< മർക്കൊസ് 6 >

1 അവൻ അവിടെനിന്നു പുറപ്പെട്ടു, തന്റെ സ്വദേശത്തിൽ വന്നു; അവന്റെ ശിഷ്യന്മാർ അവനെ അനുഗമിച്ചു.
අනන්තරං ස තත්ස්ථානාත් ප්‍රස්ථාය ස්වප්‍රදේශමාගතඃ ශිෂ්‍යාශ්ච තත්පශ්චාද් ගතාඃ|
2 ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ വച്ച് ഉപദേശിച്ചു തുടങ്ങി; പലരും കേട്ട് വിസ്മയിച്ചു: “ഇവന് ഈ ഉപദേശങ്ങൾ എവിടെനിന്ന്? ഇവന് കിട്ടിയ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്?
අථ විශ්‍රාමවාරේ සති ස භජනගෘහේ උපදේෂ්ටුමාරබ්ධවාන් තතෝ(අ)නේකේ ලෝකාස්තත්කථාං ශ්‍රුත්වා විස්මිත්‍ය ජගදුඃ, අස්‍ය මනුජස්‍ය ඊදෘශී ආශ්චර‍්‍ය්‍යක්‍රියා කස්මාජ් ජාතා? තථා ස්වකරාභ්‍යාම් ඉත්ථමද්භුතං කර්ම්ම කර්ත්තාම් ඒතස්මෛ කථං ඥානං දත්තම්?
3 ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ?” എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
කිමයං මරියමඃ පුත්‍රස්තඥා නෝ? කිමයං යාකූබ්-යෝසි-යිහුදා-ශිමෝනාං භ්‍රාතා නෝ? අස්‍ය භගින්‍යඃ කිමිහාස්මාභිඃ සහ නෝ? ඉත්ථං තේ තදර්ථේ ප්‍රත්‍යූහං ගතාඃ|
4 യേശു അവരോട്: ഒരു പ്രവാചകൻ തന്റെ ജന്മദേശത്തും ബന്ധുക്കളുടെ ഇടയിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.
තදා යීශුස්තේභ්‍යෝ(අ)කථයත් ස්වදේශං ස්වකුටුම්බාන් ස්වපරිජනාංශ්ච විනා කුත්‍රාපි භවිෂ්‍යද්වාදී අසත්කෘතෝ න භවති|
5 ഏതാനും ചില രോഗികളുടെമേൽ കൈ വെച്ച് സൌഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‌വാൻ അവന് കഴിഞ്ഞില്ല.
අපරඤ්ච තේෂාමප්‍රත්‍යයාත් ස විස්මිතඃ කියතාං රෝගිණාං වපුඃෂු හස්තම් අර්පයිත්වා කේවලං තේෂාමාරෝග්‍යකරණාද් අන්‍යත් කිමපි චිත්‍රකාර‍්‍ය්‍යං කර්ත්තාං න ශක්තඃ|
6 അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ട് സഞ്ചരിച്ചുപോന്നു.
අථ ස චතුර්දික්ස්ථ ග්‍රාමාන් භ්‍රමිත්වා උපදිෂ්ටවාන්
7 അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്ക് അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.
ද්වාදශශිෂ්‍යාන් ආහූය අමේධ්‍යභූතාන් වශීකර්ත්තාං ශක්තිං දත්ත්වා තේෂාං ද්වෞ ද්වෞ ජනෝ ප්‍රේෂිතවාන්|
8 അവർ വഴിക്ക് വടി അല്ലാതെ ഒന്നും എടുക്കരുത്; അപ്പവും യാത്രാസഞ്ചിയും അരപ്പട്ടയിൽ കാശും അരുത്; ചെരിപ്പു ഇട്ടുകൊള്ളാം;
පුනරිත්‍යාදිශද් යූයම් ඒකෛකාං යෂ්ටිං විනා වස්ත්‍රසංපුටඃ පූපඃ කටිබන්ධේ තාම්‍රඛණ්ඩඤ්ච ඒෂාං කිමපි මා ග්‍රහ්ලීත,
9 രണ്ടു വസ്ത്രം ധരിക്കരുത്എന്നിങ്ങനെ അവരോട് കല്പിച്ചു.
මාර්ගයාත්‍රායෛ පාදේෂූපානහෞ දත්ත්වා ද්වේ උත්තරීයේ මා පරිධද්ව්වං|
10 ൧൦ “നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ താമസിക്കുവിൻ.
අපරමප්‍යුක්තං තේන යූයං යස්‍යාං පුර‍්‍ය්‍යාං යස්‍ය නිවේශනං ප්‍රවේක්‍ෂ්‍යථ තාං පුරීං යාවන්න ත්‍යක්‍ෂ්‍යථ තාවත් තන්නිවේශනේ ස්ථාස්‍යථ|
11 ൧൧ ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്ക് കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കെതിരെയുള്ള സാക്ഷ്യത്തിനായി കുടഞ്ഞുകളയുവിൻ” എന്നും അവരോട് പറഞ്ഞു.
තත්‍ර යදි කේපි යුෂ්මාකමාතිථ්‍යං න විදධති යුෂ්මාකං කථාශ්ච න ශෘණ්වන්ති තර්හි තත්ස්ථානාත් ප්‍රස්ථානසමයේ තේෂාං විරුද්ධං සාක්‍ෂ්‍යං දාතුං ස්වපාදානාස්ඵාල්‍ය රජඃ සම්පාතයත; අහං යුෂ්මාන් යථාර්ථං වච්මි විචාරදිනේ තන්නගරස්‍යාවස්ථාතඃ සිදෝමාමෝරයෝ ර්නගරයෝරවස්ථා සහ්‍යතරා භවිෂ්‍යති|
12 ൧൨ അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടണം എന്നു പ്രസംഗിച്ചു;
අථ තේ ගත්වා ලෝකානාං මනඃපරාවර්ත්තනීඃ කථා ප්‍රචාරිතවන්තඃ|
13 ൧൩ വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണ തേച്ച് സൌഖ്യം വരുത്തുകയും ചെയ്തു.
ඒවමනේකාන් භූතාංශ්ච ත්‍යාජිතවන්තස්තථා තෛලේන මර්ද්දයිත්වා බහූන් ජනානරෝගානකාර්ෂුඃ|
14 ൧൪ ഇങ്ങനെ യേശുവിന്റെ പേര് വളരെ പ്രസിദ്ധമായി, അത് ഹെരോദാരാജാവ് കേട്ട്. യോഹന്നാൻ സ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു ചിലർ പറഞ്ഞു.
ඉත්ථං තස්‍ය සුඛ්‍යාතිශ්චතුර්දිශෝ ව්‍යාප්තා තදා හේරෝද් රාජා තන්නිශම්‍ය කථිතවාන්, යෝහන් මජ්ජකඃ ශ්මශානාද් උත්ථිත අතෝහේතෝස්තේන සර්ව්වා ඒතා අද්භුතක්‍රියාඃ ප්‍රකාශන්තේ|
15 ൧൫ അവൻ ഏലിയാവാകുന്നു എന്നു മറ്റുചിലർ പറഞ്ഞു. വേറെ ചിലർ: അവൻ ആദ്യകാല പ്രവാചകന്മാരിൽ ഒരുവനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.
අන්‍යේ(අ)කථයන් අයම් ඒලියඃ, කේපි කථිතවන්ත ඒෂ භවිෂ්‍යද්වාදී යද්වා භවිෂ්‍යද්වාදිනාං සදෘශ ඒකෝයම්|
16 ൧൬ അത് ഹെരോദാവ് കേട്ടപ്പോൾ “ഞാൻ ശിരച്ഛേദം ചെയ്ത യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു.
කින්තු හේරෝද් ඉත්‍යාකර්ණ්‍ය භාෂිතවාන් යස්‍යාහං ශිරශ්ඡින්නවාන් ස ඒව යෝහනයං ස ශ්මශානාදුදතිෂ්ඨත්|
17 ൧൭ ഹെരോദാ തന്റെ സഹോദരനായ ഫിലിപ്പൊസിന്‍റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതുകൊണ്ടു അവൾ നിമിത്തം ആളയച്ച്, യോഹന്നാനെ പിടിച്ച് തടവിൽ ആക്കിയിരുന്നു.
පූර්ව්වං ස්වභ්‍රාතුඃ ඵිලිපස්‍ය පත්න්‍යා උද්වාහං කෘතවන්තං හේරෝදං යෝහනවාදීත් ස්වභාතෘවධූ ර්න විවාහ්‍යා|
18 ൧൮ “സഹോദരന്റെ ഭാര്യയെ സ്വന്തമാക്കുന്നത് നിനക്ക് വിഹിതമല്ല” എന്നു യോഹന്നാൻ ഹെരോദാവോട് പറഞ്ഞിരുന്നു.
අතඃ කාරණාත් හේරෝද් ලෝකං ප්‍රහිත්‍ය යෝහනං ධෘත්වා බන්ධනාලයේ බද්ධවාන්|
19 ൧൯ ഹെരോദ്യയോ അവന്റെനേരെ പകവച്ച് അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.
හේරෝදියා තස්මෛ යෝහනේ ප්‍රකුප්‍ය තං හන්තුම් ඓච්ඡත් කින්තු න ශක්තා,
20 ൨൦ യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ സംരക്ഷിക്കുകയും ചെയ്തു; അവന്റെ വചനം കേട്ടിട്ട് വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
යස්මාද් හේරෝද් තං ධාර්ම්මිකං සත්පුරුෂඤ්ච ඥාත්වා සම්මන්‍ය රක්‍ෂිතවාන්; තත්කථාං ශ්‍රුත්වා තදනුසාරේණ බහූනි කර්ම්මාණි කෘතවාන් හෘෂ්ටමනාස්තදුපදේශං ශ්‍රුතවාංශ්ච|
21 ൨൧ എന്നാൽ ഹെരോദാവ് തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഹെരോദ്യയ്ക്ക് ഒരു അവസരം ലഭിച്ചു.
කින්තු හේරෝද් යදා ස්වජන්මදිනේ ප්‍රධානලෝකේභ්‍යඃ සේනානීභ්‍යශ්ච ගාලීල්ප්‍රදේශීයශ්‍රේෂ්ඨලෝකේභ්‍යශ්ච රාත්‍රෞ භෝජ්‍යමේකං කෘතවාන්
22 ൨൨ ഹെരോദ്യയുടെ മകൾ അകത്ത് ചെന്ന് നൃത്തംചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: “മനസ്സുള്ളത് എന്തെങ്കിലും എന്നോട് ചോദിച്ചു കൊൾക; നിനക്ക് തരാം” എന്നു രാജാവ് ബാലയോടു പറഞ്ഞു.
තස්මින් ශුභදිනේ හේරෝදියායාඃ කන්‍යා සමේත්‍ය තේෂාං සමක්‍ෂං සංනෘත්‍ය හේරෝදස්තේන සහෝපවිෂ්ටානාඤ්ච තෝෂමජීජනත් තතා නෘපඃ කන්‍යාමාහ ස්ම මත්තෝ යද් යාචසේ තදේව තුභ්‍යං දාස්‍යේ|
23 ൨൩ എന്ത് ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്ക് തരാം എന്നു സത്യംചെയ്തു.
ශපථං කෘත්වාකථයත් චේද් රාජ්‍යාර්ද්ධමපි යාචසේ තදපි තුභ්‍යං දාස්‍යේ|
24 ൨൪ അവൾ പുറത്തിറങ്ങി അമ്മയോട്: “ഞാൻ എന്ത് ചോദിക്കേണം” എന്നു ചോദിച്ചതിന്: “യോഹന്നാൻ സ്നാപകന്റെ തല” എന്നു അവൾ പറഞ്ഞു.
තතඃ සා බහි ර්ගත්වා ස්වමාතරං පප්‍රච්ඡ කිමහං යාචිෂ්‍යේ? තදා සාකථයත් යෝහනෝ මජ්ජකස්‍ය ශිරඃ|
25 ൨൫ ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്ന്: “ഇപ്പോൾ തന്നേ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികയിൽ തരേണം” എന്നു പറഞ്ഞു.
අථ තූර්ණං භූපසමීපම් ඒත්‍ය යාචමානාවදත් ක්‍ෂණේස්මින් යෝහනෝ මජ්ජකස්‍ය ශිරඃ පාත්‍රේ නිධාය දේහි, ඒතද් යාචේ(අ)හං|
26 ൨൬ രാജാവ് അതിദുഃഖിതനായി എങ്കിലും തന്റെ ശപഥത്തെയും തന്റെ വിരുന്നുകാരെയും വിചാരിച്ചു അവന് അവളോട് നിഷേധിപ്പാൻ കഴിഞ്ഞില്ല.
තස්මාත් භූපෝ(අ)තිදුඃඛිතඃ, තථාපි ස්වශපථස්‍ය සහභෝජිනාඤ්චානුරෝධාත් තදනඞ්ගීකර්ත්තුං න ශක්තඃ|
27 ൨൭ ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.
තත්ක්‍ෂණං රාජා ඝාතකං ප්‍රේෂ්‍ය තස්‍ය ශිර ආනේතුමාදිෂ්ටවාන්|
28 ൨൮ അവൻ പോയി തടവിൽ അവനെ ശിരച്ഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലയ്ക്കു് കൊടുത്തു; ബാല അമ്മയ്ക്ക് കൊടുത്തു.
තතඃ ස කාරාගාරං ගත්වා තච්ඡිරශ්ඡිත්වා පාත්‍රේ නිධායානීය තස්‍යෛ කන්‍යායෛ දත්තවාන් කන්‍යා ච ස්වමාත්‍රේ දදෞ|
29 ൨൯ അവന്റെ ശിഷ്യന്മാർ അത് കേട്ടിട്ട് വന്നു അവന്റെ മൃതശരീരം എടുത്തു ഒരു കല്ലറയിൽ വെച്ച്.
අනනතරං යෝහනඃ ශිෂ්‍යාස්තද්වාර්ත්තාං ප්‍රාප්‍යාගත්‍ය තස්‍ය කුණපං ශ්මශානේ(අ)ස්ථාපයන්|
30 ൩൦ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ ഒരുമിച്ചുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.
අථ ප්‍රේෂිතා යීශෝඃ සන්නිධෞ මිලිතා යද් යච් චක්‍රුඃ ශික්‍ෂයාමාසුශ්ච තත්සර්ව්වවාර්ත්තාස්තස්මෛ කථිතවන්තඃ|
31 ൩൧ വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്ക് വിശ്രമിപ്പാൻ സമയം ലഭിച്ചിരുന്നില്ല, ഭക്ഷിക്കുവാൻ പോലും സമയം ഇല്ലാത്തതുകൊണ്ട് അവൻ അവരോട്: “നിങ്ങൾ ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.
ස තානුවාච යූයං විජනස්ථානං ගත්වා විශ්‍රාම්‍යත යතස්තත්සන්නිධෞ බහුලෝකානාං සමාගමාත් තේ භෝක්තුං නාවකාශං ප්‍රාප්තාඃ|
32 ൩൨ അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുപോയി.
තතස්තේ නාවා විජනස්ථානං ගුප්තං ගග්මුඃ|
33 ൩൩ അവർ പോകുന്നത് പലരും കണ്ട്, അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽനിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്ക് മുമ്പെ അവിടെ എത്തി.
තතෝ ලෝකනිවහස්තේෂාං ස්ථානාන්තරයානං දදර්ශ, අනේකේ තං පරිචිත්‍ය නානාපුරේභ්‍යඃ පදෛර්ව්‍රජිත්වා ජවේන තෛෂාමග්‍රේ යීශෝඃ සමීප උපතස්ථුඃ|
34 ൩൪ അവൻ പടകിൽ നിന്നു കരയ്ക്കിറങ്ങിയപ്പോൾ വലിയ പുരുഷാരത്തെ കണ്ട്, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരിൽ മനസ്സലിഞ്ഞ് പലതും ഉപദേശിച്ചു തുടങ്ങി.
තදා යීශු ර්නාවෝ බහිර්ගත්‍ය ලෝකාරණ්‍යානීං දෘෂ්ට්වා තේෂු කරුණාං කෘතවාන් යතස්තේ(අ)රක්‍ෂකමේෂා ඉවාසන් තදා ස තාන නානාප්‍රසඞ්ගාන් උපදිෂ්ටවාන්|
35 ൩൫ പിന്നെ നേരം നന്നേ വൈകിയപ്പോൾ, ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; “ഇതു നിർജ്ജനപ്രദേശം അല്ലോ;
අථ දිවාන්තේ සති ශිෂ්‍යා ඒත්‍ය යීශුමූචිරේ, ඉදං විජනස්ථානං දිනඤ්චාවසන්නං|
36 ൩൬ നേരവും നന്നേ വൈകി; അവർ ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന് ഭക്ഷിക്കുവാൻ വല്ലതും വാങ്ങേണ്ടതിന് അവരെ പറഞ്ഞയക്കണം” എന്നു പറഞ്ഞു.
ලෝකානාං කිමපි ඛාද්‍යං නාස්ති, අතශ්චතුර්දික්‍ෂු ග්‍රාමාන් ගන්තුං භෝජ්‍යද්‍රව්‍යාණි ක්‍රේතුඤ්ච භවාන් තාන් විසෘජතු|
37 ൩൭ എന്നാൽ അവൻ അവരോട്: “നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞതിന്: ഞങ്ങൾ പോയി ഇരുനൂറ് വെള്ളിക്കാശിന് അപ്പം കൊണ്ടവന് അവർക്ക് തിന്മാൻ കൊടുക്കുകയോ?” എന്നു അവനോട് പറഞ്ഞു.
තදා ස තානුවාච යූයමේව තාන් භෝජයත; තතස්තේ ජගදු ර්වයං ගත්වා ද්විශතසංඛ්‍යකෛ ර්මුද්‍රාපාදෛඃ පූපාන් ක්‍රීත්වා කිං තාන් භෝජයිෂ්‍යාමඃ?
38 ൩൮ അവൻ അവരോട്: “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? ചെന്ന് നോക്കുവിൻ” എന്നു പറഞ്ഞു; അവർ നോക്കിയിട്ട്: “അഞ്ച് അപ്പവും രണ്ടുമീനും ഉണ്ട്” എന്നു പറഞ്ഞു.
තදා ස තාන් පෘෂ්ඨවාන් යුෂ්මාකං සන්නිධෞ කති පූපා ආසතේ? ගත්වා පශ්‍යත; තතස්තේ දෘෂ්ට්වා තමවදන් පඤ්ච පූපා ද්වෞ මත්ස්‍යෞ ච සන්ති|
39 ൩൯ പിന്നെ അവൻ എല്ലാവരോടും പച്ചപ്പുല്ലിന്മേൽ പന്തിപന്തിയായി ഇരിക്കുവാൻ കല്പിച്ചു.
තදා ස ලෝකාන් ශස්පෝපරි පංක්තිභිරුපවේශයිතුම් ආදිෂ්ටවාන්,
40 ൪൦ അവർ നൂറും അമ്പതും വീതം പന്തിപന്തിയായി ഇരുന്നു.
තතස්තේ ශතං ශතං ජනාඃ පඤ්චාශත් පඤ්චාශජ්ජනාශ්ච පංක්තිභි ර්භුවි සමුපවිවිශුඃ|
41 ൪൧ അവൻ ആ അഞ്ച് അപ്പവും രണ്ടുമീനും എടുത്തു സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്ക് വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്ക് കൊടുത്തു; ആ രണ്ടുമീനും എല്ലാവർക്കും വിഭാഗിച്ചു കൊടുത്തു.
අථ ස තාන් පඤ්චපූපාන් මත්ස්‍යද්වයඤ්ච ධෘත්වා ස්වර්ගං පශ්‍යන් ඊශ්වරගුණාන් අන්වකීර්ත්තයත් තාන් පූපාන් භංක්ත්වා ලෝකේභ්‍යඃ පරිවේෂයිතුං ශිෂ්‍යේභ්‍යෝ දත්තවාන් ද්වා මත්ස්‍යෞ ච විභජ්‍ය සර්ව්වේභ්‍යෝ දත්තවාන්|
42 ൪൨ അവർ എല്ലാവരും തൃപ്തരാകുന്നതുവരെ കഴിച്ചു.
තතඃ සර්ව්වේ භුක්ත්වාතෘප්‍යන්|
43 ൪൩ അവർ അപ്പക്കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു.
අනන්තරං ශිෂ්‍යා අවශිෂ්ටෛඃ පූපෛ ර්මත්ස්‍යෛශ්ච පූර්ණාන් ද්වදශ ඩල්ලකාන් ජගෘහුඃ|
44 ൪൪ അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.
තේ භෝක්තාරඃ ප්‍රායඃ පඤ්ච සහස්‍රාණි පුරුෂා ආසන්|
45 ൪൫ താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടക് കയറി തനിക്കുമുമ്പേ അക്കരെ ബേത്ത്സയിദെക്കു നേരെ പോകുവാൻ നിര്‍ബ്ബന്ധിച്ചു.
අථ ස ලෝකාන් විසෘජන්නේව නාවමාරෝඪුං ස්වස්මාදග්‍රේ පාරේ බෛත්සෛදාපුරං යාතුඤ්ච ශ්ෂ්‍යින් වාඪමාදිෂ්ටවාන්|
46 ൪൬ അവരെ പറഞ്ഞയച്ചശേഷം താൻ പ്രാർത്ഥിക്കുവാൻ മലയിലേക്ക് പോയി.
තදා ස සර්ව්වාන් විසෘජ්‍ය ප්‍රාර්ථයිතුං පර්ව්වතං ගතඃ|
47 ൪൭ വൈകുന്നേരം ആയപ്പോൾ പടക് കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
තතඃ සන්ධ්‍යායාං සත්‍යාං නෞඃ සින්ධුමධ්‍ය උපස්ථිතා කින්තු ස ඒකාකී ස්ථලේ ස්ථිතඃ|
48 ൪൮ കാറ്റ് പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ച് വലയുന്നതു അവൻ കണ്ട് ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു.
අථ සම්මුඛවාතවහනාත් ශිෂ්‍යා නාවං වාහයිත්වා පරිශ්‍රාන්තා ඉති ඥාත්වා ස නිශාචතුර්ථයාමේ සින්ධූපරි පද්භ්‍යාං ව්‍රජන් තේෂාං සමීපමේත්‍ය තේෂාමග්‍රේ යාතුම් උද්‍යතඃ|
49 ൪൯ അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
කින්තු ශිෂ්‍යාඃ සින්ධූපරි තං ව්‍රජන්තං දෘෂ්ට්වා භූතමනුමාය රුරුවුඃ,
50 ൫൦ എല്ലാവരും അവനെ കണ്ട് ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോട് സംസാരിച്ചു: ധൈര്യപ്പെടുവിൻ; ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.
යතඃ සර්ව්වේ තං දෘෂ්ට්වා ව්‍යාකුලිතාඃ| අතඒව යීශුස්තත්ක්‍ෂණං තෛඃ සහාලප්‍ය කථිතවාන්, සුස්ථිරා භූත, අයමහං මා භෛෂ්ට|
51 ൫൧ പിന്നെ അവൻ അവരുടെ അടുക്കൽ ചെന്ന് പടകിൽ കയറി, കാറ്റ് നിന്നു; അവർ ഉള്ളിൽ അത്യന്തം ആശ്ചര്യപ്പെട്ടു.
අථ නෞකාමාරුහ්‍ය තස්මින් තේෂාං සන්නිධිං ගතේ වාතෝ නිවෘත්තඃ; තස්මාත්තේ මනඃසු විස්මිතා ආශ්චර‍්‍ය්‍යං මේනිරේ|
52 ൫൨ അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നതുകൊണ്ട് അപ്പത്തെക്കുറിച്ച് അവർ ഗ്രഹിച്ചില്ല.
යතස්තේ මනසාං කාඨින්‍යාත් තත් පූපීයම් ආශ්චර‍්‍ය්‍යං කර්ම්ම න විවික්තවන්තඃ|
53 ൫൩ അവർ അക്കരെ ഗെന്നേസരത്ത് എത്തി പടക് കരയ്ക്കടുപ്പിച്ചു.
අථ තේ පාරං ගත්වා ගිනේෂරත්ප්‍රදේශමේත්‍ය තට උපස්ථිතාඃ|
54 ൫൪ അവർ പടകിൽനിന്ന് ഇറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു.
තේෂු නෞකාතෝ බහිර්ගතේෂු තත්ප්‍රදේශීයා ලෝකාස්තං පරිචිත්‍ය
55 ൫൫ ആ ജനങ്ങൾ നാട്ടിൽ ഒക്കെയും ഓടിനടന്ന്, അവൻ വരുന്നു എന്നു കേൾക്കുന്ന ഇടത്തേക്ക് ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ട് അവന്റെ അടുക്കൽ വന്നു തുടങ്ങി.
චතුර්දික්‍ෂු ධාවන්තෝ යත්‍ර යත්‍ර රෝගිණෝ නරා ආසන් තාන් සර්ව්වාන ඛට්වෝපරි නිධාය යත්‍ර කුත්‍රචිත් තද්වාර්ත්තාං ප්‍රාපුඃ තත් ස්ථානම් ආනේතුම් ආරේභිරේ|
56 ൫൬ ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നിടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ച്, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന് അപേക്ഷിക്കുകയും അവനെ തൊട്ടവർക്ക് ഒക്കെയും സൌഖ്യം വരികയും ചെയ്തു.
තථා යත්‍ර යත්‍ර ග්‍රාමේ යත්‍ර යත්‍ර පුරේ යත්‍ර යත්‍ර පල්ල්‍යාඤ්ච තේන ප්‍රවේශඃ කෘතස්තද්වර්ත්මමධ්‍යේ ලෝකාඃ පීඩිතාන් ස්ථාපයිත්වා තස්‍ය චේලග්‍රන්ථිමාත්‍රං ස්ප්‍රෂ්ටුම් තේෂාමර්ථේ තදනුඥාං ප්‍රාර්ථයන්තඃ යාවන්තෝ ලෝකාඃ පස්පෘශුස්තාවන්ත ඒව ගදාන්මුක්තාඃ|

< മർക്കൊസ് 6 >