< લૂકઃ 10 >

1 તતઃ પરં પ્રભુરપરાન્ સપ્તતિશિષ્યાન્ નિયુજ્ય સ્વયં યાનિ નગરાણિ યાનિ સ્થાનાનિ ચ ગમિષ્યતિ તાનિ નગરાણિ તાનિ સ્થાનાનિ ચ પ્રતિ દ્વૌ દ્વૌ જનૌ પ્રહિતવાન્|
അതിന് ശേഷം കർത്താവ് വേറെ എഴുപത് പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കുമുമ്പായി രണ്ടുപേർ വീതം അയച്ചു,
2 તેભ્યઃ કથયામાસ ચ શસ્યાનિ બહૂનીતિ સત્યં કિન્તુ છેદકા અલ્પે; તસ્માદ્ધેતોઃ શસ્યક્ષેત્રે છેદકાન્ અપરાનપિ પ્રેષયિતું ક્ષેત્રસ્વામિનં પ્રાર્થયધ્વં|
അവരോട് പറഞ്ഞത്: കൊയ്ത്ത് വളരെ ഉണ്ട് സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന് വേലക്കാരെ അയക്കേണ്ടതിന് അപേക്ഷിക്കുവിൻ.
3 યૂયં યાત, પશ્યત, વૃકાણાં મધ્યે મેષશાવકાનિવ યુષ્માન્ પ્રહિણોમિ|
പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു.
4 યૂયં ક્ષુદ્રં મહદ્ વા વસનસમ્પુટકં પાદુકાશ્ચ મા ગૃહ્લીત, માર્ગમધ્યે કમપિ મા નમત ચ|
നിങ്ങൾ പണസഞ്ചിയും പൊക്കണവുംചെരിപ്പും എടുക്കരുത്; വഴിയിൽവെച്ച് ആരെയും വന്ദനം ചെയ്യുവാനായി നിങ്ങളുടെ സമയം കളയരുത്;
5 અપરઞ્ચ યૂયં યદ્ યત્ નિવેશનં પ્રવિશથ તત્ર નિવેશનસ્યાસ્ય મઙ્ગલં ભૂયાદિતિ વાક્યં પ્રથમં વદત|
ഏത് വീട്ടിൽ പ്രവേശിക്കുമ്പോഴും: ഈ വീടിന് സമാധാനം എന്നു ആദ്യം പറയുക.
6 તસ્માત્ તસ્મિન્ નિવેશને યદિ મઙ્ગલપાત્રં સ્થાસ્યતિ તર્હિ તન્મઙ્ગલં તસ્ય ભવિષ્યતિ, નોચેત્ યુષ્માન્ પ્રતિ પરાવર્ત્તિષ્યતે|
അവിടെ സമാധാനം പ്രിയപ്പെടുന്നവർ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവരുടെ മേൽ വസിക്കും; ഇല്ലെങ്കിൽ നിങ്ങളിലേക്ക് മടങ്ങിവരും.
7 અપરઞ્ચ તે યત્કિઞ્ચિદ્ દાસ્યન્તિ તદેવ ભુક્ત્વા પીત્વા તસ્મિન્નિવેશને સ્થાસ્યથ; યતઃ કર્મ્મકારી જનો ભૃતિમ્ અર્હતિ; ગૃહાદ્ ગૃહં મા યાસ્યથ|
അവർ തരുന്നത് തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ താമസിക്കുക; വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യനാണല്ലോ; ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് മാറിപ്പോകരുതു.
8 અન્યચ્ચ યુષ્માસુ કિમપિ નગરં પ્રવિષ્ટેષુ લોકા યદિ યુષ્માકમ્ આતિથ્યં કરિષ્યન્તિ, તર્હિ યત્ ખાદ્યમ્ ઉપસ્થાસ્યન્તિ તદેવ ખાદિષ્યથ|
ഏത് പട്ടണത്തിൽ ചെന്നാലും അവർ നിങ്ങളെ സ്വീകരിക്കുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെയ്ക്കുന്നത് ഭക്ഷിക്കുക.
9 તન્નગરસ્થાન્ રોગિણઃ સ્વસ્થાન્ કરિષ્યથ, ઈશ્વરીયં રાજ્યં યુષ્માકમ્ અન્તિકમ્ આગમત્ કથામેતાઞ્ચ પ્રચારયિષ્યથ|
ആ പട്ടണത്തിലെ രോഗികളെ സുഖമാക്കി, ദൈവരാജ്യം നിങ്ങൾക്ക് സമീപിച്ചിരിക്കുന്നു എന്നു അവരോട് പറയുക.
10 કિન્તુ કિમપિ પુરં યુષ્માસુ પ્રવિષ્ટેષુ લોકા યદિ યુષ્માકમ્ આતિથ્યં ન કરિષ્યન્તિ, તર્હિ તસ્ય નગરસ્ય પન્થાનં ગત્વા કથામેતાં વદિષ્યથ,
൧൦ഏതെങ്കിലും പട്ടണത്തിൽ അവർ നിങ്ങളെ സ്വീകരിക്കുന്നില്ലെങ്കിൽ അതിന്റെ തെരുവുകളിൽ പോയി:
11 યુષ્માકં નગરીયા યા ધૂલ્યોઽસ્માસુ સમલગન્ તા અપિ યુષ્માકં પ્રાતિકૂલ્યેન સાક્ષ્યાર્થં સમ્પાતયામઃ; તથાપીશ્વરરાજ્યં યુષ્માકં સમીપમ્ આગતમ્ ઇતિ નિશ્ચિતં જાનીત|
൧൧നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന് പറ്റിയ പൊടിയും ഞങ്ങൾ കുടഞ്ഞിട്ടുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ എന്നു പറയുക.
12 અહં યુષ્મભ્યં યથાર્થં કથયામિ, વિચારદિને તસ્ય નગરસ્ય દશાતઃ સિદોમો દશા સહ્યા ભવિષ્યતિ|
൧൨ന്യായവിധി നാളിൽ സൊദോമ്യർക്ക് ആ പട്ടണത്തേക്കാൾ സഹിക്കാൻ സാധിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
13 હા હા કોરાસીન્ નગર, હા હા બૈત્સૈદાનગર યુવયોર્મધ્યે યાદૃશાનિ આશ્ચર્ય્યાણિ કર્મ્માણ્યક્રિયન્ત, તાનિ કર્મ્માણિ યદિ સોરસીદોનો ર્નગરયોરકારિષ્યન્ત, તદા ઇતો બહુદિનપૂર્વ્વં તન્નિવાસિનઃ શણવસ્ત્રાણિ પરિધાય ગાત્રેષુ ભસ્મ વિલિપ્ય સમુપવિશ્ય સમખેત્સ્યન્ત|
൧൩കോരസീനേ, നിനക്ക് അയ്യോ കഷ്ടം; ബേത്ത്സയിദേ, നിനക്ക് അയ്യോ കഷ്ടം; നിങ്ങളിൽ നടന്ന അത്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ രട്ടിലുംവെണ്ണീറിലുംഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.
14 અતો વિચારદિવસે યુષ્માકં દશાતઃ સોરસીદોન્નિવાસિનાં દશા સહ્યા ભવિષ્યતિ|
൧൪എന്നാൽ ന്യായവിധിയിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കുവാൻ സാധിക്കും.
15 હે કફર્નાહૂમ્, ત્વં સ્વર્ગં યાવદ્ ઉન્નતા કિન્તુ નરકં યાવત્ ન્યગ્ભવિષ્યસિ| (Hadēs g86)
൧൫നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും. (Hadēs g86)
16 યો જનો યુષ્માકં વાક્યં ગૃહ્લાતિ સ મમૈવ વાક્યં ગૃહ્લાતિ; કિઞ્ચ યો જનો યુષ્માકમ્ અવજ્ઞાં કરોતિ સ મમૈવાવજ્ઞાં કરોતિ; યો જનો મમાવજ્ઞાં કરોતિ ચ સ મત્પ્રેરકસ્યૈવાવજ્ઞાં કરોતિ|
൧൬യേശു വീണ്ടും ആ എഴുപത് പേരോടു പറഞ്ഞത്: നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്ക് കേൾക്കുന്നു; നിങ്ങളെ സ്വീകരിക്കാത്തവൻ എന്നെ സ്വീകരിക്കുകയില്ല; എന്നെ സ്വീകരിക്കാത്തവൻ എന്നെ അയച്ചവനെ സ്വീകരിക്കുകയില്ല.
17 અથ તે સપ્તતિશિષ્યા આનન્દેન પ્રત્યાગત્ય કથયામાસુઃ, હે પ્રભો ભવતો નામ્ના ભૂતા અપ્યસ્માકં વશીભવન્તિ|
൧൭ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;
18 તદાનીં સ તાન્ જગાદ, વિદ્યુતમિવ સ્વર્ગાત્ પતન્તં શૈતાનમ્ અદર્શમ્|
൧൮അവൻ അവരോട്: സാത്താൻ മിന്നൽപോലെ ആകാശത്തുനിന്ന് വീഴുന്നത് ഞാൻ കണ്ട്.
19 પશ્યત સર્પાન્ વૃશ્ચિકાન્ રિપોઃ સર્વ્વપરાક્રમાંશ્ચ પદતલૈ ર્દલયિતું યુષ્મભ્યં શક્તિં દદામિ તસ્માદ્ યુષ્માકં કાપિ હાનિ ર્ન ભવિષ્યતિ|
൧൯പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; എന്നാൽ അവ ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.
20 ભૂતા યુષ્માકં વશીભવન્તિ, એતન્નિમિત્તત્ મા સમુલ્લસત, સ્વર્ગે યુષ્માકં નામાનિ લિખિતાનિ સન્તીતિ નિમિત્તં સમુલ્લસત|
൨൦എങ്കിലും ഭൂതങ്ങൾ നിങ്ങൾക്ക് കീഴടങ്ങുന്നതിലല്ല നിങ്ങൾ സന്തോഷിക്കേണ്ടത്. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിക്കുക.
21 તદ્ઘટિકાયાં યીશુ ર્મનસિ જાતાહ્લાદઃ કથયામાસ હે સ્વર્ગપૃથિવ્યોરેકાધિપતે પિતસ્ત્વં જ્ઞાનવતાં વિદુષાઞ્ચ લોકાનાં પુરસ્તાત્ સર્વ્વમેતદ્ અપ્રકાશ્ય બાલકાનાં પુરસ્તાત્ પ્રાકાશય એતસ્માદ્ધેતોસ્ત્વાં ધન્યં વદામિ, હે પિતરિત્થં ભવતુ યદ્ એતદેવ તવ ગોચર ઉત્તમમ્|
൨൧ആ സമയത്ത് യേശു പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചുവച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്ക് പ്രസാദം തോന്നിയത്.
22 પિત્રા સર્વ્વાણિ મયિ સમર્પિતાનિ પિતરં વિના કોપિ પુત્રં ન જાનાતિ કિઞ્ચ પુત્રં વિના યસ્મૈ જનાય પુત્રસ્તં પ્રકાશિતવાન્ તઞ્ચ વિના કોપિ પિતરં ન જાનાતિ|
൨൨എന്റെ പിതാവ് സകലവും എന്നിൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ആരെന്ന് പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവ് ആരെന്ന് പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കുവാൻ ആഗ്രഹിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.
23 તપઃ પરં સ શિષ્યાન્ પ્રતિ પરાવૃત્ય ગુપ્તં જગાદ, યૂયમેતાનિ સર્વ્વાણિ પશ્યથ તતો યુષ્માકં ચક્ષૂંષિ ધન્યાનિ|
൨൩പിന്നെ യേശു ശിഷ്യന്മാരോട്: നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണ് ഭാഗ്യമുള്ളതു.
24 યુષ્માનહં વદામિ, યૂયં યાનિ સર્વ્વાણિ પશ્યથ તાનિ બહવો ભવિષ્યદ્વાદિનો ભૂપતયશ્ચ દ્રષ્ટુમિચ્છન્તોપિ દ્રષ્ટું ન પ્રાપ્નુવન્, યુષ્માભિ ર્યા યાઃ કથાશ્ચ શ્રૂયન્તે તાઃ શ્રોતુમિચ્છન્તોપિ શ્રોતું નાલભન્ત|
൨൪നിങ്ങൾ കാണുന്നതിനെ കാണ്മാൻ അനേകം പ്രവാചകന്മാരും രാജാക്കന്മാരും ആഗ്രഹിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾക്കുവാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.
25 અનન્તરમ્ એકો વ્યવસ્થાપક ઉત્થાય તં પરીક્ષિતું પપ્રચ્છ, હે ઉપદેશક અનન્તાયુષઃ પ્રાપ્તયે મયા કિં કરણીયં? (aiōnios g166)
൨൫അതിനുശേഷം ഒരു ന്യായശാസ്ത്രി എഴുന്നേറ്റ്: ഗുരോ, ഞാൻ നിത്യജീവന് അവകാശി ആയിത്തീരുവാൻ എന്ത് ചെയ്യേണം എന്നു അവനെ പരീക്ഷിച്ച് ചോദിച്ചു. (aiōnios g166)
26 યીશુઃ પ્રત્યુવાચ, અત્રાર્થે વ્યવસ્થાયાં કિં લિખિતમસ્તિ? ત્વં કીદૃક્ પઠસિ?
൨൬അവൻ അവനോട്: ന്യായപ്രമാണത്തിൽ എന്ത് എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്നു ചോദിച്ചതിന്
27 તતઃ સોવદત્, ત્વં સર્વ્વાન્તઃકરણૈઃ સર્વ્વપ્રાણૈઃ સર્વ્વશક્તિભિઃ સર્વ્વચિત્તૈશ્ચ પ્રભૌ પરમેશ્વરે પ્રેમ કુરુ, સમીપવાસિનિ સ્વવત્ પ્રેમ કુરુ ચ|
൨൭അവൻ: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണ മനസ്സോടുംകൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.
28 તદા સ કથયામાસ, ત્વં યથાર્થં પ્રત્યવોચઃ, ઇત્થમ્ આચર તેનૈવ જીવિષ્યસિ|
൨൮അവൻ അവനോട്: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും എന്നു പറഞ്ഞു.
29 કિન્તુ સ જનઃ સ્વં નિર્દ્દોષં જ્ઞાપયિતું યીશું પપ્રચ્છ, મમ સમીપવાસી કઃ? તતો યીશુઃ પ્રત્યુવાચ,
൨൯അവൻ സ്വയം ന്യായീകരിക്കുവാൻ ആഗ്രഹിച്ചിട്ട് യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്
30 એકો જનો યિરૂશાલમ્પુરાદ્ યિરીહોપુરં યાતિ, એતર્હિ દસ્યૂનાં કરેષુ પતિતે તે તસ્ય વસ્ત્રાદિકં હૃતવન્તઃ તમાહત્ય મૃતપ્રાયં કૃત્વા ત્યક્ત્વા યયુઃ|
൩൦യേശു ഉത്തരം പറഞ്ഞത്: ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരിഹോവിലേക്കു പോകുമ്പോൾ കള്ളന്മാർ അവനെ ആക്രമിച്ചു. അവർ അവനെ വസ്ത്രം അഴിച്ച്, മുറിവേല്പിച്ചു, അർദ്ധപ്രാണനായി വിട്ടേച്ചു പോയി.
31 અકસ્માદ્ એકો યાજકસ્તેન માર્ગેણ ગચ્છન્ તં દૃષ્ટ્વા માર્ગાન્યપાર્શ્વેન જગામ|
൩൧ആ വഴിയായി യാദൃശ്ചികമായി ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ട് മാറി കടന്നുപോയി.
32 ઇત્થમ્ એકો લેવીયસ્તત્સ્થાનં પ્રાપ્ય તસ્યાન્તિકં ગત્વા તં વિલોક્યાન્યેન પાર્શ્વેન જગામ|
൩൨അതുപോലെ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ട് മാറി കടന്നുപോയി.
33 કિન્ત્વેકઃ શોમિરોણીયો ગચ્છન્ તત્સ્થાનં પ્રાપ્ય તં દૃષ્ટ્વાદયત|
൩൩എന്നാൽ ഒരു ശമര്യക്കാരൻ അതുവഴി പോകയിൽ അവന്റെ അടുക്കൽ എത്തി. അവനെ കണ്ടിട്ട് മനസ്സലിഞ്ഞ് അരികെ ചെന്ന്.
34 તસ્યાન્તિકં ગત્વા તસ્ય ક્ષતેષુ તૈલં દ્રાક્ષારસઞ્ચ પ્રક્ષિપ્ય ક્ષતાનિ બદ્ધ્વા નિજવાહનોપરિ તમુપવેશ્ય પ્રવાસીયગૃહમ્ આનીય તં સિષેવે|
൩൪എണ്ണയുംവീഞ്ഞുംപകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിൽ കൊണ്ടുപോയി രക്ഷിച്ചു.
35 પરસ્મિન્ દિવસે નિજગમનકાલે દ્વૌ મુદ્રાપાદૌ તદ્ગૃહસ્વામિને દત્ત્વાવદત્ જનમેનં સેવસ્વ તત્ર યોઽધિકો વ્યયો ભવિષ્યતિ તમહં પુનરાગમનકાલે પરિશોત્સ્યામિ|
൩൫പിറ്റെ ദിവസം അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന് കൊടുത്തു: ഇവന് ആവശ്യമുള്ള ശുശ്രൂഷ ചെയ്യേണം; അധികം വല്ലതും ചെലവായാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോട് പറഞ്ഞു.
36 એષાં ત્રયાણાં મધ્યે તસ્ય દસ્યુહસ્તપતિતસ્ય જનસ્ય સમીપવાસી કઃ? ત્વયા કિં બુધ્યતે?
൩൬കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന് ഈ മൂന്നുപേരിൽ ആർ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്ക് തോന്നുന്നു?
37 તતઃ સ વ્યવસ્થાપકઃ કથયામાસ યસ્તસ્મિન્ દયાં ચકાર| તદા યીશુઃ કથયામાસ ત્વમપિ ગત્વા તથાચર|
൩൭അവനോട് കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോട് നീയും പോയി അങ്ങനെ തന്നെ ചെയ്ക എന്നു പറഞ്ഞു.
38 તતઃ પરં તે ગચ્છન્ત એકં ગ્રામં પ્રવિવિશુઃ; તદા મર્થાનામા સ્ત્રી સ્વગૃહે તસ્યાતિથ્યં ચકાર|
൩൮പിന്നെ അവർ യാത്രചെയ്ത് ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ സ്വീകരിച്ചു.
39 તસ્માત્ મરિયમ્ નામધેયા તસ્યા ભગિની યીશોઃ પદસમીપ ઉવવિશ્ય તસ્યોપદેશકથાં શ્રોતુમારેભે|
൩൯അവൾക്ക് മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.
40 કિન્તુ મર્થા નાનાપરિચર્ય્યાયાં વ્યગ્રા બભૂવ તસ્માદ્ધેતોસ્તસ્ય સમીપમાગત્ય બભાષે; હે પ્રભો મમ ભગિની કેવલં મમોપરિ સર્વ્વકર્મ્મણાં ભારમ્ અર્પિતવતી તત્ર ભવતા કિઞ્ચિદપિ ન મનો નિધીયતે કિમ્? મમ સાહાય્યં કર્ત્તું ભવાન્ તામાદિશતુ|
൪൦മാർത്തയോ ജോലി ചെയ്തു തളർന്നിട്ട് അടുക്കെ വന്നു: കർത്താവേ, എന്റെ സഹോദരി വീട്ടുജോലികൾ ചെയ്യുവാൻ എന്നെ തനിച്ചു വിട്ടിരിക്കുന്നതിന് അങ്ങയ്ക്ക് വിചാരമില്ലയോ? എന്നെ സഹായിക്കുവാൻ അവളോട് കല്പിച്ചാലും എന്നു പറഞ്ഞു.
41 તતો યીશુઃ પ્રત્યુવાચ હે મર્થે હે મર્થે, ત્વં નાનાકાર્ય્યેષુ ચિન્તિતવતી વ્યગ્રા ચાસિ,
൪൧കർത്താവ് അവളോട്: മാർത്തയേ, മാർത്തയേ, നീ പലകാര്യങ്ങളെ പറ്റി ചിന്തിച്ച് നിന്റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു.
42 કિન્તુ પ્રયોજનીયમ્ એકમાત્રમ્ આસ્તે| અપરઞ્ચ યમુત્તમં ભાગં કોપિ હર્ત્તું ન શક્નોતિ સએવ મરિયમા વૃતઃ|
൪൨എന്നാൽ അല്പമേ വേണ്ടൂ; അല്ല, ഒന്ന് മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട് അപഹരിക്കുകയുമില്ല.

< લૂકઃ 10 >