< లూకః 19 >

1 యదా యీశు ర్యిరీహోపురం ప్రవిశ్య తన్మధ్యేన గచ్ఛంస్తదా
അവൻ യെരിഹോവിൽ പ്രവേശിച്ച് അതിൽകൂടി കടന്നു പോവുകയായിരുന്നു.
2 సక్కేయనామా కరసఞ్చాయినాం ప్రధానో ధనవానేకో
അവിടെ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
3 యీశుః కీదృగితి ద్రష్టుం చేష్టితవాన్ కిన్తు ఖర్వ్వత్వాల్లోకసంఘమధ్యే తద్దర్శనమప్రాప్య
യേശു ആരാണ് എന്നു കാണ്മാൻ ശ്രമിച്ചു എങ്കിലും അവന് ഉയരം കുറവായിരുന്നത് കൊണ്ട് പുരുഷാരം നിമിത്തം കഴിഞ്ഞില്ല.
4 యేన పథా స యాస్యతి తత్పథేఽగ్రే ధావిత్వా తం ద్రష్టుమ్ ఉడుమ్బరతరుమారురోహ|
അതുകൊണ്ട് അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
5 పశ్చాద్ యీశుస్తత్స్థానమ్ ఇత్వా ఊర్ద్ధ్వం విలోక్య తం దృష్ట్వావాదీత్, హే సక్కేయ త్వం శీఘ్రమవరోహ మయాద్య త్వద్గేహే వస్తవ్యం|
യേശു ആ സ്ഥലത്ത് എത്തിയപ്പോൾ മുകളിലേക്കു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഇന്ന് ഞാൻ നിന്റെ വീട്ടിൽ താമസിക്കാൻ വരുന്നു എന്നു അവനോട് പറഞ്ഞു.
6 తతః స శీఘ్రమవరుహ్య సాహ్లాదం తం జగ్రాహ|
അവൻ ബദ്ധപ്പെട്ട് ഇറങ്ങി സന്തോഷത്തോടെ യേശുവിനെ സ്വീകരിച്ചു.
7 తద్ దృష్ట్వా సర్వ్వే వివదమానా వక్తుమారేభిరే, సోతిథిత్వేన దుష్టలోకగృహం గచ్ఛతి|
അത് കണ്ടവർ എല്ലാം: അവൻ പാപിയായ ഒരു മനുഷ്യനോടു കൂടെ താമസിക്കുവാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
8 కిన్తు సక్కేయో దణ్డాయమానో వక్తుమారేభే, హే ప్రభో పశ్య మమ యా సమ్పత్తిరస్తి తదర్ద్ధం దరిద్రేభ్యో దదే, అపరమ్ అన్యాయం కృత్వా కస్మాదపి యది కదాపి కిఞ్చిత్ మయా గృహీతం తర్హి తచ్చతుర్గుణం దదామి|
സക്കായി കർത്താവിനോട്: കർത്താവേ, എന്റെ വസ്തുവകയിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു; എന്തെങ്കിലും മറ്റുള്ളവരെ ചതിച്ച് വാങ്ങിയിട്ടുണ്ടെങ്കിൽ നാലുമടങ്ങ് തിരിച്ചുക്കൊടുക്കുന്നു എന്നു പറഞ്ഞു.
9 తదా యీశుస్తముక్తవాన్ అయమపి ఇబ్రాహీమః సన్తానోఽతః కారణాద్ అద్యాస్య గృహే త్రాణముపస్థితం|
യേശു അവനോട്: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ വീടിന് രക്ഷ വന്നു.
10 యద్ హారితం తత్ మృగయితుం రక్షితుఞ్చ మనుష్యపుత్ర ఆగతవాన్|
൧൦കാണാതെപോയതിനെ കണ്ടുപിടിച്ചു രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നത് എന്നു പറഞ്ഞു.
11 అథ స యిరూశాలమః సమీప ఉపాతిష్ఠద్ ఈశ్వరరాజత్వస్యానుష్ఠానం తదైవ భవిష్యతీతి లోకైరన్వభూయత, తస్మాత్ స శ్రోతృభ్యః పునర్దృష్టాన్తకథామ్ ఉత్థాప్య కథయామాస|
൧൧പുരുഷാരം ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ യേശു യെരൂശലേമിന് അടുത്ത് എത്തി. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകും എന്നു അവർ ചിന്തിച്ചു. അതുകൊണ്ട് യേശു അവരോട് ഒരു ഉപമ പറഞ്ഞു:
12 కోపి మహాల్లోకో నిజార్థం రాజత్వపదం గృహీత్వా పునరాగన్తుం దూరదేశం జగామ|
൧൨രാജാവായി മടങ്ങിവരേണം എന്നു വിചാരിച്ചു ഒരു പ്രഭു ദൂരദേശത്തേക്ക് യാത്രപോയി.
13 యాత్రాకాలే నిజాన్ దశదాసాన్ ఆహూయ దశస్వర్ణముద్రా దత్త్వా మమాగమనపర్య్యన్తం వాణిజ్యం కురుతేత్యాదిదేశ|
൧൩അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്ക് പത്തുറാത്തൽ വെള്ളികൊടുത്തു ഞാൻ വരുന്നതുവരെ അവയുമായി വ്യാപാരം ചെയ്യുക എന്നു അവരോട് പറഞ്ഞു.
14 కిన్తు తస్య ప్రజాస్తమవజ్ఞాయ మనుష్యమేనమ్ అస్మాకముపరి రాజత్వం న కారయివ్యామ ఇమాం వార్త్తాం తన్నికటే ప్రేరయామాసుః|
൧൪അവന്റെ പ്രജകൾക്ക് അവനോട് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചിട്ട് അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു അറിയിപ്പിച്ചു.
15 అథ స రాజత్వపదం ప్రాప్యాగతవాన్ ఏకైకో జనో బాణిజ్యేన కిం లబ్ధవాన్ ఇతి జ్ఞాతుం యేషు దాసేషు ముద్రా అర్పయత్ తాన్ ఆహూయానేతుమ్ ఆదిదేశ|
൧൫അവൻ രാജാവായി തിരിച്ചുവന്നപ്പോൾ താൻ പണം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്ത് നേടി എന്നു അറിയേണ്ടതിന് അവരെ വിളിക്കുവാൻ കല്പിച്ചു.
16 తదా ప్రథమ ఆగత్య కథితవాన్, హే ప్రభో తవ తయైకయా ముద్రయా దశముద్రా లబ్ధాః|
൧൬ഒന്നാമത്തെ ആൾ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
17 తతః స ఉవాచ త్వముత్తమో దాసః స్వల్పేన విశ్వాస్యో జాత ఇతః కారణాత్ త్వం దశనగరాణామ్ అధిపో భవ|
൧൭അവൻ അവനോട്: വളരെ നല്ലത്. നീ ഒരു നല്ല ദാസൻ ആകുന്നു. ചെറിയ കാര്യങ്ങളിൽ നീ വിശ്വസ്തൻ ആയതുകൊണ്ട് പത്തു പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.
18 ద్వితీయ ఆగత్య కథితవాన్, హే ప్రభో తవైకయా ముద్రయా పఞ్చముద్రా లబ్ధాః|
൧൮രണ്ടാമത്തെ ആൾ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ച് റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
19 తతః స ఉవాచ, త్వం పఞ్చానాం నగరాణామధిపతి ర్భవ|
൧൯നീയും അഞ്ച് പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു അവൻ അവനോട് കല്പിച്ചു.
20 తతోన్య ఆగత్య కథయామాస, హే ప్రభో పశ్య తవ యా ముద్రా అహం వస్త్రే బద్ధ్వాస్థాపయం సేయం|
൨൦മറ്റൊരാൾ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അത് ഒരു തൂവാലയിൽ പൊതിഞ്ഞു വെച്ചിരുന്നു.
21 త్వం కృపణో యన్నాస్థాపయస్తదపి గృహ్లాసి, యన్నావపస్తదేవ చ ఛినత్సి తతోహం త్వత్తో భీతః|
൨൧നീ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ ആകുന്നതുകൊണ്ട് ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
22 తదా స జగాద, రే దుష్టదాస తవ వాక్యేన త్వాం దోషిణం కరిష్యామి, యదహం నాస్థాపయం తదేవ గృహ్లామి, యదహం నావపఞ్చ తదేవ ఛినద్మి, ఏతాదృశః కృపణోహమితి యది త్వం జానాసి,
൨൨അവൻ അവനോട്: ദുഷ്ടനായ ദാസനേ, നിന്റെ വാക്കുകൾ കൊണ്ടുതന്നേ ഞാൻ നിന്നെ ന്യായംവിധിക്കും. ഞാൻ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.
23 తర్హి మమ ముద్రా బణిజాం నికటే కుతో నాస్థాపయః? తయా కృతేఽహమ్ ఆగత్య కుసీదేన సార్ద్ధం నిజముద్రా అప్రాప్స్యమ్|
൨൩ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കേണ്ടതിന് അത് നാണ്യപീഠത്തിൽഏല്പിക്കാഞ്ഞത് എന്ത്?
24 పశ్చాత్ స సమీపస్థాన్ జనాన్ ఆజ్ఞాపయత్ అస్మాత్ ముద్రా ఆనీయ యస్య దశముద్రాః సన్తి తస్మై దత్త|
൨൪പിന്നെ അവൻ അരികെ നില്ക്കുന്നവരോട്: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന് കൊടുക്കുവിൻ എന്നു പറഞ്ഞു.
25 తే ప్రోచుః ప్రభోఽస్య దశముద్రాః సన్తి|
൨൫കർത്താവേ, അവന് പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവർ പറഞ്ഞു.
26 యుష్మానహం వదామి యస్యాశ్రయే వద్ధతే ఽధికం తస్మై దాయిష్యతే, కిన్తు యస్యాశ్రయే న వర్ద్ధతే తస్య యద్యదస్తి తదపి తస్మాన్ నాయిష్యతే|
൨൬ഉള്ളവന് പിന്നെയും കൊടുക്കും, ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
27 కిన్తు మమాధిపతిత్వస్య వశత్వే స్థాతుమ్ అసమ్మన్యమానా యే మమ రిపవస్తానానీయ మమ సమక్షం సంహరత|
൨൭എന്നാൽ ഞാൻ രാജാവ് ആകുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവച്ചു കൊന്നുകളയുവിൻ എന്ന് അവൻ കല്പിച്ചു.
28 ఇత్యుపదేశకథాం కథయిత్వా సోగ్రగః సన్ యిరూశాలమపురం యయౌ|
൨൮ഇതു പറഞ്ഞിട്ട് യേശു യെരൂശലേമിലേക്ക് അവർക്ക് മുമ്പായി യാത്രചെയ്തു.
29 తతో బైత్ఫగీబైథనీయాగ్రామయోః సమీపే జైతునాద్రేరన్తికమ్ ఇత్వా శిష్యద్వయమ్ ఇత్యుక్త్వా ప్రేషయామాస,
൨൯അവൻ ഒലിവുമലയരികെ ബേത്ത്ഫഗയ്ക്കും ബേഥാന്യയ്ക്കും സമീപെ എത്തിയപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:
30 యువామముం సమ్ముఖస్థగ్రామం ప్రవిశ్యైవ యం కోపి మానుషః కదాపి నారోహత్ తం గర్ద్దభశావకం బద్ధం ద్రక్ష్యథస్తం మోచయిత్వానయతం|
൩൦നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ എത്തുമ്പോൾ ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.
31 తత్ర కుతో మోచయథః? ఇతి చేత్ కోపి వక్ష్యతి తర్హి వక్ష్యథః ప్రభేరత్ర ప్రయోజనమ్ ఆస్తే|
൩൧അതിനെ അഴിക്കുന്നത് എന്തിന് എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു.
32 తదా తౌ ప్రరితౌ గత్వా తత్కథానుసారేణ సర్వ్వం ప్రాప్తౌ|
൩൨യേശു അയച്ച ആ രണ്ടു ശിഷ്യന്മാർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ട്.
33 గర్దభశావకమోచనకాలే తత్వామిన ఊచుః, గర్దభశావకం కుతో మోచయథః?
൩൩കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥൻ: കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന് എന്നു ചോദിച്ചതിന്:
34 తావూచతుః ప్రభోరత్ర ప్రయోజనమ్ ఆస్తే|
൩൪കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു അവർ പറഞ്ഞു.
35 పశ్చాత్ తౌ తం గర్దభశావకం యీశోరన్తికమానీయ తత్పృష్ఠే నిజవసనాని పాతయిత్వా తదుపరి యీశుమారోహయామాసతుః|
൩൫അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവരുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ട് യേശുവിനെ കയറ്റി.
36 అథ యాత్రాకాలే లోకాః పథి స్వవస్త్రాణి పాతయితుమ్ ఆరేభిరే|
൩൬അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.
37 అపరం జైతునాద్రేరుపత్యకామ్ ఇత్వా శిష్యసంఘః పూర్వ్వదృష్టాని మహాకర్మ్మాణి స్మృత్వా,
൩൭യേശു ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാർ എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ച് സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
38 యో రాజా ప్రభో ర్నామ్నాయాతి స ధన్యః స్వర్గే కుశలం సర్వ్వోచ్చే జయధ్వని ర్భవతు, కథామేతాం కథయిత్వా సానన్దమ్ ఉచైరీశ్వరం ధన్యం వక్తుమారేభే|
൩൮കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹിക്കപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
39 తదా లోకారణ్యమధ్యస్థాః కియన్తః ఫిరూశినస్తత్ శ్రుత్వా యీశుం ప్రోచుః, హే ఉపదేశక స్వశిష్యాన్ తర్జయ|
൩൯പുരുഷാരത്തിൽ ചില പരീശന്മാർ അവനോട്: ഗുരോ, നിന്റെ ശിഷ്യന്മാരെ ശാസിക്കുക എന്നു പറഞ്ഞു.
40 స ఉవాచ, యుష్మానహం వదామి యద్యమీ నీరవాస్తిష్ఠన్తి తర్హి పాషాణా ఉచైః కథాః కథయిష్యన్తి|
൪൦അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
41 పశ్చాత్ తత్పురాన్తికమేత్య తదవలోక్య సాశ్రుపాతం జగాద,
൪൧അവൻ യെരുശലേം നഗരത്തിന് സമീപെ എത്തിയപ്പോൾ അതിനെ കണ്ട് അതിൽ താമസിക്കുന്ന ജനങ്ങളെ ഓർത്തു കരഞ്ഞു:
42 హా హా చేత్ త్వమగ్రేఽజ్ఞాస్యథాః, తవాస్మిన్నేవ దినే వా యది స్వమఙ్గలమ్ ఉపాలప్స్యథాః, తర్హ్యుత్తమమ్ అభవిష్యత్, కిన్తు క్షణేస్మిన్ తత్తవ దృష్టేరగోచరమ్ భవతి|
൪൨ഈ ദിവസമെങ്കിലും നിനക്ക് സമാധാനം ലഭിക്കുന്നതു എങ്ങനെ എന്നു നീ അറിഞ്ഞ് എങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ അത് നിന്റെ കണ്ണിന് മറഞ്ഞിരിക്കുന്നു.
43 త్వం స్వత్రాణకాలే న మనో న్యధత్థా ఇతి హేతో ర్యత్కాలే తవ రిపవస్త్వాం చతుర్దిక్షు ప్రాచీరేణ వేష్టయిత్వా రోత్స్యన్తి
൪൩നിന്റെ സന്ദർശനകാലം നിനക്ക് അറിയില്ല. അതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്ക് ചുറ്റും ഒരു തടസ്സം ഉണ്ടാക്കി നിന്നെ വളഞ്ഞു നാല് വശത്ത് നിന്നും ഞെരുക്കി,
44 బాలకైః సార్ద్ధం భూమిసాత్ కరిష్యన్తి చ త్వన్మధ్యే పాషాణైకోపి పాషాణోపరి న స్థాస్యతి చ, కాల ఈదృశ ఉపస్థాస్యతి|
൪൪നിന്നെയും ഇവിടെ താമസിക്കുന്ന ജനങ്ങളെയും നിലത്തു തള്ളിയിട്ട്, അങ്ങനെ നിന്നിൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്ക് വരും.
45 అథ మధ్యేమన్దిరం ప్రవిశ్య తత్రత్యాన్ క్రయివిక్రయిణో బహిష్కుర్వ్వన్
൪൫പിന്നെ അവൻ ദൈവാലയത്തിൽ ചെന്ന് അവിടെ കച്ചവടം നടത്തിയവരെ പുറത്താക്കി:
46 అవదత్ మద్గృహం ప్రార్థనాగృహమితి లిపిరాస్తే కిన్తు యూయం తదేవ చైరాణాం గహ్వరం కురుథ|
൪൬എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തിരിക്കുന്നു എന്ന് അവരോട് പറഞ്ഞു.
47 పశ్చాత్ స ప్రత్యహం మధ్యేమన్దిరమ్ ఉపదిదేశ; తతః ప్రధానయాజకా అధ్యాపకాః ప్రాచీనాశ్చ తం నాశయితుం చిచేష్టిరే;
൪൭അവൻ എല്ലാ ദിവസവും ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരുന്നു; എന്നാൽ മഹാപുരോഹിതരും ശാസ്ത്രികളും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ അവസരം നോക്കി.
48 కిన్తు తదుపదేశే సర్వ్వే లోకా నివిష్టచిత్తాః స్థితాస్తస్మాత్ తే తత్కర్త్తుం నావకాశం ప్రాపుః|
൪൮എങ്കിലും ജനം എല്ലാം വളരെ ശ്രദ്ധയോടെ അവന്റെ വചനം കേട്ട് കൊണ്ടിരിക്കുകയാൽ എന്ത് ചെയ്യേണം എന്നവർ അറിഞ്ഞില്ല.

< లూకః 19 >