්මභ්‍යං කථයාමි යඃ කශ්චින් මානුෂාණාං සාක්‍ෂාන් මාං ස්වීකරෝති මනුෂ්‍යපුත්‍ර ඊශ්වරදූතානාං සාක්‍ෂාත් තං ස්වීකරිෂ්‍යති|
9 മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും.
කින්තු යඃ කශ්චින්මානුෂාණාං සාක්‍ෂාන්මාම් අස්වීකරෝති තම් ඊශ්වරස්‍ය දූතානාං සාක්‍ෂාද් අහම් අස්වීකරිෂ්‍යාමි|
10 ൧൦ മനുഷ്യപുത്രന് എതിരെ ഒരു വാക്ക് പറയുന്ന ഏവനോടും ക്ഷമിയ്ക്കും; എന്നാൽ പരിശുദ്ധാത്മാവിന്റെ നേരെ ദൈവദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
අන්‍යච්ච යඃ කශ්චින් මනුජසුතස්‍ය නින්දාභාවේන කාඤ්චිත් කථාං කථයති තස්‍ය තත්පාපස්‍ය මෝචනං භවිෂ්‍යති කින්තු යදි කශ්චිත් පවිත්‍රම් ආත්මානං නින්දති තර්හි තස්‍ය තත්පාපස්‍ය මෝචනං න භවිෂ්‍යති|
11 ൧൧ എന്നാൽ നിങ്ങളെ പള്ളികൾക്കും ഭരണകർത്താകൾക്കും അധികാരങ്ങൾക്കും മുമ്പിൽ കൊണ്ട് പോകുമ്പോൾ എങ്ങനെയാണോ മറുപടി പറയേണ്ടതു എന്നും, എന്താണോ പറയേണ്ടതു എന്നും വിചാരപ്പെടേണ്ടാ;
යදා ලෝකා යුෂ්මාන් භජනගේහං විචාරකර්තෘරාජ්‍යකර්තෘණාං සම්මුඛඤ්ච නේෂ්‍යන්ති තදා කේන ප්‍රකාරේණ කිමුත්තරං වදිෂ්‍යථ කිං කථයිෂ්‍යථ චේත්‍යත්‍ර මා චින්තයත;
12 ൧൨ നിങ്ങൾക്ക് പറയേണ്ടതു പരിശുദ്ധാത്മാവ് തൽസമയം തന്നേ നിങ്ങളെ പഠിപ്പിക്കും.
යතෝ යුෂ්මාභිර‍්‍යද් යද් වක්තව්‍යං තත් තස්මින් සමයඒව පවිත්‍ර ආත්මා යුෂ්මාන් ශික්‍ෂයිෂ්‍යති|
13 ൧൩ പുരുഷാരത്തിൽ ഒരുവൻ അവനോട്: ഗുരോ, എന്റെ സഹോദരനോട് പിതൃസ്വത്ത് പകുത്ത് നൽകുവാൻ കല്പിച്ചാലും എന്നു പറഞ്ഞു.
තතඃ පරං ජනතාමධ්‍යස්ථඃ කශ්චිජ්ජනස්තං ජගාද හේ ගුරෝ මයා සහ පෛතෘකං ධනං විභක්තුං මම භ්‍රාතරමාඥාපයතු භවාන්|
14 ൧൪ അവനോട് യേശു: മനുഷ്യാ, എന്നെ നിങ്ങൾക്ക് ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയത് ആർ എന്നു ചോദിച്ചു.
කින්තු ස තමවදත් හේ මනුෂ්‍ය යුවයෝ ර්විචාරං විභාගඤ්ච කර්ත්තුං මාං කෝ නියුක්තවාන්?
15 ൧൫ പിന്നെ അവരോട്: സകല അത്യാഗ്രഹങ്ങളിൽ നിന്നും സൂക്ഷിച്ച് ഒഴിഞ്ഞുകൊൾവിൻ; അവന് സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവക അല്ല അവന്റെ ജീവന് അടിസ്ഥാനമായിരിക്കുന്നത് എന്നു പറഞ്ഞു.
අනන්තරං ස ලෝකානවදත් ලෝභේ සාවධානාඃ සතර්කාශ්ච තිෂ්ඨත, යතෝ බහුසම්පත්තිප්‍රාප්ත්‍යා මනුෂ්‍යස්‍යායු ර්න භවති|
16 ൧൬ ഒരുപമയും അവരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു.
පශ්චාද් දෘෂ්ටාන්තකථාමුත්ථාප්‍ය කථයාමාස, ඒකස්‍ය ධනිනෝ භූමෞ බහූනි ශස්‍යානි ජාතානි|
17 ൧൭ അപ്പോൾ അവൻ: ഞാൻ എന്ത് ചെയ്യേണ്ടു? എന്റെ വിളവ് സൂക്ഷിച്ച് വെയ്ക്കുവാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു.
තතඃ ස මනසා චින්තයිත්වා කථයාම්බභූව මමෛතානි සමුත්පන්නානි ද්‍රව්‍යාණි ස්ථාපයිතුං ස්ථානං නාස්ති කිං කරිෂ්‍යාමි?
18 ൧൮ പിന്നെ അവൻ പറഞ്ഞത്: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ച് അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവയ്ക്കും.
තතෝවදද් ඉත්ථං කරිෂ්‍යාමි, මම සර්ව්වභාණ්ඩාගාරාණි භඞ්ක්ත්වා බෘහද්භාණ්ඩාගාරාණි නිර්ම්මාය තන්මධ්‍යේ සර්ව්වඵලානි ද්‍රව්‍යාණි ච ස්ථාපයිෂ්‍යාමි|
19 ൧൯ എന്നിട്ട് എന്നോടുതന്നെ; നിനക്ക് അനേക വർഷങ്ങൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോട്:
අපරං නිජමනෝ වදිෂ්‍යාමි, හේ මනෝ බහුවත්සරාර්ථං නානාද්‍රව්‍යාණි සඤ්චිතානි සන්ති විශ්‍රාමං කුරු භුක්ත්වා පීත්වා කෞතුකඤ්ච කුරු| කින්ත්වීශ්වරස්තම් අවදත්,
20 ൨൦ മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോട് ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചത് ആർക്കാകും എന്നു പറഞ്ഞു.
රේ නිර්බෝධ අද්‍ය රාත්‍රෞ තව ප්‍රාණාස්ත්වත්තෝ නේෂ්‍යන්තේ තත ඒතානි යානි ද්‍රව්‍යාණි ත්වයාසාදිතානි තානි කස්‍ය භවිෂ්‍යන්ති?
21 ൨൧ ദൈവവിഷയമായി സമ്പന്നൻ ആകാതെ, വിലയേറിയ കാര്യങ്ങളെ തനിക്കു തന്നേ സൂക്ഷിച്ച് വെയ്ക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.
අතඒව යඃ කශ්චිද් ඊශ්වරස්‍ය සමීපේ ධනසඤ්චයමකෘත්වා කේවලං ස්වනිකටේ සඤ්චයං කරෝති සෝපි තාදෘශඃ|
22 ൨൨ അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: അതുകൊണ്ട് എന്ത് തിന്നും എന്നു ജീവനെ പറ്റിയും എന്ത് ഉടുക്കും എന്നു ശരീരത്തെ പറ്റിയും ഓർത്ത് വെറുതെ വിഷമിക്കണ്ട എന്നു ഞാൻ നിങ്ങളോടു പറയുന്നു.
අථ ස ශිෂ්‍යේභ්‍යඃ කථයාමාස, යුෂ්මානහං වදාමි, කිං ඛාදිෂ්‍යාමඃ? කිං පරිධාස්‍යාමඃ? ඉත්‍යුක්ත්වා ජීවනස්‍ය ශරීරස්‍ය චාර්ථං චින්තාං මා කාර්ෂ්ට|
23 ൨൩ ആഹാരത്തേക്കാൾ ജീവനും ഉടുപ്പിനേക്കാൾ ശരീരവും വലുതല്ലോ.
භක්‍ෂ්‍යාජ්ජීවනං භූෂණාච්ඡරීරඤ්ච ශ්‍රේෂ්ඨං භවති|
24 ൨൪ കാക്കയെ നോക്കുവിൻ; അത് വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിന് പാണ്ടികശാലയുംകളപ്പുരയുംഇല്ല; എങ്കിലും ദൈവം അതിനെ സംരക്ഷിക്കുന്നു. പറവജാതിയേക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!
කාකපක්‍ෂිණාං කාර‍්‍ය්‍යං විචාරයත, තේ න වපන්ති ශස්‍යානි ච න ඡින්දන්ති, තේෂාං භාණ්ඩාගාරාණි න සන්ති කෝෂාශ්ච න සන්ති, තථාපීශ්වරස්තේභ්‍යෝ භක්‍ෂ්‍යාණි දදාති, යූයං පක්‍ෂිභ්‍යඃ ශ්‍රේෂ්ඨතරා න කිං?
25 ൨൫ പിന്നെ ഇങ്ങനെ ആകുലപ്പെടുന്നതുകൊണ്ട് തന്റെ നീളത്തിൽ ഒരു മുഴംകൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും?
අපරඤ්ච භාවයිත්වා නිජායුෂඃ ක්‍ෂණමාත්‍රං වර්ද්ධයිතුං ශක්නෝති, ඒතාදෘශෝ ලාකෝ යුෂ්මාකං මධ්‍යේ කෝස්ති?
26 ൨൬ ഏറ്റവും ചെറിയ കാര്യങ്ങൾ ചെയ്യുവാൻ പോലും നിങ്ങൾക്ക് സാധിക്കുകയില്ല എങ്കിൽ ബാക്കി ഉള്ളതിനെക്കുറിച്ച് ആകുലപ്പെടുന്നത് എന്തിനാണ്?
අතඒව ක්‍ෂුද්‍රං කාර‍්‍ය්‍යං සාධයිතුම් අසමර්ථා යූයම් අන්‍යස්මින් කාර‍්‍ය්‍යේ කුතෝ භාවයථ?
27 ൨൭ താമര എങ്ങനെ വളരുന്നു എന്നു ചിന്തിക്കുക; അവ അദ്ധ്വാനിക്കുന്നില്ല, നൂൽ ഉണ്ടാക്കുന്നതും ഇല്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ഒരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
අන්‍යච්ච කාම්පිලපුෂ්පං කථං වර්ද්ධතේ තදාපි විචාරයත, තත් කඤ්චන ශ්‍රමං න කරෝති තන්තූංශ්ච න ජනයති කින්තු යුෂ්මභ්‍යං යථාර්ථං කථයාමි සුලේමාන් බහ්වෛශ්වර‍්‍ය්‍යාන්විතෝපි පුෂ්පස්‍යාස්‍ය සදෘශෝ විභූෂිතෝ නාසීත්|
28 ൨൮ ഇന്ന് കാണുന്നതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം?
අද්‍ය ක්‍ෂේත්‍රේ වර්ත්තමානං ශ්වශ්චූල්ල්‍යාං ක්‍ෂේප්ස්‍යමානං යත් තෘණං, තස්මෛ යදීශ්වර ඉත්ථං භූෂයති තර්හි හේ අල්පප්‍රත්‍යයිනෝ යුෂ්මාන කිං න පරිධාපයිෂ්‍යති?
29 ൨൯ എന്ത് തിന്നും എന്ത് കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുത്.
අතඒව කිං ඛාදිෂ්‍යාමඃ? කිං පරිධාස්‍යාමඃ? ඒතදර්ථං මා චේෂ්ටධ්වං මා සංදිග්ධ්වඤ්ච|
30 ൩൦ ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്ക് ആവശ്യം എന്നു അറിയുന്നു.
ජගතෝ දේවාර්ච්චකා ඒතානි සර්ව්වාණි චේෂ්ටනතේ; ඒෂු වස්තුෂු යුෂ්මාකං ප්‍රයෝජනමාස්තේ ඉති යුෂ්මාකං පිතා ජානාති|
31 ൩൧ അവന്റെ രാജ്യം അന്വേഷിക്കുവിൻ; അതോടുകൂടെ നിങ്ങൾക്ക് ഇതും കിട്ടും.
අතඒවේශ්වරස්‍ය රාජ්‍යාර්ථං සචේෂ්ටා භවත තථා කෘතේ සර්ව්වාණ්‍යේතානි ද්‍රව්‍යාණි යුෂ්මභ්‍යං ප්‍රදායිෂ්‍යන්තේ|
32 ൩൨ ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങൾക്ക് നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.
හේ ක්‍ෂුද්‍රමේෂව්‍රජ යූයං මා භෛෂ්ට යුෂ්මභ්‍යං රාජ්‍යං දාතුං යුෂ්මාකං පිතුඃ සම්මතිරස්ති|
33 ൩൩ നിങ്ങൾക്കുള്ളത് വിറ്റ് ഭിക്ഷ കൊടുക്കുവിൻ; കള്ളൻ എടുക്കുകയോ, പുഴു തിന്നു നശിപ്പിക്കുകയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ, പഴയതായി പോകാത്ത പണസഞ്ചികളും, തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്ക് ഉണ്ടാക്കിക്കൊൾവിൻ.
අතඒව යුෂ්මාකං යා යා සම්පත්තිරස්ති තාං තාං වික්‍රීය විතරත, යත් ස්ථානං චෞරා නාගච්ඡන්ති, කීටාශ්ච න ක්‍ෂායයන්ති තාදෘශේ ස්වර්ගේ නිජාර්ථම් අජරේ සම්පුටකේ (අ)ක්‍ෂයං ධනං සඤ්චිනුත ච;
34 ൩൪ നിങ്ങളുടെ നിക്ഷേപം ഉള്ളിടത്ത് നിങ്ങളുടെ ഹൃദയവും ഇരിക്കും.
යතෝ යත්‍ර යුෂ්මාකං ධනං වර්ත්තතේ තත්‍රේව යුෂ්මාකං මනඃ|
35 ൩൫ നിങ്ങൾ അരകെട്ടി എപ്പോഴും ഒരുങ്ങിയിരിപ്പിൻ. നിങ്ങളുടെ വിളക്ക് എപ്പോഴും കത്തിക്കൊണ്ടിരിക്കട്ടെ
අපරඤ්ච යූයං ප්‍රදීපං ජ්වාලයිත්වා බද්ධකටයස්තිෂ්ඨත;
36 ൩൬ യജമാനൻ കല്യാണത്തിന് പോയിട്ട് തിരിച്ച് വന്നാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന് അവൻ എപ്പോൾ മടങ്ങിവരും വന്നു കാത്തുനില്ക്കുന്ന ആളുകളോട് നിങ്ങൾ തുല്യരായിരിപ്പിൻ.
ප්‍රභු ර්විවාහාදාගත්‍ය යදෛව ද්වාරමාහන්ති තදෛව ද්වාරං මෝචයිතුං යථා භෘත්‍යා අපේක්‍ෂ්‍ය තිෂ්ඨන්ති තථා යූයමපි තිෂ්ඨත|
37 ൩൭ യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അരകെട്ടിഅവരെ ഭക്ഷണത്തിനിരുത്തുകയും വന്നു അവർക്ക് ശുശ്രൂഷിക്കുകയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
යතඃ ප්‍රභුරාගත්‍ය යාන් දාසාන් සචේතනාන් තිෂ්ඨතෝ ද්‍රක්‍ෂ්‍යති තඒව ධන්‍යාඃ; අහං යුෂ්මාන් යථාර්ථං වදාමි ප්‍රභුස්තාන් භෝජනාර්ථම් උපවේශ්‍ය ස්වයං බද්ධකටිඃ සමීපමේත්‍ය පරිවේෂයිෂ්‍යති|
38 ൩൮ അവൻ രണ്ടാം യാമത്തിൽവന്നാലും മൂന്നാം യാമത്തിൽവന്നാലും അങ്ങനെ കണ്ട് എങ്കിൽ അവർ ഭാഗ്യവാന്മാർ.
යදි ද්විතීයේ තෘතීයේ වා ප්‍රහරේ සමාගත්‍ය තථෛව පශ්‍යති, තර්හි තඒව දාසා ධන්‍යාඃ|
39 ൩൯ കള്ളൻ ഏത് സമയത്ത് വരുന്നു എന്നു വീടിന്റെ ഉടമസ്ഥൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്റെ വീട് പൊളിയ്ക്കുവാൻ സമ്മതിക്കുകയില്ല എന്നറിയുവിൻ.
අපරඤ්ච කස්මින් ක්‍ෂණේ චෞරා ආගමිෂ්‍යන්ති ඉති යදි ගෘහපති ර්ඥාතුං ශක්නෝති තදාවශ්‍යං ජාග්‍රන් නිජගෘහේ සන්ධිං කර්ත්තයිතුං වාරයති යූයමේතද් විත්ත|
40 ൪൦ അങ്ങനെ അറിയാത്ത സമയത്ത് മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
අතඒව යූයමපි සජ්ජමානාස්තිෂ්ඨත යතෝ යස්මින් ක්‍ෂණේ තං නාප්‍රේක්‍ෂධ්වේ තස්මින්නේව ක්‍ෂණේ මනුෂ්‍යපුත්‍ර ආගමිෂ්‍යති|
41 ൪൧ കർത്താവേ, ഈ ഉപമ പറയുന്നത് ഞങ്ങളോടോ അതോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന് കർത്താവ് പറഞ്ഞത്:
තදා පිතරඃ පප්‍රච්ඡ, හේ ප්‍රභෝ භවාන් කිමස්මාන් උද්දිශ්‍ය කිං සර්ව්වාන් උද්දිශ්‍ය දෘෂ්ටාන්තකථාමිමාං වදති?
42 ൪൨ കൃത്യ സമയത്ത് ആഹാരം കൊടുക്കണ്ടതിന് യജമാനൻ തന്റെ വേലക്കാരുടെ മേൽ വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകനെ ആക്കി
තතඃ ප්‍රභුඃ ප්‍රෝවාච, ප්‍රභුඃ සමුචිතකාලේ නිජපරිවාරාර්ථං භෝජ්‍යපරිවේෂණාය යං තත්පදේ නියෝක්‍ෂ්‍යති තාදෘශෝ විශ්වාස්‍යෝ බෝද්ධා කර්ම්මාධීශඃ කෝස්ති?
43 ൪൩ യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.
ප්‍රභුරාගත්‍ය යම් ඒතාදෘශේ කර්ම්මණි ප්‍රවෘත්තං ද්‍රක්‍ෂ්‍යති සඒව දාසෝ ධන්‍යඃ|
44 ൪൪ യജമാനൻ തനിക്കുള്ള സകലവും നോക്കി നടത്താൻ അവനെ വിചാരകനാക്കിവെക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
අහං යුෂ්මාන් යථාර්ථං වදාමි ස තං නිජසර්ව්වස්වස්‍යාධිපතිං කරිෂ්‍යති|
45 ൪൫ എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നുകുടിച്ച് അഹങ്കരിക്കുവാനും തുടങ്ങിയാൽ,
කින්තු ප්‍රභුර්විලම්බේනාගමිෂ්‍යති, ඉති විචින්ත්‍ය ස දාසෝ යදි තදන්‍යදාසීදාසාන් ප්‍රහර්ත්තුම් භෝක්තුං පාතුං මදිතුඤ්ච ප්‍රාරභතේ,
46 ൪൬ അവൻ പ്രതീക്ഷിക്കാത്ത നാളിലും അറിയാത്ത സമയത്തും ആ ദാസന്റെ യജമാനൻ വന്നു അവനെ മുറിവേൽപ്പിക്കുകയും അവന് അവിശ്വാസികളോടുകൂടെ പങ്ക് കല്പിക്കുകയും ചെയ്യും.
තර්හි යදා ප්‍රභුං නාපේක්‍ෂිෂ්‍යතේ යස්මින් ක්‍ෂණේ සෝ(අ)චේතනශ්ච ස්ථාස්‍යති තස්මින්නේව ක්‍ෂණේ තස්‍ය ප්‍රභුරාගත්‍ය තං පදභ්‍රෂ්ටං කෘත්වා විශ්වාසහීනෛඃ සහ තස්‍ය අංශං නිරූපයිෂ්‍යති|
47 ൪൭ യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ട് ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന് വളരെ അടികൊള്ളും.
යෝ දාසඃ ප්‍රභේරාඥාං ඥාත්වාපි සජ්ජිතෝ න තිෂ්ඨති තදාඥානුසාරේණ ච කාර‍්‍ය්‍යං න කරෝති සෝනේකාන් ප්‍රහාරාන් ප්‍රාප්ස්‍යති;
48 ൪൮ എന്നാൽ ഇതൊന്നും അറിയാതെ അടിക്ക് യോഗ്യമായതു ചെയ്തവനോ കുറച്ച് അടികൊള്ളും; വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും.
කින්තු යෝ ජනෝ(අ)ඥාත්වා ප්‍රහාරාර්හං කර්ම්ම කරෝති සෝල්පප්‍රහාරාන් ප්‍රාප්ස්‍යති| යතෝ යස්මෛ බාහුල්‍යේන දත්තං තස්මාදේව බාහුල්‍යේන ග්‍රහීෂ්‍යතේ, මානුෂා යස්‍ය නිකටේ බහු සමර්පයන්ති තස්මාද් බහු යාචන්තේ|
49 ൪൯ ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു; അത് ഇപ്പോഴേ കത്തിയെങ്കിൽ കൊള്ളാമായിരുന്നു എന്നല്ലാതെ ഞാൻ മറ്റെന്താണ് ആഗ്രഹിക്കേണ്ടത്?
අහං පෘථිව්‍යාම් අනෛක්‍යරූපං වහ්නි නික්‍ෂේප්තුම් ආගතෝස්මි, ස චේද් ඉදානීමේව ප්‍රජ්වලති තත්‍ර මම කා චින්තා?
50 ൫൦ എങ്കിലും എനിക്ക് ഒരു സ്നാനം ഏൽക്കുവാൻ ഉണ്ട്; അത് കഴിയുന്നത് വരെ ഞാൻ എത്ര ഞെരുങ്ങുന്നു.
කින්තු යේන මජ්ජනේනාහං මග්නෝ භවිෂ්‍යාමි යාවත්කාලං තස්‍ය සිද්ධි ර්න භවිෂ්‍යති තාවදහං කතිකෂ්ටං ප්‍රාප්ස්‍යාමි|
51 ൫൧ ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഭിന്നത വരുത്തുവാൻ അത്രേ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
මේලනං කර්ත්තුං ජගද් ආගතෝස්මි යූයං කිමිත්ථං බෝධධ්වේ? යුෂ්මාන් වදාමි න තථා, කින්ත්වහං මේලනාභාවං කර්ත්තුංම් ආගතෝස්මි|
52 ൫൨ ഇനി മേൽ ഒരു വീട്ടിൽ ഇരുവരോട് മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഭിന്നിച്ചിരിക്കും.
යස්මාදේතත්කාලමාරභ්‍ය ඒකත්‍රස්ථපරිජනානාං මධ්‍යේ පඤ්චජනාඃ පෘථග් භූත්වා ත්‍රයෝ ජනා ද්වයෝර්ජනයෝඃ ප්‍රතිකූලා ද්වෞ ජනෞ ච ත්‍රයාණාං ජනානාං ප්‍රතිකූලෞ භවිෂ්‍යන්ති|
53 ൫൩ അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഭിന്നിച്ചിരിക്കും.
පිතා පුත්‍රස්‍ය විපක්‍ෂඃ පුත්‍රශ්ච පිතු ර්විපක්‍ෂෝ භවිෂ්‍යති මාතා කන්‍යායා විපක්‍ෂා කන්‍යා ච මාතු ර්විපක්‍ෂා භවිෂ්‍යති, තථා ශ්වශ්‍රූර්බධ්වා විපක්‍ෂා බධූශ්ච ශ්වශ්‍ර්වා විපක්‍ෂා භවිෂ්‍යති|
54 ൫൪ പിന്നെ അവൻ പുരുഷാരത്തോട് പറഞ്ഞത്: പടിഞ്ഞാറുനിന്ന് മേഘം പൊങ്ങുന്നത് കാണുമ്പോൾ വലിയമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു.
ස ලෝකේභ්‍යෝපරමපි කථයාමාස, පශ්චිමදිශි මේඝෝද්ගමං දෘෂ්ට්වා යූයං හඨාද් වදථ වෘෂ්ටි ර්භවිෂ්‍යති තතස්තථෛව ජායතේ|
55 ൫൫ തെക്കൻ കാറ്റ് ഊതുന്നത് കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അത് സംഭവിക്കുകയും ചെയ്യുന്നു.
අපරං දක්‍ෂිණතෝ වායෞ වාති සති වදථ නිදාඝෝ භවිෂ්‍යති තතඃ සෝපි ජායතේ|
56 ൫൬ കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവത്തെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയും;
රේ රේ කපටින ආකාශස්‍ය භූම්‍යාශ්ච ලක්‍ෂණං බෝද්ධුං ශක්නුථ,
57 ൫൭ എന്നാൽ ഈ കാലത്തെ തിരിച്ചറിയാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്? ന്യായമായത് എന്തെന്ന് നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്ത്?
කින්තු කාලස්‍යාස්‍ය ලක්‍ෂණං කුතෝ බෝද්ධුං න ශක්නුථ? යූයඤ්ච ස්වයං කුතෝ න න්‍යාෂ්‍යං විචාරයථ?
58 ൫൮ എതിരാളിയോടുകൂടെ അധികാരിയുടെ അടുക്കൽ പോകുമ്പോൾ വഴിയിൽവെച്ചു അവനോട് നിരന്നുകൊള്ളുവാൻ ശ്രമിക്കുക; അല്ലാഞ്ഞാൽ അവൻ നിന്നെ ന്യായാധിപന്റെ മുമ്പിൽ ഇഴച്ചുകൊണ്ട് പോകയും ന്യായാധിപൻ നിന്നെ ഉദ്യോഗസ്ഥന്റെ പക്കൽ ഏല്പിക്കും. ഉദ്യോഗസ്ഥൻ നിന്നെ തടവിലും ആക്കും.
අපරඤ්ච විවාදිනා සාර්ද්ධං විචාරයිතුඃ සමීපං ගච්ඡන් පථි තස්මාදුද්ධාරං ප්‍රාප්තුං යතස්ව නෝචේත් ස ත්වාං ධෘත්වා විචාරයිතුඃ සමීපං නයති| විචාරයිතා යදි ත්වාං ප්‍රහර්ත්තුඃ සමීපං සමර්පයති ප්‍රහර්ත්තා ත්වාං කාරායාං බධ්නාති
59 ൫൯ അവസാനത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ നിന്നോട് പറയുന്നു.
තර්හි ත්වාමහං වදාමි ත්වයා නිඃශේෂං කපර්දකේෂු න පරිශෝධිතේෂු ත්වං තතෝ මුක්තිං ප්‍රාප්තුං න ශක්‍ෂ්‍යසි|

< ലൂക്കോസ് 12 >