< ලූකඃ 14 >

1 අනන්තරං විශ්‍රාමවාරේ යීශෞ ප්‍රධානස්‍ය ඵිරූශිනෝ ගෘහේ භෝක්තුං ගතවති තේ තං වීක්‍ෂිතුම් ආරේභිරේ|
പരീശപ്രമാണികളിൽ ഒരാളിന്റെ വീട്ടിൽ അവൻ ഭക്ഷണം കഴിക്കുവാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ യേശുവിനെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു.
2 තදා ජලෝදරී තස්‍ය සම්මුඛේ ස්ථිතඃ|
അവന്റെ മുമ്പിൽ മഹോദരം എന്ന അസുഖം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
3 තතඃ ස ව්‍යවස්ථාපකාන් ඵිරූශිනශ්ච පප්‍රච්ඡ, විශ්‍රාමවාරේ ස්වාස්ථ්‍යං කර්ත්තව්‍යං න වා? තතස්තේ කිමපි න ප්‍රත්‍යූචුඃ|
യേശു ന്യായശാസ്ത്രികളോടും പരീശരോടും: ശബ്ബത്തിൽ സൌഖ്യമാക്കുന്നത് ശരിയോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
4 තදා ස තං රෝගිණං ස්වස්ථං කෘත්වා විසසර්ජ;
യേശു അവനെ തൊട്ടു സൌഖ്യമാക്കി വിട്ടയച്ചു.
5 තානුවාච ච යුෂ්මාකං කස්‍යචිද් ගර්ද්දභෝ වෘෂභෝ වා චේද් ගර්ත්තේ පතති තර්හි විශ්‍රාමවාරේ තත්ක්‍ෂණං ස කිං තං නෝත්ථාපයිෂ්‍යති?
പിന്നെ അവരോട്: നിങ്ങളിൽ ഒരാളുടെ മകനോ കാളയോ ശബ്ബത്ത് നാളിൽ കിണറ്റിൽ വീണാൽ നിങ്ങൾ പെട്ടെന്ന് തന്നെ അതിനെ
6 තතස්තේ කථායා ඒතස්‍යාඃ කිමපි ප්‍රතිවක්තුං න ශේකුඃ|
വലിച്ചെടുക്കുകയില്ലയോ? എന്നു ചോദിച്ചു. അതിന് ഉത്തരം പറയുവാൻ അവർക്ക് കഴിഞ്ഞില്ല.
7 අපරඤ්ච ප්‍රධානස්ථානමනෝනීතත්වකරණං විලෝක්‍ය ස නිමන්ත්‍රිතාන් ඒතදුපදේශකථාං ජගාද,
എന്നാൽ ക്ഷണിച്ചവർ മുഖ്യസ്ഥാനം തിരഞ്ഞെടുക്കുന്നത് കണ്ടിട്ട് അവൻ അവരോട് ഒരുപമ പറഞ്ഞു:
8 ත්වං විවාහාදිභෝජ්‍යේෂු නිමන්ත්‍රිතඃ සන් ප්‍රධානස්ථානේ මෝපාවේක්‍ෂීඃ| ත්වත්තෝ ගෞරවාන්විතනිමන්ත්‍රිතජන ආයාතේ
ഒരാൾ നിങ്ങളെ കല്യാണത്തിന് വിളിച്ചാൽ മുഖ്യ സ്ഥാനത്ത് ഇരിക്കരുത്; ഒരുപക്ഷേ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം.
9 නිමන්ත්‍රයිතාගත්‍ය මනුෂ්‍යායෛතස්මෛ ස්ථානං දේහීති වාක්‍යං චේද් වක්‍ෂ්‍යති තර්හි ත්වං සඞ්කුචිතෝ භූත්වා ස්ථාන ඉතරස්මින් උපවේෂ්ටුම් උද්‍යංස්‍යසි|
പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്നു: ഇവന് സ്ഥലം കൊടുക്ക എന്നു നിന്നോട് പറയുമ്പോൾ നീ നാണത്തോടെ അവസാനം പോയി ഇരിക്കേണ്ടിവരും.
10 අස්මාත් කාරණාදේව ත්වං නිමන්ත්‍රිතෝ ගත්වා(අ)ප්‍රධානස්ථාන උපවිශ, තතෝ නිමන්ත්‍රයිතාගත්‍ය වදිෂ්‍යති, හේ බන්ධෝ ප්‍රෝච්චස්ථානං ගත්වෝපවිශ, තථා සති භෝජනෝපවිෂ්ටානාං සකලානාං සාක්‍ෂාත් ත්වං මාන්‍යෝ භවිෂ්‍යසි|
൧൦നിന്നെ ആരെങ്കിലും ക്ഷണിച്ചാൽ ചെന്ന് ഒടുവിലത്തെ സ്ഥാനത്ത് ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോട്: സ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നു പറവാൻ ഇടവരട്ടെ; അപ്പോൾ വിരുന്നിന് നിന്നോടുകൂടെ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്ക് മാനം ഉണ്ടാകും.
11 යඃ කශ්චිත් ස්වමුන්නමයති ස නමයිෂ්‍යතේ, කින්තු යඃ කශ්චිත් ස්වං නමයති ස උන්නමයිෂ්‍යතේ|
൧൧തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.
12 තදා ස නිමන්ත්‍රයිතාරං ජනමපි ජගාද, මධ්‍යාහ්නේ රාත්‍රෞ වා භෝජ්‍යේ කෘතේ නිජබන්ධුගණෝ වා භ්‍රාතෘගණෝ වා ඥාතිගණෝ වා ධනිගණෝ වා සමීපවාසිගණෝ වා ඒතාන් න නිමන්ත්‍රය, තථා කෘතේ චේත් තේ ත්වාං නිමන්ත්‍රයිෂ්‍යන්ති, තර්හි පරිශෝධෝ භවිෂ්‍යති|
൧൨തന്നെ ക്ഷണിച്ചവനോട് അവൻ പറഞ്ഞത്: നീ ഒരു മുത്താഴമോഅത്താഴമോകഴിക്കുമ്പോൾ സ്നേഹിതന്മാരെയും സഹോദരന്മാരെയും ബന്ധുക്കളേയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുത്; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ട് നിനക്ക് പ്രത്യുപകാരം ചെയ്യും.
13 කින්තු යදා භේජ්‍යං කරෝෂි තදා දරිද්‍රශුෂ්කකරඛඤ්ජාන්ධාන් නිමන්ත්‍රය,
൧൩അതുകൊണ്ട് നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക;
14 තත ආශිෂං ලප්ස්‍යසේ, තේෂු පරිශෝධං කර්ත්තුමශක්නුවත්සු ශ්මශානාද්ධාර්ම්මිකානාමුත්ථානකාලේ ත්වං ඵලාං ලප්ස්‍යසේ|
൧൪എന്നാൽ നീ ഭാഗ്യവാനാകും; നിനക്ക് പ്രത്യുപകാരം ചെയ്‌വാൻ അവർക്ക് കഴിവില്ല; അതുകൊണ്ട് നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്ക് പ്രത്യുപകാരം ഉണ്ടാകും.
15 අනන්තරං තාං කථාං නිශම්‍ය භෝජනෝපවිෂ්ටඃ කශ්චිත් කථයාමාස, යෝ ජන ඊශ්වරස්‍ය රාජ්‍යේ භෝක්තුං ලප්ස්‍යතේ සඒව ධන්‍යඃ|
൧൫അവനോട് കൂടെ വിരുന്നിലിരുന്നവരിൽ ഒരുവൻ ഇതു കേട്ടിട്ട്: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്നു അവനോട് പറഞ്ഞു;
16 තතඃ ස උවාච, කශ්චිත් ජනෝ රාත්‍රෞ භේජ්‍යං කෘත්වා බහූන් නිමන්ත්‍රයාමාස|
൧൬അവനോട് അവൻ പറഞ്ഞത്: ഒരു മനുഷ്യൻ വലിയൊരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.
17 තතෝ භෝජනසමයේ නිමන්ත්‍රිතලෝකාන් ආහ්වාතුං දාසද්වාරා කථයාමාස, ඛද්‍යද්‍රව්‍යාණි සර්ව්වාණි සමාසාදිතානි සන්ති, යූයමාගච්ඡත|
൧൭അത്താഴസമയത്ത് അവൻ തന്റെ ദാസനെ അയച്ച് ആ ക്ഷണിച്ചവരോട്: എല്ലാം തയ്യാറായി; വരുവിൻ എന്നു പറയിച്ചു.
18 කින්තු තේ සර්ව්ව ඒකෛකං ඡලං කෘත්වා ක්‍ෂමාං ප්‍රාර්ථයාඤ්චක්‍රිරේ| ප්‍රථමෝ ජනඃ කථයාමාස, ක්‍ෂේත්‍රමේකං ක්‍රීතවානහං තදේව ද්‍රෂ්ටුං මයා ගන්තව්‍යම්, අතඒව මාං ක්‍ෂන්තුං තං නිවේදය|
൧൮എല്ലാവരും ഒരുപോലെ ഒഴികഴിവ് പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോട്: ഞാൻ ഒരു നിലം വാങ്ങിയതിനാൽ അത് ചെന്ന് കാണേണ്ടുന്ന ആവശ്യം ഉണ്ട്; എന്നോട് ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
19 අන්‍යෝ ජනඃ කථයාමාස, දශවෘෂානහං ක්‍රීතවාන් තාන් පරීක්‍ෂිතුං යාමි තස්මාදේව මාං ක්‍ෂන්තුං තං නිවේදය|
൧൯മറ്റൊരുത്തൻ: ഞാൻ അഞ്ച് ജോടി കാളയെ വാങ്ങിച്ചിട്ടുണ്ട്; എനിക്ക് അവയെ നോക്കാൻ പോകണം; എന്നോട് ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
20 අපරඃ කථයාමාස, ව්‍යූඪවානහං තස්මාත් කාරණාද් යාතුං න ශක්නෝමි|
൨൦വേറൊരുത്തൻ: ഞാൻ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നു; എനിക്ക് വരുവാൻ സാധ്യമല്ല എന്നു പറഞ്ഞു.
21 පශ්චාත් ස දාසෝ ගත්වා නිජප්‍රභෝඃ සාක්‍ෂාත් සර්ව්වවෘත්තාන්තං නිවේදයාමාස, තතෝසෞ ගෘහපතිඃ කුපිත්වා ස්වදාසං ව්‍යාජහාර, ත්වං සත්වරං නගරස්‍ය සන්නිවේශාන් මාර්ගාංශ්ච ගත්වා දරිද්‍රශුෂ්කකරඛඤ්ජාන්ධාන් අත්‍රානය|
൨൧ആ ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോട്: നീ വേഗം പട്ടണത്തിലെ വീഥികളിലും തെരുവുകളിലും ചെന്ന് ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
22 තතෝ දාසෝ(අ)වදත්, හේ ප්‍රභෝ භවත ආඥානුසාරේණාක්‍රියත තථාපි ස්ථානමස්ති|
൨൨പിന്നെ ദാസൻ: യജമാനനേ, കല്പിച്ചത് ഞാൻ ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ട് എന്നു പറഞ്ഞു.
23 තදා ප්‍රභුඃ පුන ර්දාසායාකථයත්, රාජපථාන් වෘක්‍ෂමූලානි ච යාත්වා මදීයගෘහපූරණාර්ථං ලෝකානාගන්තුං ප්‍රවර්ත්තය|
൨൩യജമാനൻ ദാസനോട്: നീ പട്ടണത്തിന് വെളിയിലേക്ക് പോയി എല്ലാ പ്രധാന വഴികളിലും പോയി, എന്റെ വീടുനിറയേണ്ടതിന് കാണുന്നവരെ അകത്തുവരുവാൻ നിർബ്ബന്ധിക്ക.
24 අහං යුෂ්මභ්‍යං කථයාමි, පූර්ව්වනිමන්ත්‍රිතානමේකෝපි මමාස්‍ය රාත්‍රිභෝජ්‍යස්‍යාස්වාදං න ප්‍රාප්ස්‍යති|
൨൪ആദ്യം ക്ഷണിക്കപ്പെട്ട പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
25 අනන්තරං බහුෂු ලෝකේෂු යීශෝඃ පශ්චාද් ව්‍රජිතේෂු සත්සු ස ව්‍යාඝුට්‍ය තේභ්‍යඃ කථයාමාස,
൨൫ഒരു വലിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞു അവരോട് പറഞ്ഞത്:
26 යඃ කශ්චින් මම සමීපම් ආගත්‍ය ස්වස්‍ය මාතා පිතා පත්නී සන්තානා භ්‍රාතරෝ භගිම්‍යෝ නිජප්‍රාණාශ්ච, ඒතේභ්‍යඃ සර්ව්වේභ්‍යෝ මය්‍යධිකං ප්‍රේම න කරෝති, ස මම ශිෂ්‍යෝ භවිතුං න ශක්‍ෂ්‍යති|
൨൬എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ സ്നേഹിക്കാതിരിക്കയും ചെയ്യുന്നവന് എന്റെ ശിഷ്യനാകുവാൻ സാധിക്കും
27 යඃ කශ්චිත් ස්වීයං ක්‍රුශං වහන් මම පශ්චාන්න ගච්ඡති, සෝපි මම ශිෂ්‍යෝ භවිතුං න ශක්‍ෂ්‍යති|
൨൭തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വരുന്നവൻ എന്റെ ശിഷ്യനാകും.
28 දුර්ගනිර්ම්මාණේ කතිව්‍යයෝ භවිෂ්‍යති, තථා තස්‍ය සමාප්තිකරණාර්ථං සම්පත්තිරස්ති න වා, ප්‍රථමමුපවිශ්‍ය ඒතන්න ගණයති, යුෂ්මාකං මධ්‍ය ඒතාදෘශඃ කෝස්ති?
൨൮നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിയുവാൻ ആഗ്രഹിച്ചാൽ ആദ്യം അത് തീർക്കുവാൻ ആ‍വശ്യമായ പണം ഉണ്ടോ എന്നു ആലോചിക്കും.
29 නෝචේද් භිත්තිං කෘත්වා ශේෂේ යදි සමාපයිතුං න ශක්‍ෂ්‍යති,
൨൯അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർക്കുവാൻ പണം ഇല്ല എന്നു വന്നേക്കാം;
30 තර්හි මානුෂෝයං නිචේතුම් ආරභත සමාපයිතුං නාශක්නෝත්, ඉති ව්‍යාහෘත්‍ය සර්ව්වේ තමුපහසිෂ්‍යන්ති|
൩൦കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, പക്ഷേ തീർക്കുവാൻ സാധിക്കുന്നില്ല എന്നു പരിഹസിക്കുമല്ലോ.
31 අපරඤ්ච භින්නභූපතිනා සහ යුද්ධං කර්ත්තුම් උද්‍යම්‍ය දශසහස්‍රාණි සෛන්‍යානි ගෘහීත්වා විංශතිසහස්‍රේඃ සෛන්‍යෛඃ සහිතස්‍ය සමීපවාසිනඃ සම්මුඛං යාතුං ශක්‍ෂ්‍යාමි න වේති ප්‍රථමං උපවිශ්‍ය න විචාරයති ඒතාදෘශෝ භූමිපතිඃ කඃ?
൩൧അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോടു യുദ്ധത്തിനു പുറപ്പെടുന്നതിന് മുമ്പ് ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോട് താൻ പതിനായിരവുമായി എതിർത്താൽ മതിയോ എന്നു ആലോചിക്കും.
32 යදි න ශක්නෝති තර්හි රිපාවතිදූරේ තිෂ්ඨති සති නිජදූතං ප්‍රේෂ්‍ය සන්ධිං කර්ත්තුං ප්‍රාර්ථයේත|
൩൨അത് സാധ്യമല്ലെങ്കിൽ അവൻ ദൂരത്തിരിക്കുമ്പോൾ തന്നേ ദൂതന്മാരെ അയച്ചു സമാധാനത്തിനായി അപേക്ഷിക്കുന്നു.
33 තද්වද් යුෂ්මාකං මධ්‍යේ යඃ කශ්චින් මදර්ථං සර්ව්වස්වං හාතුං න ශක්නෝති ස මම ශිෂ්‍යෝ භවිතුං න ශක්‍ෂ්‍යති|
൩൩അങ്ങനെ തന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളത് ഒക്കെയും വിട്ടുപിരിയുന്നു എങ്കിൽ അവന് എന്റെ ശിഷ്യനായിരിപ്പാൻ കഴിയും.
34 ලවණම් උත්තමම් ඉති සත්‍යං, කින්තු යදි ලවණස්‍ය ලවණත්වම් අපගච්ඡති තර්හි තත් කථං ස්වාදුයුක්තං භවිෂ්‍යති?
൩൪ഉപ്പ് നല്ലത് തന്നെ; എന്നാൽ ഉപ്പിന്റെ രസം ഇല്ലാതെ പോയാൽ വീണ്ടും അതിന് എങ്ങനെ രസം വരുത്തും?
35 තද භූම්‍යර්ථම් ආලවාලරාශ්‍යර්ථමපි භද්‍රං න භවති; ලෝකාස්තද් බහිඃ ක්‍ෂිපන්ති| යස්‍ය ශ්‍රෝතුං ශ්‍රෝත්‍රේ ස්තඃ ස ශෘණෝතු|
൩൫പിന്നെ നിലത്തിനും വളത്തിനും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.

< ලූකඃ 14 >