< లూకః 15 >

1 తదా కరసఞ్చాయినః పాపినశ్చ లోకా ఉపదేశ్కథాం శ్రోతుం యీశోః సమీపమ్ ఆగచ్ఛన్|
ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു.
2 తతః ఫిరూశిన ఉపాధ్యాయాశ్చ వివదమానాః కథయామాసుః ఏష మానుషః పాపిభిః సహ ప్రణయం కృత్వా తైః సార్ద్ధం భుంక్తే|
ഇവൻ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.
3 తదా స తేభ్య ఇమాం దృష్టాన్తకథాం కథితవాన్,
അവരോടു അവൻ ഈ ഉപമ പറഞ്ഞു:
4 కస్యచిత్ శతమేషేషు తిష్ఠత్ము తేషామేకం స యది హారయతి తర్హి మధ్యేప్రాన్తరమ్ ఏకోనశతమేషాన్ విహాయ హారితమేషస్య ఉద్దేశప్రాప్తిపర్య్యనతం న గవేషయతి, ఏతాదృశో లోకో యుష్మాకం మధ్యే క ఆస్తే?
നിങ്ങളിൽ ഒരു ആൾക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?
5 తస్యోద్దేశం ప్రాప్య హృష్టమనాస్తం స్కన్ధే నిధాయ స్వస్థానమ్ ఆనీయ బన్ధుబాన్ధవసమీపవాసిన ఆహూయ వక్తి,
കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി:
6 హారితం మేషం ప్రాప్తోహమ్ అతో హేతో ర్మయా సార్ద్ధమ్ ఆనన్దత|
കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും.
7 తద్వదహం యుష్మాన్ వదామి, యేషాం మనఃపరావర్త్తనస్య ప్రయోజనం నాస్తి, తాదృశైకోనశతధార్మ్మికకారణాద్ య ఆనన్దస్తస్మాద్ ఏకస్య మనఃపరివర్త్తినః పాపినః కారణాత్ స్వర్గే ఽధికానన్దో జాయతే|
അങ്ങനെ തന്നേ മാനസാന്തരംകൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വൎഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
8 అపరఞ్చ దశానాం రూప్యఖణ్డానామ్ ఏకఖణ్డే హారితే ప్రదీపం ప్రజ్వాల్య గృహం సమ్మార్జ్య తస్య ప్రాప్తిం యావద్ యత్నేన న గవేషయతి, ఏతాదృశీ యోషిత్ కాస్తే?
അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ടു എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ചു വീടു അടിച്ചുവാരി അതുകണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ?
9 ప్రాప్తే సతి బన్ధుబాన్ధవసమీపవాసినీరాహూయ కథయతి, హారితం రూప్యఖణ్డం ప్రాప్తాహం తస్మాదేవ మయా సార్ద్ధమ్ ఆనన్దత|
കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും.
10 తద్వదహం యుష్మాన్ వ్యాహరామి, ఏకేన పాపినా మనసి పరివర్త్తితే, ఈశ్వరస్య దూతానాం మధ్యేప్యానన్దో జాయతే|
അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
11 అపరఞ్చ స కథయామాస, కస్యచిద్ ద్వౌ పుత్రావాస్తాం,
പിന്നെയും അവൻ പറഞ്ഞതു: ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു.
12 తయోః కనిష్ఠః పుత్రః పిత్రే కథయామాస, హే పితస్తవ సమ్పత్త్యా యమంశం ప్రాప్స్యామ్యహం విభజ్య తం దేహి, తతః పితా నిజాం సమ్పత్తిం విభజ్య తాభ్యాం దదౌ|
അവരിൽ ഇളയവൻ അപ്പനോടു: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവൎക്കു മുതൽ പകുത്തുകൊടുത്തു.
13 కతిపయాత్ కాలాత్ పరం స కనిష్ఠపుత్రః సమస్తం ధనం సంగృహ్య దూరదేశం గత్వా దుష్టాచరణేన సర్వ్వాం సమ్పత్తిం నాశయామాస|
ഏറെനാൾ കഴിയുംമുമ്പെ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുൎന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധമാക്കിക്കളഞ്ഞു.
14 తస్య సర్వ్వధనే వ్యయం గతే తద్దేశే మహాదుర్భిక్షం బభూవ, తతస్తస్య దైన్యదశా భవితుమ్ ఆరేభే|
എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടുവന്നു തുടങ്ങി.
15 తతః పరం స గత్వా తద్దేశీయం గృహస్థమేకమ్ ఆశ్రయత; తతః సతం శూకరవ్రజం చారయితుం ప్రాన్తరం ప్రేషయామాస|
അവൻ ആ ദേശത്തിലേ പൌരന്മാരിൽ ഒരുത്തനെ ചെന്നു ആശ്രയിച്ചു. അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു.
16 కేనాపి తస్మై భక్ష్యాదానాత్ స శూకరఫలవల్కలేన పిచిణ్డపూరణాం వవాఞ్ఛ|
പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല.
17 శేషే స మనసి చేతనాం ప్రాప్య కథయామాస, హా మమ పితుః సమీపే కతి కతి వేతనభుజో దాసా యథేష్టం తతోధికఞ్చ భక్ష్యం ప్రాప్నువన్తి కిన్త్వహం క్షుధా ముమూర్షుః|
അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു.
18 అహముత్థాయ పితుః సమీపం గత్వా కథామేతాం వదిష్యామి, హే పితర్ ఈశ్వరస్య తవ చ విరుద్ధం పాపమకరవమ్
ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വൎഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.
19 తవ పుత్రఇతి విఖ్యాతో భవితుం న యోగ్యోస్మి చ, మాం తవ వైతనికం దాసం కృత్వా స్థాపయ|
ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
20 పశ్చాత్ స ఉత్థాయ పితుః సమీపం జగామ; తతస్తస్య పితాతిదూరే తం నిరీక్ష్య దయాఞ్చక్రే, ధావిత్వా తస్య కణ్ఠం గృహీత్వా తం చుచుమ్బ చ|
അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.
21 తదా పుత్ర ఉవాచ, హే పితర్ ఈశ్వరస్య తవ చ విరుద్ధం పాపమకరవం, తవ పుత్రఇతి విఖ్యాతో భవితుం న యోగ్యోస్మి చ|
മകൻ അവനോടു: അപ്പാ, ഞാൻ സ്വൎഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.
22 కిన్తు తస్య పితా నిజదాసాన్ ఆదిదేశ, సర్వ్వోత్తమవస్త్రాణ్యానీయ పరిధాపయతైనం హస్తే చాఙ్గురీయకమ్ అర్పయత పాదయోశ్చోపానహౌ సమర్పయత;
അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ.
23 పుష్టం గోవత్సమ్ ఆనీయ మారయత చ తం భుక్త్వా వయమ్ ఆనన్దామ|
തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക.
24 యతో మమ పుత్రోయమ్ అమ్రియత పునరజీవీద్ హారితశ్చ లబ్ధోభూత్ తతస్త ఆనన్దితుమ్ ఆరేభిరే|
ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
25 తత్కాలే తస్య జ్యేష్ఠః పుత్రః క్షేత్ర ఆసీత్| అథ స నివేశనస్య నికటం ఆగచ్ఛన్ నృత్యానాం వాద్యానాఞ్చ శబ్దం శ్రుత్వా
അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീട്ടിനോടു അടുത്തപ്പോൾ വാദ്യവും നൃത്തഘോഷവും കേട്ടു,
26 దాసానామ్ ఏకమ్ ఆహూయ పప్రచ్ఛ, కిం కారణమస్య?
ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദിച്ചു.
27 తతః సోవాదీత్, తవ భ్రాతాగమత్, తవ తాతశ్చ తం సుశరీరం ప్రాప్య పుష్టం గోవత్సం మారితవాన్|
അവൻ അവനോടു: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.
28 తతః స ప్రకుప్య నివేశనాన్తః ప్రవేష్టుం న సమ్మేనే; తతస్తస్య పితా బహిరాగత్య తం సాధయామాస|
അപ്പോൾ അവൻ കോപിച്ചു, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോടു അപേക്ഷിച്ചു.
29 తతః స పితరం ప్రత్యువాచ, పశ్య తవ కాఞ్చిదప్యాజ్ఞాం న విలంఘ్య బహూన్ వత్సరాన్ అహం త్వాం సేవే తథాపి మిత్రైః సార్ద్ధమ్ ఉత్సవం కర్త్తుం కదాపి ఛాగమేకమపి మహ్యం నాదదాః;
അവൻ അവനോടു: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല.
30 కిన్తు తవ యః పుత్రో వేశ్యాగమనాదిభిస్తవ సమ్పత్తిమ్ అపవ్యయితవాన్ తస్మిన్నాగతమాత్రే తస్యైవ నిమిత్తం పుష్టం గోవత్సం మారితవాన్|
വേശ്യമാരോടു കൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.
31 తదా తస్య పితావోచత్, హే పుత్ర త్వం సర్వ్వదా మయా సహాసి తస్మాన్ మమ యద్యదాస్తే తత్సర్వ్వం తవ|
അതിന്നു അവൻ അവനോടു: മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്റേതു ആകുന്നു.
32 కిన్తు తవాయం భ్రాతా మృతః పునరజీవీద్ హారితశ్చ భూత్వా ప్రాప్తోభూత్, ఏతస్మాత్ కారణాద్ ఉత్సవానన్దౌ కర్త్తుమ్ ఉచితమస్మాకమ్|
നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.

< లూకః 15 >