< លូកះ 19 >

1 យទា យីឝុ រ្យិរីហោបុរំ ប្រវិឝ្យ តន្មធ្យេន គច្ឆំស្តទា
അവൻ യെരിഹോവിൽ പ്രവേശിച്ച് അതിൽകൂടി കടന്നു പോവുകയായിരുന്നു.
2 សក្កេយនាមា ករសញ្ចាយិនាំ ប្រធានោ ធនវានេកោ
അവിടെ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
3 យីឝុះ កីទ្ឫគិតិ ទ្រឞ្ដុំ ចេឞ្ដិតវាន៑ កិន្តុ ខវ៌្វត្វាល្លោកសំឃមធ្យេ តទ្ទឝ៌នមប្រាប្យ
യേശു ആരാണ് എന്നു കാണ്മാൻ ശ്രമിച്ചു എങ്കിലും അവന് ഉയരം കുറവായിരുന്നത് കൊണ്ട് പുരുഷാരം നിമിത്തം കഴിഞ്ഞില്ല.
4 យេន បថា ស យាស្យតិ តត្បថេៜគ្រេ ធាវិត្វា តំ ទ្រឞ្ដុម៑ ឧឌុម្ពរតរុមារុរោហ។
അതുകൊണ്ട് അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
5 បឝ្ចាទ៑ យីឝុស្តត្ស្ថានម៑ ឥត្វា ឩទ៌្ធ្វំ វិលោក្យ តំ ទ្ឫឞ្ដ្វាវាទីត៑, ហេ សក្កេយ ត្វំ ឝីឃ្រមវរោហ មយាទ្យ ត្វទ្គេហេ វស្តវ្យំ។
യേശു ആ സ്ഥലത്ത് എത്തിയപ്പോൾ മുകളിലേക്കു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഇന്ന് ഞാൻ നിന്റെ വീട്ടിൽ താമസിക്കാൻ വരുന്നു എന്നു അവനോട് പറഞ്ഞു.
6 តតះ ស ឝីឃ្រមវរុហ្យ សាហ្លាទំ តំ ជគ្រាហ។
അവൻ ബദ്ധപ്പെട്ട് ഇറങ്ങി സന്തോഷത്തോടെ യേശുവിനെ സ്വീകരിച്ചു.
7 តទ៑ ទ្ឫឞ្ដ្វា សវ៌្វេ វិវទមានា វក្តុមារេភិរេ, សោតិថិត្វេន ទុឞ្ដលោកគ្ឫហំ គច្ឆតិ។
അത് കണ്ടവർ എല്ലാം: അവൻ പാപിയായ ഒരു മനുഷ്യനോടു കൂടെ താമസിക്കുവാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
8 កិន្តុ សក្កេយោ ទណ្ឌាយមានោ វក្តុមារេភេ, ហេ ប្រភោ បឝ្យ មម យា សម្បត្តិរស្តិ តទទ៌្ធំ ទរិទ្រេភ្យោ ទទេ, អបរម៑ អន្យាយំ ក្ឫត្វា កស្មាទបិ យទិ កទាបិ កិញ្ចិត៑ មយា គ្ឫហីតំ តហ៌ិ តច្ចតុគ៌ុណំ ទទាមិ។
സക്കായി കർത്താവിനോട്: കർത്താവേ, എന്റെ വസ്തുവകയിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു; എന്തെങ്കിലും മറ്റുള്ളവരെ ചതിച്ച് വാങ്ങിയിട്ടുണ്ടെങ്കിൽ നാലുമടങ്ങ് തിരിച്ചുക്കൊടുക്കുന്നു എന്നു പറഞ്ഞു.
9 តទា យីឝុស្តមុក្តវាន៑ អយមបិ ឥព្រាហីមះ សន្តានោៜតះ ការណាទ៑ អទ្យាស្យ គ្ឫហេ ត្រាណមុបស្ថិតំ។
യേശു അവനോട്: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ വീടിന് രക്ഷ വന്നു.
10 យទ៑ ហារិតំ តត៑ ម្ឫគយិតុំ រក្ឞិតុញ្ច មនុឞ្យបុត្រ អាគតវាន៑។
൧൦കാണാതെപോയതിനെ കണ്ടുപിടിച്ചു രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നത് എന്നു പറഞ്ഞു.
11 អថ ស យិរូឝាលមះ សមីប ឧបាតិឞ្ឋទ៑ ឦឝ្វររាជត្វស្យានុឞ្ឋានំ តទៃវ ភវិឞ្យតីតិ លោកៃរន្វភូយត, តស្មាត៑ ស ឝ្រោត្ឫភ្យះ បុនទ៌្ឫឞ្ដាន្តកថាម៑ ឧត្ថាប្យ កថយាមាស។
൧൧പുരുഷാരം ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ യേശു യെരൂശലേമിന് അടുത്ത് എത്തി. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകും എന്നു അവർ ചിന്തിച്ചു. അതുകൊണ്ട് യേശു അവരോട് ഒരു ഉപമ പറഞ്ഞു:
12 កោបិ មហាល្លោកោ និជាត៌្ហំ រាជត្វបទំ គ្ឫហីត្វា បុនរាគន្តុំ ទូរទេឝំ ជគាម។
൧൨രാജാവായി മടങ്ങിവരേണം എന്നു വിചാരിച്ചു ഒരു പ്രഭു ദൂരദേശത്തേക്ക് യാത്രപോയി.
13 យាត្រាកាលេ និជាន៑ ទឝទាសាន៑ អាហូយ ទឝស្វណ៌មុទ្រា ទត្ត្វា មមាគមនបយ៌្យន្តំ វាណិជ្យំ កុរុតេត្យាទិទេឝ។
൧൩അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്ക് പത്തുറാത്തൽ വെള്ളികൊടുത്തു ഞാൻ വരുന്നതുവരെ അവയുമായി വ്യാപാരം ചെയ്യുക എന്നു അവരോട് പറഞ്ഞു.
14 កិន្តុ តស្យ ប្រជាស្តមវជ្ញាយ មនុឞ្យមេនម៑ អស្មាកមុបរិ រាជត្វំ ន ការយិវ្យាម ឥមាំ វាត៌្តាំ តន្និកដេ ប្រេរយាមាសុះ។
൧൪അവന്റെ പ്രജകൾക്ക് അവനോട് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചിട്ട് അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു അറിയിപ്പിച്ചു.
15 អថ ស រាជត្វបទំ ប្រាប្យាគតវាន៑ ឯកៃកោ ជនោ ពាណិជ្យេន កិំ លព្ធវាន៑ ឥតិ ជ្ញាតុំ យេឞុ ទាសេឞុ មុទ្រា អប៌យត៑ តាន៑ អាហូយានេតុម៑ អាទិទេឝ។
൧൫അവൻ രാജാവായി തിരിച്ചുവന്നപ്പോൾ താൻ പണം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്ത് നേടി എന്നു അറിയേണ്ടതിന് അവരെ വിളിക്കുവാൻ കല്പിച്ചു.
16 តទា ប្រថម អាគត្យ កថិតវាន៑, ហេ ប្រភោ តវ តយៃកយា មុទ្រយា ទឝមុទ្រា លព្ធាះ។
൧൬ഒന്നാമത്തെ ആൾ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
17 តតះ ស ឧវាច ត្វមុត្តមោ ទាសះ ស្វល្បេន វិឝ្វាស្យោ ជាត ឥតះ ការណាត៑ ត្វំ ទឝនគរាណាម៑ អធិបោ ភវ។
൧൭അവൻ അവനോട്: വളരെ നല്ലത്. നീ ഒരു നല്ല ദാസൻ ആകുന്നു. ചെറിയ കാര്യങ്ങളിൽ നീ വിശ്വസ്തൻ ആയതുകൊണ്ട് പത്തു പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.
18 ទ្វិតីយ អាគត្យ កថិតវាន៑, ហេ ប្រភោ តវៃកយា មុទ្រយា បញ្ចមុទ្រា លព្ធាះ។
൧൮രണ്ടാമത്തെ ആൾ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ച് റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
19 តតះ ស ឧវាច, ត្វំ បញ្ចានាំ នគរាណាមធិបតិ រ្ភវ។
൧൯നീയും അഞ്ച് പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു അവൻ അവനോട് കല്പിച്ചു.
20 តតោន្យ អាគត្យ កថយាមាស, ហេ ប្រភោ បឝ្យ តវ យា មុទ្រា អហំ វស្ត្រេ ពទ្ធ្វាស្ថាបយំ សេយំ។
൨൦മറ്റൊരാൾ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അത് ഒരു തൂവാലയിൽ പൊതിഞ്ഞു വെച്ചിരുന്നു.
21 ត្វំ ក្ឫបណោ យន្នាស្ថាបយស្តទបិ គ្ឫហ្លាសិ, យន្នាវបស្តទេវ ច ឆិនត្សិ តតោហំ ត្វត្តោ ភីតះ។
൨൧നീ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ ആകുന്നതുകൊണ്ട് ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
22 តទា ស ជគាទ, រេ ទុឞ្ដទាស តវ វាក្យេន ត្វាំ ទោឞិណំ ករិឞ្យាមិ, យទហំ នាស្ថាបយំ តទេវ គ្ឫហ្លាមិ, យទហំ នាវបញ្ច តទេវ ឆិនទ្មិ, ឯតាទ្ឫឝះ ក្ឫបណោហមិតិ យទិ ត្វំ ជានាសិ,
൨൨അവൻ അവനോട്: ദുഷ്ടനായ ദാസനേ, നിന്റെ വാക്കുകൾ കൊണ്ടുതന്നേ ഞാൻ നിന്നെ ന്യായംവിധിക്കും. ഞാൻ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.
23 តហ៌ិ មម មុទ្រា ពណិជាំ និកដេ កុតោ នាស្ថាបយះ? តយា ក្ឫតេៜហម៑ អាគត្យ កុសីទេន សាទ៌្ធំ និជមុទ្រា អប្រាប្ស្យម៑។
൨൩ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കേണ്ടതിന് അത് നാണ്യപീഠത്തിൽഏല്പിക്കാഞ്ഞത് എന്ത്?
24 បឝ្ចាត៑ ស សមីបស្ថាន៑ ជនាន៑ អាជ្ញាបយត៑ អស្មាត៑ មុទ្រា អានីយ យស្យ ទឝមុទ្រាះ សន្តិ តស្មៃ ទត្ត។
൨൪പിന്നെ അവൻ അരികെ നില്ക്കുന്നവരോട്: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന് കൊടുക്കുവിൻ എന്നു പറഞ്ഞു.
25 តេ ប្រោចុះ ប្រភោៜស្យ ទឝមុទ្រាះ សន្តិ។
൨൫കർത്താവേ, അവന് പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവർ പറഞ്ഞു.
26 យុឞ្មានហំ វទាមិ យស្យាឝ្រយេ វទ្ធតេ ៜធិកំ តស្មៃ ទាយិឞ្យតេ, កិន្តុ យស្យាឝ្រយេ ន វទ៌្ធតេ តស្យ យទ្យទស្តិ តទបិ តស្មាន៑ នាយិឞ្យតេ។
൨൬ഉള്ളവന് പിന്നെയും കൊടുക്കും, ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
27 កិន្តុ មមាធិបតិត្វស្យ វឝត្វេ ស្ថាតុម៑ អសម្មន្យមានា យេ មម រិបវស្តានានីយ មម សមក្ឞំ សំហរត។
൨൭എന്നാൽ ഞാൻ രാജാവ് ആകുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവച്ചു കൊന്നുകളയുവിൻ എന്ന് അവൻ കല്പിച്ചു.
28 ឥត្យុបទេឝកថាំ កថយិត្វា សោគ្រគះ សន៑ យិរូឝាលមបុរំ យយៅ។
൨൮ഇതു പറഞ്ഞിട്ട് യേശു യെരൂശലേമിലേക്ക് അവർക്ക് മുമ്പായി യാത്രചെയ്തു.
29 តតោ ពៃត្ផគីពៃថនីយាគ្រាមយោះ សមីបេ ជៃតុនាទ្រេរន្តិកម៑ ឥត្វា ឝិឞ្យទ្វយម៑ ឥត្យុក្ត្វា ប្រេឞយាមាស,
൨൯അവൻ ഒലിവുമലയരികെ ബേത്ത്ഫഗയ്ക്കും ബേഥാന്യയ്ക്കും സമീപെ എത്തിയപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:
30 យុវាមមុំ សម្មុខស្ថគ្រាមំ ប្រវិឝ្យៃវ យំ កោបិ មានុឞះ កទាបិ នារោហត៑ តំ គទ៌្ទភឝាវកំ ពទ្ធំ ទ្រក្ឞ្យថស្តំ មោចយិត្វានយតំ។
൩൦നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ എത്തുമ്പോൾ ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.
31 តត្រ កុតោ មោចយថះ? ឥតិ ចេត៑ កោបិ វក្ឞ្យតិ តហ៌ិ វក្ឞ្យថះ ប្រភេរត្រ ប្រយោជនម៑ អាស្តេ។
൩൧അതിനെ അഴിക്കുന്നത് എന്തിന് എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു.
32 តទា តៅ ប្ររិតៅ គត្វា តត្កថានុសារេណ សវ៌្វំ ប្រាប្តៅ។
൩൨യേശു അയച്ച ആ രണ്ടു ശിഷ്യന്മാർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ട്.
33 គទ៌ភឝាវកមោចនកាលេ តត្វាមិន ឩចុះ, គទ៌ភឝាវកំ កុតោ មោចយថះ?
൩൩കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥൻ: കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന് എന്നു ചോദിച്ചതിന്:
34 តាវូចតុះ ប្រភោរត្រ ប្រយោជនម៑ អាស្តេ។
൩൪കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു അവർ പറഞ്ഞു.
35 បឝ្ចាត៑ តៅ តំ គទ៌ភឝាវកំ យីឝោរន្តិកមានីយ តត្ប្ឫឞ្ឋេ និជវសនានិ បាតយិត្វា តទុបរិ យីឝុមារោហយាមាសតុះ។
൩൫അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവരുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ട് യേശുവിനെ കയറ്റി.
36 អថ យាត្រាកាលេ លោកាះ បថិ ស្វវស្ត្រាណិ បាតយិតុម៑ អារេភិរេ។
൩൬അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.
37 អបរំ ជៃតុនាទ្រេរុបត្យកាម៑ ឥត្វា ឝិឞ្យសំឃះ បូវ៌្វទ្ឫឞ្ដានិ មហាកម៌្មាណិ ស្ម្ឫត្វា,
൩൭യേശു ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാർ എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ച് സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
38 យោ រាជា ប្រភោ រ្នាម្នាយាតិ ស ធន្យះ ស្វគ៌េ កុឝលំ សវ៌្វោច្ចេ ជយធ្វនិ រ្ភវតុ, កថាមេតាំ កថយិត្វា សានន្ទម៑ ឧចៃរីឝ្វរំ ធន្យំ វក្តុមារេភេ។
൩൮കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹിക്കപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
39 តទា លោការណ្យមធ្យស្ថាះ កិយន្តះ ផិរូឝិនស្តត៑ ឝ្រុត្វា យីឝុំ ប្រោចុះ, ហេ ឧបទេឝក ស្វឝិឞ្យាន៑ តជ៌យ។
൩൯പുരുഷാരത്തിൽ ചില പരീശന്മാർ അവനോട്: ഗുരോ, നിന്റെ ശിഷ്യന്മാരെ ശാസിക്കുക എന്നു പറഞ്ഞു.
40 ស ឧវាច, យុឞ្មានហំ វទាមិ យទ្យមី នីរវាស្តិឞ្ឋន្តិ តហ៌ិ បាឞាណា ឧចៃះ កថាះ កថយិឞ្យន្តិ។
൪൦അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
41 បឝ្ចាត៑ តត្បុរាន្តិកមេត្យ តទវលោក្យ សាឝ្រុបាតំ ជគាទ,
൪൧അവൻ യെരുശലേം നഗരത്തിന് സമീപെ എത്തിയപ്പോൾ അതിനെ കണ്ട് അതിൽ താമസിക്കുന്ന ജനങ്ങളെ ഓർത്തു കരഞ്ഞു:
42 ហា ហា ចេត៑ ត្វមគ្រេៜជ្ញាស្យថាះ, តវាស្មិន្នេវ ទិនេ វា យទិ ស្វមង្គលម៑ ឧបាលប្ស្យថាះ, តហ៌្យុត្តមម៑ អភវិឞ្យត៑, កិន្តុ ក្ឞណេស្មិន៑ តត្តវ ទ្ឫឞ្ដេរគោចរម៑ ភវតិ។
൪൨ഈ ദിവസമെങ്കിലും നിനക്ക് സമാധാനം ലഭിക്കുന്നതു എങ്ങനെ എന്നു നീ അറിഞ്ഞ് എങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ അത് നിന്റെ കണ്ണിന് മറഞ്ഞിരിക്കുന്നു.
43 ត្វំ ស្វត្រាណកាលេ ន មនោ ន្យធត្ថា ឥតិ ហេតោ រ្យត្កាលេ តវ រិបវស្ត្វាំ ចតុទ៌ិក្ឞុ ប្រាចីរេណ វេឞ្ដយិត្វា រោត្ស្យន្តិ
൪൩നിന്റെ സന്ദർശനകാലം നിനക്ക് അറിയില്ല. അതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്ക് ചുറ്റും ഒരു തടസ്സം ഉണ്ടാക്കി നിന്നെ വളഞ്ഞു നാല് വശത്ത് നിന്നും ഞെരുക്കി,
44 ពាលកៃះ សាទ៌្ធំ ភូមិសាត៑ ករិឞ្យន្តិ ច ត្វន្មធ្យេ បាឞាណៃកោបិ បាឞាណោបរិ ន ស្ថាស្យតិ ច, កាល ឦទ្ឫឝ ឧបស្ថាស្យតិ។
൪൪നിന്നെയും ഇവിടെ താമസിക്കുന്ന ജനങ്ങളെയും നിലത്തു തള്ളിയിട്ട്, അങ്ങനെ നിന്നിൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്ക് വരും.
45 អថ មធ្យេមន្ទិរំ ប្រវិឝ្យ តត្រត្យាន៑ ក្រយិវិក្រយិណោ ពហិឞ្កុវ៌្វន្
൪൫പിന്നെ അവൻ ദൈവാലയത്തിൽ ചെന്ന് അവിടെ കച്ചവടം നടത്തിയവരെ പുറത്താക്കി:
46 អវទត៑ មទ្គ្ឫហំ ប្រាត៌្ហនាគ្ឫហមិតិ លិបិរាស្តេ កិន្តុ យូយំ តទេវ ចៃរាណាំ គហ្វរំ កុរុថ។
൪൬എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തിരിക്കുന്നു എന്ന് അവരോട് പറഞ്ഞു.
47 បឝ្ចាត៑ ស ប្រត្យហំ មធ្យេមន្ទិរម៑ ឧបទិទេឝ; តតះ ប្រធានយាជកា អធ្យាបកាះ ប្រាចីនាឝ្ច តំ នាឝយិតុំ ចិចេឞ្ដិរេ;
൪൭അവൻ എല്ലാ ദിവസവും ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരുന്നു; എന്നാൽ മഹാപുരോഹിതരും ശാസ്ത്രികളും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ അവസരം നോക്കി.
48 កិន្តុ តទុបទេឝេ សវ៌្វេ លោកា និវិឞ្ដចិត្តាះ ស្ថិតាស្តស្មាត៑ តេ តត្កត៌្តុំ នាវកាឝំ ប្រាបុះ។
൪൮എങ്കിലും ജനം എല്ലാം വളരെ ശ്രദ്ധയോടെ അവന്റെ വചനം കേട്ട് കൊണ്ടിരിക്കുകയാൽ എന്ത് ചെയ്യേണം എന്നവർ അറിഞ്ഞില്ല.

< លូកះ 19 >