< ಲೂಕಃ 19 >

1 ಯದಾ ಯೀಶು ರ್ಯಿರೀಹೋಪುರಂ ಪ್ರವಿಶ್ಯ ತನ್ಮಧ್ಯೇನ ಗಚ್ಛಂಸ್ತದಾ
അവൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ
2 ಸಕ್ಕೇಯನಾಮಾ ಕರಸಞ್ಚಾಯಿನಾಂ ಪ್ರಧಾನೋ ಧನವಾನೇಕೋ
ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ,
3 ಯೀಶುಃ ಕೀದೃಗಿತಿ ದ್ರಷ್ಟುಂ ಚೇಷ್ಟಿತವಾನ್ ಕಿನ್ತು ಖರ್ವ್ವತ್ವಾಲ್ಲೋಕಸಂಘಮಧ್ಯೇ ತದ್ದರ್ಶನಮಪ್ರಾಪ್ಯ
യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളൎച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.
4 ಯೇನ ಪಥಾ ಸ ಯಾಸ್ಯತಿ ತತ್ಪಥೇಽಗ್ರೇ ಧಾವಿತ್ವಾ ತಂ ದ್ರಷ್ಟುಮ್ ಉಡುಮ್ಬರತರುಮಾರುರೋಹ|
എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
5 ಪಶ್ಚಾದ್ ಯೀಶುಸ್ತತ್ಸ್ಥಾನಮ್ ಇತ್ವಾ ಊರ್ದ್ಧ್ವಂ ವಿಲೋಕ್ಯ ತಂ ದೃಷ್ಟ್ವಾವಾದೀತ್, ಹೇ ಸಕ್ಕೇಯ ತ್ವಂ ಶೀಘ್ರಮವರೋಹ ಮಯಾದ್ಯ ತ್ವದ್ಗೇಹೇ ವಸ್ತವ್ಯಂ|
അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാൎക്കേണ്ടതാകുന്നു എന്നു അവനോടു പറഞ്ഞു.
6 ತತಃ ಸ ಶೀಘ್ರಮವರುಹ್ಯ ಸಾಹ್ಲಾದಂ ತಂ ಜಗ್ರಾಹ|
അവൻ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു.
7 ತದ್ ದೃಷ್ಟ್ವಾ ಸರ್ವ್ವೇ ವಿವದಮಾನಾ ವಕ್ತುಮಾರೇಭಿರೇ, ಸೋತಿಥಿತ್ವೇನ ದುಷ್ಟಲೋಕಗೃಹಂ ಗಚ್ಛತಿ|
കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാൎപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
8 ಕಿನ್ತು ಸಕ್ಕೇಯೋ ದಣ್ಡಾಯಮಾನೋ ವಕ್ತುಮಾರೇಭೇ, ಹೇ ಪ್ರಭೋ ಪಶ್ಯ ಮಮ ಯಾ ಸಮ್ಪತ್ತಿರಸ್ತಿ ತದರ್ದ್ಧಂ ದರಿದ್ರೇಭ್ಯೋ ದದೇ, ಅಪರಮ್ ಅನ್ಯಾಯಂ ಕೃತ್ವಾ ಕಸ್ಮಾದಪಿ ಯದಿ ಕದಾಪಿ ಕಿಞ್ಚಿತ್ ಮಯಾ ಗೃಹೀತಂ ತರ್ಹಿ ತಚ್ಚತುರ್ಗುಣಂ ದದಾಮಿ|
സക്കായിയോ നിന്നു കൎത്താവിനോടു: കൎത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രൎക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.
9 ತದಾ ಯೀಶುಸ್ತಮುಕ್ತವಾನ್ ಅಯಮಪಿ ಇಬ್ರಾಹೀಮಃ ಸನ್ತಾನೋಽತಃ ಕಾರಣಾದ್ ಅದ್ಯಾಸ್ಯ ಗೃಹೇ ತ್ರಾಣಮುಪಸ್ಥಿತಂ|
യേശു അവനോടു: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.
10 ಯದ್ ಹಾರಿತಂ ತತ್ ಮೃಗಯಿತುಂ ರಕ್ಷಿತುಞ್ಚ ಮನುಷ್ಯಪುತ್ರ ಆಗತವಾನ್|
കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു എന്നു പറഞ്ഞു.
11 ಅಥ ಸ ಯಿರೂಶಾಲಮಃ ಸಮೀಪ ಉಪಾತಿಷ್ಠದ್ ಈಶ್ವರರಾಜತ್ವಸ್ಯಾನುಷ್ಠಾನಂ ತದೈವ ಭವಿಷ್ಯತೀತಿ ಲೋಕೈರನ್ವಭೂಯತ, ತಸ್ಮಾತ್ ಸ ಶ್ರೋತೃಭ್ಯಃ ಪುನರ್ದೃಷ್ಟಾನ್ತಕಥಾಮ್ ಉತ್ಥಾಪ್ಯ ಕಥಯಾಮಾಸ|
അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു അവൎക്കു തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാൽ:
12 ಕೋಪಿ ಮಹಾಲ್ಲೋಕೋ ನಿಜಾರ್ಥಂ ರಾಜತ್ವಪದಂ ಗೃಹೀತ್ವಾ ಪುನರಾಗನ್ತುಂ ದೂರದೇಶಂ ಜಗಾಮ|
കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി.
13 ಯಾತ್ರಾಕಾಲೇ ನಿಜಾನ್ ದಶದಾಸಾನ್ ಆಹೂಯ ದಶಸ್ವರ್ಣಮುದ್ರಾ ದತ್ತ್ವಾ ಮಮಾಗಮನಪರ್ಯ್ಯನ್ತಂ ವಾಣಿಜ್ಯಂ ಕುರುತೇತ್ಯಾದಿದೇಶ|
അവൻ പത്തു ദാസന്മാരെ വിളിച്ചു അവൎക്കു പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു.
14 ಕಿನ್ತು ತಸ್ಯ ಪ್ರಜಾಸ್ತಮವಜ್ಞಾಯ ಮನುಷ್ಯಮೇನಮ್ ಅಸ್ಮಾಕಮುಪರಿ ರಾಜತ್ವಂ ನ ಕಾರಯಿವ್ಯಾಮ ಇಮಾಂ ವಾರ್ತ್ತಾಂ ತನ್ನಿಕಟೇ ಪ್ರೇರಯಾಮಾಸುಃ|
അവന്റെ പൌരന്മാരോ അവനെ പകെച്ചു അവന്റെ പിന്നൊലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു.
15 ಅಥ ಸ ರಾಜತ್ವಪದಂ ಪ್ರಾಪ್ಯಾಗತವಾನ್ ಏಕೈಕೋ ಜನೋ ಬಾಣಿಜ್ಯೇನ ಕಿಂ ಲಬ್ಧವಾನ್ ಇತಿ ಜ್ಞಾತುಂ ಯೇಷು ದಾಸೇಷು ಮುದ್ರಾ ಅರ್ಪಯತ್ ತಾನ್ ಆಹೂಯಾನೇತುಮ್ ಆದಿದೇಶ|
അവൻ രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാൻ കല്പിച്ചു.
16 ತದಾ ಪ್ರಥಮ ಆಗತ್ಯ ಕಥಿತವಾನ್, ಹೇ ಪ್ರಭೋ ತವ ತಯೈಕಯಾ ಮುದ್ರಯಾ ದಶಮುದ್ರಾ ಲಬ್ಧಾಃ|
ഒന്നാമത്തവൻ അടുത്തു വന്നു; കൎത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു.
17 ತತಃ ಸ ಉವಾಚ ತ್ವಮುತ್ತಮೋ ದಾಸಃ ಸ್ವಲ್ಪೇನ ವಿಶ್ವಾಸ್ಯೋ ಜಾತ ಇತಃ ಕಾರಣಾತ್ ತ್ವಂ ದಶನಗರಾಣಾಮ್ ಅಧಿಪೋ ಭವ|
അവൻ അവനോടു: നന്നു നല്ല ദാസനേ, നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.
18 ದ್ವಿತೀಯ ಆಗತ್ಯ ಕಥಿತವಾನ್, ಹೇ ಪ್ರಭೋ ತವೈಕಯಾ ಮುದ್ರಯಾ ಪಞ್ಚಮುದ್ರಾ ಲಬ್ಧಾಃ|
രണ്ടാമത്തവൻ വന്നു: കൎത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
19 ತತಃ ಸ ಉವಾಚ, ತ್ವಂ ಪಞ್ಚಾನಾಂ ನಗರಾಣಾಮಧಿಪತಿ ರ್ಭವ|
നീയും അഞ്ചു പട്ടണത്തിന്നു മേൽവിചാരകൻ ആയിരിക്ക എന്നു അവൻ അവനോടു കല്പിച്ചു.
20 ತತೋನ್ಯ ಆಗತ್ಯ ಕಥಯಾಮಾಸ, ಹೇ ಪ್ರಭೋ ಪಶ್ಯ ತವ ಯಾ ಮುದ್ರಾ ಅಹಂ ವಸ್ತ್ರೇ ಬದ್ಧ್ವಾಸ್ಥಾಪಯಂ ಸೇಯಂ|
മറ്റൊരുവൻ വന്നു: കൎത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അതു ഒരു ഉറുമാലിൽ കെട്ടി വെച്ചിരുന്നു.
21 ತ್ವಂ ಕೃಪಣೋ ಯನ್ನಾಸ್ಥಾಪಯಸ್ತದಪಿ ಗೃಹ್ಲಾಸಿ, ಯನ್ನಾವಪಸ್ತದೇವ ಚ ಛಿನತ್ಸಿ ತತೋಹಂ ತ್ವತ್ತೋ ಭೀತಃ|
നീ വെക്കാത്തതു എടുക്കുകയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ ആകകൊണ്ടു ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
22 ತದಾ ಸ ಜಗಾದ, ರೇ ದುಷ್ಟದಾಸ ತವ ವಾಕ್ಯೇನ ತ್ವಾಂ ದೋಷಿಣಂ ಕರಿಷ್ಯಾಮಿ, ಯದಹಂ ನಾಸ್ಥಾಪಯಂ ತದೇವ ಗೃಹ್ಲಾಮಿ, ಯದಹಂ ನಾವಪಞ್ಚ ತದೇವ ಛಿನದ್ಮಿ, ಏತಾದೃಶಃ ಕೃಪಣೋಹಮಿತಿ ಯದಿ ತ್ವಂ ಜಾನಾಸಿ,
അവൻ അവനോടു: ദുഷ്ടദാസനേ, നിന്റെ വായിൽ നിന്നു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.
23 ತರ್ಹಿ ಮಮ ಮುದ್ರಾ ಬಣಿಜಾಂ ನಿಕಟೇ ಕುತೋ ನಾಸ್ಥಾಪಯಃ? ತಯಾ ಕೃತೇಽಹಮ್ ಆಗತ್ಯ ಕುಸೀದೇನ ಸಾರ್ದ್ಧಂ ನಿಜಮುದ್ರಾ ಅಪ್ರಾಪ್ಸ್ಯಮ್|
ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന്നു അതു നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞതു എന്തു?
24 ಪಶ್ಚಾತ್ ಸ ಸಮೀಪಸ್ಥಾನ್ ಜನಾನ್ ಆಜ್ಞಾಪಯತ್ ಅಸ್ಮಾತ್ ಮುದ್ರಾ ಆನೀಯ ಯಸ್ಯ ದಶಮುದ್ರಾಃ ಸನ್ತಿ ತಸ್ಮೈ ದತ್ತ|
പിന്നെ അവൻ അരികെ നില്ക്കുന്നവരോടു: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന്നു കൊടുപ്പിൻ എന്നു പറഞ്ഞു.
25 ತೇ ಪ್ರೋಚುಃ ಪ್ರಭೋಽಸ್ಯ ದಶಮುದ್ರಾಃ ಸನ್ತಿ|
കൎത്താവേ, അവന്നു പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവൻ പറഞ്ഞു.
26 ಯುಷ್ಮಾನಹಂ ವದಾಮಿ ಯಸ್ಯಾಶ್ರಯೇ ವದ್ಧತೇ ಽಧಿಕಂ ತಸ್ಮೈ ದಾಯಿಷ್ಯತೇ, ಕಿನ್ತು ಯಸ್ಯಾಶ್ರಯೇ ನ ವರ್ದ್ಧತೇ ತಸ್ಯ ಯದ್ಯದಸ್ತಿ ತದಪಿ ತಸ್ಮಾನ್ ನಾಯಿಷ್ಯತೇ|
ഉള്ളവന്നു ഏവന്നു കൊടുക്കും ഇല്ലാത്തവനോടു ഉള്ളതുംകൂടെ എടുത്തു കളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
27 ಕಿನ್ತು ಮಮಾಧಿಪತಿತ್ವಸ್ಯ ವಶತ್ವೇ ಸ್ಥಾತುಮ್ ಅಸಮ್ಮನ್ಯಮಾನಾ ಯೇ ಮಮ ರಿಪವಸ್ತಾನಾನೀಯ ಮಮ ಸಮಕ್ಷಂ ಸಂಹರತ|
എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു.
28 ಇತ್ಯುಪದೇಶಕಥಾಂ ಕಥಯಿತ್ವಾ ಸೋಗ್ರಗಃ ಸನ್ ಯಿರೂಶಾಲಮಪುರಂ ಯಯೌ|
ഇതു പറഞ്ഞിട്ടു അവൻ മുമ്പായി നടന്നുകൊണ്ടു യെരൂശലേമിലേക്കു യാത്ര ചെയ്തു.
29 ತತೋ ಬೈತ್ಫಗೀಬೈಥನೀಯಾಗ್ರಾಮಯೋಃ ಸಮೀಪೇ ಜೈತುನಾದ್ರೇರನ್ತಿಕಮ್ ಇತ್ವಾ ಶಿಷ್ಯದ್ವಯಮ್ ಇತ್ಯುಕ್ತ್ವಾ ಪ್ರೇಷಯಾಮಾಸ,
അവൻ ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:
30 ಯುವಾಮಮುಂ ಸಮ್ಮುಖಸ್ಥಗ್ರಾಮಂ ಪ್ರವಿಶ್ಯೈವ ಯಂ ಕೋಪಿ ಮಾನುಷಃ ಕದಾಪಿ ನಾರೋಹತ್ ತಂ ಗರ್ದ್ದಭಶಾವಕಂ ಬದ್ಧಂ ದ್ರಕ್ಷ್ಯಥಸ್ತಂ ಮೋಚಯಿತ್ವಾನಯತಂ|
നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ.
31 ತತ್ರ ಕುತೋ ಮೋಚಯಥಃ? ಇತಿ ಚೇತ್ ಕೋಪಿ ವಕ್ಷ್ಯತಿ ತರ್ಹಿ ವಕ್ಷ್ಯಥಃ ಪ್ರಭೇರತ್ರ ಪ್ರಯೋಜನಮ್ ಆಸ್ತೇ|
അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കൎത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ എന്നു പറഞ്ഞു.
32 ತದಾ ತೌ ಪ್ರರಿತೌ ಗತ್ವಾ ತತ್ಕಥಾನುಸಾರೇಣ ಸರ್ವ್ವಂ ಪ್ರಾಪ್ತೌ|
അയക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു.
33 ಗರ್ದಭಶಾವಕಮೋಚನಕಾಲೇ ತತ್ವಾಮಿನ ಊಚುಃ, ಗರ್ದಭಶಾವಕಂ ಕುತೋ ಮೋಚಯಥಃ?
കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു:
34 ತಾವೂಚತುಃ ಪ್ರಭೋರತ್ರ ಪ್ರಯೋಜನಮ್ ಆಸ್ತೇ|
കൎത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവർ പറഞ്ഞു.
35 ಪಶ್ಚಾತ್ ತೌ ತಂ ಗರ್ದಭಶಾವಕಂ ಯೀಶೋರನ್ತಿಕಮಾನೀಯ ತತ್ಪೃಷ್ಠೇ ನಿಜವಸನಾನಿ ಪಾತಯಿತ್ವಾ ತದುಪರಿ ಯೀಶುಮಾರೋಹಯಾಮಾಸತುಃ|
അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി.
36 ಅಥ ಯಾತ್ರಾಕಾಲೇ ಲೋಕಾಃ ಪಥಿ ಸ್ವವಸ್ತ್ರಾಣಿ ಪಾತಯಿತುಮ್ ಆರೇಭಿರೇ|
അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.
37 ಅಪರಂ ಜೈತುನಾದ್ರೇರುಪತ್ಯಕಾಮ್ ಇತ್ವಾ ಶಿಷ್ಯಸಂಘಃ ಪೂರ್ವ್ವದೃಷ್ಟಾನಿ ಮಹಾಕರ್ಮ್ಮಾಣಿ ಸ್ಮೃತ್ವಾ,
അവൻ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീൎയ്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
38 ಯೋ ರಾಜಾ ಪ್ರಭೋ ರ್ನಾಮ್ನಾಯಾತಿ ಸ ಧನ್ಯಃ ಸ್ವರ್ಗೇ ಕುಶಲಂ ಸರ್ವ್ವೋಚ್ಚೇ ಜಯಧ್ವನಿ ರ್ಭವತು, ಕಥಾಮೇತಾಂ ಕಥಯಿತ್ವಾ ಸಾನನ್ದಮ್ ಉಚೈರೀಶ್ವರಂ ಧನ್ಯಂ ವಕ್ತುಮಾರೇಭೇ|
കൎത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ; സ്വൎഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
39 ತದಾ ಲೋಕಾರಣ್ಯಮಧ್ಯಸ್ಥಾಃ ಕಿಯನ್ತಃ ಫಿರೂಶಿನಸ್ತತ್ ಶ್ರುತ್ವಾ ಯೀಶುಂ ಪ್ರೋಚುಃ, ಹೇ ಉಪದೇಶಕ ಸ್ವಶಿಷ್ಯಾನ್ ತರ್ಜಯ|
പുരുഷാരത്തിൽ ചില പരീശന്മാരോ അവനോടു: ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു.
40 ಸ ಉವಾಚ, ಯುಷ್ಮಾನಹಂ ವದಾಮಿ ಯದ್ಯಮೀ ನೀರವಾಸ್ತಿಷ್ಠನ್ತಿ ತರ್ಹಿ ಪಾಷಾಣಾ ಉಚೈಃ ಕಥಾಃ ಕಥಯಿಷ್ಯನ್ತಿ|
അതിന്നു അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആൎത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
41 ಪಶ್ಚಾತ್ ತತ್ಪುರಾನ್ತಿಕಮೇತ್ಯ ತದವಲೋಕ್ಯ ಸಾಶ್ರುಪಾತಂ ಜಗಾದ,
അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു:
42 ಹಾ ಹಾ ಚೇತ್ ತ್ವಮಗ್ರೇಽಜ್ಞಾಸ್ಯಥಾಃ, ತವಾಸ್ಮಿನ್ನೇವ ದಿನೇ ವಾ ಯದಿ ಸ್ವಮಙ್ಗಲಮ್ ಉಪಾಲಪ್ಸ್ಯಥಾಃ, ತರ್ಹ್ಯುತ್ತಮಮ್ ಅಭವಿಷ್ಯತ್, ಕಿನ್ತು ಕ್ಷಣೇಸ್ಮಿನ್ ತತ್ತವ ದೃಷ್ಟೇರಗೋಚರಮ್ ಭವತಿ|
ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.
43 ತ್ವಂ ಸ್ವತ್ರಾಣಕಾಲೇ ನ ಮನೋ ನ್ಯಧತ್ಥಾ ಇತಿ ಹೇತೋ ರ್ಯತ್ಕಾಲೇ ತವ ರಿಪವಸ್ತ್ವಾಂ ಚತುರ್ದಿಕ್ಷು ಪ್ರಾಚೀರೇಣ ವೇಷ್ಟಯಿತ್ವಾ ರೋತ್ಸ್ಯನ್ತಿ
നിന്റെ സന്ദൎശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി
44 ಬಾಲಕೈಃ ಸಾರ್ದ್ಧಂ ಭೂಮಿಸಾತ್ ಕರಿಷ್ಯನ್ತಿ ಚ ತ್ವನ್ಮಧ್ಯೇ ಪಾಷಾಣೈಕೋಪಿ ಪಾಷಾಣೋಪರಿ ನ ಸ್ಥಾಸ್ಯತಿ ಚ, ಕಾಲ ಈದೃಶ ಉಪಸ್ಥಾಸ್ಯತಿ|
നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.
45 ಅಥ ಮಧ್ಯೇಮನ್ದಿರಂ ಪ್ರವಿಶ್ಯ ತತ್ರತ್ಯಾನ್ ಕ್ರಯಿವಿಕ್ರಯಿಣೋ ಬಹಿಷ್ಕುರ್ವ್ವನ್
പിന്നെ അവൻ ദൈവാലയത്തിൽ ചെന്നു വില്ക്കുന്നവരെ പുറത്താക്കിത്തുടങ്ങി:
46 ಅವದತ್ ಮದ್ಗೃಹಂ ಪ್ರಾರ್ಥನಾಗೃಹಮಿತಿ ಲಿಪಿರಾಸ್ತೇ ಕಿನ್ತು ಯೂಯಂ ತದೇವ ಚೈರಾಣಾಂ ಗಹ್ವರಂ ಕುರುಥ|
എന്റെ ആലയം പ്രാൎത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീൎത്തു എന്നു അവരോടു പറഞ്ഞു.
47 ಪಶ್ಚಾತ್ ಸ ಪ್ರತ್ಯಹಂ ಮಧ್ಯೇಮನ್ದಿರಮ್ ಉಪದಿದೇಶ; ತತಃ ಪ್ರಧಾನಯಾಜಕಾ ಅಧ್ಯಾಪಕಾಃ ಪ್ರಾಚೀನಾಶ್ಚ ತಂ ನಾಶಯಿತುಂ ಚಿಚೇಷ್ಟಿರೇ;
അവൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി.
48 ಕಿನ್ತು ತದುಪದೇಶೇ ಸರ್ವ್ವೇ ಲೋಕಾ ನಿವಿಷ್ಟಚಿತ್ತಾಃ ಸ್ಥಿತಾಸ್ತಸ್ಮಾತ್ ತೇ ತತ್ಕರ್ತ್ತುಂ ನಾವಕಾಶಂ ಪ್ರಾಪುಃ|
എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാൽ എന്തു ചെയ്യേണ്ടു എന്നു അവർ അറിഞ്ഞില്ല.

< ಲೂಕಃ 19 >