< റോമർ 10 >

1 സഹോദരന്മാരേ, അവർ രക്ഷിയ്ക്കപ്പെടണം എന്നുതന്നെ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.
හේ භ්‍රාතර ඉස්‍රායේලීයලෝකා යත් පරිත්‍රාණං ප්‍රාප්නුවන්ති තදහං මනසාභිලෂන් ඊශ්වරස්‍ය සමීපේ ප්‍රාර්ථයේ|
2 അവർ പരിജ്ഞാനപ്രകാരം അല്ലെങ്കിലും ദൈവത്തിനുവേണ്ടി എരിവുള്ളവർ എന്നു ഞാൻ അവർക്ക് സാക്ഷ്യം പറയുന്നു.
යත ඊශ්වරේ තේෂාං චේෂ්ටා විද්‍යත ඉත්‍යත්‍රාහං සාක්‍ෂ්‍යස්මි; කින්තු තේෂාං සා චේෂ්ටා සඥානා නහි,
3 അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിക്കുവാൻ അന്വേഷിച്ചുകൊണ്ട് ദൈവത്തിന്റെ നീതിയ്ക്ക് കീഴ്പെട്ടില്ല.
යතස්ත ඊශ්වරදත්තං පුණ්‍යම් අවිඥාය ස්වකෘතපුණ්‍යං ස්ථාපයිතුම් චේෂ්ටමානා ඊශ්වරදත්තස්‍ය පුණ්‍යස්‍ය නිඝ්නත්වං න ස්වීකුර්ව්වන්ති|
4 വിശ്വസിക്കുന്ന ഏവനും നീതികരിക്കപ്പെടേണ്ടതിന് ക്രിസ്തു ന്യായപ്രമാണത്തിന്റെ പൂർത്തീകരണം ആകുന്നു.
ඛ්‍රීෂ්ට ඒකෛකවිශ්වාසිජනාය පුණ්‍යං දාතුං ව්‍යවස්ථායාඃ ඵලස්වරූපෝ භවති|
5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച്: “ന്യായപ്രമാണത്തിന്റെ നീതി ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.
ව්‍යවස්ථාපාලනේන යත් පුණ්‍යං තත් මූසා වර්ණයාමාස, යථා, යෝ ජනස්තාං පාලයිෂ්‍යති ස තද්ද්වාරා ජීවිෂ්‍යති|
6 വിശ്വാസത്താലുള്ള നീതിയോ ഇപ്രകാരം പറയുന്നു: “ക്രിസ്തുവിനെ ഇറക്കണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ,
කින්තු ප්‍රත්‍යයේන යත් පුණ්‍යං තද් ඒතාදෘශං වාක්‍යං වදති, කඃ ස්වර්ගම් ආරුහ්‍ය ඛ්‍රීෂ්ටම් අවරෝහයිෂ්‍යති?
7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുത്”. (Abyssos g12)
කෝ වා ප්‍රේතලෝකම් අවරුහ්‍ය ඛ්‍රීෂ්ටං මෘතගණමධ්‍යාද් ආනේෂ්‍යතීති වාක් මනසි ත්වයා න ගදිතව්‍යා| (Abyssos g12)
8 എന്നാൽ അത് എന്ത് പറയുന്നു? “വചനം നിനക്ക് സമീപമായി, നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അത് ഞങ്ങൾ പ്രസ്താവിക്കുന്ന വിശ്വാസ വചനം തന്നേ.
තර්හි කිං බ්‍රවීති? තද් වාක්‍යං තව සමීපස්ථම් අර්ථාත් තව වදනේ මනසි චාස්තේ, තච්ච වාක්‍යම් අස්මාභිඃ ප්‍රචාර‍්‍ය්‍යමාණං විශ්වාසස්‍ය වාක්‍යමේව|
9 യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ട് വിശ്വസിക്കയും ചെയ്താൽ നീ രക്ഷിയ്ക്കപ്പെടും.
වස්තුතඃ ප්‍රභුං යීශුං යදි වදනේන ස්වීකරෝෂි, තථේශ්වරස්තං ශ්මශානාද් උදස්ථාපයද් ඉති යද්‍යන්තඃකරණේන විශ්වසිෂි තර්හි පරිත්‍රාණං ලප්ස්‍යසේ|
10 ൧൦ ഹൃദയംകൊണ്ട് നീതിയ്ക്കായി വിശ്വസിക്കയും വായ്കൊണ്ട് രക്ഷക്കായി ഏറ്റുപറയുകയും ചെയ്യുന്നു.
යස්මාත් පුණ්‍යප්‍රාප්ත්‍යර්ථම් අන්තඃකරණේන විශ්වසිතව්‍යං පරිත්‍රාණාර්ථඤ්ච වදනේන ස්වීකර්ත්තව්‍යං|
11 ൧൧ “അവനിൽ വിശ്വസിക്കുന്നവൻ ഒരുവനും ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.
ශාස්ත්‍රේ යාදෘශං ලිඛති විශ්වසිෂ්‍යති යස්තත්‍ර ස ජනෝ න ත්‍රපිෂ්‍යතේ|
12 ൧൨ യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവ് ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.
ඉත්‍යත්‍ර යිහූදිනි තදන්‍යලෝකේ ච කෝපි විශේෂෝ නාස්ති යස්මාද් යඃ සර්ව්වේෂාම් අද්විතීයඃ ප්‍රභුඃ ස නිජයාචකාන සර්ව්වාන් ප්‍රති වදාන්‍යෝ භවති|
13 ൧൩ “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിയ്ക്കപ്പെടും” എന്നുണ്ടല്ലോ.
යතඃ, යඃ කශ්චිත් පරමේශස්‍ය නාම්නා හි ප්‍රාර්ථයිෂ්‍යතේ| ස ඒව මනුජෝ නූනං පරිත්‍රාතෝ භවිෂ්‍යති|
14 ൧൪ എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ അവർ കേൾക്കും?
යං යේ ජනා න ප්‍රත්‍යායන් තේ තමුද්දිශ්‍ය කථං ප්‍රාර්ථයිෂ්‍යන්තේ? යේ වා යස්‍යාඛ්‍යානං කදාපි න ශ්‍රුතවන්තස්තේ තං කථං ප්‍රත්‍යේෂ්‍යන්ති? අපරං යදි ප්‍රචාරයිතාරෝ න තිෂ්ඨන්ති තදා කථං තේ ශ්‍රෝෂ්‍යන්ති?
15 ൧൫ അവർ അയയ്ക്കപ്പെടാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
යදි වා ප්‍රේරිතා න භවන්ති තදා කථං ප්‍රචාරයිෂ්‍යන්ති? යාදෘශං ලිඛිතම් ආස්තේ, යථා, මාඞ්ගලිකං සුසංවාදං දදත්‍යානීය යේ නරාඃ| ප්‍රචාරයන්ති ශාන්තේශ්ච සුසංවාදං ජනාස්තු යේ| තේෂාං චරණපද්මානි කීදෘක් ශෝභාන්විතානි හි|
16 ൧൬ എങ്കിലും അവർ എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചു?” എന്നു യെശയ്യാവു പറയുന്നുവല്ലോ.
කින්තු තේ සර්ව්වේ තං සුසංවාදං න ගෘහීතවන්තඃ| යිශායියෝ යථා ලිඛිතවාන්| අස්මත්ප්‍රචාරිතේ වාක්‍යේ විශ්වාසමකරෝද්ධි කඃ|
17 ൧൭ ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
අතඒව ශ්‍රවණාද් විශ්වාස ඓශ්වරවාක්‍යප්‍රචාරාත් ශ්‍රවණඤ්ච භවති|
18 ൧൮ എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: “അവരുടെ ശബ്ദം സർവ്വഭൂമിയിലും അവരുടെ വചനം ലോകത്തിന്റെ അറ്റത്തോളവും പരന്നു”.
තර්හ්‍යහං බ්‍රවීමි තෛඃ කිං නාශ්‍රාවි? අවශ්‍යම් අශ්‍රාවි, යස්මාත් තේෂාං ශබ්දෝ මහීං ව්‍යාප්නෝද් වාක්‍යඤ්ච නිඛිලං ජගත්|
19 ൧൯ എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ട് ഞാൻ നിങ്ങൾക്ക് എരിവുവരുത്തും; മൂഢജാതിയെക്കൊണ്ട് നിങ്ങൾക്ക് കോപം ജനിപ്പിക്കും” എന്നു ഒന്നാമത് മോശെ പറയുന്നു.
අපරමපි වදාමි, ඉස්‍රායේලීයලෝකාඃ කිම් ඒතාං කථාං න බුධ්‍යන්තේ? ප්‍රථමතෝ මූසා ඉදං වාක්‍යං ප්‍රෝවාච, අහමුත්තාපයිෂ්‍යේ තාන් අගණ්‍යමානවෛරපි| ක්ලේක්‍ෂ්‍යාමි ජාතිම් ඒතාඤ්ච ප්‍රෝන්මත්තභින්නජාතිභිඃ|
20 ൨൦ യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്ക് ഞാൻ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.
අපරඤ්ච යිශායියෝ(අ)තිශයාක්‍ෂෝභේණ කථයාමාස, යථා, අධි මාං යෛස්තු නාචේෂ්ටි සම්ප්‍රාප්තස්තෛ ර්ජනෛරහං| අධි මාං යෛ ර්න සම්පෘෂ්ටං විඥාතස්තෛ ර්ජනෛරහං||
21 ൨൧ യിസ്രായേലിനേക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്ക് ഞാൻ ഇടവിടാതെ കൈ നീട്ടി” എന്നു അവൻ പറയുന്നു.
කින්ත්විස්‍රායේලීයලෝකාන් අධි කථයාඤ්චකාර, යෛරාඥාලඞ්ඝිභි ර්ලෝකෛ ර්විරුද්ධං වාක්‍යමුච්‍යතේ| තාන් ප්‍රත්‍යේව දිනං කෘත්ස්නං හස්තෞ විස්තාරයාම්‍යහං||

< റോമർ 10 >