< ലൂകഃ 24 >

1 അഥ സപ്താഹപ്രഥമദിനേഽതിപ്രത്യൂഷേ താ യോഷിതഃ സമ്പാദിതം സുഗന്ധിദ്രവ്യം ഗൃഹീത്വാ തദന്യാഭിഃ കിയതീഭിഃ സ്ത്രീഭിഃ സഹ ശ്മശാനം യയുഃ|
അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തുകൊണ്ട് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്ത് കല്ലറയ്ക്കൽ എത്തി,
2 കിന്തു ശ്മശാനദ്വാരാത് പാഷാണമപസാരിതം ദൃഷ്ട്വാ
കല്ലറയിൽ നിന്നു കല്ല് ഉരുട്ടിമാറ്റിയതായി കണ്ട്.
3 താഃ പ്രവിശ്യ പ്രഭോ ർദേഹമപ്രാപ്യ
അകത്ത് കടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
4 വ്യാകുലാ ഭവന്തി ഏതർഹി തേജോമയവസ്ത്രാന്വിതൗ ദ്വൗ പുരുഷൗ താസാം സമീപേ സമുപസ്ഥിതൗ
അതിനെക്കുറിച്ച് അവർ അമ്പരന്നിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ട്.
5 തസ്മാത്താഃ ശങ്കായുക്താ ഭൂമാവധോമുഖ്യസ്യസ്ഥുഃ| തദാ തൗ താ ഊചതു ർമൃതാനാം മധ്യേ ജീവന്തം കുതോ മൃഗയഥ?
അവർ ഭയപ്പെട്ടു മുഖം കുനിച്ച് നില്ക്കുമ്പോൾ പുരുഷന്മാർ അവരോട്: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്?
6 സോത്ര നാസ്തി സ ഉദസ്ഥാത്|
അവൻ ഇവിടെ ഇല്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു;
7 പാപിനാം കരേഷു സമർപിതേന ക്രുശേ ഹതേന ച മനുഷ്യപുത്രേണ തൃതീയദിവസേ ശ്മശാനാദുത്ഥാതവ്യമ് ഇതി കഥാം സ ഗലീലി തിഷ്ഠൻ യുഷ്മഭ്യം കഥിതവാൻ താം സ്മരത|
മുമ്പെ അവൻ ഗലീലയിൽ ആയിരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം എന്നു പറഞ്ഞത് ഓർത്തുകൊൾവിൻ എന്നു പറഞ്ഞു
8 തദാ തസ്യ സാ കഥാ താസാം മനഃസു ജാതാ|
അപ്പോൾ അവർ അവന്റെ വാക്ക് ഓർത്തു,
9 അനന്തരം ശ്മശാനാദ് ഗത്വാ താ ഏകാദശശിഷ്യാദിഭ്യഃ സർവ്വേഭ്യസ്താം വാർത്താം കഥയാമാസുഃ|
കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊന്നു ശിഷ്യർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
10 മഗ്ദലീനീമരിയമ്, യോഹനാ, യാകൂബോ മാതാ മരിയമ് തദന്യാഃ സങ്ഗിന്യോ യോഷിതശ്ച പ്രേരിതേഭ്യ ഏതാഃ സർവ്വാ വാർത്താഃ കഥയാമാസുഃ
൧൦മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ, അവരോടുകൂടെയുള്ള മറ്റു സ്ത്രീകൾ എന്നിവരാണ് അത് അപ്പൊസ്തലന്മാരോട് പറഞ്ഞത്.
11 കിന്തു താസാം കഥാമ് അനർഥകാഖ്യാനമാത്രം ബുദ്ധ്വാ കോപി ന പ്രത്യൈത്|
൧൧ഈ വാക്ക് അവർക്ക് വെറും കഥപോലെ തോന്നി; അതുകൊണ്ട് അവർ വിശ്വസിച്ചില്ല.
12 തദാ പിതര ഉത്ഥായ ശ്മശാനാന്തികം ദധാവ, തത്ര ച പ്രഹ്വോ ഭൂത്വാ പാർശ്വൈകസ്ഥാപിതം കേവലം വസ്ത്രം ദദർശ; തസ്മാദാശ്ചര്യ്യം മന്യമാനോ യദഘടത തന്മനസി വിചാരയൻ പ്രതസ്ഥേ|
൧൨എന്നാൽ പത്രൊസ് എഴുന്നേറ്റ് കല്ലറയ്ക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി, തുണി മാത്രം കണ്ട്, സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.
13 തസ്മിന്നേവ ദിനേ ദ്വൗ ശിയ്യൗ യിരൂശാലമശ്ചതുഷ്ക്രോശാന്തരിതമ് ഇമ്മായുഗ്രാമം ഗച്ഛന്തൗ
൧൩അന്നുതന്നെ അവരിൽ രണ്ടുപേർ യെരൂശലേമിൽ നിന്നു ഏഴ് നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽ
14 താസാം ഘടനാനാം കഥാമകഥയതാം
൧൪ഈ സംഭവിച്ചതിനെക്കുറിച്ച് ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
15 തയോരാലാപവിചാരയോഃ കാലേ യീശുരാഗത്യ താഭ്യാം സഹ ജഗാമ
൧൫സംസാരിച്ചും ചോദിച്ചും കൊണ്ടിരിക്കുമ്പോൾ യേശുവും അടുത്തുചെന്ന് അവരോട് ചേർന്നുനടന്നു.
16 കിന്തു യഥാ തൗ തം ന പരിചിനുതസ്തദർഥം തയോ ർദൃഷ്ടിഃ സംരുദ്ധാ|
൧൬യേശുവിനെ തിരിച്ചറിയാതിരിക്കാനായി അവരുടെ കണ്ണ് മറച്ചിരുന്നു.
17 സ തൗ പൃഷ്ടവാൻ യുവാം വിഷണ്ണൗ കിം വിചാരയന്തൗ ഗച്ഛഥഃ?
൧൭അവൻ അവരോട്: നിങ്ങൾ വഴിനടന്നു തമ്മിൽ തർക്കിക്കുന്ന ഈ കാര്യം എന്ത് എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.
18 തതസ്തയോഃ ക്ലിയപാനാമാ പ്രത്യുവാച യിരൂശാലമപുരേഽധുനാ യാന്യഘടന്ത ത്വം കേവലവിദേശീ കിം തദ്വൃത്താന്തം ന ജാനാസി?
൧൮അവരിൽ ക്ലെയോപ്പാവ് എന്നു പേരുള്ളവൻ; യെരൂശലേം നിവാസികളിൽ ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നത് നീ മാത്രം ആകുന്നു പറഞ്ഞു.
19 സ പപ്രച്ഛ കാ ഘടനാഃ? തദാ തൗ വക്തുമാരേഭാതേ യീശുനാമാ യോ നാസരതീയോ ഭവിഷ്യദ്വാദീ ഈശ്വരസ്യ മാനുഷാണാഞ്ച സാക്ഷാത് വാക്യേ കർമ്മണി ച ശക്തിമാനാസീത്
൧൯ഏത് കാര്യം എന്നു അവൻ അവരോട് ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.
20 തമ് അസ്മാകം പ്രധാനയാജകാ വിചാരകാശ്ച കേനാപി പ്രകാരേണ ക്രുശേ വിദ്ധ്വാ തസ്യ പ്രാണാനനാശയൻ തദീയാ ഘടനാഃ;
൨൦നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.
21 കിന്തു യ ഇസ്രായേലീയലോകാൻ ഉദ്ധാരയിഷ്യതി സ ഏവായമ് ഇത്യാശാസ്മാഭിഃ കൃതാ| തദ്യഥാ തഥാസ്തു തസ്യാ ഘടനായാ അദ്യ ദിനത്രയം ഗതം|
൨൧ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ട് ഇന്ന് മൂന്നുനാൾ കഴിഞ്ഞു.
22 അധികന്ത്വസ്മാകം സങ്ഗിനീനാം കിയത്സ്ത്രീണാം മുഖേഭ്യോഽസമ്ഭവവാക്യമിദം ശ്രുതം;
൨൨ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറയ്ക്കൽ പോയി
23 താഃ പ്രത്യൂഷേ ശ്മശാനം ഗത്വാ തത്ര തസ്യ ദേഹമ് അപ്രാപ്യ വ്യാഘുട്യേത്വാ പ്രോക്തവത്യഃ സ്വർഗീസദൂതൗ ദൃഷ്ടാവസ്മാഭിസ്തൗ ചാവാദിഷ്ടാം സ ജീവിതവാൻ|
൨൩പക്ഷേ അവന്റെ ശരീരം കാണാതെ മടങ്ങിവന്നു. അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ട് എന്നു പറഞ്ഞു.
24 തതോസ്മാകം കൈശ്ചിത് ശ്മശാനമഗമ്യത തേഽപി സ്ത്രീണാം വാക്യാനുരൂപം ദൃഷ്ടവന്തഃ കിന്തു തം നാപശ്യൻ|
൨൪ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറയ്ക്കൽ ചെന്ന് സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ യേശുവിനെ കണ്ടില്ലതാനും.
25 തദാ സ താവുവാച, ഹേ അബോധൗ ഹേ ഭവിഷ്യദ്വാദിഭിരുക്തവാക്യം പ്രത്യേതും വിലമ്ബമാനൗ;
൨൫അവൻ അവരോട്: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
26 ഏതത്സർവ്വദുഃഖം ഭുക്ത്വാ സ്വഭൂതിപ്രാപ്തിഃ കിം ഖ്രീഷ്ടസ്യ ന ന്യായ്യാ?
൨൬ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ട് തന്റെ മഹത്വത്തിൽ പ്രവേശിക്കേണ്ടതല്ലയോ” എന്നു പറഞ്ഞു,
27 തതഃ സ മൂസാഗ്രന്ഥമാരഭ്യ സർവ്വഭവിഷ്യദ്വാദിനാം സർവ്വശാസ്ത്രേ സ്വസ്മിൻ ലിഖിതാഖ്യാനാഭിപ്രായം ബോധയാമാസ|
൨൭മോശെ തുടങ്ങി എല്ലാ പ്രവാചകന്മാരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് യേശു അവർക്ക് വ്യക്തമാക്കി കൊടുത്തു.
28 അഥ ഗമ്യഗ്രാമാഭ്യർണം പ്രാപ്യ തേനാഗ്രേ ഗമനലക്ഷണേ ദർശിതേ
൨൮അവർക്ക് പോകേണ്ടിയിരുന്ന ഗ്രാമത്തോട് അടുത്തപ്പോൾ യേശു മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.
29 തൗ സാധയിത്വാവദതാം സഹാവാഭ്യാം തിഷ്ഠ ദിനേ ഗതേ സതി രാത്രിരഭൂത്; തതഃ സ താഭ്യാം സാർദ്ധം സ്ഥാതും ഗൃഹം യയൗ|
൨൯അവരോ: ഞങ്ങളോടുകൂടെ താമസിക്കുക; നേരം വൈകി അസ്തമിക്കാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബ്ബന്ധിച്ചു; അവൻ അവരോടുകൂടെ താമസിക്കുവാൻ ചെന്ന്.
30 പശ്ചാദ്ഭോജനോപവേശകാലേ സ പൂപം ഗൃഹീത്വാ ഈശ്വരഗുണാൻ ജഗാദ തഞ്ച ഭംക്ത്വാ താഭ്യാം ദദൗ|
൩൦അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്ക് കൊടുത്തു.
31 തദാ തയോ ർദൃഷ്ടൗ പ്രസന്നായാം തം പ്രത്യഭിജ്ഞതുഃ കിന്തു സ തയോഃ സാക്ഷാദന്തർദധേ|
൩൧ഉടനെ അവരുടെ കണ്ണ് തുറന്നു അവർ യേശുവിനെ തിരിച്ചറിഞ്ഞു; അവൻ അവർക്ക് അപ്രത്യക്ഷനായി
32 തതസ്തൗ മിഥോഭിധാതുമ് ആരബ്ധവന്തൗ ഗമനകാലേ യദാ കഥാമകഥയത് ശാസ്ത്രാർഥഞ്ചബോധയത് തദാവയോ ർബുദ്ധിഃ കിം ന പ്രാജ്വലത്?
൩൨അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ വ്യക്തമാക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.
33 തൗ തത്ക്ഷണാദുത്ഥായ യിരൂശാലമപുരം പ്രത്യായയതുഃ, തത്സ്ഥാനേ ശിഷ്യാണാമ് ഏകാദശാനാം സങ്ഗിനാഞ്ച ദർശനം ജാതം|
൩൩അപ്പോൾ തന്നേ അവർ എഴുന്നേറ്റ് യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
34 തേ പ്രോചുഃ പ്രഭുരുദതിഷ്ഠദ് ഇതി സത്യം ശിമോനേ ദർശനമദാച്ച|
൩൪കർത്താവ് നിശ്ചയമായി ഉയിർത്തെഴുന്നേറ്റു ശിമോന് പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊന്നു ശിഷ്യരെയും കൂടെയുള്ളവരെയും കണ്ട്.
35 തതഃ പഥഃ സർവ്വഘടനായാഃ പൂപഭഞ്ജനേന തത്പരിചയസ്യ ച സർവ്വവൃത്താന്തം തൗ വക്തുമാരേഭാതേ|
൩൫വഴിയിൽവച്ച് സംഭവിച്ചതും അവൻ അപ്പം നുറുക്കിയപ്പോൾ തങ്ങൾക്കു യേശുവിനെ മനസ്സിലായതും അവർ വിവരിച്ചു പറഞ്ഞു.
36 ഇത്ഥം തേ പരസ്പരം വദന്തി തത്കാലേ യീശുഃ സ്വയം തേഷാം മധ്യ പ്രോത്ഥയ യുഷ്മാകം കല്യാണം ഭൂയാദ് ഇത്യുവാച,
൩൬ഇങ്ങനെ അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ യേശു അവരുടെ നടുവിൽനിന്നു: നിങ്ങൾക്ക് സമാധാനം എന്നു പറഞ്ഞു.
37 കിന്തു ഭൂതം പശ്യാമ ഇത്യനുമായ തേ സമുദ്വിവിജിരേ ത്രേഷുശ്ച|
൩൭അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്ക് തോന്നി.
38 സ ഉവാച, കുതോ ദുഃഖിതാ ഭവഥ? യുഷ്മാകം മനഃസു സന്ദേഹ ഉദേതി ച കുതഃ?
൩൮അവൻ അവരോട്: നിങ്ങൾ ഭയക്കുന്നതു എന്തിനാണ്? നിങ്ങൾ സംശയിക്കുന്നത് എന്താണ്?
39 ഏഷോഹം, മമ കരൗ പശ്യത വരം സ്പൃഷ്ട്വാ പശ്യത, മമ യാദൃശാനി പശ്യഥ താദൃശാനി ഭൂതസ്യ മാംസാസ്ഥീനി ന സന്തി|
൩൯ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി മനസ്സിലാക്കുവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന് മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.
40 ഇത്യുക്ത്വാ സ ഹസ്തപാദാൻ ദർശയാമാസ|
൪൦ഇങ്ങനെ പറഞ്ഞിട്ട് അവൻ കയ്യും കാലും അവരെ കാണിച്ചു.
41 തേഽസമ്ഭവം ജ്ഞാത്വാ സാനന്ദാ ന പ്രത്യയൻ| തതഃ സ താൻ പപ്രച്ഛ, അത്ര യുഷ്മാകം സമീപേ ഖാദ്യം കിഞ്ചിദസ്തി?
൪൧അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോട്: ഇവിടെ നിങ്ങളുടെ പക്കൽ തിന്നുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു.
42 തതസ്തേ കിയദ്ദഗ്ധമത്സ്യം മധു ച ദദുഃ
൪൨അവർ ഒരു കഷണം വറുത്ത മീനും തേൻകട്ടയും അവന് കൊടുത്തു.
43 സ തദാദായ തേഷാം സാക്ഷാദ് ബുഭുജേ
൪൩യേശു അത് വാങ്ങി അവർ കാൺകെ തിന്നു.
44 കഥയാമാസ ച മൂസാവ്യവസ്ഥായാം ഭവിഷ്യദ്വാദിനാം ഗ്രന്ഥേഷു ഗീതപുസ്തകേ ച മയി യാനി സർവ്വാണി വചനാനി ലിഖിതാനി തദനുരൂപാണി ഘടിഷ്യന്തേ യുഷ്മാഭിഃ സാർദ്ധം സ്ഥിത്വാഹം യദേതദ്വാക്യമ് അവദം തദിദാനീം പ്രത്യക്ഷമഭൂത്|
൪൪പിന്നെ അവൻ അവരോട്: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവൃത്തിയാകേണം എന്നുള്ളത് തന്നേ എന്നു പറഞ്ഞു
45 അഥ തേഭ്യഃ ശാസ്ത്രബോധാധികാരം ദത്വാവദത്,
൪൫തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു.
46 ഖ്രീഷ്ടേനേത്ഥം മൃതിയാതനാ ഭോക്തവ്യാ തൃതീയദിനേ ച ശ്മശാനാദുത്ഥാതവ്യഞ്ചേതി ലിപിരസ്തി;
൪൬ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുകയും
47 തന്നാമ്നാ യിരൂശാലമമാരഭ്യ സർവ്വദേശേ മനഃപരാവർത്തനസ്യ പാപമോചനസ്യ ച സുസംവാദഃ പ്രചാരയിതവ്യഃ,
൪൭അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
48 ഏഷു സർവ്വേഷു യൂയം സാക്ഷിണഃ|
൪൮ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു.
49 അപരഞ്ച പശ്യത പിത്രാ യത് പ്രതിജ്ഞാതം തത് പ്രേഷയിഷ്യാമി, അതഏവ യാവത്കാലം യൂയം സ്വർഗീയാം ശക്തിം ന പ്രാപ്സ്യഥ താവത്കാലം യിരൂശാലമ്നഗരേ തിഷ്ഠത|
൪൯എന്റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയയ്ക്കും. നിങ്ങളോ ഉയരത്തിൽനിന്ന് ശക്തി ലഭിക്കുന്നതു വരെ നഗരത്തിൽ പാർപ്പിൻ എന്നും അവരോട് പറഞ്ഞു.
50 അഥ സ താൻ ബൈഥനീയാപര്യ്യന്തം നീത്വാ ഹസ്താവുത്തോല്യ ആശിഷ വക്തുമാരേഭേ
൫൦അതുകഴിഞ്ഞ് അവൻ അവരെ ബേഥാന്യ വരെ കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു.
51 ആശിഷം വദന്നേവ ച തേഭ്യഃ പൃഥഗ് ഭൂത്വാ സ്വർഗായ നീതോഽഭവത്|
൫൧അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടുപിരിഞ്ഞു സ്വർഗ്ഗാരോഹണം ചെയ്തു.
52 തദാ തേ തം ഭജമാനാ മഹാനന്ദേന യിരൂശാലമം പ്രത്യാജഗ്മുഃ|
൫൨അവർ അവനെ നമസ്കരിച്ചു മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു
53 തതോ നിരന്തരം മന്ദിരേ തിഷ്ഠന്ത ഈശ്വരസ്യ പ്രശംസാം ധന്യവാദഞ്ച കർത്തമ് ആരേഭിരേ| ഇതി||
൫൩എല്ലായ്പോഴും ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.

< ലൂകഃ 24 >