< മർക്കൊസ് 7 >

1 പരീശന്മാരും യെരൂശലേമിൽ നിന്നു വന്ന ചില ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നുകൂടി.
අනන්තරං යිරූශාලම ආගතාඃ ඵිරූශිනෝ(අ)ධ්‍යාපකාශ්ච යීශෝඃ සමීපම් ආගතාඃ|
2 അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവച്ചാൽ, കഴുകാത്ത, കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് അവർ കണ്ട്.
තේ තස්‍ය කියතඃ ශිෂ්‍යාන් අශුචිකරෛරර්ථාද අප්‍රක්‍ෂාලිතහස්තෛ ර්භුඤ්ජතෝ දෘෂ්ට්වා තානදූෂයන්|
3 പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകിയിട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ല.
යතඃ ඵිරූශිනඃ සර්ව්වයිහූදීයාශ්ච ප්‍රාචාං පරම්පරාගතවාක්‍යං සම්මන්‍ය ප්‍රතලේන හස්තාන් අප්‍රක්‍ෂාල්‍ය න භුඤ්ජතේ|
4 ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക, കിടക്കപോലും തുടയ്ക്കുക മുതലായ പലതും പ്രമാണിക്കുന്നത് അവർക്ക് ചട്ടമായിരുന്നു.
ආපනාදාගත්‍ය මජ්ජනං විනා න ඛාදන්ති; තථා පානපාත්‍රාණාං ජලපාත්‍රාණාං පිත්තලපාත්‍රාණාම් ආසනානාඤ්ච ජලේ මජ්ජනම් ඉත්‍යාදයෝන්‍යේපි බහවස්තේෂාමාචාරාඃ සන්ති|
5 പരീശന്മാരും ശാസ്ത്രിമാരും: “നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചുനടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് എന്ത്?” എന്നു അവനോട് ചോദിച്ചു.
තේ ඵිරූශිනෝ(අ)ධ්‍යාපකාශ්ච යීශුං පප්‍රච්ඡුඃ, තව ශිෂ්‍යාඃ ප්‍රාචාං පරම්පරාගතවාක්‍යානුසාරේණ නාචරන්තෝ(අ)ප්‍රක්‍ෂාලිතකරෛඃ කුතෝ භුජංතේ?
6 അവൻ അവരോട് ഉത്തരം പറഞ്ഞത്: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ച് യെശയ്യാവു പ്രവചിച്ചതു ശരി: “ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്ന് ദൂരത്ത് അകന്നിരിക്കുന്നു.
තතඃ ස ප්‍රත්‍යුවාච කපටිනෝ යුෂ්මාන් උද්දිශ්‍ය යිශයියභවිෂ්‍යද්වාදී යුක්තමවාදීත්| යථා ස්වකීයෛරධරෛරේතේ සම්මන්‍යනතේ සදෛව මාං| කින්තු මත්තෝ විප්‍රකර්ෂේ සන්ති තේෂාං මනාංසි ච|
7 മാനുഷനിയമങ്ങളെ അവരുടെ ഉപദേശങ്ങളായി ഉപദേശിച്ചുകൊണ്ട് എനിക്ക് വ്യർത്ഥമായ ആരാധന കഴിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
ශික්‍ෂයන්තෝ බිධීන් න්නාඥා භජන්තේ මාං මුධෛව තේ|
8 നിങ്ങൾ ദൈവകല്പന വിട്ടുകളഞ്ഞ് മനുഷ്യരുടെ സമ്പ്രദായം മുറുകെപ്പിടിക്കുന്നു;
යූයං ජලපාත්‍රපානපාත්‍රාදීනි මජ්ජයන්තෝ මනුජපරම්පරාගතවාක්‍යං රක්‍ෂථ කින්තු ඊශ්වරාඥාං ලංඝධ්වේ; අපරා ඊදෘශ්‍යෝනේකාඃ ක්‍රියා අපි කුරුධ්වේ|
9 പിന്നെ അവരോട് പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായം പ്രമാണിക്കുവാൻ വേണ്ടി സൗകര്യപ്രകാരം നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നു.
අන්‍යඤ්චාකථයත් යූයං ස්වපරම්පරාගතවාක්‍යස්‍ය රක්‍ෂාර්ථං ස්පෂ්ටරූපේණ ඊශ්වරාඥාං ලෝපයථ|
10 ൧൦ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കണം എന്ന് മോശെ പറഞ്ഞുവല്ലോ.
යතෝ මූසාද්වාරා ප්‍රෝක්තමස්ති ස්වපිතරෞ සම්මන්‍යධ්වං යස්තු මාතරං පිතරං වා දුර්ව්වාක්‍යං වක්ති ස නිතාන්තං හන්‍යතාං|
11 ൧൧ നിങ്ങളോ ഒരു മനുഷ്യൻ തന്റെ അപ്പനോടോ അമ്മയോടോ: നിങ്ങൾക്ക് എന്നിൽനിന്ന് സഹായമായി ലഭിക്കാനുള്ളത് ‘കൊർബ്ബാൻ’ (‘ദൈവത്തിനുള്ള വഴിപാട്’ എന്നർത്ഥം) എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു;
කින්තු මදීයේන යේන ද්‍රව්‍යේණ තවෝපකාරෝභවත් තත් කර්බ්බාණමර්ථාද් ඊශ්වරාය නිවේදිතම් ඉදං වාක්‍යං යදි කෝපි පිතරං මාතරං වා වක්ති
12 ൧൨ തന്റെ അപ്പനോ അമ്മയ്ക്കോ മേലാൽ ഒന്നും ചെയ്‌വാൻ അവനെ സമ്മതിക്കുന്നതുമില്ല.
තර්හි යූයං මාතුඃ පිතු ර්වෝපකාරං කර්ත්තාං තං වාරයථ|
13 ൧൩ ഇങ്ങനെ നിങ്ങൾ കൈമാറുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു; ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു”.
ඉත්ථං ස්වප්‍රචාරිතපරම්පරාගතවාක්‍යේන යූයම් ඊශ්වරාඥාං මුධා විධද්ව්වේ, ඊදෘශාන්‍යන්‍යාන්‍යනේකානි කර්ම්මාණි කුරුධ්වේ|
14 ൧൪ പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോട്: “എല്ലാവരും കേട്ട് ഗ്രഹിച്ചുകൊൾവിൻ.
අථ ස ලෝකානාහූය බභාෂේ යූයං සර්ව්වේ මද්වාක්‍යං ශෘණුත බුධ්‍යධ්වඤ්ච|
15 ൧൫ പുറത്തുനിന്ന് മനുഷ്യന്റെ അകത്ത് ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴിയുകയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത്
බාහ්‍යාදන්තරං ප්‍රවිශ්‍ය නරමමේධ්‍යං කර්ත්තාං ශක්නෝති ඊදෘශං කිමපි වස්තු නාස්ති, වරම් අන්තරාද් බහිර්ගතං යද්වස්තු තන්මනුජම් අමේධ්‍යං කරෝති|
16 ൧൬ കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ” എന്നു പറഞ്ഞു.
යස්‍ය ශ්‍රෝතුං ශ්‍රෝත්‍රේ ස්තඃ ස ශෘණෝතු|
17 ൧൭ അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം അവന്റെ ശിഷ്യന്മാർ ആ ഉപമയെക്കുറിച്ച് അവനോട് ചോദിച്ചു.
තතඃ ස ලෝකාන් හිත්වා ගෘහමධ්‍යං ප්‍රවිෂ්ටස්තදා ශිෂ්‍යාස්තදෘෂ්ටාන්තවාක්‍යාර්ථං පප්‍රච්ඡුඃ|
18 ൧൮ അവൻ അവരോട്: “ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തുനിന്നു മനുഷ്യന്റെ അകത്ത് ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴിയുകയില്ല എന്നു തിരിച്ചറിയുന്നില്ലയോ?
තස්මාත් ස තාන් ජගාද යූයමපි කිමේතාදෘගබෝධාඃ? කිමපි ද්‍රව්‍යං බාහ්‍යාදන්තරං ප්‍රවිශ්‍ය නරමමේධ්‍යං කර්ත්තාං න ශක්නෝති කථාමිමාං කිං න බුධ්‍යධ්වේ?
19 ൧൯ അത് അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നത്; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഈ പ്രസ്താവനകൊണ്ട് യേശു സകലഭോജ്യങ്ങളും ശുദ്ധമാണെന്ന് വരുത്തി.
තත් තදන්තර්න ප්‍රවිශති කින්තු කුක්‍ෂිමධ්‍යං ප්‍රවිශති ශේෂේ සර්ව්වභුක්තවස්තුග්‍රාහිණි බහිර්දේශේ නිර‍්‍යාති|
20 ൨൦ മനുഷ്യനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്;
අපරමප්‍යවාදීද් යන්නරාන්නිරේති තදේව නරමමේධ්‍යං කරෝති|
21 ൨൧ അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്ന് തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,
යතෝ(අ)න්තරාද් අර්ථාන් මානවානාං මනෝභ්‍යඃ කුචින්තා පරස්ත්‍රීවේශ්‍යාගමනං
22 ൨൨ കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കാമം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.
නරවධශ්චෞර‍්‍ය්‍යං ලෝභෝ දුෂ්ටතා ප්‍රවඤ්චනා කාමුකතා කුදෘෂ්ටිරීශ්වරනින්දා ගර්ව්වස්තම ඉත්‍යාදීනි නිර්ගච්ඡන්ති|
23 ൨൩ ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്ന് പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നും അവൻ പറഞ്ഞു.
ඒතානි සර්ව්වාණි දුරිතාන්‍යන්තරාදේත්‍ය නරමමේධ්‍යං කුර්ව්වන්ති|
24 ൨൪ അവൻ അവിടെനിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്ന് ഒരു വീട്ടിൽ കടന്നു; ആരും അറിയരുത് എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല.
අථ ස උත්ථාය තත්ස්ථානාත් සෝරසීදෝන්පුරප්‍රදේශං ජගාම තත්‍ර කිමපි නිවේශනං ප්‍රවිශ්‍ය සර්ව්වෛරඥාතඃ ස්ථාතුං මතිඤ්චක්‍රේ කින්තු ගුප්තඃ ස්ථාතුං න ශශාක|
25 ൨൫ ഉടനെ അശുദ്ധാത്മാവ് ബാധിച്ച ചെറിയ മകൾ ഉള്ളൊരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ട് വന്നു അവന്റെ കാല്ക്കൽ വീണു.
යතඃ සුරඵෛනිකීදේශීයයූනානීවංශෝද්භවස්ත්‍රියාඃ කන්‍යා භූතග්‍රස්තාසීත්| සා ස්ත්‍රී තද්වාර්ත්තාං ප්‍රාප්‍ය තත්සමීපමාගත්‍ය තච්චරණයෝඃ පතිත්වා
26 ൨൬ അവൾ സുറൊഫൊയ്നീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോട് അപേക്ഷിച്ചു.
ස්වකන්‍යාතෝ භූතං නිරාකර්ත්තාං තස්මින් විනයං කෘතවතී|
27 ൨൭ യേശു അവളോട്: “മുമ്പെ മക്കൾ ഭക്ഷിച്ചു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു വളർത്തുനായ്ക്കൾക്ക് ഇട്ടുകൊടുക്കുന്നത് നന്നല്ല” എന്നു പറഞ്ഞു.
කින්තු යීශුස්තාමවදත් ප්‍රථමං බාලකාස්තෘප්‍යන්තු යතෝ බාලකානාං ඛාද්‍යං ගෘහීත්වා කුක්කුරේභ්‍යෝ නික්‍ෂේපෝ(අ)නුචිතඃ|
28 ൨൮ അവൾ അവനോട്: “അതേ, കർത്താവേ, നായ്ക്കളും മേശെയ്ക്ക് കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ” എന്നു ഉത്തരം പറഞ്ഞു.
තදා සා ස්ත්‍රී තමවාදීත් භෝඃ ප්‍රභෝ තත් සත්‍යං තථාපි මඤ්චාධඃස්ථාඃ කුක්කුරා බාලානාං කරපතිතානි ඛාද්‍යඛණ්ඩානි ඛාදන්ති|
29 ൨൯ അവൻ അവളോട്: “ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു” എന്നു പറഞ്ഞു.
තතඃ සෝ(අ)කථයද් ඒතත්කථාහේතෝඃ සකුශලා යාහි තව කන්‍යාං ත්‍යක්ත්වා භූතෝ ගතඃ|
30 ൩൦ അവൾ വീട്ടിൽ വന്നപ്പോൾ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ട്.
අථ සා ස්ත්‍රී ගෘහං ගත්වා කන්‍යාං භූතත්‍යක්තාං ශය්‍යාස්ථිතාං දදර්ශ|
31 ൩൧ അവൻ വീണ്ടും സോരിന്റെ അതിർ വിട്ടു സീദോൻ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽകൂടി ഗലീലക്കടല്പുറത്ത് വന്നു.
පුනශ්ච ස සෝරසීදෝන්පුරප්‍රදේශාත් ප්‍රස්ථාය දිකාපලිදේශස්‍ය ප්‍රාන්තරභාගේන ගාලීල්ජලධේඃ සමීපං ගතවාන්|
32 ൩൨ അവിടെ അവർ വിക്കനായൊരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെമേൽ കൈ വെയ്ക്കേണം എന്നു അപേക്ഷിച്ചു.
තදා ලෝකෛරේකං බධිරං කද්වදඤ්ච නරං තන්නිකටමානීය තස්‍ය ගාත්‍රේ හස්තමර්පයිතුං විනයඃ කෘතඃ|
33 ൩൩ അവൻ അവനെ പുരുഷാരത്തിൽനിന്ന് വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ട്, തുപ്പി അവന്റെ നാവിനെ തൊട്ടു,
තතෝ යීශු ර්ලෝකාරණ්‍යාත් තං නිර්ජනමානීය තස්‍ය කර්ණයෝඞ්ගුලී ර්දදෞ නිෂ්ඨීවං දත්ත්වා ච තජ්ජිහ්වාං පස්පර්ශ|
34 ൩൪ സ്വർഗ്ഗത്തേക്ക് നോക്കി നെടുവീർപ്പിട്ടു അവനോട്: തുറന്നുവരിക എന്നു അർത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.
අනන්තරං ස්වර්ගං නිරීක්‍ෂ්‍ය දීර්ඝං නිශ්වස්‍ය තමවදත් ඉතඵතඃ අර්ථාන් මුක්තෝ භූයාත්|
35 ൩൫ ഉടനെ അവന്റെ ചെവി തുറന്നു; അവൻ കേൾക്കുകയും നാവിന്റെ കെട്ട് അഴിഞ്ഞിട്ട് അവൻ ശരിയായി സംസാരിക്കുകയും ചെയ്തു.
තතස්තත්ක්‍ෂණං තස්‍ය කර්ණෞ මුක්තෞ ජිහ්වායාශ්ච ජාඩ්‍යාපගමාත් ස සුස්පෂ්ටවාක්‍යමකථයත්|
36 ൩൬ ഇതു ആരോടും പറയരുത് എന്നു അവരോട് കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി:
අථ ස තාන් වාඪමිත්‍යාදිදේශ යූයමිමාං කථාං කස්මෛචිදපි මා කථයත, කින්තු ස යති න්‍යෂේධත් තේ තති බාහුල්‍යේන ප්‍රාචාරයන්;
37 ൩൭ “അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു” എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
තේ(අ)තිචමත්කෘත්‍ය පරස්පරං කථයාමාසුඃ ස බධිරාය ශ්‍රවණශක්තිං මූකාය ච කථනශක්තිං දත්ත්වා සර්ව්වං කර්ම්මෝත්තමරූපේණ චකාර|

< മർക്കൊസ് 7 >