< ลูก: 11 >

1 อนนฺตรํ ส กสฺมึศฺจิตฺ สฺถาเน ปฺรารฺถยต ตตฺสมาปฺเตา สตฺยำ ตไสฺยก: ศิษฺยสฺตํ ชคาท เห ปฺรโภ โยหนฺ ยถา สฺวศิษฺยานฺ ปฺรารฺถยิตุมฺ อุปทิษฺฏวานฺ ตถา ภวานปฺยสฺมานฺ อุปทิศตุฯ
ഒരിക്കൽ യേശു ഒരു സ്ഥലത്ത് പ്രാർത്ഥിക്കുകയായിരുന്നു; പ്രാർത്ഥന തീർന്നശേഷം ശിഷ്യന്മാരിൽ ഒരാൾ അവനോട്: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.
2 ตสฺมาตฺ ส กถยามาส, ปฺรารฺถนกาเล ยูยมฺ อิตฺถํ กถยธฺวํ, เห อสฺมากํ สฺวรฺคสฺถปิตสฺตว นาม ปูชฺยํ ภวตุ; ตว ราชตฺวํ ภวตุ; สฺวรฺเค ยถา ตถา ปฺฤถิวฺยามปิ ตเวจฺฉยา สรฺวฺวํ ภวตุฯ
അവൻ അവരോട് പറഞ്ഞത്: നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുക: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
3 ปฺรตฺยหมฺ อสฺมากํ ปฺรโยชนียํ โภชฺยํ เทหิฯ
ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഓരോ ദിവസവും തരേണമേ.
4 ยถา วยํ สรฺวฺวานฺ อปราธิน: กฺษมามเห ตถา ตฺวมปิ ปาปานฺยสฺมากํ กฺษมสฺวฯ อสฺมานฺ ปรีกฺษำ มานย กินฺตุ ปาปาตฺมโน รกฺษฯ
ഞങ്ങളോട് പാപം ചെയ്ത എല്ലാവരോടും ഞങ്ങളും ക്ഷമിക്കുന്നതിനാൽ ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിലേക്ക് നയിക്കരുതേ; ദുഷ്ടങ്കൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.
5 ปศฺจาตฺ โสปรมปิ กถิตวานฺ ยทิ ยุษฺมากํ กสฺยจิทฺ พนฺธุสฺติษฺฐติ นิศีเถ จ ตสฺย สมีปํ ส คตฺวา วทติ,
പിന്നെ അവൻ അവരോട് പറഞ്ഞത്: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ട് എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്ക് അവന്റെ അടുക്കൽ ചെന്ന്: സ്നേഹിതാ, എനിക്ക് മൂന്ന് അപ്പം കടം തരേണം;
6 เห พนฺโธ ปถิก เอโก พนฺธุ รฺมม นิเวศนมฺ อายาต: กินฺตุ ตสฺยาติถฺยํ กรฺตฺตุํ มมานฺติเก กิมปิ นาสฺติ, อเตอว ปูปตฺรยํ มหฺยมฺ ฤณํ เทหิ;
എന്റെ ഒരു സ്നേഹിതൻ തന്റെ യാത്രാമദ്ധ്യേ എന്റെ അടുക്കൽ വന്നു; അവന് കൊടുക്കുവാൻ എന്റെ പക്കൽ ഒന്നും ഇല്ല എന്നു അവനോട് പറഞ്ഞു എന്ന് വിചാരിക്കുക:
7 ตทา ส ยทิ คฺฤหมธฺยาตฺ ปฺรติวทติ มำ มา กฺลิศาน, อิทานีํ ทฺวารํ รุทฺธํ ศยเน มยา สห พาลกาศฺจ ติษฺฐนฺติ ตุภฺยํ ทาตุมฺ อุตฺถาตุํ น ศกฺโนมิ,
അപ്പോൾ സ്നേഹിതൻ അകത്തുനിന്ന്, എന്നെ പ്രയാസപ്പെടുത്തരുത്; കതക് അടച്ചിരിക്കുന്നു; പൈതങ്ങളും എന്റെ കൂടെ കിടക്കുന്നു; എഴുന്നേറ്റ് തരുവാൻ എനിക്ക് കഴിയുകയില്ല എന്നു അകത്തുനിന്ന് ഉത്തരം പറഞ്ഞു എന്നു കരുതുക
8 ตรฺหิ ยุษฺมานหํ วทามิ, ส ยทิ มิตฺรตยา ตไสฺม กิมปิ ทาตุํ โนตฺติษฺฐติ ตถาปิ วารํ วารํ ปฺรารฺถนาต อุตฺถาปิต: สนฺ ยสฺมินฺ ตสฺย ปฺรโยชนํ ตเทว ทาสฺยติฯ
അവൻ സ്നേഹിതനാകയാൽ എഴുന്നേറ്റ് അവന് കൊടുക്കുവാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും, അവൻ ലജ്ജകൂടാതെ വീണ്ടുംവീണ്ടും ചോദിക്കുന്നത് കൊണ്ട് എഴുന്നേറ്റ് അവന് ആവശ്യം ഉള്ളത് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
9 อต: การณาตฺ กถยามิ, ยาจธฺวํ ตโต ยุษฺมภฺยํ ทาสฺยเต, มฺฤคยธฺวํ ตต อุทฺเทศํ ปฺราปฺสฺยถ, ทฺวารมฺ อาหต ตโต ยุษฺมภฺยํ ทฺวารํ โมกฺษฺยเตฯ
യാചിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്ക് തുറക്കും.
10 โย ยาจเต ส ปฺราปฺโนติ, โย มฺฤคยเต ส เอโวทฺเทศํ ปฺราปฺโนติ, โย ทฺวารมฺ อาหนฺติ ตทรฺถํ ทฺวารํ โมจฺยเตฯ
൧൦യാചിക്കുന്നവനു ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
11 ปุเตฺรณ ปูเป ยาจิเต ตไสฺม ปาษาณํ ททาติ วา มตฺเสฺย ยาจิเต ตไสฺม สรฺปํ ททาติ
൧൧എന്നാൽ നിങ്ങളിൽ ഒരു അപ്പനോട് മകൻ അപ്പം ചോദിച്ചാൽ അവന് കല്ല് കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിനു പകരം പാമ്പിനെ കൊടുക്കുമോ?
12 วา อณฺเฑ ยาจิเต ตไสฺม วฺฤศฺจิกํ ททาติ ยุษฺมากํ มเธฺย ก เอตาทฺฤศ: ปิตาเสฺต?
൧൨മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?
13 ตสฺมาเทว ยูยมภทฺรา อปิ ยทิ สฺวสฺวพาลเกภฺย อุตฺตมานิ ทฺรวฺยาณิ ทาตุํ ชานีถ ตรฺหฺยสฺมากํ สฺวรฺคสฺถ: ปิตา นิชยาจเกภฺย: กึ ปวิตฺรมฺ อาตฺมานํ น ทาสฺยติ?
൧൩അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
14 อนนฺตรํ ยีศุนา กสฺมาจฺจิทฺ เอกสฺมินฺ มูกภูเต ตฺยาชิเต สติ ส ภูตตฺยกฺโต มานุโษ วากฺยํ วกฺตุมฺ อาเรเภ; ตโต โลกา: สกลา อาศฺจรฺยฺยํ เมนิเรฯ
൧൪ഒരിക്കൽ യേശു ഊമനായ ഒരാളിൽ നിന്നു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപ്പെട്ടു.
15 กินฺตุ เตษำ เกจิทูจุ รฺชโนยํ พาลสิพูพา อรฺถาทฺ ภูตราเชน ภูตานฺ ตฺยาชยติฯ
൧൫അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നത് എന്നു പറഞ്ഞു.
16 ตํ ปรีกฺษิตุํ เกจิทฺ อากาศียมฺ เอกํ จิหฺนํ ทรฺศยิตุํ ตํ ปฺรารฺถยาญฺจกฺริเรฯ
൧൬വേറെ ചിലർ അവനെ പരീക്ഷിക്കാനായി ആകാശത്തുനിന്ന് ഒരു അടയാളം അവനോട് ചോദിച്ചു.
17 ตทา ส เตษำ มน: กลฺปนำ ชฺญาตฺวา กถยามาส, กสฺยจิทฺ ราชฺยสฺย โลกา ยทิ ปรสฺปรํ วิรุนฺธนฺติ ตรฺหิ ตทฺ ราชฺยมฺ นศฺยติ; เกจิทฺ คฺฤหสฺถา ยทิ ปรสฺปรํ วิรุนฺธนฺติ ตรฺหิ เตปิ นศฺยนฺติฯ
൧൭പക്ഷേ യേശുവിന് അവരുടെ ചിന്തകൾ അറിയാമായിരുന്നു. അതുകൊണ്ട് അവൻ അവരോട് പറഞ്ഞത്: തന്നിൽതന്നേ ഛിദ്രിച്ചരാജ്യം എല്ലാം നശിച്ചുപോകും; കുടുംബങ്ങളും നശിക്കും.
18 ตไถว ไศตานปิ สฺวโลกานฺ ยทิ วิรุณทฺธิ ตทา ตสฺย ราชฺยํ กถํ สฺถาสฺยติ? พาลสิพูพาหํ ภูตานฺ ตฺยาชยามิ ยูยมิติ วทถฯ
൧൮സാത്താനും തന്നോട് തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.
19 ยทฺยหํ พาลสิพูพา ภูตานฺ ตฺยาชยามิ ตรฺหิ ยุษฺมากํ สนฺตานา: เกน ตฺยาชยนฺติ? ตสฺมาตฺ เตอว กถายา เอตสฺยา วิจารยิตาโร ภวิษฺยนฺติฯ
൧൯ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ട് പുറത്താക്കുന്നു; അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപതികൾ ആകും.
20 กินฺตุ ยทฺยหมฺ อีศฺวรสฺย ปรากฺรเมณ ภูตานฺ ตฺยาชยามิ ตรฺหิ ยุษฺมากํ นิกฏมฺ อีศฺวรสฺย ราชฺยมวศฺยมฺ อุปติษฺฐติฯ
൨൦എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു നിശ്ചയം.
21 พลวานฺ ปุมานฺ สุสชฺชมาโน ยติกาลํ นิชาฏฺฏาลิกำ รกฺษติ ตติกาลํ ตสฺย ทฺรวฺยํ นิรุปทฺรวํ ติษฺฐติฯ
൨൧ബലവാൻ ആയുധം ധരിച്ചു താൻ താമസിക്കുന്ന വീട് കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.
22 กินฺตุ ตสฺมาทฺ อธิกพล: กศฺจิทาคตฺย ยทิ ตํ ชยติ ตรฺหิ เยษุ ศสฺตฺราสฺเตฺรษุ ตสฺย วิศฺวาส อาสีตฺ ตานิ สรฺวฺวาณิ หฺฤตฺวา ตสฺย ทฺรวฺยาณิ คฺฤหฺลาติฯ
൨൨അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന രക്ഷാകവചം പിടിച്ചുപറിച്ചു അവന്റെ കൊള്ള മുഴുവനും എടുക്കും.
23 อต: การณาทฺ โย มม สปกฺโษ น ส วิปกฺษ: , โย มยา สห น สํคฺฤหฺลาติ ส วิกิรติฯ
൨൩എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.
24 อปรญฺจ อเมธฺยภูโต มานุษสฺยานฺตรฺนิรฺคตฺย ศุษฺกสฺถาเน ภฺรานฺตฺวา วิศฺรามํ มฺฤคยเต กินฺตุ น ปฺราปฺย วทติ มม ยสฺมาทฺ คฺฤหาทฺ อาคโตหํ ปุนสฺตทฺ คฺฤหํ ปราวฺฤตฺย ยามิฯ
൨൪അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോയിട്ട് വെള്ളം ഇല്ലാത്ത പ്രദേശങ്ങളിൽ തണുപ്പ് തിരഞ്ഞുനടക്കുന്നു. കാണാതാകുമ്പോൾ: ഞാൻ വിട്ടുപോന്ന വീട്ടിലേക്ക് മടങ്ങിപ്പോകും എന്നു പറഞ്ഞു ചെല്ലും.
25 ตโต คตฺวา ตทฺ คฺฤหํ มารฺชิตํ โศภิตญฺจ ทฺฤษฺฏฺวา
൨൫അപ്പോൾ അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.
26 ตตฺกฺษณมฺ อปคตฺย สฺวสฺมาทปิ ทุรฺมฺมตีนฺ อปรานฺ สปฺตภูตานฺ สหานยติ เต จ ตทฺคฺฤหํ ปวิศฺย นิวสนฺติฯ ตสฺมาตฺ ตสฺย มนุษฺยสฺย ปฺรถมทศาต: เศษทศา ทุ: ขตรา ภวติฯ
൨൬അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ട് വരുന്നു; അവയും അതിൽ കടന്നു താമസിച്ചിട്ട് ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി ആദ്യത്തേതിനേക്കാൾ മോശമാകും.
27 อสฺยา: กถายา: กถนกาเล ชนตามธฺยสฺถา กาจินฺนารี ตมุจฺไจ: สฺวรํ โปฺรวาจ, ยา โยษิตฺ ตฺวำ ครฺพฺเภ'ธารยตฺ สฺตนฺยมปายยจฺจ ไสว ธนฺยาฯ
൨൭ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോട്: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.
28 กินฺตุ โสกถยตฺ เย ปรเมศฺวรสฺย กถำ ศฺรุตฺวา ตทนุรูปมฺ อาจรนฺติ เตอว ธนฺยา: ฯ
൨൮അതിന് അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ട് പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
29 ตต: ปรํ ตสฺยานฺติเก พหุโลกานำ สมาคเม ชาเต ส วกฺตุมาเรเภ, อาธุนิกา ทุษฺฏโลกาศฺจิหฺนํ ทฺรษฺฏุมิจฺฉนฺติ กินฺตุ ยูนสฺภวิษฺยทฺวาทินศฺจิหฺนํ วินานฺยตฺ กิญฺจิจฺจิหฺนํ ตานฺ น ทรฺศยิษฺยเตฯ
൨൯പുരുഷാരം വർദ്ധിച്ചു വന്നപ്പോൾ അവൻ പറഞ്ഞു തുടങ്ങിയത്: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കുകയില്ല.
30 ยูนสฺ ตุ ยถา นีนิวียโลกานำ สมีเป จิหฺนรูโปภวตฺ ตถา วิทฺยมานโลกานามฺ เอษำ สมีเป มนุษฺยปุโตฺรปิ จิหฺนรูโป ภวิษฺยติฯ
൩൦യോനാ നിനവേക്കാർക്ക് അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആകും.
31 วิจารสมเย อิทานีนฺตนโลกานำ ปฺราติกูเลฺยน ทกฺษิณเทศียา ราชฺญี โปฺรตฺถาย ตานฺ โทษิณ: กริษฺยติ, ยต: สา ราชฺญี สุเลมาน อุปเทศกถำ โศฺรตุํ ปฺฤถิวฺยา: สีมาต อาคจฺฉตฺ กินฺตุ ปศฺยต สุเลมาโนปิ คุรุตร เอโก ชโน'สฺมินฺ สฺถาเน วิทฺยเตฯ
൩൧തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ അറ്റത്തുനിന്ന് വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
32 อปรญฺจ วิจารสมเย นีนิวียโลกา อปิ วรฺตฺตมานกาลิกานำ โลกานำ ไวปรีเตฺยน โปฺรตฺถาย ตานฺ โทษิณ: กริษฺยนฺติ, ยโต เหโตเสฺต ยูนโส วากฺยาตฺ จิตฺตานิ ปริวรฺตฺตยามาสุ: กินฺตุ ปศฺยต ยูนโสติคุรุตร เอโก ชโน'สฺมินฺ สฺถาเน วิทฺยเตฯ
൩൨നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ.
33 ปฺรทีปํ ปฺรชฺวาลฺย โทฺรณสฺยาธ: กุตฺราปิ คุปฺตสฺถาเน วา โกปิ น สฺถาปยติ กินฺตุ คฺฤหปฺรเวศิโภฺย ทีปฺตึ ทาตํ ทีปาธาโรปรฺเยฺยว สฺถาปยติฯ
൩൩വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോപറയിൻകീഴിലോ വെയ്ക്കാറില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് വിളക്കുകാലിന്മേൽ അത്രേ വെയ്ക്കുന്നത്.
34 เทหสฺย ปฺรทีปศฺจกฺษุสฺตสฺมาเทว จกฺษุ รฺยทิ ปฺรสนฺนํ ภวติ ตรฺหิ ตว สรฺวฺวศรีรํ ทีปฺติมทฺ ภวิษฺยติ กินฺตุ จกฺษุ รฺยทิ มลีมสํ ติษฺฐติ ตรฺหิ สรฺวฺวศรีรํ สานฺธการํ สฺถาสฺยติฯ
൩൪ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണ് നല്ലതാണെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.
35 อสฺมาตฺ การณาตฺ ตวานฺต: สฺถํ โชฺยติ รฺยถานฺธการมยํ น ภวติ ตทรฺเถ สาวธาโน ภวฯ
൩൫ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക.
36 ยต: ศรีรสฺย กุตฺราปฺยํเศ สานฺธกาเร น ชาเต สรฺวฺวํ ยทิ ทีปฺติมตฺ ติษฺฐติ ตรฺหิ ตุภฺยํ ทีปฺติทายิโปฺรชฺชฺวลนฺ ปฺรทีป อิว ตว สวรฺวศรีรํ ทีปฺติมทฺ ภวิษฺยติฯ
൩൬നിന്റെ ശരീരം അന്ധകാരം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ, വിളക്കു അതിന്റെ തിളക്കംകൊണ്ട് നിന്നെ പ്രകാശിപ്പിക്കുംപോലെ ശരീരവും പ്രകാശമുള്ളത് ആയിരിക്കും.
37 เอตตฺกถายา: กถนกาเล ผิรุเศฺยโก เภชนาย ตํ นิมนฺตฺรยามาส, ตต: ส คตฺวา โภกฺตุมฺ อุปวิเวศฯ
൩൭അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവനും അകത്ത് കടന്ന് ഭക്ഷണത്തിനിരുന്നു.
38 กินฺตุ โภชนาตฺ ปูรฺวฺวํ นามางฺกฺษีตฺ เอตทฺ ทฺฤษฺฏฺวา ส ผิรุศฺยาศฺจรฺยฺยํ เมเนฯ
൩൮എന്നാൽ യേശു ആഹാരത്തിനു മുമ്പ് കൈകാലുകൾ കഴുകിയില്ല എന്നു കണ്ടിട്ട് പരീശൻ ആശ്ചര്യപ്പെട്ടു.
39 ตทา ปฺรภุสฺตํ โปฺรวาจ ยูยํ ผิรูศิโลกา: ปานปาตฺราณำ โภชนปาตฺราณาญฺจ พหิ: ปริษฺกุรุถ กินฺตุ ยุษฺมากมนฺต เรฺทาราตฺไมฺย รฺทุษฺกฺริยาภิศฺจ ปริปูรฺณํ ติษฺฐติฯ
൩൯കർത്താവ് അവനോട്: പരീശന്മാരായ നിങ്ങൾ പാത്രങ്ങളുടെ പുറം വൃത്തിയാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
40 เห สรฺเวฺว นิรฺโพธา โย พหิ: สสรฺช ส เอว กิมนฺต รฺน สสรฺช?
൪൦മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ തന്നെ ആണ് അകവും ഉണ്ടാക്കിയത്?
41 ตต เอว ยุษฺมาภิรนฺต: กรณํ (อีศฺวราย) นิเวทฺยตำ ตสฺมินฺ กฺฤเต ยุษฺมากํ สรฺวฺวาณิ ศุจิตำ ยาสฺยนฺติฯ
൪൧അകത്തുള്ളത് ഭിക്ഷയായി കൊടുക്കുവിൻ; എന്നാൽ സകലവും നിങ്ങൾക്ക് ശുദ്ധം ആകും എന്നു പറഞ്ഞു.
42 กินฺตุ หนฺต ผิรูศิคณา ยูยํ นฺยายมฺ อีศฺวเร เปฺรม จ ปริตฺยชฺย โปทินายา อรุทาทีนำ สรฺเวฺวษำ ศากานาญฺจ ทศมำศานฺ ทตฺถ กินฺตุ ปฺรถมํ ปาลยิตฺวา เศษสฺยาลงฺฆนํ ยุษฺมากมฺ อุจิตมาสีตฺฯ
൪൨പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലുംഎല്ലാ ഇല ചെടികളിലും ദശാംശം കൊടുക്കുകയും ന്യായവും ദൈവസ്നേഹവും വിട്ടുകളയുകയും ചെയ്യുന്നു; നിങ്ങൾ ദൈവത്തെ സ്നേഹിക്കുകയും ന്യായം ചെയ്കയും അതോടൊപ്പം തന്നെ മറ്റ് കാര്യങ്ങളും ചെയ്യണം.
43 หา หา ผิรูศิโน ยูยํ ภชนเคเห โปฺรจฺจาสเน อาปเณษุ จ นมสฺกาเรษุ ปฺรียเธฺวฯ
൪൩പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്ക് പള്ളിയിൽ പ്രധാന സ്ഥാനവും പൊതുസ്ഥലങ്ങളിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്ക് അയ്യോ കഷ്ടം;
44 วต กปฏิโน'ธฺยาปกา: ผิรูศินศฺจ โลกายตฺ ศฺมศานมฺ อนุปลภฺย ตทุปริ คจฺฉนฺติ ยูยมฺ ตาทฺฤคปฺรกาศิตศฺมศานวาทฺ ภวถฯ
൪൪നിങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവ ഇന്നവയെന്നറിയാതെ മീതെ നടക്കുന്നവരെപ്പോലെയാകുന്നു നിങ്ങൾ.
45 ตทานีํ วฺยวสฺถาปกานามฺ เอกา ยีศุมวทตฺ, เห อุปเทศก วาเกฺยเนทฺฤเศนาสฺมาสฺวปิ โทษมฺ อาโรปยสิฯ
൪൫ന്യായശാസ്ത്രിമാരിൽ ഒരുവൻ അവനോട്: ഗുരോ, പരീശരെ പറ്റി ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.
46 ตต: ส อุวาจ, หา หา วฺยวสฺถาปกา ยูยมฺ มานุษาณามฺ อุปริ ทุ: สหฺยานฺ ภารานฺ นฺยสฺยถ กินฺตุ สฺวยมฺ เอกางฺคุลฺยาปิ ตานฺ ภารานฺ น สฺปฺฤศถฯ
൪൬അതിന് അവൻ പറഞ്ഞത്: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുക്കുവാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ട് എടുപ്പിക്കുന്നു; എന്നാൽ നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
47 หนฺต ยุษฺมากํ ปูรฺวฺวปุรุษา ยานฺ ภวิษฺยทฺวาทิโน'วธิษุเสฺตษำ ศฺมศานานิ ยูยํ นิรฺมฺมาถฯ
൪൭നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു.
48 เตไนว ยูยํ สฺวปูรฺวฺวปุรุษาณำ กรฺมฺมาณิ สํมนฺยเธฺว ตเทว สปฺรมาณํ กุรุถ จ, ยตเสฺต ตานวธิษุ: ยูยํ เตษำ ศฺมศานานิ นิรฺมฺมาถฯ
൪൮അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കുകയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു.
49 อเตอว อีศฺวรสฺย ศาสฺเตฺร โปฺรกฺตมสฺติ เตษามนฺติเก ภวิษฺยทฺวาทิน: เปฺรริตำศฺจ เปฺรษยิษฺยามิ ตตเสฺต เตษำ กำศฺจน หนิษฺยนฺติ กำศฺจน ตาฑศฺษฺยินฺติฯ
൪൯അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനവും പറയുന്നത്: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യും.
50 เอตสฺมาตฺ การณาตฺ หาพิล: โศณิตปาตมารภฺย มนฺทิรยชฺญเวโทฺย รฺมเธฺย หตสฺย สิขริยสฺย รกฺตปาตปรฺยฺยนฺตํ
൫൦ഹാബെലിന്റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവിൽവച്ച് കൊല്ലപ്പെട്ട സെഖര്യാവിന്റെരക്തംവരെ
51 ชคต: สฺฤษฺฏิมารภฺย ปฺฤถิวฺยำ ภวิษฺยทฺวาทินำ ยติรกฺตปาตา ชาตาสฺตตีนามฺ อปราธทณฺฑา เอษำ วรฺตฺตมานโลกานำ ภวิษฺยนฺติ, ยุษฺมานหํ นิศฺจิตํ วทามิ สรฺเวฺว ทณฺฑา วํศสฺยาสฺย ภวิษฺยนฺติฯ
൫൧ലോകസ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകലപ്രവാചകന്മാരുടെയും രക്തം ഈ തലമുറയോട് ചോദിപ്പാൻ ഇടവരേണ്ടതിനുതന്നെ. അതേ, ഈ തലമുറയോട് അത് ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
52 หา หา วฺยวสฺถปกา ยูยํ ชฺญานสฺย กุญฺจิกำ หฺฤตฺวา สฺวยํ น ปฺรวิษฺฏา เย ปฺรเวษฺฏุญฺจ ปฺรยาสินสฺตานปิ ปฺรเวษฺฏุํ วาริตวนฺต: ฯ
൫൨ന്യായശാസ്ത്രിമാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദൈവികജ്ഞാനം മറ്റുള്ളവർ അറിയാതിരിക്കാൻ ശ്രമിച്ചു. അത് ഒരു ഭവനത്തിന്റെ താ‍ക്കോൽ മറച്ചുവയ്ക്കുന്നതിനു തുല്യം ആണ്; നിങ്ങൾ അതിൽ കടന്നില്ല; കടക്കുന്നവരെ തടയുകയും ചെയ്തു.
53 อิตฺถํ กถากถนาทฺ อธฺยาปกา: ผิรูศินศฺจ สตรฺกา:
൫൩അവൻ അവിടംവിട്ട് പോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും
54 สนฺตสฺตมปวทิตุํ ตสฺย กถายา โทษํ ธรฺตฺตมิจฺฉนฺโต นานาขฺยานกถนาย ตํ ปฺรวรฺตฺตยิตุํ โกปยิตุญฺจ ปฺราเรภิเรฯ
൫൪അവനോട് എതിർക്കുവാനും തർക്കിക്കുവാനും തുടങ്ങി. യേശു പറയുന്ന ഉത്തരങ്ങളിൽ നിന്നു അവനെ കുടുക്കുവാനായി പല കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.

< ลูก: 11 >