< Падишаһлар 1 21 >

1 Бу ишлардин кейин шундақ болдики, Йизрәәллик Наботниң Йизрәәлдә, Самарийәниң падишаси Аһабниң ордисиниң йенида бир үзүмзарлиғи бар еди.
ചില നാളുകൾക്കുശേഷം, യെസ്രീൽകാരനായ നാബോത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു മുന്തിരിത്തോപ്പു സംബന്ധിച്ച ഒരു സംഭവമുണ്ടായി. ആ മുന്തിരിത്തോപ്പ് യെസ്രീലിൽ ശമര്യാരാജാവായ ആഹാബിന്റെ കൊട്ടാരത്തിനടുത്തായിരുന്നു.
2 Аһаб Наботқа сөз қилип: — Өз үзүмзарлиғиңни маңа бәргин, мениң өйүмгә йеқин болғач, уни бир сәй-көктатлиқ бағ қилай. Униң орнида саңа убданрақ бир үзүмзарлиқ берәй яки лайиқ көрсәң баһасини нәқ беримән, деди.
ആഹാബ് നാബോത്തിനോട്: “നിന്റെ മുന്തിരിത്തോപ്പ് എന്റെ കൊട്ടാരത്തിനു സമീപമാകുകയാൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിനായി അതെനിക്കു വിട്ടുതരിക. അതിനുപകരമായി അതിനെക്കാൾ മെച്ചമായ ഒരു മുന്തിരിത്തോപ്പു ഞാൻ നിനക്കു തരാം. അല്ല, നിനക്കു സമ്മതമെങ്കിൽ അതിന്റെ വില ഞാൻ തരാം.”
3 Амма Набот Аһабқа: — Пәрвәрдигар мени ата-бовилиримниң мирасини саңа сетишни мәндин нери қилсун, деди.
എന്നാൽ, നാബോത്ത് രാജാവിനോടു മറുപടി പറഞ്ഞു: “എന്റെ പൂർവികരുടെ ഓഹരി ഞാൻ അങ്ങേക്കു നൽകാൻ യഹോവ ഒരിക്കലും ഇടവരുത്താതിരിക്കട്ടെ!”
4 Аһаб Йизрәәллик Наботниң: «Ата-бовилиримниң мирасини саңа бәрмәймән» дәп ейтқан сөзидин хапа болуп ғәшликкә чөмгән һалда ордисиға қайтти; у кариватта йетип йүзини [там] тәрәпкә өрүп нанму йемиди.
ഇങ്ങനെ, “എന്റെ പൂർവികരുടെ ഓഹരി ഞാൻ അങ്ങേക്കു വിട്ടുതരികയില്ല” എന്നു യെസ്രീല്യനായ നാബോത്തിന്റെ മറുപടി കേട്ട ആഹാബ്, വിഷണ്ണനും കോപാകുലനുമായി ഭവനത്തിലേക്കു മടങ്ങിപ്പോയി. അദ്ദേഹം ഭക്ഷണം കഴിക്കാതെ മ്ലാനവദനനായി തന്റെ കിടക്കയിൽ കിടന്നു.
5 Хотуни Йизәбәл униң қешиға келип: Роһий кәйпиятиң немишкә шунчә төвән, немишкә нан йемәйсән? — деди.
എന്നാൽ, അദ്ദേഹത്തിന്റെ ഭാര്യയായ ഈസബേൽ അകത്തുവന്നു: “അങ്ങ് വിഷണ്ണനായിരിക്കുന്നതെന്ത്? ഭക്ഷണം കഴിക്കാത്തതെന്ത്?” എന്നു ചോദിച്ചു.
6 У униңға: — Мән Йизрәәллик Наботқа сөз қилип: «Үзүмзарлиғиңни маңа пулға бәрсәң, яки лайиқ көрсәң униң орниға башқа үзүмзарлиқ берәй» дедим. Лекин у: «Саңа үзүмзарлиғимни бәрмәймән» деди, — деди.
അദ്ദേഹം അവളോട്: “‘നിന്റെ മുന്തിരിത്തോപ്പ് എനിക്കു വിലയ്ക്കു തരിക; നിനക്കു താത്പര്യമെങ്കിൽ അതിനുപകരമായി ഞാൻ നിനക്കു വേറൊരു മുന്തിരിത്തോപ്പ് തരാം,’ എന്നു ഞാൻ യെസ്രീല്യനായ നാബോത്തിനോടു പറഞ്ഞു. ‘ഞാൻ എന്റെ മുന്തിരിത്തോപ്പ് തരികയില്ല,’ എന്നാണവൻ പറഞ്ഞത്. അതുകൊണ്ടാണ് എനിക്ക് ഈ വ്യസനം” എന്നുത്തരം പറഞ്ഞു.
7 Хотуни Йизәбәл униңға: — Сән һазир Исраилниң үстигә сәлтәнәт қилғучи әмәсму? Қопуп нан йәп, көңлүңни хуш қилғин; мән саңа Йизрәәллик Наботниң үзүмзарлиғини ериштүримән, деди.
അദ്ദേഹത്തിന്റെ ഭാര്യയായ ഈസബേൽ പറഞ്ഞു: “ഇസ്രായേലിൽ രാജാവായി വാഴുന്നത് ഈ വിധമോ! കൊള്ളാം! എഴുന്നേൽക്കൂ, ഭക്ഷണം കഴിക്കൂ; സന്തോഷമായിരിക്കൂ; യെസ്രീല്യനായ നാബോത്തിന്റെ മുന്തിരിത്തോപ്പ് ഞാൻ അങ്ങേക്കു തരും.”
8 Андин у Аһабниң намида бир хәт йезип, үстигә униң мөһүрини бесип, хәтни Наботниң шәһиридә униң билән туруватқан ақсақаллар вә мөтивәрләргә әвәтти.
അങ്ങനെ, അവൾ ആഹാബിന്റെപേരിൽ എഴുത്തുകളെഴുതി; അതിൽ ആഹാബിന്റെ മുദ്രയുംവെച്ചു; ആ എഴുത്തുകൾ നാബോത്തിന്റെ നഗരത്തിൽ അയാൾക്കൊപ്പം പാർക്കുന്ന നേതാക്കന്മാർക്കും പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
9 Хәттә у мундақ язған еди: — «Роза тутуш керәк дәп буйруп, хәлиқниң арисида Наботни төрдә олтарғузғин;
ആ എഴുത്തുകളിൽ അവൾ ഇപ്രകാരം എഴുതിയിരുന്നു: “നിങ്ങൾ ഒരു ഉപവാസദിവസം പ്രസിദ്ധപ്പെടുത്തുക; അന്നു ജനങ്ങളുടെ മധ്യേ ഒരു മുഖ്യാസനത്തിൽ നാബോത്തിനെ ഇരുത്തണം.
10 икки адәмни, йәни Белиялниң балисини униң удулида олтарғузуп, уларни Наботниң үстидин әрз қилғузуп: «Сән Худаға вә падишаға ләнәт оқудуң» дәп гувалиқ бәргүзүңлар. Андин уни елип чиқип чалма-кесәк қилип өлтүрүңлар».
അവനെതിരായി നീചന്മാരായ രണ്ടു സാക്ഷികളെയും ഇരുത്തണം. അയാൾ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്ന് അവരെക്കൊണ്ടു സാക്ഷ്യം പറയിക്കണം. പിന്നെ, അവനെ വെളിയിൽ കൊണ്ടുപോയി കല്ലെറിഞ്ഞുകൊല്ലണം.”
11 Шәһәрниң адәмлири, йәни униң шәһиридә туруватқан ақсақалар билән мөтивәрләр Йизәбәлниң уларға әвәткән хетидә пүтүлгәндәк қилди;
അങ്ങനെ, ഈസബേൽ എഴുതിയ കത്തുകളിൽ അവൾ നിർദേശിച്ചതിൻപ്രകാരം നാബോത്തിന്റെ നഗരത്തിലെ നേതാക്കന്മാരും പ്രഭുക്കന്മാരും ചെയ്തു.
12 улар розини буйруп, хәлиқниң арисида Наботни төрдә олтарғузди.
അവർ ഒരു ഉപവാസം പരസ്യപ്പെടുത്തി; നാബോത്തിനെ ജനങ്ങളുടെ മധ്യത്തിൽ ഒരു മുഖ്യാസനത്തിൽ ഇരുത്തി.
13 Андин у икки адәм, йәни Белиялниң балилири хәлиқниң алдида Набот үстидин әрз қилип: «Набот Худаға вә падишаға дәшнәм қилди» дәп гувалиқ бәрди. Шуниң билән улар Наботни шәһәрниң ташқириға сөрәп елип чиқип, ташлар билән чалма-кесәк қилип өлтүрди.
അപ്പോൾ, രണ്ടു നീചന്മാർ വന്നു നാബോത്തിനെതിരായി ഇരുന്നു. “ഈ നാബോത്ത് ദൈവത്തെയും രാജാവിനെയും ശപിച്ചിരിക്കുന്നു,” എന്നു ജനങ്ങളുടെമുമ്പാകെ അവർ നാബോത്തിനെപ്പറ്റി കുറ്റാരോപണം നടത്തി. അങ്ങനെ, അവർ അദ്ദേഹത്തെ നഗരത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊന്നു.
14 Андин улар Йизәбәлгә адәм әвәтип: «Набот чалма-кесәк қилип өлтүрүлди» дәп хәвәр бәрди.
പിന്നെ അവർ “നാബോത്ത് കല്ലേറിനാൽ വധിക്കപ്പെട്ടു,” എന്നവിവരം ഈസബേലിനെ അറിയിച്ചു.
15 Йизәбәл Наботниң чалма-кесәк қилинип өлтүрүлгәнлигини аңлиғанда Аһабқа: Қопуп, Йизрәәллик Наботниң саңа пулға бәргили унимиған үзүмзарлиғини тапшуруп алғин; чүнки Набот һаят әмәс, бәлки өлди, деди.
നാബോത്ത് കല്ലെറിഞ്ഞുകൊല്ലപ്പെട്ടു എന്ന വാർത്തയറിഞ്ഞയുടനെ ഈസബേൽ ആഹാബിനോടു പറഞ്ഞു: “എഴുന്നേറ്റാലും! യെസ്രീല്യനായ നാബോത്ത് അങ്ങേക്കു വിൽക്കാൻ വിസമ്മതിച്ച മുന്തിരിത്തോപ്പ് കൈവശപ്പെടുത്തിയാലും! അയാൾ ഇനിയും ജീവനോടെയില്ല; മരിച്ചിരിക്കുന്നു!”
16 Шундақ болдики, Аһаб Наботниң өлгәнлигини аңлап, Йизрәәллик Наботниң үзүмзарлиғини егиләш үчүн шу йәргә барди.
നാബോത്ത് മരിച്ചു എന്നു കേട്ടപ്പോൾ ആഹാബ് എഴുന്നേറ്റു യെസ്രീല്യനായ നാബോത്തിന്റെ മുന്തിരിത്തോപ്പ് കൈവശപ്പെടുത്താനായി പുറപ്പെട്ടു.
17 Лекин Пәрвәрдигарниң сөзи Тишбилиқ Илиясқа келип мундақ дейилди: —
അപ്പോൾ, തിശ്ബ്യനായ ഏലിയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി:
18 «Қопуп берип, Самарийәдә олтиришлиқ Исраил падишаси Аһаб билән учрашқин; мана у Наботниң үзүмзарлиғида туриду; чүнки уни егиливелиш үчүн у йәргә барди.
“ശമര്യയിൽ ഭരണംനടത്തുന്ന ഇസ്രായേൽരാജാവായ ആഹാബിനെ ചെന്നുകാണുക. അയാൾ ഇപ്പോൾ നാബോത്തിന്റെ മുന്തിരിത്തോപ്പിലുണ്ട്. അതു കൈവശപ്പെടുത്തുന്നതിനായി അയാൾ പോയിരിക്കുന്നു.
19 Униңға: — «Адәм өлтүрдүңму, йерини егиливалдиңму?» — дегин. Андин униңға йәнә сөз қилип: — Пәрвәрдигар мундақ дәйду: — «Наботниң қенини иштлар ялиған җайда сениң қениңниму иштлар ялайду» — дегин».
‘നീ ഒരു മനുഷ്യനെ കൊലചെയ്ത് അവന്റെ ഓഹരി അപഹരിച്ചില്ലേ?’ എന്ന് യഹോവ ചോദിക്കുന്നു എന്ന് അയാളോടു പറയുക. ‘നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയതിനുപകരമായി നിന്റെ രക്തവും നക്കിക്കളയും,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നും അവനോടു പറയുക.”
20 Аһаб Илиясқа: — И дүшминим, мени таптиңму? — деди. У җававән мундақ деди: — Раст, мән сени таптим; чүнки сән Пәрвәрдигарниң нәзиридә рәзиллик қилиш үчүн өзүңни сетивәттиң.
ആഹാബ് ഏലിയാവിനോട്: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയിരിക്കുന്നോ?” എന്നു ചോദിച്ചു. ഏലിയാവു മറുപടി നൽകിയത്: “അതേ, ഞാൻ നിന്നെ കണ്ടെത്തിയിരിക്കുന്നു. കാരണം, യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുന്നതിനായി നീ നിന്നെത്തന്നെ വിറ്റുകളഞ്ഞിരിക്കുന്നു.
21 Пәрвәрдигар: «Мана, Мән үстүңгә бала чүшүрүп нәслиңни йоқитип, сән Аһабниң Исраилда қалған җәмәтидики һәммә әркәкни, һәтта аҗиз яки мәйип болсун, һәммисини үзүп йоқитимән;
അതുകൊണ്ട്, ‘ഞാൻ നിന്റെമേൽ മഹാവിപത്തു വരുത്തും. നിന്റെ സന്തതിയെ ഞാൻ ഉന്മൂലനംചെയും. ഇസ്രായേലിൽ ആഹാബിൽ നിന്നുള്ള അവന്റെ അവസാനത്തെ പുരുഷസന്താനത്തെവരെ—അവൻ ദാസനായാലും സ്വതന്ത്രനായാലും—ഞാൻ ഛേദിച്ചുകളയും.
22 вә сән Мениң ғәзивимни қозғап Исраилни гунаға аздурғиниң үчүн сениң җәмәтиңни Нибатниң оғли Йәробоамниң җәмәти вә Ахияһниң оғли Баашаниң җәмәтигә охшаш қилимән» — дәйду, — деди.
നീ എന്റെ കോപത്തെ ജ്വലിപ്പിക്കുകയും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിപ്പിക്കുകയും ചെയ്തതിനാൽ ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കിത്തീർക്കും.’
23 — Йизәбәл тоғрисидиму Пәрвәрдигар сөз қилип: «Йизрәәлниң сепилиниң тешида иштлар Йизәбәлни йәйду.
“ഈസബേലിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യെസ്രീലിന്റെ മതിലിന്നരികെവെച്ച് ഈസബേലിനെ നായ്ക്കൾ കടിച്ചുകീറിക്കളയും.’
24 Аһабниң җәмәтидикиләрдин шәһәрдә өлгәнләрни иштлар йәйду; сәһрада өлгәнләрни болса асмандики қушлар йәйду» деди
“ആഹാബിന്റെ കുടുംബാംഗങ്ങളിൽ നഗരത്തിൽവെച്ചു മരിക്കുന്നവർ നായ്ക്കൾക്ക് ആഹാരമായിത്തീരും; വെളിമ്പ്രദേശത്തുവെച്ചു മരിക്കുന്നവർ ആകാശത്തിലെ പറവജാതികൾക്ക് ആഹാരമായിത്തീരും.”
25 (Бәрһәқ, хотуни Йизәбәлниң қутритишлири билән Пәрвәрдигарниң нәзиридә рәзиллик қилғили өзини сатқан Аһабдәк һеч ким йоқ еди.
തന്റെ ഭാര്യയായ ഈസബേലിനാൽ പ്രേരിതനായി യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുന്നതിനായി തന്നെത്തന്നെ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ഒരു മനുഷ്യൻ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല.
26 У Пәрвәрдигар Исраилларниң алдидин һайдап қоғливәткән Аморийларниң қилғинидәк қилип, жиркиничлик бутларға тайинип әгишип, ләнәтлик ишларни қилатти).
ഇസ്രായേലിന്റെ മുമ്പിൽനിന്നു യഹോവ ഓടിച്ചുകളഞ്ഞ അമോര്യരെപ്പോലെ അയാൾ വിഗ്രഹങ്ങളുടെ പിന്നാലെപോയി ഏറ്റവും ഹീനമായ വിധത്തിൽ പ്രവർത്തിച്ചു.
27 Лекин Аһаб бу сөзләрни аңлиғанда өз кийимлирини житип бәдинигә бөз йөгәп, роза тутти. У бөз рәхттә ятатти, җим-җит маңатти.
ഈ വാക്കുകൾ കേട്ടപ്പോൾ ആഹാബ് തന്റെ വസ്ത്രങ്ങൾ വലിച്ചുകീറി, ചാക്കുശീല ധരിച്ച് ഉപവസിച്ചു. അദ്ദേഹം ചാക്കുശീലയിൽത്തന്നെ കിടന്നുറങ്ങുകയും ദുഃഖാർത്തനായി സാവധാനം സഞ്ചരിക്കുകയും ചെയ്തു.
28 У вақитта Пәрвәрдигарниң сөзи Тишбилиқ Илиясқа келип: —
അപ്പോൾ, തിശ്ബ്യനായ ഏലിയാവിന് വീണ്ടും യഹോവയുടെ അരുളപ്പാടുണ്ടായി.
29 «Аһабниң Мениң алдимда өзини қандақ төвән тутуватқанлиғини көрдүңму? У өзини Мениң алдимда төвән тутуватқанлиғи түпәйлидин, бу балани униң күнлиридә кәлтүрмәймән, бәлки униң оғлиниң күнлиридә униң җәмәтигә кәлтүримән» — дейилди.
“ആഹാബ് എന്റെമുമ്പിൽ സ്വയം വിനയപ്പെടുത്തിയത് എങ്ങനെയെന്നു നീ ശ്രദ്ധിച്ചോ? അവൻ സ്വയം താഴ്ത്തിയതിനാൽ ഞാൻ അവന്റെ ജീവിതകാലത്ത് ഈ വിപത്തുകളൊന്നും വരുത്തുകയില്ല; എന്നാൽ, അവന്റെ പുത്രന്റെകാലത്ത് ഞാൻ അവന്റെ ഗൃഹത്തിന്മേൽ ഈ അനർഥംവരുത്തും.”

< Падишаһлар 1 21 >