< lūkaḥ 8 >

1 aparañca yīśu rdvādaśabhiḥ śiṣyaiḥ sārddhaṁ nānānagareṣu nānāgrāmeṣu ca gacchan iśvarīyarājatvasya susaṁvādaṁ pracārayituṁ prārebhe|
അതിനുശേഷം യേശു ഗ്രാമങ്ങളിലും പട്ടണങ്ങളിലും കൂടി സഞ്ചരിച്ചു. അവിടെ ദൈവരാജ്യം പ്രസംഗിക്കുകയും സുവിശേഷം അറിയിക്കുകയും ചെയ്തു.
2 tadā yasyāḥ sapta bhūtā niragacchan sā magdalīnīti vikhyātā mariyam herodrājasya gṛhādhipateḥ hoṣe rbhāryyā yohanā śūśānā
അവനോടുകൂടെ പന്ത്രണ്ട് ശിഷ്യന്മാരും, അവൻ ദുരാത്മാക്കളെയും വ്യാധികളേയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും, ഏഴ് ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
3 prabhṛtayo yā bahvyaḥ striyaḥ duṣṭabhūtebhyo rogebhyaśca muktāḥ satyo nijavibhūtī rvyayitvā tamasevanta, tāḥ sarvvāstena sārddham āsan|
ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും, ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്ക് ശുശ്രൂഷചെയ്തു പോന്ന മറ്റുപല സ്ത്രീകളും ഉണ്ടായിരുന്നു.
4 anantaraṁ nānānagarebhyo bahavo lokā āgatya tasya samīpe'milan, tadā sa tebhya ekāṁ dṛṣṭāntakathāṁ kathayāmāsa| ekaḥ kṛṣībalo bījāni vaptuṁ bahirjagāma,
പിന്നെ വലിയൊരു പുരുഷാരവും, ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും, ഒരുമിച്ചുകൂടിയപ്പോൾ അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ഒരു കൃഷിക്കാരൻ വിത്ത് വിതയ്ക്കുവാൻ പുറപ്പെട്ടു.
5 tato vapanakāle katipayāni bījāni mārgapārśve petuḥ, tatastāni padatalai rdalitāni pakṣibhi rbhakṣitāni ca|
വിതയ്ക്കുമ്പോൾ ചിലത് വഴിയരികിൽ വീണു. ചിലത് മനുഷ്യർ ചവിട്ടുകയും, ചിലത് ആകാശത്തിലെ പറവജാതി തിന്നുകളകയും ചെയ്തു.
6 katipayāni bījāni pāṣāṇasthale patitāni yadyapi tānyaṅkuritāni tathāpi rasābhāvāt śuśuṣuḥ|
മറ്റു ചിലത് പാറമേൽ വീണു മുളച്ചു, നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.
7 katipayāni bījāni kaṇṭakivanamadhye patitāni tataḥ kaṇṭakivanāni saṁvṛddhya tāni jagrasuḥ|
മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളും അതിനോടൊപ്പം മുളച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
8 tadanyāni katipayabījāni ca bhūmyāmuttamāyāṁ petustatastānyaṅkurayitvā śataguṇāni phalāni pheluḥ| sa imā kathāṁ kathayitvā proccaiḥ provāca, yasya śrotuṁ śrotre staḥ sa śṛṇotu|
മറ്റു ചിലത് നല്ലനിലത്ത് വീണു. അത് മുളച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ട്: കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
9 tataḥ paraṁ śiṣyāstaṁ papracchurasya dṛṣṭāntasya kiṁ tātparyyaṁ?
അവന്റെ ശിഷ്യന്മാർ അവനോട് ഈ ഉപമയുടെ അർത്ഥം എന്താണ്? എന്നു ചോദിച്ചു. അതിന് അവൻ മറുപടിയായി പറഞ്ഞത്:
10 tataḥ sa vyājahāra, īśvarīyarājyasya guhyāni jñātuṁ yuṣmabhyamadhikāro dīyate kintvanye yathā dṛṣṭvāpi na paśyanti śrutvāpi ma budhyante ca tadarthaṁ teṣāṁ purastāt tāḥ sarvvāḥ kathā dṛṣṭāntena kathyante|
൧൦ദൈവരാജ്യത്തിന്റെ രഹസ്യങ്ങളെ അറിയുവാൻ നിങ്ങൾക്ക് വരം ലഭിച്ചിരിക്കുന്നു; മറ്റുള്ളവർ കാണുന്നു എങ്കിലും അവർക്ക് ഒന്നും മനസ്സിലാകാതിരിക്കുവാനും, കേൾക്കുന്നു എങ്കിലും ഒന്നും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലൂടെ ആണ് ഞാൻ പഠിപ്പിക്കുന്നത്.
11 dṛṣṭāntasyāsyābhiprāyaḥ, īśvarīyakathā bījasvarūpā|
൧൧ഉപമയുടെ അർത്ഥം ഇതാകുന്നു: വിത്ത് ദൈവവചനം ആണ്;
12 ye kathāmātraṁ śṛṇvanti kintu paścād viśvasya yathā paritrāṇaṁ na prāpnuvanti tadāśayena śaitānetya hṛdayātṛ tāṁ kathām apaharati ta eva mārgapārśvasthabhūmisvarūpāḥ|
൧൨വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിയ്ക്കപ്പെടാതിരിക്കുവാൻ പിശാച് വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.
13 ye kathaṁ śrutvā sānandaṁ gṛhlanti kintvabaddhamūlatvāt svalpakālamātraṁ pratītya parīkṣākāle bhraśyanti taeva pāṣāṇabhūmisvarūpāḥ|
൧൩പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്ക് വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്ത് വിശ്വാസത്തിൽ നിന്നു മാറി പോവുകയും ചെയ്യുന്നു.
14 ye kathāṁ śrutvā yānti viṣayacintāyāṁ dhanalobhena ehikasukhe ca majjanta upayuktaphalāni na phalanti ta evoptabījakaṇṭakibhūsvarūpāḥ|
൧൪മുള്ളിനിടയിൽ വീണതോ, വചനം കേൾക്കുന്നവർ എങ്കിലും, വിവിധ ചിന്തകളാലും, ധനത്താലും, ഈ ലോകത്തിലെ സന്തോഷങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
15 kintu ye śrutvā saralaiḥ śuddhaiścāntaḥkaraṇaiḥ kathāṁ gṛhlanti dhairyyam avalambya phalānyutpādayanti ca ta evottamamṛtsvarūpāḥ|
൧൫നല്ല മണ്ണിലുള്ളതോ വചനം കേട്ടിട്ട്, ഹൃദയത്തിൽ സംഗ്രഹിക്കുകയും, ക്ഷമയോടെ ഗുണമുള്ള നല്ലഫലം കൊടുക്കുകയും ചെയ്യുന്നവർ തന്നേ.
16 aparañca pradīpaṁ prajvālya kopi pātreṇa nācchādayati tathā khaṭvādhopi na sthāpayati, kintu dīpādhāroparyyeva sthāpayati, tasmāt praveśakā dīptiṁ paśyanti|
൧൬വിളക്കു കത്തിച്ചിട്ട് ആരും അതിനെ പാത്രംകൊണ്ട് മൂടുകയോ കട്ടിലിന്റെ കീഴിൽ വെയ്ക്കുകയോ ചെയ്യുന്നില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽആണ് വെയ്ക്കുന്നത്.
17 yanna prakāśayiṣyate tādṛg aprakāśitaṁ vastu kimapi nāsti yacca na suvyaktaṁ pracārayiṣyate tādṛg gṛptaṁ vastu kimapi nāsti|
൧൭വെളിപ്പെടാതെ രഹസ്യമായിരിക്കുന്നതു ഒന്നുമില്ല; വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
18 ato yūyaṁ kena prakāreṇa śṛṇutha tatra sāvadhānā bhavata, yasya samīpe barddhate tasmai punardāsyate kintu yasyāśraye na barddhate tasya yadyadasti tadapi tasmāt neṣyate|
൧൮ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുവിൻ, കാരണം ദൈവവചനം കേട്ടിട്ട് മനസ്സിലാകുന്നവനു കൂടുതൽ കിട്ടും; ഇല്ലാത്തവനോടോ ഉണ്ട് എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
19 aparañca yīśo rmātā bhrātaraśca tasya samīpaṁ jigamiṣavaḥ
൧൯അവന്റെ അമ്മയും സഹോദരന്മാരും
20 kintu janatāsambādhāt tatsannidhiṁ prāptuṁ na śekuḥ| tatpaścāt tava mātā bhrātaraśca tvāṁ sākṣāt cikīrṣanto bahistiṣṭhanatīti vārttāyāṁ tasmai kathitāyāṁ
൨൦അവനെ കാണുവാനായി അടുക്കൽ വന്നു. എന്നാൽ പുരുഷാരം കാരണം അവന്റെ അടുക്കലേക്ക് വരുവാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ആഗ്രഹിച്ചുകൊണ്ട് പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോട് അറിയിച്ചു.
21 sa pratyuvāca; ye janā īśvarasya kathāṁ śrutvā tadanurūpamācaranti taeva mama mātā bhrātaraśca|
൨൧അവരോട് അവൻ: ദൈവവചനം കേട്ട് അനുസരിക്കുന്നവർ എല്ലാം എന്റെ അമ്മയും സഹോദരന്മാരും ആകുന്നു എന്ന് ഉത്തരം പറഞ്ഞു.
22 anantaraṁ ekadā yīśuḥ śiṣyaiḥ sārddhaṁ nāvamāruhya jagāda, āyāta vayaṁ hradasya pāraṁ yāmaḥ, tataste jagmuḥ|
൨൨ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോട് പറഞ്ഞു.
23 teṣu naukāṁ vāhayatsu sa nidadrau;
൨൩അവർ തുഴഞ്ഞുകൊണ്ടിരുന്നപ്പോൾ യേശു ഉറങ്ങിപ്പോയി
24 athākasmāt prabalajhañbhśagamād hrade naukāyāṁ taraṅgairācchannāyāṁ vipat tān jagrāsa|tasmād yīśorantikaṁ gatvā he guro he guro prāṇā no yāntīti gaditvā taṁ jāgarayāmbabhūvuḥ|tadā sa utthāya vāyuṁ taraṅgāṁśca tarjayāmāsa tasmādubhau nivṛtya sthirau babhūvatuḥ|
൨൪തടാകത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായി. പടകിൽ വെള്ളം നിറഞ്ഞു. അവർ പേടിച്ചു യേശുവിന്റെ അടുക്കെ ചെന്ന്: നാഥാ, നാഥാ, ഞങ്ങൾ മരിക്കാൻ പോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റ് കാറ്റിനേയും രൂക്ഷമായ തിരമാലകളേയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോട്:
25 sa tān babhāṣe yuṣmākaṁ viśvāsaḥ ka? tasmātte bhītā vismitāśca parasparaṁ jagaduḥ, aho kīdṛgayaṁ manujaḥ pavanaṁ pānīyañcādiśati tadubhayaṁ tadādeśaṁ vahati|
൨൫നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.
26 tataḥ paraṁ gālīlpradeśasya sammukhasthagiderīyapradeśe naukāyāṁ lagantyāṁ taṭe'varohamāvād
൨൬യേശുവും ശിഷ്യന്മാരും ഗലീലയ്ക്ക് എതിരെയുള്ള ഗെരസേന്യദേശത്ത് എത്തി.
27 bahutithakālaṁ bhūtagrasta eko mānuṣaḥ purādāgatya taṁ sākṣāccakāra| sa manuṣo vāso na paridadhat gṛhe ca na vasan kevalaṁ śmaśānam adhyuvāsa|
൨൭അവൻ കരയ്ക്ക് ഇറങ്ങിയപ്പോൾ വളരെ കാലമായി ഭൂതങ്ങൾ ബാധിച്ചൊരു മനുഷ്യൻ പട്ടണത്തിൽനിന്നു അവർക്ക് എതിരെ വന്നു. അവൻ വളരെക്കാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ ആയിരുന്നു താമസിച്ചത്.
28 sa yīśuṁ dṛṣṭvaiva cīcchabdaṁ cakāra tasya sammukhe patitvā proccairjagāda ca, he sarvvapradhāneśvarasya putra, mayā saha tava kaḥ sambandhaḥ? tvayi vinayaṁ karomi māṁ mā yātaya|
൨൮അവൻ യേശുവിനെ കണ്ടിട്ട് നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്റെ കാര്യത്തിൽ ഇടപെടുന്നത് എന്തിന്? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
29 yataḥ sa taṁ mānuṣaṁ tyaktvā yātum amedhyabhūtam ādideśa; sa bhūtastaṁ mānuṣam asakṛd dadhāra tasmāllokāḥ śṛṅkhalena nigaḍena ca babandhuḥ; sa tad bhaṁktvā bhūtavaśatvāt madhyeprāntaraṁ yayau|
൨൯അവൻ അശുദ്ധാത്മാവിനോട് ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അത് വളരെക്കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ട് ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കുകയും ഭൂതം അവനെ കാടുകളിലേക്ക് ഓടിക്കയും ചെയ്യും.
30 anantaraṁ yīśustaṁ papraccha tava kinnāma? sa uvāca, mama nāma bāhino yato bahavo bhūtāstamāśiśriyuḥ|
൩൦യേശു അവനോട്: നിന്റെ പേർ എന്ത് എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ട്; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.
31 atha bhūtā vinayena jagaduḥ, gabhīraṁ garttaṁ gantuṁ mājñāpayāsmān| (Abyssos g12)
൩൧പാതാളത്തിലേക്ക് പോകുവാൻ കല്പിക്കരുത് എന്നു അവ അവനോട് അപേക്ഷിച്ചു. (Abyssos g12)
32 tadā parvvatopari varāhavrajaścarati tasmād bhūtā vinayena procuḥ, amuṁ varāhavrajam āśrayitum asmān anujānīhi; tataḥ sonujajñau|
൩൨അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കുവാൻ അനുവാദം തരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
33 tataḥ paraṁ bhūtāstaṁ mānuṣaṁ vihāya varāhavrajam āśiśriyuḥ varāhavrajāśca tatkṣaṇāt kaṭakena dhāvanto hrade prāṇān vijṛhuḥ|
൩൩ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ പന്നിക്കൂട്ടം വളരെ വേഗം തടാകത്തിലേക്ക് പാഞ്ഞു വീർപ്പുമുട്ടി ചത്തു.
34 tad dṛṣṭvā śūkararakṣakāḥ palāyamānā nagaraṁ grāmañca gatvā tatsarvvavṛttāntaṁ kathayāmāsuḥ|
൩൪ഈ സംഭവിച്ചത് പന്നിയെ മേയ്ക്കുന്നവർ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
35 tataḥ kiṁ vṛttam etaddarśanārthaṁ lokā nirgatya yīśoḥ samīpaṁ yayuḥ, taṁ mānuṣaṁ tyaktabhūtaṁ parihitavastraṁ svasthamānuṣavad yīśoścaraṇasannidhau sūpaviśantaṁ vilokya bibhyuḥ|
൩൫അവിടെ സംഭവിച്ചത് കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും നല്ല ബോധത്തോടെയും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നത് കണ്ട് ഭയപ്പെട്ടു.
36 ye lokāstasya bhūtagrastasya svāsthyakaraṇaṁ dadṛśuste tebhyaḥ sarvvavṛttāntaṁ kathayāmāsuḥ|
൩൬ഭൂതം ബാധിച്ചവനു സൌഖ്യംവന്നത് എങ്ങനെ എന്നു കണ്ടവർ അവരോട് അറിയിച്ചു.
37 tadanantaraṁ tasya giderīyapradeśasya caturdiksthā bahavo janā atitrastā vinayena taṁ jagaduḥ, bhavān asmākaṁ nikaṭād vrajatu tasmāt sa nāvamāruhya tato vyāghuṭya jagāma|
൩൭ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
38 tadānīṁ tyaktabhūtamanujastena saha sthātuṁ prārthayāñcakre
൩൮ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ പോകുവാൻ അനുവാദം ചോദിച്ചു.
39 kintu tadartham īśvaraḥ kīdṛṅmahākarmma kṛtavān iti niveśanaṁ gatvā vijñāpaya, yīśuḥ kathāmetāṁ kathayitvā taṁ visasarja| tataḥ sa vrajitvā yīśustadarthaṁ yanmahākarmma cakāra tat purasya sarvvatra prakāśayituṁ prārebhe|
൩൯അതിന് അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്ക് ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
40 atha yīśau parāvṛtyāgate lokāstaṁ ādareṇa jagṛhu ryasmātte sarvve tamapekṣāñcakrire|
൪൦യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ സ്വീകരിച്ചു; അവർ എല്ലാവരും യേശുവിനായി കാത്തിരിക്കുകയായിരുന്നു.
41 tadanantaraṁ yāyīrnāmno bhajanagehasyaikodhipa āgatya yīśoścaraṇayoḥ patitvā svaniveśanāgamanārthaṁ tasmin vinayaṁ cakāra,
൪൧അപ്പോൾ പള്ളിപ്രമാണിയായ യായിറോസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
42 yatastasya dvādaśavarṣavayaskā kanyaikāsīt sā mṛtakalpābhavat| tatastasya gamanakāle mārge lokānāṁ mahān samāgamo babhūva|
൪൨അവന് ഏകദേശം പന്ത്രണ്ട് വയസ്സുള്ള ഏകജാതയായൊരു മകൾ ഉണ്ടായിരുന്നു; അവൾ മരിക്കാറായതു കൊണ്ട് തന്റെ വീട്ടിൽ വരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ ഞെരുക്കിക്കൊണ്ടിരുന്നു.
43 dvādaśavarṣāṇi pradararogagrastā nānā vaidyaiścikitsitā sarvvasvaṁ vyayitvāpi svāsthyaṁ na prāptā yā yoṣit sā yīśoḥ paścādāgatya tasya vastragranthiṁ pasparśa|
൪൩അന്ന് പന്ത്രണ്ട് വർഷമായി രക്തസ്രവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾ തന്റെ പണം എല്ലാം വൈദ്യന്മാർക്ക് കൊടുത്തിട്ടും ആർക്കും സൌഖ്യം വരുത്തുവാൻ സാധിച്ചിരുന്നില്ല
44 tasmāt tatkṣaṇāt tasyā raktasrāvo ruddhaḥ|
൪൪അവൾ യേശുവിന്റെ പുറകിൽ അടുത്തുചെന്ന് അവന്റെ വസ്ത്രത്തിന്റെ അറ്റത്ത് തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നു.
45 tadānīṁ yīśuravadat kenāhaṁ spṛṣṭaḥ? tato'nekairanaṅgīkṛte pitarastasya saṅginaścāvadan, he guro lokā nikaṭasthāḥ santastava dehe gharṣayanti, tathāpi kenāhaṁ spṛṣṭa̮iti bhavān kutaḥ pṛcchati?
൪൫എന്നെ തൊട്ടത് ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
46 yīśuḥ kathayāmāsa, kenāpyahaṁ spṛṣṭo, yato mattaḥ śakti rnirgateti mayā niścitamajñāyi|
൪൬യേശുവോ: ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടത് ഞാൻ അറിഞ്ഞ് എന്നു പറഞ്ഞു.
47 tadā sā nārī svayaṁ na gupteti viditvā kampamānā satī tasya sammukhe papāta; yena nimittena taṁ pasparśa sparśamātrācca yena prakāreṇa svasthābhavat tat sarvvaṁ tasya sākṣādācakhyau|
൪൭താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ട് വിറച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
48 tataḥ sa tāṁ jagāda he kanye susthirā bhava, tava viśvāsastvāṁ svasthām akārṣīt tvaṁ kṣemeṇa yāhi|
൪൮അവൻ അവളോട്: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
49 yīśoretadvākyavadanakāle tasyādhipate rniveśanāt kaścilloka āgatya taṁ babhāṣe, tava kanyā mṛtā guruṁ mā kliśāna|
൪൯അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ വീട്ടിൽനിന്നു ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
50 kintu yīśustadākarṇyādhipatiṁ vyājahāra, mā bhaiṣīḥ kevalaṁ viśvasihi tasmāt sā jīviṣyati|
൫൦യേശു അതുകേട്ടപ്പോൾ: ഭയപ്പെടേണ്ടാ, വിശ്വസിച്ചാൽ മതി എന്നാൽ അവൾ രക്ഷപെടും എന്നു അവനോട് ഉത്തരം പറഞ്ഞു.
51 atha tasya niveśane prāpte sa pitaraṁ yohanaṁ yākūbañca kanyāyā mātaraṁ pitarañca vinā, anyaṁ kañcana praveṣṭuṁ vārayāmāsa|
൫൧വീട്ടിൽ എത്തിയപ്പോൾ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്ത് വരുവാൻ സമ്മതിച്ചില്ല.
52 aparañca ye rudanti vilapanti ca tān sarvvān janān uvāca, yūyaṁ mā rodiṣṭa kanyā na mṛtā nidrāti|
൫൨എല്ലാവരും അവളെ ഓർത്തു കരയുകയും, ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുമ്പോൾ: കരയണ്ട, അവൾ മരിച്ചില്ല, ഉറങ്ങുകയാണ് എന്ന് അവൻ പറഞ്ഞു.
53 kintu sā niścitaṁ mṛteti jñātvā te tamupajahasuḥ|
൫൩അവരോ അവൾ മരിച്ചുപോയി എന്നു അറിയുന്നതുകൊണ്ട് അവനെ പരിഹസിച്ചു.
54 paścāt sa sarvvān bahiḥ kṛtvā kanyāyāḥ karau dhṛtvājuhuve, he kanye tvamuttiṣṭha,
൫൪എന്നാൽ യേശു അവളുടെ കൈയ്ക്ക് പിടിച്ച്; ബാലേ, എഴുന്നേല്ക്ക എന്നു അവളോട് ഉറക്കെ പറഞ്ഞു.
55 tasmāt tasyāḥ prāṇeṣu punarāgateṣu sā tatkṣaṇād uttasyau| tadānīṁ tasyai kiñcid bhakṣyaṁ dātum ādideśa|
൫൫അവളുടെ ആത്മാവ് തിരിച്ചുവന്നു, അവൾ ഉടനെ എഴുന്നേറ്റ്; അവൾക്ക് ഭക്ഷണം കൊടുക്കുവിൻ എന്നു അവൻ കല്പിച്ചു.
56 tatastasyāḥ pitarau vismayaṁ gatau kintu sa tāvādideśa ghaṭanāyā etasyāḥ kathāṁ kasmaicidapi mā kathayataṁ|
൫൬അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചത് ആരോടും പറയരുത് എന്നു അവൻ അവരോട് കല്പിച്ചു.

< lūkaḥ 8 >