< മർക്കൊസ് 8 >

1 ആ ദിവസങ്ങളിൽ വീണ്ടും വലിയ പുരുഷാരം കൂടിവന്നു, അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു അവരോട്:
ਤਦਾ ਤਤ੍ਸਮੀਪੰ ਬਹਵੋ ਲੋਕਾ ਆਯਾਤਾ ਅਤਸ੍ਤੇਸ਼਼ਾਂ ਭੋਜ੍ਯਦ੍ਰਵ੍ਯਾਭਾਵਾਦ੍ ਯੀਸ਼ੁਃ ਸ਼ਿਸ਼਼੍ਯਾਨਾਹੂਯ ਜਗਾਦ, |
2 “ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെയുണ്ട്; അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് എനിക്ക് അവരോട് അലിവ് തോന്നുന്നു;
ਲੋਕਨਿਵਹੇ ਮਮ ਕ੍ਰੁʼਪਾ ਜਾਯਤੇ ਤੇ ਦਿਨਤ੍ਰਯੰ ਮਯਾ ਸਾਰ੍ੱਧੰ ਸਨ੍ਤਿ ਤੇਸ਼਼ਾਂ ਭੋਜ੍ਯੰ ਕਿਮਪਿ ਨਾਸ੍ਤਿ|
3 ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്ക് അയച്ചാൽ അവർ വഴിയിൽവെച്ച് തളർന്നുപോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ” എന്നു പറഞ്ഞു.
ਤੇਸ਼਼ਾਂ ਮਧ੍ਯੇ(ਅ)ਨੇਕੇ ਦੂਰਾਦ੍ ਆਗਤਾਃ, ਅਭੁਕ੍ਤੇਸ਼਼ੁ ਤੇਸ਼਼ੁ ਮਯਾ ਸ੍ਵਗ੍ਰੁʼਹਮਭਿਪ੍ਰਹਿਤੇਸ਼਼ੁ ਤੇ ਪਥਿ ਕ੍ਲਮਿਸ਼਼੍ਯਨ੍ਤਿ|
4 അതിന് അവന്റെ ശിഷ്യന്മാർ: “ഇവർക്ക് തൃപ്തിവരുത്തുവാൻ മതിയായ അപ്പം ഈ മരുഭൂമിയിൽ എവിടെനിന്ന് നമുക്കു ലഭിക്കും?” എന്നു ഉത്തരം പറഞ്ഞു.
ਸ਼ਿਸ਼਼੍ਯਾ ਅਵਾਦਿਸ਼਼ੁਃ, ਏਤਾਵਤੋ ਲੋਕਾਨ੍ ਤਰ੍ਪਯਿਤੁਮ੍ ਅਤ੍ਰ ਪ੍ਰਨ੍ਤਰੇ ਪੂਪਾਨ੍ ਪ੍ਰਾਪ੍ਤੁੰ ਕੇਨ ਸ਼ਕ੍ਯਤੇ?
5 അവൻ അവരോട്: “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു. ഏഴ് എന്നു അവർ പറഞ്ഞു.
ਤਤਃ ਸ ਤਾਨ੍ ਪਪ੍ਰੱਛ ਯੁਸ਼਼੍ਮਾਕੰ ਕਤਿ ਪੂਪਾਃ ਸਨ੍ਤਿ? ਤੇ(ਅ)ਕਥਯਨ੍ ਸਪ੍ਤ|
6 അവൻ പുരുഷാരത്തോട് നിലത്തു ഇരിക്കുവാൻ കല്പിച്ചു; പിന്നെ ആ ഏഴ് അപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിന് വിളമ്പി.
ਤਤਃ ਸ ਤਾੱਲੋਕਾਨ੍ ਭੁਵਿ ਸਮੁਪਵੇਸ਼਼੍ਟੁਮ੍ ਆਦਿਸ਼੍ਯ ਤਾਨ੍ ਸਪ੍ਤ ਪੂਪਾਨ੍ ਧ੍ਰੁʼਤ੍ਵਾ ਈਸ਼੍ਵਰਗੁਣਾਨ੍ ਅਨੁਕੀਰ੍ੱਤਯਾਮਾਸ, ਭੰਕ੍ਤ੍ਵਾ ਪਰਿਵੇਸ਼਼ਯਿਤੁੰ ਸ਼ਿਸ਼਼੍ਯਾਨ੍ ਪ੍ਰਤਿ ਦਦੌ, ਤਤਸ੍ਤੇ ਲੋਕੇਭ੍ਯਃ ਪਰਿਵੇਸ਼਼ਯਾਮਾਸੁਃ|
7 ചെറിയ മീനും കുറച്ച് ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ട്, വിളമ്പുവാൻ പറഞ്ഞു.
ਤਥਾ ਤੇਸ਼਼ਾਂ ਸਮੀਪੇ ਯੇ ਕ੍ਸ਼਼ੁਦ੍ਰਮਤ੍ਸ੍ਯਾ ਆਸਨ੍ ਤਾਨਪ੍ਯਾਦਾਯ ਈਸ਼੍ਵਰਗੁਣਾਨ੍ ਸੰਕੀਰ੍ਤ੍ਯ ਪਰਿਵੇਸ਼਼ਯਿਤੁਮ੍ ਆਦਿਸ਼਼੍ਟਵਾਨ੍|
8 അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴ് വട്ടി നിറച്ചെടുത്തു.
ਤਤੋ ਲੋਕਾ ਭੁਕ੍ਤ੍ਵਾ ਤ੍ਰੁʼਪ੍ਤਿੰ ਗਤਾ ਅਵਸ਼ਿਸ਼਼੍ਟਖਾਦ੍ਯੈਃ ਪੂਰ੍ਣਾਃ ਸਪ੍ਤਡੱਲਕਾ ਗ੍ਰੁʼਹੀਤਾਸ਼੍ਚ|
9 അവർ ഏകദേശം നാലായിരം പുരുഷന്മാർ ആയിരുന്നു.
ਏਤੇ ਭੋਕ੍ਤਾਰਃ ਪ੍ਰਾਯਸ਼੍ਚਤੁਃ ਸਹਸ੍ਰਪੁਰੁਸ਼਼ਾ ਆਸਨ੍ ਤਤਃ ਸ ਤਾਨ੍ ਵਿਸਸਰ੍ਜ|
10 ൧൦ അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോട് കൂടെ പടക് കയറി ദല്മനൂഥ ദേശങ്ങളിൽ എത്തി.
ਅਥ ਸ ਸ਼ਿਸ਼਼੍ਯਃ ਸਹ ਨਾਵਮਾਰੁਹ੍ਯ ਦਲ੍ਮਾਨੂਥਾਸੀਮਾਮਾਗਤਃ|
11 ൧൧ അനന്തരം പരീശന്മാർ വന്നു അവനെ പരീക്ഷിക്കേണ്ടതിന് ആകാശത്തുനിന്ന് ഒരു അടയാളം അന്വേഷിച്ച് അവനുമായി തർക്കിച്ചു തുടങ്ങി.
ਤਤਃ ਪਰੰ ਫਿਰੂਸ਼ਿਨ ਆਗਤ੍ਯ ਤੇਨ ਸਹ ਵਿਵਦਮਾਨਾਸ੍ਤਸ੍ਯ ਪਰੀਕ੍ਸ਼਼ਾਰ੍ਥਮ੍ ਆਕਾਸ਼ੀਯਚਿਹ੍ਨੰ ਦ੍ਰਸ਼਼੍ਟੁੰ ਯਾਚਿਤਵਨ੍ਤਃ|
12 ൧൨ അവൻ ആത്മാവിൽ ഞരങ്ങി: “ഈ തലമുറ അടയാളം അന്വേഷിക്കുന്നതെന്ത്? ഈ തലമുറയ്ക്ക് അടയാളം ലഭിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു,
ਤਦਾ ਸੋ(ਅ)ਨ੍ਤਰ੍ਦੀਰ੍ਘੰ ਨਿਸ਼੍ਵਸ੍ਯਾਕਥਯਤ੍, ਏਤੇ ਵਿਦ੍ਯਮਾਨਨਰਾਃ ਕੁਤਸ਼੍ਚਿਨ੍ਹੰ ਮ੍ਰੁʼਗਯਨ੍ਤੇ? ਯੁਸ਼਼੍ਮਾਨਹੰ ਯਥਾਰ੍ਥੰ ਬ੍ਰਵੀਮਿ ਲੋਕਾਨੇਤਾਨ੍ ਕਿਮਪਿ ਚਿਹ੍ਨੰ ਨ ਦਰ੍ਸ਼ਯਿਸ਼਼੍ਯਤੇ|
13 ൧൩ പിന്നെ അവരെ വിട്ടു വീണ്ടും പടക് കയറി അക്കരയ്ക്ക് കടന്നു.
ਅਥ ਤਾਨ੍ ਹਿਤ੍ਵਾ ਪੁਨ ਰ੍ਨਾਵਮ੍ ਆਰੁਹ੍ਯ ਪਾਰਮਗਾਤ੍|
14 ൧൪ ശിഷ്യന്മാർ അപ്പം എടുത്തുകൊണ്ടുപോരുവാൻ മറന്നുപോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
ਏਤਰ੍ਹਿ ਸ਼ਿਸ਼਼੍ਯੈਃ ਪੂਪੇਸ਼਼ੁ ਵਿਸ੍ਮ੍ਰੁʼਤੇਸ਼਼ੁ ਨਾਵਿ ਤੇਸ਼਼ਾਂ ਸੰਨਿਧੌ ਪੂਪ ਏਕਏਵ ਸ੍ਥਿਤਃ|
15 ൧൫ അവൻ അവരോട്: നോക്കുവിൻ, പരീശരുടെയും ഹെരോദാവിന്റെയും പുളിപ്പിനെക്കുറിച്ച് ജാഗരൂകരായിരിക്കുവിൻ എന്നു മുന്നറിയിപ്പ് നൽകി.
ਤਦਾਨੀਂ ਯੀਸ਼ੁਸ੍ਤਾਨ੍ ਆਦਿਸ਼਼੍ਟਵਾਨ੍ ਫਿਰੂਸ਼ਿਨਾਂ ਹੇਰੋਦਸ਼੍ਚ ਕਿਣ੍ਵੰ ਪ੍ਰਤਿ ਸਤਰ੍ਕਾਃ ਸਾਵਧਾਨਾਸ਼੍ਚ ਭਵਤ|
16 ൧൬ നമുക്കു അപ്പം ഇല്ലായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽതമ്മിൽ പറഞ്ഞു.
ਤਤਸ੍ਤੇ(ਅ)ਨ੍ਯੋਨ੍ਯੰ ਵਿਵੇਚਨੰ ਕਰ੍ਤੁਮ੍ ਆਰੇਭਿਰੇ, ਅਸ੍ਮਾਕੰ ਸੰਨਿਧੌ ਪੂਪੋ ਨਾਸ੍ਤੀਤਿ ਹੇਤੋਰਿਦੰ ਕਥਯਤਿ|
17 ൧൭ അത് യേശു അറിഞ്ഞ് അവരോട് പറഞ്ഞത്: “അപ്പം ഇല്ലാത്തതിനെക്കുറിച്ച് നിങ്ങൾ തമ്മിൽ പറയുന്നത് എന്ത്? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?
ਤਦ੍ ਬੁਦ੍ੱਵਾ ਯੀਸ਼ੁਸ੍ਤੇਭ੍ਯੋ(ਅ)ਕਥਯਤ੍ ਯੁਸ਼਼੍ਮਾਕੰ ਸ੍ਥਾਨੇ ਪੂਪਾਭਾਵਾਤ੍ ਕੁਤ ਇੱਥੰ ਵਿਤਰ੍ਕਯਥ? ਯੂਯੰ ਕਿਮਦ੍ਯਾਪਿ ਕਿਮਪਿ ਨ ਜਾਨੀਥ? ਬੋੱਧੁਞ੍ਚ ਨ ਸ਼ਕ੍ਨੁਥ? ਯਾਵਦਦ੍ਯ ਕਿੰ ਯੁਸ਼਼੍ਮਾਕੰ ਮਨਾਂਸਿ ਕਠਿਨਾਨਿ ਸਨ੍ਤਿ?
18 ൧൮ കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓർക്കുന്നതുമില്ലയോ?
ਸਤ੍ਸੁ ਨੇਤ੍ਰੇਸ਼਼ੁ ਕਿੰ ਨ ਪਸ਼੍ਯਥ? ਸਤ੍ਸੁ ਕਰ੍ਣੇਸ਼਼ੁ ਕਿੰ ਨ ਸ਼੍ਰੁʼਣੁਥ? ਨ ਸ੍ਮਰਥ ਚ?
19 ൧൯ അയ്യായിരംപേർക്ക് ഞാൻ അഞ്ച് അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്നു അവർ അവനോട് പറഞ്ഞു.
ਯਦਾਹੰ ਪਞ੍ਚਪੂਪਾਨ੍ ਪਞ੍ਚਸਹਸ੍ਰਾਣਾਂ ਪੁਰੁਸ਼਼ਾਣਾਂ ਮਧ੍ਯੇ ਭੰਕ੍ਤ੍ਵਾ ਦੱਤਵਾਨ੍ ਤਦਾਨੀਂ ਯੂਯਮ੍ ਅਵਸ਼ਿਸ਼਼੍ਟਪੂਪੈਃ ਪੂਰ੍ਣਾਨ੍ ਕਤਿ ਡੱਲਕਾਨ੍ ਗ੍ਰੁʼਹੀਤਵਨ੍ਤਃ? ਤੇ(ਅ)ਕਥਯਨ੍ ਦ੍ਵਾਦਸ਼ਡੱਲਕਾਨ੍|
20 ൨൦ നാലായിരംപേർക്ക് ഏഴപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു? “ഏഴ്” എന്നു അവർ അവനോട് പറഞ്ഞു.
ਅਪਰਞ੍ਚ ਯਦਾ ਚਤੁਃਸਹਸ੍ਰਾਣਾਂ ਪੁਰੁਸ਼਼ਾਣਾਂ ਮਧ੍ਯੇ ਪੂਪਾਨ੍ ਭੰਕ੍ਤ੍ਵਾਦਦਾਂ ਤਦਾ ਯੂਯਮ੍ ਅਤਿਰਿਕ੍ਤਪੂਪਾਨਾਂ ਕਤਿ ਡੱਲਕਾਨ੍ ਗ੍ਰੁʼਹੀਤਵਨ੍ਤਃ? ਤੇ ਕਥਯਾਮਾਸੁਃ ਸਪ੍ਤਡੱਲਕਾਨ੍|
21 ൨൧ പിന്നെ അവൻ അവരോട്: “ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയോ” എന്നു പറഞ്ഞു.
ਤਦਾ ਸ ਕਥਿਤਵਾਨ੍ ਤਰ੍ਹਿ ਯੂਯਮ੍ ਅਧੁਨਾਪਿ ਕੁਤੋ ਬੋਦ੍ੱਵੁੰ ਨ ਸ਼ਕ੍ਨੁਥ?
22 ൨൨ അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ അവിടുത്തെ ജനങ്ങൾ ഒരു കുരുടനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്ന് അപേക്ഷിച്ചു.
ਅਨਨ੍ਤਰੰ ਤਸ੍ਮਿਨ੍ ਬੈਤ੍ਸੈਦਾਨਗਰੇ ਪ੍ਰਾਪ੍ਤੇ ਲੋਕਾ ਅਨ੍ਧਮੇਕੰ ਨਰੰ ਤਤ੍ਸਮੀਪਮਾਨੀਯ ਤੰ ਸ੍ਪ੍ਰਸ਼਼੍ਟੁੰ ਤੰ ਪ੍ਰਾਰ੍ਥਯਾਞ੍ਚਕ੍ਰਿਰੇ|
23 ൨൩ അവൻ കുരുടന്റെ കൈയ്ക്ക് പിടിച്ച് അവനെ ഗ്രാമത്തിന് പുറത്തു കൊണ്ടുപോയി അവന്റെ കണ്ണിൽ തുപ്പി അവന്റെമേൽ കൈ വെച്ച്: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.
ਤਦਾ ਤਸ੍ਯਾਨ੍ਧਸ੍ਯ ਕਰੌ ਗ੍ਰੁʼਹੀਤ੍ਵਾ ਨਗਰਾਦ੍ ਬਹਿਰ੍ਦੇਸ਼ੰ ਤੰ ਨੀਤਵਾਨ੍; ਤੰਨੇਤ੍ਰੇ ਨਿਸ਼਼੍ਠੀਵੰ ਦੱਤ੍ਵਾ ਤਦ੍ਗਾਤ੍ਰੇ ਹਸ੍ਤਾਵਰ੍ਪਯਿਤ੍ਵਾ ਤੰ ਪਪ੍ਰੱਛ, ਕਿਮਪਿ ਪਸ਼੍ਯਸਿ?
24 ൨൪ അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; മരങ്ങൾ നടക്കുന്നതുപോലെയത്രേ ഞാൻ അവരെ കാണുന്നത് എന്നു പറഞ്ഞു.
ਸ ਨੇਤ੍ਰੇ ਉਨ੍ਮੀਲ੍ਯ ਜਗਾਦ, ਵ੍ਰੁʼਕ੍ਸ਼਼ਵਤ੍ ਮਨੁਜਾਨ੍ ਗੱਛਤੋ ਨਿਰੀਕ੍ਸ਼਼ੇ|
25 ൨൫ വീണ്ടും യേശു അവന്റെ കണ്ണിന്മേൽ കൈ വെച്ചപ്പോൾ അവൻ കാഴ്ച പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ട്.
ਤਤੋ ਯੀਸ਼ੁਃ ਪੁਨਸ੍ਤਸ੍ਯ ਨਯਨਯੋ ਰ੍ਹਸ੍ਤਾਵਰ੍ਪਯਿਤ੍ਵਾ ਤਸ੍ਯ ਨੇਤ੍ਰੇ ਉਨ੍ਮੀਲਯਾਮਾਸ; ਤਸ੍ਮਾਤ੍ ਸ ਸ੍ਵਸ੍ਥੋ ਭੂਤ੍ਵਾ ਸ੍ਪਸ਼਼੍ਟਰੂਪੰ ਸਰ੍ੱਵਲੋਕਾਨ੍ ਦਦਰ੍ਸ਼|
26 ൨൬ “നീ ഗ്രാമത്തിൽ കടക്കുകപോലും അരുത്” എന്നു പറഞ്ഞ് അവൻ അവനെ വീട്ടിലേക്ക് അയച്ചു.
ਤਤਃ ਪਰੰ ਤ੍ਵੰ ਗ੍ਰਾਮੰ ਮਾ ਗੱਛ ਗ੍ਰਾਮਸ੍ਥੰ ਕਮਪਿ ਚ ਕਿਮਪ੍ਯਨੁਕ੍ਤ੍ਵਾ ਨਿਜਗ੍ਰੁʼਹੰ ਯਾਹੀਤ੍ਯਾਦਿਸ਼੍ਯ ਯੀਸ਼ੁਸ੍ਤੰ ਨਿਜਗ੍ਰੁʼਹੰ ਪ੍ਰਹਿਤਵਾਨ੍|
27 ൨൭ അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പിന്റെ കൈസര്യയിലെ ഗ്രാമങ്ങളിലേക്ക് പോയി; വഴിയിൽവെച്ചു ശിഷ്യന്മാരോട്: “ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചു.
ਅਨਨ੍ਤਰੰ ਸ਼ਿਸ਼਼੍ਯੈਃ ਸਹਿਤੋ ਯੀਸ਼ੁਃ ਕੈਸਰੀਯਾਫਿਲਿਪਿਪੁਰੰ ਜਗਾਮ, ਪਥਿ ਗੱਛਨ੍ ਤਾਨਪ੍ਰੁʼੱਛਤ੍ ਕੋ(ਅ)ਹਮ੍ ਅਤ੍ਰ ਲੋਕਾਃ ਕਿੰ ਵਦਨ੍ਤਿ?
28 ൨൮ “യോഹന്നാൻ സ്നാപകനെന്ന് ചിലർ, ഏലിയാവെന്ന് ചിലർ, പ്രവാചകന്മാരിൽ ഒരുവൻ എന്നു മറ്റുചിലർ” എന്നു അവർ ഉത്തരം പറഞ്ഞു.
ਤੇ ਪ੍ਰਤ੍ਯੂਚੁਃ ਤ੍ਵਾਂ ਯੋਹਨੰ ਮੱਜਕੰ ਵਦਨ੍ਤਿ ਕਿਨ੍ਤੁ ਕੇਪਿ ਕੇਪਿ ਏਲਿਯੰ ਵਦਨ੍ਤਿ; ਅਪਰੇ ਕੇਪਿ ਕੇਪਿ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਾਮ੍ ਏਕੋ ਜਨ ਇਤਿ ਵਦਨ੍ਤਿ|
29 ൨൯ അവൻ അവരോട്: “എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചതിന്: “നീ ക്രിസ്തു ആകുന്നു” എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
ਅਥ ਸ ਤਾਨਪ੍ਰੁʼੱਛਤ੍ ਕਿਨ੍ਤੁ ਕੋਹਮ੍? ਇਤ੍ਯਤ੍ਰ ਯੂਯੰ ਕਿੰ ਵਦਥ? ਤਦਾ ਪਿਤਰਃ ਪ੍ਰਤ੍ਯਵਦਤ੍ ਭਵਾਨ੍ ਅਭਿਸ਼਼ਿਕ੍ਤਸ੍ਤ੍ਰਾਤਾ|
30 ൩൦ പിന്നെ തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവൻ അവരോട് ഖണ്ഡിതമായി പറഞ്ഞു.
ਤਤਃ ਸ ਤਾਨ੍ ਗਾਢਮਾਦਿਸ਼ਦ੍ ਯੂਯੰ ਮਮ ਕਥਾ ਕਸ੍ਮੈਚਿਦਪਿ ਮਾ ਕਥਯਤ|
31 ൩൧ “മനുഷ്യപുത്രൻ പലതും സഹിക്കുകയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നുനാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കുകയും വേണം” എന്നു അവരെ ഉപദേശിച്ചു തുടങ്ങി.
ਮਨੁਸ਼਼੍ਯਪੁਤ੍ਰੇਣਾਵਸ਼੍ਯੰ ਬਹਵੋ ਯਾਤਨਾ ਭੋਕ੍ਤਵ੍ਯਾਃ ਪ੍ਰਾਚੀਨਲੋਕੈਃ ਪ੍ਰਧਾਨਯਾਜਕੈਰਧ੍ਯਾਪਕੈਸ਼੍ਚ ਸ ਨਿਨ੍ਦਿਤਃ ਸਨ੍ ਘਾਤਯਿਸ਼਼੍ਯਤੇ ਤ੍ਰੁʼਤੀਯਦਿਨੇ ਉੱਥਾਸ੍ਯਤਿ ਚ, ਯੀਸ਼ੁਃ ਸ਼ਿਸ਼਼੍ਯਾਨੁਪਦੇਸ਼਼੍ਟੁਮਾਰਭ੍ਯ ਕਥਾਮਿਮਾਂ ਸ੍ਪਸ਼਼੍ਟਮਾਚਸ਼਼੍ਟ|
32 ൩൨ അവൻ ഇതു വ്യക്തമായി പറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി.
ਤਸ੍ਮਾਤ੍ ਪਿਤਰਸ੍ਤਸ੍ਯ ਹਸ੍ਤੌ ਧ੍ਰੁʼਤ੍ਵਾ ਤੰ ਤਰ੍ੱਜਿਤਵਾਨ੍|
33 ൩൩ അവനോ തിരിഞ്ഞുനോക്കി ശിഷ്യന്മാരെ കണ്ടിട്ട് പത്രൊസിനെ ശാസിച്ചു: “സാത്താനേ, എന്റെ മുമ്പിൽനിന്ന് പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത്” എന്നു പറഞ്ഞു.
ਕਿਨ੍ਤੁ ਸ ਮੁਖੰ ਪਰਾਵਰ੍ਤ੍ਯ ਸ਼ਿਸ਼਼੍ਯਗਣੰ ਨਿਰੀਕ੍ਸ਼਼੍ਯ ਪਿਤਰੰ ਤਰ੍ਜਯਿਤ੍ਵਾਵਾਦੀਦ੍ ਦੂਰੀਭਵ ਵਿਘ੍ਨਕਾਰਿਨ੍ ਈਸ਼੍ਵਰੀਯਕਾਰ੍ੱਯਾਦਪਿ ਮਨੁਸ਼਼੍ਯਕਾਰ੍ੱਯੰ ਤੁਭ੍ਯੰ ਰੋਚਤਤਰਾਂ|
34 ൩൪ പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും ഒരുമിച്ചുവിളിച്ച് അവരോട് പറഞ്ഞത്: “ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.
ਅਥ ਸ ਲੋਕਾਨ੍ ਸ਼ਿਸ਼਼੍ਯਾਂਸ਼੍ਚਾਹੂਯ ਜਗਾਦ ਯਃ ਕਸ਼੍ਚਿਨ੍ ਮਾਮਨੁਗਨ੍ਤੁਮ੍ ਇੱਛਤਿ ਸ ਆਤ੍ਮਾਨੰ ਦਾਮ੍ਯਤੁ, ਸ੍ਵਕ੍ਰੁਸ਼ੰ ਗ੍ਰੁʼਹੀਤ੍ਵਾ ਮਤ੍ਪਸ਼੍ਚਾਦ੍ ਆਯਾਤੁ|
35 ൩൫ ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും.
ਯਤੋ ਯਃ ਕਸ਼੍ਚਿਤ੍ ਸ੍ਵਪ੍ਰਾਣੰ ਰਕ੍ਸ਼਼ਿਤੁਮਿੱਛਤਿ ਸ ਤੰ ਹਾਰਯਿਸ਼਼੍ਯਤਿ, ਕਿਨ੍ਤੁ ਯਃ ਕਸ਼੍ਚਿਨ੍ ਮਦਰ੍ਥੰ ਸੁਸੰਵਾਦਾਰ੍ਥਞ੍ਚ ਪ੍ਰਾਣੰ ਹਾਰਯਤਿ ਸ ਤੰ ਰਕ੍ਸ਼਼ਿਸ਼਼੍ਯਤਿ|
36 ൩൬ ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളയുകയും ചെയ്താൽ അവന് എന്ത് പ്രയോജനം?
ਅਪਰਞ੍ਚ ਮਨੁਜਃ ਸਰ੍ੱਵੰ ਜਗਤ੍ ਪ੍ਰਾਪ੍ਯ ਯਦਿ ਸ੍ਵਪ੍ਰਾਣੰ ਹਾਰਯਤਿ ਤਰ੍ਹਿ ਤਸ੍ਯ ਕੋ ਲਾਭਃ?
37 ൩൭ അല്ല, തന്റെ ജീവന് വേണ്ടി മനുഷ്യൻ എന്ത് മറുവില കൊടുക്കും?;
ਨਰਃ ਸ੍ਵਪ੍ਰਾਣਵਿਨਿਮਯੇਨ ਕਿੰ ਦਾਤੁੰ ਸ਼ਕ੍ਨੋਤਿ?
38 ൩൮ വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ച് നാണിച്ചാൽ അവനെക്കുറിച്ച് മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും;”.
ਏਤੇਸ਼਼ਾਂ ਵ੍ਯਭਿਚਾਰਿਣਾਂ ਪਾਪਿਨਾਞ੍ਚ ਲੋਕਾਨਾਂ ਸਾਕ੍ਸ਼਼ਾਦ੍ ਯਦਿ ਕੋਪਿ ਮਾਂ ਮਤ੍ਕਥਾਞ੍ਚ ਲੱਜਾਸ੍ਪਦੰ ਜਾਨਾਤਿ ਤਰ੍ਹਿ ਮਨੁਜਪੁਤ੍ਰੋ ਯਦਾ ਧਰ੍ੰਮਦੂਤੈਃ ਸਹ ਪਿਤੁਃ ਪ੍ਰਭਾਵੇਣਾਗਮਿਸ਼਼੍ਯਤਿ ਤਦਾ ਸੋਪਿ ਤੰ ਲੱਜਾਸ੍ਪਦੰ ਜ੍ਞਾਸ੍ਯਤਿ|

< മർക്കൊസ് 8 >