< ᎣᏍᏛ ᎧᏃᎮᏛ ᎹᏚ ᎤᏬᏪᎳᏅᎯ 12 >

1 ᎾᎯᏳ ᏥᏌ ᎠᎢᏒᎩ ᎠᏫᏒ ᎤᏣᎴᏍᏗ ᎤᎾᏙᏓᏆᏍᎬ ᎢᎦ; ᎬᏩᏍᏓᏩᏗᏙᎯᏃ ᎠᎪᏄ ᏚᏂᏲᏏᏍᎬᎩ, ᎠᎴ ᎤᎾᎴᏅᎲᎩ ᎤᏂᏍᎫᏕᏒᎩ ᎤᏣᎴᏍᏗ ᎠᎴ ᎤᏂᏍᏗᎬᎩ.
അന്നൊരിക്കൽ യേശു, ശബ്ബത്തുനാളിൽ ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് വിശന്നതിനാൽ അവർ കതിർ പറിച്ചുതിന്നാൻ തുടങ്ങി.
2 ᎠᏎᏃ ᎠᏂᏆᎵᏏ ᎤᎾᏙᎴᎰᏒ ᎯᎠ ᏅᎬᏩᏪᏎᎸᎩ; ᎬᏂᏳᏉ ᎢᎬᏛᏁᏗ ᏂᎨᏒᎾ ᎤᎾᏙᏓᏆᏍᎬ ᎢᎦ ᎾᎾᏛᏁ ᎨᏣᏍᏓᏩᏗᏙᎯ.
പരീശന്മാർ അതുകണ്ടിട്ട്, യേശുവിനോട്, “നോക്കൂ! അങ്ങയുടെ ശിഷ്യന്മാർ ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു ചെയ്യുന്നു” എന്നു പറഞ്ഞു.
3 ᎠᏎᏃ ᎯᎠ ᏂᏚᏪᏎᎸᎩ; ᏝᏍᎪ ᏱᏥᎪᎵᏰᎣ ᏕᏫ ᏄᏛᏁᎸ ᎠᎪᏄ ᏧᏲᏏᏍᎨ, ᎠᎴ ᎾᏍᎩ ᎠᏁᎯ,
അതിനുത്തരമായി യേശു: “ദാവീദും സഹയാത്രികരും തങ്ങൾക്കു വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?
4 ᎤᏁᎳᏅᎯ ᎤᏤᎵ ᎠᏓᏁᎸ ᏧᏴᎴᎢ, ᎠᎴ ᎠᎦᏙᏗ ᎦᏚ ᏧᎨᎢ, ᏰᎵ ᎬᏩᎩᏍᏗ ᏂᎨᏒᎾ ᏥᎨᏎᎢ, ᎠᎴ ᎾᏍᎩ ᎠᏁᎯ, ᎠᏥᎸᏍᎩᏂ-ᎠᏁᎶᎯ ᎤᏅᏒ?
ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ, തനിക്കോ സഹയാത്രികർക്കോ ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിച്ചു.
5 ᏝᏍᎪ ᎾᏍᏉ ᏱᏥᎪᎵᏰᎣ ᏗᎧᎿᎭᏩᏛᏍᏗᏱ ᎾᏍᎩ ᎤᎾᏙᏓᏆᏍᎬ ᎢᎦ ᎤᏛᎾ ᏗᎦᏔᏫᎢᏍᏗᏱ ᎠᏥᎸ-ᎠᏁᎶᎯ ᎤᎾᏙᏓᏆᏍᎬ ᎠᏂᏲᏍᏗᏍᎬ, ᎠᎴ ᎤᏂᏍᎦᏅᏨᎯ ᏂᎨᏒᎾ ᎨᏒᎢ?
ശബ്ബത്തുനാളിൽ വേലചെയ്യുന്നത് നിഷിദ്ധമെങ്കിലും, ദൈവാലയത്തിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാർ ശബ്ബത്തുനാളിൽ വേലചെയ്താലും കുറ്റമില്ലാത്തവരായിരിക്കുന്നു എന്നു നിങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലേ?
6 ᎠᏎᏃ ᎯᎠ ᏂᏨᏪᏎᎭ; ᎠᏂ ᎡᏙᎭ ᎤᏟ ᎠᏥᎸᏉᏗᏳ ᎡᏍᎦᏉ ᎤᏛᎾ ᏗᎦᎳᏫᎢᏍᏗᏱ.
എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ദൈവാലയത്തെക്കാൾ ശ്രേഷ്ഠൻ ഇതാ ഇവിടെ.
7 ᏱᏥᎦᏙᎥᏎᏍᎩᏂ ᎦᏛᎬ ᎯᎠ ᎾᏍᎩ ᏥᏂᎦᏪᎠ, ᎠᏓᏙᎵᏍᏗ ᎨᏒ ᎠᏆᏚᎵᎭ, ᎥᏝᏃ ᎠᏥᎸ-ᎨᎳᏍᏗᏱ ᎨᏒᎢ, ᎥᏝ ᎤᏂᏍᎦᏅᏨᎯ ᏱᏙᎨᏥᏰᎸᏁ ᏄᏂᏍᎦᏅᏨᎾ.
‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്,’ എന്നതിന്റെ അർഥം മനസ്സിലാക്കിയിരുന്നെങ്കിൽ നിരപരാധികൾക്കുമേൽ നിങ്ങൾ കുറ്റം ആരോപിക്കുകയില്ലായിരുന്നു.
8 ᏴᏫᏰᏃ ᎤᏪᏥ ᎤᎬᏫᏳᎯ ᎾᏍᏉ ᎤᎾᏙᏓᏆᏍᎬ ᎢᎦ.
കാരണം, മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്.”
9 ᎾᎿᎭᏃ ᎢᎤᏓᏅᏒ, ᏧᏂᎳᏫᎢᏍᏗᏱ ᏭᏴᎸᎩ.
ആ സ്ഥലത്തുനിന്നു പുറപ്പെട്ട് അദ്ദേഹം യെഹൂദപ്പള്ളിയിൽ ചെന്നു.
10 ᎬᏂᏳᏉᏃ ᎡᏙᎲᎩ ᎠᏍᎦᏯ ᎤᏬᏰᏂ ᎤᏩᎢᏎᎸᎯ. ᎬᏩᏛᏛᏅᎩᏃ ᎯᎠ ᏄᏂᏪᏒᎩ; ᏥᎪ ᏰᎵᏉ ᎬᏓᏅᏬᏗ ᎤᎾᏙᏓᏆᏍᎬᎢ; ᎬᏩᏱᎵᏓᏍᏗᏱ ᎤᎾᏚᎵᏍᎬᎩ.
കൈ ശോഷിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. യേശുവിൽ കുറ്റം ആരോപിക്കാൻ പഴുതുതേടിക്കൊണ്ട് അവർ അദ്ദേഹത്തോട്, “ശബ്ബത്തുനാളിൽ സൗഖ്യമാക്കുന്നത് അനുവദനീയമോ?” എന്നു ചോദിച്ചു.
11 ᎯᎠᏃ ᏂᏚᏪᏎᎸᎩ; ᏥᎪ ᎠᏍᎦᏯ ᎤᏓᏑᏯ ᎢᏤᎲᎢ, ᎢᏳᏃ ᏌᏉ ᎠᏫ ᎤᏃᏕᎾ ᏳᎾᏝᎠ, ᎠᏔᎴᏒᏃ ᏳᎸᏨ ᎤᎾᏙᏓᏆᏍᎬᎢ, ᎾᏍᎩ ᏭᏂᏴᏗ ᎠᎴ ᏭᎴᏍᏗ ᏂᎨᏒᎾ?
യേശു അവരോട്, “നിങ്ങളിൽ ആരുടെയെങ്കിലും ഒരു ആട് ശബ്ബത്തുനാളിൽ കുഴിയിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ അതിനെ അവിടെനിന്നു കയറ്റുകയില്ലേ?
12 ᏂᎦᎥᏍᎩᏂ ᎤᏟᎯᏳ ᎠᏥᎸᏉᏗᏳ ᏴᏫ ᎡᏍᎦᏉ ᎠᏫ ᎤᏃᏕᎾ. ᎾᏍᎩᏍᎩᏂ ᎢᏳᏍᏗ ᏰᎵᏉ ᎣᏍᏛ ᏗᎦᎸᏫᏍᏓᏁᏗ ᎤᎾᏙᏓᏆᏍᎬ ᎢᎦ.
ആടിനെക്കാൾ മനുഷ്യൻ എത്രയോ മൂല്യവാൻ! അതുകൊണ്ട്, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതാണ് നിയമവിധേയം” എന്നു പറഞ്ഞു.
13 ᎿᎭᏉᏃ ᎯᎠ ᏄᏪᏎᎸ ᎠᏍᎦᏯ; ᎭᏙᏯᏅᎯᏓ; ᎤᏙᏯᏅᎯᏛᎩᏃ. ᎠᎴ ᎤᏗᏩᏒᎩ, ᎾᏍᎩᏯ ᏐᎢ ᏄᏍᏛ ᏄᎵᏍᏔᏅᎩ.
അതിനുശേഷം യേശു കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; ഉടനെ അതു മറ്റേ കൈപോലെ പൂർണ ആരോഗ്യമുള്ളതായി.
14 ᎿᎭᏉᏃ ᎠᏂᏆᎵᏏ ᎤᏂᏄᎪᏨ ᎤᏂᏃᎮᎸ ᎢᏳᏅᏁᏗᏱ ᎤᏂᎯᏍᏗᏱ.
അപ്പോൾ പരീശന്മാർ അവിടെനിന്ന് പുറപ്പെട്ട് യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്ന് ഗൂഢാലോചന നടത്തി.
15 ᎠᏎᏃ ᏥᏌ ᎤᏙᎴᎰᏒ ᎾᎿᎭᎤᏓᏅᏒᎩ; ᎤᏂᏣᏘᏃ ᎬᏩᏍᏓᏩᏛᏒᎩ; ᎠᎴ ᏂᎦᏛ ᏚᏅᏩᏅᎩ,
ഈ വസ്തുത മനസ്സിലാക്കി യേശു ആ സ്ഥലത്തുനിന്ന് പിൻവാങ്ങി. വലിയൊരു ജനസഞ്ചയം അദ്ദേഹത്തെ അനുഗമിച്ചു; രോഗബാധിതരായ എല്ലാവരെയും അദ്ദേഹം സൗഖ്യമാക്കി.
16 ᎠᎴ ᏚᏅᏍᏓᏕᎸ ᎬᏂᎨᏒ ᎢᎬᏩᏁᏗᏱ.
താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അവിടന്ന് അവർക്കു മുന്നറിയിപ്പു നൽകി.
17 ᎤᏙᎯᏳᏗᏱ ᎠᏰᎸᏒᎩ ᎢᏌᏯ ᎠᏙᎴᎰᏍᎩ ᏧᏁᏤᎢ, ᎯᎠ ᏥᏄᏪᏎᎢ;
ഇത് യെശയ്യാപ്രവാചകനിലൂടെ അറിയിച്ച അരുളപ്പാട് നിറവേറുന്നതിനായിരുന്നു:
18 ᎬᏂᏳᏉ ᏥᏅᏏᏓᏍᏗ ᏥᏯᏑᏰᏛ ᏥᎨᏳᎢ ᏗᏆᏓᏅᏛ ᎢᏴᏛ ᎣᏍᏛ ᏥᏰᎸᎢ; ᏓᏥᏁᎵ ᎠᏆᏓᏅᏙ, ᎠᎴ ᏧᎾᏓᎴᏅᏛ ᏴᏫ ᏚᏳᎪᏛ ᏧᎾᏄᎪᏫᏎᏗ ᎨᏎᏍᏗ.
“ഇതാ, ഞാൻ തെരഞ്ഞെടുത്ത എന്റെ ദാസൻ; ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയൻ. ഞാൻ എന്റെ ആത്മാവിനെ അവന് നൽകും. അവൻ രാഷ്ട്രങ്ങൾക്കു ന്യായം പ്രഖ്യാപിക്കും;
19 ᎥᏝ ᏧᏘᏲᏍᏗ ᎠᎴ ᎤᏪᎷᏗ ᏱᎨᏎᏍᏗ, ᎥᏝ ᎠᎴ ᎩᎶ ᎤᏛᎦᏁᏗ ᏱᎨᏎᏍᏗ ᎧᏁᎬ ᏕᎦᎳᏅᏛᎢ.
അവൻ ശണ്ഠയിടുകയോ ഉറക്കെ നിലവിളിക്കുകയോ ഇല്ല; തെരുവീഥികളിൽ ആരും അവന്റെ ശബ്ദം കേൾക്കുകയില്ല.
20 ᏩᏐᎾ ᎤᏰᏓᏬᏨᎯ ᎥᏝ ᏧᏍᏆᎵᏍᏗ ᏱᎨᏎᏍᏗ, ᎠᎴ ᏙᎴᏛ ᏧᎦᏒᏍᏗ ᎥᏝ ᎤᏩᏜᏓᏗᏍᏗ ᏱᎨᏎᏍᏗ, ᎬᏂ ᎠᏓᎵᏁᎯᏙᏅᎭ ᏚᏳᎪᏛ ᎨᏒ ᏓᏰᎵᎯᏍᏗᏍᎬᎢ.
ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല; പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല. അവൻ ന്യായത്തെ വിജയത്തിലേക്കു നയിക്കും.
21 ᎠᎴ ᏚᏙᎥ ᏧᎾᏓᎴᏅᏛ ᏴᏫ ᎠᎾᎵᏍᎦᏍᏙᏗᏍᎨᏍᏗ.
അവന്റെ നാമത്തിൽ യെഹൂദേതരർ പ്രത്യാശ അർപ്പിക്കും.”
22 ᎿᎭᏉᏃ ᎠᎦᏘᏃᎮᎸᎩ ᎠᏍᎩᎾ ᎤᏯᎢ ᏗᎨᏫ ᎠᎴ ᎤᏩᎨᏫ, ᎠᎴ ᎤᏅᏩᏅᎩ; ᎾᏍᎩᏃ ᏗᎨᏫ ᎠᎴ ᎤᏩᎨᏫ ᎤᏬᏂᏒᎩ ᎠᎴ ᎤᎪᎲᎩ.
പിന്നെ അവർ അന്ധനും മൂകനുമായ ഒരു ഭൂതബാധിതനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം ഭൂതബാധിതനെ സൗഖ്യമാക്കി; അയാൾക്ക് സംസാരശേഷിയും കാഴ്ചശക്തിയും ലഭിച്ചു.
23 ᏂᎦᏛᏃ ᏴᏫ ᎤᏂᏍᏆᏂᎪᏒᎩ, ᎯᎠ ᏄᏂᏪᏒᎩ; ᏝᏍᎪ ᎯᎠ ᏕᏫ ᎤᏪᏥ ᏱᎩ?
അപ്പോൾ ജനസഞ്ചയം ആശ്ചര്യപ്പെട്ട്, “ഇദ്ദേഹം ആയിരിക്കുമോ ദാവീദുപുത്രൻ?” എന്നു പറഞ്ഞു.
24 ᎠᏎᏃ ᎠᏂᏆᎵᏏ ᎤᎾᏛᎦᏅ, ᎯᎠ ᏄᏂᏪᏒᎩ; ᎯᎠ ᎥᏝ ᎠᏂᏍᎩᎾ ᏱᏗᎦᏄᎪᏫᏍᎦ ᎬᏂ ᏧᏍᏕᎵᏍᎪ ᏇᎵᏥᏆ ᎤᎬᏫᏳᎯ ᎠᏂᏍᎩᎾ ᎤᎾᏤᎵᎦ.
എന്നാൽ പരീശന്മാർ ഇതു കേട്ടിട്ട്, “ഈ മനുഷ്യൻ ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടുതന്നെയാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു.
25 ᎠᎴ ᏥᏌ ᎠᎦᏔᎲ ᏄᏍᏛ ᎠᎾᏓᏅᏖᏍᎬᎢ, ᎯᎠ ᏂᏚᏪᏎᎸᎩ; ᏂᎦᎥ ᎠᏰᎵ ᎪᏢᏒᎢ ᏔᎵ ᏥᎾᏓᏗᏍᎪ ᎤᏩᏒᏉ ᏣᏓᏡᏗᏍᎪ ᎠᏲᎪᏉ; ᎠᎴ ᏂᎦᎥ ᎦᏚᎲ ᎠᎴ ᎠᏓᏁᎸ ᏔᎵ ᏥᎾᏓᏗᏍᎪ ᎤᏩᏒᏉ ᏣᏓᏡᏗᏍᎪ ᎥᏝ ᏱᏂᎬᏩᏍᏙᏉ.
യേശു അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞു, “ആഭ്യന്തരഭിന്നതയുള്ള എല്ലാരാജ്യവും നശിച്ചുപോകും; അന്തഃഛിദ്രം ബാധിച്ച പട്ടണമായാലും ഭവനമായാലും അവയും നിലനിൽക്കുകയില്ല.
26 ᎢᏳ ᎠᎴ ᏎᏓᏂ ᏎᏓᏂ ᏱᎦᏄᎪᏫᏍᎦ, ᏔᎵ ᎾᏓᏗᏍᎪᎢ ᎤᏩᏒᏉ ᎠᏓᏡᏗᏍᎪᎢ; ᎦᏙᏃ ᏱᎦᎵᏍᏙᏓ ᏱᏂᎬᏩᏍᏗᏉ ᎤᏤᎵᎪᎯ?
സാത്താൻതന്നെ സാത്താനെ ഉച്ചാടനം ചെയ്യുന്നെങ്കിൽ അയാൾ തനിക്കെതിരേ തിരിഞ്ഞിരിക്കുകയല്ലേ; അങ്ങനെയെങ്കിൽ അയാളുടെ രാജ്യത്തിന്റെ നിലനിൽപ്പ് സാധ്യമാകുമോ?
27 ᎢᏳᏃ ᎠᏴ ᏇᎵᏥᏆ ᏯᎩᏍᏕᎵ ᎠᏂᏍᎩᎾ ᏱᏗᏥᏄᎪᏫᏍᎦ, ᎦᎪ ᎤᏂᏍᏕᎵᏍᎪ ᏗᏤᏥ ᏥᏓᏂᏄᎪᏫᏍᎪᎢ? ᎾᏍᎩᏍᎩᏂ ᏗᎨᏧᎪᏓᏁᎯ ᎨᏎᏍᏗ.
ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ബേൽസെബൂലിനെ ഉപയോഗിച്ചാണെങ്കിൽ, നിങ്ങളുടെ അനുയായികൾ അവയെ ഉച്ചാടനം ചെയ്യുന്നത് ആരെക്കൊണ്ടാണ്? അങ്ങനെയെങ്കിൽ, നിങ്ങളുടെ അനുയായികൾതന്നെ നിങ്ങൾക്ക് വിധികർത്താക്കൾ ആയിരിക്കട്ടെ.
28 ᎢᏳᏍᎩᏂ ᎠᏴ ᎤᏁᎳᏅᎯ ᎤᏓᏅᏙ ᏱᎬᏗ ᎠᏂᏍᎩᎾ ᏱᏗᏥᏄᎪᏫᏍᎦ, ᎿᎭᏉᏍᎩᏂ ᎦᎸᎳᏗ ᎡᎯ ᎤᎬᏫᏳᎯ ᎨᏒ ᎢᏥᎷᏤᎸ.
എന്നാൽ, ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ദൈവാത്മാവിനാൽ ആണെങ്കിൽ ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നിരിക്കുന്നു, നിശ്ചയം.
29 ᎠᎴ ᎦᏙ ᏯᏛᎦ ᎩᎶ ᎤᎵᏂᎩᏛ ᎠᏍᎦᏯ ᎦᏁᎸ ᏯᏴᎭ ᎠᎴ ᎤᎿᎭᎥ ᏯᏬᏅ, ᎢᏳᏃ ᎢᎬᏱ ᏄᎸᎸᎾ ᏱᎩ ᎾᏍᎩ ᎤᎵᏂᎩᏛ ᎠᏍᎦᏯ? ᎩᎳ ᎿᎭᏉ ᏯᏬᏅ ᎦᏁᎸᎢ ᎤᎿᎭᎥᎢ.
“ബലിഷ്ഠനായ ഒരു മനുഷ്യന്റെ വീട്ടിൽ പ്രവേശിച്ച് സമ്പത്ത് കൊള്ളയടിച്ചു കൊണ്ടുപോകാൻ, അയാളെ ബന്ധനസ്ഥനാക്കിയിട്ടല്ലാതെ ആർക്കെങ്കിലും സാധിക്കുമോ? ബന്ധനസ്ഥനാക്കിയാൽ വീട്ടിലുള്ളത് അപഹരിക്കാൻ സാധിക്കും.
30 ᎩᎶ ᎾᏆᎵᎪᏁᎲᎾ, ᎾᏍᎩ ᎠᏆᏡᏗᎭ; ᎩᎶᏃ ᏃᏍᏗᏟᏏᏍᎬᎾ, ᎾᏍᎩ ᏯᏗᎦᎴᏯᏍᎦ.
“എന്നെ അനുകൂലിക്കാത്തവർ എന്നെ പ്രതിരോധിക്കുന്നു; എന്നോടുകൂടെ ജനത്തെ ചേർക്കാത്തയാൾ വാസ്തവത്തിൽ അവരെ ചിതറിക്കുകയാണ്.
31 ᎾᏍᎩ ᎢᏳᏍᏗ ᎯᎠ ᏂᏨᏪᏎᎭ; ᏂᎦᎥ ᏄᏓᎴᏒ ᎠᏍᎦᏅᎢᏍᏗ ᎨᏒ ᎠᎴ ᎠᏐᏢᏙᏗ ᎨᏒ ᎨᏥᏙᎵᏍᏗᏉ ᎨᏎᏍᏗ ᏴᏫ; ᎦᎸᏉᏗᏳᏍᎩᏂ ᎠᏓᏅᏙ ᎠᏐᏢᏙᏗ ᎨᏒ ᎥᏝ ᎨᏥᏙᎵᏍᏗ ᏱᎨᏎᏍᏗ ᏴᏫ.
അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: സകലവിധ പാപവും ദൈവദൂഷണവും മനുഷ്യരോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല.
32 ᎠᎴ ᎩᎶ ᎦᏬᏂᏍᎬ ᎠᏡᏗᏍᎨᏍᏗ ᏴᏫ ᎤᏪᏥ, ᎠᏥᏙᎵᏍᏗᏉ ᎨᏎᏍᏗ; ᎩᎶᏍᎩᏂ ᎦᏬᏂᏍᎬ ᎠᏡᏗᏍᎨᏍᏗ ᎦᎸᏉᏗᏳ ᎠᏓᏅᏙ, ᎥᏝ ᎠᏥᏙᎵᏍᏗ ᏱᎨᏎᏍᏗ ᎪᎯ ᎨᏒ ᎠᎴ ᎾᏍᏉ ᏐᎢᏱ ᏗᎨᏒᎢ. (aiōn g165)
മനുഷ്യപുത്രനു (എനിക്കു) വിരോധമായി സംസാരിക്കുന്നവരോട് അതു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ഈ യുഗത്തിലും വരാനുള്ളതിലും ക്ഷമ ലഭിക്കുകയില്ല. (aiōn g165)
33 ᏡᎬ ᎣᏍᏛ ᏂᏨᎦ ᎤᏛᏃ ᎣᏍᏛ, ᎠᎴ ᏡᎬ ᎤᏐᏅ ᏂᏨᎦ ᎤᏛᏃ ᎤᏐᏅᎢ; ᏡᎬᏰᏃ ᎪᎵᏍᏙᏗ ᎨᏐ ᏄᏍᏛ ᎤᏛᎢ.
“ഒരു വൃക്ഷം നല്ലതെങ്കിൽ അതിന്റെ ഫലവും നല്ലതായിരിക്കും; വൃക്ഷം അയോഗ്യമെങ്കിൽ അതിലെ ഫലവും അയോഗ്യമായിരിക്കും. ഒരു വൃക്ഷത്തെ അതിന്റെ ഫലംകൊണ്ടാണ് തിരിച്ചറിയുന്നത്.
34 Ᏺ ᎢᎾᏛ ᏧᏁᏥ ᏂᎯ! ᏥᏂᏥᏲᎢᏴ ᎦᏙ ᏱᎦᎵᏍᏙᏓ ᎣᏍᏛ ᏱᏥᏬᏂᎯ? ᎤᏣᏛᏰᏃ ᎣᎾᏫᏱ ᎣᏪᎲᎢ ᎥᎰᎵ ᎦᏬᏂᏍᎪᎢ.
അണലിക്കുഞ്ഞുങ്ങളേ, ദുഷ്ടതയുടെ കേദാരമായ നിങ്ങൾക്കു നന്മ വല്ലതും സംസാരിക്കാൻ കഴിയുമോ? ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്.
35 ᎣᏍᏛ ᏴᏫ, ᎣᏍᏛ ᎤᏍᏆᏂᎪᏛ ᎤᎾᏫᏱ, ᎣᏍᏛ ᎦᎾᏄᎪᏫᏍᎪᎢ. ᎤᏲᏃ ᏴᏫ, ᎤᏲ ᎤᏍᏆᏂᎪᏛ ᎤᏲ ᎦᎾᏄᎪᏫᏍᎪᎢ.
നല്ല മനുഷ്യൻ, തന്റെ ഉള്ളിൽ സംഭരിച്ചിരിക്കുന്ന നന്മയിൽനിന്നു, നന്മ പ്രവർത്തിക്കുന്നു; ദുഷ്ടമനുഷ്യനോ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന തിന്മയിൽനിന്നു, തിന്മ പ്രവർത്തിക്കുന്നു.
36 ᎯᎠᏃ ᏂᏨᏪᏎᎭ; ᏂᎦᎥ ᎤᏲ ᎠᏂᏬᏂᏍᎬ ᏴᏫ, ᎤᏂᏃᎮᏗ ᎨᏎᏍᏗ ᏗᎫᎪᏙᏗᏱ ᎢᎦ ᎨᏒᎢ.
എന്നാൽ മനുഷ്യർ സംസാരിക്കുന്ന, ഓരോ അടിസ്ഥാനരഹിതമായ പ്രസ്താവനയ്ക്കും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും, എന്നു ഞാൻ നിങ്ങളോടു പറയുന്നു.
37 ᎯᏁᎬᏰᏃ ᏣᏚᏓᎴᏍᏙᏗ ᎨᏎᏍᏗ, ᎠᎴ ᎯᏁᎬ ᏣᏍᎦᏅᏨ ᏗᏣᏚᎪᏓᏁᏗ ᎨᏎᏍᏗ.
നിങ്ങളുടെ വാക്കുകൾ നിങ്ങളെ ശിക്ഷയിൽനിന്ന് ഒഴിവാക്കും; നിങ്ങളുടെ വാക്കുകൾതന്നെ നിങ്ങൾക്കു ശിക്ഷ വിധിക്കുകയും ചെയ്യും.”
38 ᎿᎭᏉᏃ ᎩᎶ ᎢᏳᎾᏍᏗ ᏗᏃᏪᎵᏍᎩ ᎠᎴ ᎠᏂᏆᎵᏏ ᎤᏂᏁᏨ, ᎯᎠ ᏄᏂᏪᏒᎩ; ᏔᏕᏲᎲᏍᎩ, ᎤᏰᎸᏛ ᎣᎦᏚᎵ ᎢᏨᎪᏩᏛᎡᏗᏱ.
അപ്പോൾ പരീശന്മാരിലും വേദജ്ഞരിലും ചിലർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് ഒരു അത്ഭുതചിഹ്നം പ്രവർത്തിച്ചുകാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
39 ᎤᏁᏨᏃ ᎯᎠ ᏂᏚᏪᏎᎸᎩ; ᎪᎯ ᏣᏁᎭ ᎤᏂᏲ ᎠᎴ ᏗᎾᏓᏲᏁᎯ ᎤᏰᎸᏛ ᎤᏂᏲᎰᎢ; ᎠᏎᏃ ᎤᏰᎸᏛ ᎥᏝ ᎨᏥᏁᏗ ᏱᎨᏎᏍᏗ, ᏦᎾ ᎠᏙᎴᎰᏍᎩ ᎤᏤᎵᎦ ᎤᏰᎸᏛ ᎤᏩᏒ.
യേശു അതിനുത്തരം പറഞ്ഞത്: “ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു! എന്നാൽ യോനാ പ്രവാചകന്റെ അനുഭവം എന്ന ചിഹ്നമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല.
40 ᏦᎾᏰᏃ ᏦᎢ ᎢᎦ ᎠᎴ ᏦᎢ ᏒᏃᏱ ᎠᏣᏗ ᎡᏆ ᎤᏍᏉᎵᏱ ᏣᏯᎡᎢ, ᎾᏍᏉᏍᎩᏂ ᏴᏫ ᎤᏪᏥ ᏦᎢ ᎢᎦ ᎠᎴ ᏦᎢ ᏒᏃᏱ ᎦᏙᎯ ᎭᏫᏂ ᎠᏯᎡᏍᏗ.
യോനാ മൂന്നുപകലും മൂന്നുരാവും ഒരു മഹാമത്സ്യത്തിന്റെ വയറ്റിലായിരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നുപകലും മൂന്നുരാവും ഭൗമാന്തർഭാഗത്ത് ആയിരിക്കും.
41 ᏴᏫ ᏂᏂᏫ ᏣᏁᎲᎩ ᏙᏛᎾᎴᏂ ᏓᎬᏩᎾᏡᏔᏂ ᎪᎯ ᏣᏁᎭ, ᏗᎫᎪᏙᏗᏱ ᎢᎦ ᎨᏒᎢ, ᎠᎴ ᎤᏂᏍᎦᏅᏨ ᎬᏂᎨᏒ ᎤᏛᏅᏁᎵ; ᎾᏍᎩᏰᏃ ᏚᎾᏓᏅᏛ ᏚᏂᏁᏟᏴᏒᎩ ᏦᎾ ᎠᎵᏥᏙᎲᏍᎬ ᏄᏩᏂᏌᏅᎩ, ᎬᏂᏳᏉᏃ ᎠᏂ ᎡᏙᎭ ᎤᏟ ᎠᏥᎸᏉᏗᏳ ᎡᏍᎦᏉ ᏦᎾ.
ന്യായവിധിദിവസം നിനവേനിവാസികൾ ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവർക്ക് ശിക്ഷവിധിക്കും; നിനവേക്കാർ യോനായുടെ പ്രസംഗം കേട്ട് അനുതപിച്ചല്ലോ; യോനായിലും അതിശ്രേഷ്ഠൻ ഇതാ ഇവിടെ.
42 ᎤᎬᏫᏳᎯ ᎠᎨᏴ ᏧᎦᎾᏮ ᏤᎮᎢ ᏙᏛᎴᏂ ᏓᏳᎾᏡᏔᏂ ᎪᎯ ᏣᏁᎭ ᏗᎫᎪᏙᏗᏱ ᎢᎦ ᎨᏒᎢ, ᎠᎴ ᎤᏂᏍᎦᏅᏨ ᎬᏂᎨᏒ ᏅᏓᎬᏁᎵ; ᎾᏍᎩᏰᏃ ᎦᏙᎯ ᏩᏍᏛ ᎢᏴᏛ ᏧᏪᏅᏎ ᎤᏛᎦᏂᎴ ᏐᎵᎼᏅ ᎠᎦᏔᎿᎭᎢᏳ ᎨᏒᎢ, ᎬᏂᏳᏉᏃ ᎠᏂ ᎡᏙᎭ ᎤᏟ ᎠᏥᎸᏉᏗᏳ ᎡᏍᎦᏉ ᏐᎵᎼᏅ.
ന്യായവിധിദിവസത്തിൽ ശേബാ രാജ്ഞിയും ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവരെ ശിക്ഷവിധിക്കും. അവൾ ശലോമോന്റെ ജ്ഞാനം ശ്രവിക്കാനായി വിദൂരത്തുനിന്ന് വന്നല്ലോ; ഇവിടെ ഇതാ ശലോമോനിലും അതിശ്രേഷ്ഠൻ.
43 ᎢᏳᏃ ᎦᏓᎭ ᎠᏓᏅᏙ ᏴᏫᎯ ᎦᏄᎪᎢ, ᎤᎧᏲᏛᎯ ᎡᏙᎰᎢ ᎤᏯᏪᏐᎸᏍᏗᏱ ᎤᏲᎰᎢ, ᎠᏎᏃ ᎥᏝ ᏯᏩᏘᏍᎪᎢ.
“ദുരാത്മാവ് ഒരു മനുഷ്യനിൽനിന്ന് പുറത്തുകടന്ന്, വെള്ളമില്ലാത്ത പ്രദേശങ്ങളിൽക്കൂടി ഒരു വിശ്രമസ്ഥാനത്തിനായി അലയുന്നു; കണ്ടെത്തുന്നതുമില്ല.
44 ᎿᎭᏉᏃ ᎯᎠ ᏂᎦᏪᏍᎪᎢ; ᏗᏥᏁᎸ ᏗᎩᏄᎪᏨ ᏴᏛᏥᎶᏏ. ᎿᎭᏉᏃ ᏫᎦᎷᎩ ᎠᏩᏘᏍᎪ ᎤᏏᏩ ᎨᏐ ᎠᎴ ᎬᏃᏌᏛᎯ ᎠᎴ ᎪᏚᎢᏍᏙᎢ.
അപ്പോൾ അത്, ‘ഞാൻ ഉപേക്ഷിച്ചുപോന്ന ഭവനത്തിലേക്കുതന്നെ തിരികെച്ചെല്ലും’ എന്നു പറയുന്നു. അങ്ങനെ ചെല്ലുമ്പോൾ ആ വീട് ആളൊഴിഞ്ഞും അടിച്ചുവാരിയും ക്രമീകരിക്കപ്പെട്ടും കാണുന്നു.
45 ᎿᎭᏉᏃ ᎢᎡᎪᎢ ᏫᏓᏯᏂᏍᎪ ᎤᏩᎾᏓᎴ ᎦᎵᏉᎩ ᎠᏂᏍᎩᎾ ᎤᏟ ᎢᏳᏂᏁᎫᏥᏛ ᎡᏍᎦᏉ ᎤᏩᏒ, ᎾᎿᎭᏃ ᎠᏂᏴᎯᎰᎢ ᎠᎴ ᎠᎾᏁᎳᏗᏍᎪᎢ, ᎣᏂᏃ ᏄᏍᏛ Ꮎ ᎠᏍᎦᏯ ᎤᏟ ᎤᏲᎢᏳ ᎨᏐᎢ ᎡᏍᎦᏉ ᎢᎬᏱᏱ. ᎾᏍᎩᏍᎩᏂ ᏄᎾᏍᏕᏍᏗ ᎪᎯ ᎤᏂᏁᎫᏥᏛ ᏣᏁᎭ.
അപ്പോൾ അതു പോയി തന്നെക്കാൾ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളുമായിവന്ന് അവിടെ താമസം ആരംഭിക്കുന്നു. ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ അതിദാരുണമാണ്. ഈ ദുഷിച്ച തലമുറയുടെ സ്ഥിതിയും അങ്ങനെതന്നെ ആയിരിക്കും.”
46 ᎠᏏᏉ ᏕᎦᏬᏁᏗᏍᎬ ᏴᏫ, ᎬᏂᏳᏉ ᎤᏥ ᎠᎴ ᎠᎾᎵᏅᏟ ᏙᏱᏢ ᎠᏂᏙᎾᎥᎩ, ᎤᎾᏚᎵᏍᎬᎩ ᎬᏩᎵᏃᎮᏙᏗᏱ.
യേശു ജനക്കൂട്ടത്തോടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തോടു സംസാരിക്കണമെന്ന താത്പര്യത്തിൽ പുറത്തു നിൽക്കുകയായിരുന്നു.
47 ᎩᎶᏃ ᎯᎠ ᏄᏪᏎᎸᎩ; ᎬᏂᏳᏉ ᏣᏥ ᎠᎴ ᎢᏣᎵᏅᏟ ᏙᏱ ᎠᏂᏙᎾᎠ, ᎨᏣᎵᏃᎮᏙᏗᏱ ᎤᎾᏚᎵᎭ.
ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയോടു സംസാരിക്കാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
48 ᎤᏁᏨᏃ ᎯᎠ ᏄᏪᏎᎸ ᎤᏃᏁᎸᎯ; ᎦᎪ ᎡᏥ? ᎠᎴ ᎦᎪ ᎣᏣᎵᏅᏟ?
യേശു ആ മനുഷ്യനോട്, “ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരന്മാർ?” എന്നു ചോദിച്ചു.
49 ᏫᏚᏐᏅᏃ ᎬᏩᏍᏓᏩᏗᏙᎯ ᎯᎠ ᏄᏪᏒᎩ; ᎬᏂᏳᏉ ᎡᏥ ᎠᎴ ᎣᏣᎵᏅᏟ.
പിന്നെ തന്റെ കൈ ശിഷ്യന്മാരുടെനേരേ നീട്ടി, “ഇവരാണ് എന്റെ അമ്മയും എന്റെ സഹോദരന്മാരും.
50 ᎩᎶᏰᏃ ᎾᏛᏁᎮᏍᏗ ᏄᏍᏛ ᎤᏚᎵᏍᎬ ᎡᏙᏓ ᎦᎸᎳᏗ ᎡᎯ, ᎾᏍᎩ ᎥᎩᏅᏟ ᎠᎴ ᎥᎩᏙ ᎠᎴ ᎡᏥ.
എന്റെ സ്വർഗസ്ഥപിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും” എന്ന് യേശു പറഞ്ഞു.

< ᎣᏍᏛ ᎧᏃᎮᏛ ᎹᏚ ᎤᏬᏪᎳᏅᎯ 12 >