< ᎣᏍᏛ ᎧᏃᎮᏛ ᎹᏚ ᎤᏬᏪᎳᏅᎯ 7 >

1 ᏞᏍᏗ ᏥᏣᏓᎳᏫᏎᎵ ᎾᏍᎩᏃ ᏂᎯ ᏞᏍᏗ ᎡᏥᎳᏫᏎᎸᎩ.
“മറ്റുള്ളവരെ ന്യായംവിധിക്കരുത്, വിധിച്ചാൽ നിങ്ങളും വിധിക്കപ്പെടും.
2 ᎾᏍᎩᏰᏃ ᏄᏍᏛ ᎢᏣᏓᎳᏫᏎᎸ ᎠᏎ ᎾᏍᏉ ᏛᎡᏥᎳᏫᏎᎵ, ᎠᎴ ᏄᏍᏛ ᎢᏣᏓᏟᎶᏒᎸ ᎾᏍᏉ ᏛᎡᏣᏟᎶᎡᎵ.
നിങ്ങൾ മറ്റുള്ളവരെ വിധിക്കുന്ന അതേ മാനദണ്ഡത്താൽ നിങ്ങളും വിധിക്കപ്പെടും നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.
3 ᎠᎴ ᎦᏙᏃ ᎢᎯᎪᏩᏘᏍᎪ ᎤᏢᏓᎸᏛ ᎤᎦᏑᎲᎢ ᏗᏍᏓᏓᏅᏟ, ᏁᎵᏍᎬᎾᏃ ᎢᎨᏐ ᎤᏃᏍᏛ ᎠᏓ ᏨᏒ ᏣᎦᏑᎲᎢ.
“സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നതു ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരടു ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്?
4 ᎠᎴ ᎦᏙ ᏱᎦᎵᏍᏙᏓ ᎯᎠ ᏱᏂᏪᏏ ᏗᏍᏓᏓᏅᏟ, ᎬᎸᏏ ᎤᏢᏓᎸᏛ ᏣᎦᏑᎲᎢ, ᎬᏂᏳᏉᏃ ᎤᏃᏍᏛ ᎠᏓ ᏨᏒ ᏣᎦᏑᎭ.
നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ സഹോദരങ്ങളോട്, ‘നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻകഴിയും?
5 ᏣᏠᎾᏍᏗ! ᎢᎬᏱ ᎯᎸ ᎤᏃᏍᏛ ᎠᏓ ᏨᏒ ᏣᎦᏑᎲᎢ, ᎿᎭᏉᏃ ᎬᏂᎨᏒᎢᏳ ᏣᎪᏩᏛᏗᏱ ᎨᏎᏍᏗ ᎯᎸᎡᏗᏱ ᎤᏢᏓᎸᏛ ᏗᏍᏓᏓᏅᏟ ᎤᎦᏑᎲᎢ.
കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും.
6 ᏞᏍᏗ ᎪᎱᏍᏗ ᎦᎸᏉᏗ ᎩᎵ ᏗᏥᏁᎸᎩ, ᏞᏍᏗ ᎠᎴ ᏓᎬᎾ-ᎢᏳᎾᏍᏗ ᏗᏣᏤᎵᎦ ᏏᏆ ᏫᏗᏣᏗᏁᎸᎩ, ᏱᏓᎾᎳᏍᏓᎥᎵᏉᏰᏃ, ᎠᎴ ᏯᎾᎦᏔᎲᎾ ᏴᎨᏥᏓᎦᎸᎥᎦ.
“വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്, നിങ്ങളുടെ മുത്തുകൾ പന്നികളുടെമുമ്പിൽ എറിയുകയുമരുത്; പന്നികൾ ആ മുത്തുകൾ ചവിട്ടിമെതിക്കയും നായ്ക്കൾ തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും.
7 ᎢᏥᏔᏲᎭ, ᎠᏎ ᏓᏰᏥᏁᎵ; ᎢᏥᏲᎦ, ᎠᏎ ᏓᏥᏩᏛᎯ; ᎢᏨᏂᎦ, ᎠᏎ ᏓᏰᏥᏍᏚᎢᎡᎵ.
“അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും.
8 ᎩᎶᏰᏃ ᏣᏔᏲᎯᎰ ᎠᏥᏁᎰᎢ, ᎩᎶᏃ ᏧᏲᎰ ᎠᏩᏘᏍᎪᎢ, ᎩᎶᏃ ᏥᏫᎬᏂᎰ ᎠᏥᏍᏚᎢᎡᎰᎢ.
അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.
9 ᎦᎪᎨ ᎠᏍᎦᏯ ᎯᎠ ᏥᏂᏣᏛᏅ, ᎢᏳᏃ ᎤᏪᏥ ᎦᏚ ᏳᏔᏲᏎᎭ, ᏅᏯᏉ ᏯᎲᏏ?
“നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിലാരാണ് അവനു കല്ലു കൊടുക്കുക?
10 ᎠᎴ ᎠᏣᏗ ᏯᏔᏲᎯᎭ, ᏥᎪ ᎢᎾᏛᏉ ᏴᎦᏅᎥᏏ?
അല്ലാ, മീൻ ചോദിച്ചാൽ നിങ്ങളിലാരാണ് പാമ്പിനെ നൽകുന്നത്?
11 ᎢᏳᏃ ᏂᎯ ᎢᏥᏲᎢ ᏱᏥᏏᎾᎯ ᎣᏍᏛ ᎨᏒ ᏗᏥᏁᏗᏱ ᏗᏤᏥ, ᎤᏟᎯᏳ ᎤᏙᎯᏳᎯᏯ ᎢᏥᏙᏓ ᎦᎸᎳᏗ ᎡᎯ ᎣᏍᏛ ᏓᏁᎮᏍᏗ ᎬᏩᏔᏲᏎᎯ.
മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികമായി നൽകും!
12 ᎾᏍᎩ ᎢᏳᏍᏗ ᏂᎦᎥ ᎪᎱᏍᏗ ᎢᏣᏚᎵᏍᎬ ᏴᏫ ᎢᎨᏣᏛᏁᏗᏱ, ᎾᏍᎩᏯ ᎾᏍᏉ ᏂᏕᏣᏛᏁᎮᏍᏗ; ᎾᏍᎩᏰᏃ ᎯᎠ ᏄᏍᏗ ᏗᎧᎿᎭᏩᏛᏍᏗ ᎠᎴ ᎠᎾᏙᎴᎰᏍᎩ
അതുകൊണ്ട്, മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക; ഇതുതന്നെയാണ് ന്യായപ്രമാണവും പ്രവാചകന്മാരും പറയുന്നതിന്റെ സാരാംശം.
13 ᎠᏯᏙᎵ ᎦᎶᎯᏍᏗᏱ ᎢᏥᏴᏍᏓ ᎠᏯᏖᏂᏰᏃ ᎦᎶᎯᏍᏗᏱ ᎠᎴ ᎠᏯᏖᏂ ᏅᏃᎯ ᎠᏲᎱᎯᏍᏗᏱ ᏫᎦᎾᏄᎪᎬᎢ, ᎤᏂ ᏣᏔᏃ ᎾᎿᎭᎠᏂᎶᏍᎦ.
“ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. നാശത്തിലേക്കു നയിക്കുന്ന വാതിൽ വീതിയുള്ളതും വഴി വിസ്തൃതവുമാകുന്നു; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാണ്.
14 ᎠᏯᏙᎵᏳᏰᏃ ᎦᎶᎯᏍᏗᏱ ᎠᎴ ᎠᏯᏙᎵᏳ ᏅᏃᎯ ᎬᏂᏛ ᏫᎦᎾᏄᎪᎬᎢ, ᎠᎴ ᎠᏂᎦᏲᎵᏳ ᎠᏂᏩᏘᎭ.
എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ എത്രയോ ഇടുങ്ങിയതും പാത ദുഷ്കരവുമാണ്; അതു കണ്ടെത്തുന്നവരോ വിരളം.
15 ᏕᏤᏯᏙᏤᎮᏍᏗ ᎤᎾᏠᎾᏍᏗ ᎠᎾᏙᎴᎰᏍᎩ, ᎠᏫ ᎤᏂᏃᏕᎾ ᎦᏁᎦ ᏧᎾᏄᏩᎢ ᏥᎨᏥᎷᏤᎰᎢ; ᎠᏎᏃ ᎭᏫᏂ ᎨᏒ ᏩᏯ ᎤᏂᎬᎥᏍᎩ ᎨᏐᎢ.
“ആടുകളുടെ വേഷമണിഞ്ഞ് നിങ്ങളെ സമീപിക്കുന്ന വ്യാജപ്രവാചകരെ സൂക്ഷിക്കുക; അകമേ അവർ അത്യാർത്തിപൂണ്ട ചെന്നായ്ക്കളാണ്.
16 ᏄᏍᏛ ᎠᎾᏓᏛᏍᎬᎢ ᏙᏓᏦᎵᏍᏔᏂ. ᏥᎪ ᏴᏫ ᏖᎸᎳᏗ ᏓᎾᏕᏍᎪ ᏥᏍᏚᏂᎩᏍᏗᎯ? ᎠᎴ ᏒᎦᏔ-ᎢᏳᎾᏍᏗ ᏥᎪᏥᏥᎯ ᏓᎾᏕᏍᎪᎢ?
അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്കവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന് മുന്തിരിക്കുലകളോ ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴമോ ശേഖരിക്കാൻ കഴിയുമോ?
17 ᎾᏍᎩᏍᎩᏂ ᏄᏍᏗ ᏂᎦᎥ ᎣᏍᏛ ᏡᎬ ᎣᏍᏛ ᎠᏓᏛᏍᎪᎢ, ᎤᏲᏃ ᏡᎬ ᎤᏲ ᎠᏓᏛᏍᎪᎢ.
നല്ലവൃക്ഷം നല്ലഫലവും വിഷവൃക്ഷം വിഷഫലവും നൽകുന്നു.
18 ᎣᏍᏛ ᏡᎬ ᎥᏝ ᏰᎵ ᎤᏲ ᏴᎬᏓᏛᎦ, ᎠᎴ ᎤᏲ ᏡᎬ ᎥᏝ ᏰᎵ ᎣᏍᏛ ᏴᎬᏓᏛᎦ.
നല്ലവൃക്ഷത്തിൽ വിഷഫലവും വിഷവൃക്ഷത്തിൽ നല്ലഫലവും കായ്ക്കുകയില്ല.
19 ᏂᎦᎥᏍᎩᏂ ᏕᏡᎬ ᎣᏍᏛ ᎾᎾᏓᏛᏍᎬᎾ, ᏗᎦᎴᏴᏍᏙᏗ ᎨᏎᏍᏗ, ᎠᎴ ᎠᏥᎸᏱ ᏫᏓᏗᏅᏗ.
നല്ലഫലമേകാത്ത ഏതു വൃക്ഷവും വെട്ടി തീയിലെറിയുന്നു.
20 ᎾᏍᎩ ᎢᏳᏍᏗ ᏙᏓᏦᎵᏍᏔᏂ ᏄᏍᏛ ᎠᎾᏓᏛᏍᎬᎢ.
ഇതുപോലെ, വ്യാജപ്രവാചകരെ അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്ക് തിരിച്ചറിയാം.
21 ᎥᏝᏰᏃ ᎾᏂᎥ, ᏣᎬᏫᏳᎯ, ᏣᎬᏫᏳᎯ, ᎬᏉᏎᎯ, ᎦᎸᎳᏗ ᎡᎯ ᎤᎬᏫᏳᎯ ᎨᏒ ᏭᏂᎾᏄᎪᎢᏍᏗ ᏱᎩ, ᎾᏍᎩᏍᎩᏂ Ꮎ ᎡᏙᏓ ᎦᎸᎳᏗ ᎡᎯ ᎠᏓᏅᏖᏍᎬ ᏧᏂᎸᏫᏍᏓᏁᎯ.
“‘കർത്താവേ, കർത്താവേ’ എന്ന് എന്നെ വിളിക്കുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. എന്റെ സ്വർഗസ്ഥപിതാവിന്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവിടെ പ്രവേശനം.
22 ᎾᎯᏳ ᎢᎦ ᎨᏎᏍᏗ ᎤᏂᏣᏘᏍᏗ ᎯᎠ ᏅᏓᎬᎩᏪᎭᎵ; ᏣᎬᏫᏳᎯ, ᏣᎬᏫᏳᎯ, ᏝᏍᎪ ᏕᏣᏙᎥ ᏲᏨᏗᏍᎨ ᏲᏣᏙᎴᎰᏍᎨᎢ? ᎠᎴ ᏝᏍᎪ ᏕᏣᏙᎥ ᏲᏨᏗᏍᎨ ᎠᏂᏍᎩᎾ ᏱᏙᏥᏄᎪᏫᏍᎨᎢ? ᎠᎴ ᏝᏍᎪ ᏕᏣᏙᎥ ᏲᏨᏗᏍᎨ ᎤᏣᏘ ᎤᏍᏆᏂᎪᏗ ᏱᏙᎩᎸᏫᏍᏓᏁᎮᎢ?
ന്യായവിധിദിവസത്തിൽ പലരും എന്നോട്, ‘കർത്താവേ, കർത്താവേ, അങ്ങയുടെ നാമത്തിൽ ഞങ്ങൾ പ്രവചിച്ചില്ലയോ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ ഉച്ചാടനംചെയ്തില്ലയോ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങളും ഞങ്ങൾ ചെയ്തില്ലയോ?’ എന്നു പറയും.
23 ᎿᎭᏉᏃ ᎯᎠ ᏅᏓᎦᏥᏪᏎᎵ; ᎥᏝ ᎢᎸᎯᏳ ᏱᏨᎦᏔᎮᎢ; ᎤᏟ ᏫᏥᎶᎯ ᎤᏲ ᏗᏥᎸᏫᏍᏓᏁᎯ.
അപ്പോൾ ഞാൻ അവരോട്, ‘ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുക എന്ന് ആജ്ഞാപിക്കും!’
24 ᎾᏍᎩ ᎢᏳᏍᏗ ᎾᏂᎥ ᎩᎶ ᎯᎠ ᏥᏂᏥᏪᎠ ᎠᎾᏛᎩᏍᎨᏍᏗ, ᎠᎴ ᎾᏍᎩ ᎾᎾᏛᏁᎮᏍᏗ, ᎠᎦᏔᎿᎭᎢ ᎠᏍᎦᏯ ᏙᏓᎦᏥᏯᏟᎶᏍᏔᏂ, ᎾᏍᎩ ᏅᏲᎯ ᏧᏁᏍᎨᎮᎢ;
“അതുകൊണ്ട്, എന്റെ ഈ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി പാറമേൽ വീടുപണിത ബുദ്ധിയുള്ള ഒരു മനുഷ്യനു തുല്യം.
25 ᎿᎭᏉᏃ ᏧᎦᎿᎭᏁᎢ, ᎠᎴ ᏥᏚᏃᎱᎦᏁᎢ, ᎠᎴ ᏧᏃᎸᏁᎢ, ᎾᎿᎭᎠᏓᏁᎸ ᏥᏚᏱᎶᎴᎢ; ᎠᏎᏃ ᎥᏝ ᏳᏲᏤᎢ, ᏅᏥᎯᏰᏃ ᎦᎧᎮᎢ.
പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; എങ്കിലും പാറമേൽ അടിത്തറ ഉറപ്പിച്ചിരുന്നതിനാൽ അത് നിലംപതിച്ചില്ല.
26 ᎾᏂᎥᏃ ᎩᎶ ᎯᎠ ᏥᏂᏥᏪᎠ ᎠᎾᏛᎩᏍᎨᏍᏗ, ᎾᏍᎩᏃ ᎾᎾᏛᏁᎲᎾ ᎢᎨᏎᏍᏗ, ᎤᏁᎫ ᎠᏍᎦᏯ ᏗᎨᎦᏟᎶᏍᏙᏗ ᎨᏎᏍᏗ ᎾᏍᎩ ᏃᏳᎯ ᏧᏁᏍᎨᎮᎢ.
എന്നാൽ, എന്റെ ഈ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി മണലിൽ വീടുപണിത ബുദ്ധിശൂന്യനായ മനുഷ്യനോട് സദൃശൻ.
27 ᎿᎭᏉᏃ ᏧᎦᎿᎭᏁᎢ, ᎠᎴ ᏥᏚᏃᎱᎦᏁᎢ, ᎠᎴ ᏧᏃᎸᏁᎢ, ᎾᎿᎭᎠᏓᏁᎸ ᏥᏚᏱᎶᎴᎢ, ᎠᎴ ᏧᏲᏤᎢ, ᎠᎴ ᎤᏍᎦᏎᏗᏳ ᏥᏄᎵᏍᏔᏁ ᎤᏲᏨ.
പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; അതിഭയങ്കരമായിരുന്നു ആ വീടിന്റെ പതനം.”
28 ᎯᎠᏃ ᏄᎵᏍᏔᏁᎢ, ᎾᏍᎩ ᏥᏌ ᎤᏍᏆᏛ ᎾᏍᎩ ᏂᎦᏪᏍᎬᎢ, ᎤᏂᏍᏆᏂᎪᏎ ᏓᏕᏲᎲᏍᎬᎢ.
യേശു ഈ പ്രഭാഷണം അവസാനിപ്പിച്ചപ്പോൾ ജനങ്ങൾ അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു.
29 ᎤᏤᎵᎦᏰᏃ ᏥᏓᏕᏲᎲᏍᎪ ᎢᏳᏍᏗ ᎨᏎᎢ, ᎥᏝᏃ ᏗᏃᏪᎵᏍᎩᏉ ᏥᏓᎾᏕᏲᎲᏍᎪ ᎢᏳᏍᏗ ᏱᎨᏎᎢ.
കാരണം, അവരുടെ വേദജ്ഞരെപ്പോലെയല്ല, പിന്നെയോ ആധികാരികതയോടെയാണ് അദ്ദേഹം അവരെ ഉപദേശിച്ചത്.

< ᎣᏍᏛ ᎧᏃᎮᏛ ᎹᏚ ᎤᏬᏪᎳᏅᎯ 7 >