< ಲೂಕಃ 22 >

1 ಅಪರಞ್ಚ ಕಿಣ್ವಶೂನ್ಯಪೂಪೋತ್ಸವಸ್ಯ ಕಾಲ ಉಪಸ್ಥಿತೇ
പെസഹായെന്നും വിളിക്കപ്പെട്ടിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു വരികയായിരുന്നു.
2 ಪ್ರಧಾನಯಾಜಕಾ ಅಧ್ಯಾಯಕಾಶ್ಚ ಯಥಾ ತಂ ಹನ್ತುಂ ಶಕ್ನುವನ್ತಿ ತಥೋಪಾಯಾಮ್ ಅಚೇಷ್ಟನ್ತ ಕಿನ್ತು ಲೋಕೇಭ್ಯೋ ಬಿಭ್ಯುಃ|
പുരോഹിതമുഖ്യന്മാരും വേദജ്ഞരും യേശുവിനെ ഉന്മൂലനംചെയ്യുന്നതിനു ഗൂഢാലോചന നടത്തിവരികയായിരുന്നു, എന്നാൽ അവർ ജനത്തിന്റെ പ്രതികരണം ഭയപ്പെട്ടിരുന്നു.
3 ಏತಸ್ತಿನ್ ಸಮಯೇ ದ್ವಾದಶಶಿಷ್ಯೇಷು ಗಣಿತ ಈಷ್ಕರಿಯೋತೀಯರೂಢಿಮಾನ್ ಯೋ ಯಿಹೂದಾಸ್ತಸ್ಯಾನ್ತಃಕರಣಂ ಶೈತಾನಾಶ್ರಿತತ್ವಾತ್
ആ സമയത്ത്, പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാളായിരുന്ന യൂദാ ഈസ്കര്യോത്തിൽ സാത്താൻ പ്രവേശിച്ചു.
4 ಸ ಗತ್ವಾ ಯಥಾ ಯೀಶುಂ ತೇಷಾಂ ಕರೇಷು ಸಮರ್ಪಯಿತುಂ ಶಕ್ನೋತಿ ತಥಾ ಮನ್ತ್ರಣಾಂ ಪ್ರಧಾನಯಾಜಕೈಃ ಸೇನಾಪತಿಭಿಶ್ಚ ಸಹ ಚಕಾರ|
അയാൾ പുരോഹിതമുഖ്യന്മാരുടെയും ദൈവാലയത്തിലെ പടനായകരുടെയും അടുക്കൽ ചെന്ന് യേശുവിനെ എങ്ങനെ ഒറ്റിക്കൊടുക്കാമെന്ന് അവരുമായി കൂടിയാലോചിച്ചു.
5 ತೇನ ತೇ ತುಷ್ಟಾಸ್ತಸ್ಮೈ ಮುದ್ರಾಂ ದಾತುಂ ಪಣಂ ಚಕ್ರುಃ|
അവർ അത്യധികം ആനന്ദിച്ച് അയാൾക്കു പണം നൽകാമെന്ന് വാഗ്ദാനംചെയ്തു.
6 ತತಃ ಸೋಙ್ಗೀಕೃತ್ಯ ಯಥಾ ಲೋಕಾನಾಮಗೋಚರೇ ತಂ ಪರಕರೇಷು ಸಮರ್ಪಯಿತುಂ ಶಕ್ನೋತಿ ತಥಾವಕಾಶಂ ಚೇಷ್ಟಿತುಮಾರೇಭೇ|
അയാൾ അതിനു സമ്മതിച്ചു. യേശുവിനുചുറ്റും ജനക്കൂട്ടം ഇല്ലാത്ത സമയംനോക്കി യൂദാ, യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു.
7 ಅಥ ಕಿಣ್ವಶೂನ್ಯಪೂಪೋತ್ಮವದಿನೇ, ಅರ್ಥಾತ್ ಯಸ್ಮಿನ್ ದಿನೇ ನಿಸ್ತಾರೋತ್ಸವಸ್ಯ ಮೇಷೋ ಹನ್ತವ್ಯಸ್ತಸ್ಮಿನ್ ದಿನೇ
പെസഹാക്കുഞ്ഞാടിനെ യാഗം അർപ്പിക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസം വന്നുചേർന്നു.
8 ಯೀಶುಃ ಪಿತರಂ ಯೋಹನಞ್ಚಾಹೂಯ ಜಗಾದ, ಯುವಾಂ ಗತ್ವಾಸ್ಮಾಕಂ ಭೋಜನಾರ್ಥಂ ನಿಸ್ತಾರೋತ್ಸವಸ್ಯ ದ್ರವ್ಯಾಣ್ಯಾಸಾದಯತಂ|
യേശു പത്രോസിനെയും യോഹന്നാനെയും വിളിച്ച് “നിങ്ങൾ പോയി നമുക്കു പെസഹ ഭക്ഷിക്കേണ്ടതിനുള്ള ഒരുക്കങ്ങൾ നടത്തുക” എന്നു പറഞ്ഞയച്ചു.
9 ತದಾ ತೌ ಪಪ್ರಚ್ಛತುಃ ಕುಚಾಸಾದಯಾವೋ ಭವತಃ ಕೇಚ್ಛಾ?
“ഞങ്ങൾ എവിടെയാണ് പെസഹ ഒരുക്കേണ്ടത്?” എന്ന് അവർ ചോദിച്ചു.
10 ತದಾ ಸೋವಾದೀತ್, ನಗರೇ ಪ್ರವಿಷ್ಟೇ ಕಶ್ಚಿಜ್ಜಲಕುಮ್ಭಮಾದಾಯ ಯುವಾಂ ಸಾಕ್ಷಾತ್ ಕರಿಷ್ಯತಿ ಸ ಯನ್ನಿವೇಶನಂ ಪ್ರವಿಶತಿ ಯುವಾಮಪಿ ತನ್ನಿವೇಶನಂ ತತ್ಪಶ್ಚಾದಿತ್ವಾ ನಿವೇಶನಪತಿಮ್ ಇತಿ ವಾಕ್ಯಂ ವದತಂ,
യേശു ഉത്തരമായി, “നിങ്ങൾ ജെറുശലേം പട്ടണത്തിനുള്ളിൽ കടക്കുമ്പോൾ ഒരുകുടം വെള്ളം ചുമന്നുകൊണ്ടുപോകുന്ന ഒരുവൻ നിങ്ങൾക്കുനേരേ വരും. അയാൾ കയറുന്ന വീട്ടിലേക്ക് അയാളുടെ പിന്നാലെ ചെല്ലുക.
11 ಯತ್ರಾಹಂ ನಿಸ್ತಾರೋತ್ಸವಸ್ಯ ಭೋಜ್ಯಂ ಶಿಷ್ಯೈಃ ಸಾರ್ದ್ಧಂ ಭೋಕ್ತುಂ ಶಕ್ನೋಮಿ ಸಾತಿಥಿಶಾಲಾ ಕುತ್ರ? ಕಥಾಮಿಮಾಂ ಪ್ರಭುಸ್ತ್ವಾಂ ಪೃಚ್ಛತಿ|
ആ വീടിന്റെ ഉടമസ്ഥനോട്, ‘ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാനുള്ള വിരുന്നുശാല എവിടെ, എന്ന് ഗുരു ചോദിക്കുന്നു എന്നു പറയുക’ എന്നു പറഞ്ഞു.
12 ತತಃ ಸ ಜನೋ ದ್ವಿತೀಯಪ್ರಕೋಷ್ಠೀಯಮ್ ಏಕಂ ಶಸ್ತಂ ಕೋಷ್ಠಂ ದರ್ಶಯಿಷ್ಯತಿ ತತ್ರ ಭೋಜ್ಯಮಾಸಾದಯತಂ|
വിശാലവും സുസജ്ജവുമായൊരു മാളികമുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും; അവിടെ നമുക്കുവേണ്ടി ഒരുക്കങ്ങൾ ചെയ്യുക” എന്നു പറഞ്ഞു.
13 ತತಸ್ತೌ ಗತ್ವಾ ತದ್ವಾಕ್ಯಾನುಸಾರೇಣ ಸರ್ವ್ವಂ ದೃಷ್ದ್ವಾ ತತ್ರ ನಿಸ್ತಾರೋತ್ಸವೀಯಂ ಭೋಜ್ಯಮಾಸಾದಯಾಮಾಸತುಃ|
അവർ പോയി, യേശു അവരോടു പറഞ്ഞിരുന്നതുപോലെതന്നെ എല്ലാം കണ്ടു; അവിടെ അവർ പെസഹ ഒരുക്കി.
14 ಅಥ ಕಾಲ ಉಪಸ್ಥಿತೇ ಯೀಶು ರ್ದ್ವಾದಶಭಿಃ ಪ್ರೇರಿತೈಃ ಸಹ ಭೋಕ್ತುಮುಪವಿಶ್ಯ ಕಥಿತವಾನ್
സമയം ആയപ്പോൾ യേശുവും അപ്പൊസ്തലന്മാരും പെസഹാചരണത്തിന് ഇരുന്നു.
15 ಮಮ ದುಃಖಭೋಗಾತ್ ಪೂರ್ವ್ವಂ ಯುಭಾಭಿಃ ಸಹ ನಿಸ್ತಾರೋತ್ಸವಸ್ಯೈತಸ್ಯ ಭೋಜ್ಯಂ ಭೋಕ್ತುಂ ಮಯಾತಿವಾಞ್ಛಾ ಕೃತಾ|
യേശു അവരോട്, “എന്റെ പീഡാനുഭവത്തിനുമുമ്പ് നിങ്ങളോടുകൂടെ ഈ പെസഹ കഴിക്കാൻ ഞാൻ വളരെ വാഞ്ഛിച്ചു.
16 ಯುಷ್ಮಾನ್ ವದಾಮಿ, ಯಾವತ್ಕಾಲಮ್ ಈಶ್ವರರಾಜ್ಯೇ ಭೋಜನಂ ನ ಕರಿಷ್ಯೇ ತಾವತ್ಕಾಲಮ್ ಇದಂ ನ ಭೋಕ್ಷ್ಯೇ|
ദൈവരാജ്യത്തിൽ അതു പരിപൂർണമാകുന്നതുവരെ ഞാൻ ഇനി അതു ഭക്ഷിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
17 ತದಾ ಸ ಪಾನಪಾತ್ರಮಾದಾಯ ಈಶ್ವರಸ್ಯ ಗುಣಾನ್ ಕೀರ್ತ್ತಯಿತ್ವಾ ತೇಭ್ಯೋ ದತ್ವಾವದತ್, ಇದಂ ಗೃಹ್ಲೀತ ಯೂಯಂ ವಿಭಜ್ಯ ಪಿವತ|
പിന്നെ പാനപാത്രം എടുത്തു ദൈവത്തിന് സ്തോത്രംചെയ്തശേഷം പറഞ്ഞു: “ഇതു വാങ്ങി പങ്കിടുക.
18 ಯುಷ್ಮಾನ್ ವದಾಮಿ ಯಾವತ್ಕಾಲಮ್ ಈಶ್ವರರಾಜತ್ವಸ್ಯ ಸಂಸ್ಥಾಪನಂ ನ ಭವತಿ ತಾವದ್ ದ್ರಾಕ್ಷಾಫಲರಸಂ ನ ಪಾಸ್ಯಾಮಿ|
ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തിൽനിന്ന് ഞാൻ വീണ്ടും പാനം ചെയ്യുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
19 ತತಃ ಪೂಪಂ ಗೃಹೀತ್ವಾ ಈಶ್ವರಗುಣಾನ್ ಕೀರ್ತ್ತಯಿತ್ವಾ ಭಙ್ಕ್ತಾ ತೇಭ್ಯೋ ದತ್ವಾವದತ್, ಯುಷ್ಮದರ್ಥಂ ಸಮರ್ಪಿತಂ ಯನ್ಮಮ ವಪುಸ್ತದಿದಂ, ಏತತ್ ಕರ್ಮ್ಮ ಮಮ ಸ್ಮರಣಾರ್ಥಂ ಕುರುಧ್ವಂ|
തുടർന്ന് അവിടന്ന് അപ്പം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത്, നുറുക്കി അവർക്കു കൊടുത്തുകൊണ്ട്, “ഇതു നിങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു.
20 ಅಥ ಭೋಜನಾನ್ತೇ ತಾದೃಶಂ ಪಾತ್ರಂ ಗೃಹೀತ್ವಾವದತ್, ಯುಷ್ಮತ್ಕೃತೇ ಪಾತಿತಂ ಯನ್ಮಮ ರಕ್ತಂ ತೇನ ನಿರ್ಣೀತನವನಿಯಮರೂಪಂ ಪಾನಪಾತ್ರಮಿದಂ|
അതുപോലെതന്നെ അവിടന്ന് അത്താഴത്തിനുശേഷം, പാനപാത്രം എടുത്ത്, “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടുന്ന എന്റെ രക്തത്തിലെ ശ്രേഷ്ഠമായ ഉടമ്പടി ആകുന്നു,” എന്നു പറഞ്ഞു.
21 ಪಶ್ಯತ ಯೋ ಮಾಂ ಪರಕರೇಷು ಸಮರ್ಪಯಿಷ್ಯತಿ ಸ ಮಯಾ ಸಹ ಭೋಜನಾಸನ ಉಪವಿಶತಿ|
“എന്നാൽ, ഈ മേശമേൽത്തന്നെ എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അരികെയുണ്ട്.
22 ಯಥಾ ನಿರೂಪಿತಮಾಸ್ತೇ ತದನುಸಾರೇಣಾ ಮನುಷ್ಯಪುತ್ರಸ್ಯ ಗತಿ ರ್ಭವಿಷ್ಯತಿ ಕಿನ್ತು ಯಸ್ತಂ ಪರಕರೇಷು ಸಮರ್ಪಯಿಷ್ಯತಿ ತಸ್ಯ ಸನ್ತಾಪೋ ಭವಿಷ್ಯತಿ|
ദൈവികപദ്ധതി അനുസരിച്ചുതന്നെ മനുഷ്യപുത്രൻ (ഞാൻ) ഇതാ പോകുന്നു; എന്നാൽ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം!”
23 ತದಾ ತೇಷಾಂ ಕೋ ಜನ ಏತತ್ ಕರ್ಮ್ಮ ಕರಿಷ್ಯತಿ ತತ್ ತೇ ಪರಸ್ಪರಂ ಪ್ರಷ್ಟುಮಾರೇಭಿರೇ|
“ആരായിരിക്കും ഇതു ചെയ്യുക,” എന്ന് അവർ പരസ്പരം ചോദിച്ചുതുടങ്ങി.
24 ಅಪರಂ ತೇಷಾಂ ಕೋ ಜನಃ ಶ್ರೇಷ್ಠತ್ವೇನ ಗಣಯಿಷ್ಯತೇ, ಅತ್ರಾರ್ಥೇ ತೇಷಾಂ ವಿವಾದೋಭವತ್|
തങ്ങളിൽ ആരെയാണ് ഏറ്റവും ശ്രേഷ്ഠനായി കരുതേണ്ടതെന്ന് വേറൊരു വിഷയവും അവർക്കിടയിൽ ചർച്ചയായി.
25 ಅಸ್ಮಾತ್ ಕಾರಣಾತ್ ಸೋವದತ್, ಅನ್ಯದೇಶೀಯಾನಾಂ ರಾಜಾನಃ ಪ್ರಜಾನಾಮುಪರಿ ಪ್ರಭುತ್ವಂ ಕುರ್ವ್ವನ್ತಿ ದಾರುಣಶಾಸನಂ ಕೃತ್ವಾಪಿ ತೇ ಭೂಪತಿತ್ವೇನ ವಿಖ್ಯಾತಾ ಭವನ್ತಿ ಚ|
യേശു അവരോടു പറഞ്ഞു: “ഈ ലോകത്തിലെ ഭരണകർത്താക്കൾ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യംനടത്തുന്നു. തങ്ങളുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നവരെ ജനം തങ്ങളുടെ അഭ്യുദയകാംക്ഷികൾ എന്നും വിളിക്കുന്നു.
26 ಕಿನ್ತು ಯುಷ್ಮಾಕಂ ತಥಾ ನ ಭವಿಷ್ಯತಿ, ಯೋ ಯುಷ್ಮಾಕಂ ಶ್ರೇಷ್ಠೋ ಭವಿಷ್ಯತಿ ಸ ಕನಿಷ್ಠವದ್ ಭವತು, ಯಶ್ಚ ಮುಖ್ಯೋ ಭವಿಷ್ಯತಿ ಸ ಸೇವಕವದ್ಭವತು|
എന്നാൽ, നിങ്ങൾ അനുവർത്തിക്കേണ്ടത് അങ്ങനെയല്ല. നിങ്ങളിലെ മഹാന്മാർ ഏറ്റവും ഇളയവരെപ്പോലെയും നേതാക്കൾ ശുശ്രൂഷകരെപ്പോലെയും ആയിരിക്കണം.
27 ಭೋಜನೋಪವಿಷ್ಟಪರಿಚಾರಕಯೋಃ ಕಃ ಶ್ರೇಷ್ಠಃ? ಯೋ ಭೋಜನಾಯೋಪವಿಶತಿ ಸ ಕಿಂ ಶ್ರೇಷ್ಠೋ ನ ಭವತಿ? ಕಿನ್ತು ಯುಷ್ಮಾಕಂ ಮಧ್ಯೇಽಹಂ ಪರಿಚಾರಕಇವಾಸ್ಮಿ|
ഇവരിൽ ആരാണു മഹാൻ? ഭക്ഷണത്തിനിരിക്കുയാളോ ശുശ്രൂഷിക്കുന്നയാളോ? ഭക്ഷണത്തിന് ഇരിക്കുന്നയാളല്ലേ? എന്നാൽ ഞാൻ നിങ്ങളുടെ മധ്യത്തിൽ ഒരു ശുശ്രൂഷകനെപ്പോലെയാണല്ലോ.
28 ಅಪರಞ್ಚ ಯುಯಂ ಮಮ ಪರೀಕ್ಷಾಕಾಲೇ ಪ್ರಥಮಮಾರಭ್ಯ ಮಯಾ ಸಹ ಸ್ಥಿತಾ
ഞാൻ അഭിമുഖീകരിച്ച പരീക്ഷകളിൽ എന്നെ വിട്ടുപിരിയാതെ എന്നോടൊപ്പം നിന്നവർ നിങ്ങളാണല്ലോ.
29 ಏತತ್ಕಾರಣಾತ್ ಪಿತ್ರಾ ಯಥಾ ಮದರ್ಥಂ ರಾಜ್ಯಮೇಕಂ ನಿರೂಪಿತಂ ತಥಾಹಮಪಿ ಯುಷ್ಮದರ್ಥಂ ರಾಜ್ಯಂ ನಿರೂಪಯಾಮಿ|
എന്റെ പിതാവ് എനിക്ക് രാജ്യഭാരം കൽപ്പിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും തരുന്നു.
30 ತಸ್ಮಾನ್ ಮಮ ರಾಜ್ಯೇ ಭೋಜನಾಸನೇ ಚ ಭೋಜನಪಾನೇ ಕರಿಷ್ಯಧ್ವೇ ಸಿಂಹಾಸನೇಷೂಪವಿಶ್ಯ ಚೇಸ್ರಾಯೇಲೀಯಾನಾಂ ದ್ವಾದಶವಂಶಾನಾಂ ವಿಚಾರಂ ಕರಿಷ್ಯಧ್ವೇ|
അങ്ങനെ നിങ്ങൾ എന്റെ രാജ്യത്തിൽ, എന്റെ മേശയിൽനിന്ന് ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യും, സിംഹാസനസ്ഥരായി ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ ന്യായംവിധിക്കുകയും ചെയ്യും.
31 ಅಪರಂ ಪ್ರಭುರುವಾಚ, ಹೇ ಶಿಮೋನ್ ಪಶ್ಯ ತಿತಉನಾ ಧಾನ್ಯಾನೀವ ಯುಷ್ಮಾನ್ ಶೈತಾನ್ ಚಾಲಯಿತುಮ್ ಐಚ್ಛತ್,
“ശിമോനേ, ശിമോനേ, സാത്താൻ നിങ്ങൾ ഓരോരുത്തരെയും ഗോതമ്പു പാറ്റുന്നതുപോലെ പാറ്റേണ്ടതിന് അനുവാദം ചോദിച്ചു;
32 ಕಿನ್ತು ತವ ವಿಶ್ವಾಸಸ್ಯ ಲೋಪೋ ಯಥಾ ನ ಭವತಿ ಏತತ್ ತ್ವದರ್ಥಂ ಪ್ರಾರ್ಥಿತಂ ಮಯಾ, ತ್ವನ್ಮನಸಿ ಪರಿವರ್ತ್ತಿತೇ ಚ ಭ್ರಾತೃಣಾಂ ಮನಾಂಸಿ ಸ್ಥಿರೀಕುರು|
എന്നാൽ നിന്റെ വിശ്വാസം നഷ്ടപ്പെട്ടുപോകാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചു. നീ തിരിച്ചുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്ളണം.”
33 ತದಾ ಸೋವದತ್, ಹೇ ಪ್ರಭೋಹಂ ತ್ವಯಾ ಸಾರ್ದ್ಧಂ ಕಾರಾಂ ಮೃತಿಞ್ಚ ಯಾತುಂ ಮಜ್ಜಿತೋಸ್ಮಿ|
അപ്പോൾ ശിമോൻ, “കർത്താവേ, അങ്ങയോടുകൂടെ തടവിലാകാനും മരിക്കാനും ഞാൻ തയ്യാറാണ്” എന്നു പറഞ്ഞു.
34 ತತಃ ಸ ಉವಾಚ, ಹೇ ಪಿತರ ತ್ವಾಂ ವದಾಮಿ, ಅದ್ಯ ಕುಕ್ಕುಟರವಾತ್ ಪೂರ್ವ್ವಂ ತ್ವಂ ಮತ್ಪರಿಚಯಂ ವಾರತ್ರಯಮ್ ಅಪಹ್ವೋಷ್ಯಸೇ|
യേശു അവനോട്, “പത്രോസേ, ഞാൻ നിന്നോടു പറയുന്നു: എന്നെ അറിയുന്നില്ല എന്ന് നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചു പറയുംവരെ ഇന്നു കോഴി കൂവുകയില്ല.”
35 ಅಪರಂ ಸ ಪಪ್ರಚ್ಛ, ಯದಾ ಮುದ್ರಾಸಮ್ಪುಟಂ ಖಾದ್ಯಪಾತ್ರಂ ಪಾದುಕಾಞ್ಚ ವಿನಾ ಯುಷ್ಮಾನ್ ಪ್ರಾಹಿಣವಂ ತದಾ ಯುಷ್ಮಾಕಂ ಕಸ್ಯಾಪಿ ನ್ಯೂನತಾಸೀತ್? ತೇ ಪ್ರೋಚುಃ ಕಸ್ಯಾಪಿ ನ|
പിന്നെ യേശു അവരോടു ചോദിച്ചു: “ഞാൻ നിങ്ങളെ മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോകൂടാതെ അയച്ചപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടായോ?” “ഒരു കുറവും ഉണ്ടായില്ല” അവർ മറുപടി പറഞ്ഞു.
36 ತದಾ ಸೋವದತ್ ಕಿನ್ತ್ವಿದಾನೀಂ ಮುದ್ರಾಸಮ್ಪುಟಂ ಖಾದ್ಯಪಾತ್ರಂ ವಾ ಯಸ್ಯಾಸ್ತಿ ತೇನ ತದ್ಗ್ರಹೀತವ್ಯಂ, ಯಸ್ಯ ಚ ಕೃಪಾಣೋ ನಾಸ್ತಿ ತೇನ ಸ್ವವಸ್ತ್ರಂ ವಿಕ್ರೀಯ ಸ ಕ್ರೇತವ್ಯಃ|
യേശു തുടർന്ന് അവരോടു പറഞ്ഞത്: “എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കുക; അതുപോലെതന്നെ സഞ്ചിയും. നിങ്ങളുടെപക്കൽ ഒരു വാൾ ഇല്ലായെങ്കിൽ തന്റെ വസ്ത്രം വിറ്റ് ഒരു വാൾ വാങ്ങുക.
37 ಯತೋ ಯುಷ್ಮಾನಹಂ ವದಾಮಿ, ಅಪರಾಧಿಜನೈಃ ಸಾರ್ದ್ಧಂ ಗಣಿತಃ ಸ ಭವಿಷ್ಯತಿ| ಇದಂ ಯಚ್ಛಾಸ್ತ್ರೀಯಂ ವಚನಂ ಲಿಖಿತಮಸ್ತಿ ತನ್ಮಯಿ ಫಲಿಷ್ಯತಿ ಯತೋ ಮಮ ಸಮ್ಬನ್ಧೀಯಂ ಸರ್ವ್ವಂ ಸೇತ್ಸ್ಯತಿ|
‘അവൻ അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു,’ എന്നു രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം എന്നിൽ നിറവേറേണ്ടതാകുന്നു. അതേ, എന്നെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം പൂർത്തീകരിക്കപ്പെടണം.”
38 ತದಾ ತೇ ಪ್ರೋಚುಃ ಪ್ರಭೋ ಪಶ್ಯ ಇಮೌ ಕೃಪಾಣೌ| ತತಃ ಸೋವದದ್ ಏತೌ ಯಥೇಷ್ಟೌ|
അതിനു ശിഷ്യന്മാർ, “ഇതാ, കർത്താവേ, ഇവിടെ രണ്ട് വാൾ ഉണ്ട്” എന്നു പറഞ്ഞു. “അതു മതി,” അദ്ദേഹം ഉത്തരം പറഞ്ഞു.
39 ಅಥ ಸ ತಸ್ಮಾದ್ವಹಿ ರ್ಗತ್ವಾ ಸ್ವಾಚಾರಾನುಸಾರೇಣ ಜೈತುನನಾಮಾದ್ರಿಂ ಜಗಾಮ ಶಿಷ್ಯಾಶ್ಚ ತತ್ಪಶ್ಚಾದ್ ಯಯುಃ|
ഇതിനുശേഷം യേശു മാളികമുറിക്ക് പുറത്തിറങ്ങി പതിവുപോലെ ഒലിവുമലയിലേക്കു യാത്രയായി; ശിഷ്യന്മാർ അദ്ദേഹത്തെ അനുഗമിച്ചു.
40 ತತ್ರೋಪಸ್ಥಾಯ ಸ ತಾನುವಾಚ, ಯಥಾ ಪರೀಕ್ಷಾಯಾಂ ನ ಪತಥ ತದರ್ಥಂ ಪ್ರಾರ್ಥಯಧ್ವಂ|
അവിടെ എത്തിയപ്പോൾ അദ്ദേഹം അവരോട്, “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിക്കുക” എന്നു പറഞ്ഞു.
41 ಪಶ್ಚಾತ್ ಸ ತಸ್ಮಾದ್ ಏಕಶರಕ್ಷೇಪಾದ್ ಬಹಿ ರ್ಗತ್ವಾ ಜಾನುನೀ ಪಾತಯಿತ್ವಾ ಏತತ್ ಪ್ರಾರ್ಥಯಾಞ್ಚಕ್ರೇ,
പിന്നെ അവരിൽനിന്ന് ഒരു കല്ലേറു ദൂരത്തിനപ്പുറം ചെന്നു മുട്ടുകുത്തി,
42 ಹೇ ಪಿತ ರ್ಯದಿ ಭವಾನ್ ಸಮ್ಮನ್ಯತೇ ತರ್ಹಿ ಕಂಸಮೇನಂ ಮಮಾನ್ತಿಕಾದ್ ದೂರಯ ಕಿನ್ತು ಮದಿಚ್ಛಾನುರೂಪಂ ನ ತ್ವದಿಚ್ಛಾನುರೂಪಂ ಭವತು|
“പിതാവേ, തിരുവിഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു.
43 ತದಾ ತಸ್ಮೈ ಶಕ್ತಿಂ ದಾತುಂ ಸ್ವರ್ಗೀಯದೂತೋ ದರ್ಶನಂ ದದೌ|
സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി അദ്ദേഹത്തിന് ശക്തിപകർന്നു.
44 ಪಶ್ಚಾತ್ ಸೋತ್ಯನ್ತಂ ಯಾತನಯಾ ವ್ಯಾಕುಲೋ ಭೂತ್ವಾ ಪುನರ್ದೃಢಂ ಪ್ರಾರ್ಥಯಾಞ್ಚಕ್ರೇ, ತಸ್ಮಾದ್ ಬೃಹಚ್ಛೋಣಿತಬಿನ್ದವ ಇವ ತಸ್ಯ ಸ್ವೇದಬಿನ್ದವಃ ಪೃಥಿವ್ಯಾಂ ಪತಿತುಮಾರೇಭಿರೇ|
പിന്നെ, യേശു അതിവേദനയിലായി, അത്യധികം തീവ്രതയോടെ പ്രാർഥിച്ചു. അദ്ദേഹത്തിന്റെ വിയർപ്പ് വലിയ രക്തത്തുള്ളികൾപോലെ നിലത്തുവീണു.
45 ಅಥ ಪ್ರಾರ್ಥನಾತ ಉತ್ಥಾಯ ಶಿಷ್ಯಾಣಾಂ ಸಮೀಪಮೇತ್ಯ ತಾನ್ ಮನೋದುಃಖಿನೋ ನಿದ್ರಿತಾನ್ ದೃಷ್ಟ್ವಾವದತ್
പ്രാർഥന കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കൽ തിരിച്ചെത്തിയപ്പോൾ, അവർ ദുഃഖത്താൽ തളർന്ന് ഉറങ്ങിപ്പോയിരിക്കുന്നതു കണ്ട്,
46 ಕುತೋ ನಿದ್ರಾಥ? ಪರೀಕ್ಷಾಯಾಮ್ ಅಪತನಾರ್ಥಂ ಪ್ರರ್ಥಯಧ್ವಂ|
“നിങ്ങൾ ഉറങ്ങുന്നത് എന്ത്? എഴുന്നേൽക്കൂ, പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിക്കുക” എന്ന് യേശു അവരോടു പറഞ്ഞു.
47 ಏತತ್ಕಥಾಯಾಃ ಕಥನಕಾಲೇ ದ್ವಾದಶಶಿಷ್ಯಾಣಾಂ ಮಧ್ಯೇ ಗಣಿತೋ ಯಿಹೂದಾನಾಮಾ ಜನತಾಸಹಿತಸ್ತೇಷಾಮ್ ಅಗ್ರೇ ಚಲಿತ್ವಾ ಯೀಶೋಶ್ಚುಮ್ಬನಾರ್ಥಂ ತದನ್ತಿಕಮ್ ಆಯಯೌ|
യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ ഒരു ജനക്കൂട്ടം അവിടെ വന്നുചേർന്നു. പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ആയിരുന്നു അവർക്കു വഴികാട്ടിയായി നടന്നിരുന്നത്. അയാൾ യേശുവിനെ ചുംബിക്കേണ്ടതിന് അദ്ദേഹത്തിന്റെ അടുത്തേക്കുചെന്നു.
48 ತದಾ ಯೀಶುರುವಾಚ, ಹೇ ಯಿಹೂದಾ ಕಿಂ ಚುಮ್ಬನೇನ ಮನುಷ್ಯಪುತ್ರಂ ಪರಕರೇಷು ಸಮರ್ಪಯಸಿ?
എന്നാൽ യേശു അയാളോട്, “യൂദായേ, നീ ചുംബനം കൊണ്ടാണോ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” എന്നു ചോദിച്ചു.
49 ತದಾ ಯದ್ಯದ್ ಘಟಿಷ್ಯತೇ ತದನುಮಾಯ ಸಙ್ಗಿಭಿರುಕ್ತಂ, ಹೇ ಪ್ರಭೋ ವಯಂ ಕಿ ಖಙ್ಗೇನ ಘಾತಯಿಷ್ಯಾಮಃ?
എന്താണു സംഭവിക്കാൻ പോകുന്നതെന്നു യേശുവിന്റെ കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ ഗ്രഹിച്ചിട്ട്, “കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടണമോ?” എന്നു ചോദിച്ചു.
50 ತತ ಏಕಃ ಕರವಾಲೇನಾಹತ್ಯ ಪ್ರಧಾನಯಾಜಕಸ್ಯ ದಾಸಸ್ಯ ದಕ್ಷಿಣಂ ಕರ್ಣಂ ಚಿಚ್ಛೇದ|
അവരിൽ ഒരാൾ മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ വലതുകാത് ഛേദിച്ചുകളഞ്ഞു.
51 ಅಧೂನಾ ನಿವರ್ತ್ತಸ್ವ ಇತ್ಯುಕ್ತ್ವಾ ಯೀಶುಸ್ತಸ್ಯ ಶ್ರುತಿಂ ಸ್ಪೃಷ್ಟ್ವಾ ಸ್ವಸ್ಯಂ ಚಕಾರ|
“അരുത്, അത് പാടില്ല,” യേശു പറഞ്ഞു. പിന്നെ അദ്ദേഹം അവന്റെ കാതിൽ തൊട്ട് അവനെ സൗഖ്യമാക്കി.
52 ಪಶ್ಚಾದ್ ಯೀಶುಃ ಸಮೀಪಸ್ಥಾನ್ ಪ್ರಧಾನಯಾಜಕಾನ್ ಮನ್ದಿರಸ್ಯ ಸೇನಾಪತೀನ್ ಪ್ರಾಚೀನಾಂಶ್ಚ ಜಗಾದ, ಯೂಯಂ ಕೃಪಾಣಾನ್ ಯಷ್ಟೀಂಶ್ಚ ಗೃಹೀತ್ವಾ ಮಾಂ ಕಿಂ ಚೋರಂ ಧರ್ತ್ತುಮಾಯಾತಾಃ?
തനിക്കെതിരേവന്ന പുരോഹിതമുഖ്യന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും സമുദായനേതാക്കന്മാരോടും യേശു, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്?
53 ಯದಾಹಂ ಯುಷ್ಮಾಭಿಃ ಸಹ ಪ್ರತಿದಿನಂ ಮನ್ದಿರೇಽತಿಷ್ಠಂ ತದಾ ಮಾಂ ಧರ್ತ್ತಂ ನ ಪ್ರವೃತ್ತಾಃ, ಕಿನ್ತ್ವಿದಾನೀಂ ಯುಷ್ಮಾಕಂ ಸಮಯೋನ್ಧಕಾರಸ್ಯ ಚಾಧಿಪತ್ಯಮಸ್ತಿ|
ഞാൻ ദിവസവും ദൈവാലയാങ്കണത്തിൽ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ നിങ്ങൾ എന്റെമേൽ കൈവെച്ചില്ല. എന്നാൽ ഇതു നിങ്ങളുടെ സമയം, അന്ധകാരം അധികാരം നടത്തുന്ന സമയം” എന്നു പറഞ്ഞു.
54 ಅಥ ತೇ ತಂ ಧೃತ್ವಾ ಮಹಾಯಾಜಕಸ್ಯ ನಿವೇಶನಂ ನಿನ್ಯುಃ| ತತಃ ಪಿತರೋ ದೂರೇ ದೂರೇ ಪಶ್ಚಾದಿತ್ವಾ
അവർ യേശുവിനെ പിടിച്ചു മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി. പത്രോസ് അൽപ്പം അകലംവിട്ട് പിന്നാലെ ചെന്നു.
55 ಬೃಹತ್ಕೋಷ್ಠಸ್ಯ ಮಧ್ಯೇ ಯತ್ರಾಗ್ನಿಂ ಜ್ವಾಲಯಿತ್ವಾ ಲೋಕಾಃ ಸಮೇತ್ಯೋಪವಿಷ್ಟಾಸ್ತತ್ರ ತೈಃ ಸಾರ್ದ್ಧಮ್ ಉಪವಿವೇಶ|
ചിലർ അരമനാങ്കണത്തിന് നടുവിൽ തീ കത്തിച്ച് ഒന്നിച്ചിരുന്നപ്പോൾ പത്രോസും അവരോടൊപ്പം ചേർന്നു.
56 ಅಥ ವಹ್ನಿಸನ್ನಿಧೌ ಸಮುಪವೇಶಕಾಲೇ ಕಾಚಿದ್ದಾಸೀ ಮನೋ ನಿವಿಶ್ಯ ತಂ ನಿರೀಕ್ಷ್ಯಾವದತ್ ಪುಮಾನಯಂ ತಸ್ಯ ಸಙ್ಗೇಽಸ್ಥಾತ್|
ഒരു വേലക്കാരി പെൺകുട്ടി തീയുടെ പ്രകാശത്തിൽ അയാൾ ഇരിക്കുന്നതു കണ്ടു; സൂക്ഷിച്ചുനോക്കിയിട്ട്, “ഈ മനുഷ്യനും അയാളുടെ അനുയായികളിൽ ഒരാളാണ്” എന്നു പറഞ്ഞു.
57 ಕಿನ್ತು ಸ ತದ್ ಅಪಹ್ನುತ್ಯಾವಾದೀತ್ ಹೇ ನಾರಿ ತಮಹಂ ನ ಪರಿಚಿನೋಮಿ|
എന്നാൽ പത്രോസ് അതു നിഷേധിച്ച്, “സ്ത്രീയേ, ഞാൻ അയാളെ അറിയുന്നില്ല” എന്നു പറഞ്ഞു.
58 ಕ್ಷಣಾನ್ತರೇಽನ್ಯಜನಸ್ತಂ ದೃಷ್ಟ್ವಾಬ್ರವೀತ್ ತ್ವಮಪಿ ತೇಷಾಂ ನಿಕರಸ್ಯೈಕಜನೋಸಿ| ಪಿತರಃ ಪ್ರತ್ಯುವಾಚ ಹೇ ನರ ನಾಹಮಸ್ಮಿ|
അൽപ്പസമയം കഴിഞ്ഞ് വേറെ ഒരാൾ അയാളെ കണ്ടിട്ട്, “നീയും അവരുടെ കൂട്ടത്തിലുള്ളവൻ” എന്നു പറഞ്ഞു. “മനുഷ്യാ, ഞാൻ അക്കൂട്ടത്തിലുള്ളവനല്ല,” പത്രോസ് മറുപടി പറഞ്ഞു.
59 ತತಃ ಸಾರ್ದ್ಧದಣ್ಡದ್ವಯಾತ್ ಪರಂ ಪುನರನ್ಯೋ ಜನೋ ನಿಶ್ಚಿತ್ಯ ಬಭಾಷೇ, ಏಷ ತಸ್ಯ ಸಙ್ಗೀತಿ ಸತ್ಯಂ ಯತೋಯಂ ಗಾಲೀಲೀಯೋ ಲೋಕಃ|
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു മറ്റൊരാൾ ഉറപ്പിച്ചുപറഞ്ഞു: “തീർച്ചയായും ഇയാൾ അയാളോടുകൂടെ ഉണ്ടായിരുന്ന ആൾതന്നെ. നോക്കൂ ഇയാളും ഗലീലക്കാരനാണല്ലോ!”
60 ತದಾ ಪಿತರ ಉವಾಚ ಹೇ ನರ ತ್ವಂ ಯದ್ ವದಮಿ ತದಹಂ ಬೋದ್ಧುಂ ನ ಶಕ್ನೋಮಿ, ಇತಿ ವಾಕ್ಯೇ ಕಥಿತಮಾತ್ರೇ ಕುಕ್ಕುಟೋ ರುರಾವ|
അതിനു പത്രോസ്, “ഹേ മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല” എന്ന് ഉത്തരം പറഞ്ഞു. പത്രോസ് സംസാരിക്കുമ്പോൾ കോഴി കൂവി.
61 ತದಾ ಪ್ರಭುಣಾ ವ್ಯಾಧುಟ್ಯ ಪಿತರೇ ನಿರೀಕ್ಷಿತೇ ಕೃಕವಾಕುರವಾತ್ ಪೂರ್ವ್ವಂ ಮಾಂ ತ್ರಿರಪಹ್ನೋಷ್ಯಸೇ ಇತಿ ಪೂರ್ವ್ವೋಕ್ತಂ ತಸ್ಯ ವಾಕ್ಯಂ ಪಿತರಃ ಸ್ಮೃತ್ವಾ
അപ്പോൾ കർത്താവ് തിരിഞ്ഞ് പത്രോസിനെ സൂക്ഷിച്ചുനോക്കി. “ഇന്ന് കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും,” എന്നു കർത്താവ് തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത്
62 ಬಹಿರ್ಗತ್ವಾ ಮಹಾಖೇದೇನ ಚಕ್ರನ್ದ|
പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.
63 ತದಾ ಯೈ ರ್ಯೀಶುರ್ಧೃತಸ್ತೇ ತಮುಪಹಸ್ಯ ಪ್ರಹರ್ತ್ತುಮಾರೇಭಿರೇ|
യേശുവിനു കാവൽനിന്നിരുന്ന പടയാളികൾ അദ്ദേഹത്തെ പരിഹസിക്കാനും അടിക്കാനും തുടങ്ങി.
64 ವಸ್ತ್ರೇಣ ತಸ್ಯ ದೃಶೌ ಬದ್ಧ್ವಾ ಕಪೋಲೇ ಚಪೇಟಾಘಾತಂ ಕೃತ್ವಾ ಪಪ್ರಚ್ಛುಃ, ಕಸ್ತೇ ಕಪೋಲೇ ಚಪೇಟಾಘಾತಂ ಕೃತವಾನ? ಗಣಯಿತ್ವಾ ತದ್ ವದ|
അദ്ദേഹത്തിന്റെ കണ്ണ് മൂടിക്കെട്ടിയിട്ട്, “ആരാണ് നിന്നെ അടിച്ചത്? ഞങ്ങളോട് പ്രവചിക്കുക!” എന്നിങ്ങനെയും
65 ತದನ್ಯತ್ ತದ್ವಿರುದ್ಧಂ ಬಹುನಿನ್ದಾವಾಕ್ಯಂ ವಕ್ತುಮಾರೇಭಿರೇ|
മറ്റുപലതും അദ്ദേഹത്തെ അപഹസിച്ചുകൊണ്ട് അവർ പറഞ്ഞു.
66 ಅಥ ಪ್ರಭಾತೇ ಸತಿ ಲೋಕಪ್ರಾಞ್ಚಃ ಪ್ರಧಾನಯಾಜಕಾ ಅಧ್ಯಾಪಕಾಶ್ಚ ಸಭಾಂ ಕೃತ್ವಾ ಮಧ್ಯೇಸಭಂ ಯೀಶುಮಾನೀಯ ಪಪ್ರಚ್ಛುಃ, ತ್ವಮ್ ಅಭಿಷಿಕತೋಸಿ ನ ವಾಸ್ಮಾನ್ ವದ|
നേരം പുലർന്നപ്പോൾ, സമുദായനേതാക്കന്മാരും പുരോഹിതമുഖ്യന്മാരും വേദജ്ഞരും ഉൾപ്പെട്ട ന്യായാധിപസമിതി സമ്മേളിച്ച് യേശുവിനെ തങ്ങളുടെമുമ്പിൽ വരുത്തി.
67 ಸ ಪ್ರತ್ಯುವಾಚ, ಮಯಾ ತಸ್ಮಿನ್ನುಕ್ತೇಽಪಿ ಯೂಯಂ ನ ವಿಶ್ವಸಿಷ್ಯಥ|
“നീ ക്രിസ്തുവാണോ,” അവർ ആരാഞ്ഞു, “ഞങ്ങളോടു പറയുക.” അതിന് യേശു, “ഞാൻ നിങ്ങളോടു പറഞ്ഞാലും നിങ്ങൾ എന്നെ വിശ്വസിക്കുകയില്ല,
68 ಕಸ್ಮಿಂಶ್ಚಿದ್ವಾಕ್ಯೇ ಯುಷ್ಮಾನ್ ಪೃಷ್ಟೇಽಪಿ ಮಾಂ ನ ತದುತ್ತರಂ ವಕ್ಷ್ಯಥ ನ ಮಾಂ ತ್ಯಕ್ಷ್ಯಥ ಚ|
ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കു നിങ്ങൾ ഉത്തരം പറയുകയുമില്ല.
69 ಕಿನ್ತ್ವಿತಃ ಪರಂ ಮನುಜಸುತಃ ಸರ್ವ್ವಶಕ್ತಿಮತ ಈಶ್ವರಸ್ಯ ದಕ್ಷಿಣೇ ಪಾರ್ಶ್ವೇ ಸಮುಪವೇಕ್ಷ್ಯತಿ|
എന്നാൽ മനുഷ്യപുത്രൻ (ഞാൻ) ദൈവശക്തിയുടെ വലതുഭാഗത്ത് ഉപവിഷ്ടനാകുന്ന സമയം ഇതാ വന്നെത്തിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
70 ತತಸ್ತೇ ಪಪ್ರಚ್ಛುಃ, ರ್ತಿಹ ತ್ವಮೀಶ್ವರಸ್ಯ ಪುತ್ರಃ? ಸ ಕಥಯಾಮಾಸ, ಯೂಯಂ ಯಥಾರ್ಥಂ ವದಥ ಸ ಏವಾಹಂ|
“നീ അപ്പോൾ ദൈവപുത്രൻതന്നെയോ?” അവർ എല്ലാവരും ഒരേസ്വരത്തിൽ ചോദിച്ചു. “നിങ്ങൾ പറഞ്ഞതുപോലെതന്നെ; ഞാൻ ആകുന്നു,” യേശു ഉത്തരം പറഞ്ഞു.
71 ತದಾ ತೇ ಸರ್ವ್ವೇ ಕಥಯಾಮಾಸುಃ, ರ್ತಿಹ ಸಾಕ್ಷ್ಯೇಽನ್ಸಸ್ಮಿನ್ ಅಸ್ಮಾಕಂ ಕಿಂ ಪ್ರಯೋಜನಂ? ಅಸ್ಯ ಸ್ವಮುಖಾದೇವ ಸಾಕ್ಷ್ಯಂ ಪ್ರಾಪ್ತಮ್|
അപ്പോൾ അവർ, “ഇനി നമുക്ക് വേറെ സാക്ഷ്യത്തിന്റെ ആവശ്യം എന്ത്? അവന്റെ വായിൽനിന്നുതന്നെ നാം അതു കേട്ടുകഴിഞ്ഞല്ലോ” എന്നു പറഞ്ഞു.

< ಲೂಕಃ 22 >