< ဣဗြိဏး 4 >

1 အပရံ တဒွိၑြာမပြာပ္တေး ပြတိဇ္ဉာ ယဒိ တိၐ္ဌတိ တရှျသ္မာကံ ကၑ္စိတ် စေတ် တသျား ဖလေန ဝဉ္စိတော ဘဝေတ် ဝယမ် ဧတသ္မာဒ် ဗိဘီမး၊
അതുകൊണ്ട്, ദൈവത്തിന്റെ വിശ്രമത്തിൽ പ്രവേശിക്കുവാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അത് ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ജാഗ്രതയുള്ളവരായിരിക്കുക.
2 ယတော 'သ္မာကံ သမီပေ ယဒွတ် တဒွတ် တေၐာံ သမီပေ'ပိ သုသံဝါဒး ပြစာရိတော 'ဘဝတ် ကိန္တု တဲး ၑြုတံ ဝါကျံ တာန် ပြတိ နိၐ္ဖလမ် အဘဝတ်, ယတသ္တေ ၑြောတာရော ဝိၑွာသေန သာရ္ဒ္ဓံ တန္နာမိၑြယန်၊
അവരെപ്പോലെ നാമും ദൈവിക വിശ്രമത്തെക്കുറിച്ചുള്ള ഈ സദ് വാർത്ത കേട്ടവർ ആകുന്നു; എങ്കിലും കേട്ടവർ വിശ്വാസത്തോടെ അംഗീകരിക്കായ്കകൊണ്ട് കേട്ട സന്ദേശം അവർക്ക് ഉപകാരമായി തീർന്നില്ല.
3 တဒ် ဝိၑြာမသ္ထာနံ ဝိၑွာသိဘိရသ္မာဘိး ပြဝိၑျတေ ယတသ္တေနောက္တံ, "အဟံ ကောပါတ် ၑပထံ ကၖတဝါန် ဣမံ, ပြဝေက္ၐျတေ ဇနဲရေတဲ ရ္န ဝိၑြာမသ္ထလံ မမ၊ " ကိန္တု တသျ ကရ္မ္မာဏိ ဇဂတး သၖၐ္ဋိကာလာတ် သမာပ္တာနိ သန္တိ၊
വിശ്വസിച്ചവരായ നാമല്ലോ വിശ്രമത്തിൽ പ്രവേശിക്കുന്നത്; ലോകസ്ഥാപനത്തിങ്കൽ സൃഷ്ടികർമ്മങ്ങൾ പൂർത്തിയായ ശേഷവും: “അവർ എന്റെ വിശ്രമത്തിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ കോപത്തിൽ സത്യംചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
4 ယတး ကသ္မိံၑ္စိတ် သ္ထာနေ သပ္တမံ ဒိနမဓိ တေနေဒမ် ဥက္တံ, ယထာ, "ဤၑွရး သပ္တမေ ဒိနေ သွကၖတေဘျး သရွွကရ္မ္မဘျော ဝိၑၑြာမ၊ "
“ഏഴാം നാളിൽ ദൈവം തന്റെ സകലപ്രവൃത്തികളും പൂർത്തിയാക്കി വിശ്രമിച്ചു” എന്നു ഏഴാം നാളിനെക്കുറിച്ച് വേദഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു.
5 ကိန္တွေတသ္မိန် သ္ထာနေ ပုနသ္တေနောစျတေ, ယထာ, "ပြဝေက္ၐျတေ ဇနဲရေတဲ ရ္န ဝိၑြာမသ္ထလံ မမ၊ "
“എന്റെ വിശ്രമത്തിൽ അവർ പ്രവേശിക്കയില്ല” എന്നു ഇവിടെ വീണ്ടും അരുളിച്ചെയ്യുന്നു.
6 ဖလတသ္တတ် သ္ထာနံ ကဲၑ္စိတ် ပြဝေၐ္ဋဝျံ ကိန္တု ယေ ပုရာ သုသံဝါဒံ ၑြုတဝန္တသ္တဲရဝိၑွာသာတ် တန္န ပြဝိၐ္ဋမ်,
അതുകൊണ്ട് ചിലർ അതിൽ പ്രവേശിക്കുവാൻ അവസരം ശേഷിച്ചിരിക്കയാലും മുമ്പ് സദ് വാർത്ത കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും,
7 ဣတိ ဟေတေား သ ပုနရဒျနာမကံ ဒိနံ နိရူပျ ဒီရ္ဃကာလေ ဂတေ'ပိ ပူရွွောက္တာံ ဝါစံ ဒါယူဒါ ကထယတိ, ယထာ, "အဒျ ယူယံ ကထာံ တသျ ယဒိ သံၑြောတုမိစ္ဆထ, တရှိ မာ ကုရုတေဒါနီံ ကဌိနာနိ မနာံသိ ဝး၊ "
മുമ്പ് ഉദ്ധരിച്ചതു പോലെ വളരെ കാലത്തിന് ശേഷം ദൈവം ദാവീദിലൂടെ, “ഇന്ന്” എന്നൊരു ദിവസം പിന്നെയും നിശ്ചയിച്ചിരിയ്ക്കുന്നു എന്നു വെളിപ്പെടുത്തുന്നു; “ഇന്ന് അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്” എന്ന് ദാവീദിലൂടെ അരുളിച്ചെയ്യുന്നു.
8 အပရံ ယိဟောၑူယော ယဒိ တာန် ဝျၑြာမယိၐျတ် တရှိ တတး ပရမ် အပရသျ ဒိနသျ ဝါဂ် ဤၑွရေဏ နာကထယိၐျတ၊
യോശുവ അവരെ സ്വസ്ഥതയുള്ള ദേശത്ത് പ്രവേശിപ്പിച്ചിരുന്നു എങ്കിൽ ദൈവം മറ്റൊരു ദിവസത്തെക്കുറിച്ച് വീണ്ടും പറയുകയില്ലായിരുന്നു.
9 အတ ဤၑွရသျ ပြဇာဘိး ကရ္တ္တဝျ ဧကော ဝိၑြာမသ္တိၐ္ဌတိ၊
ആകയാൽ ദൈവജനത്തിന് ഒരു ശബ്ബത്തനുഭവം ലഭിക്കുവാനിരിക്കുന്നു.
10 အပရမ် ဤၑွရော ယဒွတ် သွကၖတကရ္မ္မဘျော ဝိၑၑြာမ တဒွတ် တသျ ဝိၑြာမသ္ထာနံ ပြဝိၐ္ဋော ဇနော'ပိ သွကၖတကရ္မ္မဘျော ဝိၑြာမျတိ၊
൧൦ദൈവം തന്റെ പ്രവൃത്തികളിൽനിന്നു വിമുക്തനായതു പോലെ അവന്റെ വിശ്രമത്തിൽ പ്രവേശിച്ച ഏതൊരുവനും തന്റെ പ്രവൃത്തികളിൽനിന്നു വിമുക്തനായിത്തീർന്ന് വിശ്രമിക്കുന്നു.
11 အတော ဝယံ တဒ် ဝိၑြာမသ္ထာနံ ပြဝေၐ္ဋုံ ယတာမဟဲ, တဒဝိၑွာသောဒါဟရဏေန ကော'ပိ န ပတတု၊
൧൧അതുകൊണ്ട് നാം ആരും യിസ്രായേൽ ജനത ചെയ്തതുപോലുള്ള അനുസരണക്കേടിന്റെ അതേ അവസ്ഥയിൽ വീഴാതിരിക്കേണ്ടതിന് ആ ദൈവിക വിശ്രമത്തിൽ പ്രവേശിക്കുവാൻ ഉത്സാഹമുള്ളവരായിരിക്ക.
12 ဤၑွရသျ ဝါဒေါ'မရး ပြဘာဝဝိၑိၐ္ဋၑ္စ သရွွသ္မာဒ် ဒွိဓာရခင်္ဂါဒပိ တီက္ၐ္ဏး, အပရံ ပြာဏာတ္မနော ရ္ဂြန္ထိမဇ္ဇယောၑ္စ ပရိဘေဒါယ ဝိစ္ဆေဒကာရီ မနသၑ္စ သင်္ကလ္ပာနာမ် အဘိပြေတာနာဉ္စ ဝိစာရကး၊
൧൨ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏത് വാളിനേക്കാളും മൂർച്ചയേറിയതും ദേഹിയെ ആത്മാവിൽനിന്നും, സന്ധികളെ മജ്ജകളിൽനിന്നും വേർപിരിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശങ്ങളെയും വിവേചിച്ചറിയുന്നതും ആകുന്നു.
13 အပရံ ယသျ သမီပေ သွီယာ သွီယာ ကထာသ္မာဘိး ကထယိတဝျာ တသျာဂေါစရး ကော'ပိ ပြာဏီ နာသ္တိ တသျ ဒၖၐ္ဋော် သရွွမေဝါနာဝၖတံ ပြကာၑိတဉ္စာသ္တေ၊
൧൩അവന്റെ ദൃഷ്ടിയ്ക്ക് മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന് വ്യക്തവും, മറവില്ലാത്തതുമായി കിടക്കുന്നു; അങ്ങനെയുള്ള ദൈവത്തിന്റെ മുമ്പിലാണു നാം കണക്ക് ബോദ്ധ്യപ്പെടുത്തേണ്ടത്.
14 အပရံ ယ ဥစ္စတမံ သွရ္ဂံ ပြဝိၐ္ဋ ဧတာဒၖၑ ဧကော ဝျက္တိရရ္ထတ ဤၑွရသျ ပုတြော ယီၑုရသ္မာကံ မဟာယာဇကော'သ္တိ, အတော ဟေတော ရွယံ ဓရ္မ္မပြတိဇ္ဉာံ ဒၖဎမ် အာလမ္ဗာမဟဲ၊
൧൪ആകയാൽ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത ദൈവപുത്രനായ യേശു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ട് നാം നമ്മുടെ വിശ്വാസം മുറുകെപ്പിടിച്ചുകൊൾക.
15 အသ္မာကံ ယော မဟာယာဇကော 'သ္တိ သော'သ္မာကံ ဒုးခဲ ရ္ဒုးခိတော ဘဝိတုမ် အၑက္တော နဟိ ကိန္တု ပါပံ ဝိနာ သရွွဝိၐယေ ဝယမိဝ ပရီက္ၐိတး၊
൧൫നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കുവാൻ കഴിയാത്തവനല്ല; പകരം സർവ്വത്തിലും നമുക്കു തുല്യനായി പ്രലോഭിക്കപ്പെട്ടിട്ടും പാപം ഇല്ലാത്തവനായിരുന്നു.
16 အတဧဝ ကၖပါံ ဂြဟီတုံ ပြယောဇနီယောပကာရာရ္ထမ် အနုဂြဟံ ပြာပ္တုဉ္စ ဝယမ် ဥတ္သာဟေနာနုဂြဟသိံဟာသနသျ သမီပံ ယာမး၊
൧൬അതുകൊണ്ട് കരുണ ലഭിപ്പാനും തത്സമയത്ത് സഹായത്തിനുള്ള കൃപ പ്രാപിക്കുവാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.

< ဣဗြိဏး 4 >