< lūkaḥ 11 >

1 anantaraṁ sa kasmiṁścit sthāne prārthayata tatsamāptau satyāṁ tasyaikaḥ śiṣyastaṁ jagāda he prabho yohan yathā svaśiṣyān prārthayitum upadiṣṭavān tathā bhavānapyasmān upadiśatu|
ഒരിക്കൽ യേശു ഒരു സ്ഥലത്ത് പ്രാർത്ഥിക്കുകയായിരുന്നു; പ്രാർത്ഥന തീർന്നശേഷം ശിഷ്യന്മാരിൽ ഒരാൾ അവനോട്: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.
2 tasmāt sa kathayāmāsa, prārthanakāle yūyam itthaṁ kathayadhvaṁ, he asmākaṁ svargasthapitastava nāma pūjyaṁ bhavatu; tava rājatvaṁ bhavatu; svarge yathā tathā pṛthivyāmapi tavecchayā sarvvaṁ bhavatu|
അവൻ അവരോട് പറഞ്ഞത്: നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുക: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
3 pratyaham asmākaṁ prayojanīyaṁ bhojyaṁ dehi|
ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഓരോ ദിവസവും തരേണമേ.
4 yathā vayaṁ sarvvān aparādhinaḥ kṣamāmahe tathā tvamapi pāpānyasmākaṁ kṣamasva| asmān parīkṣāṁ mānaya kintu pāpātmano rakṣa|
ഞങ്ങളോട് പാപം ചെയ്ത എല്ലാവരോടും ഞങ്ങളും ക്ഷമിക്കുന്നതിനാൽ ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിലേക്ക് നയിക്കരുതേ; ദുഷ്ടങ്കൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.
5 paścāt soparamapi kathitavān yadi yuṣmākaṁ kasyacid bandhustiṣṭhati niśīthe ca tasya samīpaṁ sa gatvā vadati,
പിന്നെ അവൻ അവരോട് പറഞ്ഞത്: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ട് എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്ക് അവന്റെ അടുക്കൽ ചെന്ന്: സ്നേഹിതാ, എനിക്ക് മൂന്ന് അപ്പം കടം തരേണം;
6 he bandho pathika eko bandhu rmama niveśanam āyātaḥ kintu tasyātithyaṁ karttuṁ mamāntike kimapi nāsti, ataeva pūpatrayaṁ mahyam ṛṇaṁ dehi;
എന്റെ ഒരു സ്നേഹിതൻ തന്റെ യാത്രാമദ്ധ്യേ എന്റെ അടുക്കൽ വന്നു; അവന് കൊടുക്കുവാൻ എന്റെ പക്കൽ ഒന്നും ഇല്ല എന്നു അവനോട് പറഞ്ഞു എന്ന് വിചാരിക്കുക:
7 tadā sa yadi gṛhamadhyāt prativadati māṁ mā kliśāna, idānīṁ dvāraṁ ruddhaṁ śayane mayā saha bālakāśca tiṣṭhanti tubhyaṁ dātum utthātuṁ na śaknomi,
അപ്പോൾ സ്നേഹിതൻ അകത്തുനിന്ന്, എന്നെ പ്രയാസപ്പെടുത്തരുത്; കതക് അടച്ചിരിക്കുന്നു; പൈതങ്ങളും എന്റെ കൂടെ കിടക്കുന്നു; എഴുന്നേറ്റ് തരുവാൻ എനിക്ക് കഴിയുകയില്ല എന്നു അകത്തുനിന്ന് ഉത്തരം പറഞ്ഞു എന്നു കരുതുക
8 tarhi yuṣmānahaṁ vadāmi, sa yadi mitratayā tasmai kimapi dātuṁ nottiṣṭhati tathāpi vāraṁ vāraṁ prārthanāta utthāpitaḥ san yasmin tasya prayojanaṁ tadeva dāsyati|
അവൻ സ്നേഹിതനാകയാൽ എഴുന്നേറ്റ് അവന് കൊടുക്കുവാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും, അവൻ ലജ്ജകൂടാതെ വീണ്ടുംവീണ്ടും ചോദിക്കുന്നത് കൊണ്ട് എഴുന്നേറ്റ് അവന് ആവശ്യം ഉള്ളത് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
9 ataḥ kāraṇāt kathayāmi, yācadhvaṁ tato yuṣmabhyaṁ dāsyate, mṛgayadhvaṁ tata uddeśaṁ prāpsyatha, dvāram āhata tato yuṣmabhyaṁ dvāraṁ mokṣyate|
യാചിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്ക് തുറക്കും.
10 yo yācate sa prāpnoti, yo mṛgayate sa evoddeśaṁ prāpnoti, yo dvāram āhanti tadarthaṁ dvāraṁ mocyate|
൧൦യാചിക്കുന്നവനു ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
11 putreṇa pūpe yācite tasmai pāṣāṇaṁ dadāti vā matsye yācite tasmai sarpaṁ dadāti
൧൧എന്നാൽ നിങ്ങളിൽ ഒരു അപ്പനോട് മകൻ അപ്പം ചോദിച്ചാൽ അവന് കല്ല് കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിനു പകരം പാമ്പിനെ കൊടുക്കുമോ?
12 vā aṇḍe yācite tasmai vṛścikaṁ dadāti yuṣmākaṁ madhye ka etādṛśaḥ pitāste?
൧൨മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?
13 tasmādeva yūyamabhadrā api yadi svasvabālakebhya uttamāni dravyāṇi dātuṁ jānītha tarhyasmākaṁ svargasthaḥ pitā nijayācakebhyaḥ kiṁ pavitram ātmānaṁ na dāsyati?
൧൩അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
14 anantaraṁ yīśunā kasmāccid ekasmin mūkabhūte tyājite sati sa bhūtatyakto mānuṣo vākyaṁ vaktum ārebhe; tato lokāḥ sakalā āścaryyaṁ menire|
൧൪ഒരിക്കൽ യേശു ഊമനായ ഒരാളിൽ നിന്നു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപ്പെട്ടു.
15 kintu teṣāṁ kecidūcu rjanoyaṁ bālasibūbā arthād bhūtarājena bhūtān tyājayati|
൧൫അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നത് എന്നു പറഞ്ഞു.
16 taṁ parīkṣituṁ kecid ākāśīyam ekaṁ cihnaṁ darśayituṁ taṁ prārthayāñcakrire|
൧൬വേറെ ചിലർ അവനെ പരീക്ഷിക്കാനായി ആകാശത്തുനിന്ന് ഒരു അടയാളം അവനോട് ചോദിച്ചു.
17 tadā sa teṣāṁ manaḥkalpanāṁ jñātvā kathayāmāsa, kasyacid rājyasya lokā yadi parasparaṁ virundhanti tarhi tad rājyam naśyati; kecid gṛhasthā yadi parasparaṁ virundhanti tarhi tepi naśyanti|
൧൭പക്ഷേ യേശുവിന് അവരുടെ ചിന്തകൾ അറിയാമായിരുന്നു. അതുകൊണ്ട് അവൻ അവരോട് പറഞ്ഞത്: തന്നിൽതന്നേ ഛിദ്രിച്ചരാജ്യം എല്ലാം നശിച്ചുപോകും; കുടുംബങ്ങളും നശിക്കും.
18 tathaiva śaitānapi svalokān yadi viruṇaddhi tadā tasya rājyaṁ kathaṁ sthāsyati? bālasibūbāhaṁ bhūtān tyājayāmi yūyamiti vadatha|
൧൮സാത്താനും തന്നോട് തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.
19 yadyahaṁ bālasibūbā bhūtān tyājayāmi tarhi yuṣmākaṁ santānāḥ kena tyājayanti? tasmāt taeva kathāyā etasyā vicārayitāro bhaviṣyanti|
൧൯ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ട് പുറത്താക്കുന്നു; അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപതികൾ ആകും.
20 kintu yadyaham īśvarasya parākrameṇa bhūtān tyājayāmi tarhi yuṣmākaṁ nikaṭam īśvarasya rājyamavaśyam upatiṣṭhati|
൨൦എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു നിശ്ചയം.
21 balavān pumān susajjamāno yatikālaṁ nijāṭṭālikāṁ rakṣati tatikālaṁ tasya dravyaṁ nirupadravaṁ tiṣṭhati|
൨൧ബലവാൻ ആയുധം ധരിച്ചു താൻ താമസിക്കുന്ന വീട് കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.
22 kintu tasmād adhikabalaḥ kaścidāgatya yadi taṁ jayati tarhi yeṣu śastrāstreṣu tasya viśvāsa āsīt tāni sarvvāṇi hṛtvā tasya dravyāṇi gṛhlāti|
൨൨അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന രക്ഷാകവചം പിടിച്ചുപറിച്ചു അവന്റെ കൊള്ള മുഴുവനും എടുക്കും.
23 ataḥ kāraṇād yo mama sapakṣo na sa vipakṣaḥ, yo mayā saha na saṁgṛhlāti sa vikirati|
൨൩എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.
24 aparañca amedhyabhūto mānuṣasyāntarnirgatya śuṣkasthāne bhrāntvā viśrāmaṁ mṛgayate kintu na prāpya vadati mama yasmād gṛhād āgatohaṁ punastad gṛhaṁ parāvṛtya yāmi|
൨൪അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോയിട്ട് വെള്ളം ഇല്ലാത്ത പ്രദേശങ്ങളിൽ തണുപ്പ് തിരഞ്ഞുനടക്കുന്നു. കാണാതാകുമ്പോൾ: ഞാൻ വിട്ടുപോന്ന വീട്ടിലേക്ക് മടങ്ങിപ്പോകും എന്നു പറഞ്ഞു ചെല്ലും.
25 tato gatvā tad gṛhaṁ mārjitaṁ śobhitañca dṛṣṭvā
൨൫അപ്പോൾ അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.
26 tatkṣaṇam apagatya svasmādapi durmmatīn aparān saptabhūtān sahānayati te ca tadgṛhaṁ paviśya nivasanti| tasmāt tasya manuṣyasya prathamadaśātaḥ śeṣadaśā duḥkhatarā bhavati|
൨൬അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ട് വരുന്നു; അവയും അതിൽ കടന്നു താമസിച്ചിട്ട് ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി ആദ്യത്തേതിനേക്കാൾ മോശമാകും.
27 asyāḥ kathāyāḥ kathanakāle janatāmadhyasthā kācinnārī tamuccaiḥsvaraṁ provāca, yā yoṣit tvāṁ garbbhe'dhārayat stanyamapāyayacca saiva dhanyā|
൨൭ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോട്: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.
28 kintu sokathayat ye parameśvarasya kathāṁ śrutvā tadanurūpam ācaranti taeva dhanyāḥ|
൨൮അതിന് അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ട് പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
29 tataḥ paraṁ tasyāntike bahulokānāṁ samāgame jāte sa vaktumārebhe, ādhunikā duṣṭalokāścihnaṁ draṣṭumicchanti kintu yūnasbhaviṣyadvādinaścihnaṁ vinānyat kiñciccihnaṁ tān na darśayiṣyate|
൨൯പുരുഷാരം വർദ്ധിച്ചു വന്നപ്പോൾ അവൻ പറഞ്ഞു തുടങ്ങിയത്: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കുകയില്ല.
30 yūnas tu yathā nīnivīyalokānāṁ samīpe cihnarūpobhavat tathā vidyamānalokānām eṣāṁ samīpe manuṣyaputropi cihnarūpo bhaviṣyati|
൩൦യോനാ നിനവേക്കാർക്ക് അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആകും.
31 vicārasamaye idānīntanalokānāṁ prātikūlyena dakṣiṇadeśīyā rājñī protthāya tān doṣiṇaḥ kariṣyati, yataḥ sā rājñī sulemāna upadeśakathāṁ śrotuṁ pṛthivyāḥ sīmāta āgacchat kintu paśyata sulemānopi gurutara eko jano'smin sthāne vidyate|
൩൧തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ അറ്റത്തുനിന്ന് വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
32 aparañca vicārasamaye nīnivīyalokā api varttamānakālikānāṁ lokānāṁ vaiparītyena protthāya tān doṣiṇaḥ kariṣyanti, yato hetoste yūnaso vākyāt cittāni parivarttayāmāsuḥ kintu paśyata yūnasotigurutara eko jano'smin sthāne vidyate|
൩൨നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ.
33 pradīpaṁ prajvālya droṇasyādhaḥ kutrāpi guptasthāne vā kopi na sthāpayati kintu gṛhapraveśibhyo dīptiṁ dātaṁ dīpādhāroparyyeva sthāpayati|
൩൩വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോപറയിൻകീഴിലോ വെയ്ക്കാറില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് വിളക്കുകാലിന്മേൽ അത്രേ വെയ്ക്കുന്നത്.
34 dehasya pradīpaścakṣustasmādeva cakṣu ryadi prasannaṁ bhavati tarhi tava sarvvaśarīraṁ dīptimad bhaviṣyati kintu cakṣu ryadi malīmasaṁ tiṣṭhati tarhi sarvvaśarīraṁ sāndhakāraṁ sthāsyati|
൩൪ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണ് നല്ലതാണെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.
35 asmāt kāraṇāt tavāntaḥsthaṁ jyoti ryathāndhakāramayaṁ na bhavati tadarthe sāvadhāno bhava|
൩൫ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക.
36 yataḥ śarīrasya kutrāpyaṁśe sāndhakāre na jāte sarvvaṁ yadi dīptimat tiṣṭhati tarhi tubhyaṁ dīptidāyiprojjvalan pradīpa iva tava savarvaśarīraṁ dīptimad bhaviṣyati|
൩൬നിന്റെ ശരീരം അന്ധകാരം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ, വിളക്കു അതിന്റെ തിളക്കംകൊണ്ട് നിന്നെ പ്രകാശിപ്പിക്കുംപോലെ ശരീരവും പ്രകാശമുള്ളത് ആയിരിക്കും.
37 etatkathāyāḥ kathanakāle phiruśyeko bhejanāya taṁ nimantrayāmāsa, tataḥ sa gatvā bhoktum upaviveśa|
൩൭അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവനും അകത്ത് കടന്ന് ഭക്ഷണത്തിനിരുന്നു.
38 kintu bhojanāt pūrvvaṁ nāmāṅkṣīt etad dṛṣṭvā sa phiruśyāścaryyaṁ mene|
൩൮എന്നാൽ യേശു ആഹാരത്തിനു മുമ്പ് കൈകാലുകൾ കഴുകിയില്ല എന്നു കണ്ടിട്ട് പരീശൻ ആശ്ചര്യപ്പെട്ടു.
39 tadā prabhustaṁ provāca yūyaṁ phirūśilokāḥ pānapātrāṇāṁ bhojanapātrāṇāñca bahiḥ pariṣkurutha kintu yuṣmākamanta rdaurātmyai rduṣkriyābhiśca paripūrṇaṁ tiṣṭhati|
൩൯കർത്താവ് അവനോട്: പരീശന്മാരായ നിങ്ങൾ പാത്രങ്ങളുടെ പുറം വൃത്തിയാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
40 he sarvve nirbodhā yo bahiḥ sasarja sa eva kimanta rna sasarja?
൪൦മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ തന്നെ ആണ് അകവും ഉണ്ടാക്കിയത്?
41 tata eva yuṣmābhirantaḥkaraṇaṁ (īśvarāya) nivedyatāṁ tasmin kṛte yuṣmākaṁ sarvvāṇi śucitāṁ yāsyanti|
൪൧അകത്തുള്ളത് ഭിക്ഷയായി കൊടുക്കുവിൻ; എന്നാൽ സകലവും നിങ്ങൾക്ക് ശുദ്ധം ആകും എന്നു പറഞ്ഞു.
42 kintu hanta phirūśigaṇā yūyaṁ nyāyam īśvare prema ca parityajya podināyā arudādīnāṁ sarvveṣāṁ śākānāñca daśamāṁśān dattha kintu prathamaṁ pālayitvā śeṣasyālaṅghanaṁ yuṣmākam ucitamāsīt|
൪൨പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലുംഎല്ലാ ഇല ചെടികളിലും ദശാംശം കൊടുക്കുകയും ന്യായവും ദൈവസ്നേഹവും വിട്ടുകളയുകയും ചെയ്യുന്നു; നിങ്ങൾ ദൈവത്തെ സ്നേഹിക്കുകയും ന്യായം ചെയ്കയും അതോടൊപ്പം തന്നെ മറ്റ് കാര്യങ്ങളും ചെയ്യണം.
43 hā hā phirūśino yūyaṁ bhajanagehe proccāsane āpaṇeṣu ca namaskāreṣu prīyadhve|
൪൩പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്ക് പള്ളിയിൽ പ്രധാന സ്ഥാനവും പൊതുസ്ഥലങ്ങളിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്ക് അയ്യോ കഷ്ടം;
44 vata kapaṭino'dhyāpakāḥ phirūśinaśca lokāyat śmaśānam anupalabhya tadupari gacchanti yūyam tādṛgaprakāśitaśmaśānavād bhavatha|
൪൪നിങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവ ഇന്നവയെന്നറിയാതെ മീതെ നടക്കുന്നവരെപ്പോലെയാകുന്നു നിങ്ങൾ.
45 tadānīṁ vyavasthāpakānām ekā yīśumavadat, he upadeśaka vākyenedṛśenāsmāsvapi doṣam āropayasi|
൪൫ന്യായശാസ്ത്രിമാരിൽ ഒരുവൻ അവനോട്: ഗുരോ, പരീശരെ പറ്റി ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.
46 tataḥ sa uvāca, hā hā vyavasthāpakā yūyam mānuṣāṇām upari duḥsahyān bhārān nyasyatha kintu svayam ekāṅgulyāpi tān bhārān na spṛśatha|
൪൬അതിന് അവൻ പറഞ്ഞത്: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുക്കുവാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ട് എടുപ്പിക്കുന്നു; എന്നാൽ നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
47 hanta yuṣmākaṁ pūrvvapuruṣā yān bhaviṣyadvādino'vadhiṣusteṣāṁ śmaśānāni yūyaṁ nirmmātha|
൪൭നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു.
48 tenaiva yūyaṁ svapūrvvapuruṣāṇāṁ karmmāṇi saṁmanyadhve tadeva sapramāṇaṁ kurutha ca, yataste tānavadhiṣuḥ yūyaṁ teṣāṁ śmaśānāni nirmmātha|
൪൮അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കുകയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു.
49 ataeva īśvarasya śāstre proktamasti teṣāmantike bhaviṣyadvādinaḥ preritāṁśca preṣayiṣyāmi tataste teṣāṁ kāṁścana haniṣyanti kāṁścana tāḍaśṣyinti|
൪൯അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനവും പറയുന്നത്: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യും.
50 etasmāt kāraṇāt hābilaḥ śoṇitapātamārabhya mandirayajñavedyo rmadhye hatasya sikhariyasya raktapātaparyyantaṁ
൫൦ഹാബെലിന്റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവിൽവച്ച് കൊല്ലപ്പെട്ട സെഖര്യാവിന്റെരക്തംവരെ
51 jagataḥ sṛṣṭimārabhya pṛthivyāṁ bhaviṣyadvādināṁ yatiraktapātā jātāstatīnām aparādhadaṇḍā eṣāṁ varttamānalokānāṁ bhaviṣyanti, yuṣmānahaṁ niścitaṁ vadāmi sarvve daṇḍā vaṁśasyāsya bhaviṣyanti|
൫൧ലോകസ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകലപ്രവാചകന്മാരുടെയും രക്തം ഈ തലമുറയോട് ചോദിപ്പാൻ ഇടവരേണ്ടതിനുതന്നെ. അതേ, ഈ തലമുറയോട് അത് ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
52 hā hā vyavasthapakā yūyaṁ jñānasya kuñcikāṁ hṛtvā svayaṁ na praviṣṭā ye praveṣṭuñca prayāsinastānapi praveṣṭuṁ vāritavantaḥ|
൫൨ന്യായശാസ്ത്രിമാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദൈവികജ്ഞാനം മറ്റുള്ളവർ അറിയാതിരിക്കാൻ ശ്രമിച്ചു. അത് ഒരു ഭവനത്തിന്റെ താ‍ക്കോൽ മറച്ചുവയ്ക്കുന്നതിനു തുല്യം ആണ്; നിങ്ങൾ അതിൽ കടന്നില്ല; കടക്കുന്നവരെ തടയുകയും ചെയ്തു.
53 itthaṁ kathākathanād adhyāpakāḥ phirūśinaśca satarkāḥ
൫൩അവൻ അവിടംവിട്ട് പോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും
54 santastamapavadituṁ tasya kathāyā doṣaṁ dharttamicchanto nānākhyānakathanāya taṁ pravarttayituṁ kopayituñca prārebhire|
൫൪അവനോട് എതിർക്കുവാനും തർക്കിക്കുവാനും തുടങ്ങി. യേശു പറയുന്ന ഉത്തരങ്ങളിൽ നിന്നു അവനെ കുടുക്കുവാനായി പല കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.

< lūkaḥ 11 >