< മത്തായി 20 >

1 സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന് അതിരാവിലെ പുറപ്പെട്ട ഭൂവുടമയോട് സദൃശം.
ස්වර්ගරාජ්‍යම් ඒතාදෘශා කේනචිද් ගෘහස්‍යේන සමං, යෝ(අ)තිප්‍රභාතේ නිජද්‍රාක්‍ෂාක්‍ෂේත්‍රේ කෘෂකාන් නියෝක්තුං ගතවාන්|
2 വേലക്കാരോട് അവൻ ദിവസത്തേക്ക് ഓരോ വെള്ളിക്കാശ് പറഞ്ഞൊത്തിട്ട്, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു.
පශ්චාත් තෛඃ සාකං දිනෛකභෘතිං මුද්‍රාචතුර්ථාංශං නිරූප්‍ය තාන් ද්‍රාක්‍ෂාක්‍ෂේත්‍රං ප්‍රේරයාමාස|
3 അവൻ മൂന്നാംമണി നേരത്തും പുറപ്പെട്ടു, മറ്റുചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ട്:
අනන්තරං ප්‍රහරෛකවේලායාං ගත්වා හට්ටේ කතිපයාන් නිෂ්කර්ම්මකාන් විලෝක්‍ය තානවදත්,
4 നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായത് തരാം എന്നു അവരോട് പറഞ്ഞു; അങ്ങനെ അവർ ജോലിയ്ക്കുപോയി.
යූයමපි මම ද්‍රාක්‍ෂාක්‍ෂේත්‍රං යාත, යුෂ්මභ්‍යමහං යෝග්‍යභෘතිං දාස්‍යාමි, තතස්තේ වව්‍රජුඃ|
5 അവൻ ആറാം മണി നേരത്തും ഒമ്പതാംമണി നേരത്തും ചെന്ന് അങ്ങനെ തന്നെ ചെയ്തു.
පුනශ්ච ස ද්විතීයතෘතීයයෝඃ ප්‍රහරයෝ ර්බහි ර්ගත්වා තථෛව කෘතවාන්|
6 പതിനൊന്നാം മണി നേരത്തും ചെന്ന്, മറ്റുചിലർ നില്ക്കുന്നതു കണ്ടിട്ട്; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്ത് എന്നു ചോദിച്ചു.
තතෝ දණ්ඩද්වයාවශිෂ්ටායාං වේලායාං බහි ර්ගත්වාපරාන් කතිපයජනාන් නිෂ්කර්ම්මකාන් විලෝක්‍ය පෘෂ්ටවාන්, යූයං කිමර්ථම් අත්‍ර සර්ව්වං දිනං නිෂ්කර්ම්මාණස්තිෂ්ඨථ?
7 ഞങ്ങളെ ആരും കൂലിക്ക് വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോട് പറഞ്ഞു.
තේ ප්‍රත්‍යවදන්, අස්මාන් න කෝපි කර්මමණි නියුංක්තේ| තදානීං ස කථිතවාන්, යූයමපි මම ද්‍රාක්‍ෂාක්‍ෂේත්‍රං යාත, තේන යෝග්‍යාං භෘතිං ලප්ස්‍යථ|
8 സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ കാര്യസ്ഥനോട്: വേലക്കാരെ വിളിച്ച്, പിമ്പന്മാർ തുടങ്ങി മുമ്പന്മാർ വരെ അവർക്ക് കൂലി കൊടുക്ക എന്നു പറഞ്ഞു.
තදනන්තරං සන්ධ්‍යායාං සත්‍යාං සඒව ද්‍රාක්‍ෂාක්‍ෂේත්‍රපතිරධ්‍යක්‍ෂං ගදිවාන්, කෘෂකාන් ආහූය ශේෂජනමාරභ්‍ය ප්‍රථමං යාවත් තේභ්‍යෝ භෘතිං දේහි|
9 അങ്ങനെ പതിനൊന്നാം മണിനേരത്ത് വന്നവർ ചെന്ന് ഓരോ വെള്ളിക്കാശ് വാങ്ങി.
තේන යේ දණ්ඩද්වයාවස්ථිතේ සමායාතාස්තේෂාම් ඒකෛකෝ ජනෝ මුද්‍රාචතුර්ථාංශං ප්‍රාප්නෝත්|
10 ൧൦ മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശ് കിട്ടി.
තදානීං ප්‍රථමනියුක්තා ජනා ආගත්‍යානුමිතවන්තෝ වයමධිකං ප්‍රප්ස්‍යාමඃ, කින්තු තෛරපි මුද්‍රාචතුර්ථාංශෝ(අ)ලාභි|
11 ൧൧ അത് വാങ്ങിയിട്ട് അവർ ഭൂവുടമയുടെ നേരെ പരാതിപ്പെട്ടു.
තතස්තේ තං ගෘහීත්වා තේන ක්‍ෂේත්‍රපතිනා සාකං වාග්‍යුද්ධං කුර්ව්වන්තඃ කථයාමාසුඃ,
12 ൧൨ ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും ചുട്ടു പൊള്ളുന്ന ചൂടും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
වයං කෘත්ස්නං දිනං තාපක්ලේශෞ සෝඪවන්තඃ, කින්තු පශ්චාතායා සේ ජනා දණ්ඩද්වයමාත්‍රං පරිශ්‍රාන්තවන්තස්තේ(අ)ස්මාභිඃ සමානාංශාඃ කෘතාඃ|
13 ൧൩ എന്നാൽ ഭൂവുടമ അവരിൽ ഒരുവനോട് ഉത്തരം പറഞ്ഞത്: സ്നേഹിതാ, ഞാൻ നിന്നോട് അന്യായം ചെയ്യുന്നില്ല; നീ എന്നോട് ഒരു വെള്ളിക്കാശ് പറഞ്ഞു സമ്മതിച്ചില്ലയോ?
තතඃ ස තේෂාමේකං ප්‍රත්‍යුවාච, හේ වත්ස, මයා ත්වාං ප්‍රති කෝප්‍යන්‍යායෝ න කෘතඃ කිං ත්වයා මත්සමක්‍ෂං මුද්‍රාචතුර්ථාංශෝ නාඞ්ගීකෘතඃ?
14 ൧൪ നിന്റേത് വാങ്ങി പൊയ്ക്കൊൾക; നിനക്ക് തന്നതുപോലെ ഈ ഒടുവിൽ വന്നവനും കൊടുക്കുക എന്നത് എന്റെ ഇഷ്ടമാണ്.
තස්මාත් තව යත් ප්‍රාප්‍යං තදාදාය යාහි, තුභ්‍යං යති, පශ්චාතීයනියුක්තලෝකායාපි තති දාතුමිච්ඡාමි|
15 ൧൫ എനിക്കുള്ളതിനെക്കൊണ്ട് മനസ്സുപോലെ ചെയ്‌വാൻ എനിക്ക് ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ട് നിന്റെ കണ്ണ് കടിക്കുന്നുവോ?
ස්වේච්ඡයා නිජද්‍රව්‍යව්‍යවහරණං කිං මයා න කර්ත්තව්‍යං? මම දාතෘත්වාත් ත්වයා කිම් ඊර්ෂ්‍යාදෘෂ්ටිඃ ක්‍රියතේ?
16 ൧൬ ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.
ඉත්ථම් අග්‍රීයලෝකාඃ පශ්චතීයා භවිෂ්‍යන්ති, පශ්චාතීයජනාශ්චග්‍රීයා භවිෂ්‍යන්ති, අහූතා බහවඃ කින්ත්වල්පේ මනෝභිලෂිතාඃ|
17 ൧൭ യേശു യെരൂശലേമിലേക്ക് യാത്ര ചെയ്യുമ്പോൾ പന്ത്രണ്ട് ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ട് വഴിയിൽവെച്ചു അവരോട് പറഞ്ഞത്:
තදනන්තරං යීශු ර‍්‍යිරූශාලම්නගරං ගච්ඡන් මාර්ගමධ්‍යේ ශිෂ්‍යාන් ඒකාන්තේ වභාෂේ,
18 ൧൮ കാണ്മീൻ, നാം യെരൂശലേമിലേക്ക് പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും;
පශ්‍ය වයං යිරූශාලම්නගරං යාමඃ, තත්‍ර ප්‍රධානයාජකාධ්‍යාපකානාං කරේෂු මනුෂ්‍යපුත්‍රඃ සමර්පිෂ්‍යතේ;
19 ൧൯ അവർ അവന് മരണശിക്ഷ കല്പിച്ച്, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്ക് ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.
තේ ච තං හන්තුමාඥාප්‍ය තිරස්කෘත්‍ය වේත්‍රේණ ප්‍රහර්ත්තුං ක්‍රුශේ ධාතයිතුඤ්චාන්‍යදේශීයානාං කරේෂු සමර්පයිෂ්‍යන්ති, කින්තු ස තෘතීයදිවසේ ශ්මශානාද් උත්ථාපිෂ්‍යතේ|
20 ൨൦ പിന്നീട് സെബെദിപുത്രന്മാരുടെ അമ്മ അവളുടെ പുത്രന്മാരുമായി യേശുവിന്റെ അടുക്കെ വന്നു നമസ്കരിച്ചു അവനോട് ഒരു അപേക്ഷ കഴിച്ചു.
තදානීං සිවදීයස්‍ය නාරී ස්වපුත්‍රාවාදාය යීශෝඃ සමීපම් ඒත්‍ය ප්‍රණම්‍ය කඤ්චනානුග්‍රහං තං යයාචේ|
21 ൨൧ നിനക്ക് എന്ത് വേണം എന്നു യേശു അവളോട് ചോദിച്ചു. അവൾ അവനോട്: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുവൻ നിന്റെ വലത്തും ഒരുവൻ ഇടത്തും ഇരിക്കുവാൻ കല്പിക്കണമേ എന്നു പറഞ്ഞു.
තදා යීශුස්තාං ප්‍රෝක්තවාන්, ත්වං කිං යාචසේ? තතඃ සා බභාෂේ, භවතෝ රාජත්වේ මමානයෝඃ සුතයෝරේකං භවද්දක්‍ෂිණපාර්ශ්වේ ද්විතීයං වාමපාර්ශ්ව උපවේෂ්ටුම් ආඥාපයතු|
22 ൨൨ അതിന് ഉത്തരമായി യേശു: നിങ്ങൾ യാചിക്കുന്നതു ഇന്നത് എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുവാനിരിക്കുന്ന പാനപാത്രം കുടിക്കുവാൻ നിങ്ങൾക്ക് കഴിയുമോ എന്നു ചോദിച്ചു. ഞങ്ങൾക്ക് കഴിയും എന്നു അവർ പറഞ്ഞു.
යීශුඃ ප්‍රත්‍යුවාච, යුවාභ්‍යාං යද් යාච්‍යතේ, තන්න බුධ්‍යතේ, අහං යේන කංසේන පාස්‍යාමි යුවාභ්‍යාං කිං තේන පාතුං ශක්‍යතේ? අහඤ්ච යේන මජ්ජේනේන මජ්ජිෂ්‍යේ, යුවාභ්‍යාං කිං තේන මජ්ජයිතුං ශක්‍යතේ? තේ ජගදුඃ ශක්‍යතේ|
23 ൨൩ അവൻ അവരോട്: എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിക്കുവാൻ വരം നല്കുന്നത് എന്റേതല്ല; എന്റെ പിതാവ് ആർക്ക് ഒരുക്കിയിരിക്കുന്നുവോ അത് അവർക്കുള്ളതാണ് എന്നു പറഞ്ഞു.
තදා ස උක්තවාන්, යුවාං මම කංසේනාවශ්‍යං පාස්‍යථඃ, මම මජ්ජනේන ච යුවාමපි මජ්ජිෂ්‍යේථේ, කින්තු යේෂාං කෘතේ මත්තාතේන නිරූපිතම් ඉදං තාන් විහායාන්‍යං කමපි මද්දක්‍ෂිණපාර්ශ්වේ වාමපාර්ශ්වේ ච සමුපවේශයිතුං මමාධිකාරෝ නාස්ති|
24 ൨൪ ശേഷം പത്തു ശിഷ്യന്മാർ അത് കേട്ടിട്ട് ആ രണ്ടു സഹോദരന്മാരോട് വളരെനീരസപ്പെട്ടു.
ඒතාං කථාං ශ්‍රුත්වාන්‍යේ දශශිෂ්‍යාස්තෞ භ්‍රාතරෞ ප්‍රති චුකුපුඃ|
25 ൨൫ യേശുവോ അവരെ അടുക്കൽ വിളിച്ചു: ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെ മേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു.
කින්තු යීශුඃ ස්වසමීපං තානාහූය ජගාද, අන්‍යදේශීයලෝකානාං නරපතයස්තාන් අධිකුර්ව්වන්ති, යේ තු මහාන්තස්තේ තාන් ශාසති, ඉති යූයං ජානීථ|
26 ൨൬ എന്നാൽ നിങ്ങൾ അങ്ങനെ അരുത്: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകണം.
කින්තු යුෂ්මාකං මධ්‍යේ න තථා භවේත්, යුෂ්මාකං යඃ කශ්චිත් මහාන් බුභූෂති, ස යුෂ්මාන් සේවේත;
27 ൨൭ നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകണം.
යශ්ච යුෂ්මාකං මධ්‍යේ මුඛ්‍යෝ බුභූෂති, ස යුෂ්මාකං දාසෝ භවේත්|
28 ൨൮ മനുഷ്യപുത്രൻ ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാനും അനേകർക്ക് വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു.
ඉත්ථං මනුජපුත්‍රඃ සේව්‍යෝ භවිතුං නහි, කින්තු සේවිතුං බහූනාං පරිත්‍රාණමූල්‍යාර්ථං ස්වප්‍රාණාන් දාතුඤ්චාගතඃ|
29 ൨൯ അവർ യെരിഹോവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു.
අනන්තරං යිරීහෝනගරාත් තේෂාං බහිර්ගමනසමයේ තස්‍ය පශ්චාද් බහවෝ ලෝකා වව්‍රජුඃ|
30 ൩൦ അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നത് കേട്ട്: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു
අපරං වර්ත්මපාර්ශ්ව උපවිශන්තෞ ද්වාවන්ධෞ තේන මාර්ගේණ යීශෝ ර්ගමනං නිශම්‍ය ප්‍රෝච්චෛඃ කථයාමාසතුඃ, හේ ප්‍රභෝ දායූදඃ සන්තාන, ආවයෝ ර්දයාං විධේහි|
31 ൩൧ മിണ്ടാതിരിക്കുവാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം ഉറക്കെ വിളിച്ചു.
තතෝ ලෝකාඃ සර්ව්වේ තුෂ්ණීම්භවතමිත්‍යුක්ත්වා තෞ තර්ජයාමාසුඃ; තථාපි තෞ පුනරුච්චෛඃ කථයාමාසතුඃ හේ ප්‍රභෝ දායූදඃ සන්තාන, ආවාං දයස්ව|
32 ൩൨ യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്ക് എന്ത് ചെയ്യേണമെന്ന് നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.
තදානීං යීශුඃ ස්ථගිතඃ සන් තාවාහූය භාෂිතවාන්, යුවයෝඃ කෘතේ මයා කිං කර්ත්තර්ව්‍යං? යුවාං කිං කාමයේථේ?
33 ൩൩ കർത്താവേ, ഞങ്ങൾക്കു കണ്ണ് തുറന്നുകിട്ടേണം എന്നു അവർ പറഞ്ഞു.
තදා තාවුක්තවන්තෞ, ප්‍රභෝ නේත්‍රාණි නෞ ප්‍රසන්නානි භවේයුඃ|
34 ൩൪ യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണ് തൊട്ടു; ഉടനെ അവർ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.
තදානීං යීශුස්තෞ ප්‍රති ප්‍රමන්නඃ සන් තයෝ ර්නේත්‍රාණි පස්පර්ශ, තේනෛව තෞ සුවීක්‍ෂාඤ්චක්‍රාතේ තත්පශ්චාත් ජග්මුතුශ්ච|

< മത്തായി 20 >