< යෝහනඃ 19 >

1 පීලාතෝ යීශුම් ආනීය කශයා ප්‍රාහාරයත්|
അനന്തരം പീലാത്തോസ് യേശുവിനെ കൊണ്ടുപോയി ചാട്ടകൊണ്ട് അടിപ്പിച്ചു.
2 පශ්චාත් සේනාගණඃ කණ්ටකනිර්ම්මිතං මුකුටං තස්‍ය මස්තකේ සමර්ප්‍ය වාර්ත්තාකීවර්ණං රාජපරිච්ඡදං පරිධාප්‍ය,
പടയാളികൾ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ച് ധൂമ്രവസ്ത്രം ധരിപ്പിച്ചു.
3 හේ යිහූදීයානාං රාජන් නමස්කාර ඉත්‍යුක්ත්වා තං චපේටේනාහන්තුම් ආරභත|
അവർ അവന്റെ അടുക്കൽ ചെന്ന്: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞ് അവരുടെ കൈകൾകൊണ്ട് അവനെ അടിച്ചു.
4 තදා පීලාතඃ පුනරපි බහිර්ගත්වා ලෝකාන් අවදත්, අස්‍ය කමප්‍යපරාධං න ලභේ(අ)හං, පශ්‍යත තද් යුෂ්මාන් ඥාපයිතුං යුෂ්මාකං සන්නිධෞ බහිරේනම් ආනයාමි|
പീലാത്തോസ് പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന് അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു.
5 තතඃ පරං යීශුඃ කණ්ටකමුකුටවාන් වාර්ත්තාකීවර්ණවසනවාංශ්ච බහිරාගච්ඡත්| තතඃ පීලාත උක්තවාන් ඒනං මනුෂ්‍යං පශ්‍යත|
അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തോസ് അവരോട്: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു.
6 තදා ප්‍රධානයාජකාඃ පදාතයශ්ච තං දෘෂ්ට්වා, ඒනං ක්‍රුශේ විධ, ඒනං ක්‍රුශේ විධ, ඉත්‍යුක්ත්වා රවිතුං ආරභන්ත| තතඃ පීලාතඃ කථිතවාන් යූයං ස්වයම් ඒනං නීත්වා ක්‍රුශේ විධත, අහම් ඒතස්‍ය කමප්‍යපරාධං න ප්‍රාප්තවාන්|
മുഖ്യപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: അവനെ ക്രൂശിയ്ക്ക, അവനെ ക്രൂശിയ്ക്ക! എന്നു ആർത്തുവിളിച്ചു. പീലാത്തോസ് അവരോട്: നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ: ഞാനോ അവനിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.
7 යිහූදීයාඃ ප්‍රත්‍යවදන් අස්මාකං යා ව්‍යවස්ථාස්තේ තදනුසාරේණාස්‍ය ප්‍රාණහනනම් උචිතං යතෝයං ස්වම් ඊශ්වරස්‍ය පුත්‍රමවදත්|
യെഹൂദന്മാർ അവനോട്: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ട്; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ട് ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
8 පීලාත ඉමාං කථාං ශ්‍රුත්වා මහාත්‍රාසයුක්තඃ
ഈ പ്രസ്താവന കേട്ടപ്പോൾ പീലാത്തോസ് ഏറ്റവും ഭയപ്പെട്ടു,
9 සන් පුනරපි රාජගෘහ ආගත්‍ය යීශුං පෘෂ්ටවාන් ත්වං කුත්‍රත්‍යෝ ලෝකඃ? කින්තු යීශස්තස්‍ය කිමපි ප්‍රත්‍යුත්තරං නාවදත්|
അവൻ പിന്നെയും ആസ്ഥാനത്തിൽ ചെന്ന്; ‘നീ എവിടെ നിന്നു ആകുന്നു’ എന്നു യേശുവിനോടു ചോദിച്ചു. യേശു അവനോട് മറുപടിയൊന്നും പറഞ്ഞില്ല.
10 තතඃ පීලාත් කථිතවාන ත්වං කිං මයා සාර්ද්ධං න සංලපිෂ්‍යසි? ත්වාං ක්‍රුශේ වේධිතුං වා මෝචයිතුං ශක්ති ර්මමාස්තේ ඉති කිං ත්වං න ජානාසි? තදා යීශුඃ ප්‍රත්‍යවදද් ඊශ්වරේණාදං මමෝපරි තව කිමප්‍යධිපතිත්වං න විද්‍යතේ, තථාපි යෝ ජනෝ මාං තව හස්තේ සමාර්පයත් තස්‍ය මහාපාතකං ජාතම්|
൧൦അപ്പോൾ പീലാത്തോസ് അവനോട്: നീ എന്നോട് സംസാരിക്കുന്നില്ലയോ? എനിക്ക് നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്
11 තදා යීශුඃ ප්‍රත්‍යවදද් ඊශ්වරේණාදත්තං මමෝපරි තව කිමප්‍යධිපතිත්වං න විද්‍යතේ, තථාපි යෝ ජනෝ මාං තව හස්තේ සමාර්පයත් තස්‍ය මහාපාතකං ජාතම්|
൧൧യേശു അവനോട്: ഉയരത്തിൽനിന്ന് നൽകപ്പെട്ടില്ലായിരുന്നെങ്കിൽ എന്റെ മേൽ നിനക്ക് ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ട് എന്നെ നിന്റെ പക്കൽ ഏല്പിച്ചവന് അധികം പാപം ഉണ്ട് എന്നു ഉത്തരം പറഞ്ഞു.
12 තදාරභ්‍ය පීලාතස්තං මෝචයිතුං චේෂ්ටිතවාන් කින්තු යිහූදීයා රුවන්තෝ ව්‍යාහරන් යදීමං මානවං ත්‍යජසි තර්හි ත්වං කෛසරස්‍ය මිත්‍රං න භවසි, යෝ ජනඃ ස්වං රාජානං වක්ති සඒව කෛමරස්‍ය විරුද්ධාං කථාං කථයති|
൧൨ഈ വാക്കുനിമിത്തം പീലാത്തോസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു. യെഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോട് മത്സരിക്കുന്നുവല്ലോ എന്നു ആർത്തു പറഞ്ഞു.
13 ඒතාං කථාං ශ්‍රුත්වා පීලාතෝ යීශුං බහිරානීය නිස්තාරෝත්සවස්‍ය ආසාදනදිනස්‍ය ද්විතීයප්‍රහරාත් පූර්ව්වං ප්‍රස්තරබන්ධනනාම්නි ස්ථානේ (අ)ර්ථාත් ඉබ්‍රීයභාෂයා යද් ගබ්බිථා කථ්‍යතේ තස්මින් ස්ථානේ විචාරාසන උපාවිශත්|
൧൩ഈ വാക്കുകൾ കേട്ടപ്പോൾ പീലാത്തോസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, ‘കല്ത്തളമെന്നും’ എബ്രായ ഭാഷയിൽ ‘ഗബ്ബഥാ’ എന്നും വിളിക്കപ്പെടുന്ന സ്ഥലത്തുള്ള ന്യായാസനത്തിൽ ഇരുന്നു.
14 අනන්තරං පීලාතෝ යිහූදීයාන් අවදත්, යුෂ්මාකං රාජානං පශ්‍යත|
൧൪അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോട്: “ഇതാ, നിങ്ങളുടെ രാജാവ്” എന്നു പറഞ്ഞു.
15 කින්තු ඒනං දූරීකුරු, ඒනං දූරීකුරු, ඒනං ක්‍රුශේ විධ, ඉති කථාං කථයිත්වා තේ රවිතුම් ආරභන්ත; තදා පීලාතඃ කථිතවාන් යුෂ්මාකං රාජානං කිං ක්‍රුශේ වේධිෂ්‍යාමි? ප්‍රධානයාජකා උත්තරම් අවදන් කෛසරං විනා කෝපි රාජාස්මාකං නාස්ති|
൧൫അവരോ: അവനെ കൊണ്ടുപോക, അവനെ കൊണ്ടുപോക; അവനെ ക്രൂശിയ്ക്ക! എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്നു പീലാത്തോസ് അവരോട് ചോദിച്ചു; അതിന് മുഖ്യപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.
16 තතඃ පීලාතෝ යීශුං ක්‍රුශේ වේධිතුං තේෂාං හස්තේෂු සමාර්පයත්, තතස්තේ තං ධෘත්වා නීතවන්තඃ|
൧൬അപ്പോൾ അവൻ യേശുവിനെ ക്രൂശിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു.
17 තතඃ පරං යීශුඃ ක්‍රුශං වහන් ශිරඃකපාලම් අර්ථාද් යද් ඉබ්‍රීයභාෂයා ගුල්ගල්තාං වදන්ති තස්මින් ස්ථාන උපස්ථිතඃ|
൧൭അവർ യേശുവിനെ ഏറ്റുവാങ്ങി; അവൻ തന്നത്താൻ ക്രൂശിനെ ചുമന്നുകൊണ്ടു, എബ്രായ ഭാഷയിൽ ഗൊല്ഗോഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേയ്ക്ക് പോയി.
18 තතස්තේ මධ්‍යස්ථානේ තං තස්‍යෝභයපාර්ශ්වේ ද්වාවපරෞ ක්‍රුශේ(අ)විධන්|
൧൮അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ടു ആളുകളെയും ഒരുവനെ അപ്പുറത്തും ഒരുവനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു.
19 අපරම් ඒෂ යිහූදීයානාං රාජා නාසරතීයයීශුඃ, ඉති විඥාපනං ලිඛිත්වා පීලාතස්තස්‍ය ක්‍රුශෝපරි සමයෝජයත්|
൧൯പീലാത്തോസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: “നസറായനായ യേശു യെഹൂദന്മാരുടെ രാജാവ്” എന്നു എഴുതിയിരുന്നു.
20 සා ලිපිඃ ඉබ්‍රීයයූනානීයරෝමීයභාෂාභි ර්ලිඛිතා; යීශෝඃ ක්‍රුශවේධනස්ථානං නගරස්‍ය සමීපං, තස්මාද් බහවෝ යිහූදීයාස්තාං පඨිතුම් ආරභන්ත|
൨൦യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന് സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്ത് വായിച്ചു. അത് എബ്രായ, റോമ, യവന ഭാഷകളിൽ എഴുതിയിരുന്നു.
21 යිහූදීයානාං ප්‍රධානයාජකාඃ පීලාතමිති න්‍යවේදයන් යිහූදීයානාං රාජේති වාක්‍යං න කින්තු ඒෂ ස්වං යිහූදීයානාං රාජානම් අවදද් ඉත්ථං ලිඛතු|
൨൧ആകയാൽ യെഹൂദന്മാരുടെ മുഖ്യപുരോഹിതന്മാർ പീലാത്തോസിനോട്: യെഹൂദന്മാരുടെ രാജാവ് എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവ് എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടത് എന്നു പറഞ്ഞു.
22 තතඃ පීලාත උත්තරං දත්තවාන් යල්ලේඛනීයං තල්ලිඛිතවාන්|
൨൨അതിന് പീലാത്തോസ്: ഞാൻ എഴുതിയത് എഴുതി എന്നു ഉത്തരം പറഞ്ഞു.
23 ඉත්ථං සේනාගණෝ යීශුං ක්‍රුශේ විධිත්වා තස්‍ය පරිධේයවස්ත්‍රං චතුරෝ භාගාන් කෘත්වා ඒකෛකසේනා ඒකෛකභාගම් අගෘහ්ලත් තස්‍යෝත්තරීයවස්ත්‍රඤ්චාගෘහ්ලත්| කින්තූත්තරීයවස්ත්‍රං සූචිසේවනං විනා සර්ව්වම් ඌතං|
൨൩പടയാളികൾ യേശുവിനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം എടുത്തു ഓരോ പടയാളിക്ക് ഓരോ പങ്കായിട്ട് നാല് പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ട് മുഴുവനും നെയ്തതായിരുന്നു.
24 තස්මාත්තේ ව්‍යාහරන් ඒතත් කඃ ප්‍රාප්ස්‍යති? තන්න ඛණ්ඩයිත්වා තත්‍ර ගුටිකාපාතං කරවාම| විභජන්තේ(අ)ධරීයං මේ වසනං තේ පරස්පරං| මමෝත්තරීයවස්ත්‍රාර්ථං ගුටිකාං පාතයන්ති ච| ඉති යද්වාක්‍යං ධර්ම්මපුස්තකේ ලිඛිතමාස්තේ තත් සේනාගණේනේත්ථං ව්‍යවහරණාත් සිද්ධමභවත්|
൨൪ഇതു കീറരുത്; ആർക്ക് വരും എന്നു ചീട്ടിടുക എന്നു അവർ തമ്മിൽ പറഞ്ഞു. “എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു” എന്നുള്ള തിരുവെഴുത്തിന് ഇതിനാൽ നിവൃത്തിവന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു.
25 තදානීං යීශෝ ර්මාතා මාතු ර්භගිනී ච යා ක්ලියපා භාර‍්‍ය්‍යා මරියම් මග්දලීනී මරියම් ච ඒතාස්තස්‍ය ක්‍රුශස්‍ය සන්නිධෞ සමතිෂ්ඨන්|
൨൫യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
26 තතෝ යීශුඃ ස්වමාතරං ප්‍රියතමශිෂ්‍යඤ්ච සමීපේ දණ්ඩායමානෞ විලෝක්‍ය මාතරම් අවදත්, හේ යෝෂිද් ඒනං තව පුත්‍රං පශ්‍ය,
൨൬യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ട്: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോട് പറഞ്ഞു.
27 ශිෂ්‍යන්ත්වවදත්, ඒනාං තව මාතරං පශ්‍ය| තතඃ ස ශිෂ්‍යස්තද්ඝටිකායාං තාං නිජගෘහං නීතවාන්|
൨൭പിന്നെ ശിഷ്യനോട്: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ട്.
28 අනන්තරං සර්ව්වං කර්ම්මාධුනා සම්පන්නමභූත් යීශුරිති ඥාත්වා ධර්ම්මපුස්තකස්‍ය වචනං යථා සිද්ධං භවති තදර්ථම් අකථයත් මම පිපාසා ජාතා|
൨൮അതിന്‍റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് തിരുവെഴുത്തുകൾ നിവൃത്തിയാകുംവണ്ണം: “എനിക്ക് ദാഹിക്കുന്നു” എന്നു പറഞ്ഞു.
29 තතස්තස්මින් ස්ථානේ අම්ලරසේන පූර්ණපාත්‍රස්ථිත්‍යා තේ ස්පඤ්ජමේකං තදම්ලරසේනාර්ද්‍රීකෘත්‍ය ඒසෝබ්නලේ තද් යෝජයිත්වා තස්‍ය මුඛස්‍ය සන්නිධාවස්ථාපයන්|
൨൯അവിടെ പുളിച്ച വീഞ്ഞ് നിറഞ്ഞൊരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ച വീഞ്ഞ് നിറച്ച് ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോട് അടുപ്പിച്ചു.
30 තදා යීශුරම්ලරසං ගෘහීත්වා සර්ව්වං සිද්ධම් ඉති කථාං කථයිත්වා මස්තකං නමයන් ප්‍රාණාන් පර‍්‍ය්‍යත්‍යජත්|
൩൦യേശു പുളിച്ച വീഞ്ഞ് കുടിച്ചശേഷം: “ഇത് നിവൃത്തിയായിരിക്കുന്നു” എന്നു പറഞ്ഞു തല ചായ്‌ച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
31 තද්විනම් ආසාදනදිනං තස්මාත් පරේ(අ)හනි විශ්‍රාමවාරේ දේහා යථා ක්‍රුශෝපරි න තිෂ්ඨන්ති, යතඃ ස විශ්‍රාමවාරෝ මහාදිනමාසීත්, තස්මාද් යිහූදීයාඃ පීලාතනිකටං ගත්වා තේෂාං පාදභඤ්ජනස්‍ය ස්ථානාන්තරනයනස්‍ය චානුමතිං ප්‍රාර්ථයන්ත|
൩൧അന്ന് ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ട് ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുത് എന്നുവച്ച് അവരുടെ കാലുകൾ ഒടിച്ച് ശരീരങ്ങൾ താഴെയിറക്കേണം എന്നു യെഹൂദന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു.
32 අතඃ සේනා ආගත්‍ය යීශුනා සහ ක්‍රුශේ හතයෝඃ ප්‍රථමද්විතීයචෝරයෝඃ පාදාන් අභඤ්ජන්;
൩൨ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റവന്റെയും കാലുകൾ ഒടിച്ചു.
33 කින්තු යීශෝඃ සන්නිධිං ගත්වා ස මෘත ඉති දෘෂ්ට්වා තස්‍ය පාදෞ නාභඤ්ජන්|
൩൩അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ, അവൻ മരിച്ചുകഴിഞ്ഞിരുന്നു എന്നു കാൺകയാൽ അവന്റെ കാലുകൾ ഒടിച്ചില്ല.
34 පශ්චාද් ඒකෝ යෝද්ධා ශූලාඝාතේන තස්‍ය කුක්‍ෂිම් අවිධත් තත්ක්‍ෂණාත් තස්මාද් රක්තං ජලඤ්ච නිරගච්ඡත්|
൩൪എങ്കിലും പടയാളികളിൽ ഒരുവൻ കുന്തംകൊണ്ട് അവന്റെ വിലാപ്പുറത്ത് കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
35 යෝ ජනෝ(අ)ස්‍ය සාක්‍ෂ්‍යං දදාති ස ස්වයං දෘෂ්ටවාන් තස්‍යේදං සාක්‍ෂ්‍යං සත්‍යං තස්‍ය කථා යුෂ්මාකං විශ්වාසං ජනයිතුං යෝග්‍යා තත් ස ජානාති|
൩൫ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന് താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.
36 තස්‍යෛකම් අස්ධ්‍යපි න භංක්‍ෂ්‍යතේ,
൩൬“അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്ത് നിവൃത്തിയാകേണ്ടതിന് ഇതു സംഭവിച്ചു.
37 තද්වද් අන්‍යශාස්ත්‍රේපි ලිඛ්‍යතේ, යථා, "දෘෂ්ටිපාතං කරිෂ්‍යන්ති තේ(අ)විධන් යන්තු තම්ප්‍රති| "
൩൭“അവർ കുത്തിയവങ്കലേക്ക് നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.
38 අරිමථීයනගරස්‍ය යූෂඵ්නාමා ශිෂ්‍ය ඒක ආසීත් කින්තු යිහූදීයේභ්‍යෝ භයාත් ප්‍රකාශිතෝ න භවති; ස යීශෝ ර්දේහං නේතුං පීලාතස්‍යානුමතිං ප්‍රාර්ථයත, තතඃ පීලාතේනානුමතේ සති ස ගත්වා යීශෝ ර්දේහම් අනයත්|
൩൮അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ട് രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്ഥ്യയിലെ യോസഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവദിച്ചപ്പോൾ അവൻ വന്നു അവന്റെ ശരീരം എടുത്തു.
39 අපරං යෝ නිකදීමෝ රාත්‍රෞ යීශෝඃ සමීපම් අගච්ඡත් සෝපි ගන්ධරසේන මිශ්‍රිතං ප්‍රායේණ පඤ්චාශත්සේටකමගුරුං ගෘහීත්වාගච්ඡත්|
൩൯യേശുവിന്റെ അടുക്കൽ ആദ്യം രാത്രിയിൽ വന്ന നിക്കോദെമോസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ട് കൊണ്ടുവന്നു.
40 තතස්තේ යිහූදීයානාං ශ්මශානේ ස්ථාපනරීත්‍යනුසාරේණ තත්සුගන්ධිද්‍රව්‍යේණ සහිතං තස්‍ය දේහං වස්ත්‍රේණාවේෂ්ටයන්|
൪൦അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.
41 අපරඤ්ච යත්‍ර ස්ථානේ තං ක්‍රුශේ(අ)විධන් තස්‍ය නිකටස්ථෝද්‍යානේ යත්‍ර කිමපි මෘතදේහං කදාපි නාස්ථාප්‍යත තාදෘශම් ඒකං නූතනං ශ්මශානම් ආසීත්|
൪൧അവനെ ക്രൂശിച്ച സ്ഥലത്തുതന്നെ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയൊരു കല്ലറയും ഉണ്ടായിരുന്നു.
42 යිහූදීයානාම් ආසාදනදිනාගමනාත් තේ තස්මින් සමීපස්ථශ්මශානේ යීශුම් අශායයන්|
൪൨യെഹൂദന്മാരുടെ ഒരുക്കനാൾ ആയിരുന്നതുകൊണ്ടും ആ കല്ലറ സമീപം ആയിരുന്നതുകൊണ്ടും അവർ യേശുവിനെ അതിൽ വെച്ച്.

< යෝහනඃ 19 >