< លូកះ 13 >

1 អបរញ្ច បីលាតោ យេឞាំ គាលីលីយានាំ រក្តានិ ពលីនាំ រក្តៃះ សហាមិឝ្រយត៑ តេឞាំ គាលីលីយានាំ វ្ឫត្តាន្តំ កតិបយជនា ឧបស្ថាប្យ យីឝវេ កថយាមាសុះ។
ദൈവാലയത്തിൽ യാഗം അർപ്പിച്ചുകൊണ്ടിരുന്ന ചില ഗലീലക്കാരെ പീലാത്തോസ് കൊലചെയ്യിച്ച വാർത്ത ഈ സന്ദർഭത്തിൽ അവിടെ ഉണ്ടായിരുന്നവരിൽ ചിലർ യേശുവിനെ അറിയിച്ചു.
2 តតះ ស ប្រត្យុវាច តេឞាំ លោកានាម៑ ឯតាទ្ឫឝី ទុគ៌តិ រ្ឃដិតា តត្ការណាទ៑ យូយំ កិមន្យេភ្យោ គាលីលីយេភ្យោប្យធិកបាបិនស្តាន៑ ពោធធ្វេ?
അതുകേട്ട യേശു ഇങ്ങനെ പ്രതിവചിച്ചു: “ഈ ഗലീലക്കാർക്ക് ഇതു സംഭവിച്ചതുകൊണ്ട് ഗലീലയിലെ മറ്റെല്ലാവരെക്കാളും അവർ പാപികളാണെന്നു നിങ്ങൾ ചിന്തിക്കുന്നോ?
3 យុឞ្មានហំ វទាមិ តថា ន កិន្តុ មនះសុ ន បរាវត៌្តិតេឞុ យូយមបិ តថា នំក្ឞ្យថ។
നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
4 អបរញ្ច ឝីលោហនាម្ន ឧច្ចគ្ឫហស្យ បតនាទ៑ យេៜឞ្ដាទឝជនា ម្ឫតាស្តេ យិរូឝាលមិ និវាសិសវ៌្វលោកេភ្យោៜធិកាបរាធិនះ កិំ យូយមិត្យំ ពោធធ្វេ?
ശീലോഹാമിലെ ഗോപുരം തകർന്നുവീണപ്പോൾ അതിനടിയിൽപ്പെട്ടു മരിച്ച ആ പതിനെട്ടുപേർ ജെറുശലേമിൽ താമസിച്ചിരുന്ന മറ്റെല്ലാവരെക്കാളും വലിയ കുറ്റവാളികളെന്നു നിങ്ങൾ കരുതുന്നോ?
5 យុឞ្មានហំ វទាមិ តថា ន កិន្តុ មនះសុ ន បរិវត៌្តិតេឞុ យូយមបិ តថា នំក្ឞ្យថ។
നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
6 អនន្តរំ ស ឥមាំ ទ្ឫឞ្ដាន្តកថាមកថយទ៑ ឯកោ ជនោ ទ្រាក្ឞាក្ឞេត្រមធ្យ ឯកមុឌុម្ពរវ្ឫក្ឞំ រោបិតវាន៑។ បឝ្ចាត៑ ស អាគត្យ តស្មិន៑ ផលានិ គវេឞយាមាស,
പിന്നെ യേശു ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ മുന്തിരിത്തോപ്പിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു. അയാൾ അതിൽ ഫലം അന്വേഷിച്ചുവന്നു; എന്നാൽ ഒന്നും കാണാൻ കഴിഞ്ഞില്ല.
7 កិន្តុ ផលាប្រាប្តេះ ការណាទ៑ ឧទ្យានការំ ភ្ឫត្យំ ជគាទ, បឝ្យ វត្សរត្រយំ យាវទាគត្យ ឯតស្មិន្នុឌុម្ពរតរៅ ក្ឞលាន្យន្វិច្ឆាមិ, កិន្តុ នៃកមបិ ប្រប្នោមិ តរុរយំ កុតោ វ្ឫថា ស្ថានំ វ្យាប្យ តិឞ្ឋតិ? ឯនំ ឆិន្ធិ។
അയാൾ തോട്ടം സൂക്ഷിപ്പുകാരനോട്, ‘ഇപ്പോൾ, മൂന്നുവർഷമായിട്ട് ഞാൻ ഈ അത്തിവൃക്ഷത്തിൽ ഫലം അന്വേഷിച്ചുവരുന്നു; ഇതേവരെ ഒന്നും കാണാൻ കഴിഞ്ഞില്ല. അതു വെട്ടിക്കളയുക! അതിനായി എന്തിന് സ്ഥലം പാഴാക്കുന്നു?’ എന്നു പറഞ്ഞു.
8 តតោ ភ្ឫត្យះ ប្រត្យុវាច, ហេ ប្រភោ បុនវ៌ឞ៌មេកំ ស្ថាតុម៑ អាទិឝ; ឯតស្យ មូលស្យ ចតុទ៌ិក្ឞុ ខនិត្វាហម៑ អាលវាលំ ស្ថាបយាមិ។
“അതിന് അയാൾ, ‘യജമാനനേ, ഒരു വർഷത്തേക്കുകൂടി അങ്ങു ക്ഷമിച്ചാലും; ഞാൻ അതിനുചുറ്റും കിളച്ചു വളമിടാം.
9 តតះ ផលិតុំ ឝក្នោតិ យទិ ន ផលតិ តហ៌ិ បឝ្ចាត៑ ឆេត្ស្យសិ។
അടുത്തവർഷം അതു കായ്ക്കുന്നെങ്കിലോ! ഇല്ലെങ്കിൽ വെട്ടിക്കളഞ്ഞുകൊള്ളാം’ എന്ന് ഉത്തരം പറഞ്ഞു.”
10 អថ វិឝ្រាមវារេ ភជនគេហេ យីឝុរុបទិឝតិ
ഒരു ശബ്ബത്തുനാളിൽ യേശു ഒരു യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു.
11 តស្មិត៑ សមយេ ភូតគ្រស្តត្វាត៑ កុព្ជីភូយាឞ្ដាទឝវឞ៌ាណិ យាវត៑ កេនាប្យុបាយេន ឫជុ រ្ភវិតុំ ន ឝក្នោតិ យា ទុព៌្ពលា ស្ត្រី,
ഒരു ദുരാത്മാവിന്റെ പീഡയാൽ പതിനെട്ടു വർഷമായി കൂനിയായി തീരെ നിവരാൻ കഴിയാത്ത ഒരു സ്ത്രീ ആ പള്ളിയിൽ ഉണ്ടായിരുന്നു.
12 តាំ តត្រោបស្ថិតាំ វិលោក្យ យីឝុស្តាមាហូយ កថិតវាន៑ ហេ នារិ តវ ទៅព៌្ពល្យាត៑ ត្វំ មុក្តា ភវ។
യേശു അവളെ കണ്ട് അടുക്കൽ വിളിച്ച്, “സ്ത്രീയേ, നിന്റെ രോഗബന്ധനത്തിൽനിന്ന് നീ മോചിതയായിരിക്കുന്നു” എന്നു പറഞ്ഞ്
13 តតះ បរំ តស្យា គាត្រេ ហស្តាប៌ណមាត្រាត៑ សា ឫជុព៌្ហូត្វេឝ្វរស្យ ធន្យវាទំ កត៌្តុមារេភេ។
അവളുടെമേൽ കൈവെച്ചു. ഉടൻതന്നെ അവൾ നിവർന്നുനിന്നു ദൈവത്തെ സ്തുതിക്കാൻ തുടങ്ങി.
14 កិន្តុ វិឝ្រាមវារេ យីឝុនា តស្យាះ ស្វាស្ថ្យករណាទ៑ ភជនគេហស្យាធិបតិះ ប្រកុប្យ លោកាន៑ ឧវាច, ឞដ្សុ ទិនេឞុ លោកៃះ កម៌្ម កត៌្តវ្យំ តស្មាទ្ធេតោះ ស្វាស្ថ្យាត៌្ហំ តេឞុ ទិនេឞុ អាគច្ឆត, វិឝ្រាមវារេ មាគច្ឆត។
യേശു ആ സ്ത്രീയെ സൗഖ്യമാക്കിയത് ശബ്ബത്തുനാളിൽ ആയിരുന്നതുകൊണ്ട് പള്ളിമുഖ്യൻ കോപം നിറഞ്ഞവനായി ജനങ്ങളോട്, “അധ്വാനിക്കാൻ ആറുദിവസമുണ്ടല്ലോ. ആ ദിവസങ്ങളിൽ വന്നു സൗഖ്യമായിക്കൊള്ളണം; ശബ്ബത്തുനാളിൽ അനുവദനീയമല്ല.”
15 តទា បភុះ ប្រត្យុវាច រេ កបដិនោ យុឞ្មាកម៑ ឯកៃកោ ជនោ វិឝ្រាមវារេ ស្វីយំ ស្វីយំ វ្ឫឞភំ គទ៌ភំ វា ពន្ធនាន្មោចយិត្វា ជលំ បាយយិតុំ កិំ ន នយតិ?
അപ്പോൾ കർത്താവ് അയാളുടെ പ്രസ്താവനയ്ക്കു മറുപടിയായി: “കപടഭക്തരേ! ശബ്ബത്തുനാളിൽ നിങ്ങൾ നിങ്ങളുടെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്ന് അഴിച്ച്, വെള്ളം കൊടുക്കാൻ പുറത്തേക്കു കൊണ്ടുപോകുകയില്ലേ?
16 តហ៌្យាឞ្ដាទឝវត្សរាន៑ យាវត៑ ឝៃតានា ពទ្ធា ឥព្រាហីមះ សន្តតិរិយំ នារី កិំ វិឝ្រាមវារេ ន មោចយិតវ្យា?
അബ്രാഹാമിന്റെ മകളായ ഇവളെ സാത്താൻ പതിനെട്ടു വർഷമായി ബന്ധനത്തിൽ വെച്ചിരുന്നു. ശബ്ബത്തുനാളിൽ അവളെ ബന്ധനത്തിൽനിന്ന് വിടുവിക്കുന്നതിൽ എന്ത് അനൗചിത്യമാണുള്ളത്?”
17 ឯឞុ វាក្យេឞុ កថិតេឞុ តស្យ វិបក្ឞាះ សលជ្ជា ជាតាះ កិន្តុ តេន ក្ឫតសវ៌្វមហាកម៌្មការណាត៑ លោកនិវហះ សានន្ទោៜភវត៑។
യേശുവിന്റെ ഈ പ്രസ്താവനയിൽ അദ്ദേഹത്തിന്റെ എതിരാളികളെല്ലാം ലജ്ജിച്ചു. എന്നാൽ ശേഷം ജനാവലി അദ്ദേഹം ചെയ്തുകൊണ്ടിരുന്ന സകലമഹൽകൃത്യങ്ങളിലും ആനന്ദിച്ചു.
18 អនន្តរំ សោវទទ៑ ឦឝ្វរស្យ រាជ្យំ កស្យ សទ្ឫឝំ? កេន តទុបមាស្យាមិ?
പിന്നീടൊരിക്കൽ യേശു, “ദൈവരാജ്യം എന്തിനോടു സദൃശം? ഞാൻ അതിനെ എന്തിനോടാണ് ഉപമിക്കേണ്ടത്? എന്നു ചോദിച്ചു.
19 យត៑ សឞ៌បពីជំ គ្ឫហីត្វា កឝ្ចិជ្ជន ឧទ្យាន ឧប្តវាន៑ តទ៑ ពីជមង្កុរិតំ សត៑ មហាវ្ឫក្ឞោៜជាយត, តតស្តស្យ ឝាខាសុ វិហាយសីយវិហគា អាគត្យ ន្យូឞុះ, តទ្រាជ្យំ តាទ្ឫឝេន សឞ៌បពីជេន តុល្យំ។
ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ നട്ട കടുകുമണിയോട് അതിനെ ഉപമിക്കാം. അതു വളർന്ന് ഒരു വൃക്ഷമായിത്തീരുകയും ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവെക്കുകയും ചെയ്തു.”
20 បុនះ កថយាមាស, ឦឝ្វរស្យ រាជ្យំ កស្យ សទ្ឫឝំ វទិឞ្យាមិ? យត៑ កិណ្វំ កាចិត៑ ស្ត្រី គ្ឫហីត្វា ទ្រោណត្រយបរិមិតគោធូមចូណ៌េឞុ ស្ថាបយាមាស,
അദ്ദേഹം വീണ്ടും പറഞ്ഞു: “ദൈവരാജ്യത്തെ ഞാൻ എന്തിനോടാണ് ഉപമിക്കേണ്ടത്?
21 តតះ ក្រមេណ តត៑ សវ៌្វគោធូមចូណ៌ំ វ្យាប្នោតិ, តស្យ កិណ្វស្យ តុល្យម៑ ឦឝ្វរស្យ រាជ្យំ។
അത്, മൂന്നുപറ മാവ് മുഴുവനും പുളിച്ചുപൊങ്ങാനായി അതിൽ ഒരു സ്ത്രീ ചേർത്തുവെച്ച പുളിപ്പിനു സമാനം.”
22 តតះ ស យិរូឝាលម្នគរំ ប្រតិ យាត្រាំ ក្ឫត្វា នគរេ នគរេ គ្រាមេ គ្រាមេ សមុបទិឝន៑ ជគាម។
ഇതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉപദേശിച്ചുകൊണ്ട് ജെറുശലേമിലേക്കു യാത്രപോകുകയായിരുന്നു.
23 តទា កឝ្ចិជ្ជនស្តំ បប្រច្ឆ, ហេ ប្រភោ កិំ កេវលម៑ អល្បេ លោកាះ បរិត្រាស្យន្តេ?
ഒരാൾ യേശുവിനോട്, “കർത്താവേ, തീരെ കുറച്ചുപേർമാത്രമേ രക്ഷിക്കപ്പെടുകയുള്ളോ?” എന്നു ചോദിച്ചു. അദ്ദേഹം മറുപടിയായി പറഞ്ഞത്,
24 តតះ ស លោកាន៑ ឧវាច, សំកីណ៌ទ្វារេណ ប្រវេឞ្ដុំ យតឃ្វំ, យតោហំ យុឞ្មាន៑ វទាមិ, ពហវះ ប្រវេឞ្ដុំ ចេឞ្ដិឞ្យន្តេ កិន្តុ ន ឝក្ឞ្យន្តិ។
“ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ കിണഞ്ഞു പരിശ്രമിക്കുക; അതിന് പരിശ്രമിക്കുന്ന പലർക്കും പ്രവേശനം സാധ്യമാകുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
25 គ្ឫហបតិនោត្ថាយ ទ្វារេ រុទ្ធេ សតិ យទិ យូយំ ពហិះ ស្ថិត្វា ទ្វារមាហត្យ វទថ, ហេ ប្រភោ ហេ ប្រភោ អស្មត្ការណាទ៑ ទ្វារំ មោចយតុ, តតះ ស ឥតិ ប្រតិវក្ឞ្យតិ, យូយំ កុត្រត្យា លោកា ឥត្យហំ ន ជានាមិ។
വീട്ടുടമസ്ഥൻ എഴുന്നേറ്റു വാതിൽ അടച്ചുകഴിയുമ്പോൾ, നിങ്ങൾ വെളിയിൽനിന്ന് മുട്ടിക്കൊണ്ട് ‘യജമാനനേ, ഞങ്ങൾക്ക് വാതിൽ തുറന്നുതരണമേ’ എന്ന് കെഞ്ചാൻ തുടങ്ങും. “എന്നാൽ അദ്ദേഹം, ‘നിങ്ങൾ ആരാണെന്നോ നിങ്ങൾ എവിടെനിന്നു വരുന്നെന്നോ ഞാൻ അറിയുന്നില്ല’ എന്നു നിങ്ങളോടു പറയും.
26 តទា យូយំ វទិឞ្យថ, តវ សាក្ឞាទ៑ វយំ ភេជនំ បានញ្ច ក្ឫតវន្តះ, ត្វញ្ចាស្មាកំ នគរស្យ បថិ សមុបទិឞ្ដវាន៑។
“അപ്പോൾ നിങ്ങൾ: ‘ഞങ്ങൾ അങ്ങയുടെകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും അങ്ങു ഞങ്ങളുടെ തെരുവുകളിൽ ഉപദേശിക്കുകയും ചെയ്തിട്ടുണ്ടല്ലോ’ എന്നു പറയും.
27 កិន្តុ ស វក្ឞ្យតិ, យុឞ្មានហំ វទាមិ, យូយំ កុត្រត្យា លោកា ឥត្យហំ ន ជានាមិ; ហេ ទុរាចារិណោ យូយំ មត្តោ ទូរីភវត។
“എന്നാൽ അദ്ദേഹം, ‘നിങ്ങൾ ആരാണെന്നോ നിങ്ങൾ എവിടെനിന്നു വരുന്നെന്നോ ഞാൻ അറിയുന്നില്ല; അധർമം പ്രവർത്തിക്കുന്നവരേ, നിങ്ങൾ എല്ലാവരും എന്നെ വിട്ടുപോകുക’ എന്നു പറയും.
28 តទា ឥព្រាហីមំ ឥស្ហាកំ យាកូពញ្ច សវ៌្វភវិឞ្យទ្វាទិនឝ្ច ឦឝ្វរស្យ រាជ្យំ ប្រាប្តាន៑ ស្វាំឝ្ច ពហិឞ្ក្ឫតាន៑ ទ្ឫឞ្ដ្វា យូយំ រោទនំ ទន្តៃទ៌ន្តឃឞ៌ណញ្ច ករិឞ្យថ។
“അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകലപ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതും നിങ്ങൾമാത്രം പുറന്തള്ളപ്പെട്ടിരിക്കുന്നതും കാണുമ്പോൾ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
29 អបរញ្ច បូវ៌្វបឝ្ចិមទក្ឞិណោត្តរទិគ្ភ្យោ លោកា អាគត្យ ឦឝ្វរស្យ រាជ្យេ និវត្ស្យន្តិ។
പൂർവപശ്ചിമരാജ്യങ്ങളിൽനിന്നും ഉത്തരദക്ഷിണരാജ്യങ്ങളിൽനിന്നും അനേകർ വന്ന് ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും.
30 បឝ្យតេត្ថំ ឝេឞីយា លោកា អគ្រា ភវិឞ្យន្តិ, អគ្រីយា លោកាឝ្ច ឝេឞា ភវិឞ្យន្តិ។
ഏറ്റവും പിന്നിലുള്ളവർ അഗ്രഗാമികളായിത്തീരും; അഗ്രഗാമികളായിരുന്ന പലരും പിന്നിലുള്ളവരുമായിത്തീരും.”
31 អបរញ្ច តស្មិន៑ ទិនេ កិយន្តះ ផិរូឝិន អាគត្យ យីឝុំ ប្រោចុះ, ពហិគ៌ច្ឆ, ស្ថានាទស្មាត៑ ប្រស្ថានំ កុរុ, ហេរោទ៑ ត្វាំ ជិឃាំសតិ។
ഈ സംഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ചില പരീശന്മാർ യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോട്, “ഈ സ്ഥലം വിട്ടുപോകുക, ഹെരോദാവ് താങ്കളെ വധിക്കാൻ തീരുമാനിച്ചിരിക്കുന്നു” എന്നറിയിച്ചു.
32 តតះ ស ប្រត្យវោចត៑ បឝ្យតាទ្យ ឝ្វឝ្ច ភូតាន៑ វិហាប្យ រោគិណោៜរោគិណះ ក្ឫត្វា ត្ឫតីយេហ្និ សេត្ស្យាមិ, កថាមេតាំ យូយមិត្វា តំ ភូរិមាយំ វទត។
അതിന് യേശു, “നിങ്ങൾചെന്ന്, ആ കുറുക്കനോട്, ‘ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗസൗഖ്യം നൽകുകയും മൂന്നാംദിവസം ഞാൻ എന്റെ ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്യും’ എന്നു പറയുക.
33 តត្រាប្យទ្យ ឝ្វះ បរឝ្វឝ្ច មយា គមនាគមនេ កត៌្តវ្យេ, យតោ ហេតោ រ្យិរូឝាលមោ ពហិះ កុត្រាបិ កោបិ ភវិឞ្យទ្វាទី ន ឃានិឞ្យតេ។
എന്തായാലും ശരി, ഇന്നും നാളെയും മറ്റന്നാളും ഞാൻ യാത്രചെയ്യേണ്ടതാകുന്നു. ഒരു പ്രവാചകനും ജെറുശലേമിനു പുറത്തുവെച്ചു മരിക്കുക സാധ്യമല്ലല്ലോ!
34 ហេ យិរូឝាលម៑ ហេ យិរូឝាលម៑ ត្វំ ភវិឞ្យទ្វាទិនោ ហំសិ តវាន្តិកេ ប្រេរិតាន៑ ប្រស្តរៃម៌ារយសិ ច, យថា កុក្កុដី និជបក្ឞាធះ ស្វឝាវកាន៑ សំគ្ឫហ្លាតិ, តថាហមបិ តវ ឝិឝូន៑ សំគ្រហីតុំ កតិវារាន៑ ឰច្ឆំ កិន្តុ ត្វំ នៃច្ឆះ។
“ജെറുശലേമേ, ജെറുശലേമേ, പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്കയയ്ക്കപ്പെട്ട സന്ദേശവാഹകരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്തണയ്ക്കുന്നതുപോലെ നിന്റെ മക്കളെ ചേർത്തണയ്ക്കാൻ എത്രതവണ ഞാൻ ആഗ്രഹിച്ചു; നിങ്ങൾക്കോ, അത് ഇഷ്ടമായില്ല.
35 បឝ្យត យុឞ្មាកំ វាសស្ថានានិ ប្រោច្ឆិទ្យមានានិ បរិត្យក្តានិ ច ភវិឞ្យន្តិ; យុឞ្មានហំ យថាត៌្ហំ វទាមិ, យះ ប្រភោ រ្នាម្នាគច្ឆតិ ស ធន្យ ឥតិ វាចំ យាវត្កាលំ ន វទិឞ្យថ, តាវត្កាលំ យូយំ មាំ ន ទ្រក្ឞ្យថ។
ഇതാ, നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

< លូកះ 13 >