< അപ്പൊ. പ്രവൃത്തികൾ 15 >

1 ചിലർ യെഹൂദ്യയിൽനിന്ന് വന്നു: “നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിക്കുവാൻ കഴിയുകയില്ല” എന്ന് സഹോദരന്മാരെ ഉപദേശിച്ചു.
යිහූදාදේශාත් කියන්තෝ ජනා ආගත්‍ය භ්‍රාතෘගණමිත්ථං ශික්‍ෂිතවන්තෝ මූසාව්‍යවස්ථයා යදි යුෂ්මාකං ත්වක්ඡේදෝ න භවති තර්හි යූයං පරිත්‍රාණං ප්‍රාප්තුං න ශක්‍ෂ්‍යථ|
2 പൗലൊസിനും ബർന്നബാസിനും അവരോട് ശക്തമായ വാദവും തർക്കവും ഉണ്ടായിട്ട് പൗലൊസും ബർന്നബാസും അവരിൽ മറ്റുചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്ന് നിശ്ചയിച്ചു.
පෞලබර්ණබ්බෞ තෛඃ සහ බහූන් විචාරාන් විවාදාංශ්ච කෘතවන්තෞ, තතෝ මණ්ඩලීයනෝකා ඒතස්‍යාඃ කථායාස්තත්ත්වං ඥාතුං යිරූශාලම්නගරස්ථාන් ප්‍රේරිතාන් ප්‍රාචීනාංශ්ච ප්‍රති පෞලබර්ණබ්බාප්‍රභෘතීන් කතිපයජනාන් ප්‍රේෂයිතුං නිශ්චයං කෘතවන්තඃ|
3 സഭ അവരെ യാത്ര അയച്ചിട്ട് അവർ ഫൊയ്നിക്ക്യയിലും ശമര്യയിലും കൂടി കടന്ന് ജാതികളുടെ മാനസാന്തരവിവരം അറിയിച്ച് സഹോദരന്മാർക്കു മഹാസന്തോഷം ഉളവാക്കി.
තේ මණ්ඩල්‍යා ප්‍රේරිතාඃ සන්තඃ ඵෛණීකීශෝමිරෝන්දේශාභ්‍යාං ගත්වා භින්නදේශීයානාං මනඃපරිවර්ත්තනස්‍ය වාර්ත්තයා භ්‍රාතෘණාං පරමාහ්ලාදම් අජනයන්|
4 അവർ യെരൂശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്ന് ചെയ്തതൊക്കെയും പൗലോസും ബർന്നബാസും അവരെ അറിയിച്ചു.
යිරූශාලම්‍යුපස්ථාය ප්‍රේරිතගණේන ලෝකප්‍රාචීනගණේන සමාජේන ච සමුපගෘහීතාඃ සන්තඃ ස්වෛරීශ්වරෝ යානි කර්ම්මාණි කෘතවාන් තේෂාං සර්ව්වවෘත්තාන්තාන් තේෂාං සමක්‍ෂම් අකථයන්|
5 എന്നാൽ പരീശപക്ഷത്തിൽനിന്ന് വിശ്വസിച്ചവർ ചിലർ എഴുന്നേറ്റ് “അവരെ പരിച്ഛേദന കഴിപ്പിക്കുകയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കുകയും വേണം” എന്നു പറഞ്ഞു.
කින්තු විශ්වාසිනඃ කියන්තඃ ඵිරූශිමතග්‍රාහිණෝ ලෝකා උත්ථාය කථාමේතාං කථිතවන්තෝ භින්නදේශීයානාං ත්වක්ඡේදං කර්ත්තුං මූසාව්‍යවස්ථාං පාලයිතුඤ්ච සමාදේෂ්ටව්‍යම්|
6 ഈ വിഷയങ്ങളെക്കുറിച്ച് ചിന്തിപ്പാനായി അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി.
තතඃ ප්‍රේරිතා ලෝකප්‍රාචීනාශ්ච තස්‍ය විවේචනාං කර්ත්තුං සභායාං ස්ථිතවන්තඃ|
7 വളരെ വാഗ്വാദം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്: “സഹോദരന്മാരേ, കുറെനാൾ മുമ്പെ ദൈവം നിങ്ങളുടെ നടുവിൽവച്ച് ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ട് വിശ്വസിക്കണം എന്നു ദൈവം നിശ്ചയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ.
බහුවිචාරේෂු ජාතෂු පිතර උත්ථාය කථිතවාන්, හේ භ්‍රාතරෝ යථා භින්නදේශීයලෝකා මම මුඛාත් සුසංවාදං ශ්‍රුත්වා විශ්වසන්ති තදර්ථං බහුදිනාත් පූර්ව්වම් ඊශ්වරෝස්මාකං මධ්‍යේ මාං වෘත්වා නියුක්තවාන්|
8 ഹൃദയങ്ങളെ അറിയുന്ന ദൈവം നമ്മിൽ പകർന്നതുപോലെ വിശ്വാസത്താൽ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ട് സാക്ഷിനിന്ന്
අන්තර‍්‍ය්‍යාමීශ්වරෝ යථාස්මභ්‍යං තථා භින්නදේශීයේභ්‍යඃ පවිත්‍රමාත්මානං ප්‍රදාය විශ්වාසේන තේෂාම් අන්තඃකරණානි පවිත්‍රාණි කෘත්වා
9 അവരുടെ ഹൃദയങ്ങളെയും ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല എന്ന് തെളിയിച്ചുവല്ലോ.
තේෂාම් අස්මාකඤ්ච මධ්‍යේ කිමපි විශේෂං න ස්ථාපයිත්වා තානධි ස්වයං ප්‍රමාණං දත්තවාන් ඉති යූයං ජානීථ|
10 ൧൦ ആകയാൽ നാമോ നമ്മുടെ പിതാക്കന്മാരോ വഹിക്കേണ്ടിയിരുന്നിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വയ്ക്കുവാൻ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്?
අතඒවාස්මාකං පූර්ව්වපුරුෂා වයඤ්ච ස්වයං යද්‍යුගස්‍ය භාරං සෝඪුං න ශක්තාඃ සම්ප්‍රති තං ශිෂ්‍යගණස්‍ය ස්කන්ධේෂු න්‍යසිතුං කුත ඊශ්වරස්‍ය පරීක්‍ෂාං කරිෂ්‍යථ?
11 ൧൧ കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്ന് നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു”.
ප්‍රභෝ ර‍්‍යීශුඛ්‍රීෂ්ටස්‍යානුග්‍රහේණ තේ යථා වයමපි තථා පරිත්‍රාණං ප්‍රාප්තුම් ආශාං කුර්ම්මඃ|
12 ൧൨ ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ട് ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നത് കേട്ടുകൊണ്ടിരുന്നു.
අනන්තරං බර්ණබ්බාපෞලාභ්‍යාම් ඊශ්වරෝ භින්නදේශීයානාං මධ්‍යේ යද්‍යද් ආශ්චර‍්‍ය්‍යම් අද්භුතඤ්ච කර්ම්ම කෘතවාන් තද්වෘත්තාන්තං තෞ ස්වමුඛාභ්‍යාම් අවර්ණයතාං සභාස්ථාඃ සර්ව්වේ නීරවාඃ සන්තඃ ශ්‍රුතවන්තඃ|
13 ൧൩ അവർ പറഞ്ഞു നിർത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞ് തുടങ്ങിയത് “സഹോദരന്മാരേ, എന്റെ വാക്ക് ശ്രദ്ധിച്ചു കൊൾവിൻ;
තයෝඃ කථායාං සමාප්තායාං සත්‍යාං යාකූබ් කථයිතුම් ආරබ්ධවාන්
14 ൧൪ “ദൈവം കൃപയാൽ ജാതികളിൽനിന്ന് തന്റെ നാമത്തിനായി ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായി കടാക്ഷിച്ചത് ശിമോൻ വിവരിച്ചുവല്ലോ.
හේ භ්‍රාතරෝ මම කථායාම් මනෝ නිධත්ත| ඊශ්වරඃ ස්වනාමාර්ථං භින්නදේශීයලෝකානාම් මධ්‍යාද් ඒකං ලෝකසංඝං ග්‍රහීතුං මතිං කෘත්වා යේන ප්‍රකාරේණ ප්‍රථමං තාන් ප්‍රති කෘපාවලේකනං කෘතවාන් තං ශිමෝන් වර්ණිතවාන්|
15 ൧൫ ഇതിനോട് പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു:
භවිෂ්‍යද්වාදිභිරුක්තානි යානි වාක්‍යානි තෛඃ සාර්ද්ධම් ඒතස්‍යෛක්‍යං භවති යථා ලිඛිතමාස්තේ|
16 ൧൬ ‘അതിനുശേഷം ഞാൻ, ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യമായ ശേഷിപ്പുകളിൽ നിന്ന് വീണ്ടും പണിത് അതിനെ നിവർത്തും;
සර්ව්වේෂාං කර්ම්මණාං යස්තු සාධකඃ පරමේශ්වරඃ| ස ඒවේදං වදේද්වාක්‍යං ශේෂාඃ සකලමානවාඃ| භින්නදේශීයලෝකාශ්ච යාවන්තෝ මම නාමතඃ| භවන්ති හි සුවිඛ්‍යාතාස්තේ යථා පරමේශිතුඃ|
17 ൧൭ മനുഷ്യരിൽ അവശേഷിക്കുന്നവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്ന്
තත්වං සම්‍යක් සමීහන්තේ තන්නිමිත්තමහං කිල| පරාවෘත්‍ය සමාගත්‍ය දායූදඃ පතිතං පුනඃ| දූෂ්‍යමුත්ථාපයිෂ්‍යාමි තදීයං සර්ව්වවස්තු ච| පතිතං පුනරුථාප්‍ය සජ්ජයිෂ්‍යාමි සර්ව්වථා||
18 ൧൮ പൂർവ്വകാലം മുതൽക്കേ കർത്താവ് അരുളിച്ചെയ്യുന്നു’ എന്ന് എഴുതിയിരിക്കുന്നുവല്ലോ. (aiōn g165)
ආ ප්‍රථමාද් ඊශ්වරඃ ස්වීයානි සර්ව්වකර්ම්මාණි ජානාති| (aiōn g165)
19 ൧൯ ആകയാൽ ജാതികളിൽനിന്ന് ദൈവത്തിങ്കലേക്ക് തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ
අතඒව මම නිවේදනමිදං භින්නදේශීයලෝකානාං මධ්‍යේ යේ ජනා ඊශ්වරං ප්‍රති පරාවර්ත්තන්ත තේෂාමුපරි අන්‍යං කමපි භාරං න න්‍යස්‍ය
20 ൨൦ അവർ വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിച്ചിരിപ്പാൻ നാം അവർക്ക് എഴുതേണം എന്ന് ഞാൻ അഭിപ്രായപ്പെടുന്നു.
දේවතාප්‍රසාදාශුචිභක්‍ෂ්‍යං ව්‍යභිචාරකර්ම්ම කණ්ඨසම්පීඩනමාරිතප්‍රාණිභක්‍ෂ්‍යං රක්තභක්‍ෂ්‍යඤ්ච ඒතානි පරිත්‍යක්තුං ලිඛාමඃ|
21 ൨൧ മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലം മുതൽ പട്ടണം തോറും അത് പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.
යතඃ පූර්ව්වකාලතෝ මූසාව්‍යවස්ථාප්‍රචාරිණෝ ලෝකා නගරේ නගරේ සන්ති ප්‍රතිවිශ්‍රාමවාරඤ්ච භජනභවනේ තස්‍යාඃ පාඨෝ භවති|
22 ൨൨ അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്ത് പൗലൊസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യൊക്യയിലേക്ക് അയയ്ക്കേണം എന്ന് അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു, നേതൃത്വ നിരയിൽ നിന്നും ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.
තතඃ පරං ප්‍රේරිතගණෝ ලෝකප්‍රාචීනගණඃ සර්ව්වා මණ්ඩලී ච ස්වේෂාං මධ්‍යේ බර්ශබ්බා නාම්නා විඛ්‍යාතෝ මනෝනීතෞ කෘත්වා පෞලබර්ණබ්බාභ්‍යාං සාර්ද්ධම් ආන්තියඛියානගරං ප්‍රති ප්‍රේෂණම් උචිතං බුද්ධ්වා තාභ්‍යාං පත්‍රං ප්‍රෛෂයන්|
23 ൨൩ അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരും നിങ്ങളുടെ സഹോദരന്മാരും ആയവരും, അന്ത്യൊക്യയിലും സിറിയയിലും കിലിക്യയിലും ജാതികളിൽനിന്ന് ചേർന്നുവന്നിട്ടുള്ളവരും ആയ സഹോദരന്മാർക്ക് വന്ദനം.
තස්මින් පත්‍රේ ලිඛිතමිංද, ආන්තියඛියා-සුරියා-කිලිකියාදේශස්ථභින්නදේශීයභ්‍රාතෘගණාය ප්‍රේරිතගණස්‍ය ලෝකප්‍රාචීනගණස්‍ය භ්‍රාතෘගණස්‍ය ච නමස්කාරඃ|
24 ൨൪ ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്ന് പുറപ്പെട്ട് നിങ്ങളെ വാക്കുകളാൽ അസ്വസ്ഥമാക്കുകയും നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നും കേട്ടതുകൊണ്ട്
විශේෂතෝ(අ)ස්මාකම් ආඥාම් අප්‍රාප්‍යාපි කියන්තෝ ජනා අස්මාකං මධ්‍යාද් ගත්වා ත්වක්ඡේදෝ මූසාව්‍යවස්ථා ච පාලයිතව්‍යාවිති යුෂ්මාන් ශික්‍ෂයිත්වා යුෂ්මාකං මනසාමස්ථෛර‍්‍ය්‍යං කෘත්වා යුෂ්මාන් සසන්දේහාන් අකුර්ව්වන් ඒතාං කථාං වයම් අශෘන්ම|
25 ൨൫ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവരായ ചില പുരുഷന്മാരെ ഞങ്ങൾ തിരഞ്ഞെടുത്ത് അവരെ നമ്മുടെ
තත්කාරණාද් වයම් ඒකමන්ත්‍රණාඃ සන්තඃ සභායාං ස්ථිත්වා ප්‍රභෝ ර‍්‍යීශුඛ්‍රීෂ්ටස්‍ය නාමනිමිත්තං මෘත්‍යුමුඛගතාභ්‍යාමස්මාකං
26 ൨൬ പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയയ്ക്കേണം എന്ന് ഞങ്ങൾ ഒരുമനപ്പെട്ട് നിശ്ചയിച്ചു.
ප්‍රියබර්ණබ්බාපෞලාභ්‍යාං සාර්ද්ධං මනෝනීතලෝකානාං කේෂාඤ්චිද් යුෂ්මාකං සන්නිධෞ ප්‍රේෂණම් උචිතං බුද්ධවන්තඃ|
27 ൨൭ ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നെ അറിയിക്കും.
අතෝ යිහූදාසීලෞ යුෂ්මාන් ප්‍රති ප්‍රේෂිතවන්තඃ, ඒතයෝ ර්මුඛාභ්‍යාං සර්ව්වාං කථාං ඥාස්‍යථ|
28 ൨൮ വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേൽ ചുമത്തരുത് എന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ വിട്ടുമാറി സൂക്ഷിച്ചാൽ നന്ന്; ശുഭമായിരിപ്പിൻ.
දේවතාප්‍රසාදභක්‍ෂ්‍යං රක්තභක්‍ෂ්‍යං ගලපීඩනමාරිතප්‍රාණිභක්‍ෂ්‍යං ව්‍යභිචාරකර්ම්ම චේමානි සර්ව්වාණි යුෂ්මාභිස්ත්‍යාජ්‍යානි; ඒතත්ප්‍රයෝජනීයාඥාව්‍යතිරේකේන යුෂ්මාකම් උපරි භාරමන්‍යං න න්‍යසිතුං පවිත්‍රස්‍යාත්මනෝ(අ)ස්මාකඤ්ච උචිතඥානම් අභවත්|
29 ൨൯
අතඒව තේභ්‍යඃ සර්ව්වේභ්‍යඃ ස්වේෂු රක්‍ෂිතේෂු යූයං භද්‍රං කර්ම්ම කරිෂ්‍යථ| යුෂ්මාකං මඞ්ගලං භූයාත්|
30 ൩൦ അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്യയിൽ ചെന്ന് ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.
තේ විසෘෂ්ටාඃ සන්ත ආන්තියඛියානගර උපස්ථාය ලෝකනිවහං සංගෘහ්‍ය පත්‍රම් අදදන්|
31 ൩൧ അവർ അത് വായിച്ചപ്പോൾ, അതിനാലുള്ള പ്രോൽസാഹനം നിമിത്തം സന്തോഷിച്ചു.
තතස්තේ තත්පත්‍රං පඨිත්වා සාන්ත්වනාං ප්‍රාප්‍ය සානන්දා අභවන්|
32 ൩൨ യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു.
යිහූදාසීලෞ ච ස්වයං ප්‍රචාරකෞ භූත්වා භ්‍රාතෘගණං නානෝපදිශ්‍ය තාන් සුස්ථිරාන් අකුරුතාම්|
33 ൩൩ കുറേനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്ക് സമാധാനത്തോടെ പറഞ്ഞയച്ചു.
ඉත්ථං තෞ තත්‍ර තෛඃ සාකං කතිපයදිනානි යාපයිත්වා පශ්චාත් ප්‍රේරිතානාං සමීපේ ප්‍රත්‍යාගමනාර්ථං තේෂාං සන්නිධේඃ කල්‍යාණේන විසෘෂ්ටාවභවතාං|
34 ൩൪
කින්තු සීලස්තත්‍ර ස්ථාතුං වාඤ්ඡිතවාන්|
35 ൩൫ എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്യയിൽ പാർത്ത് മറ്റു പലരോടുംകൂടി കർത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു.
අපරං පෞලබර්ණබ්බෞ බහවඃ ශිෂ්‍යාශ්ච ලෝකාන් උපදිශ්‍ය ප්‍රභෝඃ සුසංවාදං ප්‍රචාරයන්ත ආන්තියඛියායාං කාලං යාපිතවන්තඃ|
36 ൩൬ കുറേനാൾ കഴിഞ്ഞിട്ട് പൗലൊസ് ബർന്നബാസിനോട്: “നാം കർത്താവിന്റെ വചനം അറിയിച്ച പട്ടണം തോറും പിന്നെയും ചെന്ന് സഹോദരന്മാർ ക്രിസ്തുവിൽ എങ്ങനെയിരിക്കുന്നു എന്ന് അന്വേഷിക്കുക” എന്നു പറഞ്ഞു.
කතිපයදිනේෂු ගතේෂු පෞලෝ බර්ණබ්බාම් අවදත් ආගච්ඡාවාං යේෂු නගරේෂ්වීශ්වරස්‍ය සුසංවාදං ප්‍රචාරිතවන්තෞ තානි සර්ව්වනගරාණි පුනර්ගත්වා භ්‍රාතරඃ කීදෘශාඃ සන්තීති ද්‍රෂ්ටුං තාන් සාක්‍ෂාත් කුර්ව්වඃ|
37 ൩൭ മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ട് പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു.
තේන මාර්කනාම්නා විඛ්‍යාතං යෝහනං සඞ්ගිනං කර්ත්තුං බර්ණබ්බා මතිමකරෝත්,
38 ൩൮ പൗലൊസോ പംഫുല്യയിൽനിന്ന് തങ്ങളെ വിട്ട് പ്രവർത്തനങ്ങളിൽ തുടരാതെ പോയവനെ കൂട്ടിക്കൊണ്ട് പോകുന്നത് യോഗ്യമല്ല എന്ന് നിരൂപിച്ചു.
කින්තු ස පූර්ව්වං තාභ්‍යාං සහ කාර‍්‍ය්‍යාර්ථං න ගත්වා පාම්ඵූලියාදේශේ තෞ ත්‍යක්තවාන් තත්කාරණාත් පෞලස්තං සඞ්ගිනං කර්ත්තුම් අනුචිතං ඥාතවාන්|
39 ൩൯ അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ട് വേർപിരിഞ്ഞു, ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്ക് പോയി.
ඉත්ථං තයෝරතිශයවිරෝධස්‍යෝපස්ථිතත්වාත් තෞ පරස්පරං පෘථගභවතාං තතෝ බර්ණබ්බා මාර්කං ගෘහීත්වා පෝතේන කුප්‍රෝපද්වීපං ගතවාන්;
40 ൪൦ പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്ത് സഹോദരന്മാരുടെ പ്രാർത്ഥനയാൽ കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ട്
කින්තු පෞලඃ සීලං මනෝනීතං කෘත්වා භ්‍රාතෘභිරීශ්වරානුග්‍රහේ සමර්පිතඃ සන් ප්‍රස්ථාය
41 ൪൧ യാത്ര പുറപ്പെട്ട് സുറിയാ കിലിക്യ ദേശങ്ങളിൽക്കൂടി സഞ്ചരിച്ച് സഭകളെ ഉറപ്പിച്ചു പോന്നു.
සුරියාකිලිකියාදේශාභ්‍යාං මණ්ඩලීඃ ස්ථිරීකුර්ව්වන් අගච්ඡත්|

< അപ്പൊ. പ്രവൃത്തികൾ 15 >