< యోహనః 19 >

1 పీలాతో యీశుమ్ ఆనీయ కశయా ప్రాహారయత్|
അനന്തരം പീലാത്തോസ് യേശുവിനെ കൊണ്ടുപോയി ചാട്ടകൊണ്ട് അടിപ്പിച്ചു.
2 పశ్చాత్ సేనాగణః కణ్టకనిర్మ్మితం ముకుటం తస్య మస్తకే సమర్ప్య వార్త్తాకీవర్ణం రాజపరిచ్ఛదం పరిధాప్య,
പടയാളികൾ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ച് ധൂമ്രവസ്ത്രം ധരിപ്പിച്ചു.
3 హే యిహూదీయానాం రాజన్ నమస్కార ఇత్యుక్త్వా తం చపేటేనాహన్తుమ్ ఆరభత|
അവർ അവന്റെ അടുക്കൽ ചെന്ന്: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞ് അവരുടെ കൈകൾകൊണ്ട് അവനെ അടിച്ചു.
4 తదా పీలాతః పునరపి బహిర్గత్వా లోకాన్ అవదత్, అస్య కమప్యపరాధం న లభేఽహం, పశ్యత తద్ యుష్మాన్ జ్ఞాపయితుం యుష్మాకం సన్నిధౌ బహిరేనమ్ ఆనయామి|
പീലാത്തോസ് പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന് അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു.
5 తతః పరం యీశుః కణ్టకముకుటవాన్ వార్త్తాకీవర్ణవసనవాంశ్చ బహిరాగచ్ఛత్| తతః పీలాత ఉక్తవాన్ ఏనం మనుష్యం పశ్యత|
അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തോസ് അവരോട്: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു.
6 తదా ప్రధానయాజకాః పదాతయశ్చ తం దృష్ట్వా, ఏనం క్రుశే విధ, ఏనం క్రుశే విధ, ఇత్యుక్త్వా రవితుం ఆరభన్త| తతః పీలాతః కథితవాన్ యూయం స్వయమ్ ఏనం నీత్వా క్రుశే విధత, అహమ్ ఏతస్య కమప్యపరాధం న ప్రాప్తవాన్|
മുഖ്യപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: അവനെ ക്രൂശിയ്ക്ക, അവനെ ക്രൂശിയ്ക്ക! എന്നു ആർത്തുവിളിച്ചു. പീലാത്തോസ് അവരോട്: നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ: ഞാനോ അവനിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.
7 యిహూదీయాః ప్రత్యవదన్ అస్మాకం యా వ్యవస్థాస్తే తదనుసారేణాస్య ప్రాణహననమ్ ఉచితం యతోయం స్వమ్ ఈశ్వరస్య పుత్రమవదత్|
യെഹൂദന്മാർ അവനോട്: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ട്; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ട് ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
8 పీలాత ఇమాం కథాం శ్రుత్వా మహాత్రాసయుక్తః
ഈ പ്രസ്താവന കേട്ടപ്പോൾ പീലാത്തോസ് ഏറ്റവും ഭയപ്പെട്ടു,
9 సన్ పునరపి రాజగృహ ఆగత్య యీశుం పృష్టవాన్ త్వం కుత్రత్యో లోకః? కిన్తు యీశస్తస్య కిమపి ప్రత్యుత్తరం నావదత్|
അവൻ പിന്നെയും ആസ്ഥാനത്തിൽ ചെന്ന്; ‘നീ എവിടെ നിന്നു ആകുന്നു’ എന്നു യേശുവിനോടു ചോദിച്ചു. യേശു അവനോട് മറുപടിയൊന്നും പറഞ്ഞില്ല.
10 తతః పీలాత్ కథితవాన త్వం కిం మయా సార్ద్ధం న సంలపిష్యసి? త్వాం క్రుశే వేధితుం వా మోచయితుం శక్తి ర్మమాస్తే ఇతి కిం త్వం న జానాసి? తదా యీశుః ప్రత్యవదద్ ఈశ్వరేణాదం మమోపరి తవ కిమప్యధిపతిత్వం న విద్యతే, తథాపి యో జనో మాం తవ హస్తే సమార్పయత్ తస్య మహాపాతకం జాతమ్|
൧൦അപ്പോൾ പീലാത്തോസ് അവനോട്: നീ എന്നോട് സംസാരിക്കുന്നില്ലയോ? എനിക്ക് നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്
11 తదా యీశుః ప్రత్యవదద్ ఈశ్వరేణాదత్తం మమోపరి తవ కిమప్యధిపతిత్వం న విద్యతే, తథాపి యో జనో మాం తవ హస్తే సమార్పయత్ తస్య మహాపాతకం జాతమ్|
൧൧യേശു അവനോട്: ഉയരത്തിൽനിന്ന് നൽകപ്പെട്ടില്ലായിരുന്നെങ്കിൽ എന്റെ മേൽ നിനക്ക് ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ട് എന്നെ നിന്റെ പക്കൽ ഏല്പിച്ചവന് അധികം പാപം ഉണ്ട് എന്നു ഉത്തരം പറഞ്ഞു.
12 తదారభ్య పీలాతస్తం మోచయితుం చేష్టితవాన్ కిన్తు యిహూదీయా రువన్తో వ్యాహరన్ యదీమం మానవం త్యజసి తర్హి త్వం కైసరస్య మిత్రం న భవసి, యో జనః స్వం రాజానం వక్తి సఏవ కైమరస్య విరుద్ధాం కథాం కథయతి|
൧൨ഈ വാക്കുനിമിത്തം പീലാത്തോസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു. യെഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോട് മത്സരിക്കുന്നുവല്ലോ എന്നു ആർത്തു പറഞ്ഞു.
13 ఏతాం కథాం శ్రుత్వా పీలాతో యీశుం బహిరానీయ నిస్తారోత్సవస్య ఆసాదనదినస్య ద్వితీయప్రహరాత్ పూర్వ్వం ప్రస్తరబన్ధననామ్ని స్థానే ఽర్థాత్ ఇబ్రీయభాషయా యద్ గబ్బిథా కథ్యతే తస్మిన్ స్థానే విచారాసన ఉపావిశత్|
൧൩ഈ വാക്കുകൾ കേട്ടപ്പോൾ പീലാത്തോസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, ‘കല്ത്തളമെന്നും’ എബ്രായ ഭാഷയിൽ ‘ഗബ്ബഥാ’ എന്നും വിളിക്കപ്പെടുന്ന സ്ഥലത്തുള്ള ന്യായാസനത്തിൽ ഇരുന്നു.
14 అనన్తరం పీలాతో యిహూదీయాన్ అవదత్, యుష్మాకం రాజానం పశ్యత|
൧൪അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോട്: “ഇതാ, നിങ്ങളുടെ രാജാവ്” എന്നു പറഞ്ഞു.
15 కిన్తు ఏనం దూరీకురు, ఏనం దూరీకురు, ఏనం క్రుశే విధ, ఇతి కథాం కథయిత్వా తే రవితుమ్ ఆరభన్త; తదా పీలాతః కథితవాన్ యుష్మాకం రాజానం కిం క్రుశే వేధిష్యామి? ప్రధానయాజకా ఉత్తరమ్ అవదన్ కైసరం వినా కోపి రాజాస్మాకం నాస్తి|
൧൫അവരോ: അവനെ കൊണ്ടുപോക, അവനെ കൊണ്ടുപോക; അവനെ ക്രൂശിയ്ക്ക! എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്നു പീലാത്തോസ് അവരോട് ചോദിച്ചു; അതിന് മുഖ്യപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.
16 తతః పీలాతో యీశుం క్రుశే వేధితుం తేషాం హస్తేషు సమార్పయత్, తతస్తే తం ధృత్వా నీతవన్తః|
൧൬അപ്പോൾ അവൻ യേശുവിനെ ക്രൂശിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു.
17 తతః పరం యీశుః క్రుశం వహన్ శిరఃకపాలమ్ అర్థాద్ యద్ ఇబ్రీయభాషయా గుల్గల్తాం వదన్తి తస్మిన్ స్థాన ఉపస్థితః|
൧൭അവർ യേശുവിനെ ഏറ്റുവാങ്ങി; അവൻ തന്നത്താൻ ക്രൂശിനെ ചുമന്നുകൊണ്ടു, എബ്രായ ഭാഷയിൽ ഗൊല്ഗോഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേയ്ക്ക് പോയി.
18 తతస్తే మధ్యస్థానే తం తస్యోభయపార్శ్వే ద్వావపరౌ క్రుశేఽవిధన్|
൧൮അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ടു ആളുകളെയും ഒരുവനെ അപ്പുറത്തും ഒരുവനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു.
19 అపరమ్ ఏష యిహూదీయానాం రాజా నాసరతీయయీశుః, ఇతి విజ్ఞాపనం లిఖిత్వా పీలాతస్తస్య క్రుశోపరి సమయోజయత్|
൧൯പീലാത്തോസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: “നസറായനായ യേശു യെഹൂദന്മാരുടെ രാജാവ്” എന്നു എഴുതിയിരുന്നു.
20 సా లిపిః ఇబ్రీయయూనానీయరోమీయభాషాభి ర్లిఖితా; యీశోః క్రుశవేధనస్థానం నగరస్య సమీపం, తస్మాద్ బహవో యిహూదీయాస్తాం పఠితుమ్ ఆరభన్త|
൨൦യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന് സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്ത് വായിച്ചു. അത് എബ്രായ, റോമ, യവന ഭാഷകളിൽ എഴുതിയിരുന്നു.
21 యిహూదీయానాం ప్రధానయాజకాః పీలాతమితి న్యవేదయన్ యిహూదీయానాం రాజేతి వాక్యం న కిన్తు ఏష స్వం యిహూదీయానాం రాజానమ్ అవదద్ ఇత్థం లిఖతు|
൨൧ആകയാൽ യെഹൂദന്മാരുടെ മുഖ്യപുരോഹിതന്മാർ പീലാത്തോസിനോട്: യെഹൂദന്മാരുടെ രാജാവ് എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവ് എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടത് എന്നു പറഞ്ഞു.
22 తతః పీలాత ఉత్తరం దత్తవాన్ యల్లేఖనీయం తల్లిఖితవాన్|
൨൨അതിന് പീലാത്തോസ്: ഞാൻ എഴുതിയത് എഴുതി എന്നു ഉത്തരം പറഞ്ഞു.
23 ఇత్థం సేనాగణో యీశుం క్రుశే విధిత్వా తస్య పరిధేయవస్త్రం చతురో భాగాన్ కృత్వా ఏకైకసేనా ఏకైకభాగమ్ అగృహ్లత్ తస్యోత్తరీయవస్త్రఞ్చాగృహ్లత్| కిన్తూత్తరీయవస్త్రం సూచిసేవనం వినా సర్వ్వమ్ ఊతం|
൨൩പടയാളികൾ യേശുവിനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം എടുത്തു ഓരോ പടയാളിക്ക് ഓരോ പങ്കായിട്ട് നാല് പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ട് മുഴുവനും നെയ്തതായിരുന്നു.
24 తస్మాత్తే వ్యాహరన్ ఏతత్ కః ప్రాప్స్యతి? తన్న ఖణ్డయిత్వా తత్ర గుటికాపాతం కరవామ| విభజన్తేఽధరీయం మే వసనం తే పరస్పరం| మమోత్తరీయవస్త్రార్థం గుటికాం పాతయన్తి చ| ఇతి యద్వాక్యం ధర్మ్మపుస్తకే లిఖితమాస్తే తత్ సేనాగణేనేత్థం వ్యవహరణాత్ సిద్ధమభవత్|
൨൪ഇതു കീറരുത്; ആർക്ക് വരും എന്നു ചീട്ടിടുക എന്നു അവർ തമ്മിൽ പറഞ്ഞു. “എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു” എന്നുള്ള തിരുവെഴുത്തിന് ഇതിനാൽ നിവൃത്തിവന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു.
25 తదానీం యీశో ర్మాతా మాతు ర్భగినీ చ యా క్లియపా భార్య్యా మరియమ్ మగ్దలీనీ మరియమ్ చ ఏతాస్తస్య క్రుశస్య సన్నిధౌ సమతిష్ఠన్|
൨൫യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
26 తతో యీశుః స్వమాతరం ప్రియతమశిష్యఞ్చ సమీపే దణ్డాయమానౌ విలోక్య మాతరమ్ అవదత్, హే యోషిద్ ఏనం తవ పుత్రం పశ్య,
൨൬യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ട്: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോട് പറഞ്ഞു.
27 శిష్యన్త్వవదత్, ఏనాం తవ మాతరం పశ్య| తతః స శిష్యస్తద్ఘటికాయాం తాం నిజగృహం నీతవాన్|
൨൭പിന്നെ ശിഷ്യനോട്: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ട്.
28 అనన్తరం సర్వ్వం కర్మ్మాధునా సమ్పన్నమభూత్ యీశురితి జ్ఞాత్వా ధర్మ్మపుస్తకస్య వచనం యథా సిద్ధం భవతి తదర్థమ్ అకథయత్ మమ పిపాసా జాతా|
൨൮അതിന്‍റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് തിരുവെഴുത്തുകൾ നിവൃത്തിയാകുംവണ്ണം: “എനിക്ക് ദാഹിക്കുന്നു” എന്നു പറഞ്ഞു.
29 తతస్తస్మిన్ స్థానే అమ్లరసేన పూర్ణపాత్రస్థిత్యా తే స్పఞ్జమేకం తదమ్లరసేనార్ద్రీకృత్య ఏసోబ్నలే తద్ యోజయిత్వా తస్య ముఖస్య సన్నిధావస్థాపయన్|
൨൯അവിടെ പുളിച്ച വീഞ്ഞ് നിറഞ്ഞൊരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ച വീഞ്ഞ് നിറച്ച് ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോട് അടുപ്പിച്ചു.
30 తదా యీశురమ్లరసం గృహీత్వా సర్వ్వం సిద్ధమ్ ఇతి కథాం కథయిత్వా మస్తకం నమయన్ ప్రాణాన్ పర్య్యత్యజత్|
൩൦യേശു പുളിച്ച വീഞ്ഞ് കുടിച്ചശേഷം: “ഇത് നിവൃത്തിയായിരിക്കുന്നു” എന്നു പറഞ്ഞു തല ചായ്‌ച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
31 తద్వినమ్ ఆసాదనదినం తస్మాత్ పరేఽహని విశ్రామవారే దేహా యథా క్రుశోపరి న తిష్ఠన్తి, యతః స విశ్రామవారో మహాదినమాసీత్, తస్మాద్ యిహూదీయాః పీలాతనికటం గత్వా తేషాం పాదభఞ్జనస్య స్థానాన్తరనయనస్య చానుమతిం ప్రార్థయన్త|
൩൧അന്ന് ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ട് ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുത് എന്നുവച്ച് അവരുടെ കാലുകൾ ഒടിച്ച് ശരീരങ്ങൾ താഴെയിറക്കേണം എന്നു യെഹൂദന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു.
32 అతః సేనా ఆగత్య యీశునా సహ క్రుశే హతయోః ప్రథమద్వితీయచోరయోః పాదాన్ అభఞ్జన్;
൩൨ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റവന്റെയും കാലുകൾ ഒടിച്ചു.
33 కిన్తు యీశోః సన్నిధిం గత్వా స మృత ఇతి దృష్ట్వా తస్య పాదౌ నాభఞ్జన్|
൩൩അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ, അവൻ മരിച്ചുകഴിഞ്ഞിരുന്നു എന്നു കാൺകയാൽ അവന്റെ കാലുകൾ ഒടിച്ചില്ല.
34 పశ్చాద్ ఏకో యోద్ధా శూలాఘాతేన తస్య కుక్షిమ్ అవిధత్ తత్క్షణాత్ తస్మాద్ రక్తం జలఞ్చ నిరగచ్ఛత్|
൩൪എങ്കിലും പടയാളികളിൽ ഒരുവൻ കുന്തംകൊണ്ട് അവന്റെ വിലാപ്പുറത്ത് കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
35 యో జనోఽస్య సాక్ష్యం దదాతి స స్వయం దృష్టవాన్ తస్యేదం సాక్ష్యం సత్యం తస్య కథా యుష్మాకం విశ్వాసం జనయితుం యోగ్యా తత్ స జానాతి|
൩൫ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന് താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.
36 తస్యైకమ్ అస్ధ్యపి న భంక్ష్యతే,
൩൬“അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്ത് നിവൃത്തിയാകേണ്ടതിന് ഇതു സംഭവിച്ചു.
37 తద్వద్ అన్యశాస్త్రేపి లిఖ్యతే, యథా, "దృష్టిపాతం కరిష్యన్తి తేఽవిధన్ యన్తు తమ్ప్రతి| "
൩൭“അവർ കുത്തിയവങ്കലേക്ക് നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.
38 అరిమథీయనగరస్య యూషఫ్నామా శిష్య ఏక ఆసీత్ కిన్తు యిహూదీయేభ్యో భయాత్ ప్రకాశితో న భవతి; స యీశో ర్దేహం నేతుం పీలాతస్యానుమతిం ప్రార్థయత, తతః పీలాతేనానుమతే సతి స గత్వా యీశో ర్దేహమ్ అనయత్|
൩൮അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ട് രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്ഥ്യയിലെ യോസഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവദിച്ചപ്പോൾ അവൻ വന്നു അവന്റെ ശരീരം എടുത്തു.
39 అపరం యో నికదీమో రాత్రౌ యీశోః సమీపమ్ అగచ్ఛత్ సోపి గన్ధరసేన మిశ్రితం ప్రాయేణ పఞ్చాశత్సేటకమగురుం గృహీత్వాగచ్ఛత్|
൩൯യേശുവിന്റെ അടുക്കൽ ആദ്യം രാത്രിയിൽ വന്ന നിക്കോദെമോസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ട് കൊണ്ടുവന്നു.
40 తతస్తే యిహూదీయానాం శ్మశానే స్థాపనరీత్యనుసారేణ తత్సుగన్ధిద్రవ్యేణ సహితం తస్య దేహం వస్త్రేణావేష్టయన్|
൪൦അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.
41 అపరఞ్చ యత్ర స్థానే తం క్రుశేఽవిధన్ తస్య నికటస్థోద్యానే యత్ర కిమపి మృతదేహం కదాపి నాస్థాప్యత తాదృశమ్ ఏకం నూతనం శ్మశానమ్ ఆసీత్|
൪൧അവനെ ക്രൂശിച്ച സ്ഥലത്തുതന്നെ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയൊരു കല്ലറയും ഉണ്ടായിരുന്നു.
42 యిహూదీయానామ్ ఆసాదనదినాగమనాత్ తే తస్మిన్ సమీపస్థశ్మశానే యీశుమ్ అశాయయన్|
൪൨യെഹൂദന്മാരുടെ ഒരുക്കനാൾ ആയിരുന്നതുകൊണ്ടും ആ കല്ലറ സമീപം ആയിരുന്നതുകൊണ്ടും അവർ യേശുവിനെ അതിൽ വെച്ച്.

< యోహనః 19 >