< lūkaḥ 9 >

1 tataḥ paraṁ sa dvādaśaśiṣyānāhūya bhūtān tyājayituṁ rogān pratikarttuñca tebhyaḥ śaktimādhipatyañca dadau|
അവൻ തന്റെ പന്ത്രണ്ട് ശിഷ്യരെയും അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളെ പുറത്താക്കുവാനും രോഗങ്ങൾ സുഖമാക്കുവാനും അവർക്ക് ശക്തിയും അധികാരവും കൊടുത്തു;
2 aparañca īśvarīyarājyasya susaṁvādaṁ prakāśayitum rogiṇāmārogyaṁ karttuñca preraṇakāle tān jagāda|
ദൈവരാജ്യം പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. അവരോട് ഇപ്രകാരം പറഞ്ഞു:
3 yātrārthaṁ yaṣṭi rvastrapuṭakaṁ bhakṣyaṁ mudrā dvitīyavastram, eṣāṁ kimapi mā gṛhlīta|
നിങ്ങൾ യാത്ര ചെയ്യുമ്പോൾ വടിയും പണസഞ്ചിയും അപ്പവും പണവും ഒന്നും എടുക്കരുത്; രണ്ടു ഉടുപ്പും എടുക്കരുത്.
4 yūyañca yanniveśanaṁ praviśatha nagaratyāgaparyyanataṁ tanniveśane tiṣṭhata|
നിങ്ങൾ ഏത് വീട്ടിൽ ചെന്നാലും അവിടം വിട്ടുപോകുന്നതുവരെ അവിടെ മാത്രം താമസിക്കുക.
5 tatra yadi kasyacit purasya lokā yuṣmākamātithyaṁ na kurvvanti tarhi tasmānnagarād gamanakāle teṣāṁ viruddhaṁ sākṣyārthaṁ yuṣmākaṁ padadhūlīḥ sampātayata|
ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിൽനിന്ന് പൊടി തട്ടിക്കളവിൻ.
6 atha te prasthāya sarvvatra susaṁvādaṁ pracārayituṁ pīḍitān svasthān karttuñca grāmeṣu bhramituṁ prārebhire|
അവർ പുറപ്പെട്ടു എല്ലാ ഇടങ്ങളിലും സുവിശേഷം അറിയിച്ചും രോഗികളെ സുഖമാക്കിയുംകൊണ്ടു ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു.
7 etarhi herod rājā yīśoḥ sarvvakarmmaṇāṁ vārttāṁ śrutvā bhṛśamudvivije
ഈ സംഭവിച്ചത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ട്. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും,
8 yataḥ kecidūcuryohan śmaśānādudatiṣṭhat| kecidūcuḥ, eliyo darśanaṁ dattavān; evamanyalokā ūcuḥ pūrvvīyaḥ kaścid bhaviṣyadvādī samutthitaḥ|
ഏലിയാവ് പ്രത്യക്ഷനായി എന്നു ചിലരും, പണ്ടത്തെ പ്രവാചകരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറയുന്നതുകൊണ്ട്
9 kintu heroduvāca yohanaḥ śiro'hamachinadam idānīṁ yasyedṛkkarmmaṇāṁ vārttāṁ prāpnomi sa kaḥ? atha sa taṁ draṣṭum aicchat|
ഹെരോദാവ് അസ്വസ്ഥനായി. ഞാൻ യോഹന്നാന്റെ തലവെട്ടിക്കളഞ്ഞു; എന്നാൽ ഞാൻ ഇങ്ങനെ കേൾക്കുന്നത് ആരെ പറ്റി ആണ് എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.
10 anantaraṁ preritāḥ pratyāgatya yāni yāni karmmāṇi cakrustāni yīśave kathayāmāsuḥ tataḥ sa tān baitsaidānāmakanagarasya vijanaṁ sthānaṁ nītvā guptaṁ jagāma|
൧൦അപ്പൊസ്തലന്മാർ തിരിച്ചുവന്നിട്ട് അവർ ചെയ്തതു ഒക്കെയും യേശുവിനോടു അറിയിച്ചു. യേശുവും ശിഷ്യരും ബേത്ത്സയിദ എന്ന പട്ടണത്തിലേക്ക് പോയി.
11 paścāl lokāstad viditvā tasya paścād yayuḥ; tataḥ sa tān nayan īśvarīyarājyasya prasaṅgamuktavān, yeṣāṁ cikitsayā prayojanam āsīt tān svasthān cakāra ca|
൧൧എന്നാൽ അത് പുരുഷാരം അറിഞ്ഞ് അവനെ പിന്തുടർന്നു. അവൻ അവരെ സ്വീകരിച്ചു ദൈവരാജ്യത്തെക്കുറിച്ച് അവരോട് സംസാരിക്കുകയും രോഗശാന്തി വേണ്ടവരെ സൌഖ്യമാക്കുകയും ചെയ്തു.
12 aparañca divāvasanne sati dvādaśaśiṣyā yīśorantikam etya kathayāmāsuḥ, vayamatra prāntarasthāne tiṣṭhāmaḥ, tato nagarāṇi grāmāṇi gatvā vāsasthānāni prāpya bhakṣyadravyāṇi kretuṁ jananivahaṁ bhavān visṛjatu|
൧൨സന്ധ്യയായപ്പോൾ ശിഷ്യന്മാർ അടുത്തുവന്ന് അവനോട്: ഇവിടെ നാം മരുഭൂമിയിൽ ആകുന്നതുകൊണ്ട് പുരുഷാരം ചുറ്റുമുള്ള ഗ്രാമങ്ങളിൽ പോയി രാത്രി പാർക്കുവാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കണം എന്നു പറഞ്ഞു.
13 tadā sa uvāca, yūyameva tān bhejayadhvaṁ; tataste procurasmākaṁ nikaṭe kevalaṁ pañca pūpā dvau matsyau ca vidyante, ataeva sthānāntaram itvā nimittameteṣāṁ bhakṣyadravyeṣu na krīteṣu na bhavati|
൧൩അവൻ അവരോട്: നിങ്ങൾ തന്നേ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുക എന്നു പറഞ്ഞതിന്: അഞ്ചപ്പവും രണ്ടുമീനും മാത്രമേ ഞങ്ങളുടെ കൈവശം ഉള്ളൂ; ഞങ്ങൾ പോയി ഈ എല്ലാവർക്കുംവേണ്ടി ഭക്ഷണം വാങ്ങണോ എന്നു അവർ ചോദിച്ചു.
14 tatra prāyeṇa pañcasahasrāṇi puruṣā āsan|
൧൪ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോട്: അവരെ അമ്പതുപേർ വീതം വരിയായി ഇരുത്തുവിൻ എന്നു പറഞ്ഞു.
15 tadā sa śiṣyān jagāda pañcāśat pañcāśajjanaiḥ paṁktīkṛtya tānupaveśayata, tasmāt te tadanusāreṇa sarvvalokānupaveśayāpāsuḥ|
൧൫അവർ അങ്ങനെ എല്ലാവരെയും ഇരുത്തി.
16 tataḥ sa tān pañca pūpān mīnadvayañca gṛhītvā svargaṁ vilokyeśvaraguṇān kīrttayāñcakre bhaṅktā ca lokebhyaḥ pariveṣaṇārthaṁ śiṣyeṣu samarpayāmbabhūva|
൧൬അവൻ ആ അഞ്ച് അപ്പവും രണ്ടുമീനും എടുത്തുകൊണ്ട് സ്വർഗ്ഗത്തേക്ക് നോക്കി, അവയെ അനുഗ്രഹിച്ചു, മുറിച്ച് പുരുഷാരത്തിന് വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.
17 tataḥ sarvve bhuktvā tṛptiṁ gatā avaśiṣṭānāñca dvādaśa ḍallakān saṁjagṛhuḥ|
൧൭എല്ലാവരും തിന്നു തൃപ്തരായി, അധികം വന്ന കഷണം പന്ത്രണ്ട് കൊട്ട ശേഖരിച്ചു.
18 athaikadā nirjane śiṣyaiḥ saha prārthanākāle tān papraccha, lokā māṁ kaṁ vadanti?
൧൮അവൻ തനിയെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോട്: പുരുഷാരം എന്നെ ആരെന്ന് പറയുന്നു എന്നു ചോദിച്ചു.
19 tataste prācuḥ, tvāṁ yohanmajjakaṁ vadanti; kecit tvām eliyaṁ vadanti, pūrvvakālikaḥ kaścid bhaviṣyadvādī śmaśānād udatiṣṭhad ityapi kecid vadanti|
൧൯യോഹന്നാൻ സ്നാപകൻ എന്നും, ചിലർ ഏലിയാവ് എന്നും, മറ്റുചിലർ പുരാതന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
20 tadā sa uvāca, yūyaṁ māṁ kaṁ vadatha? tataḥ pitara uktavān tvam īśvarābhiṣiktaḥ puruṣaḥ|
൨൦യേശു അവരോട്: എന്നാൽ നിങ്ങൾ എന്നെ ആരെന്ന് പറയുന്നു എന്നു ചോദിച്ചതിന്: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
21 tadā sa tān dṛḍhamādideśa, kathāmetāṁ kasmaicidapi mā kathayata|
൨൧ഇതു ആരോടും പറയരുതെന്ന് അവൻ അവരോട് അമർച്ചയായിട്ട് കല്പിച്ചു.
22 sa punaruvāca, manuṣyaputreṇa vahuyātanā bhoktavyāḥ prācīnalokaiḥ pradhānayājakairadhyāpakaiśca sovajñāya hantavyaḥ kintu tṛtīyadivase śmaśānāt tenotthātavyam|
൨൨മനുഷ്യപുത്രൻ പലതും സഹിക്കുകയും, മൂപ്പന്മാർ മഹാപുരോഹിതർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാംദിവസം ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നു പറഞ്ഞു.
23 aparaṁ sa sarvvānuvāca, kaścid yadi mama paścād gantuṁ vāñchati tarhi sa svaṁ dāmyatu, dine dine kruśaṁ gṛhītvā ca mama paścādāgacchatu|
൨൩പിന്നെ അവൻ എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിക്കുവാൻ ഒരാൾ ആഗ്രഹിക്കുന്നു എങ്കിൽ അവൻ സ്വന്ത ആഗ്രഹങ്ങൾ ത്യജിച്ച് ഓരോ ദിവസവും തന്റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ.
24 yato yaḥ kaścit svaprāṇān rirakṣiṣati sa tān hārayiṣyati, yaḥ kaścin madarthaṁ prāṇān hārayiṣyati sa tān rakṣiṣyati|
൨൪ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.
25 kaścid yadi sarvvaṁ jagat prāpnoti kintu svaprāṇān hārayati svayaṁ vinaśyati ca tarhi tasya ko lābhaḥ?
൨൫ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ട് തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന് എന്ത് പ്രയോജനം?
26 puna ryaḥ kaścin māṁ mama vākyaṁ vā lajjāspadaṁ jānāti manuṣyaputro yadā svasya pituśca pavitrāṇāṁ dūtānāñca tejobhiḥ pariveṣṭita āgamiṣyati tadā sopi taṁ lajjāspadaṁ jñāsyati|
൨൬ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ച് നാണിച്ചാൽ അവനെക്കുറിച്ച് മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധ ദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.
27 kintu yuṣmānahaṁ yathārthaṁ vadāmi, īśvarīyarājatvaṁ na dṛṣṭavā mṛtyuṁ nāsvādiṣyante, etādṛśāḥ kiyanto lokā atra sthane'pi daṇḍāyamānāḥ santi|
൨൭എന്നാൽ ദൈവരാജ്യം കാണുന്നത് വരെ മരിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ട് സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
28 etadākhyānakathanāt paraṁ prāyeṇāṣṭasu dineṣu gateṣu sa pitaraṁ yohanaṁ yākūbañca gṛhītvā prārthayituṁ parvvatamekaṁ samāruroha|
൨൮ഈ വാക്കുകൾ പറഞ്ഞിട്ട് ഏകദേശം എട്ട് ദിവസം കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാർത്ഥിക്കുവാൻ മലയിൽ കയറിപ്പോയി.
29 atha tasya prārthanakāle tasya mukhākṛtiranyarūpā jātā, tadīyaṁ vastramujjvalaśuklaṁ jātaṁ|
൨൯അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് തിളങ്ങുന്ന വെള്ളയായും തീർന്നു.
30 aparañca mūsā eliyaścobhau tejasvinau dṛṣṭau
൩൦രണ്ടു പുരുഷന്മാർ അവനോട് സംസാരിച്ചു; മോശെയും ഏലിയാവും തന്നേ.
31 tau tena yirūśālampure yo mṛtyuḥ sādhiṣyate tadīyāṁ kathāṁ tena sārddhaṁ kathayitum ārebhāte|
൩൧അവർ തേജസ്സിൽ പ്രത്യക്ഷരായി യെരൂശലേമിൽവച്ചു സംഭവിപ്പാനുള്ള യേശുവിന്റെ മരണത്തെക്കുറിച്ചു സംസാരിച്ചു.
32 tadā pitarādayaḥ svasya saṅgino nidrayākṛṣṭā āsan kintu jāgaritvā tasya tejastena sārddham uttiṣṭhantau janau ca dadṛśuḥ|
൩൨പത്രൊസും കൂടെയുള്ളവരും ഉറങ്ങുകയായിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോട് കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ട്.
33 atha tayorubhayo rgamanakāle pitaro yīśuṁ babhāṣe, he guro'smākaṁ sthāne'smin sthitiḥ śubhā, tata ekā tvadarthā, ekā mūsārthā, ekā eliyārthā, iti tisraḥ kuṭyosmābhi rnirmmīyantāṁ, imāṁ kathāṁ sa na vivicya kathayāmāsa|
൩൩അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും എന്നു താൻ പറയുന്നത് എന്താണ് എന്ന് അറിയാതെ പറഞ്ഞു.
34 aparañca tadvākyavadanakāle payoda eka āgatya teṣāmupari chāyāṁ cakāra, tatastanmadhye tayoḥ praveśāt te śaśaṅkire|
൩൪ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു.
35 tadā tasmāt payodād iyamākāśīyā vāṇī nirjagāma, mamāyaṁ priyaḥ putra etasya kathāyāṁ mano nidhatta|
൩൫മേഘത്തിൽനിന്നു: ഇവൻ എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ; ഇവന് ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.
36 iti śabde jāte te yīśumekākinaṁ dadṛśuḥ kintu te tadānīṁ tasya darśanasya vācamekāmapi noktvā manaḥsu sthāpayāmāsuḥ|
൩൬ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ട്; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.
37 pare'hani teṣu tasmācchailād avarūḍheṣu taṁ sākṣāt karttuṁ bahavo lokā ājagmuḥ|
൩൭പിറ്റെന്നാൾ അവർ മലയിൽനിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു.
38 teṣāṁ madhyād eko jana uccairuvāca, he guro ahaṁ vinayaṁ karomi mama putraṁ prati kṛpādṛṣṭiṁ karotu, mama sa evaikaḥ putraḥ|
൩൮ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ ഒന്ന് നോക്കേണമേ; അവൻ എനിക്ക് ഏകമകൻ ആകുന്നു.
39 bhūtena dhṛtaḥ san saṁ prasabhaṁ cīcchabdaṁ karoti tanmukhāt pheṇā nirgacchanti ca, bhūta itthaṁ vidāryya kliṣṭvā prāyaśastaṁ na tyajati|
൩൯ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു. അവൻ പെട്ടെന്ന് നിലവിളിക്കുന്നു; പിന്നെ അത് അവനെ ഞെരിക്കുകയും അവന്റെ വായിൽനിന്നും നുരയും പതയും ഉണ്ടാകുകയും ചെയ്യുന്നു, പിന്നെ വിട്ടുമാറുന്നു.
40 tasmāt taṁ bhūtaṁ tyājayituṁ tava śiṣyasamīpe nyavedayaṁ kintu te na śekuḥ|
൪൦അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോട് അപേക്ഷിച്ചു എങ്കിലും അവർക്ക് കഴിഞ്ഞില്ല എന്നു പറഞ്ഞു.
41 tadā yīśuravādīt, re āviśvāsin vipathagāmin vaṁśa katikālān yuṣmābhiḥ saha sthāsyāmyahaṁ yuṣmākam ācaraṇāni ca sahiṣye? tava putramihānaya|
൪൧അതിന് യേശു: അവിശ്വാസവും കുറവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
42 tatastasminnāgatamātre bhūtastaṁ bhūmau pātayitvā vidadāra; tadā yīśustamamedhyaṁ bhūtaṁ tarjayitvā bālakaṁ svasthaṁ kṛtvā tasya pitari samarpayāmāsa|
൪൨അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിടുകയും വിറപ്പിക്കുകയും ചെയ്തു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി അപ്പനെ ഏല്പിച്ചു.
43 īśvarasya mahāśaktim imāṁ vilokya sarvve camaccakruḥ; itthaṁ yīśoḥ sarvvābhiḥ kriyābhiḥ sarvvairlokairāścaryye manyamāne sati sa śiṣyān babhāṣe,
൪൩എല്ലാവരും ദൈവത്തിന്റെ മഹത്വകരമായ ശക്തിയിൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട്:
44 katheyaṁ yuṣmākaṁ karṇeṣu praviśatu, manuṣyaputro manuṣyāṇāṁ kareṣu samarpayiṣyate|
൪൪നിങ്ങൾ ഈ വാക്ക് ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു.
45 kintu te tāṁ kathāṁ na bubudhire, spaṣṭatvābhāvāt tasyā abhiprāyasteṣāṁ bodhagamyo na babhūva; tasyā āśayaḥ ka ityapi te bhayāt praṣṭuṁ na śekuḥ|
൪൫ആ വാക്ക് അവർക്ക് മനസ്സിലായില്ല; അത് മനസ്സിലാകാൻ സാധിക്കത്തവിധം അതിന്റെ അർത്ഥം അവർക്ക് മറഞ്ഞിരുന്നു; ആ പറഞ്ഞത് എന്താണ് എന്നു ചോദിപ്പാൻ അവർ ഭയന്നു.
46 tadanantaraṁ teṣāṁ madhye kaḥ śreṣṭhaḥ kathāmetāṁ gṛhītvā te mitho vivādaṁ cakruḥ|
൪൬അവരിൽ ആരാണ് വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു.
47 tato yīśusteṣāṁ manobhiprāyaṁ viditvā bālakamekaṁ gṛhītvā svasya nikaṭe sthāpayitvā tān jagāda,
൪൭യേശു അവരുടെ ഹൃദയത്തിലെ വിചാരം മനസ്സിലാക്കി ഒരു ശിശുവിനെ എടുത്തു അരികെ നിർത്തി:
48 yo jano mama nāmnāsya bālāsyātithyaṁ vidadhāti sa mamātithyaṁ vidadhāti, yaśca mamātithyaṁ vidadhāti sa mama prerakasyātithyaṁ vidadhāti, yuṣmākaṁ madhyeyaḥ svaṁ sarvvasmāt kṣudraṁ jānīte sa eva śreṣṭho bhaviṣyati|
൪൮ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും സ്വീകരിച്ചാൽ എന്നെയും സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ചവനെ സ്വീകരിക്കുന്നു; നിങ്ങളിൽ ചെറിയവൻ ആരാണോ അവനാണ് ഏറ്റവും വലിയവൻ ആകുന്നത് എന്നു അവരോട് പറഞ്ഞു.
49 aparañca yohan vyājahāra he prabhe tava nāmnā bhūtān tyājayantaṁ mānuṣam ekaṁ dṛṣṭavanto vayaṁ, kintvasmākam apaścād gāmitvāt taṁ nyaṣedhām| tadānīṁ yīśuruvāca,
൪൯നാഥാ, ഒരാൾ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ട്; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ തടഞ്ഞു എന്ന് യോഹന്നാൻ പറഞ്ഞതിന്
50 taṁ mā niṣedhata, yato yo janosmākaṁ na vipakṣaḥ sa evāsmākaṁ sapakṣo bhavati|
൫൦യേശു അവനോട്: തടയരുത്; നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങൾക്ക് അനുകൂലമല്ലോ എന്നു പറഞ്ഞു.
51 anantaraṁ tasyārohaṇasamaya upasthite sa sthiracetā yirūśālamaṁ prati yātrāṁ karttuṁ niścityāgre dūtān preṣayāmāsa|
൫൧യേശുവിനു സ്വർഗ്ഗത്തിലേക്ക് പോകുവാൻ ഉള്ള സമയമായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാകുവാൻ തീരുമാനിച്ചു, തനിക്കുമുമ്പായി ദൂതന്മാരെ അയച്ചു.
52 tasmāt te gatvā tasya prayojanīyadravyāṇi saṁgrahītuṁ śomiroṇīyānāṁ grāmaṁ praviviśuḥ|
൫൨അവർ പോയി അവനായി ഒരുക്കങ്ങൾ ചെയ്യാനായി ശമര്യക്കാരുടെ ഒരു ഗ്രാമത്തിൽ ചെന്ന്.
53 kintu sa yirūśālamaṁ nagaraṁ yāti tato heto rlokāstasyātithyaṁ na cakruḥ|
൫൩എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ തീരുമാനിച്ചിരുന്നതിനാൽ അവർ അവനെ സ്വീകരിച്ചില്ല.
54 ataeva yākūbyohanau tasya śiṣyau tad dṛṣṭvā jagadatuḥ, he prabho eliyo yathā cakāra tathā vayamapi kiṁ gagaṇād āgantum etān bhasmīkarttuñca vahnimājñāpayāmaḥ? bhavān kimicchati?
൫൪അത് അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ട്: കർത്താവേ, ഏലിയാവ് ചെയ്തതുപോലെ ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നത് നിനക്ക് സമ്മതമോ എന്നു ചോദിച്ചു.
55 kintu sa mukhaṁ parāvartya tān tarjayitvā gaditavān yuṣmākaṁ manobhāvaḥ kaḥ, iti yūyaṁ na jānītha|
൫൫അവൻ തിരിഞ്ഞു അവരെ ശാസിച്ചു: “നിങ്ങൾ ഏത് ആത്മാവിന് അധീനർ എന്നു നിങ്ങൾ അറിയുന്നില്ല;
56 manujasuto manujānāṁ prāṇān nāśayituṁ nāgacchat, kintu rakṣitum āgacchat| paścād itaragrāmaṁ te yayuḥ|
൫൬മനുഷ്യപുത്രൻ മനുഷ്യരുടെ ജീവനെ നശിപ്പിപ്പാനല്ല രക്ഷിയ്ക്കുവാനത്രേ വന്നത്” എന്നു പറഞ്ഞു. അവർ വേറൊരു ഗ്രാമത്തിലേക്ക് പോയി.
57 tadanantaraṁ pathi gamanakāle jana ekastaṁ babhāṣe, he prabho bhavān yatra yāti bhavatā sahāhamapi tatra yāsyāmi|
൫൭അവർ പോകുമ്പോൾ ഒരുവൻ യേശുവിനോട്: നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
58 tadānīṁ yīśustamuvāca, gomāyūnāṁ garttā āsate, vihāyasīyavihagānāṁ nīḍāni ca santi, kintu mānavatanayasya śiraḥ sthāpayituṁ sthānaṁ nāsti|
൫൮യേശു അവനോട്: കുറുനരികൾക്ക് താമസിക്കുവാനായി കുഴിയും ആകാശത്തിലെ പക്ഷികൾക്ക് താമസിക്കുവാനായി കൂടും ഉണ്ട്; എന്നാൽ മനുഷ്യപുത്രനോ തലചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
59 tataḥ paraṁ sa itarajanaṁ jagāda, tvaṁ mama paścād ehi; tataḥ sa uvāca, he prabho pūrvvaṁ pitaraṁ śmaśāne sthāpayituṁ māmādiśatu|
൫൯വേറൊരുവനോട്: എന്നെ അനുഗമിക്ക എന്നു പറഞ്ഞപ്പോൾ അവൻ: ഞാൻ മുമ്പെ പോയി എന്റെ അപ്പനെ അടക്കുവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
60 tadā yīśuruvāca, mṛtā mṛtān śmaśāne sthāpayantu kintu tvaṁ gatveśvarīyarājyasya kathāṁ pracāraya|
൬൦യേശു അവനോട്: മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു.
61 tatonyaḥ kathayāmāsa, he prabho mayāpi bhavataḥ paścād gaṁsyate, kintu pūrvvaṁ mama niveśanasya parijanānām anumatiṁ grahītum ahamādiśyai bhavatā|
൬൧മറ്റൊരുവൻ: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോട് യാത്ര പറവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
62 tadānīṁ yīśustaṁ proktavān, yo jano lāṅgale karamarpayitvā paścāt paśyati sa īśvarīyarājyaṁ nārhati|
൬൨യേശു അവനോട്: കലപ്പയ്ക്ക്കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന് കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.

< lūkaḥ 9 >