< മത്തായി 11 >

1 യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടും നിർദ്ദേശിച്ചു തീർന്നശേഷം അവരുടെ പട്ടണങ്ങളിൽ ഉപദേശിക്കുവാനും പ്രസംഗിക്കുവാനും അവിടെനിന്നു പുറപ്പെട്ടുപോയി.
ඉත්ථං යීශුඃ ස්වද්වාදශශිෂ්‍යාණාමාඥාපනං සමාප්‍ය පුරේ පුර උපදේෂ්ටුං සුසංවාදං ප්‍රචාරයිතුං තත්ස්ථානාත් ප්‍රතස්ථේ|
2 യോഹന്നാൻ കാരാഗൃഹത്തിൽവച്ച് ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ട് തന്റെ ശിഷ്യന്മാരെ അയച്ചു:
අනන්තරං යෝහන් කාරායාං තිෂ්ඨන් ඛ්‍රිෂ්ටස්‍ය කර්ම්මණාං වාර්ත්තං ප්‍රාප්‍ය යස්‍යාගමනවාර්ත්තාසීත් සඒව කිං ත්වං? වා වයමන්‍යම් අපේක්‍ෂිෂ්‍යාමහේ?
3 വരുവാനുള്ളവൻ നീയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ എന്നു അവർ മുഖാന്തരം അവനോട് ചോദിച്ചു.
ඒතත් ප්‍රෂ්ටුං නිජෞ ද්වෞ ශිෂ්‍යෞ ප්‍රාහිණෝත්|
4 യേശു അവരോട്: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ജീവനിലേക്ക് ഉയിർക്കുന്നു; ദരിദ്രരോട് സുവിശേഷം അറിയിക്കുന്നു
යීශුඃ ප්‍රත්‍යවෝචත්, අන්ධා නේත්‍රාණි ලභන්තේ, ඛඤ්චා ගච්ඡන්ති, කුෂ්ඨිනඃ ස්වස්ථා භවන්ති, බධිරාඃ ශෘණ්වන්ති, මෘතා ජීවන්ත උත්තිෂ්ඨන්ති, දරිද්‍රාණාං සමීපේ සුසංවාදඃ ප්‍රචාර‍්‍ය්‍යත,
5 എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്ന് അറിയിക്കുവിൻ.
ඒතානි යද්‍යද් යුවාං ශෘණුථඃ පශ්‍යථශ්ච ගත්වා තද්වාර්ත්තාං යෝහනං ගදතං|
6 എന്നാൽ എന്നിൽ ഇടറിപ്പോകുവാൻ ഒരവസരവും ലഭിക്കാതിരിക്കുന്നവനെല്ലാം ഭാഗ്യവാൻ എന്നുത്തരം പറഞ്ഞു.
යස්‍යාහං න විඝ්නීභවාමි, සඒව ධන්‍යඃ|
7 അവർ പോയശേഷം യേശു യോഹന്നാനെക്കുറിച്ച് പുരുഷാരത്തോട് പറഞ്ഞു തുടങ്ങിയത്: നിങ്ങൾ എന്ത് കാണ്മാൻ മരുഭൂമിയിലേക്ക് പോയി? കാറ്റിനാൽ ഉലയുന്ന ഞാങ്ങണയോ?
අනන්තරං තයෝඃ ප්‍රස්ථිතයෝ ර‍්‍යීශු ර‍්‍යෝහනම් උද්දිශ්‍ය ජනාන් ජගාද, යූයං කිං ද්‍රෂ්ටුං වහිර්මධ්‍යේප්‍රාන්තරම් අගච්ඡත? කිං වාතේන කම්පිතං නලං?
8 അല്ല, എന്തുകാണ്മാൻ പോയി? മൃദുവായവസ്ത്രം ധരിച്ച മനുഷ്യനെയോ? വാസ്തവത്തിൽ മൃദുവായവസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ.
වා කිං වීක්‍ෂිතුං වහිර්ගතවන්තඃ? කිං පරිහිතසූක්‍ෂ්මවසනං මනුජමේකං? පශ්‍යත, යේ සූක්‍ෂ්මවසනානි පරිදධති, තේ රාජධාන්‍යාං තිෂ්ඨන්ති|
9 അല്ല, എന്ത് കാണുവാൻ പോയി? ഒരു പ്രവാചകനെയോ? അതെ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
තර්හි යූයං කිං ද්‍රෂ්ටුං බහිරගමත, කිමේකං භවිෂ්‍යද්වාදිනං? තදේව සත්‍යං| යුෂ්මානහං වදාමි, ස භවිෂ්‍යද්වාදිනෝපි මහාන්;
10 ൧൦ “ഞാൻ എന്റെ ദൂതനെ നിനക്ക് മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്ക് വഴി ഒരുക്കും” എന്നു എഴുതപ്പെട്ടിരിക്കുന്നവൻ ഇവൻ തന്നേ.
යතඃ, පශ්‍ය ස්වකීයදූතෝයං ත්වදග්‍රේ ප්‍රේෂ්‍යතේ මයා| ස ගත්වා තව පන්ථානං ස්මයක් පරිෂ්කරිෂ්‍යති|| ඒතද්වචනං යමධි ලිඛිතමාස්තේ සෝ(අ)යං යෝහන්|
11 ൧൧ സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; എങ്കിലും സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
අපරං යුෂ්මානහං තථ්‍යං බ්‍රවීමි, මජ්ජයිතු ර‍්‍යෝහනඃ ශ්‍රේෂ්ඨඃ කෝපි නාරීතෝ නාජායත; තථාපි ස්වර්ගරාජ්‍යමධ්‍යේ සර්ව්වේභ්‍යෝ යඃ ක්‍ෂුද්‍රඃ ස යෝහනඃ ශ්‍රේෂ්ඨඃ|
12 ൧൨ യോഹന്നാൻ സ്നാപകന്റെ നാളുകൾമുതൽ ഇന്നുവരെ സ്വർഗ്ഗരാജ്യം ബലാൽക്കാരം നേരിടുന്നു; ബലാൽക്കാരികൾ അതിനെ ബലത്തോടെ പിടിച്ചെടുക്കുന്നു.
අපරඤ්ච ආ යෝහනෝ(අ)ද්‍ය යාවත් ස්වර්ගරාජ්‍යං බලාදාක්‍රාන්තං භවති ආක්‍රමිනශ්ච ජනා බලේන තදධිකුර්ව්වන්ති|
13 ൧൩ സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു.
යතෝ යෝහනං යාවත් සර්ව්වභවිෂ්‍යද්වාදිභි ර්ව්‍යවස්ථයා ච උපදේශඃ ප්‍රාකාශ්‍යත|
14 ൧൪ നിങ്ങൾക്ക് സ്വീകരിക്കുവാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലിയാവ് അവൻ തന്നേ.
යදි යූයමිදං වාක්‍යං ග්‍රහීතුං ශක්නුථ, තර්හි ශ්‍රේයඃ, යස්‍යාගමනස්‍ය වචනමාස්තේ සෝ(අ)යම් ඒලියඃ|
15 ൧൫ കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
යස්‍ය ශ්‍රෝතුං කර්ණෞ ස්තඃ ස ශෘණෝතු|
16 ൧൬ ഈ തലമുറയെ ഏതിനോട് ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളിൽ ഇരുന്നു
ඒතේ විද්‍යමානජනාඃ කෛ ර්මයෝපමීයන්තේ? යේ බාලකා හට්ට උපවිශ්‍ය ස්වං ස්වං බන්ධුමාහූය වදන්ති,
17 ൧൭ ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോട് തുല്യം.
වයං යුෂ්මාකං සමීපේ වංශීරවාදයාම, කින්තු යූයං නානෘත්‍යත; යුෂ්මාකං සමීපේ ච වයමරෝදිම, කින්තු යූයං න ව්‍යලපත, තාදෘශෛ ර්බාලකෛස්ත උපමායිෂ්‍යන්තේ|
18 ൧൮ യോഹന്നാൻ അപ്പം തിന്നുകയും വീഞ്ഞ് കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന് ഭൂതമുണ്ടെന്ന് അവർ പറയുന്നു.
යතෝ යෝහන් ආගත්‍ය න භුක්තවාන් න පීතවාංශ්ච, තේන ලෝකා වදන්ති, ස භූතග්‍රස්ත ඉති|
19 ൧൯ മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; അവർ പറയുന്നു നോക്കു അവൻ ഭക്ഷണപ്രിയനും കുടിയനുമായ മനുഷ്യൻ; നികുതിപിരിവുകാരുടെയും പാപികളുടെയും സ്നേഹിതൻ, എന്നാൽ ജ്ഞാനം തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു”.
මනුජසුත ආගත්‍ය භුක්තවාන් පීතවාංශ්ච, තේන ලෝකා වදන්ති, පශ්‍යත ඒෂ භෝක්තා මද්‍යපාතා චණ්ඩාලපාපිනාං බන්ධශ්ච, කින්තු ඥානිනෝ ඥානව්‍යවහාරං නිර්දෝෂං ජානන්ති|
20 ൨൦ പിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടാഞ്ഞതിനാൽ അവയെ ശാസിച്ചുതുടങ്ങി:
ස යත්‍ර යත්‍ර පුරේ බහ්වාශ්චර‍්‍ය්‍යං කර්ම්ම කෘතවාන්, තන්නිවාසිනාං මනඃපරාවෘත්ත්‍යභාවාත් තානි නගරාණි ප්‍රති හන්තේත්‍යුක්තා කථිතවාන්,
21 ൨൧ കോരസീനേ, നിനക്ക് ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്ക് ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ ചാക്ക്ശീലയുടുത്തും ചാരത്തിലിരുന്നും മാനസാന്തരപ്പെടുമായിരുന്നു.
හා කෝරාසීන්, හා බෛත්සෛදේ, යුෂ්මන්මධ්‍යේ යද්‍යදාශ්චර‍්‍ය්‍යං කර්ම්ම කෘතං යදි තත් සෝරසීදෝන්නගර අකාරිෂ්‍යත, තර්හි පූර්ව්වමේව තන්නිවාසිනඃ ශාණවසනේ භස්මනි චෝපවිශන්තෝ මනාංසි පරාවර්ත්තිෂ්‍යන්ත|
22 ൨൨ എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
තස්මාදහං යුෂ්මාන් වදාමි, විචාරදිනේ යුෂ්මාකං දශාතඃ සෝරසීදෝනෝ ර්දශා සහ්‍යතරා භවිෂ්‍යති|
23 ൨൩ നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കും എന്നുചിന്തിക്കുന്നുവോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അത് ഇന്നുവരെ നിലനില്ക്കുമായിരുന്നു. (Hadēs g86)
අපරඤ්ච බත කඵර්නාහූම්, ත්වං ස්වර්ගං යාවදුන්නතෝසි, කින්තු නරකේ නික්‍ෂේප්ස්‍යසේ, යස්මාත් ත්වයි යාන්‍යාශ්චර‍්‍ය්‍යාණි කර්ම්මණ්‍යකාරිෂත, යදි තානි සිදෝම්නගර අකාරිෂ්‍යන්ත, තර්හි තදද්‍ය යාවදස්ථාස්‍යත්| (Hadēs g86)
24 ൨൪ എന്നാൽ ന്യായവിധിദിവസത്തിൽ നിന്നേക്കാൾ സൊദോമ്യരുടെ നാട്ടിന് സഹിക്കാവുന്നതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
කින්ත්වහං යුෂ්මාන් වදාමි, විචාරදිනේ තව දණ්ඩතඃ සිදෝමෝ දණ්ඩෝ සහ්‍යතරෝ භවිෂ්‍යති|
25 ൨൫ ആ സമയത്തു തന്നേ യേശു ഉത്തരമായി പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറച്ച് പഠിപ്പില്ലാത്തവരായി, ശിശുക്കളെപ്പോലെയുള്ളവർക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തൂന്നു.
ඒතස්මින්නේව සමයේ යීශුඃ පුනරුවාච, හේ ස්වර්ගපෘථිව්‍යෝරේකාධිපතේ පිතස්ත්වං ඥානවතෝ විදුෂශ්ච ලෝකාන් ප්‍රත්‍යේතානි න ප්‍රකාශ්‍ය බාලකාන් ප්‍රති ප්‍රකාශිතවාන්, ඉති හේතෝස්ත්වාං ධන්‍යං වදාමි|
26 ൨൬ അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്ക് പ്രസാദം തോന്നിയത്.
හේ පිතඃ, ඉත්ථං භවේත් යත ඉදං ත්වදෘෂ්ටාවුත්තමං|
27 ൨൭ എന്റെ പിതാവ് സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കുവാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.
පිත්‍රා මයි සර්ව්වාණි සමර්පිතානි, පිතරං විනා කෝපි පුත්‍රං න ජානාති, යාන් ප්‍රති පුත්‍රේණ පිතා ප්‍රකාශ්‍යතේ තාන් විනා පුත්‍රාද් අන්‍යඃ කෝපි පිතරං න ජානාති|
28 ൨൮ അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക് വിശ്രമം നൽകാം.
හේ පරිශ්‍රාන්තා භාරාක්‍රාන්තාශ්ච ලෝකා යූයං මත්සන්නිධිම් ආගච්ඡත, අහං යුෂ්මාන් විශ්‍රමයිෂ්‍යාමි|
29 ൨൯ ഞാൻ സൌമ്യതയും ഹൃദയത്തിൽ താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് നിങ്ങൾ വിശ്രമം കണ്ടെത്തും.
අහං ක්‍ෂමණශීලෝ නම්‍රමනාශ්ච, තස්මාත් මම යුගං ස්වේෂාමුපරි ධාරයත මත්තඃ ශික්‍ෂධ්වඤ්ච, තේන යූයං ස්වේ ස්වේ මනසි විශ්‍රාමං ලප්ස්‍යධ්බේ|
30 ൩൦ എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നുവല്ലോ.
යතෝ මම යුගම් අනායාසං මම භාරශ්ච ලඝුඃ|

< മത്തായി 11 >