< လူကး 19 >

1 ယဒါ ယီၑု ရျိရီဟောပုရံ ပြဝိၑျ တန္မဓျေန ဂစ္ဆံသ္တဒါ
അവൻ യെരിഹോവിൽ പ്രവേശിച്ച് അതിൽകൂടി കടന്നു പോവുകയായിരുന്നു.
2 သက္ကေယနာမာ ကရသဉ္စာယိနာံ ပြဓာနော ဓနဝါနေကော
അവിടെ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
3 ယီၑုး ကီဒၖဂိတိ ဒြၐ္ဋုံ စေၐ္ဋိတဝါန် ကိန္တု ခရွွတွာလ္လောကသံဃမဓျေ တဒ္ဒရ္ၑနမပြာပျ
യേശു ആരാണ് എന്നു കാണ്മാൻ ശ്രമിച്ചു എങ്കിലും അവന് ഉയരം കുറവായിരുന്നത് കൊണ്ട് പുരുഷാരം നിമിത്തം കഴിഞ്ഞില്ല.
4 ယေန ပထာ သ ယာသျတိ တတ္ပထေ'ဂြေ ဓာဝိတွာ တံ ဒြၐ္ဋုမ် ဥဍုမ္ဗရတရုမာရုရောဟ၊
അതുകൊണ്ട് അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
5 ပၑ္စာဒ် ယီၑုသ္တတ္သ္ထာနမ် ဣတွာ ဦရ္ဒ္ဓွံ ဝိလောကျ တံ ဒၖၐ္ဋွာဝါဒီတ်, ဟေ သက္ကေယ တွံ ၑီဃြမဝရောဟ မယာဒျ တွဒ္ဂေဟေ ဝသ္တဝျံ၊
യേശു ആ സ്ഥലത്ത് എത്തിയപ്പോൾ മുകളിലേക്കു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഇന്ന് ഞാൻ നിന്റെ വീട്ടിൽ താമസിക്കാൻ വരുന്നു എന്നു അവനോട് പറഞ്ഞു.
6 တတး သ ၑီဃြမဝရုဟျ သာဟ္လာဒံ တံ ဇဂြာဟ၊
അവൻ ബദ്ധപ്പെട്ട് ഇറങ്ങി സന്തോഷത്തോടെ യേശുവിനെ സ്വീകരിച്ചു.
7 တဒ် ဒၖၐ္ဋွာ သရွွေ ဝိဝဒမာနာ ဝက္တုမာရေဘိရေ, သောတိထိတွေန ဒုၐ္ဋလောကဂၖဟံ ဂစ္ဆတိ၊
അത് കണ്ടവർ എല്ലാം: അവൻ പാപിയായ ഒരു മനുഷ്യനോടു കൂടെ താമസിക്കുവാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
8 ကိန္တု သက္ကေယော ဒဏ္ဍာယမာနော ဝက္တုမာရေဘေ, ဟေ ပြဘော ပၑျ မမ ယာ သမ္ပတ္တိရသ္တိ တဒရ္ဒ္ဓံ ဒရိဒြေဘျော ဒဒေ, အပရမ် အနျာယံ ကၖတွာ ကသ္မာဒပိ ယဒိ ကဒါပိ ကိဉ္စိတ် မယာ ဂၖဟီတံ တရှိ တစ္စတုရ္ဂုဏံ ဒဒါမိ၊
സക്കായി കർത്താവിനോട്: കർത്താവേ, എന്റെ വസ്തുവകയിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു; എന്തെങ്കിലും മറ്റുള്ളവരെ ചതിച്ച് വാങ്ങിയിട്ടുണ്ടെങ്കിൽ നാലുമടങ്ങ് തിരിച്ചുക്കൊടുക്കുന്നു എന്നു പറഞ്ഞു.
9 တဒါ ယီၑုသ္တမုက္တဝါန် အယမပိ ဣဗြာဟီမး သန္တာနော'တး ကာရဏာဒ် အဒျာသျ ဂၖဟေ တြာဏမုပသ္ထိတံ၊
യേശു അവനോട്: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ വീടിന് രക്ഷ വന്നു.
10 ယဒ် ဟာရိတံ တတ် မၖဂယိတုံ ရက္ၐိတုဉ္စ မနုၐျပုတြ အာဂတဝါန်၊
൧൦കാണാതെപോയതിനെ കണ്ടുപിടിച്ചു രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നത് എന്നു പറഞ്ഞു.
11 အထ သ ယိရူၑာလမး သမီပ ဥပါတိၐ္ဌဒ် ဤၑွရရာဇတွသျာနုၐ္ဌာနံ တဒဲဝ ဘဝိၐျတီတိ လောကဲရနွဘူယတ, တသ္မာတ် သ ၑြောတၖဘျး ပုနရ္ဒၖၐ္ဋာန္တကထာမ် ဥတ္ထာပျ ကထယာမာသ၊
൧൧പുരുഷാരം ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ യേശു യെരൂശലേമിന് അടുത്ത് എത്തി. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകും എന്നു അവർ ചിന്തിച്ചു. അതുകൊണ്ട് യേശു അവരോട് ഒരു ഉപമ പറഞ്ഞു:
12 ကောပိ မဟာလ္လောကော နိဇာရ္ထံ ရာဇတွပဒံ ဂၖဟီတွာ ပုနရာဂန္တုံ ဒူရဒေၑံ ဇဂါမ၊
൧൨രാജാവായി മടങ്ങിവരേണം എന്നു വിചാരിച്ചു ഒരു പ്രഭു ദൂരദേശത്തേക്ക് യാത്രപോയി.
13 ယာတြာကာလေ နိဇာန် ဒၑဒါသာန် အာဟူယ ဒၑသွရ္ဏမုဒြာ ဒတ္တွာ မမာဂမနပရျျန္တံ ဝါဏိဇျံ ကုရုတေတျာဒိဒေၑ၊
൧൩അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്ക് പത്തുറാത്തൽ വെള്ളികൊടുത്തു ഞാൻ വരുന്നതുവരെ അവയുമായി വ്യാപാരം ചെയ്യുക എന്നു അവരോട് പറഞ്ഞു.
14 ကိန္တု တသျ ပြဇာသ္တမဝဇ္ဉာယ မနုၐျမေနမ် အသ္မာကမုပရိ ရာဇတွံ န ကာရယိဝျာမ ဣမာံ ဝါရ္တ္တာံ တန္နိကဋေ ပြေရယာမာသုး၊
൧൪അവന്റെ പ്രജകൾക്ക് അവനോട് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചിട്ട് അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു അറിയിപ്പിച്ചു.
15 အထ သ ရာဇတွပဒံ ပြာပျာဂတဝါန် ဧကဲကော ဇနော ဗာဏိဇျေန ကိံ လဗ္ဓဝါန် ဣတိ ဇ္ဉာတုံ ယေၐု ဒါသေၐု မုဒြာ အရ္ပယတ် တာန် အာဟူယာနေတုမ် အာဒိဒေၑ၊
൧൫അവൻ രാജാവായി തിരിച്ചുവന്നപ്പോൾ താൻ പണം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്ത് നേടി എന്നു അറിയേണ്ടതിന് അവരെ വിളിക്കുവാൻ കല്പിച്ചു.
16 တဒါ ပြထမ အာဂတျ ကထိတဝါန်, ဟေ ပြဘော တဝ တယဲကယာ မုဒြယာ ဒၑမုဒြာ လဗ္ဓား၊
൧൬ഒന്നാമത്തെ ആൾ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
17 တတး သ ဥဝါစ တွမုတ္တမော ဒါသး သွလ္ပေန ဝိၑွာသျော ဇာတ ဣတး ကာရဏာတ် တွံ ဒၑနဂရာဏာမ် အဓိပေါ ဘဝ၊
൧൭അവൻ അവനോട്: വളരെ നല്ലത്. നീ ഒരു നല്ല ദാസൻ ആകുന്നു. ചെറിയ കാര്യങ്ങളിൽ നീ വിശ്വസ്തൻ ആയതുകൊണ്ട് പത്തു പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.
18 ဒွိတီယ အာဂတျ ကထိတဝါန်, ဟေ ပြဘော တဝဲကယာ မုဒြယာ ပဉ္စမုဒြာ လဗ္ဓား၊
൧൮രണ്ടാമത്തെ ആൾ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ച് റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
19 တတး သ ဥဝါစ, တွံ ပဉ္စာနာံ နဂရာဏာမဓိပတိ ရ္ဘဝ၊
൧൯നീയും അഞ്ച് പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു അവൻ അവനോട് കല്പിച്ചു.
20 တတောနျ အာဂတျ ကထယာမာသ, ဟေ ပြဘော ပၑျ တဝ ယာ မုဒြာ အဟံ ဝသ္တြေ ဗဒ္ဓွာသ္ထာပယံ သေယံ၊
൨൦മറ്റൊരാൾ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അത് ഒരു തൂവാലയിൽ പൊതിഞ്ഞു വെച്ചിരുന്നു.
21 တွံ ကၖပဏော ယန္နာသ္ထာပယသ္တဒပိ ဂၖဟ္လာသိ, ယန္နာဝပသ္တဒေဝ စ ဆိနတ္သိ တတောဟံ တွတ္တော ဘီတး၊
൨൧നീ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ ആകുന്നതുകൊണ്ട് ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
22 တဒါ သ ဇဂါဒ, ရေ ဒုၐ္ဋဒါသ တဝ ဝါကျေန တွာံ ဒေါၐိဏံ ကရိၐျာမိ, ယဒဟံ နာသ္ထာပယံ တဒေဝ ဂၖဟ္လာမိ, ယဒဟံ နာဝပဉ္စ တဒေဝ ဆိနဒ္မိ, ဧတာဒၖၑး ကၖပဏောဟမိတိ ယဒိ တွံ ဇာနာသိ,
൨൨അവൻ അവനോട്: ദുഷ്ടനായ ദാസനേ, നിന്റെ വാക്കുകൾ കൊണ്ടുതന്നേ ഞാൻ നിന്നെ ന്യായംവിധിക്കും. ഞാൻ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.
23 တရှိ မမ မုဒြာ ဗဏိဇာံ နိကဋေ ကုတော နာသ္ထာပယး? တယာ ကၖတေ'ဟမ် အာဂတျ ကုသီဒေန သာရ္ဒ္ဓံ နိဇမုဒြာ အပြာပ္သျမ်၊
൨൩ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കേണ്ടതിന് അത് നാണ്യപീഠത്തിൽഏല്പിക്കാഞ്ഞത് എന്ത്?
24 ပၑ္စာတ် သ သမီပသ္ထာန် ဇနာန် အာဇ္ဉာပယတ် အသ္မာတ် မုဒြာ အာနီယ ယသျ ဒၑမုဒြား သန္တိ တသ္မဲ ဒတ္တ၊
൨൪പിന്നെ അവൻ അരികെ നില്ക്കുന്നവരോട്: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന് കൊടുക്കുവിൻ എന്നു പറഞ്ഞു.
25 တေ ပြောစုး ပြဘော'သျ ဒၑမုဒြား သန္တိ၊
൨൫കർത്താവേ, അവന് പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവർ പറഞ്ഞു.
26 ယုၐ္မာနဟံ ဝဒါမိ ယသျာၑြယေ ဝဒ္ဓတေ 'ဓိကံ တသ္မဲ ဒါယိၐျတေ, ကိန္တု ယသျာၑြယေ န ဝရ္ဒ္ဓတေ တသျ ယဒျဒသ္တိ တဒပိ တသ္မာန် နာယိၐျတေ၊
൨൬ഉള്ളവന് പിന്നെയും കൊടുക്കും, ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
27 ကိန္တု မမာဓိပတိတွသျ ဝၑတွေ သ္ထာတုမ် အသမ္မနျမာနာ ယေ မမ ရိပဝသ္တာနာနီယ မမ သမက္ၐံ သံဟရတ၊
൨൭എന്നാൽ ഞാൻ രാജാവ് ആകുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവച്ചു കൊന്നുകളയുവിൻ എന്ന് അവൻ കല്പിച്ചു.
28 ဣတျုပဒေၑကထာံ ကထယိတွာ သောဂြဂး သန် ယိရူၑာလမပုရံ ယယော်၊
൨൮ഇതു പറഞ്ഞിട്ട് യേശു യെരൂശലേമിലേക്ക് അവർക്ക് മുമ്പായി യാത്രചെയ്തു.
29 တတော ဗဲတ္ဖဂီဗဲထနီယာဂြာမယေား သမီပေ ဇဲတုနာဒြေရန္တိကမ် ဣတွာ ၑိၐျဒွယမ် ဣတျုက္တွာ ပြေၐယာမာသ,
൨൯അവൻ ഒലിവുമലയരികെ ബേത്ത്ഫഗയ്ക്കും ബേഥാന്യയ്ക്കും സമീപെ എത്തിയപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:
30 ယုဝါမမုံ သမ္မုခသ္ထဂြာမံ ပြဝိၑျဲဝ ယံ ကောပိ မာနုၐး ကဒါပိ နာရောဟတ် တံ ဂရ္ဒ္ဒဘၑာဝကံ ဗဒ္ဓံ ဒြက္ၐျထသ္တံ မောစယိတွာနယတံ၊
൩൦നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ എത്തുമ്പോൾ ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.
31 တတြ ကုတော မောစယထး? ဣတိ စေတ် ကောပိ ဝက္ၐျတိ တရှိ ဝက္ၐျထး ပြဘေရတြ ပြယောဇနမ် အာသ္တေ၊
൩൧അതിനെ അഴിക്കുന്നത് എന്തിന് എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു.
32 တဒါ တော် ပြရိတော် ဂတွာ တတ္ကထာနုသာရေဏ သရွွံ ပြာပ္တော်၊
൩൨യേശു അയച്ച ആ രണ്ടു ശിഷ്യന്മാർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ട്.
33 ဂရ္ဒဘၑာဝကမောစနကာလေ တတွာမိန ဦစုး, ဂရ္ဒဘၑာဝကံ ကုတော မောစယထး?
൩൩കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥൻ: കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന് എന്നു ചോദിച്ചതിന്:
34 တာဝူစတုး ပြဘောရတြ ပြယောဇနမ် အာသ္တေ၊
൩൪കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു അവർ പറഞ്ഞു.
35 ပၑ္စာတ် တော် တံ ဂရ္ဒဘၑာဝကံ ယီၑောရန္တိကမာနီယ တတ္ပၖၐ္ဌေ နိဇဝသနာနိ ပါတယိတွာ တဒုပရိ ယီၑုမာရောဟယာမာသတုး၊
൩൫അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവരുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ട് യേശുവിനെ കയറ്റി.
36 အထ ယာတြာကာလေ လောကား ပထိ သွဝသ္တြာဏိ ပါတယိတုမ် အာရေဘိရေ၊
൩൬അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.
37 အပရံ ဇဲတုနာဒြေရုပတျကာမ် ဣတွာ ၑိၐျသံဃး ပူရွွဒၖၐ္ဋာနိ မဟာကရ္မ္မာဏိ သ္မၖတွာ,
൩൭യേശു ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാർ എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ച് സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
38 ယော ရာဇာ ပြဘော ရ္နာမ္နာယာတိ သ ဓနျး သွရ္ဂေ ကုၑလံ သရွွောစ္စေ ဇယဓွနိ ရ္ဘဝတု, ကထာမေတာံ ကထယိတွာ သာနန္ဒမ် ဥစဲရီၑွရံ ဓနျံ ဝက္တုမာရေဘေ၊
൩൮കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹിക്കപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
39 တဒါ လောကာရဏျမဓျသ္ထား ကိယန္တး ဖိရူၑိနသ္တတ် ၑြုတွာ ယီၑုံ ပြောစုး, ဟေ ဥပဒေၑက သွၑိၐျာန် တရ္ဇယ၊
൩൯പുരുഷാരത്തിൽ ചില പരീശന്മാർ അവനോട്: ഗുരോ, നിന്റെ ശിഷ്യന്മാരെ ശാസിക്കുക എന്നു പറഞ്ഞു.
40 သ ဥဝါစ, ယုၐ္မာနဟံ ဝဒါမိ ယဒျမီ နီရဝါသ္တိၐ္ဌန္တိ တရှိ ပါၐာဏာ ဥစဲး ကထား ကထယိၐျန္တိ၊
൪൦അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
41 ပၑ္စာတ် တတ္ပုရာန္တိကမေတျ တဒဝလောကျ သာၑြုပါတံ ဇဂါဒ,
൪൧അവൻ യെരുശലേം നഗരത്തിന് സമീപെ എത്തിയപ്പോൾ അതിനെ കണ്ട് അതിൽ താമസിക്കുന്ന ജനങ്ങളെ ഓർത്തു കരഞ്ഞു:
42 ဟာ ဟာ စေတ် တွမဂြေ'ဇ္ဉာသျထား, တဝါသ္မိန္နေဝ ဒိနေ ဝါ ယဒိ သွမင်္ဂလမ် ဥပါလပ္သျထား, တရှျုတ္တမမ် အဘဝိၐျတ်, ကိန္တု က္ၐဏေသ္မိန် တတ္တဝ ဒၖၐ္ဋေရဂေါစရမ် ဘဝတိ၊
൪൨ഈ ദിവസമെങ്കിലും നിനക്ക് സമാധാനം ലഭിക്കുന്നതു എങ്ങനെ എന്നു നീ അറിഞ്ഞ് എങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ അത് നിന്റെ കണ്ണിന് മറഞ്ഞിരിക്കുന്നു.
43 တွံ သွတြာဏကာလေ န မနော နျဓတ္ထာ ဣတိ ဟေတော ရျတ္ကာလေ တဝ ရိပဝသ္တွာံ စတုရ္ဒိက္ၐု ပြာစီရေဏ ဝေၐ္ဋယိတွာ ရောတ္သျန္တိ
൪൩നിന്റെ സന്ദർശനകാലം നിനക്ക് അറിയില്ല. അതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്ക് ചുറ്റും ഒരു തടസ്സം ഉണ്ടാക്കി നിന്നെ വളഞ്ഞു നാല് വശത്ത് നിന്നും ഞെരുക്കി,
44 ဗာလကဲး သာရ္ဒ္ဓံ ဘူမိသာတ် ကရိၐျန္တိ စ တွန္မဓျေ ပါၐာဏဲကောပိ ပါၐာဏောပရိ န သ္ထာသျတိ စ, ကာလ ဤဒၖၑ ဥပသ္ထာသျတိ၊
൪൪നിന്നെയും ഇവിടെ താമസിക്കുന്ന ജനങ്ങളെയും നിലത്തു തള്ളിയിട്ട്, അങ്ങനെ നിന്നിൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്ക് വരും.
45 အထ မဓျေမန္ဒိရံ ပြဝိၑျ တတြတျာန် ကြယိဝိကြယိဏော ဗဟိၐ္ကုရွွန္
൪൫പിന്നെ അവൻ ദൈവാലയത്തിൽ ചെന്ന് അവിടെ കച്ചവടം നടത്തിയവരെ പുറത്താക്കി:
46 အဝဒတ် မဒ္ဂၖဟံ ပြာရ္ထနာဂၖဟမိတိ လိပိရာသ္တေ ကိန္တု ယူယံ တဒေဝ စဲရာဏာံ ဂဟွရံ ကုရုထ၊
൪൬എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തിരിക്കുന്നു എന്ന് അവരോട് പറഞ്ഞു.
47 ပၑ္စာတ် သ ပြတျဟံ မဓျေမန္ဒိရမ် ဥပဒိဒေၑ; တတး ပြဓာနယာဇကာ အဓျာပကား ပြာစီနာၑ္စ တံ နာၑယိတုံ စိစေၐ္ဋိရေ;
൪൭അവൻ എല്ലാ ദിവസവും ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരുന്നു; എന്നാൽ മഹാപുരോഹിതരും ശാസ്ത്രികളും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ അവസരം നോക്കി.
48 ကိန္တု တဒုပဒေၑေ သရွွေ လောကာ နိဝိၐ္ဋစိတ္တား သ္ထိတာသ္တသ္မာတ် တေ တတ္ကရ္တ္တုံ နာဝကာၑံ ပြာပုး၊
൪൮എങ്കിലും ജനം എല്ലാം വളരെ ശ്രദ്ധയോടെ അവന്റെ വചനം കേട്ട് കൊണ്ടിരിക്കുകയാൽ എന്ത് ചെയ്യേണം എന്നവർ അറിഞ്ഞില്ല.

< လူကး 19 >