< അപ്പൊ. പ്രവൃത്തികൾ 21 >

1 അവരെ വിട്ടുപിരിഞ്ഞ് നീക്കിയശേഷം ഞങ്ങൾ നേരെ സഞ്ചരിച്ച് കോസ് പട്ടണത്തിലും പിറ്റെന്നാൾ രൊദൊസിലും അവിടംവിട്ട് പത്തരയിലും എത്തി.
තෛ ර්විසෘෂ්ටාඃ සන්තෝ වයං පෝතං බාහයිත්වා ඍජුමාර්ගේණ කෝෂම් උපද්වීපම් ආගත්‍ය පරේ(අ)හනි රෝදියෝපද්වීපම් ආගච්ඡාම තතස්තස්මාත් පාතාරායාම් උපාතිෂ්ඨාම|
2 ഫൊയ്നിക്ക്യയിലേക്ക് പോകുന്ന ഒരു കപ്പൽ കണ്ടിട്ട് ഞങ്ങൾ അതിൽ കയറി ഓടി.
තත්‍ර ඵෛනීකියාදේශගාමිනම් පෝතමේකං ප්‍රාප්‍ය තමාරුහ්‍ය ගතවන්තඃ|
3 ഇടതുഭാഗത്ത് കുപ്രോസ് ദ്വീപ് കണ്ട്, അവിടംവിട്ട് സിറിയയിലേക്ക് ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്ക് ഇറക്കുവാനുള്ളതായിരുന്നു;
කුප්‍රෝපද්වීපං දෘෂ්ට්වා තං සව්‍යදිශි ස්ථාපයිත්වා සුරියාදේශං ගත්වා පෝතස්ථද්‍රව්‍යාණ්‍යවරෝහයිතුං සෝරනගරේ ලාගිතවන්තඃ|
4 ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി ഏഴുനാൾ അവിടെ പാർത്തു; അവർ പൗലൊസിനോടു യെരൂശലേമിൽ പോകരുത് എന്ന് ആത്മാവിനാൽ പറഞ്ഞു.
තත්‍ර ශිෂ්‍යගණස්‍ය සාක්‍ෂාත්කරණාය වයං තත්‍ර සප්තදිනානි ස්ථිතවන්තඃ පශ්චාත්තේ පවිත්‍රේණාත්මනා පෞලං ව්‍යාහරන් ත්වං යිරූශාලම්නගරං මා ගමඃ|
5 അവിടുത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങൾ വിട്ടു പോകുമ്പോൾ അവർ എല്ലാവരും തങ്ങളുടെ ഭാര്യമാരും കുട്ടികളുമായി പട്ടണത്തിന് പുറത്തോളം ഞങ്ങളോടുകൂടെ വന്നു
තතස්තේෂු සප්තසු දිනේෂු යාපිතේෂු සත්සු වයං තස්මාත් ස්ථානාත් නිජවර්ත්මනා ගතවන්තඃ, තස්මාත් තේ සබාලවෘද්ධවනිතා අස්මාභිඃ සහ නගරස්‍ය පරිසරපර‍්‍ය්‍යන්තම් ආගතාඃ පශ්චාද්වයං ජලධිතටේ ජානුපාතං ප්‍රාර්ථයාමහි|
6 കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു, തമ്മിൽ യാത്ര പറഞ്ഞിട്ട് ഞങ്ങൾ കപ്പൽ കയറി; അവർ വീട്ടിലേക്ക് മടങ്ങിപ്പോയി.
තතඃ පරස්පරං විසෘෂ්ටාඃ සන්තෝ වයං පෝතං ගතාස්තේ තු ස්වස්වගෘහං ප්‍රත්‍යාගතවන්තඃ|
7 ഞങ്ങൾ സോരിൽനിന്ന് യാത്രതിരിച്ച് പ്തൊലെമായിസിൽ എത്തി, അവിടെ സഹോദരന്മാരെ വന്ദനം ചെയ്ത് ഒരു ദിവസം അവരോടുകൂടെ പാർത്തു.
වයං සෝරනගරාත් නාවා ප්‍රස්ථාය තලිමායිනගරම් උපාතිෂ්ඨාම තත්‍රාස්මාකං සමුද්‍රීයමාර්ගස්‍යාන්තෝ(අ)භවත් තත්‍ර භ්‍රාතෘගණං නමස්කෘත්‍ය දිනමේකං තෛඃ සාර්ද්ධම් උෂතවන්තඃ|
8 പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ട് കൈസര്യയിൽ എത്തി, യെരുശലേമിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരിൽ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽചെന്ന് അവനോടുകൂടെ പാർത്തു.
පරේ (අ)හනි පෞලස්තස්‍ය සඞ්ගිනෝ වයඤ්ච ප්‍රතිෂ්ඨමානාඃ කෛසරියානගරම් ආගත්‍ය සුසංවාදප්‍රචාරකානාං සප්තජනානාං ඵිලිපනාම්න ඒකස්‍ය ගෘහං ප්‍රවිශ්‍යාවතිෂ්ඨාම|
9 അവന് കന്യകമാരും പ്രവചിക്കുന്നവരുമായ നാല് പുത്രിമാർ ഉണ്ടായിരുന്നു.
තස්‍ය චතස්‍රෝ දුහිතරෝ(අ)නූඪා භවිෂ්‍යද්වාදින්‍ය ආසන්|
10 ൧൦ ഞങ്ങൾ അവിടെ ചില ദിവസങ്ങൾ താമസിച്ചുകൊണ്ടിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽനിന്നു വന്നു.
තත්‍රාස්මාසු බහුදිනානි ප්‍රෝෂිතේෂු යිහූදීයදේශාද් ආගත්‍යාගාබනාමා භවිෂ්‍යද්වාදී සමුපස්ථිතවාන්|
11 ൧൧ അവൻ ഞങ്ങളുടെ അടുക്കൽവന്ന് പൗലൊസിന്റെ അരക്കച്ച എടുത്ത് തന്റെ സ്വന്തം കൈകാലുകളെ കെട്ടി: “‘ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യിൽ ഏല്പിക്കും’ എന്ന് പരിശുദ്ധാത്മാവ് പറയുന്നു” എന്നു പറഞ്ഞു.
සෝස්මාකං සමීපමේත්‍ය පෞලස්‍ය කටිබන්ධනං ගෘහීත්වා නිජහස්තාපාදාන් බද්ධ්වා භාෂිතවාන් යස්‍යේදං කටිබන්ධනං තං යිහූදීයලෝකා යිරූශාලමනගර ඉත්ථං බද්ධ්වා භින්නදේශීයානාං කරේෂු සමර්පයිෂ්‍යන්තීති වාක්‍යං පවිත්‍ර ආත්මා කථයති|
12 ൧൨ ഇതു കേട്ടപ്പോൾ യെരൂശലേമിൽ പോകരുത് എന്ന് പൗലോസിനോട് ഞങ്ങളും അവിടത്തുകാരും അപേക്ഷിച്ചു.
ඒතාදෘශීං කථාං ශ්‍රුත්වා වයං තන්නගරවාසිනෝ භ්‍රාතරශ්ච යිරූශාලමං න යාතුං පෞලං ව්‍යනයාමහි;
13 ൧൩ അതിന് പൗലൊസ്: “നിങ്ങൾ കരഞ്ഞ് എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നത് എന്ത്? കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി ബന്ധിയ്ക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിക്കുവാനും ഞാൻ ഒരുങ്ങിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
කින්තු ස ප්‍රත්‍යාවාදීත්, යූයං කිං කුරුථ? කිං ක්‍රන්දනේන මමාන්තඃකරණං විදීර්ණං කරිෂ්‍යථ? ප්‍රභෝ ර‍්‍යීශෝ ර්නාම්නෝ නිමිත්තං යිරූශාලමි බද්ධෝ භවිතුං කේවල තන්න ප්‍රාණාන් දාතුමපි සසජ්ජෝස්මි|
14 ൧൪ അവനെ സമ്മതിപ്പിക്കാൻ കഴിയാതെവന്നപ്പോൾ: “കർത്താവിന്റെ ഇഷ്ടം നടക്കട്ടെ” എന്ന് പറഞ്ഞ് ഞങ്ങൾ മിണ്ടാതിരുന്നു.
තේනාස්මාකං කථායාම් අගෘහීතායාම් ඊශ්වරස්‍ය යථේච්ඡා තථෛව භවත්විත්‍යුක්ත්වා වයං නිරස්‍යාම|
15 ൧൫ അവിടുത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങൾ യാത്രയ്ക്ക് ഒരുങ്ങി യെരൂശലേമിലേക്ക് പോയി.
පරේ(අ)හනි පාථේයද්‍රව්‍යාණි ගෘහීත්වා යිරූශාලමං ප්‍රති යාත්‍රාම් අකුර්ම්ම|
16 ൧൬ കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, ഞങ്ങൾ താമസിക്കേണ്ടിയിരുന്നത് കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു ആദ്യകാല ശിഷ്യനോടുകൂടെയായിരുന്നു. അതുകൊണ്ട് അവർ അവനെയും കൂടെക്കൊണ്ടു പോന്നു.
තතඃ කෛසරියානගරනිවාසිනඃ කතිපයාඃ ශිෂ්‍යා අස්මාභිඃ සාර්ද්ධම් ඉත්වා කෘප්‍රීයේන ම්නාසන්නාම්නා යේන ප්‍රාචීනශිෂ්‍යේන සාර්ද්ධම් අස්මාභි ර්වස්තව්‍යං තස්‍ය සමීපම් අස්මාන් නීතවන්තඃ|
17 ൧൭ യെരൂശലേമിൽ എത്തിയപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു.
අස්මාසු යිරූශාලම්‍යුපස්ථිතේෂු තත්‍රස්ථභ්‍රාතෘගණෝ(අ)ස්මාන් ආහ්ලාදේන ගෘහීතවාන්|
18 ൧൮ പിറ്റെന്ന് പൗലൊസും ഞങ്ങളും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നുകൂടി.
පරස්මින් දිවසේ පෞලේ(අ)ස්මාභිඃ සහ යාකූබෝ ගෘහං ප්‍රවිෂ්ටේ ලෝකප්‍රාචීනාඃ සර්ව්වේ තත්‍ර පරිෂදි සංස්ථිතාඃ|
19 ൧൯ പൗലോസ് അവരെ വന്ദനം ചെയ്തു, തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചത് ഓരോന്നായി വിവരിച്ചു പറഞ്ഞു.
අනන්තරං ස තාන් නත්වා ස්වීයප්‍රචාරණේන භින්නදේශීයාන් ප්‍රතීශ්වරෝ යානි කර්ම්මාණි සාධිතවාන් තදීයාං කථාම් අනුක්‍රමාත් කථිතවාන්|
20 ൨൦ അവർ കേട്ട് ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോട് പറഞ്ഞത്: “സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ട് എന്ന് നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണം അനുസരിക്കുവാൻ തീരുമാനിച്ചിരിക്കുന്നവരുമാകുന്നു.
ඉති ශ්‍රුත්වා තේ ප්‍රභුං ධන්‍යං ප්‍රෝච්‍ය වාක්‍යමිදම් අභාෂන්ත, හේ භ්‍රාත ර‍්‍යිහූදීයානාං මධ්‍යේ බහුසහස්‍රාණි ලෝකා විශ්වාසින ආසතේ කින්තු තේ සර්ව්වේ ව්‍යවස්ථාමතාචාරිණ ඒතත් ප්‍රත්‍යක්‍ෂං පශ්‍යසි|
21 ൨൧ എന്നാൽ മക്കളെ പരിച്ഛേദന ചെയ്യരുത് എന്നും നമ്മുടെ പഴയ ആചാരങ്ങൾ അനുസരിച്ചു നടക്കരുത് എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞ് മോശെയെ ഉപേക്ഷിച്ചുകളയുവാൻ ഉപദേശിക്കുന്നു എന്നും അവർ നിന്നെക്കുറിച്ച് ധരിച്ചിരിക്കുന്നു.
ශිශූනාං ත්වක්ඡේදනාද්‍යාචරණං ප්‍රතිෂිධ්‍ය ත්වං භින්නදේශනිවාසිනෝ යිහූදීයලෝකාන් මූසාවාක්‍යම් අශ්‍රද්ධාතුම් උපදිශසීති තෛඃ ශ්‍රුතමස්ති|
22 ൨൨ ആകയാൽ എന്താകുന്നു വേണ്ടത്? നീ വന്നിട്ടുണ്ട് എന്ന് അവർ കേൾക്കും നിശ്ചയം.
ත්වමත්‍රාගතෝසීති වාර්ත්තාං සමාකර්ණ්‍ය ජනනිවහෝ මිලිත්වාවශ්‍යමේවාගමිෂ්‍යති; අතඒව කිං කරණීයම්? අත්‍ර වයං මන්ත්‍රයිත්වා සමුපායං ත්වාං වදාමස්තං ත්වමාචර|
23 ൨൩ ഞങ്ങൾ നിന്നോട് ഈ പറയുന്നത് ചെയ്ക; നേർച്ചയുള്ള നാല് പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ട്.
ව්‍රතං කර්ත්තුං කෘතසඞ්කල්පා යේ(අ)ස්මාංක චත්වාරෝ මානවාඃ සන්ති
24 ൨൪ അവരെ കൂട്ടിക്കൊണ്ടുപോയി അവരോടുകൂടെ നീയും നിന്നെത്തന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൗരം ചെയ്യേണ്ടതിനുള്ള ചെലവ് നീ ചെയ്ക; എന്നാൽ നിന്നെക്കുറിച്ച് കേട്ടത് വാസ്തവമല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ച് ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും.
තාන් ගෘහීත්වා තෛඃ සහිතඃ ස්වං ශුචිං කුරු තථා තේෂාං ශිරෝමුණ්ඩනේ යෝ ව්‍යයෝ භවති තං ත්වං දේහි| තථා කෘතේ ත්වදීයාචාරේ යා ජනශ්‍රුති ර්ජායතේ සාලීකා කින්තු ත්වං විධිං පාලයන් ව්‍යවස්ථානුසාරේණේවාචරසීති තේ භෝත්සන්තේ|
25 ൨൫ വിശ്വസിച്ചിരിക്കുന്ന യഹൂദരല്ലാത്തവരെ സംബന്ധിച്ചോ, അവർ വിഗ്രഹാർപ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്ന് നിർദ്ദേശിച്ച് എഴുതി അയച്ചിട്ടുണ്ടല്ലോ”.
භින්නදේශීයානාං විශ්වාසිලෝකානාං නිකටේ වයං පත්‍රං ලිඛිත්වේත්ථං ස්ථිරීකෘතවන්තඃ, දේවප්‍රසාදභෝජනං රක්තං ගලපීඩනමාරිතප්‍රාණිභෝජනං ව්‍යභිචාරශ්චෛතේභ්‍යඃ ස්වරක්‍ෂණව්‍යතිරේකේණ තේෂාමන්‍යවිධිපාලනං කරණීයං න|
26 ൨൬ അങ്ങനെ പൗലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ട് പിറ്റെന്നാൾ അവരോടുകൂടെ തന്നെയും ശുദ്ധിവരുത്തി; ദൈവാലയത്തിൽ ചെന്ന് അവരിൽ ഓരോരുത്തനുവേണ്ടി വഴിപാട് കഴിക്കുവാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു.
තතඃ පෞලස්තාන් මානුෂානාදාය පරස්මින් දිවසේ තෛඃ සහ ශුචි ර්භූත්වා මන්දිරං ගත්වා ශෞචකර්ම්මණෝ දිනේෂු සම්පූර්ණේෂු තේෂාම් ඒකෛකාර්ථං නෛවේද්‍යාද්‍යුත්සර්ගෝ භවිෂ්‍යතීති ඥාපිතවාන්|
27 ൨൭ ആ ഏഴ് ദിവസം തീരാറായപ്പോൾ ആസ്യയിൽനിന്ന് വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ട് പുരുഷാരത്തെ ഒക്കെയും പ്രകോപിപ്പിച്ച് അവനെ പിടിച്ച്:
තේෂු සප්තසු දිනේෂු සමාප්තකල්පේෂු ආශියාදේශනිවාසිනෝ යිහූදීයාස්තං මධ්‍යේමන්දිරං විලෝක්‍ය ජනනිවහස්‍ය මනඃසු කුප්‍රවෘත්තිං ජනයිත්වා තං ධෘත්වා
28 ൨൮ “യിസ്രായേൽ പുരുഷന്മാരേ, സഹായിക്കുവാൻ; ഇവൻ ആകുന്നു ജനത്തിനും ന്യായപ്രമാണത്തിനും ഈ സ്ഥലത്തിനും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവൻ; മാത്രമല്ല അവൻ യവനന്മാരെയും ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്ന് ഈ വിശുദ്ധസ്ഥലം മലിനമാക്കി” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.
ප්‍රෝච්චෛඃ ප්‍රාවෝචන්, හේ ඉස්‍රායේල්ලෝකාඃ සර්ව්වේ සාහාය්‍යං කුරුත| යෝ මනුජ ඒතේෂාං ලෝකානාං මූසාව්‍යවස්ථායා ඒතස්‍ය ස්ථානස්‍යාපි විපරීතං සර්ව්වත්‍ර සර්ව්වාන් ශික්‍ෂයති ස ඒෂඃ; විශේෂතඃ ස භින්නදේශීයලෝකාන් මන්දිරම් ආනීය පවිත්‍රස්ථානමේතද් අපවිත්‍රමකරෝත්|
29 ൨൯ അവർ മുമ്പെ എഫെസ്യനായ ത്രൊഫിമൊസിനെ അവനോടുകൂടെ നഗരത്തിൽ കണ്ടതിനാൽ പൗലൊസ് അവനെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു വിചാരിച്ചു.
පූර්ව්වං තේ මධ්‍යේනගරම් ඉඵිෂනගරීයං ත්‍රඵිමං පෞලේන සහිතං දෘෂ්ටවන්ත ඒතස්මාත් පෞලස්තං මන්දිරමධ්‍යම් ආනයද් ඉත්‍යන්වමිමත|
30 ൩൦ നഗരത്തിലുള്ള ജനങ്ങളെല്ലാം പ്രകോപിതരായി ഓടിക്കൂടി പൗലൊസിനെ പിടിച്ച് ദൈവാലയത്തിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി; ഉടനെ വാതിലുകൾ അടച്ചുകളഞ്ഞു.
අතඒව සර්ව්වස්මින් නගරේ කලහෝත්පන්නත්වාත් ධාවන්තෝ ලෝකා ආගත්‍ය පෞලං ධෘත්වා මන්දිරස්‍ය බහිරාකෘෂ්‍යානයන් තත්ක්‍ෂණාද් ද්වාරාණි සර්ව්වාණි ච රුද්ධානි|
31 ൩൧ അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലഹത്തിൽ ആയി എന്ന് പട്ടാളത്തിന്റെ സഹസ്രാധിപന് വർത്തമാനം എത്തി.
තේෂු තං හන්තුමුද්‍යතේෂු යිරූශාලම්නගරේ මහානුපද්‍රවෝ ජාත ඉති වාර්ත්තායාං සහස්‍රසේනාපතේඃ කර්ණගෝචරීභූතායාං සත්‍යාං ස තත්ක්‍ෂණාත් සෛන්‍යානි සේනාපතිගණඤ්ච ගෘහීත්වා ජවේනාගතවාන්|
32 ൩൨ അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൗലൊസിനെ അടിക്കുന്നത് നിർത്തി.
තතෝ ලෝකාඃ සේනාගණේන සහ සහස්‍රසේනාපතිම් ආගච්ඡන්තං දෘෂ්ට්වා පෞලතාඩනාතෝ න්‍යවර්ත්තන්ත|
33 ൩൩ സഹസ്രാധിപൻ അടുത്തുവന്ന് പൗലോസിനെ പിടിച്ച് അവനെ രണ്ടു ചങ്ങലകൊണ്ട് ബന്ധിയ്ക്കുവാൻ കല്പിച്ചു; അവൻ ആർ എന്നും എന്ത് ചെയ്തു എന്നും ചോദിച്ചു.
ස සහස්‍රසේනාපතිඃ සන්නිධාවාගම්‍ය පෞලං ධෘත්වා ශෘඞ්ඛලද්වයේන බද්ධම් ආදිශ්‍ය තාන් පෘෂ්ටවාන් ඒෂ කඃ? කිං කර්ම්ම චායං කෘතවාන්?
34 ൩൪ പുരുഷാരത്തിൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു; അങ്ങനെ അവരുടെ ബഹളം നിമിത്തം നിശ്ചയമായി ഒന്നും അറിഞ്ഞുകൂടായ്കയാൽ അവനെ കോട്ടയിലേക്ക് കൊണ്ടുപോകുവാൻ കല്പിച്ചു.
තතෝ ජනසමූහස්‍ය කශ්චිද් ඒකප්‍රකාරං කශ්චිද් අන්‍යප්‍රකාරං වාක්‍යම් අරෞත් ස තත්‍ර සත්‍යං ඥාතුම් කලහකාරණාද් අශක්තඃ සන් තං දුර්ගං නේතුම් ආඥාපයත්|
35 ൩൫ കോട്ടയുടെ പടിക്കെട്ടിന്മേൽ ആയപ്പോൾ: പുരുഷാരത്തിന്റെ ഉപദ്രവം പേടിച്ചിട്ട് പടയാളികൾ അവനെ എടുക്കേണ്ടിവന്നു.
තේෂු සෝපානස්‍යෝපරි ප්‍රාප්තේෂු ලෝකානාං සාහසකාරණාත් සේනාගණඃ පෞලමුත්තෝල්‍ය නීතවාන්|
36 ൩൬ “അവനെ കൊന്നുകളക” എന്നു ആർത്തുകൊണ്ട് ജനസമൂഹം പിൻചെന്നുകൊണ്ടിരുന്നു.
තතඃ සර්ව්වේ ලෝකාඃ පශ්චාද්ගාමිනඃ සන්ත ඒනං දුරීකුරුතේති වාක්‍යම් උච්චෛරවදන්|
37 ൩൭ കോട്ടയിൽ കടക്കാറായപ്പോൾ പൗലൊസ് സഹസ്രാധിപനോട് യവനഭാഷയിൽ: “എനിക്ക് നിന്നോട് ഒരു വാക്ക് പറയാമോ?” എന്നു ചോദിച്ചു. അതിന് അവൻ: “നിനക്ക് യവനഭാഷ അറിയാമോ?
පෞලස්‍ය දුර්ගානයනසමයේ ස තස්මෛ සහස්‍රසේනාපතයේ කථිතවාන්, භවතඃ පුරස්තාත් කථාං කථයිතුං කිම් අනුමන්‍යතේ? ස තමපෘච්ඡත් ත්වං කිං යූනානීයාං භාෂාං ජානාසි?
38 ൩൮ കുറേനാൾ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കൊലയാളികളെ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യൻ നീ അല്ലയോ?” എന്നു ചോദിച്ചു.
යෝ මිසරීයෝ ජනඃ පූර්ව්වං විරෝධං කෘත්වා චත්වාරි සහස්‍රාණි ඝාතකාන් සඞ්ගිනඃ කෘත්වා විපිනං ගතවාන් ත්වං කිං සඒව න භවසි?
39 ൩൯ അതിന് പൗലൊസ്: “ഞാൻ കിലിക്യയിൽ തർസൊസ് എന്ന പ്രസിദ്ധ നഗരത്തിലെ പൗരനായൊരു യെഹൂദൻ ആകുന്നു. ജനത്തോട് സംസാരിപ്പാൻ അനുവദിക്കേണം എന്ന് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു.
තදා පෞලෝ(අ)කථයත් අහං කිලිකියාදේශස්‍ය තාර්ෂනගරීයෝ යිහූදීයෝ, නාහං සාමාන්‍යනගරීයෝ මානවඃ; අතඒව විනයේ(අ)හං ලාකානාං සමක්‍ෂං කථාං කථයිතුං මාමනුජානීෂ්ව|
40 ൪൦ അവൻ അനുവദിച്ചപ്പോൾ പൗലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ട് ജനത്തോട് ആംഗ്യം കാട്ടി, അവർ പൂർണ്ണ നിശബ്ദരായ ശേഷം എബ്രായഭാഷയിൽ ഇപ്രകാരം വിളിച്ചുപറഞ്ഞു.
තේනානුඥාතඃ පෞලඃ සෝපානෝපරි තිෂ්ඨන් හස්තේනේඞ්ගිතං කෘතවාන්, තස්මාත් සර්ව්වේ සුස්ථිරා අභවන්| තදා පෞල ඉබ්‍රීයභාෂයා කථයිතුම් ආරභත,

< അപ്പൊ. പ്രവൃത്തികൾ 21 >