< റോമർ 14 >

1 വിശ്വാസത്തിൽ ബലഹീനനായവനെ സ്വീകരിക്കുവിൻ; എങ്കിലും ഇങ്ങനെയുള്ള അഭിപ്രായവ്യത്യാസങ്ങളെ വിധിക്കരുത്.
යෝ ජනෝ(අ)දෘඪවිශ්වාසස්තං යුෂ්මාකං සඞ්ගිනං කුරුත කින්තු සන්දේහවිචාරාර්ථං නහි|
2 ഒരു വശത്ത്, ഒരുവന് എല്ലാം തിന്നാമെന്നുള്ള വിശ്വാസമുണ്ട്; മറുവശത്ത് ബലഹീനനായവൻ സസ്യാദികളെ മാത്രം തിന്നുന്നു.
යතෝ නිෂිද්ධං කිමපි ඛාද්‍යද්‍රව්‍යං නාස්ති, කස්‍යචිජ්ජනස්‍ය ප්‍රත්‍යය ඒතාදෘශෝ විද්‍යතේ කින්ත්වදෘඪවිශ්වාසඃ කශ්චිදපරෝ ජනඃ කේවලං ශාකං භුඞ්ක්තං|
3 എല്ലാം തിന്നുന്നവൻ എല്ലാം തിന്നാത്തവനെ ധിക്കരിക്കരുത്; എല്ലാം തിന്നാത്തവൻ എല്ലാം തിന്നുന്നവനെ വിധിക്കുകയുമരുത്; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
තර්හි යෝ ජනඃ සාධාරණං ද්‍රව්‍යං භුඞ්ක්තේ ස විශේෂද්‍රව්‍යභෝක්තාරං නාවජානීයාත් තථා විශේෂද්‍රව්‍යභෝක්තාපි සාධාරණද්‍රව්‍යභෝක්තාරං දෝෂිණං න කුර‍්‍ය්‍යාත්, යස්මාද් ඊශ්වරස්තම් අගෘහ්ලාත්|
4 മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ അവന്റെ സ്വന്തയജമാനന്റെ മുമ്പിലത്രേ; അവനെ നിർത്തുവാൻ കർത്താവ് ശക്തനായതുകൊണ്ട് അവൻ നില്ക്കുവാൻ പ്രാപ്തനായി.
හේ පරදාසස්‍ය දූෂයිතස්ත්වං කඃ? නිජප්‍රභෝඃ සමීපේ තේන පදස්ථේන පදච්‍යුතේන වා භවිතව්‍යං ස ච පදස්ථ ඒව භවිෂ්‍යති යත ඊශ්වරස්තං පදස්ථං කර්ත්තුං ශක්නෝති|
5 ഒരുവൻ ഒരു ദിവസത്തേക്കാൾ മറ്റൊരു ദിവസത്തെ വിലമതിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും ഒരുപോലെ വിലമതിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറച്ചിരിക്കട്ടെ.
අපරඤ්ච කශ්චිජ්ජනෝ දිනාද් දිනං විශේෂං මන්‍යතේ කශ්චිත්තු සර්ව්වාණි දිනානි සමානානි මන්‍යතේ, ඒකෛකෝ ජනඃ ස්වීයමනසි විවිච්‍ය නිශ්චිනෝතු|
6 ദിവസത്തെ ആദരിക്കുന്നവൻ കർത്താവിനായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിനായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിനായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
යෝ ජනඃ කිඤ්චන දිනං විශේෂං මන්‍යතේ ස ප්‍රභුභක්ත්‍යා තන් මන්‍යතේ, යශ්ච ජනඃ කිමපි දිනං විශේෂං න මන්‍යතේ සෝ(අ)පි ප්‍රභුභක්ත්‍යා තන්න මන්‍යතේ; අපරඤ්ච යඃ සර්ව්වාණි භක්‍ෂ්‍යද්‍රව්‍යාණි භුඞ්ක්තේ ස ප්‍රභුභක්තයා තානි භුඞ්ක්තේ යතඃ ස ඊශ්වරං ධන්‍යං වක්ති, යශ්ච න භුඞ්ක්තේ සෝ(අ)පි ප්‍රභුභක්ත්‍යෛව න භුඤ්ජාන ඊශ්වරං ධන්‍යං බ්‍රූතේ|
7 നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല.
අපරම් අස්මාකං කශ්චිත් නිජනිමිත්තං ප්‍රාණාන් ධාරයති නිජනිමිත්තං ම්‍රියතේ වා තන්න;
8 ജീവിക്കുന്നു എങ്കിൽ നാം കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിനായി മരിക്കുന്നു; അതുകൊണ്ട് ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിനുള്ളവർ തന്നേ.
කින්තු යදි වයං ප්‍රාණාන් ධාරයාමස්තර්හි ප්‍රභුනිමිත්තං ධාරයාමඃ, යදි ච ප්‍රාණාන් ත්‍යජාමස්තර්හ්‍යපි ප්‍රභුනිමිත්තං ත්‍යජාමඃ, අතඒව ජීවනේ මරණේ වා වයං ප්‍රභෝරේවාස්මහේ|
9 മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവ് ആകേണ്ടതിനല്ലോ ക്രിസ്തു മരിക്കുകയും ഉയിർക്കുകയും ചെയ്തതു.
යතෝ ජීවන්තෝ මෘතාශ්චේත්‍යුභයේෂාං ලෝකානාං ප්‍රභුත්වප්‍රාප්ත්‍යර්ථං ඛ්‍රීෂ්ටෝ මෘත උත්ථිතඃ පුනර්ජීවිතශ්ච|
10 ൧൦ എന്നാൽ നീ നിന്റെ സഹോദരനെ വിധിക്കുന്നതു എന്ത്? അല്ല, നീ നിന്റെ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന് മുമ്പാകെ നിൽക്കേണ്ടിവരും.
කින්තු ත්වං නිජං භ්‍රාතරං කුතෝ දූෂයසි? තථා ත්වං නිජං භ්‍රාතරං කුතස්තුච්ඡං ජානාසි? ඛ්‍රීෂ්ටස්‍ය විචාරසිංහාසනස්‍ය සම්මුඛේ සර්ව්වෛරස්මාභිරුපස්ථාතව්‍යං;
11 ൧൧ “ഞാൻ ജീവിച്ചിരിക്കുന്നതുകൊണ്ട്, എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
යාදෘශං ලිඛිතම් ආස්තේ, පරේශඃ ශපථං කුර්ව්වන් වාක්‍යමේතත් පුරාවදත්| සර්ව්වෝ ජනඃ සමීපේ මේ ජානුපාතං කරිෂ්‍යති| ජිහ්වෛකෛකා තථේශස්‍ය නිඝ්නත්වං ස්වීකරිෂ්‍යති|
12 ൧൨ ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു തങ്ങളുടെ കണക്ക് ബോധിപ്പിക്കേണ്ടിവരും.
අතඒව ඊශ්වරසමීපේ(අ)ස්මාකම් ඒකෛකජනේන නිජා කථා කථයිතව්‍යා|
13 ൧൩ അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്; സഹോദരന് ഇടർച്ചക്കല്ലോ കെണിയോ വെയ്ക്കാതിരിപ്പാൻ മാത്രം തീരുമാനിച്ചുകൊൾവിൻ.
ඉත්ථං සති වයම් අද්‍යාරභ්‍ය පරස්පරං න දූෂයන්තඃ ස්වභ්‍රාතු ර්විඝ්නෝ ව්‍යාඝාතෝ වා යන්න ජායේත තාදෘශීමීහාං කුර්ම්මහේ|
14 ൧൪ യാതൊന്നും സ്വതവേ മലിനമല്ല എന്നു ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവനുമാത്രം അത് മലിനം ആകുന്നു.
කිමපි වස්තු ස්වභාවතෝ නාශුචි භවතීත්‍යහං ජානේ තථා ප්‍රභුනා යීශුඛ්‍රීෂ්ටේනාපි නිශ්චිතං ජානේ, කින්තු යෝ ජනෝ යද් ද්‍රව්‍යම් අපවිත්‍රං ජානීතේ තස්‍ය කෘතේ තද් අපවිත්‍රම් ආස්තේ|
15 ൧൫ ഭക്ഷണം നിമിത്തം നിന്റെ സഹോദരനെ വ്യസനിപ്പിച്ചാൽ, നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്.
අතඒව තව භක්‍ෂ්‍යද්‍රව්‍යේණ තව භ්‍රාතා ශෝකාන්විතෝ භවති තර්හි ත්වං භ්‍රාතරං ප්‍රති ප්‍රේම්නා නාචරසි| ඛ්‍රීෂ්ටෝ යස්‍ය කෘතේ ස්වප්‍රාණාන් ව්‍යයිතවාන් ත්වං නිජේන භක්‍ෂ්‍යද්‍රව්‍යේණ තං න නාශය|
16 ൧൬ നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് അവരെ പരിഹസിക്കുന്നതിന് കാരണമാകരുത്.
අපරං යුෂ්මාකම් උත්තමං කර්ම්ම නින්දිතං න භවතු|
17 ൧൭ ദൈവരാജ്യം ഭക്ഷണത്തെയും പാനീയത്തെയും കുറിച്ചല്ല, മറിച്ച് നീതിയെയും സമാധാനത്തെയും പരിശുദ്ധാത്മാവിൽ സന്തോഷത്തെയും കുറിച്ചത്രേ.
භක්‍ෂ්‍යං පේයඤ්චේශ්වරරාජ්‍යස්‍ය සාරෝ නහි, කින්තු පුණ්‍යං ශාන්තිශ්ච පවිත්‍රේණාත්මනා ජාත ආනන්දශ්ච|
18 ൧൮ അതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തിന് സ്വീകാര്യനും മനുഷ്യരാൽ അംഗീകരിക്കപ്പെട്ടവനും ആകുന്നു.
ඒතෛ ර‍්‍යෝ ජනඃ ඛ්‍රීෂ්ටං සේවතේ, ස ඒවේශ්වරස්‍ය තුෂ්ටිකරෝ මනුෂ්‍යෛශ්ච සුඛ්‍යාතඃ|
19 ൧൯ ആകയാൽ നാം സമാധാനത്തിനും അന്യോന്യം ആത്മികവർദ്ധനയ്ക്കും ഉള്ളതിന് ശ്രമിച്ചുകൊൾക.
අතඒව යේනාස්මාකං සර්ව්වේෂාං පරස්පරම් ඓක්‍යං නිෂ්ඨා ච ජායතේ තදේවාස්මාභි ර‍්‍යතිතව්‍යං|
20 ൨൦ ഭക്ഷണം നിമിത്തം ദൈവത്തിന്റെ പ്രവൃത്തിയെ അഴിക്കരുത്. എല്ലാ വസ്തുക്കളും ശുദ്ധം തന്നെ; എങ്കിലും ഇടർച്ചക്ക് കാരണമാകത്തക്കവിധം തിന്നുന്ന മനുഷ്യന് അത് ദോഷമത്രേ.
භක්‍ෂ්‍යාර්ථම් ඊශ්වරස්‍ය කර්ම්මණෝ හානිං මා ජනයත; සර්ව්වං වස්තු පවිත්‍රමිති සත්‍යං තථාපි යෝ ජනෝ යද් භුක්ත්වා විඝ්නං ලභතේ තදර්ථං තද් භද්‍රං නහි|
21 ൨൧ മാംസം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും, സഹോദരന് ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നത് നല്ലത്.
තව මාංසභක්‍ෂණසුරාපානාදිභිඃ ක්‍රියාභි ර‍්‍යදි තව භ්‍රාතුඃ පාදස්ඛලනං විඝ්නෝ වා චාඤ්චල්‍යං වා ජායතේ තර්හි තද්භෝජනපානයෝස්ත්‍යාගෝ භද්‍රඃ|
22 ൨൨ നിനക്കുള്ള ഈ പ്രത്യേകമായ വിശ്വാസത്തെ നിനക്കും ദൈവത്തിനും ഇടയിൽ സൂക്ഷിക്കുക. താൻ അംഗീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ.
යදි තව ප්‍රත්‍යයස්තිෂ්ඨති තර්හීශ්වරස්‍ය ගෝචරේ ස්වාන්තරේ තං ගෝපය; යෝ ජනඃ ස්වමතේන ස්වං දෝෂිණං න කරෝති ස ඒව ධන්‍යඃ|
23 ൨൩ എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അത് വിശ്വാസത്തിൽ നിന്നല്ലായ്കകൊണ്ട് അവൻ വിധിക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.
කින්තු යඃ කශ්චිත් සංශය්‍ය භුඞ්ක්තේ(අ)ර්ථාත් න ප්‍රතීත්‍ය භුඞ්ක්තේ, ස ඒවාවශ්‍යං දණ්ඩාර්හෝ භවිෂ්‍යති, යතෝ යත් ප්‍රත්‍යයජං නහි තදේව පාපමයං භවති|

< റോമർ 14 >