< മർക്കൊസ് 10 >

1 യേശു അവിടെനിന്ന് പുറപ്പെട്ടു യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്ന്; പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നുകൂടി, പതിവുപോലെ അവൻ അവരെ വീണ്ടും ഉപദേശിച്ചു.
ਅਨਨ੍ਤਰੰ ਸ ਤਤ੍ਸ੍ਥਾਨਾਤ੍ ਪ੍ਰਸ੍ਥਾਯ ਯਰ੍ੱਦਨਨਦ੍ਯਾਃ ਪਾਰੇ ਯਿਹੂਦਾਪ੍ਰਦੇਸ਼ ਉਪਸ੍ਥਿਤਵਾਨ੍, ਤਤ੍ਰ ਤਦਨ੍ਤਿਕੇ ਲੋਕਾਨਾਂ ਸਮਾਗਮੇ ਜਾਤੇ ਸ ਨਿਜਰੀਤ੍ਯਨੁਸਾਰੇਣ ਪੁਨਸ੍ਤਾਨ੍ ਉਪਦਿਦੇਸ਼|
2 അപ്പോൾ പരീശന്മാർ അടുക്കെ വന്നു: “ഭാര്യയെ ഉപേക്ഷിക്കുന്നത് പുരുഷന് നിയമാനുസൃതമോ?” എന്നു അവനെ പരീക്ഷിച്ചുകൊണ്ട് അവനോട് ചോദിച്ചു.
ਤਦਾ ਫਿਰੂਸ਼ਿਨਸ੍ਤਤ੍ਸਮੀਪਮ੍ ਏਤ੍ਯ ਤੰ ਪਰੀਕ੍ਸ਼਼ਿਤੁੰ ਪਪ੍ਰੱਛਃ ਸ੍ਵਜਾਯਾ ਮਨੁਜਾਨਾਂ ਤ੍ਯਜ੍ਯਾ ਨ ਵੇਤਿ?
3 അവൻ അവരോട്: “മോശെ നിങ്ങൾക്ക് എന്ത് കല്പന തന്നു?” എന്നു ചോദിച്ചു.
ਤਤਃ ਸ ਪ੍ਰਤ੍ਯਵਾਦੀਤ੍, ਅਤ੍ਰ ਕਾਰ੍ੱਯੇ ਮੂਸਾ ਯੁਸ਼਼੍ਮਾਨ੍ ਪ੍ਰਤਿ ਕਿਮਾਜ੍ਞਾਪਯਤ੍?
4 “ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചു” എന്നു അവർ പറഞ്ഞു.
ਤ ਊਚੁਃ ਤ੍ਯਾਗਪਤ੍ਰੰ ਲੇਖਿਤੁੰ ਸ੍ਵਪਤ੍ਨੀਂ ਤ੍ਯਕ੍ਤੁਞ੍ਚ ਮੂਸਾ(ਅ)ਨੁਮਨ੍ਯਤੇ|
5 യേശു അവരോട്: “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്ക് ഈ കല്പന എഴുതിത്തന്നത്.
ਤਦਾ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯੁਵਾਚ, ਯੁਸ਼਼੍ਮਾਕੰ ਮਨਸਾਂ ਕਾਠਿਨ੍ਯਾੱਧੇਤੋ ਰ੍ਮੂਸਾ ਨਿਦੇਸ਼ਮਿਮਮ੍ ਅਲਿਖਤ੍|
6 സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.
ਕਿਨ੍ਤੁ ਸ੍ਰੁʼਸ਼਼੍ਟੇਰਾਦੌ ਈਸ਼੍ਵਰੋ ਨਰਾਨ੍ ਪੁੰਰੂਪੇਣ ਸ੍ਤ੍ਰੀਰੂਪੇਣ ਚ ਸਸਰ੍ਜ|
7 അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും;
"ਤਤਃ ਕਾਰਣਾਤ੍ ਪੁਮਾਨ੍ ਪਿਤਰੰ ਮਾਤਰਞ੍ਚ ਤ੍ਯਕ੍ਤ੍ਵਾ ਸ੍ਵਜਾਯਾਯਾਮ੍ ਆਸਕ੍ਤੋ ਭਵਿਸ਼਼੍ਯਤਿ,
8 ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.
ਤੌ ਦ੍ਵਾਵ੍ ਏਕਾਙ੍ਗੌ ਭਵਿਸ਼਼੍ਯਤਃ| " ਤਸ੍ਮਾਤ੍ ਤਤ੍ਕਾਲਮਾਰਭ੍ਯ ਤੌ ਨ ਦ੍ਵਾਵ੍ ਏਕਾਙ੍ਗੌ|
9 ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്” എന്നു ഉത്തരം പറഞ്ഞു.
ਅਤਃ ਕਾਰਣਾਦ੍ ਈਸ਼੍ਵਰੋ ਯਦਯੋਜਯਤ੍ ਕੋਪਿ ਨਰਸ੍ਤੰਨ ਵਿਯੇਜਯੇਤ੍|
10 ൧൦ വീട്ടിൽവച്ച് ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ച് അവനോട് ചോദിച്ചു.
ਅਥ ਯੀਸ਼ੁ ਰ੍ਗ੍ਰੁʼਹੰ ਪ੍ਰਵਿਸ਼਼੍ਟਸ੍ਤਦਾ ਸ਼ਿਸ਼਼੍ਯਾਃ ਪੁਨਸ੍ਤਤ੍ਕਥਾਂ ਤੰ ਪਪ੍ਰੱਛੁਃ|
11 ൧൧ അവൻ അവരോട്: “ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്ക് വിരോധമായി വ്യഭിചാരം ചെയ്യുന്നു.
ਤਤਃ ਸੋਵਦਤ੍ ਕਸ਼੍ਚਿਦ੍ ਯਦਿ ਸ੍ਵਭਾਰ੍ੱਯਾਂ ਤ੍ਯਕ੍ਤਵਾਨ੍ਯਾਮ੍ ਉਦ੍ਵਹਤਿ ਤਰ੍ਹਿ ਸ ਸ੍ਵਭਾਰ੍ੱਯਾਯਾਃ ਪ੍ਰਾਤਿਕੂਲ੍ਯੇਨ ਵ੍ਯਭਿਚਾਰੀ ਭਵਤਿ|
12 ൧൨ സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു” എന്നു പറഞ്ഞു.
ਕਾਚਿੰਨਾਰੀ ਯਦਿ ਸ੍ਵਪਤਿੰ ਹਿਤ੍ਵਾਨ੍ਯਪੁੰਸਾ ਵਿਵਾਹਿਤਾ ਭਵਤਿ ਤਰ੍ਹਿ ਸਾਪਿ ਵ੍ਯਭਿਚਾਰਿਣੀ ਭਵਤਿ|
13 ൧൩ അവൻ തൊടേണ്ടതിന് ചിലർ തങ്ങളുടെ കുട്ടികളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.
ਅਥ ਸ ਯਥਾ ਸ਼ਿਸ਼ੂਨ੍ ਸ੍ਪ੍ਰੁʼਸ਼ੇਤ੍, ਤਦਰ੍ਥੰ ਲੋਕੈਸ੍ਤਦਨ੍ਤਿਕੰ ਸ਼ਿਸ਼ਵ ਆਨੀਯਨ੍ਤ, ਕਿਨ੍ਤੁ ਸ਼ਿਸ਼਼੍ਯਾਸ੍ਤਾਨਾਨੀਤਵਤਸ੍ਤਰ੍ਜਯਾਮਾਸੁਃ|
14 ൧൪ യേശു അത് കണ്ടപ്പോൾ കോപത്തോടെ അവരോട്: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ.
ਯੀਸ਼ੁਸ੍ਤਦ੍ ਦ੍ਰੁʼਸ਼਼੍ਟ੍ਵਾ ਕ੍ਰੁਧ੍ਯਨ੍ ਜਗਾਦ, ਮੰਨਿਕਟਮ੍ ਆਗਨ੍ਤੁੰ ਸ਼ਿਸ਼ੂਨ੍ ਮਾ ਵਾਰਯਤ, ਯਤ ਏਤਾਦ੍ਰੁʼਸ਼ਾ ਈਸ਼੍ਵਰਰਾਜ੍ਯਾਧਿਕਾਰਿਣਃ|
15 ൧൫ ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരിക്കലും അതിൽ പ്രവേശിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
ਯੁਸ਼਼੍ਮਾਨਹੰ ਯਥਾਰ੍ਥੰ ਵਚ੍ਮਿ, ਯਃ ਕਸ਼੍ਚਿਤ੍ ਸ਼ਿਸ਼ੁਵਦ੍ ਭੂਤ੍ਵਾ ਰਾਜ੍ਯਮੀਸ਼੍ਵਰਸ੍ਯ ਨ ਗ੍ਰੁʼਹ੍ਲੀਯਾਤ੍ ਸ ਕਦਾਪਿ ਤਦ੍ਰਾਜ੍ਯੰ ਪ੍ਰਵੇਸ਼਼੍ਟੁੰ ਨ ਸ਼ਕ੍ਨੋਤਿ|
16 ൧൬ പിന്നെ അവൻ കുട്ടികളെ എടുത്ത് അവരുടെ മേൽ കൈ വെച്ച്, അവരെ അനുഗ്രഹിച്ചു.
ਅਨਨਤਰੰ ਸ ਸ਼ਿਸ਼ੂਨਙ੍ਕੇ ਨਿਧਾਯ ਤੇਸ਼਼ਾਂ ਗਾਤ੍ਰੇਸ਼਼ੁ ਹਸ੍ਤੌ ਦੱਤ੍ਵਾਸ਼ਿਸ਼਼ੰ ਬਭਾਸ਼਼ੇ|
17 ൧൭ അവൻ പുറപ്പെട്ടു യാത്ര ചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: “നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്ത് ചെയ്യേണം?” എന്നു അവനോട് ചോദിച്ചു. (aiōnios g166)
ਅਥ ਸ ਵਰ੍ਤ੍ਮਨਾ ਯਾਤਿ, ਏਤਰ੍ਹਿ ਜਨ ਏਕੋ ਧਾਵਨ੍ ਆਗਤ੍ਯ ਤਤ੍ਸੰਮੁਖੇ ਜਾਨੁਨੀ ਪਾਤਯਿਤ੍ਵਾ ਪ੍ਰੁʼਸ਼਼੍ਟਵਾਨ੍, ਭੋਃ ਪਰਮਗੁਰੋ, ਅਨਨ੍ਤਾਯੁਃ ਪ੍ਰਾਪ੍ਤਯੇ ਮਯਾ ਕਿੰ ਕਰ੍ੱਤਵ੍ਯੰ? (aiōnios g166)
18 ൧൮ അതിന് യേശു: “എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.
ਤਦਾ ਯੀਸ਼ੁਰੁਵਾਚ, ਮਾਂ ਪਰਮੰ ਕੁਤੋ ਵਦਸਿ? ਵਿਨੇਸ਼੍ਵਰੰ ਕੋਪਿ ਪਰਮੋ ਨ ਭਵਤਿ|
19 ൧൯ കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു.
ਪਰਸ੍ਤ੍ਰੀਂ ਨਾਭਿਗੱਛ; ਨਰੰ ਮਾ ਘਾਤਯ; ਸ੍ਤੇਯੰ ਮਾ ਕੁਰੁ; ਮ੍ਰੁʼਸ਼਼ਾਸਾਕ੍ਸ਼਼੍ਯੰ ਮਾ ਦੇਹਿ; ਹਿੰਸਾਞ੍ਚ ਮਾ ਕੁਰੁ; ਪਿਤਰੌ ਸੰਮਨ੍ਯਸ੍ਵ; ਨਿਦੇਸ਼ਾ ਏਤੇ ਤ੍ਵਯਾ ਜ੍ਞਾਤਾਃ|
20 ൨൦ അവൻ അവനോട്: “ഗുരോ, ഇതു ഒക്കെയും ഞാൻ ചെറുപ്പംമുതൽ പ്രമാണിച്ചുപോരുന്നു” എന്നു പറഞ്ഞു.
ਤਤਸ੍ਤਨ ਪ੍ਰਤ੍ਯੁਕ੍ਤੰ, ਹੇ ਗੁਰੋ ਬਾਲ੍ਯਕਾਲਾਦਹੰ ਸਰ੍ੱਵਾਨੇਤਾਨ੍ ਆਚਰਾਮਿ|
21 ൨൧ യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: “ഒരു കുറവ് നിനക്കുണ്ട്; നീ പോയി നിനക്കുള്ളത് എല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ നിനക്ക് സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
ਤਦਾ ਯੀਸ਼ੁਸ੍ਤੰ ਵਿਲੋਕ੍ਯ ਸ੍ਨੇਹੇਨ ਬਭਾਸ਼਼ੇ, ਤਵੈਕਸ੍ਯਾਭਾਵ ਆਸ੍ਤੇ; ਤ੍ਵੰ ਗਤ੍ਵਾ ਸਰ੍ੱਵਸ੍ਵੰ ਵਿਕ੍ਰੀਯ ਦਰਿਦ੍ਰੇਭ੍ਯੋ ਵਿਸ਼੍ਰਾਣਯ, ਤਤਃ ਸ੍ਵਰ੍ਗੇ ਧਨੰ ਪ੍ਰਾਪ੍ਸ੍ਯਸਿ; ਤਤਃ ਪਰਮ੍ ਏਤ੍ਯ ਕ੍ਰੁਸ਼ੰ ਵਹਨ੍ ਮਦਨੁਵਰ੍ੱਤੀ ਭਵ|
22 ൨൨ അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ട് ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.
ਕਿਨ੍ਤੁ ਤਸ੍ਯ ਬਹੁਸਮ੍ਪਦ੍ਵਿਦ੍ਯਮਾਨਤ੍ਵਾਤ੍ ਸ ਇਮਾਂ ਕਥਾਮਾਕਰ੍ਣ੍ਯ ਵਿਸ਼਼ਣੋ ਦੁਃਖਿਤਸ਼੍ਚ ਸਨ੍ ਜਗਾਮ|
23 ൨൩ യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോട്: “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം!” എന്നു പറഞ്ഞു.
ਅਥ ਯੀਸ਼ੁਸ਼੍ਚਤੁਰ੍ਦਿਸ਼ੋ ਨਿਰੀਕ੍ਸ਼਼੍ਯ ਸ਼ਿਸ਼਼੍ਯਾਨ੍ ਅਵਾਦੀਤ੍, ਧਨਿਲੋਕਾਨਾਮ੍ ਈਸ਼੍ਵਰਰਾਜ੍ਯਪ੍ਰਵੇਸ਼ਃ ਕੀਦ੍ਰੁʼਗ੍ ਦੁਸ਼਼੍ਕਰਃ|
24 ൨൪ അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: “മക്കളേ, ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം!
ਤਸ੍ਯ ਕਥਾਤਃ ਸ਼ਿਸ਼਼੍ਯਾਸ਼੍ਚਮੱਚਕ੍ਰੁਃ, ਕਿਨ੍ਤੁ ਸ ਪੁਨਰਵਦਤ੍, ਹੇ ਬਾਲਕਾ ਯੇ ਧਨੇ ਵਿਸ਼੍ਵਸਨ੍ਤਿ ਤੇਸ਼਼ਾਮ੍ ਈਸ਼੍ਵਰਰਾਜ੍ਯਪ੍ਰਵੇਸ਼ਃ ਕੀਦ੍ਰੁʼਗ੍ ਦੁਸ਼਼੍ਕਰਃ|
25 ൨൫ ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം” എന്നു ഉത്തരം പറഞ്ഞു.
ਈਸ਼੍ਵਰਰਾਜ੍ਯੇ ਧਨਿਨਾਂ ਪ੍ਰਵੇਸ਼ਾਤ੍ ਸੂਚਿਰਨ੍ਧ੍ਰੇਣ ਮਹਾਙ੍ਗਸ੍ਯ ਗਮਨਾਗਮਨੰ ਸੁਕਰੰ|
26 ൨൬ അവർ ഏറ്റവും വിസ്മയിച്ചു: “എന്നാൽ രക്ഷ പ്രാപിക്കുവാൻ ആർക്ക് കഴിയും?” എന്നു തമ്മിൽതമ്മിൽ പറഞ്ഞു.
ਤਦਾ ਸ਼ਿਸ਼਼੍ਯਾ ਅਤੀਵ ਵਿਸ੍ਮਿਤਾਃ ਪਰਸ੍ਪਰੰ ਪ੍ਰੋਚੁਃ, ਤਰ੍ਹਿ ਕਃ ਪਰਿਤ੍ਰਾਣੰ ਪ੍ਰਾਪ੍ਤੁੰ ਸ਼ਕ੍ਨੋਤਿ?
27 ൨൭ യേശു അവരെ നോക്കി; “മനുഷ്യരാൽ അസാദ്ധ്യം തന്നേ, ദൈവത്താൽ അല്ലതാനും; ദൈവത്താൽ സകലവും സാദ്ധ്യമല്ലോ” എന്നു പറഞ്ഞു.
ਤਤੋ ਯੀਸ਼ੁਸ੍ਤਾਨ੍ ਵਿਲੋਕ੍ਯ ਬਭਾਸ਼਼ੇ, ਤਨ੍ ਨਰਸ੍ਯਾਸਾਧ੍ਯੰ ਕਿਨ੍ਤੁ ਨੇਸ਼੍ਵਰਸ੍ਯ, ਯਤੋ ਹੇਤੋਰੀਸ਼੍ਵਰਸ੍ਯ ਸਰ੍ੱਵੰ ਸਾਧ੍ਯਮ੍|
28 ൨൮ പത്രൊസ് അവനോട്: “ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
ਤਦਾ ਪਿਤਰ ਉਵਾਚ, ਪਸ਼੍ਯ ਵਯੰ ਸਰ੍ੱਵੰ ਪਰਿਤ੍ਯਜ੍ਯ ਭਵਤੋਨੁਗਾਮਿਨੋ ਜਾਤਾਃ|
29 ൨൯ അതിന് യേശു: “എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ,
ਤਤੋ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯਵਦਤ੍, ਯੁਸ਼਼੍ਮਾਨਹੰ ਯਥਾਰ੍ਥੰ ਵਦਾਮਿ, ਮਦਰ੍ਥੰ ਸੁਸੰਵਾਦਾਰ੍ਥੰ ਵਾ ਯੋ ਜਨਃ ਸਦਨੰ ਭ੍ਰਾਤਰੰ ਭਗਿਨੀਂ ਪਿਤਰੰ ਮਾਤਰੰ ਜਾਯਾਂ ਸਨ੍ਤਾਨਾਨ੍ ਭੂਮਿ ਵਾ ਤ੍ਯਕ੍ਤ੍ਵਾ
30 ൩൦ ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടുംകൂടെ, നൂറുമടങ്ങ് വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. (aiōn g165, aiōnios g166)
ਗ੍ਰੁʼਹਭ੍ਰਾਤ੍ਰੁʼਭਗਿਨੀਪਿਤ੍ਰੁʼਮਾਤ੍ਰੁʼਪਤ੍ਨੀਸਨ੍ਤਾਨਭੂਮੀਨਾਮਿਹ ਸ਼ਤਗੁਣਾਨ੍ ਪ੍ਰੇਤ੍ਯਾਨਨ੍ਤਾਯੁਸ਼੍ਚ ਨ ਪ੍ਰਾਪ੍ਨੋਤਿ ਤਾਦ੍ਰੁʼਸ਼ਃ ਕੋਪਿ ਨਾਸ੍ਤਿ| (aiōn g165, aiōnios g166)
31 ൩൧ എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും” എന്നു ഉത്തരം പറഞ്ഞു.
ਕਿਨ੍ਤ੍ਵਗ੍ਰੀਯਾ ਅਨੇਕੇ ਲੋਕਾਃ ਸ਼ੇਸ਼਼ਾਃ, ਸ਼ੇਸ਼਼ੀਯਾ ਅਨੇਕੇ ਲੋਕਾਸ਼੍ਚਾਗ੍ਰਾ ਭਵਿਸ਼਼੍ਯਨ੍ਤਿ|
32 ൩൨ അവർ യെരൂശലേമിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്യുകയായിരുന്നു; യേശു അവർക്ക് മുമ്പായി നടന്നു; ശിഷ്യന്മാർ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ഭയപ്പെട്ടു. അവൻ വീണ്ടും പന്ത്രണ്ടുപേരെയും കൂട്ടിക്കൊണ്ട് അവരോട്:
ਅਥ ਯਿਰੂਸ਼ਾਲਮ੍ਯਾਨਕਾਲੇ ਯੀਸ਼ੁਸ੍ਤੇਸ਼਼ਾਮ੍ ਅਗ੍ਰਗਾਮੀ ਬਭੂਵ, ਤਸ੍ਮਾੱਤੇ ਚਿਤ੍ਰੰ ਜ੍ਞਾਤ੍ਵਾ ਪਸ਼੍ਚਾਦ੍ਗਾਮਿਨੋ ਭੂਤ੍ਵਾ ਬਿਭ੍ਯੁਃ| ਤਦਾ ਸ ਪੁਨ ਰ੍ਦ੍ਵਾਦਸ਼ਸ਼ਿਸ਼਼੍ਯਾਨ੍ ਗ੍ਰੁʼਹੀਤ੍ਵਾ ਸ੍ਵੀਯੰ ਯਦ੍ਯਦ੍ ਘਟਿਸ਼਼੍ਯਤੇ ਤੱਤਤ੍ ਤੇਭ੍ਯਃ ਕਥਯਿਤੁੰ ਪ੍ਰਾਰੇਭੇ;
33 ൩൩ “ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്ക് ഏല്പിക്കും.
ਪਸ਼੍ਯਤ ਵਯੰ ਯਿਰੂਸ਼ਾਲਮ੍ਪੁਰੰ ਯਾਮਃ, ਤਤ੍ਰ ਮਨੁਸ਼਼੍ਯਪੁਤ੍ਰਃ ਪ੍ਰਧਾਨਯਾਜਕਾਨਾਮ੍ ਉਪਾਧ੍ਯਾਯਾਨਾਞ੍ਚ ਕਰੇਸ਼਼ੁ ਸਮਰ੍ਪਯਿਸ਼਼੍ਯਤੇ; ਤੇ ਚ ਵਧਦਣ੍ਡਾਜ੍ਞਾਂ ਦਾਪਯਿਤ੍ਵਾ ਪਰਦੇਸ਼ੀਯਾਨਾਂ ਕਰੇਸ਼਼ੁ ਤੰ ਸਮਰ੍ਪਯਿਸ਼਼੍ਯਨ੍ਤਿ|
34 ൩൪ അവർ അവനെ പരിഹസിക്കുകയും തുപ്പുകയും തല്ലുകയും കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നുനാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കും” എന്നിങ്ങനെ തനിക്കു വേഗത്തിൽ സംഭവിക്കാനുള്ളത് പറഞ്ഞുതുടങ്ങി.
ਤੇ ਤਮੁਪਹਸ੍ਯ ਕਸ਼ਯਾ ਪ੍ਰਹ੍ਰੁʼਤ੍ਯ ਤਦ੍ਵਪੁਸ਼਼ਿ ਨਿਸ਼਼੍ਠੀਵੰ ਨਿਕ੍ਸ਼਼ਿਪ੍ਯ ਤੰ ਹਨਿਸ਼਼੍ਯਨ੍ਤਿ, ਤਤਃ ਸ ਤ੍ਰੁʼਤੀਯਦਿਨੇ ਪ੍ਰੋੱਥਾਸ੍ਯਤਿ|
35 ൩൫ സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കൽ വന്നു അവനോട്: “ഗുരോ, ഞങ്ങൾ നിന്നോട് യാചിക്കുവാൻ പോകുന്നത് ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
ਤਤਃ ਸਿਵਦੇਃ ਪੁਤ੍ਰੌ ਯਾਕੂਬ੍ਯੋਹਨੌ ਤਦਨ੍ਤਿਕਮ੍ ਏਤ੍ਯ ਪ੍ਰੋਚਤੁਃ, ਹੇ ਗੁਰੋ ਯਦ੍ ਆਵਾਭ੍ਯਾਂ ਯਾਚਿਸ਼਼੍ਯਤੇ ਤਦਸ੍ਮਦਰ੍ਥੰ ਭਵਾਨ੍ ਕਰੋਤੁ ਨਿਵੇਦਨਮਿਦਮਾਵਯੋਃ|
36 ൩൬ അവൻ അവരോട്: ഞാൻ നിങ്ങൾക്ക് എന്ത് ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു?” എന്നു ചോദിച്ചു.
ਤਤਃ ਸ ਕਥਿਤਵਾਨ੍, ਯੁਵਾਂ ਕਿਮਿੱਛਥਃ? ਕਿੰ ਮਯਾ ਯੁਸ਼਼੍ਮਦਰ੍ਥੰ ਕਰਣੀਯੰ?
37 ൩൭ “നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുവൻ നിന്റെ വലത്തും ഒരുവൻ ഇടത്തും ഇരിക്കുവാൻ വരം നല്കേണം” എന്നു അവർ പറഞ്ഞു.
ਤਦਾ ਤੌ ਪ੍ਰੋਚਤੁਃ, ਆਵਯੋਰੇਕੰ ਦਕ੍ਸ਼਼ਿਣਪਾਰ੍ਸ਼੍ਵੇ ਵਾਮਪਾਰ੍ਸ਼੍ਵੇ ਚੈਕੰ ਤਵੈਸ਼੍ਵਰ੍ੱਯਪਦੇ ਸਮੁਪਵੇਸ਼਼੍ਟੁਮ੍ ਆਜ੍ਞਾਪਯ|
38 ൩൮ യേശു അവരോട്: “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കുവാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കുവാനും നിങ്ങൾക്ക് കഴിയുമോ?” എന്നു ചോദിച്ചതിന് “കഴിയും” എന്നു അവർ പറഞ്ഞു.
ਕਿਨ੍ਤੁ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯੁਵਾਚ ਯੁਵਾਮਜ੍ਞਾਤ੍ਵੇਦੰ ਪ੍ਰਾਰ੍ਥਯੇਥੇ, ਯੇਨ ਕੰਸੇਨਾਹੰ ਪਾਸ੍ਯਾਮਿ ਤੇਨ ਯੁਵਾਭ੍ਯਾਂ ਕਿੰ ਪਾਤੁੰ ਸ਼ਕ੍ਸ਼਼੍ਯਤੇ? ਯਸ੍ਮਿਨ੍ ਮੱਜਨੇਨਾਹੰ ਮੱਜਿਸ਼਼੍ਯੇ ਤਨ੍ਮੱਜਨੇ ਮੱਜਯਿਤੁੰ ਕਿੰ ਯੁਵਾਭ੍ਯਾਂ ਸ਼ਕ੍ਸ਼਼੍ਯਤੇ? ਤੌ ਪ੍ਰਤ੍ਯੂਚਤੁਃ ਸ਼ਕ੍ਸ਼਼੍ਯਤੇ|
39 ൩൯ യേശു അവരോട്: “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കുകയും ഞാൻ ഏല്ക്കുന്ന സ്നാനം നിങ്ങൾ ഏല്ക്കുകയും ചെയ്യും.
ਤਦਾ ਯੀਸ਼ੁਰਵਦਤ੍ ਯੇਨ ਕੰਸੇਨਾਹੰ ਪਾਸ੍ਯਾਮਿ ਤੇਨਾਵਸ਼੍ਯੰ ਯੁਵਾਮਪਿ ਪਾਸ੍ਯਥਃ, ਯੇਨ ਮੱਜਨੇਨ ਚਾਹੰ ਮੱਜਿੱਯੇ ਤਤ੍ਰ ਯੁਵਾਮਪਿ ਮੱਜਿਸ਼਼੍ਯੇਥੇ|
40 ൪൦ എന്നാൽ എന്റെ വലത്തും ഇടത്തും ഇരിക്കുവാൻ വരം നല്കുന്നതോ എന്റേതല്ല; ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്ക് കിട്ടും” എന്നു പറഞ്ഞു.
ਕਿਨ੍ਤੁ ਯੇਸ਼਼ਾਮਰ੍ਥਮ੍ ਇਦੰ ਨਿਰੂਪਿਤੰ, ਤਾਨ੍ ਵਿਹਾਯਾਨ੍ਯੰ ਕਮਪਿ ਮਮ ਦਕ੍ਸ਼਼ਿਣਪਾਰ੍ਸ਼੍ਵੇ ਵਾਮਪਾਰ੍ਸ਼੍ਵੇ ਵਾ ਸਮੁਪਵੇਸ਼ਯਿਤੁੰ ਮਮਾਧਿਕਾਰੋ ਨਾਸ੍ਤਿ|
41 ൪൧ അത് ശേഷം പത്തു ശിഷ്യന്മാരും കേട്ടിട്ട്, അവർക്ക് യാക്കോബിനോടും യോഹന്നാനോടും അമർഷം തോന്നിത്തുടങ്ങി.
ਅਥਾਨ੍ਯਦਸ਼ਸ਼ਿਸ਼਼੍ਯਾ ਇਮਾਂ ਕਥਾਂ ਸ਼੍ਰੁਤ੍ਵਾ ਯਾਕੂਬ੍ਯੋਹਨ੍ਭ੍ਯਾਂ ਚੁਕੁਪੁਃ|
42 ൪൨ യേശു അവരെ അടുക്കെ വിളിച്ചു അവരോട്: “ജാതികളുടെ അധിപതികളായവർ അവരുടെ മേൽ കർത്തൃത്വം ചെയ്യുന്നുവെന്നും; അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
ਕਿਨ੍ਤੁ ਯੀਸ਼ੁਸ੍ਤਾਨ੍ ਸਮਾਹੂਯ ਬਭਾਸ਼਼ੇ, ਅਨ੍ਯਦੇਸ਼ੀਯਾਨਾਂ ਰਾਜਤ੍ਵੰ ਯੇ ਕੁਰ੍ੱਵਨ੍ਤਿ ਤੇ ਤੇਸ਼਼ਾਮੇਵ ਪ੍ਰਭੁਤ੍ਵੰ ਕੁਰ੍ੱਵਨ੍ਤਿ, ਤਥਾ ਯੇ ਮਹਾਲੋਕਾਸ੍ਤੇ ਤੇਸ਼਼ਾਮ੍ ਅਧਿਪਤਿਤ੍ਵੰ ਕੁਰ੍ੱਵਨ੍ਤੀਤਿ ਯੂਯੰ ਜਾਨੀਥ|
43 ൪൩ എന്നാൽ നിങ്ങളുടെ ഇടയിൽ അങ്ങനെ അരുത്; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകണം;
ਕਿਨ੍ਤੁ ਯੁਸ਼਼੍ਮਾਕੰ ਮਧ੍ਯੇ ਨ ਤਥਾ ਭਵਿਸ਼਼੍ਯਤਿ, ਯੁਸ਼਼੍ਮਾਕੰ ਮਧ੍ਯੇ ਯਃ ਪ੍ਰਾਧਾਨ੍ਯੰ ਵਾਞ੍ਛਤਿ ਸ ਯੁਸ਼਼੍ਮਾਕੰ ਸੇਵਕੋ ਭਵਿਸ਼਼੍ਯਤਿ,
44 ൪൪ നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം.
ਯੁਸ਼਼੍ਮਾਕੰ ਯੋ ਮਹਾਨ੍ ਭਵਿਤੁਮਿੱਛਤਿ ਸ ਸਰ੍ੱਵੇਸ਼਼ਾਂ ਕਿਙ੍ਕਰੋ ਭਵਿਸ਼਼੍ਯਤਿ|
45 ൪൫ മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനും അത്രേ വന്നത്” എന്നു പറഞ്ഞു.
ਯਤੋ ਮਨੁਸ਼਼੍ਯਪੁਤ੍ਰਃ ਸੇਵ੍ਯੋ ਭਵਿਤੁੰ ਨਾਗਤਃ ਸੇਵਾਂ ਕਰ੍ੱਤਾਂ ਤਥਾਨੇਕੇਸ਼਼ਾਂ ਪਰਿਤ੍ਰਾਣਸ੍ਯ ਮੂਲ੍ਯਰੂਪਸ੍ਵਪ੍ਰਾਣੰ ਦਾਤੁਞ੍ਚਾਗਤਃ|
46 ൪൬ അവർ യെരിഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരിഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു.
ਅਥ ਤੇ ਯਿਰੀਹੋਨਗਰੰ ਪ੍ਰਾਪ੍ਤਾਸ੍ਤਸ੍ਮਾਤ੍ ਸ਼ਿਸ਼਼੍ਯੈ ਰ੍ਲੋਕੈਸ਼੍ਚ ਸਹ ਯੀਸ਼ੋ ਰ੍ਗਮਨਕਾਲੇ ਟੀਮਯਸ੍ਯ ਪੁਤ੍ਰੋ ਬਰ੍ਟੀਮਯਨਾਮਾ ਅਨ੍ਧਸ੍ਤਨ੍ਮਾਰ੍ਗਪਾਰ੍ਸ਼੍ਵੇ ਭਿਕ੍ਸ਼਼ਾਰ੍ਥਮ੍ ਉਪਵਿਸ਼਼੍ਟਃ|
47 ൪൭ നസറായനായ യേശു ആ വഴി വരുന്നു എന്നു കേട്ടിട്ട് അവൻ: “ദാവീദുപുത്രാ, യേശുവേ, എന്നോട് കരുണ തോന്നേണമേ” എന്നു നിലവിളിച്ചു തുടങ്ങി.
ਸ ਨਾਸਰਤੀਯਸ੍ਯ ਯੀਸ਼ੋਰਾਗਮਨਵਾਰ੍ੱਤਾਂ ਪ੍ਰਾਪ੍ਯ ਪ੍ਰੋਚੈ ਰ੍ਵਕ੍ਤੁਮਾਰੇਭੇ, ਹੇ ਯੀਸ਼ੋ ਦਾਯੂਦਃ ਸਨ੍ਤਾਨ ਮਾਂ ਦਯਸ੍ਵ|
48 ൪൮ മിണ്ടാതിരിക്കുവാൻ പലരും അവനെ ശാസിച്ചിട്ടും: “ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചുപറഞ്ഞു.
ਤਤੋਨੇਕੇ ਲੋਕਾ ਮੌਨੀਭਵੇਤਿ ਤੰ ਤਰ੍ਜਯਾਮਾਸੁਃ, ਕਿਨ੍ਤੁ ਸ ਪੁਨਰਧਿਕਮੁੱਚੈ ਰ੍ਜਗਾਦ, ਹੇ ਯੀਸ਼ੋ ਦਾਯੂਦਃ ਸਨ੍ਤਾਨ ਮਾਂ ਦਯਸ੍ਵ|
49 ൪൯ അപ്പോൾ യേശു നിന്നു: “അവനെ വിളിപ്പിൻ” എന്നു പറഞ്ഞു. “ധൈര്യപ്പെടുക, എഴുന്നേല്ക്ക, അവൻ നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞ് അവർ കുരുടനെ വിളിച്ചു.
ਤਦਾ ਯੀਸ਼ੁਃ ਸ੍ਥਿਤ੍ਵਾ ਤਮਾਹ੍ਵਾਤੁੰ ਸਮਾਦਿਦੇਸ਼, ਤਤੋ ਲੋਕਾਸ੍ਤਮਨ੍ਧਮਾਹੂਯ ਬਭਾਸ਼਼ਿਰੇ, ਹੇ ਨਰ, ਸ੍ਥਿਰੋ ਭਵ, ਉੱਤਿਸ਼਼੍ਠ, ਸ ਤ੍ਵਾਮਾਹ੍ਵਯਤਿ|
50 ൫൦ അവൻ തന്റെ പുതപ്പ് എറിഞ്ഞുകളഞ്ഞു ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുക്കൽ വന്നു.
ਤਦਾ ਸ ਉੱਤਰੀਯਵਸ੍ਤ੍ਰੰ ਨਿਕ੍ਸ਼਼ਿਪ੍ਯ ਪ੍ਰੋੱਥਾਯ ਯੀਸ਼ੋਃ ਸਮੀਪੰ ਗਤਃ|
51 ൫൧ യേശു അവനോട്: “ഞാൻ നിനക്ക് എന്ത് ചെയ്തുതരേണമെന്ന് നീ ഇച്ഛിക്കുന്നു?” എന്നു ചോദിച്ചതിന്: “റബ്ബൂനി, എനിക്ക് കാഴ്ച പ്രാപിക്കണം” എന്നു കുരുടൻ അവനോട് പറഞ്ഞു.
ਤਤੋ ਯੀਸ਼ੁਸ੍ਤਮਵਦਤ੍ ਤ੍ਵਯਾ ਕਿੰ ਪ੍ਰਾਰ੍ਥ੍ਯਤੇ? ਤੁਭ੍ਯਮਹੰ ਕਿੰ ਕਰਿਸ਼਼੍ਯਾਮੀ? ਤਦਾ ਸੋਨ੍ਧਸ੍ਤਮੁਵਾਚ, ਹੇ ਗੁਰੋ ਮਦੀਯਾ ਦ੍ਰੁʼਸ਼਼੍ਟਿਰ੍ਭਵੇਤ੍|
52 ൫൨ യേശു അവനോട്: “പോക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു.
ਤਤੋ ਯੀਸ਼ੁਸ੍ਤਮੁਵਾਚ ਯਾਹਿ ਤਵ ਵਿਸ਼੍ਵਾਸਸ੍ਤ੍ਵਾਂ ਸ੍ਵਸ੍ਥਮਕਾਰ੍ਸ਼਼ੀਤ੍, ਤਸ੍ਮਾਤ੍ ਤਤ੍ਕ੍ਸ਼਼ਣੰ ਸ ਦ੍ਰੁʼਸ਼਼੍ਟਿੰ ਪ੍ਰਾਪ੍ਯ ਪਥਾ ਯੀਸ਼ੋਃ ਪਸ਼੍ਚਾਦ੍ ਯਯੌ|

< മർക്കൊസ് 10 >