< ᎣᏍᏛ ᎧᏃᎮᏛ ᎹᎦ ᎤᏬᏪᎳᏅᎯ 1 >

1 ᎠᏓᎴᏂᏍᎬ ᏱᏍᏛ ᎧᏃᎮᏛ, ᏥᏌ ᎦᎶᏁᏛ ᎤᏁᎳᏅᎯ ᎤᏪᏥ ᎤᏤᎵᎦ.
ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിന്റെ ആരംഭം:
2 ᎾᏍᎩᏯ ᎯᎠ ᏥᏂᎬᏅ ᏥᎪᏪᎳ ᎠᎾᏙᎴᎰᏍᎩᏱ; ᎬᏂᏳᏉ, ᏥᏅᎵ ᏥᏅᏏᏓᏍᏗ ᏣᎧᏛ ᎢᎬᏱᏗᏢ, ᎾᏍᎩ ᏓᏣᏛᏅᎢᏍᏓᏁᎵ ᏣᎶᎯᏍᏗᏱ ᎢᎬᏱᏗᏢ.
യെശയ്യാപ്രവാചകൻ തന്റെ പുസ്തകത്തിൽ, “ഇതാ ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കും; അയാൾ നിനക്കു വഴിയൊരുക്കും.” എന്നും
3 ᎤᏪᎷᎦ ᎩᎶ ᎢᎾᎨᎢ, ᎯᎠ ᏂᎦᏪᎭ; ᎡᏣᏛᏅᎢᏍᏓᏏ ᏱᎰᏩ ᎤᎶᎯᏍᏗᏱ, ᏚᏅᏅ ᏗᏥᏥᏃᎯᏍᏓ.
“‘കർത്താവിന്റെ വഴിയൊരുക്കുക; അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക’ എന്ന് മരുഭൂമിയിൽ വിളംബരംചെയ്യുന്ന ഒരുവന്റെ ശബ്ദമാണിത്!” എന്ന് എഴുതിയിരുന്നതുപോലെ,
4 ᏣᏂ ᏓᏓᏬᏍᎨ ᎢᎾᎨᎢ, ᎠᎴ ᎠᎵᏥᏙᎲᏍᎨ ᎧᏃᎮᏍᎨ ᏗᏓᏪᏍᏗ ᎨᏒ ᎦᏁᏟᏴᏍᏗᏱ ᎣᏓᏅᏛ ᎤᎬᏩᎵ ᎾᏍᎩ ᎦᏴᏓᏘᏁᏗᏱ ᎠᏍᎦᏅᏨᎢ.
ഈ ശബ്ദമായി യോഹന്നാൻസ്നാപകൻ വന്നു! അദ്ദേഹം മരുഭൂമിയിൽവെച്ച് ജനത്തോട്, അവർ അവരുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് അവയുടെ മോചനത്തിനായി ദൈവത്തിലേക്കു തിരിയണം എന്നും; ഇതിന്റെ തെളിവിനായി സ്നാനം സ്വീകരിക്കണം എന്നും പ്രസംഗിച്ചു.
5 ᎠᎴ ᏫᎬᏩᎷᏤᎴ ᏂᎬᎾᏛ ᏧᏗᏱ ᎠᎴ ᏥᎷᏏᎵᎻ ᎠᏁᎯ, ᎠᎴ ᏂᎦᏛ ᎾᏍᎩ ᏚᎾᏬᎡ ᏦᏓᏂ ᎤᏪᏴᎢ, ᎤᏂᏍᎦᏅᏨ ᎠᏂᏃᎲᏍᎨᎢ.
യെഹൂദ്യഗ്രാമങ്ങളിൽ എല്ലായിടത്തുനിന്നും ജെറുശലേമിൽനിന്നുമെല്ലാം ജനം യോഹന്നാന്റെ അടുക്കൽ എത്തി. തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞവരെ അദ്ദേഹം യോർദാൻനദിയിൽ സ്നാനപ്പെടുത്തി.
6 ᏣᏂᏃ ᎤᏄᏪ ᎨᎻᎵ ᎤᏍᏗᏰᏅᎯ, ᎦᏃᏥᏃ ᎤᏓᏠᏍᏕᎢ; ᎥᎴᏃ ᎠᎴ ᏩᏚᎵᏏ ᎢᎾᎨ ᎡᎯ ᎠᎵᏍᏓᏴᏗᏍᎨᎢ.
യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള കുപ്പായവും തുകൽ അരപ്പട്ടയും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം.
7 ᎠᎵᏥᏙᎲᏍᎨᏃ ᎯᎠ ᏂᎦᏪᏍᎨᎢ; ᎤᏟ ᎤᎵᏂᎩᏗᏳ ᎡᏍᎦᏉ ᎠᏴ ᎣᏂ ᏓᏯᎢ, ᎾᏍᎩ ᏧᎳᏑᎶᎩᎯ ᏓᎧᏁᏌᏛ ᎥᏝ ᏰᎵ ᏱᏂᎪᎢ ᎠᏆᏗᏌᏓᏗᏍᏗᏱ ᎠᎴ ᏗᎩᎧᏁᏴᏗᏱ.
അദ്ദേഹത്തിന്റെ പ്രസംഗം ഇതായിരുന്നു: “എന്നെക്കാൾ ശ്രേഷ്ഠനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറ് കുനിഞ്ഞഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല.
8 ᎠᏴ ᎤᏙᎯᏳᎯ ᎠᎹ ᏕᏨᏯᏬᏍᏔᏅ, ᎾᏍᎩᏍᎩᏂ ᎦᎸᏉᏗᏳ ᎠᏓᏅᏙ ᏙᏓᏣᏬᏍᏔᏂ.
ഞാൻ നിങ്ങൾക്ക് ജലസ്നാനം നൽകുന്നു; എന്നാൽ, അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകും.”
9 ᎾᎯᏳᏃ ᎯᎠ ᏄᎵᏍᏔᏁᎢ, ᏥᏌ ᎾᏎᎵᏗ ᏧᎶᏎ ᎾᏍᎩ ᎨᎵᎵ ᏥᎦᏚᎭ, ᎠᎴ ᏣᏂ ᎤᏓᏬᎡ ᏦᏓᏂ.
ഏറെ താമസിക്കാതെ ഒരു ദിവസം യേശു ഗലീലാപ്രവിശ്യയിലെ നസറെത്ത് പട്ടണത്തിൽനിന്ന് യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്കു വന്നു. യോഹന്നാൻ അദ്ദേഹത്തെ യോർദാൻനദിയിൽ സ്നാനപ്പെടുത്തി.
10 ᎩᎳᏉᏃ ᎢᏴᏛ ᏧᎿᎭᎷᏒ ᎠᎹᏱ ᏧᏓᏅᏒ, ᎤᎪᎮ ᎦᎸᎶᎢ ᎤᎵᏍᏚᎢᏛ ᎨᏎᎢ, ᎠᎴ ᎠᏓᏅᏙ ᎫᎴᏗᏍᎪᏂᎯ ᎾᏍᎩᏯᎢ, ᏧᏠᎠᏏᏗᏎ ᎾᏍᎩ ᎤᏪᏯᎸᏤᎢ.
യേശു വെള്ളത്തിൽനിന്ന് കയറുമ്പോൾ ആകാശം പിളരുന്നതും പരിശുദ്ധാത്മാവ് ഒരു പ്രാവിനെപ്പോലെ അദ്ദേഹത്തിന്റെമേൽ ഇറങ്ങിവരുന്നതും കണ്ടു.
11 ᎠᎴ ᎯᎠ ᏅᏧᏪᏎ ᎦᎸᎳᏗ, ᏂᎯ ᎬᎨᏳᎢ ᎠᏇᏥ, ᎾᏍᎩ ᎣᏏᏳ ᎬᏰᎸᎢ ᏥᎩ.
“നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.
12 ᎩᎳᏉᏃ ᎢᏴᏛ ᎠᏓᏅᏙ ᎢᎾᎨ ᏭᏘᏅᏍᏔᏁᎢ.
ഉടനെതന്നെ ദൈവാത്മാവ് യേശുവിനെ വിജനപ്രദേശത്തേക്ക് നയിച്ചു.
13 ᎾᎿᎭᏃ ᎢᎾᎨ ᎡᏙᎮ ᏅᎦᏍᎪᎯ ᏧᏒᎯᏛ, ᏎᏓᏂ ᎤᎪᎵᏰᏍᎨᎢ; ᎠᎴ ᎢᎾᎨ ᎡᎿᎭᎢ ᏕᎨᎳᏗᏙᎮᎢ; ᎠᎴ ᏗᏂᎧᎿᎭᏩᏗᏙᎯ ᎬᏩᏍᏕᎸᎯᏙᎮᎢ.
നാൽപ്പതുദിവസം അദ്ദേഹം ആ വിജനസ്ഥലത്ത് സാത്താനാൽ പ്രലോഭിപ്പിക്കപ്പെട്ടു. ഈ സമയം അദ്ദേഹം അവിടെ വന്യമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ യേശുവിനെ ശുശ്രൂഷിച്ചും പോന്നു.
14 ᏣᏂᏃ ᏗᏓᏍᏚᏗᏱ ᎾᏥᏴᏔᏁᎢ, ᏥᏌ ᎨᎵᎵ ᎤᎷᏤᎢ, ᎠᎵᏥᏙᎲᏍᎨ ᎣᏍᏛ ᎧᏃᎮᏛ ᎤᏁᎳᏅᎯ ᎤᎬᏫᏳᎯ ᎨᏒ ᎤᎬᏩᎵ,
യോഹന്നാൻസ്നാപകൻ കാരാഗൃഹത്തിലായതിനുശേഷം യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഗലീലയിൽ വന്നു.
15 ᎠᎴ ᎯᎠ ᏂᎦᏪᏍᎨᎢ, ᎿᎭᏉ ᎠᎵᏱᎶᎦ, ᎠᎴ ᎤᏁᎳᏅᎯ ᎤᎬᏫᏳᎯ ᎨᏒ ᎡᏍᎦᏂᏳ ᏓᏯᎢ; ᏗᏥᏁᏟᏴᎾ ᏕᏣᏓᏅᏛᎢ, ᎠᎴ ᎢᏦᎯᏳᎲᎦ ᎣᏍᏛ ᎧᏃᎮᏛ.
“സമയം പൂർത്തിയായിരിക്കുന്നു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; നിങ്ങളുടെ പാപങ്ങളിൽനിന്ന് മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുക!” എന്നിങ്ങനെയായിരുന്നു യേശുവിന്റെ പ്രസംഗം.
16 ᎨᎵᎵᏃ ᎥᏓᎵ ᎤᎶᏗ ᎠᎢᏒᎢ, ᏚᎪᎮ ᏌᏩᏂ ᎠᎴ ᎡᏂᏗ ᎾᏍᎩ ᏗᎾᏓᏅᏟ, ᎥᏓᎵ ᎠᏂᎦᏯᎷᎥᏍᎨᎢ; ᎠᏂᎦᏯᎷᎥᏍᎩᏰᏃ ᎨᏎᎢ.
യേശു ഗലീലാതടാകതീരത്തുകൂടി നടക്കുമ്പോൾ മീൻപിടിത്തക്കാരായ ശിമോനും സഹോദരനായ അന്ത്രയോസും തടാകത്തിൽ വലയിറക്കുന്നതു കണ്ടു.
17 ᏥᏌᏃ ᎯᎠ ᏂᏚᏪᏎᎴᎢ; ᏍᎩᏂᏍᏓᏩᏚᎦ, ᏴᏫᏃ ᏗᏍᏗᎦᏯᎷᎥᏍᎩ ᏅᏓᏍᏛᏴᏁᎵ.
യേശു അവരോട്, “എന്നെ അനുഗമിക്കുക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു
18 ᎩᎳᏉᏃ ᎢᏴᏛ ᏚᏂᏲᏎ ᏧᏂᎦᏯᎷᏗ, ᎠᎴ ᎬᏩᏍᏓᏩᏛᏎᎢ.
ഉടൻതന്നെ അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.
19 ᎾᎿᎭᏃ ᏫᎤᏪᏅ ᎤᏍᏗᎩᏛ, ᏚᎪᎮ ᏥᎻ, ᏤᏈᏗ ᎤᏪᏥ, ᏣᏂᏃ ᎾᏍᎩ ᏗᎾᏓᏅᏟ, ᎾᏍᎩᏃ ᎾᏍᏉ ᎤᎾᏣᎡ ᏥᏳᎯ ᏓᏃᏢᎯᏏᏍᎨ ᏧᏂᎦᏯᎷᏗ.
അവർ അൽപ്പം മുന്നോട്ടു ചെന്നപ്പോൾ, സെബെദിയുടെ മകൻ യാക്കോബും അദ്ദേഹത്തിന്റെ സഹോദരനായ യോഹന്നാനും വള്ളത്തിലിരുന്ന് വല നന്നാക്കുന്നതു കണ്ടു.
20 ᎩᎳᏉᏃ ᎢᏴᏛ ᎾᏍᎩ ᏫᏚᏯᏅᎮᎢ; ᎤᏅᏕᏨᏃ ᎤᏂᏙᏓ ᏤᏈᏗ ᎨᎦᎫᏴᎡᎯ ᏧᏂᏅᏏᏓᏍᏗ ᎢᏧᎳᎭ ᏥᏳᎯ ᎤᎾᏣᎥᎢ, ᎬᏩᏍᏓᏩᏛᏎᎢ.
ഉടനെ യേശു അവരെയും വിളിച്ചു. അവർ പിതാവായ സെബെദിയെ ജോലിക്കാരോടുകൂടെ വള്ളത്തിൽ വിട്ടിട്ട് അദ്ദേഹത്തെ അനുഗമിച്ചു.
21 ᎨᏆᏂᏃ ᏭᏂᏴᎴᎢ; ᎩᎳᏉᏃ ᎢᏴᏛ ᏗᎦᎳᏫᎢᏍᏗᏱ ᏭᏴᎸ ᏚᏕᏲᏁ ᎤᎾᏙᏓᏆᏍᎬ ᎢᎦ.
യേശുവും ശിഷ്യന്മാരും കഫാർനഹൂം എന്ന പട്ടണത്തിലേക്ക് യാത്രയായി. ശബ്ബത്തുനാളായപ്പോൾ യേശു യെഹൂദപ്പള്ളിയിൽ ചെന്ന് ഉപദേശിക്കാൻ തുടങ്ങി.
22 ᎤᏂᏍᏆᏂᎪᏎᏃ ᏄᏍᏛ ᏓᏕᏲᎲᏍᎬᎢ, ᏚᏕᏲᏁᏰᏃ ᎤᎵᏂᎩᏛ ᏧᎰ ᎾᏍᎩᏯᎢ, ᎥᏝᏃ ᏗᏃᏪᎵᏍᎩ ᏓᎾᏕᏲᎲᏍᎬ ᎾᏍᎩᏯ ᏱᎨᏎᎢ.
ജനം അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു; കാരണം, അവരുടെ വേദജ്ഞരെപ്പോലെയല്ല, പിന്നെയോ ആധികാരികതയോടെയാണ് യേശു അവരെ ഉപദേശിച്ചത്.
23 ᏧᏂᎳᏫᎢᏍᏗᏱᏃ ᎠᏯᎡ ᎠᏍᎦᏯ ᎦᏓᎭ ᎠᏓᏅᏙ ᎤᏯᎢ, ᎠᎴ ᎤᏪᎷᏁ,
അപ്പോൾത്തന്നെ ആ പള്ളിയിൽ ഉണ്ടായിരുന്ന ദുരാത്മാവു ബാധിച്ച ഒരു മനുഷ്യൻ ഉച്ചത്തിൽ,
24 ᎯᎠ ᏄᏪᏎᎢ, ᎣᎦᏁᎳᎩ; ᎦᏙ ᏗᎦᏓᏛᏙᏗ ᏂᎯ, ᏥᏌ, ᎾᏎᎵᏗ ᎮᎯ? ᏥᎪ ᏍᎩᏛᏔᏂᎸ? ᎬᎦᏔᎭ, ᏂᎯ ᎾᏍᎩ ᎨᏒᎢ; ᎾᏍᎩ ᎠᏥᎸᏉᏗ ᎤᏁᎳᏅᎯ ᎤᏤᎵᎦ.
“നസറായനായ യേശുവേ, അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? ഞങ്ങളെ നശിപ്പിക്കാനോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം. അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻതന്നെ” എന്നു പറഞ്ഞു.
25 ᏥᏌᏃ ᎤᏍᎦᏤᎢ, ᎯᎠ ᏄᏪᏎᎢ; ᎡᎳᏪ ᎲᎾ, ᎠᎴ ᎯᏄᎪᎢ.
“ശബ്ദിക്കരുത്! അവനിൽനിന്ന് പുറത്തുവരിക!” യേശു ശാസിച്ചു.
26 ᎦᏓᎭᏃ ᎠᏓᏅᏙ ᎤᎸᏕᏍᏔᏅ, ᎠᎴ ᎠᏍᏓᏯ ᎤᏪᎷᏅ, ᎤᏄᎪᏤᎢ.
ഉടനെ ദുരാത്മാവ് ആ മനുഷ്യനെ നിലത്ത് ഭയങ്കരമായി വീഴ്ത്തി ഇഴച്ചു; അലറി നിലവിളിച്ചുകൊണ്ട് അവനെ വിട്ടുപോയി.
27 ᏂᎦᏛᏃ ᎤᏂᏍᏆᏂᎪᏎᎢ; ᎠᎴ ᎤᏅᏒ ᎨᏒ ᏚᎾᏓᏛᏛᏁᎢ, ᎯᎠ ᎾᏂᏪᏍᎨᎢ; ᎦᏙ ᎤᏰᎸᏗ ᎯᎠ? ᎦᏙ ᎤᏍᏗ ᎯᎠ ᎢᏤ ᏗᏕᏲᏗ ᎨᏒᎢ? ᎤᎵᏂᎩᏛᏰᏃ ᎤᎲ ᎬᏗ ᏕᎧᏁᏤᎰ ᎠᏂᎦᏓᎭ ᏗᏓᏅᏙ, ᎠᎴ ᎬᏬᎯᏳᎲᏍᎪᎢ.
ഇതെല്ലാം കണ്ട ജനം വിസ്മയത്തോടെ, “എന്തൊരു അധികാരമുള്ള പുതിയ ഉപദേശം! അദ്ദേഹം ദുരാത്മാക്കളോടുപോലും കൽപ്പിക്കുകയും അവ അദ്ദേഹത്തെ അനുസരിക്കുകയും ചെയ്യുന്നല്ലോ!” എന്നിങ്ങനെ പരസ്പരം ചർച്ചചെയ്യാൻ തുടങ്ങി.
28 ᎩᎳᏉᏃ ᎢᏴᏛ ᎾᏍᎩ ᏕᎦᏃᏣᎸ ᏚᏰᎵᏎ ᎨᎵᎵ ᎾᎿᎭᎬᏩᏚᏫᏛ ᎨᏒᎢ.
അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത ഗലീല പ്രവിശ്യയിൽ എല്ലായിടത്തും അതിവേഗം വ്യാപിച്ചു.
29 ᎩᎳᏉᏃ ᎢᏴᏛ ᏗᎦᎳᏫᎢᏍᏗᏱ ᏧᏂᏄᎪᏨ, ᏌᏩᏂ ᎠᎴ ᎡᏂᏗ ᎠᏂᏁᎸ ᏭᏂᏴᎴᎢ, ᎠᏁᎮ ᏥᎻ ᎠᎴ ᏣᏂ.
അവർ യെഹൂദപ്പള്ളിയിൽനിന്നിറങ്ങിയ ഉടനെതന്നെ യാക്കോബിനോടും യോഹന്നാനോടുംകൂടെ, ശിമോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലേക്കു പോയി.
30 ᏌᏩᏂᏃ ᎤᏓᎵᎢ ᎤᏥ ᎦᏅᎨ ᎤᏢᎨ ᎤᏗᎴᎲᏍᎨᎢ; ᎩᎳᏉᏃ ᎢᏴᏛ ᎬᏩᏃᏁᎴᎢ.
ശിമോന്റെ അമ്മായിയമ്മ പനിപിടിച്ച് കിടപ്പിലായിരുന്നു. ഈ കാര്യം ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു.
31 ᎤᎷᏨᏃ ᎠᎴ ᎤᏬᏯᏁᏒ, ᏚᎴᏔᏁᎢ; ᎤᏗᎴᎲᏍᎬᏃ ᎩᎳᏉ ᎢᏴᏛ ᎤᏗᏩᏎᎢ, ᎠᎴ ᏚᏍᏕᎸᎯᏙᎴᎢ.
യേശു അടുത്തുചെന്ന് അവളുടെ കൈക്കുപിടിച്ച് എഴുന്നേൽക്കാൻ സഹായിച്ചു. അവളുടെ പനി സൗഖ്യമായി. അവൾ യേശുവിനെയും ശിഷ്യന്മാരെയും ശുശ്രൂഷിച്ചുതുടങ്ങി.
32 ᎤᏒᏃ ᎿᎭᏉ ᏅᏙ ᏭᏕᎵᏨ, ᏕᎬᏩᏘᏃᎮᎴ ᏂᎦᏛ ᏧᏂᏢᎩ, ᎠᎴ ᎠᏂᏍᎩᎾ ᏗᎬᏩᏂᏯᎢ;
അന്നു വൈകുന്നേരം, സൂര്യൻ അസ്തമിച്ചതിനുശേഷം, ജനങ്ങൾ രോഗികളും ഭൂതബാധിതരുമായ എല്ലാവരെയും യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു.
33 ᏂᎦᏛᏃ ᎦᏚᎲ ᎠᏁᎯ ᎤᎾᏓᏟᏌᎮ ᎦᎶᎯᏍᏗᏱ.
നഗരവാസികൾ എല്ലാവരും വാതിൽക്കൽ വന്നുകൂടി.
34 ᎤᏂᏣᏘᏃ ᏕᎤᏅᏩᏁ ᏧᏂᏢᎩ ᏧᏓᎴᏅᏛ ᎥᏳᎩ ᎤᏁᎯ; ᎠᎴ ᎤᏂᏣᏘ ᎠᏂᏍᎩᎾ ᏚᏄᎪᏫᏎᎢ; ᎠᎴ ᎥᏝ ᏩᏂᏁᎩ ᏱᏕᎵᏎᎮ ᎠᏂᏍᎩᎾ, ᎤᏗᎦᎵᏍᏙᏗᏍᎨ ᎬᏬᎵᎬᎢ.
പലവിധ രോഗങ്ങൾ ബാധിച്ചിരുന്ന അനേകംപേരെ യേശു സൗഖ്യമാക്കി; അനവധി ഭൂതങ്ങളെയും പുറത്താക്കി. യേശു ആരെന്ന് ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് അവയെ സംസാരിക്കാൻ അദ്ദേഹം അനുവദിച്ചതുമില്ല.
35 ᏑᎾᎴᏃ, ᎠᏏ ᎪᎯᏗᏳ ᎬᏩᎩᏨᏗ ᎨᏒ ᎤᏗᏛᎮ ᎤᏄᎪᏤᎢ, ᎠᎴ ᎢᎾᎨ ᏭᎶᏎᎢ, ᎠᎴ ᎾᎿᎭᎤᏓᏙᎵᏍᏔᏁᎢ.
അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, യേശു ഉറക്കമുണർന്ന് ഒരു വിജനസ്ഥലത്ത് ചെന്നു പ്രാർഥിച്ചു.
36 ᏌᏩᏂᏃ ᎠᎴ ᎾᏍᎩ ᎠᏁᎯ, ᎬᏩᏍᏓᏩᏛᏎᎢ.
ശിമോനും കൂടെയുള്ളവരും അദ്ദേഹത്തെ അന്വേഷിച്ചുചെന്നു.
37 ᏫᎬᏩᏩᏛᎲᏃ, ᎯᎠ ᏂᎬᏩᏪᏎᎴᎢ, ᏂᎦᏛᏉ ᏴᏫ ᎨᏣᏲᏎ.
കണ്ടെത്തിയപ്പോൾ; “എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു” എന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു.
38 ᎯᎠᏃ ᏂᏚᏪᏎᎴᎢ, ᏗᏐᎢ ᏙᏗᎦᏚᎲ ᏫᏗᎶᎯ, ᎾᎿᎭᎾᏍᏉ ᎦᎵᏥᏙᏂᏙᎸᎭ; ᎾᏍᎩᏰᏃ ᎢᏳᏍᏗ ᎠᎩᎷᏥᎸ.
അതിന് യേശു, “അടുത്തുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നമുക്ക് അവിടേക്കു പോകാം; ഈ ശുശ്രൂഷയ്ക്കായിട്ടാണല്ലോ ഞാൻ വന്നിരിക്കുന്നത്” എന്നു മറുപടി പറഞ്ഞു
39 ᎠᎵᏥᏙᏂᏙᎮᏃ ᏧᏂᎳᏫᎢᏍᏗᏱ ᏂᎬᎾᏛ ᎨᎵᎵ, ᎠᎴ ᎠᏂᏍᎩᎾ ᏕᎦᏄᎪᏫᏍᎨᎢ.
അങ്ങനെ അദ്ദേഹം യെഹൂദരുടെ പള്ളികളിൽ പ്രസംഗിച്ചുകൊണ്ടും ഭൂതങ്ങളെ പുറത്താക്കിക്കൊണ്ടും ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു.
40 ᎠᏓᏰᏍᎩᏃ ᎤᏢᎩ ᎤᎷᏤᎴᎢ, ᎤᏓᏙᎵᏍᏓᏁᎴ ᏚᎵᏂᏆᏅᏁᎴᎢ, ᎠᎴ ᎯᎠ ᏄᏪᏎᎴᎢ, ᎢᏳᏃ ᎣᏏᏳ ᏱᏣᏰᎸᏅ, ᏰᎵᏉ ᏱᏍᎩᏅᎦᎸ.
ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽവന്ന് മുട്ടുകുത്തി, “അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു.
41 ᏥᏌᏃ, ᎦᏙᎵᎬ ᎤᏙᏯᏅᎯᏕᎢ, ᎠᎴ ᎤᏒᏂᎴᎢ, ᎠᎴ ᎯᎠ ᏄᏪᏎᎴᎢ, ᎣᏏᏳ ᏥᏰᎸᏅ; ᏣᏓᏅᎦᎸᏛ ᎨᏎᏍᏗ.
യേശുവിന് അവനോടു സഹതാപം തോന്നി. കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്; നീ ശുദ്ധനാകുക” എന്നു പറഞ്ഞു.
42 ᎤᏁᏨᏉᏃ ᎩᎳᏉ ᎢᏴᏛ ᎠᏓᏰᏍᎩ ᎤᏢᎬ ᎤᎵᏛᏔᏁᎢ, ᎠᎴ ᎤᏓᏅᎦᎸᏛ ᎨᏎᎢ.
ഉടൻതന്നെ കുഷ്ഠം അയാളെ വിട്ടുമാറി, അയാൾക്കു സൗഖ്യംവന്നു.
43 ᎤᎵᏂᎩᏛᏃ ᎤᏁᏤᎸ, ᎩᎳᏉ ᎢᏴᏛ ᎤᏁᏤᎴ ᎤᏓᏅᏍᏗᏱ;
യേശു, “നോക്കൂ, ഇത് ആരോടും പറയരുത്” എന്ന കർശന താക്കീത് അയാൾക്കു നൽകി, “നീ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു പറഞ്ഞു.
44 ᎠᎴ ᎯᎠ ᏄᏪᏎᎴᎢ, ᎮᏯᏔᎮᏍᏗ ᏞᏍᏗ ᎩᎶ ᎪᎱᏍᏗ ᏥᎯᏃᏁᎵ; ᎮᎾᏉᏍᎩᏂ, ᎬᏂᎨᏒ ᏫᏂᏯᏛᏂᏏ ᎠᏥᎸᎨᎶᎯ, ᎠᎴ ᏩᎵᏍᎪᎸᏓ ᏣᏓᏅᎦᎸᎲ ᎤᎬᏩᎵ, ᎾᏍᎩ ᎼᏏ ᎤᏁᏨ ᎠᎵᏍᎪᎸᏙᏗᏱ, ᎾᏍᎩ ᎤᎾᏙᎯᏳᎾᏁᏗᏱ.
45 ᎠᏎᏃ ᎤᏄᎪᏨ, ᎤᎴᏅᎮ ᎤᏣᏘ ᏚᏰᎵᎯᏍᏔᏁᎢ, ᎠᎴ ᏚᏃᏣᎳᏁ ᎾᏍᎩ, ᎾᏍᎩᏃ ᎢᏳᏍᏗ ᏥᏌ ᎥᏝ ᎿᎭᏉ ᎬᏂᎨᏒ ᏫᎬᏩᏴᏍᏗ ᏱᎨᏎ ᎦᏚᎲᎢ, ᏙᏱᏗᏢᏉᏍᎩᏂ ᎢᎾᎨ ᏕᎨᏌᏗᏒ ᎡᏙᎮᎢ; ᏂᎬᎾᏛᏉᏃ ᏂᏙᏓᏳᏂᎶᏒᎯ ᎬᏩᎷᏤᎮᎢ.
എന്നാൽ, അയാൾ പോയി എല്ലാവരോടും ഈ വാർത്ത തീക്ഷ്ണതയോടെ പ്രസിദ്ധമാക്കാൻ തുടങ്ങി. തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ പ്രവേശിക്കാൻ സാധിക്കാതെ വന്നു; അദ്ദേഹം പുറത്തു വിജനസ്ഥലങ്ങളിൽ താമസിച്ചു. എന്നിട്ടും ജനങ്ങൾ എല്ലായിടങ്ങളിൽനിന്നും യേശുവിന്റെ അടുക്കൽ വന്നുകൂടി.

< ᎣᏍᏛ ᎧᏃᎮᏛ ᎹᎦ ᎤᏬᏪᎳᏅᎯ 1 >