< gālātinaḥ 3 >

1 hē nirbbōdhā gālātilōkāḥ, yuṣmākaṁ madhyē kruśē hata iva yīśuḥ khrīṣṭō yuṣmākaṁ samakṣaṁ prakāśita āsīt atō yūyaṁ yathā satyaṁ vākyaṁ na gr̥hlītha tathā kēnāmuhyata?
ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ?
2 ahaṁ yuṣmattaḥ kathāmēkāṁ jijñāsē yūyam ātmānaṁ kēnālabhadhvaṁ? vyavasthāpālanēna kiṁ vā viśvāsavākyasya śravaṇēna?
ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?
3 yūyaṁ kim īdr̥g abōdhā yad ātmanā karmmārabhya śarīrēṇa tat sādhayituṁ yatadhvē?
നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?
4 tarhi yuṣmākaṁ gurutarō duḥkhabhōgaḥ kiṁ niṣphalō bhaviṣyati? kuphalayuktō vā kiṁ bhaviṣyati?
വെറുതെ അത്രേ എന്നു വരികിൽ.
5 yō yuṣmabhyam ātmānaṁ dattavān yuṣmanmadhya āścaryyāṇi karmmāṇi ca sādhitavān sa kiṁ vyavasthāpālanēna viśvāsavākyasya śravaṇēna vā tat kr̥tavān?
എന്നാൽ നിങ്ങൾക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീൎയ്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു?
6 likhitamāstē, ibrāhīma īśvarē vyaśvasīt sa ca viśvāsastasmai puṇyārthaṁ gaṇitō babhūva,
അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.
7 atō yē viśvāsāśritāsta ēvēbrāhīmaḥ santānā iti yuṣmābhi rjñāyatāṁ|
അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്നു അറിവിൻ.
8 īśvarō bhinnajātīyān viśvāsēna sapuṇyīkariṣyatīti pūrvvaṁ jñātvā śāstradātā pūrvvam ibrāhīmaṁ susaṁvādaṁ śrāvayana jagāda, tvattō bhinnajātīyāḥ sarvva āśiṣaṁ prāpsyantīti|
എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.
9 atō yē viśvāsāśritāstē viśvāsinēbrāhīmā sārddham āśiṣaṁ labhantē|
അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.
10 yāvantō lōkā vyavasthāyāḥ karmmaṇyāśrayanti tē sarvvē śāpādhīnā bhavanti yatō likhitamāstē, yathā, "yaḥ kaścid ētasya vyavasthāgranthasya sarvvavākyāni niścidraṁ na pālayati sa śapta iti|"
എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‌വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ.
11 īśvarasya sākṣāt kō'pi vyavasthayā sapuṇyō na bhavati tada vyaktaṁ yataḥ "puṇyavān mānavō viśvāsēna jīviṣyatīti" śāstrīyaṁ vacaḥ|
എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു.
12 vyavasthā tu viśvāsasambandhinī na bhavati kintvētāni yaḥ pālayiṣyati sa ēva tai rjīviṣyatītiniyamasambandhinī|
ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ.
13 khrīṣṭō'smān parikrīya vyavasthāyāḥ śāpāt mōcitavān yatō'smākaṁ vinimayēna sa svayaṁ śāpāspadamabhavat tadadhi likhitamāstē, yathā, "yaḥ kaścit tarāvullambyatē sō'bhiśapta iti|"
“മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീൎന്നു, ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.
14 tasmād khrīṣṭēna yīśunēvrāhīma āśī rbhinnajātīyalōkēṣu varttatē tēna vayaṁ pratijñātam ātmānaṁ viśvāsēna labdhuṁ śaknumaḥ|
അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ.
15 hē bhrātr̥gaṇa mānuṣāṇāṁ rītyanusārēṇāhaṁ kathayāmi kēnacit mānavēna yō niyamō niracāyi tasya vikr̥ti rvr̥ddhi rvā kēnāpi na kriyatē|
സഹോദരന്മാരേ, ഞാൻ മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്റെ നിയമം ആയാലും അതിന്നു ഉറപ്പു വന്നശേഷം ആരും ദുൎബ്ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല.
16 parantvibrāhīmē tasya santānāya ca pratijñāḥ prati śuśruvirē tatra santānaśabdaṁ bahuvacanāntam abhūtvā tava santānāyētyēkavacanāntaṁ babhūva sa ca santānaḥ khrīṣṭa ēva|
എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.
17 ataēvāhaṁ vadāmi, īśvarēṇa yō niyamaḥ purā khrīṣṭamadhi niracāyi tataḥ paraṁ triṁśadadhikacatuḥśatavatsarēṣu gatēṣu sthāpitā vyavasthā taṁ niyamaṁ nirarthakīkr̥tya tadīyapratijñā lōptuṁ na śaknōti|
ഞാൻ പറയുന്നതിന്റെ താല്പൎയ്യമോ: നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുൎബ്ബലമാക്കുന്നില്ല.
18 yasmāt sampadadhikārō yadi vyavasthayā bhavati tarhi pratijñayā na bhavati kintvīśvaraḥ pratijñayā tadadhikāritvam ibrāhīmē 'dadāt|
അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി.
19 tarhi vyavasthā kimbhūtā? pratijñā yasmai pratiśrutā tasya santānasyāgamanaṁ yāvad vyabhicāranivāraṇārthaṁ vyavasthāpi dattā, sā ca dūtairājñāpitā madhyasthasya karē samarpitā ca|
എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേൎത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.
20 naikasya madhyasthō vidyatē kintvīśvara ēka ēva|
ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം.
21 tarhi vyavasthā kim īśvarasya pratijñānāṁ viruddhā? tanna bhavatu| yasmād yadi sā vyavasthā jīvanadānēsamarthābhaviṣyat tarhi vyavasthayaiva puṇyalābhō'bhaviṣyat|
എന്നാൽ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നോരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു.
22 kintu yīśukhrīṣṭē yō viśvāsastatsambandhiyāḥ pratijñāyāḥ phalaṁ yad viśvāsilōkēbhyō dīyatē tadarthaṁ śāstradātā sarvvān pāpādhīnān gaṇayati|
എങ്കിലും വിശ്വസിക്കുന്നവൎക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.
23 ataēva viśvāsasyānāgatasamayē vayaṁ vyavasthādhīnāḥ santō viśvāsasyōdayaṁ yāvad ruddhā ivārakṣyāmahē|
വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു.
24 itthaṁ vayaṁ yad viśvāsēna sapuṇyībhavāmastadarthaṁ khrīṣṭasya samīpam asmān nētuṁ vyavasthāgrathō'smākaṁ vinētā babhūva|
അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.
25 kintvadhunāgatē viśvāsē vayaṁ tasya vinēturanadhīnā abhavāma|
വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല.
26 khrīṣṭē yīśau viśvasanāt sarvvē yūyam īśvarasya santānā jātāḥ|
ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
27 yūyaṁ yāvantō lōkāḥ khrīṣṭē majjitā abhavata sarvvē khrīṣṭaṁ parihitavantaḥ|
ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
28 atō yuṣmanmadhyē yihūdiyūnāninō rdāsasvatantrayō ryōṣāpuruṣayōśca kō'pi viśēṣō nāsti; sarvvē yūyaṁ khrīṣṭē yīśāvēka ēva|
അതിൽ യെഹൂദനും യവനനും എന്നില്ല, ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.
29 kiñca yūyaṁ yadi khrīṣṭasya bhavatha tarhi sutarām ibrāhīmaḥ santānāḥ pratijñayā sampadadhikāriṇaścādhvē|
ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.

< gālātinaḥ 3 >