< லூக​: 21 >

1 அத² த⁴நிலோகா பா⁴ண்டா³கா³ரே த⁴நம்’ நிக்ஷிபந்தி ஸ ததே³வ பஸ்²யதி,
യേശു തലയുയർത്തിനോക്കി, ധനികർ ദൈവാലയഭണ്ഡാരത്തിൽ പണം അർപ്പിച്ചുകൊണ്ടിരിക്കുന്നതു ശ്രദ്ധിച്ചു.
2 ஏதர்ஹி காசித்³தீ³நா வித⁴வா பணத்³வயம்’ நிக்ஷிபதி தத்³ த³த³ர்ஸ²|
അപ്പോൾ ദരിദ്രയായ ഒരു വിധവ അവിടെ വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ അർപ്പിക്കുന്നതും അദ്ദേഹം കണ്ടു.
3 ததோ யீஸு²ருவாச யுஷ்மாநஹம்’ யதா²ர்த²ம்’ வதா³மி, த³ரித்³ரேயம்’ வித⁴வா ஸர்வ்வேப்⁴யோதி⁴கம்’ ந்யக்ஷேப்ஸீத்,
“ഈ ദരിദ്രയായ വിധവ മറ്റെല്ലാവരെക്കാളും കൂടുതൽ അർപ്പിച്ചിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
4 யதோந்யே ஸ்வப்ராஜ்யத⁴நேப்⁴ய ஈஸ்²வராய கிஞ்சித் ந்யக்ஷேப்ஸு​: , கிந்து த³ரித்³ரேயம்’ வித⁴வா தி³நயாபநார்த²ம்’ ஸ்வஸ்ய யத் கிஞ்சித் ஸ்தி²தம்’ தத் ஸர்வ்வம்’ ந்யக்ஷேப்ஸீத்|
മറ്റെല്ലാവരും അവരുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചിരിക്കുന്നത്; ഇവളോ തന്റെ ദാരിദ്ര്യത്തിൽനിന്ന്, അവളുടെ ഉപജീവനത്തിനുണ്ടായിരുന്നതു മുഴുവനും അർപ്പിച്ചിരിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
5 அபரஞ்ச உத்தமப்ரஸ்தரைருத்ஸ்ரு’ஷ்டவ்யைஸ்²ச மந்தி³ரம்’ ஸுஸோ²ப⁴தேதராம்’ கைஸ்²சிதி³த்யுக்தே ஸ ப்ரத்யுவாச
ചില ശിഷ്യർ ദൈവാലയത്തെക്കുറിച്ച്, അതു മനോഹരമായ കല്ലുകളാലും വഴിപാടായി ലഭിച്ച വസ്തുക്കളാലും അലംകൃതമായിരിക്കുന്നു എന്നു പറഞ്ഞപ്പോൾ യേശു ഇങ്ങനെ പ്രതിവചിച്ചു:
6 யூயம்’ யதி³த³ம்’ நிசயநம்’ பஸ்²யத², அஸ்ய பாஷாணைகோப்யந்யபாஷாணோபரி ந ஸ்தா²ஸ்யதி, ஸர்வ்வே பூ⁴ஸாத்³ப⁴விஷ்யந்தி காலோயமாயாதி|
“നിങ്ങൾ ഈ കാണുന്നത്, ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം എല്ലാം നിലംപൊത്തുന്ന കാലം വരുന്നു.”
7 ததா³ தே பப்ரச்சு²​: , ஹே கு³ரோ க⁴டநேத்³ரு’ஸீ² கதா³ ப⁴விஷ்யதி? க⁴டநாயா ஏதஸ்யஸஸ்²சிஹ்நம்’ வா கிம்’ ப⁴விஷ்யதி?
“ഗുരോ, എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ സംഭവിക്കാറായി എന്നതിന്റെ ലക്ഷണം എന്തായിരിക്കും?” അവർ ചോദിച്ചു.
8 ததா³ ஸ ஜகா³த³, ஸாவதா⁴நா ப⁴வத யதா² யுஷ்மாகம்’ ப்⁴ரமம்’ கோபி ந ஜநயதி, கீ²ஷ்டோஹமித்யுக்த்வா மம நாம்ரா ப³ஹவ உபஸ்தா²ஸ்யந்தி ஸ கால​: ப்ராயேணோபஸ்தி²த​: , தேஷாம்’ பஸ்²சாந்மா க³ச்ச²த|
അദ്ദേഹം അതിനു മറുപടി ഇങ്ങനെ പറഞ്ഞു: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ആകുന്നു ക്രിസ്തു’ എന്നും ‘സമയം അടുത്തിരിക്കുന്നു’ എന്നും അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വരും. അവരുടെ പിന്നാലെ പോകരുത്.
9 யுத்³த⁴ஸ்யோபப்லவஸ்ய ச வார்த்தாம்’ ஸ்²ருத்வா மா ஸ²ங்கத்⁴வம்’, யத​: ப்ரத²மம் ஏதா க⁴டநா அவஸ்²யம்’ ப⁴விஷ்யந்தி கிந்து நாபாதே யுகா³ந்தோ ப⁴விஷ்யதி|
നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും കേൾക്കുമ്പോൾ പരിഭ്രാന്തരാകരുത്. ഇവ ആദ്യം സംഭവിക്കേണ്ടതാകുന്നു. എന്നാൽ, അത്രപെട്ടെന്ന് യുഗാവസാനം സംഭവിക്കുകയില്ല.”
10 அபரஞ்ச கத²யாமாஸ, ததா³ தே³ஸ²ஸ்ய விபக்ஷத்வேந தே³ஸோ² ராஜ்யஸ்ய விபக்ஷத்வேந ராஜ்யம் உத்தா²ஸ்யதி,
അദ്ദേഹം തുടർന്നു, “ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും.
11 நாநாஸ்தா²நேஷு மஹாபூ⁴கம்போ து³ர்பி⁴க்ஷம்’ மாரீ ச ப⁴விஷ்யந்தி, ததா² வ்யோமமண்ட³லஸ்ய ப⁴யங்கரத³ர்ஸ²நாந்யஸ்²சர்ய்யலக்ஷணாநி ச ப்ரகாஸ²யிஷ்யந்தே|
വലിയ ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷാമവും പകർച്ചവ്യാധികളും ഉണ്ടാകും. ഭയാനകസംഭവങ്ങളും ആകാശത്ത് വലിയ അത്ഭുതചിഹ്നങ്ങളും ദൃശ്യമാകും.
12 கிந்து ஸர்வ்வாஸாமேதாஸாம்’ க⁴டநாநாம்’ பூர்வ்வம்’ லோகா யுஷ்மாந் த்⁴ரு’த்வா தாட³யிஷ்யந்தி, ப⁴ஜநாலயே காராயாஞ்ச ஸமர்பயிஷ்யந்தி மம நாமகாரணாத்³ யுஷ்மாந் பூ⁴பாநாம்’ ஸா²ஸகாநாஞ்ச ஸம்முக²ம்’ நேஷ்யந்தி ச|
“എന്നാൽ ഇതിനെല്ലാംമുമ്പേ, എന്റെ നാമംനിമിത്തം അവർ നിങ്ങളെ ബന്ധിതരാക്കി ഉപദ്രവിക്കും. നിങ്ങളെ പള്ളികളിലേക്കും കാരാഗൃഹങ്ങളിലേക്കും വലിച്ചിഴച്ചുകൊണ്ടുപോകും; എന്റെ അനുയായികളായതിനാൽ, രാജാക്കന്മാരുടെയും അധികാരികളുടെയും മുമ്പിൽ നിർത്തും.
13 ஸாக்ஷ்யார்த²ம் ஏதாநி யுஷ்மாந் ப்ரதி க⁴டிஷ்யந்தே|
അതു നിങ്ങൾക്ക് എന്നെക്കുറിച്ച് സാക്ഷ്യം പറയാനുള്ള അവസരമായിരിക്കും.
14 ததா³ கிமுத்தரம்’ வக்தவ்யம் ஏதத் ந சிந்தயிஷ்யாம இதி மந​: ஸு நிஸ்²சிதநுத|
അതുകൊണ്ട് എങ്ങനെ പ്രതിവാദം നടത്തും എന്ന് ചിന്തിച്ച് മുൻകൂട്ടി വ്യാകുലപ്പെടേണ്ടതില്ല.
15 விபக்ஷா யஸ்மாத் கிமப்யுத்தரம் ஆபத்திஞ்ச கர்த்தும்’ ந ஸ²க்ஷ்யந்தி தாத்³ரு’ஸ²ம்’ வாக்படுத்வம்’ ஜ்ஞாநஞ்ச யுஷ்மப்⁴யம்’ தா³ஸ்யாமி|
എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ എതിരാളികളിൽ ആർക്കും ചെറുത്തുനിൽക്കാനോ എതിർത്തുപറയാനോ കഴിയാത്ത വാക്കുകളും പരിജ്ഞാനവും ഞാൻ നിങ്ങൾക്കു നൽകും.
16 கிஞ்ச யூயம்’ பித்ரா மாத்ரா ப்⁴ராத்ரா ப³ந்து⁴நா ஜ்ஞாத்யா குடும்பே³ந ச பரகரேஷு ஸமர்பயிஷ்யத்⁴வே; ததஸ்தே யுஷ்மாகம்’ கஞ்சந கஞ்சந கா⁴தயிஷ்யந்தி|
മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊന്നുകളയും.
17 மம நாம்ந​: காரணாத் ஸர்வ்வை ர்மநுஷ்யை ர்யூயம் ரு’தீயிஷ்யத்⁴வே|
നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും.
18 கிந்து யுஷ்மாகம்’ ஸி²ர​: கேஸை²கோபி ந விநம்’க்ஷ்யதி,
എന്നാൽ, നിങ്ങളുടെ ഒരു തലമുടിപോലും നശിച്ചുപോകുകയില്ല.
19 தஸ்மாதே³வ தை⁴ர்ய்யமவலம்ப்³ய ஸ்வஸ்வப்ராணாந் ரக்ஷத|
നിങ്ങളുടെ സ്ഥൈര്യത്താൽ നിങ്ങൾ ജീവൻ പ്രാപിക്കും.
20 அபரஞ்ச யிரூஸா²லம்புரம்’ ஸைந்யவேஷ்டிதம்’ விலோக்ய தஸ்யோச்சி²ந்நதாயா​: ஸமய​: ஸமீப இத்யவக³மிஷ்யத²|
“സൈന്യം ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്നു നിങ്ങൾക്കറിയാൻ കഴിയും.
21 ததா³ யிஹூதா³தே³ஸ²ஸ்தா² லோகா​: பர்வ்வதம்’ பலாயந்தாம்’, யே ச நக³ரே திஷ்ட²ந்தி தே தே³ஸா²ந்தரம்’ பலாயந்தா, யே ச க்³ராமே திஷ்ட²ந்தி தே நக³ரம்’ ந ப்ரவிஸ²ந்து,
അപ്പോൾ യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരത്തിനകത്തുള്ളവർ അവിടംവിട്ടു പുറത്തിറങ്ങി വരട്ടെ; നാട്ടിൻപുറങ്ങളിലുള്ളവർ നഗരത്തിനുള്ളിൽ പ്രവേശിക്കാതിരിക്കട്ടെ.
22 யதஸ்ததா³ ஸமுசிதத³ண்ட³நாய த⁴ர்ம்மபுஸ்தகே யாநி ஸர்வ்வாணி லிகி²தாநி தாநி ஸப²லாநி ப⁴விஷ்யந்தி|
കാരണം, പ്രവചനലിഖിതങ്ങൾ എല്ലാം പൂർത്തിയാകുന്ന പ്രതികാരകാലമാകുന്നു അത്.
23 கிந்து யா யாஸ்ததா³ க³ர்ப⁴வத்ய​: ஸ்தந்யதா³வ்யஸ்²ச தாமாம்’ து³ர்க³தி ர்ப⁴விஷ்யதி, யத ஏதால்லோகாந் ப்ரதி கோபோ தே³ஸே² ச விஷமது³ர்க³தி ர்க⁴டிஷ்யதே|
ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം! ദേശത്തെല്ലാം വലിയ ദുരിതവും ദേശവാസികൾക്കെതിരേ ക്രോധവും ഉണ്ടാകും.
24 வஸ்துதஸ்து தே க²ங்க³தா⁴ரபரிவ்வங்க³ம்’ லப்ஸ்யந்தே ப³த்³தா⁴​: ஸந்த​: ஸர்வ்வதே³ஸே²ஷு நாயிஷ்யந்தே ச கிஞ்சாந்யதே³ஸீ²யாநாம்’ ஸமயோபஸ்தி²திபர்ய்யந்தம்’ யிரூஸா²லம்புரம்’ தை​: பத³தலை ர்த³லயிஷ்யதே|
അവരിൽ അനേകരെ വാളിനിരയാക്കുകയും മറ്റുള്ളവരെ സകലരാഷ്ട്രങ്ങളിലേക്കും ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്യും. യെഹൂദേതരർക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന കാലം പൂർത്തിയാകുംവരെ അവർ ജെറുശലേമിനെ ചവിട്ടിയരയ്ക്കും.
25 ஸூர்ய்யசந்த்³ரநக்ஷத்ரேஷு லக்ஷணாதி³ ப⁴விஷ்யந்தி, பு⁴வி ஸர்வ்வதே³ஸீ²யாநாம்’ து³​: க²ம்’ சிந்தா ச ஸிந்தௌ⁴ வீசீநாம்’ தர்ஜநம்’ க³ர்ஜநஞ்ச ப⁴விஷ்யந்தி|
“സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ചിഹ്നങ്ങൾ ഉണ്ടാകും; കടലിന്റെയും ഭീകരതിരമാലകളുടെയും ഗർജനത്താൽ ഭൂമിയിലെ ജനസഞ്ചയങ്ങൾ നടുങ്ങി പരിഭ്രമിക്കും.
26 பூ⁴பௌ⁴ பா⁴விக⁴டநாம்’ சிந்தயித்வா மநுஜா பி⁴யாம்ரு’தகல்பா ப⁴விஷ்யந்தி, யதோ வ்யோமமண்ட³லே தேஜஸ்விநோ தோ³லாயமாநா ப⁴விஷ்யந்தி|
ആകാശഗോളങ്ങൾ സ്വസ്ഥാനത്തുനിന്നു വ്യതിചലിക്കുന്നതുകൊണ്ട് ലോകത്തിന് എന്തു സംഭവിക്കാൻ പോകുന്നു എന്ന സംഭ്രമത്തോടെ മനുഷ്യർ ഭീതിപൂണ്ട് ബോധരഹിതരായി നിപതിക്കും.
27 ததா³ பராக்ரமேணா மஹாதேஜஸா ச மேகா⁴ரூட⁴ம்’ மநுஷ்யபுத்ரம் ஆயாந்தம்’ த்³ரக்ஷ்யந்தி|
അപ്പോൾ ശക്തിയോടും മഹാതേജസ്സോടുംകൂടെ മനുഷ്യപുത്രൻ (ഞാൻ) മേഘത്തിൽ വരുന്നത് എല്ലാവരും ദർശിക്കും.
28 கிந்த்வேதாஸாம்’ க⁴டநாநாமாரம்பே⁴ ஸதி யூயம்’ மஸ்தகாந்யுத்தோல்ய ஊர்த³த்⁴வம்’ த்³ரக்ஷ்யத², யதோ யுஷ்மாகம்’ முக்தே​: கால​: ஸவிதோ⁴ ப⁴விஷ்யதி|
ഇക്കാര്യങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ, ധൈര്യപൂർവം നിവർന്നുനിൽക്കുക; നിങ്ങളുടെ വിമോചനം സമീപമായിരിക്കുന്നു!”
29 ததஸ்தேநைதத்³ரு’ஷ்டாந்தகதா² கதி²தா, பஸ்²யத உடு³ம்ப³ராதி³வ்ரு’க்ஷாணாம்’
പിന്നെ യേശു അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “അത്തിവൃക്ഷത്തെയും മറ്റു വൃക്ഷങ്ങളെയും ശ്രദ്ധിച്ചുനോക്കുക;
30 நவீநபத்ராணி ஜாதாநீதி த்³ரு’ஷ்ட்வா நிதா³வகால உபஸ்தி²த இதி யதா² யூயம்’ ஜ்ஞாதும்’ ஸ²க்நுத²,
അവ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്ന് ആരും പറയാതെതന്നെ നിങ്ങൾ ഗ്രഹിക്കുന്നല്ലോ.
31 ததா² ஸர்வ்வாஸாமாஸாம்’ க⁴டநாநாம் ஆரம்பே⁴ த்³ரு’ஷ்டே ஸதீஸ்²வரஸ்ய ராஜத்வம்’ நிகடம் இத்யபி ஜ்ஞாஸ்யத²|
അതുപോലെതന്നെ, ഈ കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യവും ആസന്നമായിരിക്കുന്നെന്നു നിങ്ങൾക്കു മനസ്സിലാക്കാം.
32 யுஷ்மாநஹம்’ யதா²ர்த²ம்’ வதா³மி, வித்³யமாநலோகாநாமேஷாம்’ க³மநாத் பூர்வ்வம் ஏதாநி க⁴டிஷ்யந்தே|
“ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല, നിശ്ചയം.
33 நபோ⁴பு⁴வோர்லோபோ ப⁴விஷ்யதி மம வாக் து கதா³பி லுப்தா ந ப⁴விஷ்யதி|
ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
34 அதஏவ விஷமாஸ²நேந பாநேந ச ஸாம்’மாரிகசிந்தாபி⁴ஸ்²ச யுஷ்மாகம்’ சித்தேஷு மத்தேஷு தத்³தி³நம் அகஸ்மாத்³ யுஷ்மாந் ப்ரதி யதா² நோபதிஷ்ட²தி தத³ர்த²ம்’ ஸ்வேஷு ஸாவதா⁴நாஸ்திஷ்ட²த|
“സൂക്ഷിക്കുക! സുഖലോലുപതയിലും മദ്യാസക്തിയിലും മതിമറന്നും, ജീവിതോത്കണ്ഠയിൽ ആമഗ്നരായും മന്ദമനസ്ക്കരായിത്തീർന്നിട്ട് ആ നാൾ ഒരു കെണി എന്നപോലെ തികച്ചും അപ്രതീക്ഷിതമായി നിങ്ങൾക്കു വരാതിരിക്കട്ടെ.
35 ப்ரு’தி²வீஸ்த²ஸர்வ்வலோகாந் ப்ரதி தத்³தி³நம் உந்மாத² இவ உபஸ்தா²ஸ்யதி|
ആ ദിവസം സകലഭൂവാസികളുടെമേലും വരും.
36 யதா² யூயம் ஏதத்³பா⁴விக⁴டநா உத்தர்த்தும்’ மநுஜஸுதஸ்ய ஸம்முகே² ஸம்’ஸ்தா²துஞ்ச யோக்³யா ப⁴வத² காரணாத³ஸ்மாத் ஸாவதா⁴நா​: ஸந்தோ நிரந்தரம்’ ப்ரார்த²யத்⁴வம்’|
എപ്പോഴും പ്രാർഥനാനിരതരായി ജാഗ്രതയോടിരിക്കുക! താമസംവിനാ സംഭവിക്കാനിരിക്കുന്ന ഈ ഭീകരാനുഭവങ്ങളിൽനിന്നെല്ലാം രക്ഷനേടാൻ സുശക്തരാകുന്നതിനും മനുഷ്യപുത്രന്റെ മുമ്പാകെ നിർലജ്ജം നിൽക്കുന്നതിനും അപ്പോൾ നിങ്ങൾക്കു കഴിയും.”
37 அபரஞ்ச ஸ தி³வா மந்தி³ர உபதி³ஸ்²ய ராசை ஜைதுநாத்³ரிம்’ க³த்வாதிஷ்ட²த்|
യേശു പകലെല്ലാം ദൈവാലയത്തിൽ ഉപദേശിക്കുകയും സന്ധ്യയാകുമ്പോൾ ഒലിവുമലയിൽ ചെന്നു രാപാർക്കുകയും ചെയ്തുവന്നു.
38 தத​: ப்ரத்யூஷே லாகாஸ்தத்கதா²ம்’ ஸ்²ரோதும்’ மந்தி³ரே தத³ந்திகம் ஆக³ச்ச²ந்|
അദ്ദേഹത്തിന്റെ വചനം കേൾക്കേണ്ടതിന് ജനമെല്ലാം അതിരാവിലെതന്നെ എഴുന്നേറ്റ് ദൈവാലയത്തിൽ വന്നുകൊണ്ടിരുന്നു.

< லூக​: 21 >