< മത്തായി 14 >

1 ആ കാലത്ത് ഇടപ്രഭുവായ ഹെരോദാവ് യേശുവിന്റെ ശ്രുതി കേട്ടിട്ട്:
තදානීං රාජා හේරෝද් යීශෝ ර‍්‍යශඃ ශ්‍රුත්වා නිජදාසේයාන් ජගාද්,
2 ഇവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽനിന്നും ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നത് എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.
ඒෂ මජ්ජයිතා යෝහන්, ප්‍රමිතේභයස්තස්‍යෝත්ථානාත් තේනේත්ථමද්භුතං කර්ම්ම ප්‍රකාශ්‍යතේ|
3 ഹെരോദാവ് തന്റെ സഹോദരനായ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്ക് ഭാര്യയായിരിക്കുന്നതു നിയമാനുസൃതമല്ല എന്നു
පුරා හේරෝද් නිජභ්‍රාතු: ඵිලිපෝ ජායායා හේරෝදීයායා අනුරෝධාද් යෝහනං ධාරයිත්වා බද්ධා කාරායාං ස්ථාපිතවාන්|
4 യോഹന്നാൻ അവനോട് പറഞ്ഞതുകൊണ്ട്, അവനെ പിടിച്ച് കെട്ടി തടവിൽ ആക്കിയിരുന്നു.
යතෝ යෝහන් උක්තවාන්, ඒත්සයාඃ සංග්‍රහෝ භවතෝ නෝචිතඃ|
5 അവനെ കൊല്ലണമെന്നുണ്ടായിരുന്നിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.
තස්මාත් නෘපතිස්තං හන්තුමිච්ඡන්නපි ලෝකේභ්‍යෝ විභයාඤ්චකාර; යතඃ සර්ව්වේ යෝහනං භවිෂ්‍යද්වාදිනං මේනිරේ|
6 എന്നാൽ ഹെരോദാവിന്റെ ജന്മദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തംചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
කින්තු හේරෝදෝ ජන්මාහීයමහ උපස්ථිතේ හේරෝදීයායා දුහිතා තේෂාං සමක්‍ෂං නෘතිත්වා හේරෝදමප්‍රීණ්‍යත්|
7 അതുമുഖാന്തരം എന്ത് ചോദിച്ചാലും കൊടുക്കും എന്നു അവൻ സത്യംചെയ്തു അവൾക്ക് വാക്ക് കൊടുത്തു.
තස්මාත් භූපතිඃ ශපථං කුර්ව්වන් ඉති ප්‍රත්‍යඥාසීත්, ත්වයා යද් යාච්‍යතේ, තදේවාහං දාස්‍යාමි|
8 അവൾ അമ്മയുടെ നിർദ്ദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ ഇവിടെ തരേണം എന്നു പറഞ്ഞു.
සා කුමාරී ස්වීයමාතුඃ ශික්‍ෂාං ලබ්ධා බභාෂේ, මජ්ජයිතුර‍්‍යෝහන උත්තමාඞ්ගං භාජනේ සමානීය මහ්‍යං විශ්‍රාණය|
9 ഇതു നിമിത്തം രാജാവ് സ്തബ്ധനായിപോയെങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അത് കൊടുക്കുവാൻ കല്പിച്ചു;
තතෝ රාජා ශුශෝච, කින්තු භෝජනායෝපවිශතාං සඞ්ගිනාං ස්වකෘතශපථස්‍ය චානුරෝධාත් තත් ප්‍රදාතුම ආදිදේශ|
10 ൧൦ അവൻ ആളയച്ച് തടവിൽ യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു.
පශ්චාත් කාරාං ප්‍රති නරං ප්‍රහිත්‍ය යෝහන උත්තමාඞ්ගං ඡිත්ත්වා
11 ൧൧ അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു മകൾക്ക് കൊടുത്തു; അവൾ അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു.
තත් භාජන ආනාය්‍ය තස්‍යෛ කුමාර‍්‍ය්‍යෛ ව්‍යශ්‍රාණයත්, තතඃ සා ස්වජනන්‍යාඃ සමීපං තන්නිනාය|
12 ൧൨ അവന്റെ ശിഷ്യന്മാർ ചെന്ന് ഉടൽ എടുത്തു അടക്കം ചെയ്തു; പിന്നെ ചെന്ന് യേശുവിനെ അറിയിച്ചു.
පශ්චාත් යෝහනඃ ශිෂ්‍යා ආගත්‍ය කායං නීත්වා ශ්මශානේ ස්ථාපයාමාසුස්තතෝ යීශෝඃ සන්නිධිං ව්‍රජිත්වා තද්වාර්ත්තාං බභාෂිරේ|
13 ൧൩ അത് കേട്ടിട്ട് യേശു അവിടെനിന്നും പിൻവാങ്ങി പടകിൽ കയറി നിർജ്ജനമായൊരു സ്ഥലത്തേയ്ക്ക് വേറിട്ടുപോയി; പുരുഷാരം അത് കേട്ട് പട്ടണങ്ങളിൽനിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്ന്.
අනන්තරං යීශුරිති නිශභ්‍ය නාවා නිර්ජනස්ථානම් ඒකාකී ගතවාන්, පශ්චාත් මානවාස්තත් ශ්‍රුත්වා නානානගරේභ්‍ය ආගත්‍ය පදෛස්තත්පශ්චාද් ඊයුඃ|
14 ൧൪ അവൻ അവരുടെ മുൻപാകെ വന്നു വലിയ പുരുഷാരത്തെ കണ്ട് അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൌഖ്യമാക്കി.
තදානීං යීශු ර්බහිරාගත්‍ය මහාන්තං ජනනිවහං නිරීක්‍ෂ්‍ය තේෂු කාරුණිකඃ මන් තේෂාං පීඩිතජනාන් නිරාමයාන් චකාර|
15 ൧൫ വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്ന് പറഞ്ഞു: ഈ സ്ഥലം വിജനമല്ലോ, പകലും കഴിഞ്ഞല്ലോ; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ വാങ്ങേണ്ടതിന് അവരെ പിരിച്ചുവിടേണം എന്നു പറഞ്ഞു.
තතඃ පරං සන්ධ්‍යායාං ශිෂ්‍යාස්තදන්තිකමාගත්‍ය කථයාඤ්චක්‍රුඃ, ඉදං නිර්ජනස්ථානං වේලාප්‍යවසන්නා; තස්මාත් මනුජාන් ස්වස්වග්‍රාමං ගන්තුං ස්වාර්ථං භක්‍ෂ්‍යාණි ක්‍රේතුඤ්ච භවාන් තාන් විසෘජතු|
16 ൧൬ എന്നാൽ യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞു.
කින්තු යීශුස්තානවාදීත්, තේෂාං ගමනේ ප්‍රයෝජනං නාස්ති, යූයමේව තාන් භෝජයත|
17 ൧൭ അവർ അവനോട്: അഞ്ച് അപ്പവും രണ്ടുമീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു.
තදා තේ ප්‍රත්‍යවදන්, අස්මාකමත්‍ර පූපපඤ්චකං මීනද්වයඤ්චාස්තේ|
18 ൧൮ അത് എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു.
තදානීං තේනෝක්තං තානි මදන්තිකමානයත|
19 ൧൯ പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിക്കുവാൻ കല്പിച്ചു; ആ അഞ്ച് അപ്പവും രണ്ടുമീനും എടുത്തു, സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്കും, ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു.
අනන්තරං ස මනුජාන් යවසෝපර‍්‍ය්‍යුපවේෂ්ටුම් ආඥාපයාමාස; අපර තත් පූපපඤ්චකං මීනද්වයඤ්ච ගෘහ්ලන් ස්වර්ගං ප්‍රති නිරීක්‍ෂ්‍යේශ්වරීයගුණාන් අනූද්‍ය භංක්ත්වා ශිෂ්‍යේභ්‍යෝ දත්තවාන්, ශිෂ්‍යාශ්ච ලෝකේභ්‍යෝ දදුඃ|
20 ൨൦ എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു.
තතඃ සර්ව්වේ භුක්ත්වා පරිතෘප්තවන්තඃ, තතස්තදවශිෂ්ටභක්‍ෂ්‍යෛඃ පූර්ණාන් ද්වාදශඩලකාන් ගෘහීතවන්තඃ|
21 ൨൧ തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
තේ භෝක්තාරඃ ස්ත්‍රීර්බාලකාංශ්ච විහාය ප්‍රායේණ පඤ්ච සහස්‍රාණි පුමාංස ආසන්|
22 ൨൨ ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരയ്ക്ക് പോകുവാൻ അവരെ നിര്‍ബ്ബന്ധിച്ചു.
තදනන්තරං යීශු ර්ලෝකානාං විසර්ජනකාලේ ශිෂ්‍යාන් තරණිමාරෝඪුං ස්වාග්‍රේ පාරං යාතුඤ්ච ගාඪමාදිෂ්ටවාන්|
23 ൨൩ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ട് പ്രാർത്ഥിക്കുവാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
තතෝ ලෝකේෂු විසෘෂ්ටේෂු ස විවික්තේ ප්‍රාර්ථයිතුං ගිරිමේකං ගත්වා සන්ධ්‍යාං යාවත් තත්‍රෛකාකී ස්ථිතවාන්|
24 ൨൪ പടകോ കരവിട്ട് കടലിന് നടുവിലും, കാറ്റ് പ്രതികൂലമാകയാൽ തിരകൾ നിമിത്തം നിയന്ത്രണാതീതവുമായി.
කින්තු තදානීං සම්මුඛවාතත්වාත් සරිත්පතේ ර්මධ්‍යේ තරඞ්ගෛස්තරණිර්දෝලායමානාභවත්|
25 ൨൫ രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
තදා ස යාමින්‍යාශ්චතුර්ථප්‍රහරේ පද්භ්‍යාං ව්‍රජන් තේෂාමන්තිකං ගතවාන්|
26 ൨൬ അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ശിഷ്യന്മാർ ഭയപ്പെട്ടു അത് ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
කින්තු ශිෂ්‍යාස්තං සාගරෝපරි ව්‍රජන්තං විලෝක්‍ය සමුද්විග්නා ජගදුඃ, ඒෂ භූත ඉති ශඞ්කමානා උච්චෛඃ ශබ්දායාඤ්චක්‍රිරේ ච|
27 ൨൭ ഉടനെ യേശു അവരോട്: ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
තදෛව යීශුස්තානවදත්, සුස්ථිරා භවත, මා භෛෂ්ට, ඒෂෝ(අ)හම්|
28 ൨൮ അതിന് പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മീതെ നിന്റെ അടുക്കൽ വരേണ്ടതിന് കല്പിക്കണം എന്നു പറഞ്ഞു.
තතඃ පිතර ඉත්‍යුක්තවාන්, හේ ප්‍රභෝ, යදි භවානේව, තර්හි මාං භවත්සමීපං යාතුමාඥාපයතු|
29 ൨൯ വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.
තතඃ තේනාදිෂ්ටඃ පිතරස්තරණිතෝ(අ)වරුහ්‍ය යීශේරන්තිකං ප්‍රාප්තුං තෝයෝපරි වව්‍රාජ|
30 ൩൦ എന്നാൽ അവൻ കാറ്റ് കണ്ട് ഭയപ്പെട്ടു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
කින්තු ප්‍රචණ්ඩං පවනං විලෝක්‍ය භයාත් තෝයේ මංක්තුම් ආරේභේ, තස්මාද් උච්චෛඃ ශබ්දායමානඃ කථිතවාන්, හේ ප්‍රභෝ, මාමවතු|
31 ൩൧ യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ച്: അല്പവിശ്വാസിയേ, നീ എന്തിന് സംശയിച്ചു എന്നു പറഞ്ഞു.
යීශුස්තත්ක්‍ෂණාත් කරං ප්‍රසාර‍්‍ය්‍ය තං ධරන් උක්තවාන්, හ ස්තෝකප්‍රත්‍යයින් ත්වං කුතඃ සමශේථාඃ?
32 ൩൨ യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ കാറ്റ് അടിക്കുന്നത് നിന്നു.
අනන්තරං තයෝස්තරණිමාරූඪයෝඃ පවනෝ නිවවෘතේ|
33 ൩൩ പടകിലുള്ള ശിഷ്യന്മാർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
තදානීං යේ තරණ්‍යාමාසන්, ත ආගත්‍ය තං ප්‍රණභ්‍ය කථිතවන්තඃ, යථාර්ථස්ත්වමේවේශ්වරසුතඃ|
34 ൩൪ അവർ അക്കരെയെത്തി, ഗെന്നേസരത്ത് ദേശത്തു ചെന്ന്.
අනන්තරං පාරං ප්‍රාප්‍ය තේ ගිනේෂරන්නාමකං නගරමුපතස්ථුඃ,
35 ൩൫ അവിടുത്തെ ജനങ്ങൾ അവൻ ആരെന്ന് തിരിച്ചറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ച് ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
තදා තත්‍රත්‍යා ජනා යීශුං පරිචීය තද්දේශ්ස්‍ය චතුර්දිශෝ වාර්ත්තාං ප්‍රහිත්‍ය යත්‍ර යාවන්තඃ පීඩිතා ආසන්, තාවතඒව තදන්තිකමානයාමාසුඃ|
36 ൩൬ അവന്റെ വസ്ത്രത്തിന്റെ വക്കിൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു, തൊട്ടവർക്ക് ഒക്കെയും സൌഖ്യംവന്നു.
අපරං තදීයවසනස්‍ය ග්‍රන්ථිමාත්‍රං ස්ප්‍රෂ්ටුං විනීය යාවන්තෝ ජනාස්තත් ස්පර්ශං චක්‍රිරේ, තේ සර්ව්වඒව නිරාමයා බභූවුඃ|

< മത്തായി 14 >