< ലൂകഃ 19 >

1 യദാ യീശു ര്യിരീഹോപുരം പ്രവിശ്യ തന്മധ്യേന ഗച്ഛംസ്തദാ
അവൻ യെരിഹോവിൽ പ്രവേശിച്ച് അതിൽകൂടി കടന്നു പോവുകയായിരുന്നു.
2 സക്കേയനാമാ കരസഞ്ചായിനാം പ്രധാനോ ധനവാനേകോ
അവിടെ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
3 യീശുഃ കീദൃഗിതി ദ്രഷ്ടും ചേഷ്ടിതവാൻ കിന്തു ഖർവ്വത്വാല്ലോകസംഘമധ്യേ തദ്ദർശനമപ്രാപ്യ
യേശു ആരാണ് എന്നു കാണ്മാൻ ശ്രമിച്ചു എങ്കിലും അവന് ഉയരം കുറവായിരുന്നത് കൊണ്ട് പുരുഷാരം നിമിത്തം കഴിഞ്ഞില്ല.
4 യേന പഥാ സ യാസ്യതി തത്പഥേഽഗ്രേ ധാവിത്വാ തം ദ്രഷ്ടുമ് ഉഡുമ്ബരതരുമാരുരോഹ|
അതുകൊണ്ട് അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
5 പശ്ചാദ് യീശുസ്തത്സ്ഥാനമ് ഇത്വാ ഊർദ്ധ്വം വിലോക്യ തം ദൃഷ്ട്വാവാദീത്, ഹേ സക്കേയ ത്വം ശീഘ്രമവരോഹ മയാദ്യ ത്വദ്ഗേഹേ വസ്തവ്യം|
യേശു ആ സ്ഥലത്ത് എത്തിയപ്പോൾ മുകളിലേക്കു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഇന്ന് ഞാൻ നിന്റെ വീട്ടിൽ താമസിക്കാൻ വരുന്നു എന്നു അവനോട് പറഞ്ഞു.
6 തതഃ സ ശീഘ്രമവരുഹ്യ സാഹ്ലാദം തം ജഗ്രാഹ|
അവൻ ബദ്ധപ്പെട്ട് ഇറങ്ങി സന്തോഷത്തോടെ യേശുവിനെ സ്വീകരിച്ചു.
7 തദ് ദൃഷ്ട്വാ സർവ്വേ വിവദമാനാ വക്തുമാരേഭിരേ, സോതിഥിത്വേന ദുഷ്ടലോകഗൃഹം ഗച്ഛതി|
അത് കണ്ടവർ എല്ലാം: അവൻ പാപിയായ ഒരു മനുഷ്യനോടു കൂടെ താമസിക്കുവാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
8 കിന്തു സക്കേയോ ദണ്ഡായമാനോ വക്തുമാരേഭേ, ഹേ പ്രഭോ പശ്യ മമ യാ സമ്പത്തിരസ്തി തദർദ്ധം ദരിദ്രേഭ്യോ ദദേ, അപരമ് അന്യായം കൃത്വാ കസ്മാദപി യദി കദാപി കിഞ്ചിത് മയാ ഗൃഹീതം തർഹി തച്ചതുർഗുണം ദദാമി|
സക്കായി കർത്താവിനോട്: കർത്താവേ, എന്റെ വസ്തുവകയിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു; എന്തെങ്കിലും മറ്റുള്ളവരെ ചതിച്ച് വാങ്ങിയിട്ടുണ്ടെങ്കിൽ നാലുമടങ്ങ് തിരിച്ചുക്കൊടുക്കുന്നു എന്നു പറഞ്ഞു.
9 തദാ യീശുസ്തമുക്തവാൻ അയമപി ഇബ്രാഹീമഃ സന്താനോഽതഃ കാരണാദ് അദ്യാസ്യ ഗൃഹേ ത്രാണമുപസ്ഥിതം|
യേശു അവനോട്: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ വീടിന് രക്ഷ വന്നു.
10 യദ് ഹാരിതം തത് മൃഗയിതും രക്ഷിതുഞ്ച മനുഷ്യപുത്ര ആഗതവാൻ|
൧൦കാണാതെപോയതിനെ കണ്ടുപിടിച്ചു രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നത് എന്നു പറഞ്ഞു.
11 അഥ സ യിരൂശാലമഃ സമീപ ഉപാതിഷ്ഠദ് ഈശ്വരരാജത്വസ്യാനുഷ്ഠാനം തദൈവ ഭവിഷ്യതീതി ലോകൈരന്വഭൂയത, തസ്മാത് സ ശ്രോതൃഭ്യഃ പുനർദൃഷ്ടാന്തകഥാമ് ഉത്ഥാപ്യ കഥയാമാസ|
൧൧പുരുഷാരം ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ യേശു യെരൂശലേമിന് അടുത്ത് എത്തി. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകും എന്നു അവർ ചിന്തിച്ചു. അതുകൊണ്ട് യേശു അവരോട് ഒരു ഉപമ പറഞ്ഞു:
12 കോപി മഹാല്ലോകോ നിജാർഥം രാജത്വപദം ഗൃഹീത്വാ പുനരാഗന്തും ദൂരദേശം ജഗാമ|
൧൨രാജാവായി മടങ്ങിവരേണം എന്നു വിചാരിച്ചു ഒരു പ്രഭു ദൂരദേശത്തേക്ക് യാത്രപോയി.
13 യാത്രാകാലേ നിജാൻ ദശദാസാൻ ആഹൂയ ദശസ്വർണമുദ്രാ ദത്ത്വാ മമാഗമനപര്യ്യന്തം വാണിജ്യം കുരുതേത്യാദിദേശ|
൧൩അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്ക് പത്തുറാത്തൽ വെള്ളികൊടുത്തു ഞാൻ വരുന്നതുവരെ അവയുമായി വ്യാപാരം ചെയ്യുക എന്നു അവരോട് പറഞ്ഞു.
14 കിന്തു തസ്യ പ്രജാസ്തമവജ്ഞായ മനുഷ്യമേനമ് അസ്മാകമുപരി രാജത്വം ന കാരയിവ്യാമ ഇമാം വാർത്താം തന്നികടേ പ്രേരയാമാസുഃ|
൧൪അവന്റെ പ്രജകൾക്ക് അവനോട് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചിട്ട് അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു അറിയിപ്പിച്ചു.
15 അഥ സ രാജത്വപദം പ്രാപ്യാഗതവാൻ ഏകൈകോ ജനോ ബാണിജ്യേന കിം ലബ്ധവാൻ ഇതി ജ്ഞാതും യേഷു ദാസേഷു മുദ്രാ അർപയത് താൻ ആഹൂയാനേതുമ് ആദിദേശ|
൧൫അവൻ രാജാവായി തിരിച്ചുവന്നപ്പോൾ താൻ പണം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്ത് നേടി എന്നു അറിയേണ്ടതിന് അവരെ വിളിക്കുവാൻ കല്പിച്ചു.
16 തദാ പ്രഥമ ആഗത്യ കഥിതവാൻ, ഹേ പ്രഭോ തവ തയൈകയാ മുദ്രയാ ദശമുദ്രാ ലബ്ധാഃ|
൧൬ഒന്നാമത്തെ ആൾ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
17 തതഃ സ ഉവാച ത്വമുത്തമോ ദാസഃ സ്വൽപേന വിശ്വാസ്യോ ജാത ഇതഃ കാരണാത് ത്വം ദശനഗരാണാമ് അധിപോ ഭവ|
൧൭അവൻ അവനോട്: വളരെ നല്ലത്. നീ ഒരു നല്ല ദാസൻ ആകുന്നു. ചെറിയ കാര്യങ്ങളിൽ നീ വിശ്വസ്തൻ ആയതുകൊണ്ട് പത്തു പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.
18 ദ്വിതീയ ആഗത്യ കഥിതവാൻ, ഹേ പ്രഭോ തവൈകയാ മുദ്രയാ പഞ്ചമുദ്രാ ലബ്ധാഃ|
൧൮രണ്ടാമത്തെ ആൾ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ച് റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
19 തതഃ സ ഉവാച, ത്വം പഞ്ചാനാം നഗരാണാമധിപതി ർഭവ|
൧൯നീയും അഞ്ച് പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു അവൻ അവനോട് കല്പിച്ചു.
20 തതോന്യ ആഗത്യ കഥയാമാസ, ഹേ പ്രഭോ പശ്യ തവ യാ മുദ്രാ അഹം വസ്ത്രേ ബദ്ധ്വാസ്ഥാപയം സേയം|
൨൦മറ്റൊരാൾ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അത് ഒരു തൂവാലയിൽ പൊതിഞ്ഞു വെച്ചിരുന്നു.
21 ത്വം കൃപണോ യന്നാസ്ഥാപയസ്തദപി ഗൃഹ്ലാസി, യന്നാവപസ്തദേവ ച ഛിനത്സി തതോഹം ത്വത്തോ ഭീതഃ|
൨൧നീ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ ആകുന്നതുകൊണ്ട് ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
22 തദാ സ ജഗാദ, രേ ദുഷ്ടദാസ തവ വാക്യേന ത്വാം ദോഷിണം കരിഷ്യാമി, യദഹം നാസ്ഥാപയം തദേവ ഗൃഹ്ലാമി, യദഹം നാവപഞ്ച തദേവ ഛിനദ്മി, ഏതാദൃശഃ കൃപണോഹമിതി യദി ത്വം ജാനാസി,
൨൨അവൻ അവനോട്: ദുഷ്ടനായ ദാസനേ, നിന്റെ വാക്കുകൾ കൊണ്ടുതന്നേ ഞാൻ നിന്നെ ന്യായംവിധിക്കും. ഞാൻ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.
23 തർഹി മമ മുദ്രാ ബണിജാം നികടേ കുതോ നാസ്ഥാപയഃ? തയാ കൃതേഽഹമ് ആഗത്യ കുസീദേന സാർദ്ധം നിജമുദ്രാ അപ്രാപ്സ്യമ്|
൨൩ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കേണ്ടതിന് അത് നാണ്യപീഠത്തിൽഏല്പിക്കാഞ്ഞത് എന്ത്?
24 പശ്ചാത് സ സമീപസ്ഥാൻ ജനാൻ ആജ്ഞാപയത് അസ്മാത് മുദ്രാ ആനീയ യസ്യ ദശമുദ്രാഃ സന്തി തസ്മൈ ദത്ത|
൨൪പിന്നെ അവൻ അരികെ നില്ക്കുന്നവരോട്: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന് കൊടുക്കുവിൻ എന്നു പറഞ്ഞു.
25 തേ പ്രോചുഃ പ്രഭോഽസ്യ ദശമുദ്രാഃ സന്തി|
൨൫കർത്താവേ, അവന് പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവർ പറഞ്ഞു.
26 യുഷ്മാനഹം വദാമി യസ്യാശ്രയേ വദ്ധതേ ഽധികം തസ്മൈ ദായിഷ്യതേ, കിന്തു യസ്യാശ്രയേ ന വർദ്ധതേ തസ്യ യദ്യദസ്തി തദപി തസ്മാൻ നായിഷ്യതേ|
൨൬ഉള്ളവന് പിന്നെയും കൊടുക്കും, ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
27 കിന്തു മമാധിപതിത്വസ്യ വശത്വേ സ്ഥാതുമ് അസമ്മന്യമാനാ യേ മമ രിപവസ്താനാനീയ മമ സമക്ഷം സംഹരത|
൨൭എന്നാൽ ഞാൻ രാജാവ് ആകുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവച്ചു കൊന്നുകളയുവിൻ എന്ന് അവൻ കല്പിച്ചു.
28 ഇത്യുപദേശകഥാം കഥയിത്വാ സോഗ്രഗഃ സൻ യിരൂശാലമപുരം യയൗ|
൨൮ഇതു പറഞ്ഞിട്ട് യേശു യെരൂശലേമിലേക്ക് അവർക്ക് മുമ്പായി യാത്രചെയ്തു.
29 തതോ ബൈത്ഫഗീബൈഥനീയാഗ്രാമയോഃ സമീപേ ജൈതുനാദ്രേരന്തികമ് ഇത്വാ ശിഷ്യദ്വയമ് ഇത്യുക്ത്വാ പ്രേഷയാമാസ,
൨൯അവൻ ഒലിവുമലയരികെ ബേത്ത്ഫഗയ്ക്കും ബേഥാന്യയ്ക്കും സമീപെ എത്തിയപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:
30 യുവാമമും സമ്മുഖസ്ഥഗ്രാമം പ്രവിശ്യൈവ യം കോപി മാനുഷഃ കദാപി നാരോഹത് തം ഗർദ്ദഭശാവകം ബദ്ധം ദ്രക്ഷ്യഥസ്തം മോചയിത്വാനയതം|
൩൦നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ എത്തുമ്പോൾ ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.
31 തത്ര കുതോ മോചയഥഃ? ഇതി ചേത് കോപി വക്ഷ്യതി തർഹി വക്ഷ്യഥഃ പ്രഭേരത്ര പ്രയോജനമ് ആസ്തേ|
൩൧അതിനെ അഴിക്കുന്നത് എന്തിന് എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു.
32 തദാ തൗ പ്രരിതൗ ഗത്വാ തത്കഥാനുസാരേണ സർവ്വം പ്രാപ്തൗ|
൩൨യേശു അയച്ച ആ രണ്ടു ശിഷ്യന്മാർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ട്.
33 ഗർദഭശാവകമോചനകാലേ തത്വാമിന ഊചുഃ, ഗർദഭശാവകം കുതോ മോചയഥഃ?
൩൩കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥൻ: കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന് എന്നു ചോദിച്ചതിന്:
34 താവൂചതുഃ പ്രഭോരത്ര പ്രയോജനമ് ആസ്തേ|
൩൪കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു അവർ പറഞ്ഞു.
35 പശ്ചാത് തൗ തം ഗർദഭശാവകം യീശോരന്തികമാനീയ തത്പൃഷ്ഠേ നിജവസനാനി പാതയിത്വാ തദുപരി യീശുമാരോഹയാമാസതുഃ|
൩൫അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവരുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ട് യേശുവിനെ കയറ്റി.
36 അഥ യാത്രാകാലേ ലോകാഃ പഥി സ്വവസ്ത്രാണി പാതയിതുമ് ആരേഭിരേ|
൩൬അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.
37 അപരം ജൈതുനാദ്രേരുപത്യകാമ് ഇത്വാ ശിഷ്യസംഘഃ പൂർവ്വദൃഷ്ടാനി മഹാകർമ്മാണി സ്മൃത്വാ,
൩൭യേശു ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാർ എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ച് സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
38 യോ രാജാ പ്രഭോ ർനാമ്നായാതി സ ധന്യഃ സ്വർഗേ കുശലം സർവ്വോച്ചേ ജയധ്വനി ർഭവതു, കഥാമേതാം കഥയിത്വാ സാനന്ദമ് ഉചൈരീശ്വരം ധന്യം വക്തുമാരേഭേ|
൩൮കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹിക്കപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
39 തദാ ലോകാരണ്യമധ്യസ്ഥാഃ കിയന്തഃ ഫിരൂശിനസ്തത് ശ്രുത്വാ യീശും പ്രോചുഃ, ഹേ ഉപദേശക സ്വശിഷ്യാൻ തർജയ|
൩൯പുരുഷാരത്തിൽ ചില പരീശന്മാർ അവനോട്: ഗുരോ, നിന്റെ ശിഷ്യന്മാരെ ശാസിക്കുക എന്നു പറഞ്ഞു.
40 സ ഉവാച, യുഷ്മാനഹം വദാമി യദ്യമീ നീരവാസ്തിഷ്ഠന്തി തർഹി പാഷാണാ ഉചൈഃ കഥാഃ കഥയിഷ്യന്തി|
൪൦അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
41 പശ്ചാത് തത്പുരാന്തികമേത്യ തദവലോക്യ സാശ്രുപാതം ജഗാദ,
൪൧അവൻ യെരുശലേം നഗരത്തിന് സമീപെ എത്തിയപ്പോൾ അതിനെ കണ്ട് അതിൽ താമസിക്കുന്ന ജനങ്ങളെ ഓർത്തു കരഞ്ഞു:
42 ഹാ ഹാ ചേത് ത്വമഗ്രേഽജ്ഞാസ്യഥാഃ, തവാസ്മിന്നേവ ദിനേ വാ യദി സ്വമങ്ഗലമ് ഉപാലപ്സ്യഥാഃ, തർഹ്യുത്തമമ് അഭവിഷ്യത്, കിന്തു ക്ഷണേസ്മിൻ തത്തവ ദൃഷ്ടേരഗോചരമ് ഭവതി|
൪൨ഈ ദിവസമെങ്കിലും നിനക്ക് സമാധാനം ലഭിക്കുന്നതു എങ്ങനെ എന്നു നീ അറിഞ്ഞ് എങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ അത് നിന്റെ കണ്ണിന് മറഞ്ഞിരിക്കുന്നു.
43 ത്വം സ്വത്രാണകാലേ ന മനോ ന്യധത്ഥാ ഇതി ഹേതോ ര്യത്കാലേ തവ രിപവസ്ത്വാം ചതുർദിക്ഷു പ്രാചീരേണ വേഷ്ടയിത്വാ രോത്സ്യന്തി
൪൩നിന്റെ സന്ദർശനകാലം നിനക്ക് അറിയില്ല. അതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്ക് ചുറ്റും ഒരു തടസ്സം ഉണ്ടാക്കി നിന്നെ വളഞ്ഞു നാല് വശത്ത് നിന്നും ഞെരുക്കി,
44 ബാലകൈഃ സാർദ്ധം ഭൂമിസാത് കരിഷ്യന്തി ച ത്വന്മധ്യേ പാഷാണൈകോപി പാഷാണോപരി ന സ്ഥാസ്യതി ച, കാല ഈദൃശ ഉപസ്ഥാസ്യതി|
൪൪നിന്നെയും ഇവിടെ താമസിക്കുന്ന ജനങ്ങളെയും നിലത്തു തള്ളിയിട്ട്, അങ്ങനെ നിന്നിൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്ക് വരും.
45 അഥ മധ്യേമന്ദിരം പ്രവിശ്യ തത്രത്യാൻ ക്രയിവിക്രയിണോ ബഹിഷ്കുർവ്വൻ
൪൫പിന്നെ അവൻ ദൈവാലയത്തിൽ ചെന്ന് അവിടെ കച്ചവടം നടത്തിയവരെ പുറത്താക്കി:
46 അവദത് മദ്ഗൃഹം പ്രാർഥനാഗൃഹമിതി ലിപിരാസ്തേ കിന്തു യൂയം തദേവ ചൈരാണാം ഗഹ്വരം കുരുഥ|
൪൬എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തിരിക്കുന്നു എന്ന് അവരോട് പറഞ്ഞു.
47 പശ്ചാത് സ പ്രത്യഹം മധ്യേമന്ദിരമ് ഉപദിദേശ; തതഃ പ്രധാനയാജകാ അധ്യാപകാഃ പ്രാചീനാശ്ച തം നാശയിതും ചിചേഷ്ടിരേ;
൪൭അവൻ എല്ലാ ദിവസവും ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരുന്നു; എന്നാൽ മഹാപുരോഹിതരും ശാസ്ത്രികളും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ അവസരം നോക്കി.
48 കിന്തു തദുപദേശേ സർവ്വേ ലോകാ നിവിഷ്ടചിത്താഃ സ്ഥിതാസ്തസ്മാത് തേ തത്കർത്തും നാവകാശം പ്രാപുഃ|
൪൮എങ്കിലും ജനം എല്ലാം വളരെ ശ്രദ്ധയോടെ അവന്റെ വചനം കേട്ട് കൊണ്ടിരിക്കുകയാൽ എന്ത് ചെയ്യേണം എന്നവർ അറിഞ്ഞില്ല.

< ലൂകഃ 19 >