< മത്തായി 24 >

1 യേശു ദൈവാലയം വിട്ടു പുറത്തു പോകുമ്പോൾ ശിഷ്യന്മാർ അവന് ദൈവാലയത്തിന്റെ പണികൾ കാണിക്കേണ്ടതിന് അവന്റെ അടുക്കൽ വന്നു.
අනන්තරං යීශු ර‍්‍යදා මන්දිරාද් බහි ර්ගච්ඡති, තදානීං ශිෂ්‍යාස්තං මන්දිරනිර්ම්මාණං දර්ශයිතුමාගතාඃ|
2 അവൻ അവരോട് മറുപടി പറഞ്ഞത്: ഇതെല്ലാം നിങ്ങൾ കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
තතෝ යීශුස්තානුවාච, යූයං කිමේතානි න පශ්‍යථ? යුෂ්මානහං සත්‍යං වදාමි, ඒතන්නිචයනස්‍ය පාෂාණෛකමප්‍යන්‍යපාෂාණේපරි න ස්ථාස්‍යති සර්ව්වාණි භූමිසාත් කාරිෂ්‍යන්තේ|
3 അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: ഇവയെല്ലാം എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു. (aiōn g165)
අනන්තරං තස්මින් ජෛතුනපර්ව්වතෝපරි සමුපවිෂ්ටේ ශිෂ්‍යාස්තස්‍ය සමීපමාගත්‍ය ගුප්තං පප්‍රච්ඡුඃ, ඒතා ඝටනාඃ කදා භවිෂ්‍යන්ති? භවත ආගමනස්‍ය යුගාන්තස්‍ය ච කිං ලක්‍ෂ්ම? තදස්මාන් වදතු| (aiōn g165)
4 അതിന് യേശു ഉത്തരം പറഞ്ഞത്: ആരും നിങ്ങളെ വഴി തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.
තදානීං යීශුස්තානවෝචත්, අවධද්ව්වං, කෝපි යුෂ්මාන් න භ්‍රමයේත්|
5 ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.
බහවෝ මම නාම ගෘහ්ලන්ත ආගමිෂ්‍යන්ති, ඛ්‍රීෂ්ටෝ(අ)හමේවේති වාචං වදන්තෝ බහූන් භ්‍රමයිෂ්‍යන්ති|
6 നിങ്ങൾ യുദ്ധങ്ങളെയും യുദ്ധവിവരങ്ങളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ; അത് സംഭവിക്കേണ്ടത് തന്നേ; എന്നാൽ അത് അവസാനമല്ല;
යූයඤ්ච සංග්‍රාමස්‍ය රණස්‍ය චාඩම්බරං ශ්‍රෝෂ්‍යථ, අවධද්ව්වං තේන චඤ්චලා මා භවත, ඒතාන්‍යවශ්‍යං ඝටිෂ්‍යන්තේ, කින්තු තදා යුගාන්තෝ නහි|
7 ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
අපරං දේශස්‍ය විපක්‍ෂෝ දේශෝ රාජ්‍යස්‍ය විපක්‍ෂෝ රාජ්‍යං භවිෂ්‍යති, ස්ථානේ ස්ථානේ ච දුර්භික්‍ෂං මහාමාරී භූකම්පශ්ච භවිෂ්‍යන්ති,
8 എങ്കിലും ഇതു ഒക്കെയും പ്രസവവേദനയുടെ ആരംഭമത്രേ.
ඒතානි දුඃඛෝපක්‍රමාඃ|
9 അന്ന് അവർ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കുകയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകയ്ക്കും.
තදානීං ලෝකා දුඃඛං භෝජයිතුං යුෂ්මාන් පරකරේෂු සමර්පයිෂ්‍යන්ති හනිෂ්‍යන්ති ච, තථා මම නාමකාරණාද් යූයං සර්ව්වදේශීයමනුජානාං සමීපේ ඝෘණාර්හා භවිෂ්‍යථ|
10 ൧൦ പലരും ഇടറുകയും അന്യോന്യം തള്ളിപ്പറകയും അന്യോന്യം വെറുക്കുകയും ചെയ്യും
බහුෂු විඝ්නං ප්‍රාප්තවත්සු පරස්පරම් ඍතීයාං කෘතවත්සු ච ඒකෝ(අ)පරං පරකරේෂු සමර්පයිෂ්‍යති|
11 ൧൧ കള്ളപ്രവാചകന്മാർ പലരും എഴുന്നേറ്റ് അനേകരെ തെറ്റിക്കും.
තථා බහවෝ මෘෂාභවිෂ්‍යද්වාදින උපස්ථාය බහූන් භ්‍රමයිෂ්‍යන්ති|
12 ൧൨ അതിക്രമം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും.
දුෂ්කර්ම්මණාං බාහුල්‍යාඤ්ච බහූනාං ප්‍රේම ශීතලං භවිෂ්‍යති|
13 ൧൩ എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ, ആരോ അവൻ രക്ഷിയ്ക്കപ്പെടും.
කින්තු යඃ කශ්චිත් ශේෂං යාවද් ධෛර‍්‍ය්‍යමාශ්‍රයතේ, සඒව පරිත්‍රායිෂ්‍යතේ|
14 ൧൪ രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.
අපරං සර්ව්වදේශීයලෝකාන් ප්‍රතිමාක්‍ෂී භවිතුං රාජස්‍ය ශුභසමාචාරඃ සර්ව්වජගති ප්‍රචාරිෂ්‍යතේ, ඒතාදෘශි සති යුගාන්ත උපස්ථාස්‍යති|
15 ൧൫ അതുകൊണ്ട് ദാനീയേൽ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്ത് നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ - വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ -
අතෝ යත් සර්ව්වනාශකෘද්ඝෘණාර්හං වස්තු දානියේල්භවිෂ්‍යද්වදිනා ප්‍රෝක්තං තද් යදා පුණ්‍යස්ථානේ ස්ථාපිතං ද්‍රක්‍ෂ්‍යථ, (යඃ පඨති, ස බුධ්‍යතාං)
16 ൧൬ അന്ന് യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.
තදානීං යේ යිහූදීයදේශේ තිෂ්ඨන්ති, තේ පර්ව්වතේෂු පලායන්තාං|
17 ൧൭ വീടിന് മുകളിൽ ഇരിക്കുന്നവൻ വീടിനുള്ളിലുള്ളത് ഒന്നുംതന്നെ എടുക്കേണ്ടതിന് ഇറങ്ങരുത്;
යඃ කශ්චිද් ගෘහපෘෂ්ඨේ තිෂ්ඨති, ස ගෘහාත් කිමපි වස්ත්වානේතුම් අධේ නාවරෝහේත්|
18 ൧൮ വയലിലുള്ളവൻ വസ്ത്രം എടുക്കുവാൻ മടങ്ങിപ്പോകരുത്.
යශ්ච ක්‍ෂේත්‍රේ තිෂ්ඨති, සෝපි වස්ත්‍රමානේතුං පරාවෘත්‍ය න යායාත්|
19 ൧൯ ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം!
තදානීං ගර්භිණීස්තන්‍යපායයිත්‍රීණාං දුර්ගති ර්භවිෂ්‍යති|
20 ൨൦ എന്നാൽ നിങ്ങളുടെ ഓടിപ്പോക്ക് ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിക്കുവിൻ.
අතෝ යෂ්මාකං පලායනං ශීතකාලේ විශ්‍රාමවාරේ වා යන්න භවේත්, තදර්ථං ප්‍රාර්ථයධ්වම්|
21 ൨൧ ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ പീഢനം അന്ന് ഉണ്ടാകും.
ආ ජගදාරම්භාද් ඒතත්කාලපර‍්‍ය්‍යනන්තං යාදෘශඃ කදාපි නාභවත් න ච භවිෂ්‍යති තාදෘශෝ මහාක්ලේශස්තදානීම් උපස්ථාස්‍යති|
22 ൨൨ ആ നാളുകളുടെ എണ്ണം കുറയാതിരുന്നാൽ ഒരു ജഡവും രക്ഷിയ്ക്കപ്പെടുകയില്ല; തിരഞ്ഞെടുക്കപ്പെട്ടവർ നിമിത്തമോ ആ നാളുകളുടെ എണ്ണം കുറയും.
තස්‍ය ක්ලේශස්‍ය සමයෝ යදි හ්ස්වෝ න ක්‍රියේත, තර්හි කස්‍යාපි ප්‍රාණිනෝ රක්‍ෂණං භවිතුං න ශක්නුයාත්, කින්තු මනෝනීතමනුජානාං කෘතේ ස කාලෝ හ්ස්වීකරිෂ්‍යතේ|
23 ൨൩ അന്ന് ആരെങ്കിലും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്.
අපරඤ්ච පශ්‍යත, ඛ්‍රීෂ්ටෝ(අ)ත්‍ර විද්‍යතේ, වා තත්‍ර විද්‍යතේ, තදානීං යදී කශ්චිද් යුෂ්මාන ඉති වාක්‍යං වදති, තථාපි තත් න ප්‍රතීත්|
24 ൨൪ കള്ള ക്രിസ്തുക്കളും കള്ളപ്രവാചകന്മാരും വന്ന് കഴിയുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിയ്ക്കും.
යතෝ භාක්තඛ්‍රීෂ්ටා භාක්තභවිෂ්‍යද්වාදිනශ්ච උපස්ථාය යානි මහන්ති ලක්‍ෂ්මාණි චිත්‍රකර්ම්මාණි ච ප්‍රකාශයිෂ්‍යන්ති, තෛ ර‍්‍යදි සම්භවේත් තර්හි මනෝනීතමානවා අපි භ්‍රාමිෂ්‍යන්තේ|
25 ൨൫ ജാഗ്രതയായിരിപ്പീൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
පශ්‍යත, ඝටනාතඃ පූර්ව්වං යුෂ්මාන් වාර්ත්තාම් අවාදිෂම්|
26 ൨൬ ആകയാൽ നിങ്ങളോടു: അതാ, ക്രിസ്തു മരുഭൂമിയിൽ എന്നു പറഞ്ഞാൽ മരുഭൂമിയിലേക്ക് പുറപ്പെടരുത്; ഇതാ, അവൻ അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്.
අතඃ පශ්‍යත, ස ප්‍රාන්තරේ විද්‍යත ඉති වාක්‍යේ කේනචිත් කථිතේපි බහි ර්මා ගච්ඡත, වා පශ්‍යත, සෝන්තඃපුරේ විද්‍යතේ, ඒතද්වාක්‍ය උක්තේපි මා ප්‍රතීත|
27 ൨൭ മിന്നൽ കിഴക്ക് നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം തിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരവ് ആകും.
යතෝ යථා විද්‍යුත් පූර්ව්වදිශෝ නිර්ගත්‍ය පශ්චිමදිශං යාවත් ප්‍රකාශතේ, තථා මානුෂපුත්‍රස්‍යාප්‍යාගමනං භවිෂ්‍යති|
28 ൨൮ എവിടെയൊക്കെ മൃഗങ്ങളുടെ ശവങ്ങൾ ഉണ്ടോ അവിടെ കഴുകന്മാർ കൂടും.
යත්‍ර ශවස්තිෂ්ඨති, තත්‍රේව ගෘධ්‍රා මිලන්ති|
29 ൨൯ ആ കാലത്തിലെ വലിയ പീഢനം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ അതിന്റെ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്ന് വീഴും; ആകാശത്തിലെ ശക്തികൾ ഇളകും.
අපරං තස්‍ය ක්ලේශසමයස්‍යාව්‍යවහිතපරත්‍ර සූර‍්‍ය්‍යස්‍ය තේජෝ ලෝප්ස්‍යතේ, චන්ද්‍රමා ජ්‍යෝස්නාං න කරිෂ්‍යති, නභසෝ නක්‍ෂත්‍රාණි පතිෂ්‍යන්ති, ගගණීයා ග්‍රහාශ්ච විචලිෂ්‍යන්ති|
30 ൩൦ അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്ത് പ്രകടമാകും; അന്ന് ഭൂമിയിലെ സകലഗോത്രങ്ങളും മാറത്തടിച്ചും കൊണ്ട്, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ ശക്തിയോടും മഹാതേജസ്സോടും കൂടെ വരുന്നത് കാണും.
තදානීම් ආකාශමධ්‍යේ මනුජසුතස්‍ය ලක්‍ෂ්ම දර්ශිෂ්‍යතේ, තතෝ නිජපරාක්‍රමේණ මහාතේජසා ච මේඝාරූඪං මනුජසුතං නභසාගච්ඡන්තං විලෝක්‍ය පෘථිව්‍යාඃ සර්ව්වවංශීයා විලපිෂ්‍යන්ති|
31 ൩൧ അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയയ്ക്കും; അവർ അവന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റെ അറ്റംവരെയും നാല് ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.
තදානීං ස මහාශබ්දායමානතූර‍්‍ය්‍යා වාදකාන් නිජදූතාන් ප්‍රහේෂ්‍යති, තේ ව්‍යෝම්න ඒකසීමාතෝ(අ)පරසීමාං යාවත් චතුර්දිශස්තස්‍ය මනෝනීතජනාන් ආනීය මේලයිෂ්‍යන්ති|
32 ൩൨ അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
උඩුම්බරපාදපස්‍ය දෘෂ්ටාන්තං ශික්‍ෂධ්වං; යදා තස්‍ය නවීනාඃ ශාඛා ජායන්තේ, පල්ලවාදිශ්ච නිර්ගච්ඡති, තදා නිදාඝකාලඃ සවිධෝ භවතීති යූයං ජානීථ;
33 ൩൩ അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ പ്രവേശനകവാടത്തിൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
තද්වද් ඒතා ඝටනා දෘෂ්ට්වා ස සමයෝ ද්වාර උපාස්ථාද් ඉති ජානීත|
34 ൩൪ ഇവയൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
යුෂ්මානහං තථ්‍යං වදාමි, ඉදානීන්තනජනානාං ගමනාත් පූර්ව්වමේව තානි සර්ව්වාණි ඝටිෂ්‍යන්තේ|
35 ൩൫ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒരുനാളും ഒഴിഞ്ഞുപോകയില്ല.
නභෝමේදින්‍යෝ ර්ලුප්තයෝරපි මම වාක් කදාපි න ලෝප්ස්‍යතේ|
36 ൩൬ ആ ദിവസമോ സമയമോ സംബന്ധിച്ച് എന്റെ പിതാവ് മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
අපරං මම තාතං විනා මානුෂඃ ස්වර්ගස්ථෝ දූතෝ වා කෝපි තද්දිනං තද්දණ්ඩඤ්ච න ඥාපයති|
37 ൩൭ നോഹയുടെ കാലംപോലെ തന്നേ ആയിരിക്കും മനുഷ്യപുത്രന്റെ വരവിലും.
අපරං නෝහේ විද්‍යමානේ යාදෘශමභවත් තාදෘශං මනුජසුතස්‍යාගමනකාලේපි භවිෂ්‍යති|
38 ൩൮ ജലപ്രളയത്തിന് മുമ്പുള്ള കാലത്ത് നോഹ പെട്ടകത്തിൽ കയറിയ നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന് കൊടുത്തും പോന്നു;
ඵලතෝ ජලාප්ලාවනාත් පූර්ව්වං යද්දිනං යාවත් නෝහඃ පෝතං නාරෝහත්, තාවත්කාලං යථා මනුෂ්‍යා භෝජනේ පානේ විවහනේ විවාහනේ ච ප්‍රවෘත්තා ආසන්;
39 ൩൯ ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ ഒന്നും അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നെ ആകും.
අපරම් ආප්ලාවිතෝයමාගත්‍ය යාවත් සකලමනුජාන් ප්ලාවයිත්වා නානයත්, තාවත් තේ යථා න විදාමාසුඃ, තථා මනුජසුතාගමනේපි භවිෂ්‍යති|
40 ൪൦ അന്ന് രണ്ടുപേർ വയലിൽ ആയിരിക്കും; ഒരുവനെ കൈക്കൊള്ളും, മറ്റവനെ തള്ളികളയും.
තදා ක්‍ෂේත්‍රස්ථිතයෝර්ද්වයෝරේකෝ ධාරිෂ්‍යතේ, අපරස්ත්‍යාජිෂ්‍යතේ|
41 ൪൧ രണ്ടു സ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചു കൊണ്ടിരിക്കും; ഒരുവളെ കൈക്കൊള്ളും, മറ്റവളെ തള്ളിക്കളയും.
තථා පේෂණ්‍යා පිංෂත්‍යෝරුභයෝ ර‍්‍යෝෂිතෝරේකා ධාරිෂ්‍යතේ(අ)පරා ත්‍යාජිෂ්‍යතේ|
42 ൪൨ അതുകൊണ്ട് നിങ്ങളെ തന്നെ സൂക്ഷിപ്പിൻ, കാരണം നിങ്ങളുടെ കർത്താവ് ഏത് ദിവസം വരും എന്നു നിങ്ങൾ അറിയുന്നില്ലല്ലോ
යුෂ්මාකං ප්‍රභුඃ කස්මින් දණ්ඩ ආගමිෂ්‍යති, තද් යුෂ්මාභි ර්නාවගම්‍යතේ, තස්මාත් ජාග්‍රතඃ සන්තස්තිෂ්ඨත|
43 ൪൩ കള്ളൻ വരുന്നസമയം എപ്പോൾ എന്നു വീട്ടുടയവൻ അറിഞ്ഞ് എങ്കിൽ അവൻ ഉണർന്നിരിക്കുകയും തന്റെ വീട് മുറിച്ചു കടക്കാതിരിക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.
කුත්‍ර යාමේ ස්තේන ආගමිෂ්‍යතීති චේද් ගෘහස්ථෝ ඥාතුම් අශක්‍ෂ්‍යත්, තර්හි ජාගරිත්වා තං සන්ධිං කර්ත්තිතුම් අවාරයිෂ්‍යත් තද් ජානීත|
44 ൪൪ അങ്ങനെ നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
යුෂ්මාභිරවධීයතාං, යතෝ යුෂ්මාභි ර‍්‍යත්‍ර න බුධ්‍යතේ, තත්‍රෛව දණ්ඩේ මනුජසුත ආයාස්‍යති|
45 ൪൫ എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്ക് തത്സമയത്ത് ഭക്ഷണം കൊടുക്കണ്ടതിന് അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?
ප්‍රභු ර්නිජපරිවාරාන් යථාකාලං භෝජයිතුං යං දාසම් අධ්‍යක්‍ෂීකෘත්‍ය ස්ථාපයති, තාදෘශෝ විශ්වාස්‍යෝ ධීමාන් දාසඃ කඃ?
46 ൪൬ യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.
ප්‍රභුරාගත්‍ය යං දාසං තථාචරන්තං වීක්‍ෂතේ, සඒව ධන්‍යඃ|
47 ൪൭ അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
යුෂ්මානහං සත්‍යං වදාමි, ස තං නිජසර්ව්වස්වස්‍යාධිපං කරිෂ්‍යති|
48 ൪൮ എന്നാൽ അവൻ ഒരു ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ട് പറഞ്ഞു,
කින්තු ප්‍රභුරාගන්තුං විලම්බත ඉති මනසි චින්තයිත්වා යෝ දුෂ්ටෝ දාසෝ
49 ൪൯ കൂട്ട് ദാസന്മാരെ അടിക്കുവാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ
(අ)පරදාසාන් ප්‍රහර්ත්තුං මත්තානාං සඞ්ගේ භෝක්තුං පාතුඤ්ච ප්‍රවර්ත්තතේ,
50 ൫൦ ആ ദാസൻ പ്രതീക്ഷിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു
ස දාසෝ යදා නාපේක්‍ෂතේ, යඤ්ච දණ්ඩං න ජානාති, තත්කාලඒව තත්ප්‍රභුරුපස්ථාස්‍යති|
51 ൫൧ അവനെ ദണ്ഡിപ്പിച്ച് അവന്റെ അവസാനം കപടഭക്തിക്കാരുടേതുപോലെ ആക്കും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
තදා තං දණ්ඩයිත්වා යත්‍ර ස්ථානේ රෝදනං දන්තඝර්ෂණඤ්චාසාතේ, තත්‍ර කපටිභිඃ සාකං තද්දශාං නිරූපයිෂ්‍යති|

< മത്തായി 24 >