< mathiḥ 7 >

1 yathā yūyaṁ doṣīkṛtā na bhavatha, tatkṛte'nyaṁ doṣiṇaṁ mā kuruta|
നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്.
2 yato yādṛśena doṣeṇa yūyaṁ parān doṣiṇaḥ kurutha, tādṛśena doṣeṇa yūyamapi doṣīkṛtā bhaviṣyatha, anyañca yena parimāṇena yuṣmābhiḥ parimīyate, tenaiva parimāṇena yuṣmatkṛte parimāyiṣyate|
നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.
3 aparañca nijanayane yā nāsā vidyate, tām anālocya tava sahajasya locane yat tṛṇam āste, tadeva kuto vīkṣase?
എന്നാൽ സ്വന്തകണ്ണിൽ തടിക്കഷണം ഇരിക്കുന്നത് നോക്കാതെ സഹോദരന്റെ കണ്ണിലെ ചെറിയ വൈക്കോൽ കരട് നോക്കുന്നത് എന്ത്?
4 tava nijalocane nāsāyāṁ vidyamānāyāṁ, he bhrātaḥ, tava nayanāt tṛṇaṁ bahiṣyartuṁ anujānīhi, kathāmetāṁ nijasahajāya kathaṁ kathayituṁ śaknoṣi?
അല്ല, സ്വന്തകണ്ണിൽ തടിക്കഷണം ഇരിക്കെ നീ സഹോദരനോട്: നിന്റെ കണ്ണിൽ നിന്നു വൈക്കോൽ കരട് എടുത്തുകളയട്ടെ എന്നു പറയുന്നത് എങ്ങനെ?
5 he kapaṭin, ādau nijanayanāt nāsāṁ bahiṣkuru tato nijadṛṣṭau suprasannāyāṁ tava bhrātṛ rlocanāt tṛṇaṁ bahiṣkartuṁ śakṣyasi|
കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിൽ നിന്ന് തടിക്കഷണം എടുത്തുകളയുക; പിന്നെ സഹോദരന്റെ കണ്ണിൽ നിന്ന് കരട് എടുത്തുകളയുവാൻ വ്യക്തമായി കാണും.
6 anyañca sārameyebhyaḥ pavitravastūni mā vitarata, varāhāṇāṁ samakṣañca muktā mā nikṣipata; nikṣepaṇāt te tāḥ sarvvāḥ padai rdalayiṣyanti, parāvṛtya yuṣmānapi vidārayiṣyanti|
വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുത്; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്; അവ കാൽ കൊണ്ട് അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരും.
7 yācadhvaṁ tato yuṣmabhyaṁ dāyiṣyate; mṛgayadhvaṁ tata uddeśaṁ lapsyadhve; dvāram āhata, tato yuṣmatkṛte muktaṁ bhaviṣyati|
യാചിപ്പിൻ എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കായി തുറക്കും.
8 yasmād yena yācyate, tena labhyate; yena mṛgyate tenoddeśaḥ prāpyate; yena ca dvāram āhanyate, tatkṛte dvāraṁ mocyate|
യാചിക്കുന്ന ഏവർക്കും ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കപ്പെടും.
9 ātmajena pūpe prārthite tasmai pāṣāṇaṁ viśrāṇayati,
മകൻ അപ്പം ചോദിച്ചാൽ അവന് കല്ല് കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളു?
10 mīne yācite ca tasmai bhujagaṁ vitarati, etādṛśaḥ pitā yuṣmākaṁ madhye ka āste?
൧൦മീൻ ചോദിച്ചാൽ അവന് പാമ്പിനെ കൊടുക്കുമോ?
11 tasmād yūyam abhadrāḥ santo'pi yadi nijabālakebhya uttamaṁ dravyaṁ dātuṁ jānītha, tarhi yuṣmākaṁ svargasthaḥ pitā svīyayācakebhyaḥ kimuttamāni vastūni na dāsyati?
൧൧അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!
12 yūṣmān pratītareṣāṁ yādṛśo vyavahāro yuṣmākaṁ priyaḥ, yūyaṁ tān prati tādṛśāneva vyavahārān vidhatta; yasmād vyavasthābhaviṣyadvādināṁ vacanānām iti sāram|
൧൨മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.
13 saṅkīrṇadvāreṇa praviśata; yato narakagamanāya yad dvāraṁ tad vistīrṇaṁ yacca vartma tad bṛhat tena bahavaḥ praviśanti|
൧൩ഇടുക്കുവാതിലിലൂടെ അകത്ത് കടക്കുവിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.
14 aparaṁ svargagamanāya yad dvāraṁ tat kīdṛk saṁkīrṇaṁ| yacca vartma tat kīdṛg durgamam| taduddeṣṭāraḥ kiyanto'lpāḥ|
൧൪ജീവങ്കലേക്ക് പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ.
15 aparañca ye janā meṣaveśena yuṣmākaṁ samīpam āgacchanti, kintvantardurantā vṛkā etādṛśebhyo bhaviṣyadvādibhyaḥ sāvadhānā bhavata, yūyaṁ phalena tān paricetuṁ śaknutha|
൧൫കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ ആടുകളുടെ വേഷം ധരിച്ചു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.
16 manujāḥ kiṁ kaṇṭakino vṛkṣād drākṣāphalāni śṛgālakolitaśca uḍumbaraphalāni śātayanti?
൧൬അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ?
17 tadvad uttama eva pādapa uttamaphalāni janayati, adhamapādapaevādhamaphalāni janayati|
൧൭അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ലഫലം കായ്ക്കുന്നു; ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു.
18 kintūttamapādapaḥ kadāpyadhamaphalāni janayituṁ na śaknoti, tathādhamopi pādapa uttamaphalāni janayituṁ na śaknoti|
൧൮നല്ല വൃക്ഷത്തിന് ചീത്ത ഫലവും ചീത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പാൻ കഴിയില്ല.
19 aparaṁ ye ye pādapā adhamaphalāni janayanti, te kṛttā vahnau kṣipyante|
൧൯നല്ലഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.
20 ataeva yūyaṁ phalena tān pariceṣyatha|
൨൦ആകയാൽ അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും.
21 ye janā māṁ prabhuṁ vadanti, te sarvve svargarājyaṁ pravekṣyanti tanna, kintu yo mānavo mama svargasthasya pituriṣṭaṁ karmma karoti sa eva pravekṣyati|
൨൧എന്നോട് കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, പ്രത്യുത സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്.
22 tad dine bahavo māṁ vadiṣyanti, he prabho he prabho, tava nāmnā kimasmāmi rbhaviṣyadvākyaṁ na vyāhṛtaṁ? tava nāmnā bhūtāḥ kiṁ na tyājitāḥ? tava nāmnā kiṁ nānādbhutāni karmmāṇi na kṛtāni?
൨൨കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോട് പറയും.
23 tadāhaṁ vadiṣyāmi, he kukarmmakāriṇo yuṣmān ahaṁ na vedmi, yūyaṁ matsamīpād dūrībhavata|
൨൩അന്ന് ഞാൻ പരസ്യമായി അവരോട് പ്രഖ്യാപിക്കും: “ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിരുന്നില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെവിട്ടു പോകുവിൻ”.
24 yaḥ kaścit mamaitāḥ kathāḥ śrutvā pālayati, sa pāṣāṇopari gṛhanirmmātrā jñāninā saha mayopamīyate|
൨൪ആകയാൽ എന്റെ ഈ വചനങ്ങളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ ഒക്കെയും പാറമേൽ വീട് പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.
25 yato vṛṣṭau satyām āplāva āgate vāyau vāte ca teṣu tadgehaṁ lagneṣu pāṣāṇopari tasya bhittestanna patati
൨൫വന്മഴ ചൊരിഞ്ഞു, നദികൾ പൊങ്ങി, കാറ്റ് അടിച്ചു, ആ വീടിന്മേൽ അടിച്ചു; എന്നാൽ അത് പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.
26 kintu yaḥ kaścit mamaitāḥ kathāḥ śrutvā na pālayati sa saikate gehanirmmātrā 'jñāninā upamīyate|
൨൬എന്റെ ഈ വചനങ്ങളെ കേൾക്കുകയും എന്നാൽ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവരൊക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.
27 yato jalavṛṣṭau satyām āplāva āgate pavane vāte ca tai rgṛhe samāghāte tat patati tatpatanaṁ mahad bhavati|
൨൭വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റ് അടിച്ചു ആ വീടിന്മേൽ അടിച്ചു, അത് വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.
28 yīśunaiteṣu vākyeṣu samāpiteṣu mānavāstadīyopadeśam āścaryyaṁ menire|
൨൮ഈ വചനങ്ങളെ യേശു പറഞ്ഞു തീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;
29 yasmāt sa upādhyāyā iva tān nopadideśa kintu samarthapuruṣa̮iva samupadideśa|
൨൯അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോട് ഉപദേശിച്ചത്.

< mathiḥ 7 >