< അപ്പൊ. പ്രവൃത്തികൾ 22 >

1 “സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്ക് ഇന്ന് നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊൾവിൻ”.
හේ පිතෘගණා හේ භ්‍රාතෘගණාඃ, ඉදානීං මම නිවේදනේ සමවධත්ත|
2 എന്നാൽ പൗലോസ് എബ്രായഭാഷയിൽ സംസാരിക്കുന്നത് കേട്ടിട്ട് അവർ അധികം മൗനമായി നിന്നു. അവൻ പറഞ്ഞതെന്തെന്നാൽ:
තදා ස ඉබ්‍රීයභාෂයා කථාං කථයතීති ශ්‍රුත්වා සර්ව්වේ ලෝකා අතීව නිඃශබ්දා සන්තෝ(අ)තිෂ්ඨන්|
3 “ഞാൻ കിലിക്യയിലെ തർസോസിൽ ജനിച്ച യെഹൂദനും ഈ നഗരത്തിൽ വളർന്ന് ഗമാലിയേലിന്റെ കാല്ക്കൽ ഇരുന്ന് പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്ന് ഇരിക്കുന്നതുപോലെ ദൈവസേവയിൽ തീഷ്ണതയുള്ളവനായിരുന്നു.
පශ්චාත් සෝ(අ)කථයද් අහං යිහූදීය ඉති නිශ්චයඃ කිලිකියාදේශස්‍ය තාර්ෂනගරං මම ජන්මභූමිඃ, ඒතන්නගරීයස්‍ය ගමිලීයේලනාම්නෝ(අ)ධ්‍යාපකස්‍ය ශිෂ්‍යෝ භූත්වා පූර්ව්වපුරුෂාණාං විධිව්‍යවස්ථානුසාරේණ සම්පූර්ණරූපේණ ශික්‍ෂිතෝ(අ)භවම් ඉදානීන්තනා යූයං යාදෘශා භවථ තාදෘශෝ(අ)හමපීශ්වරසේවායාම් උද්‍යෝගී ජාතඃ|
4 ഞാൻ ഈ മാർഗ്ഗക്കാരായ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചുകെട്ടി തടവിൽ ഏല്പിച്ചും കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചും വന്നു.
මතමේතද් ද්විෂ්ට්වා තද්ග්‍රාහිනාරීපුරුෂාන් කාරායාං බද්ධ්වා තේෂාං ප්‍රාණනාශපර‍්‍ය්‍යන්තාං විපක්‍ෂතාම් අකරවම්|
5 അതിന് മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്ക് സാക്ഷികൾ; അവരോട് സഹോദരന്മാർക്കായി എഴുത്ത് വാങ്ങിക്കൊണ്ട് ദമസ്കൊസിൽ പാർക്കുന്നവരെയും പിടിച്ചുകെട്ടി ശിക്ഷിക്കുന്നതിനായി യെരൂശലേമിലേക്ക് കൊണ്ടുവരേണ്ടതിന് ഞാൻ അവിടേക്ക് യാത്രയായി.
මහායාජකඃ සභාසදඃ ප්‍රාචීනලෝකාශ්ච මමෛතස්‍යාඃ කථායාඃ ප්‍රමාණං දාතුං ශක්නුවන්ති, යස්මාත් තේෂාං සමීපාද් දම්මේෂකනගරනිවාසිභ්‍රාතෘගණාර්ථම් ආඥාපත්‍රාණි ගෘහීත්වා යේ තත්‍ර ස්ථිතාස්තාන් දණ්ඩයිතුං යිරූශාලමම් ආනයනාර්ථං දම්මේෂකනගරං ගතෝස්මි|
6 അങ്ങനെ പ്രയാണം ചെയ്ത് ദമസ്കൊസിനോട് അടുത്തപ്പോൾ ഏകദേശം ഉച്ചയ്ക്ക് പെട്ടെന്ന് ആകാശത്തുനിന്ന് വലിയൊരു വെളിച്ചം എന്റെ ചുറ്റും മിന്നി.
කින්තු ගච්ඡන් තන්නගරස්‍ය සමීපං ප්‍රාප්තවාන් තදා ද්විතීයප්‍රහරවේලායාං සත්‍යාම් අකස්මාද් ගගණාන්නිර්ගත්‍ය මහතී දීප්ති ර්මම චතුර්දිශි ප්‍රකාශිතවතී|
7 ഞാൻ നിലത്തുവീണു: ‘ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?’ എന്നു എന്നോട് പറയുന്ന ഒരു ശബ്ദം കേട്ട്.
තතෝ මයි භූමෞ පතිතේ සති, හේ ශෞල හේ ශෞල කුතෝ මාං තාඩයසි? මාම්ප්‍රති භාෂිත ඒතාදෘශ ඒකෝ රවෝපි මයා ශ්‍රුතඃ|
8 ‘കർത്താവേ, നീ ആരാകുന്നു?’ എന്ന് ഞാൻ ചോദിച്ചതിന്: ‘നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ’ എന്ന് അവൻ എന്നോട് പറഞ്ഞു.
තදාහං ප්‍රත්‍යවදං, හේ ප්‍රභේ කෝ භවාන්? තතඃ සෝ(අ)වාදීත් යං ත්වං තාඩයසි ස නාසරතීයෝ යීශුරහං|
9 എന്നോട് കൂടെയുള്ളവർ വെളിച്ചം കണ്ട് എങ്കിലും എന്നോട് സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല.
මම සඞ්ගිනෝ ලෝකාස්තාං දීප්තිං දෘෂ්ට්වා භියං ප්‍රාප්තාඃ, කින්තු මාම්ප්‍රත්‍යුදිතං තද්වාක්‍යං තේ නාබුධ්‍යන්ත|
10 ൧൦ ‘കർത്താവേ, ഞാൻ എന്ത് ചെയ്യേണം?’ എന്നു ചോദിച്ചതിന് കർത്താവ് എന്നോട്; ‘എഴുന്നേറ്റ് ദമസ്കൊസിലേക്ക് പോക; നീ ചെയ്യേണ്ടുന്ന കാര്യങ്ങളെല്ലാം അവിടെവച്ച് നിന്നോട് പറയും’ എന്നു കല്പിച്ചു.
තතඃ පරං පෘෂ්ටවානහං, හේ ප්‍රභෝ මයා කිං කර්ත්තව්‍යං? තතඃ ප්‍රභුරකථයත්, උත්ථාය දම්මේෂකනගරං යාහි ත්වයා යද්‍යත් කර්ත්තව්‍යං නිරූපිතමාස්තේ තත් තත්‍ර ත්වං ඥාපයිෂ්‍යසේ|
11 ൧൧ ആ വെളിച്ചത്തിന്റെ തേജസ്സ് മുഖാന്തരം എനിക്ക് കണ്ണ് കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈയ്ക്കുപിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി.
අනන්තරං තස්‍යාඃ ඛරතරදීප්තේඃ කාරණාත් කිමපි න දෘෂ්ට්වා සඞ්ගිගණේන ධෘතහස්තඃ සන් දම්මේෂකනගරං ව්‍රජිතවාන්|
12 ൧൨ അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി, ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുവൻ എന്റെ അടുക്കൽ വന്നുനിന്നു:
තන්නගරනිවාසිනාං සර්ව්වේෂාං යිහූදීයානාං මාන්‍යෝ ව්‍යවස්ථානුසාරේණ භක්තශ්ච හනානීයනාමා මානව ඒකෝ
13 ൧൩ ‘സഹോദരനായ ശൌലേ, കാഴ്ച പ്രാപിക്ക’ എന്നു പറഞ്ഞു; ആ നാഴികയിൽ തന്നേ ഞാൻ കാഴ്ച പ്രാപിച്ച് അവനെ കണ്ട്.
මම සන්නිධිම් ඒත්‍ය තිෂ්ඨන් අකථයත්, හේ භ්‍රාතඃ ශෞල සුදෘෂ්ටි ර්භව තස්මින් දණ්ඩේ(අ)හං සම්‍යක් තං දෘෂ්ටවාන්|
14 ൧൪ അപ്പോൾ അവൻ എന്നോട്: ‘നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിയുവാനും നീതിമാനായവനെ കാണ്മാനും അവന്റെ സ്വന്ത വായിൽനിന്നും വചനം കേൾക്കുവാനും തിരഞ്ഞെടുത്തിരിക്കുന്നു.
තතඃ ස මහ්‍යං කථිතවාන් යථා ත්වම් ඊශ්වරස්‍යාභිප්‍රායං වේත්සි තස්‍ය ශුද්ධසත්ත්වජනස්‍ය දර්ශනං ප්‍රාප්‍ය තස්‍ය ශ්‍රීමුඛස්‍ය වාක්‍යං ශෘණෝෂි තන්නිමිත්තම් අස්මාකං පූර්ව්වපුරුෂාණාම් ඊශ්වරස්ත්වාං මනෝනීතං කෘතවානං|
15 ൧൫ നീ കാൺകയും കേൾക്കുകയും ചെയ്തതിനെക്കുറിച്ച് സകലമനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും.
යතෝ යද්‍යද් අද්‍රාක්‍ෂීරශ්‍රෞෂීශ්ච සර්ව්වේෂාං මානවානාං සමීපේ ත්වං තේෂාං සාක්‍ෂී භවිෂ්‍යසි|
16 ൧൬ ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റ് സ്നാനം ഏൽക്കുക, അവന്റെ നാമം വിളിച്ചപേക്ഷിച്ച് നിന്റെ പാപങ്ങളെ കഴുകിക്കളക’ എന്നു പറഞ്ഞു.
අතඒව කුතෝ විලම්බසේ? ප්‍රභෝ ර්නාම්නා ප්‍රාර්ථ්‍ය නිජපාපප්‍රක්‍ෂාලනාර්ථං මජ්ජනාය සමුත්තිෂ්ඨ|
17 ൧൭ പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്ന് ദൈവാലയത്തിൽ പ്രാർത്ഥിക്കുമ്പോൾ ഒരു ദർശനത്തിൽ യേശുവിനെ കണ്ട്:
තතඃ පරං යිරූශාලම්නගරං ප්‍රත්‍යාගත්‍ය මන්දිරේ(අ)හම් ඒකදා ප්‍රාර්ථයේ, තස්මින් සමයේ(අ)හම් අභිභූතඃ සන් ප්‍රභූං සාක්‍ෂාත් පශ්‍යන්,
18 ൧൮ ‘നീ ബദ്ധപ്പെട്ട് വേഗം യെരൂശലേം വിട്ടുപോക; എന്തുകൊണ്ടെന്നാൽ നീ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല’ എന്ന് എന്നോട് കല്പിച്ചു
ත්වං ත්වරයා යිරූශාලමඃ ප්‍රතිෂ්ඨස්ව යතෝ ලෝකාමයි තව සාක්‍ෂ්‍යං න ග්‍රහීෂ්‍යන්ති, මාම්ප්‍රත්‍යුදිතං තස්‍යේදං වාක්‍යම් අශ්‍රෞෂම්|
19 ൧൯ അതിന് ഞാൻ: ‘കർത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിൽ ആക്കുകയും പള്ളിതോറും അടിപ്പിക്കുകയും ചെയ്തു എന്നും
තතෝහං ප්‍රත්‍යවාදිෂම් හේ ප්‍රභෝ ප්‍රතිභජනභවනං ත්වයි විශ්වාසිනෝ ලෝකාන් බද්ධ්වා ප්‍රහෘතවාන්,
20 ൨൦ നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ച് അരികെ നിന്ന് അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവർ അറിയുന്നുവല്ലോ’ എന്നു പറഞ്ഞു.
තථා තව සාක්‍ෂිණඃ ස්තිඵානස්‍ය රක්තපාතනසමයේ තස්‍ය විනාශං සම්මන්‍ය සන්නිධෞ තිෂ්ඨන් හන්තෘලෝකානාං වාසාංසි රක්‍ෂිතවාන්, ඒතත් තේ විදුඃ|
21 ൨൧ എന്നാൽ കർത്താവ് എന്നോട്: ‘നീ പോക; ഞാൻ നിന്നെ ദൂരത്ത് ജാതികളുടെ അടുക്കലേക്ക് അയയ്ക്കും’ എന്നു കല്പിച്ചു”.
තතඃ සෝ(අ)කථයත් ප්‍රතිෂ්ඨස්ව ත්වාං දූරස්ථභින්නදේශීයානාං සමීපං ප්‍රේෂයිෂ්‍යේ|
22 ൨൨ ഇതു പറയുന്നതുവരെ അവർ അവനെ കേട്ടുകൊണ്ടിരുന്നു; പിന്നെ: “ഇങ്ങനത്തവനെ കൊന്നുകളക; അവൻ ജീവിച്ചിരിക്കുന്നത് യോഗ്യമല്ല” എന്ന് നിലവിളിച്ചുപറഞ്ഞു.
තදා ලෝකා ඒතාවත්පර‍්‍ය්‍යන්තාං තදීයාං කථාං ශ්‍රුත්වා ප්‍රෝච්චෛරකථයන්, ඒනං භූමණ්ඩලාද් දූරීකුරුත, ඒතාදෘශජනස්‍ය ජීවනං නෝචිතම්|
23 ൨൩ അവർ ആക്രോശിച്ചുകൊണ്ട് തങ്ങളുടെ പുറംവസ്ത്രം കീറിക്കളഞ്ഞും പൂഴി വാരി മേലോട്ട് എറിഞ്ഞും കൊണ്ടിരിക്കുമ്പോൾ
ඉත්‍යුච්චෛඃ කථයිත්වා වසනානි පරිත්‍යජ්‍ය ගගණං ප්‍රති ධූලීරක්‍ෂිපන්
24 ൨൪ അവർ ഇങ്ങനെ അവന്റെനേരെ ആർക്കുവാൻ കാര്യം എന്ത് എന്ന് അറിയേണ്ടതിന് അവനെ കോട്ടയിലേക്ക് കൊണ്ടുപോയി ചമ്മട്ടികൊണ്ടടിച്ച് അവനെ ചോദ്യം ചെയ്യേണം എന്ന് സഹസ്രാധിപൻ കല്പിച്ചു.
තතඃ සහස්‍රසේනාපතිඃ පෞලං දුර්ගාභ්‍යන්තර නේතුං සමාදිශත්| ඒතස්‍ය ප්‍රතිකූලාඃ සන්තෝ ලෝකාඃ කින්නිමිත්තම් ඒතාවදුච්චෛඃස්වරම් අකුර්ව්වන්, ඒතද් වේත්තුං තං කශයා ප්‍රහෘත්‍ය තස්‍ය පරීක්‍ෂාං කර්ත්තුමාදිශත්|
25 ൨൫ തന്നെ തോൽകയർ കൊണ്ട് കെട്ടുമ്പോൾ പൗലൊസ് അരികെ നില്ക്കുന്ന ശതാധിപനോട്: “റോമാപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ട് അടിക്കുന്നത് നിയമാനുസൃതമോ?” എന്നു ചോദിച്ചു.
පදාතයශ්චර්ම්මනිර්ම්මිතරජ්ජුභිස්තස්‍ය බන්ධනං කර්ත්තුමුද්‍යතාස්තාස්තදානීං පෞලඃ සම්මුඛස්ථිතං ශතසේනාපතිම් උක්තවාන් දණ්ඩාඥායාම් අප්‍රාප්තායාං කිං රෝමිලෝකං ප්‍රහර්ත්තුං යුෂ්මාකම් අධිකාරෝස්ති?
26 ൨൬ ഇതു കേട്ടപ്പോൾ ശതാധിപൻ ചെന്ന് സഹസ്രാധിപനോട്: “നീ എന്ത് ചെയ്‌വാൻ പോകുന്നു? ഈ മനുഷ്യൻ റോമാപൗരൻ ആകുന്നു” എന്നു ബോധിപ്പിച്ചു.
ඒනාං කථාං ශ්‍රුත්වා ස සහස්‍රසේනාපතේඃ සන්නිධිං ගත්වා තාං වාර්ත්තාමවදත් ස රෝමිලෝක ඒතස්මාත් සාවධානඃ සන් කර්ම්ම කුරු|
27 ൨൭ സഹസ്രാധിപൻ വന്ന്: “നീ റോമാപൗരൻ തന്നെയോ? എന്നോട് പറക” എന്നു ചോദിച്ചതിന്: “അതെ” എന്ന് പൗലോസ് പറഞ്ഞു.
තස්මාත් සහස්‍රසේනාපති ර්ගත්වා තමප්‍රාක්‍ෂීත් ත්වං කිං රෝමිලෝකඃ? ඉති මාං බ්‍රූහි| සෝ(අ)කථයත් සත්‍යම්|
28 ൨൮ “ഞാൻ ഏറിയ മുതൽ കൊടുത്ത് ഈ പൗരത്വം സമ്പാദിച്ചു” എന്നു സഹസ്രാധിപൻ പറഞ്ഞതിന്: “ഞാനോ റോമൻ പൗരനായി ജനിച്ചിരിക്കുന്നു” എന്ന് പൗലൊസ് പറഞ്ഞു.
තතඃ සහස්‍රසේනාපතිඃ කථිතවාන් බහුද්‍රවිණං දත්ත්වාහං තත් පෞරසඛ්‍යං ප්‍රාප්තවාන්; කින්තු පෞලඃ කථිතවාන් අහං ජනුනා තත් ප්‍රාප්තෝ(අ)ස්මි|
29 ൨൯ ചോദ്യം ചെയ്‌വാൻ ഭാവിച്ചവർ ഉടനെ അവനെ വിട്ടുമാറി; സഹസ്രാധിപനും അവൻ റോമാപൗരൻ എന്ന് അറിഞ്ഞപ്പോൾ അവനെ ബന്ധിച്ചതുകൊണ്ട് ഭയപ്പെട്ടു.
ඉත්ථං සති යේ ප්‍රහාරේණ තං පරීක්‍ෂිතුං සමුද්‍යතා ආසන් තේ තස්‍ය සමීපාත් ප්‍රාතිෂ්ඨන්ත; සහස්‍රසේනාපතිස්තං රෝමිලෝකං විඥාය ස්වයං යත් තස්‍ය බන්ධනම් අකාර්ෂීත් තත්කාරණාද් අබිභේත්|
30 ൩൦ പിറ്റേന്ന് യെഹൂദന്മാർ പൗലൊസിന്മേൽ ചുമത്തുന്ന കുറ്റത്തിന്റെ സത്യാവസ്ഥ അറിവാൻ ഇച്ഛിച്ചിട്ട് അവൻ മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും കൂടിവരുവാൻ കല്പിച്ചു, പൗലോസിനെ കെട്ടഴിച്ച് താഴെ കൊണ്ടുചെന്ന് അവരുടെ മുമ്പിൽ നിർത്തി.
යිහූදීයලෝකාඃ පෞලං කුතෝ(අ)පවදන්තේ තස්‍ය වෘත්තාන්තං ඥාතුං වාඤ්ඡන් සහස්‍රසේනාපතිඃ පරේ(අ)හනි පෞලං බන්ධනාත් මෝචයිත්වා ප්‍රධානයාජකාන් මහාසභායාඃ සර්ව්වලෝකාශ්ච සමුපස්ථාතුම් ආදිශ්‍ය තේෂාං සන්නිධෞ පෞලම් අවරෝහ්‍ය ස්ථාපිතවාන්|

< അപ്പൊ. പ്രവൃത്തികൾ 22 >