< ಲೂಕಃ 11 >

1 ಅನನ್ತರಂ ಸ ಕಸ್ಮಿಂಶ್ಚಿತ್ ಸ್ಥಾನೇ ಪ್ರಾರ್ಥಯತ ತತ್ಸಮಾಪ್ತೌ ಸತ್ಯಾಂ ತಸ್ಯೈಕಃ ಶಿಷ್ಯಸ್ತಂ ಜಗಾದ ಹೇ ಪ್ರಭೋ ಯೋಹನ್ ಯಥಾ ಸ್ವಶಿಷ್ಯಾನ್ ಪ್ರಾರ್ಥಯಿತುಮ್ ಉಪದಿಷ್ಟವಾನ್ ತಥಾ ಭವಾನಪ್ಯಸ್ಮಾನ್ ಉಪದಿಶತು|
അവൻ ഒരു സ്ഥലത്തു പ്രാൎത്ഥിച്ചുകൊണ്ടിരുന്നു; തീൎന്നശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: കൎത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാൎത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.
2 ತಸ್ಮಾತ್ ಸ ಕಥಯಾಮಾಸ, ಪ್ರಾರ್ಥನಕಾಲೇ ಯೂಯಮ್ ಇತ್ಥಂ ಕಥಯಧ್ವಂ, ಹೇ ಅಸ್ಮಾಕಂ ಸ್ವರ್ಗಸ್ಥಪಿತಸ್ತವ ನಾಮ ಪೂಜ್ಯಂ ಭವತು; ತವ ರಾಜತ್ವಂ ಭವತು; ಸ್ವರ್ಗೇ ಯಥಾ ತಥಾ ಪೃಥಿವ್ಯಾಮಪಿ ತವೇಚ್ಛಯಾ ಸರ್ವ್ವಂ ಭವತು|
അവൻ അവരോടു പറഞ്ഞതു: നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു: [സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; [നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ]
3 ಪ್ರತ್ಯಹಮ್ ಅಸ್ಮಾಕಂ ಪ್ರಯೋಜನೀಯಂ ಭೋಜ್ಯಂ ದೇಹಿ|
ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.
4 ಯಥಾ ವಯಂ ಸರ್ವ್ವಾನ್ ಅಪರಾಧಿನಃ ಕ್ಷಮಾಮಹೇ ತಥಾ ತ್ವಮಪಿ ಪಾಪಾನ್ಯಸ್ಮಾಕಂ ಕ್ಷಮಸ್ವ| ಅಸ್ಮಾನ್ ಪರೀಕ್ಷಾಂ ಮಾನಯ ಕಿನ್ತು ಪಾಪಾತ್ಮನೋ ರಕ್ಷ|
ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയിൽ കടത്തരുതേ: [ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.]
5 ಪಶ್ಚಾತ್ ಸೋಪರಮಪಿ ಕಥಿತವಾನ್ ಯದಿ ಯುಷ್ಮಾಕಂ ಕಸ್ಯಚಿದ್ ಬನ್ಧುಸ್ತಿಷ್ಠತಿ ನಿಶೀಥೇ ಚ ತಸ್ಯ ಸಮೀಪಂ ಸ ಗತ್ವಾ ವದತಿ,
പിന്നെ അവൻ അവരോടു പറഞ്ഞതു: നിങ്ങളിൽ ആൎക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ടു എന്നിരിക്കട്ടെ; അവൻ അൎദ്ധരാത്രിക്കു അവന്റെ അടുക്കൽ ചെന്നു: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം;
6 ಹೇ ಬನ್ಧೋ ಪಥಿಕ ಏಕೋ ಬನ್ಧು ರ್ಮಮ ನಿವೇಶನಮ್ ಆಯಾತಃ ಕಿನ್ತು ತಸ್ಯಾತಿಥ್ಯಂ ಕರ್ತ್ತುಂ ಮಮಾನ್ತಿಕೇ ಕಿಮಪಿ ನಾಸ್ತಿ, ಅತಏವ ಪೂಪತ್ರಯಂ ಮಹ್ಯಮ್ ಋಣಂ ದೇಹಿ;
എന്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവന്നു വിളമ്പിക്കൊടുപ്പാൻ എന്റെ പക്കൽ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാൽ:
7 ತದಾ ಸ ಯದಿ ಗೃಹಮಧ್ಯಾತ್ ಪ್ರತಿವದತಿ ಮಾಂ ಮಾ ಕ್ಲಿಶಾನ, ಇದಾನೀಂ ದ್ವಾರಂ ರುದ್ಧಂ ಶಯನೇ ಮಯಾ ಸಹ ಬಾಲಕಾಶ್ಚ ತಿಷ್ಠನ್ತಿ ತುಭ್ಯಂ ದಾತುಮ್ ಉತ್ಥಾತುಂ ನ ಶಕ್ನೋಮಿ,
എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാൻ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും
8 ತರ್ಹಿ ಯುಷ್ಮಾನಹಂ ವದಾಮಿ, ಸ ಯದಿ ಮಿತ್ರತಯಾ ತಸ್ಮೈ ಕಿಮಪಿ ದಾತುಂ ನೋತ್ತಿಷ್ಠತಿ ತಥಾಪಿ ವಾರಂ ವಾರಂ ಪ್ರಾರ್ಥನಾತ ಉತ್ಥಾಪಿತಃ ಸನ್ ಯಸ್ಮಿನ್ ತಸ್ಯ ಪ್ರಯೋಜನಂ ತದೇವ ದಾಸ್ಯತಿ|
അവൻ സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവൻ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
9 ಅತಃ ಕಾರಣಾತ್ ಕಥಯಾಮಿ, ಯಾಚಧ್ವಂ ತತೋ ಯುಷ್ಮಭ್ಯಂ ದಾಸ್ಯತೇ, ಮೃಗಯಧ್ವಂ ತತ ಉದ್ದೇಶಂ ಪ್ರಾಪ್ಸ್ಯಥ, ದ್ವಾರಮ್ ಆಹತ ತತೋ ಯುಷ್ಮಭ್ಯಂ ದ್ವಾರಂ ಮೋಕ್ಷ್ಯತೇ|
യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
10 ಯೋ ಯಾಚತೇ ಸ ಪ್ರಾಪ್ನೋತಿ, ಯೋ ಮೃಗಯತೇ ಸ ಏವೋದ್ದೇಶಂ ಪ್ರಾಪ್ನೋತಿ, ಯೋ ದ್ವಾರಮ್ ಆಹನ್ತಿ ತದರ್ಥಂ ದ್ವಾರಂ ಮೋಚ್ಯತೇ|
യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
11 ಪುತ್ರೇಣ ಪೂಪೇ ಯಾಚಿತೇ ತಸ್ಮೈ ಪಾಷಾಣಂ ದದಾತಿ ವಾ ಮತ್ಸ್ಯೇ ಯಾಚಿತೇ ತಸ್ಮೈ ಸರ್ಪಂ ದದಾತಿ
എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ?
12 ವಾ ಅಣ್ಡೇ ಯಾಚಿತೇ ತಸ್ಮೈ ವೃಶ್ಚಿಕಂ ದದಾತಿ ಯುಷ್ಮಾಕಂ ಮಧ್ಯೇ ಕ ಏತಾದೃಶಃ ಪಿತಾಸ್ತೇ?
മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?
13 ತಸ್ಮಾದೇವ ಯೂಯಮಭದ್ರಾ ಅಪಿ ಯದಿ ಸ್ವಸ್ವಬಾಲಕೇಭ್ಯ ಉತ್ತಮಾನಿ ದ್ರವ್ಯಾಣಿ ದಾತುಂ ಜಾನೀಥ ತರ್ಹ್ಯಸ್ಮಾಕಂ ಸ್ವರ್ಗಸ್ಥಃ ಪಿತಾ ನಿಜಯಾಚಕೇಭ್ಯಃ ಕಿಂ ಪವಿತ್ರಮ್ ಆತ್ಮಾನಂ ನ ದಾಸ್ಯತಿ?
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വൎഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവൎക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
14 ಅನನ್ತರಂ ಯೀಶುನಾ ಕಸ್ಮಾಚ್ಚಿದ್ ಏಕಸ್ಮಿನ್ ಮೂಕಭೂತೇ ತ್ಯಾಜಿತೇ ಸತಿ ಸ ಭೂತತ್ಯಕ್ತೋ ಮಾನುಷೋ ವಾಕ್ಯಂ ವಕ್ತುಮ್ ಆರೇಭೇ; ತತೋ ಲೋಕಾಃ ಸಕಲಾ ಆಶ್ಚರ್ಯ್ಯಂ ಮೇನಿರೇ|
ഒരിക്കൽ അവൻ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചൎയ്യപെട്ടു.
15 ಕಿನ್ತು ತೇಷಾಂ ಕೇಚಿದೂಚು ರ್ಜನೋಯಂ ಬಾಲಸಿಬೂಬಾ ಅರ್ಥಾದ್ ಭೂತರಾಜೇನ ಭೂತಾನ್ ತ್ಯಾಜಯತಿ|
അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു.
16 ತಂ ಪರೀಕ್ಷಿತುಂ ಕೇಚಿದ್ ಆಕಾಶೀಯಮ್ ಏಕಂ ಚಿಹ್ನಂ ದರ್ಶಯಿತುಂ ತಂ ಪ್ರಾರ್ಥಯಾಞ್ಚಕ್ರಿರೇ|
വേറെ ചിലർ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു.
17 ತದಾ ಸ ತೇಷಾಂ ಮನಃಕಲ್ಪನಾಂ ಜ್ಞಾತ್ವಾ ಕಥಯಾಮಾಸ, ಕಸ್ಯಚಿದ್ ರಾಜ್ಯಸ್ಯ ಲೋಕಾ ಯದಿ ಪರಸ್ಪರಂ ವಿರುನ್ಧನ್ತಿ ತರ್ಹಿ ತದ್ ರಾಜ್ಯಮ್ ನಶ್ಯತಿ; ಕೇಚಿದ್ ಗೃಹಸ್ಥಾ ಯದಿ ಪರಸ್ಪರಂ ವಿರುನ್ಧನ್ತಿ ತರ್ಹಿ ತೇಪಿ ನಶ್ಯನ್ತಿ|
അവൻ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതു: തന്നിൽതന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഓരോന്നും വീഴും.
18 ತಥೈವ ಶೈತಾನಪಿ ಸ್ವಲೋಕಾನ್ ಯದಿ ವಿರುಣದ್ಧಿ ತದಾ ತಸ್ಯ ರಾಜ್ಯಂ ಕಥಂ ಸ್ಥಾಸ್ಯತಿ? ಬಾಲಸಿಬೂಬಾಹಂ ಭೂತಾನ್ ತ್ಯಾಜಯಾಮಿ ಯೂಯಮಿತಿ ವದಥ|
സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.
19 ಯದ್ಯಹಂ ಬಾಲಸಿಬೂಬಾ ಭೂತಾನ್ ತ್ಯಾಜಯಾಮಿ ತರ್ಹಿ ಯುಷ್ಮಾಕಂ ಸನ್ತಾನಾಃ ಕೇನ ತ್ಯಾಜಯನ್ತಿ? ತಸ್ಮಾತ್ ತಏವ ಕಥಾಯಾ ಏತಸ್ಯಾ ವಿಚಾರಯಿತಾರೋ ಭವಿಷ್ಯನ್ತಿ|
ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപതികൾ ആകും.
20 ಕಿನ್ತು ಯದ್ಯಹಮ್ ಈಶ್ವರಸ್ಯ ಪರಾಕ್ರಮೇಣ ಭೂತಾನ್ ತ್ಯಾಜಯಾಮಿ ತರ್ಹಿ ಯುಷ್ಮಾಕಂ ನಿಕಟಮ್ ಈಶ್ವರಸ್ಯ ರಾಜ್ಯಮವಶ್ಯಮ್ ಉಪತಿಷ್ಠತಿ|
എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.
21 ಬಲವಾನ್ ಪುಮಾನ್ ಸುಸಜ್ಜಮಾನೋ ಯತಿಕಾಲಂ ನಿಜಾಟ್ಟಾಲಿಕಾಂ ರಕ್ಷತಿ ತತಿಕಾಲಂ ತಸ್ಯ ದ್ರವ್ಯಂ ನಿರುಪದ್ರವಂ ತಿಷ್ಠತಿ|
ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.
22 ಕಿನ್ತು ತಸ್ಮಾದ್ ಅಧಿಕಬಲಃ ಕಶ್ಚಿದಾಗತ್ಯ ಯದಿ ತಂ ಜಯತಿ ತರ್ಹಿ ಯೇಷು ಶಸ್ತ್ರಾಸ್ತ್ರೇಷು ತಸ್ಯ ವಿಶ್ವಾಸ ಆಸೀತ್ ತಾನಿ ಸರ್ವ್ವಾಣಿ ಹೃತ್ವಾ ತಸ್ಯ ದ್ರವ್ಯಾಣಿ ಗೃಹ್ಲಾತಿ|
അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സൎവ്വായുധവൎഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു.
23 ಅತಃ ಕಾರಣಾದ್ ಯೋ ಮಮ ಸಪಕ್ಷೋ ನ ಸ ವಿಪಕ್ಷಃ, ಯೋ ಮಯಾ ಸಹ ನ ಸಂಗೃಹ್ಲಾತಿ ಸ ವಿಕಿರತಿ|
എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേൎക്കാത്തവൻ ചിതറിക്കുന്നു.
24 ಅಪರಞ್ಚ ಅಮೇಧ್ಯಭೂತೋ ಮಾನುಷಸ್ಯಾನ್ತರ್ನಿರ್ಗತ್ಯ ಶುಷ್ಕಸ್ಥಾನೇ ಭ್ರಾನ್ತ್ವಾ ವಿಶ್ರಾಮಂ ಮೃಗಯತೇ ಕಿನ್ತು ನ ಪ್ರಾಪ್ಯ ವದತಿ ಮಮ ಯಸ್ಮಾದ್ ಗೃಹಾದ್ ಆಗತೋಹಂ ಪುನಸ್ತದ್ ಗೃಹಂ ಪರಾವೃತ್ಯ ಯಾಮಿ|
അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളിൽ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടു: ഞാൻ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു,
25 ತತೋ ಗತ್ವಾ ತದ್ ಗೃಹಂ ಮಾರ್ಜಿತಂ ಶೋಭಿತಞ್ಚ ದೃಷ್ಟ್ವಾ
അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.
26 ತತ್ಕ್ಷಣಮ್ ಅಪಗತ್ಯ ಸ್ವಸ್ಮಾದಪಿ ದುರ್ಮ್ಮತೀನ್ ಅಪರಾನ್ ಸಪ್ತಭೂತಾನ್ ಸಹಾನಯತಿ ತೇ ಚ ತದ್ಗೃಹಂ ಪವಿಶ್ಯ ನಿವಸನ್ತಿ| ತಸ್ಮಾತ್ ತಸ್ಯ ಮನುಷ್ಯಸ್ಯ ಪ್ರಥಮದಶಾತಃ ಶೇಷದಶಾ ದುಃಖತರಾ ಭವತಿ|
അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതിൽ കടന്നു പാൎത്തിട്ടു ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാൾ വല്ലാതെയായി ഭവിക്കും.
27 ಅಸ್ಯಾಃ ಕಥಾಯಾಃ ಕಥನಕಾಲೇ ಜನತಾಮಧ್ಯಸ್ಥಾ ಕಾಚಿನ್ನಾರೀ ತಮುಚ್ಚೈಃಸ್ವರಂ ಪ್ರೋವಾಚ, ಯಾ ಯೋಷಿತ್ ತ್ವಾಂ ಗರ್ಬ್ಭೇಽಧಾರಯತ್ ಸ್ತನ್ಯಮಪಾಯಯಚ್ಚ ಸೈವ ಧನ್ಯಾ|
ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.
28 ಕಿನ್ತು ಸೋಕಥಯತ್ ಯೇ ಪರಮೇಶ್ವರಸ್ಯ ಕಥಾಂ ಶ್ರುತ್ವಾ ತದನುರೂಪಮ್ ಆಚರನ್ತಿ ತಏವ ಧನ್ಯಾಃ|
അതിന്നു അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
29 ತತಃ ಪರಂ ತಸ್ಯಾನ್ತಿಕೇ ಬಹುಲೋಕಾನಾಂ ಸಮಾಗಮೇ ಜಾತೇ ಸ ವಕ್ತುಮಾರೇಭೇ, ಆಧುನಿಕಾ ದುಷ್ಟಲೋಕಾಶ್ಚಿಹ್ನಂ ದ್ರಷ್ಟುಮಿಚ್ಛನ್ತಿ ಕಿನ್ತು ಯೂನಸ್ಭವಿಷ್ಯದ್ವಾದಿನಶ್ಚಿಹ್ನಂ ವಿನಾನ್ಯತ್ ಕಿಞ್ಚಿಚ್ಚಿಹ್ನಂ ತಾನ್ ನ ದರ್ಶಯಿಷ್ಯತೇ|
പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞുതുടങ്ങിയതു: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല.
30 ಯೂನಸ್ ತು ಯಥಾ ನೀನಿವೀಯಲೋಕಾನಾಂ ಸಮೀಪೇ ಚಿಹ್ನರೂಪೋಭವತ್ ತಥಾ ವಿದ್ಯಮಾನಲೋಕಾನಾಮ್ ಏಷಾಂ ಸಮೀಪೇ ಮನುಷ್ಯಪುತ್ರೋಪಿ ಚಿಹ್ನರೂಪೋ ಭವಿಷ್ಯತಿ|
യോനാ നീനെവേക്കാൎക്കു അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറെക്കും ആകും.
31 ವಿಚಾರಸಮಯೇ ಇದಾನೀನ್ತನಲೋಕಾನಾಂ ಪ್ರಾತಿಕೂಲ್ಯೇನ ದಕ್ಷಿಣದೇಶೀಯಾ ರಾಜ್ಞೀ ಪ್ರೋತ್ಥಾಯ ತಾನ್ ದೋಷಿಣಃ ಕರಿಷ್ಯತಿ, ಯತಃ ಸಾ ರಾಜ್ಞೀ ಸುಲೇಮಾನ ಉಪದೇಶಕಥಾಂ ಶ್ರೋತುಂ ಪೃಥಿವ್ಯಾಃ ಸೀಮಾತ ಆಗಚ್ಛತ್ ಕಿನ್ತು ಪಶ್ಯತ ಸುಲೇಮಾನೋಪಿ ಗುರುತರ ಏಕೋ ಜನೋಽಸ್ಮಿನ್ ಸ್ಥಾನೇ ವಿದ್ಯತೇ|
തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിൎത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
32 ಅಪರಞ್ಚ ವಿಚಾರಸಮಯೇ ನೀನಿವೀಯಲೋಕಾ ಅಪಿ ವರ್ತ್ತಮಾನಕಾಲಿಕಾನಾಂ ಲೋಕಾನಾಂ ವೈಪರೀತ್ಯೇನ ಪ್ರೋತ್ಥಾಯ ತಾನ್ ದೋಷಿಣಃ ಕರಿಷ್ಯನ್ತಿ, ಯತೋ ಹೇತೋಸ್ತೇ ಯೂನಸೋ ವಾಕ್ಯಾತ್ ಚಿತ್ತಾನಿ ಪರಿವರ್ತ್ತಯಾಮಾಸುಃ ಕಿನ್ತು ಪಶ್ಯತ ಯೂನಸೋತಿಗುರುತರ ಏಕೋ ಜನೋಽಸ್ಮಿನ್ ಸ್ಥಾನೇ ವಿದ್ಯತೇ|
നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ.
33 ಪ್ರದೀಪಂ ಪ್ರಜ್ವಾಲ್ಯ ದ್ರೋಣಸ್ಯಾಧಃ ಕುತ್ರಾಪಿ ಗುಪ್ತಸ್ಥಾನೇ ವಾ ಕೋಪಿ ನ ಸ್ಥಾಪಯತಿ ಕಿನ್ತು ಗೃಹಪ್ರವೇಶಿಭ್ಯೋ ದೀಪ್ತಿಂ ದಾತಂ ದೀಪಾಧಾರೋಪರ್ಯ್ಯೇವ ಸ್ಥಾಪಯತಿ|
വിളക്കു കൊളുത്തീട്ടു ആരും നിലവറയിലോ പറയിൻ കീഴിലോ വെക്കാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.
34 ದೇಹಸ್ಯ ಪ್ರದೀಪಶ್ಚಕ್ಷುಸ್ತಸ್ಮಾದೇವ ಚಕ್ಷು ರ್ಯದಿ ಪ್ರಸನ್ನಂ ಭವತಿ ತರ್ಹಿ ತವ ಸರ್ವ್ವಶರೀರಂ ದೀಪ್ತಿಮದ್ ಭವಿಷ್ಯತಿ ಕಿನ್ತು ಚಕ್ಷು ರ್ಯದಿ ಮಲೀಮಸಂ ತಿಷ್ಠತಿ ತರ್ಹಿ ಸರ್ವ್ವಶರೀರಂ ಸಾನ್ಧಕಾರಂ ಸ್ಥಾಸ್ಯತಿ|
ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.
35 ಅಸ್ಮಾತ್ ಕಾರಣಾತ್ ತವಾನ್ತಃಸ್ಥಂ ಜ್ಯೋತಿ ರ್ಯಥಾನ್ಧಕಾರಮಯಂ ನ ಭವತಿ ತದರ್ಥೇ ಸಾವಧಾನೋ ಭವ|
ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക.
36 ಯತಃ ಶರೀರಸ್ಯ ಕುತ್ರಾಪ್ಯಂಶೇ ಸಾನ್ಧಕಾರೇ ನ ಜಾತೇ ಸರ್ವ್ವಂ ಯದಿ ದೀಪ್ತಿಮತ್ ತಿಷ್ಠತಿ ತರ್ಹಿ ತುಭ್ಯಂ ದೀಪ್ತಿದಾಯಿಪ್ರೋಜ್ಜ್ವಲನ್ ಪ್ರದೀಪ ಇವ ತವ ಸವರ್ವಶರೀರಂ ದೀಪ್ತಿಮದ್ ಭವಿಷ್ಯತಿ|
നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ വിളക്കു തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.
37 ಏತತ್ಕಥಾಯಾಃ ಕಥನಕಾಲೇ ಫಿರುಶ್ಯೇಕೋ ಭೇಜನಾಯ ತಂ ನಿಮನ್ತ್ರಯಾಮಾಸ, ತತಃ ಸ ಗತ್ವಾ ಭೋಕ್ತುಮ್ ಉಪವಿವೇಶ|
അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു.
38 ಕಿನ್ತು ಭೋಜನಾತ್ ಪೂರ್ವ್ವಂ ನಾಮಾಙ್ಕ್ಷೀತ್ ಏತದ್ ದೃಷ್ಟ್ವಾ ಸ ಫಿರುಶ್ಯಾಶ್ಚರ್ಯ್ಯಂ ಮೇನೇ|
മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചൎയ്യപ്പെട്ടു.
39 ತದಾ ಪ್ರಭುಸ್ತಂ ಪ್ರೋವಾಚ ಯೂಯಂ ಫಿರೂಶಿಲೋಕಾಃ ಪಾನಪಾತ್ರಾಣಾಂ ಭೋಜನಪಾತ್ರಾಣಾಞ್ಚ ಬಹಿಃ ಪರಿಷ್ಕುರುಥ ಕಿನ್ತು ಯುಷ್ಮಾಕಮನ್ತ ರ್ದೌರಾತ್ಮ್ಯೈ ರ್ದುಷ್ಕ್ರಿಯಾಭಿಶ್ಚ ಪರಿಪೂರ್ಣಂ ತಿಷ್ಠತಿ|
കൎത്താവു അവനോടു: പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവൎച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
40 ಹೇ ಸರ್ವ್ವೇ ನಿರ್ಬೋಧಾ ಯೋ ಬಹಿಃ ಸಸರ್ಜ ಸ ಏವ ಕಿಮನ್ತ ರ್ನ ಸಸರ್ಜ?
മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയതു?
41 ತತ ಏವ ಯುಷ್ಮಾಭಿರನ್ತಃಕರಣಂ (ಈಶ್ವರಾಯ) ನಿವೇದ್ಯತಾಂ ತಸ್ಮಿನ್ ಕೃತೇ ಯುಷ್ಮಾಕಂ ಸರ್ವ್ವಾಣಿ ಶುಚಿತಾಂ ಯಾಸ್ಯನ್ತಿ|
അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും എന്നു പറഞ്ഞു.
42 ಕಿನ್ತು ಹನ್ತ ಫಿರೂಶಿಗಣಾ ಯೂಯಂ ನ್ಯಾಯಮ್ ಈಶ್ವರೇ ಪ್ರೇಮ ಚ ಪರಿತ್ಯಜ್ಯ ಪೋದಿನಾಯಾ ಅರುದಾದೀನಾಂ ಸರ್ವ್ವೇಷಾಂ ಶಾಕಾನಾಞ್ಚ ದಶಮಾಂಶಾನ್ ದತ್ಥ ಕಿನ್ತು ಪ್ರಥಮಂ ಪಾಲಯಿತ್ವಾ ಶೇಷಸ್ಯಾಲಙ್ಘನಂ ಯುಷ್ಮಾಕಮ್ ಉಚಿತಮಾಸೀತ್|
പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.
43 ಹಾ ಹಾ ಫಿರೂಶಿನೋ ಯೂಯಂ ಭಜನಗೇಹೇ ಪ್ರೋಚ್ಚಾಸನೇ ಆಪಣೇಷು ಚ ನಮಸ್ಕಾರೇಷು ಪ್ರೀಯಧ್ವೇ|
പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്കു അയ്യോ കഷ്ടം;
44 ವತ ಕಪಟಿನೋಽಧ್ಯಾಪಕಾಃ ಫಿರೂಶಿನಶ್ಚ ಲೋಕಾಯತ್ ಶ್ಮಶಾನಮ್ ಅನುಪಲಭ್ಯ ತದುಪರಿ ಗಚ್ಛನ್ತಿ ಯೂಯಮ್ ತಾದೃಗಪ್ರಕಾಶಿತಶ್ಮಶಾನವಾದ್ ಭವಥ|
നിങ്ങൾ കാണ്മാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല.
45 ತದಾನೀಂ ವ್ಯವಸ್ಥಾಪಕಾನಾಮ್ ಏಕಾ ಯೀಶುಮವದತ್, ಹೇ ಉಪದೇಶಕ ವಾಕ್ಯೇನೇದೃಶೇನಾಸ್ಮಾಸ್ವಪಿ ದೋಷಮ್ ಆರೋಪಯಸಿ|
ന്യായശാസ്ത്രിമാരിൽ ഒരുത്തൻ അവനോടു: ഗുരോ, ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.
46 ತತಃ ಸ ಉವಾಚ, ಹಾ ಹಾ ವ್ಯವಸ್ಥಾಪಕಾ ಯೂಯಮ್ ಮಾನುಷಾಣಾಮ್ ಉಪರಿ ದುಃಸಹ್ಯಾನ್ ಭಾರಾನ್ ನ್ಯಸ್ಯಥ ಕಿನ್ತು ಸ್ವಯಮ್ ಏಕಾಙ್ಗುಲ್ಯಾಪಿ ತಾನ್ ಭಾರಾನ್ ನ ಸ್ಪೃಶಥ|
അതിന്നു അവൻ പറഞ്ഞതു: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
47 ಹನ್ತ ಯುಷ್ಮಾಕಂ ಪೂರ್ವ್ವಪುರುಷಾ ಯಾನ್ ಭವಿಷ್ಯದ್ವಾದಿನೋಽವಧಿಷುಸ್ತೇಷಾಂ ಶ್ಮಶಾನಾನಿ ಯೂಯಂ ನಿರ್ಮ್ಮಾಥ|
നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു.
48 ತೇನೈವ ಯೂಯಂ ಸ್ವಪೂರ್ವ್ವಪುರುಷಾಣಾಂ ಕರ್ಮ್ಮಾಣಿ ಸಂಮನ್ಯಧ್ವೇ ತದೇವ ಸಪ್ರಮಾಣಂ ಕುರುಥ ಚ, ಯತಸ್ತೇ ತಾನವಧಿಷುಃ ಯೂಯಂ ತೇಷಾಂ ಶ್ಮಶಾನಾನಿ ನಿರ್ಮ್ಮಾಥ|
അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു.
49 ಅತಏವ ಈಶ್ವರಸ್ಯ ಶಾಸ್ತ್ರೇ ಪ್ರೋಕ್ತಮಸ್ತಿ ತೇಷಾಮನ್ತಿಕೇ ಭವಿಷ್ಯದ್ವಾದಿನಃ ಪ್ರೇರಿತಾಂಶ್ಚ ಪ್ರೇಷಯಿಷ್ಯಾಮಿ ತತಸ್ತೇ ತೇಷಾಂ ಕಾಂಶ್ಚನ ಹನಿಷ್ಯನ್ತಿ ಕಾಂಶ್ಚನ ತಾಡಶ್ಷ್ಯಿನ್ತಿ|
അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നതു: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.
50 ಏತಸ್ಮಾತ್ ಕಾರಣಾತ್ ಹಾಬಿಲಃ ಶೋಣಿತಪಾತಮಾರಭ್ಯ ಮನ್ದಿರಯಜ್ಞವೇದ್ಯೋ ರ್ಮಧ್ಯೇ ಹತಸ್ಯ ಸಿಖರಿಯಸ್ಯ ರಕ್ತಪಾತಪರ್ಯ್ಯನ್ತಂ
ഹാബേലിന്റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവിൽവെച്ചു പട്ടുപോയ സെഖൎയ്യാവിന്റെ രക്തം വരെ
51 ಜಗತಃ ಸೃಷ್ಟಿಮಾರಭ್ಯ ಪೃಥಿವ್ಯಾಂ ಭವಿಷ್ಯದ್ವಾದಿನಾಂ ಯತಿರಕ್ತಪಾತಾ ಜಾತಾಸ್ತತೀನಾಮ್ ಅಪರಾಧದಣ್ಡಾ ಏಷಾಂ ವರ್ತ್ತಮಾನಲೋಕಾನಾಂ ಭವಿಷ್ಯನ್ತಿ, ಯುಷ್ಮಾನಹಂ ನಿಶ್ಚಿತಂ ವದಾಮಿ ಸರ್ವ್ವೇ ದಣ್ಡಾ ವಂಶಸ್ಯಾಸ್ಯ ಭವಿಷ್ಯನ್ತಿ|
ലോക സ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
52 ಹಾ ಹಾ ವ್ಯವಸ್ಥಪಕಾ ಯೂಯಂ ಜ್ಞಾನಸ್ಯ ಕುಞ್ಚಿಕಾಂ ಹೃತ್ವಾ ಸ್ವಯಂ ನ ಪ್ರವಿಷ್ಟಾ ಯೇ ಪ್ರವೇಷ್ಟುಞ್ಚ ಪ್ರಯಾಸಿನಸ್ತಾನಪಿ ಪ್ರವೇಷ್ಟುಂ ವಾರಿತವನ್ತಃ|
ന്യായശാസ്ത്രിമാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.
53 ಇತ್ಥಂ ಕಥಾಕಥನಾದ್ ಅಧ್ಯಾಪಕಾಃ ಫಿರೂಶಿನಶ್ಚ ಸತರ್ಕಾಃ
അവൻ അവിടംവിട്ടുപോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും
54 ಸನ್ತಸ್ತಮಪವದಿತುಂ ತಸ್ಯ ಕಥಾಯಾ ದೋಷಂ ಧರ್ತ್ತಮಿಚ್ಛನ್ತೋ ನಾನಾಖ್ಯಾನಕಥನಾಯ ತಂ ಪ್ರವರ್ತ್ತಯಿತುಂ ಕೋಪಯಿತುಞ್ಚ ಪ್ರಾರೇಭಿರೇ|
അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായിൽ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.

< ಲೂಕಃ 11 >