< Mezmurlar 9 >

1 Müzik şefi için - “Oğulun Ölümü” makamında - Davut'un mezmuru Ya RAB, bütün yüreğimle sana şükredeceğim, Yaptığın harikaların hepsini anlatacağım.
സംഗീതപ്രമാണിക്ക് പുത്രമരണരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; അവിടുത്തെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും.
2 Sende sevinç bulacak, coşacağım, Adını ilahilerle öveceğim, ey Yüceler Yücesi!
ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ള യഹോവേ, ഞാൻ അവിടുത്തെ നാമത്തെ കീർത്തിക്കും.
3 Düşmanlarım geri çekilirken, Sendeleyip ölüyorlar senin önünde.
എന്റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ, തിരുസന്നിധിയിൽ ഇടറിവീണ് നശിച്ചുപോകും.
4 Çünkü hakkımı, davamı sen savundun, Adil yargıç olarak tahta oturdun.
അവിടുന്ന് എന്റെ കാര്യവും വ്യവഹാരവും നടത്തി, നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു;
5 Ulusları azarladın, kötüleri yok ettin, Sonsuza dek adlarını sildin.
അവിടുന്ന് ജനതതികളെ ശാസിച്ച്, ദുഷ്ടനെ നശിപ്പിച്ചിരിക്കുന്നു; അവരുടെ നാമംപോലും സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
6 Yok olup gitti düşmanlar sonsuza dek, Kökünden söktün kentlerini, Anıları bile silinip gitti.
ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും അവിടുന്ന് മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമ്മയും ഇല്ലാതെയായിരിക്കുന്നു.
7 Oysa RAB sonsuza dek egemenlik sürer, Yargı için kurmuştur tahtını;
എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കായി അങ്ങയുടെ സിംഹാസനം ഒരുക്കിയിരിക്കുന്നു.
8 O yönetir doğrulukla dünyayı, O yargılar adaletle halkları.
അവിടുന്ന് ലോകത്തെ നീതിയോടെ വിധിക്കും; ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും.
9 RAB ezilenler için bir sığınak, Sıkıntılı günlerde bir kaledir.
യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ.
10 Seni tanıyanlar sana güvenir, Çünkü sana yönelenleri hiç terk etmedin, ya RAB.
൧൦തിരുനാമത്തെ അറിയുന്നവർ അങ്ങയിൽ ആശ്രയിക്കും; യഹോവേ, അവിടുത്തെ അന്വേഷിക്കുന്നവരെ അവിടുന്ന് ഉപേക്ഷിക്കുന്നില്ലല്ലോ.
11 Siyon'da oturan RAB'bi ilahilerle övün! Yaptıklarını halklar arasında duyurun!
൧൧സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവീൻ; അവിടുത്തെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പീൻ.
12 Çünkü dökülen kanın hesabını soran anımsar, Ezilenlerin feryadını unutmaz.
൧൨രക്തപാതകത്തിന് പ്രതികാരം ചെയ്യുന്ന ദൈവം അവരെ ഓർക്കുന്നു; എളിയവരുടെ നിലവിളിയെ മറക്കുന്നതുമില്ല.
13 Acı bana, ya RAB! Ey beni ölümün eşiğinden kurtaran, Benden nefret edenler yüzünden çektiğim sıkıntıya bak!
൧൩യഹോവേ, എന്നോട് കരുണയുണ്ടാകണമേ; മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകയ്ക്കുന്നവരാൽ എനിക്ക് നേരിടുന്ന കഷ്ടം നോക്കണമേ.
14 Öyle ki, övgüye değer işlerini anlatayım, Siyon Kenti'nin kapılarında Sağladığın kurtuluşla sevineyim.
൧൪ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ അങ്ങയെ സ്തുതിച്ച് അങ്ങയുടെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.
15 Uluslar kendi kazdıkları kuyuya düştü, Ayakları gizledikleri ağa takıldı.
൧൫ജനതകൾ അവർ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; അവർ ഒളിച്ചുവച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു.
16 Adil yargılarıyla RAB kendini gösterdi, Kötüler kendi kurdukları tuzağa düştü. Higayon (sela)
൧൬യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. (സേലാ)
17 Kötüler ölüler diyarına gidecek, Tanrı'yı unutan bütün uluslar... (Sheol h7585)
൧൭ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും പാതാളത്തിലേക്ക് തിരിയും. (Sheol h7585)
18 Ama yoksul büsbütün unutulmayacak, Mazlumun umudu sonsuza dek kırılmayacak.
൧൮ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല; സാധുക്കളുടെ പ്രത്യാശക്ക് എന്നും ഭംഗം വരുകയുമില്ല.
19 Kalk, ya RAB! İnsan galip çıkmasın, Huzurunda yargılansın uluslar!
൧൯യഹോവേ, എഴുന്നേല്ക്കണമേ, മർത്യൻ പ്രബലനാകരുതേ; ജനതതികൾ തിരുസന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.
20 Onlara dehşet saç, ya RAB! Sadece insan olduklarını bilsin uluslar. (Sela)
൨൦യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്ന് ജനതതികൾ അറിയേണ്ടതിന് അവർക്ക് ഭയം വരുത്തണമേ. (സേലാ)

< Mezmurlar 9 >