< লূকঃ 8 >

1 অপরঞ্চ যীশু র্দ্ৱাদশভিঃ শিষ্যৈঃ সার্দ্ধং নানানগরেষু নানাগ্রামেষু চ গচ্ছন্ ইশ্ৱরীযরাজৎৱস্য সুসংৱাদং প্রচারযিতুং প্রারেভে|
അതിനുശേഷം യേശു ഗ്രാമങ്ങളിലും പട്ടണങ്ങളിലും കൂടി സഞ്ചരിച്ചു. അവിടെ ദൈവരാജ്യം പ്രസംഗിക്കുകയും സുവിശേഷം അറിയിക്കുകയും ചെയ്തു.
2 তদা যস্যাঃ সপ্ত ভূতা নিরগচ্ছন্ সা মগ্দলীনীতি ৱিখ্যাতা মরিযম্ হেরোদ্রাজস্য গৃহাধিপতেঃ হোষে র্ভার্য্যা যোহনা শূশানা
അവനോടുകൂടെ പന്ത്രണ്ട് ശിഷ്യന്മാരും, അവൻ ദുരാത്മാക്കളെയും വ്യാധികളേയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും, ഏഴ് ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
3 প্রভৃতযো যা বহ্ৱ্যঃ স্ত্রিযঃ দুষ্টভূতেভ্যো রোগেভ্যশ্চ মুক্তাঃ সত্যো নিজৱিভূতী র্ৱ্যযিৎৱা তমসেৱন্ত, তাঃ সর্ৱ্ৱাস্তেন সার্দ্ধম্ আসন্|
ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും, ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്ക് ശുശ്രൂഷചെയ്തു പോന്ന മറ്റുപല സ്ത്രീകളും ഉണ്ടായിരുന്നു.
4 অনন্তরং নানানগরেভ্যো বহৱো লোকা আগত্য তস্য সমীপেঽমিলন্, তদা স তেভ্য একাং দৃষ্টান্তকথাং কথযামাস| একঃ কৃষীবলো বীজানি ৱপ্তুং বহির্জগাম,
പിന്നെ വലിയൊരു പുരുഷാരവും, ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും, ഒരുമിച്ചുകൂടിയപ്പോൾ അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ഒരു കൃഷിക്കാരൻ വിത്ത് വിതയ്ക്കുവാൻ പുറപ്പെട്ടു.
5 ততো ৱপনকালে কতিপযানি বীজানি মার্গপার্শ্ৱে পেতুঃ, ততস্তানি পদতলৈ র্দলিতানি পক্ষিভি র্ভক্ষিতানি চ|
വിതയ്ക്കുമ്പോൾ ചിലത് വഴിയരികിൽ വീണു. ചിലത് മനുഷ്യർ ചവിട്ടുകയും, ചിലത് ആകാശത്തിലെ പറവജാതി തിന്നുകളകയും ചെയ്തു.
6 কতিপযানি বীজানি পাষাণস্থলে পতিতানি যদ্যপি তান্যঙ্কুরিতানি তথাপি রসাভাৱাৎ শুশুষুঃ|
മറ്റു ചിലത് പാറമേൽ വീണു മുളച്ചു, നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.
7 কতিপযানি বীজানি কণ্টকিৱনমধ্যে পতিতানি ততঃ কণ্টকিৱনানি সংৱৃদ্ধ্য তানি জগ্রসুঃ|
മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളും അതിനോടൊപ്പം മുളച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
8 তদন্যানি কতিপযবীজানি চ ভূম্যামুত্তমাযাং পেতুস্ততস্তান্যঙ্কুরযিৎৱা শতগুণানি ফলানি ফেলুঃ| স ইমা কথাং কথযিৎৱা প্রোচ্চৈঃ প্রোৱাচ, যস্য শ্রোতুং শ্রোত্রে স্তঃ স শৃণোতু|
മറ്റു ചിലത് നല്ലനിലത്ത് വീണു. അത് മുളച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ട്: കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
9 ততঃ পরং শিষ্যাস্তং পপ্রচ্ছুরস্য দৃষ্টান্তস্য কিং তাৎপর্য্যং?
അവന്റെ ശിഷ്യന്മാർ അവനോട് ഈ ഉപമയുടെ അർത്ഥം എന്താണ്? എന്നു ചോദിച്ചു. അതിന് അവൻ മറുപടിയായി പറഞ്ഞത്:
10 ১০ ততঃ স ৱ্যাজহার, ঈশ্ৱরীযরাজ্যস্য গুহ্যানি জ্ঞাতুং যুষ্মভ্যমধিকারো দীযতে কিন্ত্ৱন্যে যথা দৃষ্ট্ৱাপি ন পশ্যন্তি শ্রুৎৱাপি ম বুধ্যন্তে চ তদর্থং তেষাং পুরস্তাৎ তাঃ সর্ৱ্ৱাঃ কথা দৃষ্টান্তেন কথ্যন্তে|
൧൦ദൈവരാജ്യത്തിന്റെ രഹസ്യങ്ങളെ അറിയുവാൻ നിങ്ങൾക്ക് വരം ലഭിച്ചിരിക്കുന്നു; മറ്റുള്ളവർ കാണുന്നു എങ്കിലും അവർക്ക് ഒന്നും മനസ്സിലാകാതിരിക്കുവാനും, കേൾക്കുന്നു എങ്കിലും ഒന്നും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലൂടെ ആണ് ഞാൻ പഠിപ്പിക്കുന്നത്.
11 ১১ দৃষ্টান্তস্যাস্যাভিপ্রাযঃ, ঈশ্ৱরীযকথা বীজস্ৱরূপা|
൧൧ഉപമയുടെ അർത്ഥം ഇതാകുന്നു: വിത്ത് ദൈവവചനം ആണ്;
12 ১২ যে কথামাত্রং শৃণ্ৱন্তি কিন্তু পশ্চাদ্ ৱিশ্ৱস্য যথা পরিত্রাণং ন প্রাপ্নুৱন্তি তদাশযেন শৈতানেত্য হৃদযাতৃ তাং কথাম্ অপহরতি ত এৱ মার্গপার্শ্ৱস্থভূমিস্ৱরূপাঃ|
൧൨വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിയ്ക്കപ്പെടാതിരിക്കുവാൻ പിശാച് വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.
13 ১৩ যে কথং শ্রুৎৱা সানন্দং গৃহ্লন্তি কিন্ত্ৱবদ্ধমূলৎৱাৎ স্ৱল্পকালমাত্রং প্রতীত্য পরীক্ষাকালে ভ্রশ্যন্তি তএৱ পাষাণভূমিস্ৱরূপাঃ|
൧൩പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്ക് വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്ത് വിശ്വാസത്തിൽ നിന്നു മാറി പോവുകയും ചെയ്യുന്നു.
14 ১৪ যে কথাং শ্রুৎৱা যান্তি ৱিষযচিন্তাযাং ধনলোভেন এহিকসুখে চ মজ্জন্ত উপযুক্তফলানি ন ফলন্তি ত এৱোপ্তবীজকণ্টকিভূস্ৱরূপাঃ|
൧൪മുള്ളിനിടയിൽ വീണതോ, വചനം കേൾക്കുന്നവർ എങ്കിലും, വിവിധ ചിന്തകളാലും, ധനത്താലും, ഈ ലോകത്തിലെ സന്തോഷങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
15 ১৫ কিন্তু যে শ্রুৎৱা সরলৈঃ শুদ্ধৈশ্চান্তঃকরণৈঃ কথাং গৃহ্লন্তি ধৈর্য্যম্ অৱলম্ব্য ফলান্যুৎপাদযন্তি চ ত এৱোত্তমমৃৎস্ৱরূপাঃ|
൧൫നല്ല മണ്ണിലുള്ളതോ വചനം കേട്ടിട്ട്, ഹൃദയത്തിൽ സംഗ്രഹിക്കുകയും, ക്ഷമയോടെ ഗുണമുള്ള നല്ലഫലം കൊടുക്കുകയും ചെയ്യുന്നവർ തന്നേ.
16 ১৬ অপরঞ্চ প্রদীপং প্রজ্ৱাল্য কোপি পাত্রেণ নাচ্ছাদযতি তথা খট্ৱাধোপি ন স্থাপযতি, কিন্তু দীপাধারোপর্য্যেৱ স্থাপযতি, তস্মাৎ প্রৱেশকা দীপ্তিং পশ্যন্তি|
൧൬വിളക്കു കത്തിച്ചിട്ട് ആരും അതിനെ പാത്രംകൊണ്ട് മൂടുകയോ കട്ടിലിന്റെ കീഴിൽ വെയ്ക്കുകയോ ചെയ്യുന്നില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽആണ് വെയ്ക്കുന്നത്.
17 ১৭ যন্ন প্রকাশযিষ্যতে তাদৃগ্ অপ্রকাশিতং ৱস্তু কিমপি নাস্তি যচ্চ ন সুৱ্যক্তং প্রচারযিষ্যতে তাদৃগ্ গৃপ্তং ৱস্তু কিমপি নাস্তি|
൧൭വെളിപ്പെടാതെ രഹസ്യമായിരിക്കുന്നതു ഒന്നുമില്ല; വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
18 ১৮ অতো যূযং কেন প্রকারেণ শৃণুথ তত্র সাৱধানা ভৱত, যস্য সমীপে বর্দ্ধতে তস্মৈ পুনর্দাস্যতে কিন্তু যস্যাশ্রযে ন বর্দ্ধতে তস্য যদ্যদস্তি তদপি তস্মাৎ নেষ্যতে|
൧൮ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുവിൻ, കാരണം ദൈവവചനം കേട്ടിട്ട് മനസ്സിലാകുന്നവനു കൂടുതൽ കിട്ടും; ഇല്ലാത്തവനോടോ ഉണ്ട് എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
19 ১৯ অপরঞ্চ যীশো র্মাতা ভ্রাতরশ্চ তস্য সমীপং জিগমিষৱঃ
൧൯അവന്റെ അമ്മയും സഹോദരന്മാരും
20 ২০ কিন্তু জনতাসম্বাধাৎ তৎসন্নিধিং প্রাপ্তুং ন শেকুঃ| তৎপশ্চাৎ তৱ মাতা ভ্রাতরশ্চ ৎৱাং সাক্ষাৎ চিকীর্ষন্তো বহিস্তিষ্ঠনতীতি ৱার্ত্তাযাং তস্মৈ কথিতাযাং
൨൦അവനെ കാണുവാനായി അടുക്കൽ വന്നു. എന്നാൽ പുരുഷാരം കാരണം അവന്റെ അടുക്കലേക്ക് വരുവാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ആഗ്രഹിച്ചുകൊണ്ട് പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോട് അറിയിച്ചു.
21 ২১ স প্রত্যুৱাচ; যে জনা ঈশ্ৱরস্য কথাং শ্রুৎৱা তদনুরূপমাচরন্তি তএৱ মম মাতা ভ্রাতরশ্চ|
൨൧അവരോട് അവൻ: ദൈവവചനം കേട്ട് അനുസരിക്കുന്നവർ എല്ലാം എന്റെ അമ്മയും സഹോദരന്മാരും ആകുന്നു എന്ന് ഉത്തരം പറഞ്ഞു.
22 ২২ অনন্তরং একদা যীশুঃ শিষ্যৈঃ সার্দ্ধং নাৱমারুহ্য জগাদ, আযাত ৱযং হ্রদস্য পারং যামঃ, ততস্তে জগ্মুঃ|
൨൨ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോട് പറഞ്ഞു.
23 ২৩ তেষু নৌকাং ৱাহযৎসু স নিদদ্রৌ;
൨൩അവർ തുഴഞ്ഞുകൊണ്ടിരുന്നപ്പോൾ യേശു ഉറങ്ങിപ്പോയി
24 ২৪ অথাকস্মাৎ প্রবলঝঞ্ভ্শগমাদ্ হ্রদে নৌকাযাং তরঙ্গৈরাচ্ছন্নাযাং ৱিপৎ তান্ জগ্রাস| তস্মাদ্ যীশোরন্তিকং গৎৱা হে গুরো হে গুরো প্রাণা নো যান্তীতি গদিৎৱা তং জাগরযাম্বভূৱুঃ| তদা স উত্থায ৱাযুং তরঙ্গাংশ্চ তর্জযামাস তস্মাদুভৌ নিৱৃত্য স্থিরৌ বভূৱতুঃ|
൨൪തടാകത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായി. പടകിൽ വെള്ളം നിറഞ്ഞു. അവർ പേടിച്ചു യേശുവിന്റെ അടുക്കെ ചെന്ന്: നാഥാ, നാഥാ, ഞങ്ങൾ മരിക്കാൻ പോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റ് കാറ്റിനേയും രൂക്ഷമായ തിരമാലകളേയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോട്:
25 ২৫ স তান্ বভাষে যুষ্মাকং ৱিশ্ৱাসঃ ক? তস্মাত্তে ভীতা ৱিস্মিতাশ্চ পরস্পরং জগদুঃ, অহো কীদৃগযং মনুজঃ পৱনং পানীযঞ্চাদিশতি তদুভযং তদাদেশং ৱহতি|
൨൫നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.
26 ২৬ ততঃ পরং গালীল্প্রদেশস্য সম্মুখস্থগিদেরীযপ্রদেশে নৌকাযাং লগন্ত্যাং তটেঽৱরোহমাৱাদ্
൨൬യേശുവും ശിഷ്യന്മാരും ഗലീലയ്ക്ക് എതിരെയുള്ള ഗെരസേന്യദേശത്ത് എത്തി.
27 ২৭ বহুতিথকালং ভূতগ্রস্ত একো মানুষঃ পুরাদাগত্য তং সাক্ষাচ্চকার| স মনুষো ৱাসো ন পরিদধৎ গৃহে চ ন ৱসন্ কেৱলং শ্মশানম্ অধ্যুৱাস|
൨൭അവൻ കരയ്ക്ക് ഇറങ്ങിയപ്പോൾ വളരെ കാലമായി ഭൂതങ്ങൾ ബാധിച്ചൊരു മനുഷ്യൻ പട്ടണത്തിൽനിന്നു അവർക്ക് എതിരെ വന്നു. അവൻ വളരെക്കാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ ആയിരുന്നു താമസിച്ചത്.
28 ২৮ স যীশুং দৃষ্ট্ৱৈৱ চীচ্ছব্দং চকার তস্য সম্মুখে পতিৎৱা প্রোচ্চৈর্জগাদ চ, হে সর্ৱ্ৱপ্রধানেশ্ৱরস্য পুত্র, মযা সহ তৱ কঃ সম্বন্ধঃ? ৎৱযি ৱিনযং করোমি মাং মা যাতয|
൨൮അവൻ യേശുവിനെ കണ്ടിട്ട് നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്റെ കാര്യത്തിൽ ഇടപെടുന്നത് എന്തിന്? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
29 ২৯ যতঃ স তং মানুষং ত্যক্ত্ৱা যাতুম্ অমেধ্যভূতম্ আদিদেশ; স ভূতস্তং মানুষম্ অসকৃদ্ দধার তস্মাল্লোকাঃ শৃঙ্খলেন নিগডেন চ ববন্ধুঃ; স তদ্ ভংক্ত্ৱা ভূতৱশৎৱাৎ মধ্যেপ্রান্তরং যযৌ|
൨൯അവൻ അശുദ്ധാത്മാവിനോട് ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അത് വളരെക്കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ട് ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കുകയും ഭൂതം അവനെ കാടുകളിലേക്ക് ഓടിക്കയും ചെയ്യും.
30 ৩০ অনন্তরং যীশুস্তং পপ্রচ্ছ তৱ কিন্নাম? স উৱাচ, মম নাম বাহিনো যতো বহৱো ভূতাস্তমাশিশ্রিযুঃ|
൩൦യേശു അവനോട്: നിന്റെ പേർ എന്ത് എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ട്; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.
31 ৩১ অথ ভূতা ৱিনযেন জগদুঃ, গভীরং গর্ত্তং গন্তুং মাজ্ঞাপযাস্মান্| (Abyssos g12)
൩൧പാതാളത്തിലേക്ക് പോകുവാൻ കല്പിക്കരുത് എന്നു അവ അവനോട് അപേക്ഷിച്ചു. (Abyssos g12)
32 ৩২ তদা পর্ৱ্ৱতোপরি ৱরাহৱ্রজশ্চরতি তস্মাদ্ ভূতা ৱিনযেন প্রোচুঃ, অমুং ৱরাহৱ্রজম্ আশ্রযিতুম্ অস্মান্ অনুজানীহি; ততঃ সোনুজজ্ঞৌ|
൩൨അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കുവാൻ അനുവാദം തരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
33 ৩৩ ততঃ পরং ভূতাস্তং মানুষং ৱিহায ৱরাহৱ্রজম্ আশিশ্রিযুঃ ৱরাহৱ্রজাশ্চ তৎক্ষণাৎ কটকেন ধাৱন্তো হ্রদে প্রাণান্ ৱিজৃহুঃ|
൩൩ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ പന്നിക്കൂട്ടം വളരെ വേഗം തടാകത്തിലേക്ക് പാഞ്ഞു വീർപ്പുമുട്ടി ചത്തു.
34 ৩৪ তদ্ দৃষ্ট্ৱা শূকররক্ষকাঃ পলাযমানা নগরং গ্রামঞ্চ গৎৱা তৎসর্ৱ্ৱৱৃত্তান্তং কথযামাসুঃ|
൩൪ഈ സംഭവിച്ചത് പന്നിയെ മേയ്ക്കുന്നവർ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
35 ৩৫ ততঃ কিং ৱৃত্তম্ এতদ্দর্শনার্থং লোকা নির্গত্য যীশোঃ সমীপং যযুঃ, তং মানুষং ত্যক্তভূতং পরিহিতৱস্ত্রং স্ৱস্থমানুষৱদ্ যীশোশ্চরণসন্নিধৌ সূপৱিশন্তং ৱিলোক্য বিভ্যুঃ|
൩൫അവിടെ സംഭവിച്ചത് കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും നല്ല ബോധത്തോടെയും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നത് കണ്ട് ഭയപ്പെട്ടു.
36 ৩৬ যে লোকাস্তস্য ভূতগ্রস্তস্য স্ৱাস্থ্যকরণং দদৃশুস্তে তেভ্যঃ সর্ৱ্ৱৱৃত্তান্তং কথযামাসুঃ|
൩൬ഭൂതം ബാധിച്ചവനു സൌഖ്യംവന്നത് എങ്ങനെ എന്നു കണ്ടവർ അവരോട് അറിയിച്ചു.
37 ৩৭ তদনন্তরং তস্য গিদেরীযপ্রদেশস্য চতুর্দিক্স্থা বহৱো জনা অতিত্রস্তা ৱিনযেন তং জগদুঃ, ভৱান্ অস্মাকং নিকটাদ্ ৱ্রজতু তস্মাৎ স নাৱমারুহ্য ততো ৱ্যাঘুট্য জগাম|
൩൭ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
38 ৩৮ তদানীং ত্যক্তভূতমনুজস্তেন সহ স্থাতুং প্রার্থযাঞ্চক্রে
൩൮ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ പോകുവാൻ അനുവാദം ചോദിച്ചു.
39 ৩৯ কিন্তু তদর্থম্ ঈশ্ৱরঃ কীদৃঙ্মহাকর্ম্ম কৃতৱান্ ইতি নিৱেশনং গৎৱা ৱিজ্ঞাপয, যীশুঃ কথামেতাং কথযিৎৱা তং ৱিসসর্জ| ততঃ স ৱ্রজিৎৱা যীশুস্তদর্থং যন্মহাকর্ম্ম চকার তৎ পুরস্য সর্ৱ্ৱত্র প্রকাশযিতুং প্রারেভে|
൩൯അതിന് അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്ക് ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
40 ৪০ অথ যীশৌ পরাৱৃত্যাগতে লোকাস্তং আদরেণ জগৃহু র্যস্মাত্তে সর্ৱ্ৱে তমপেক্ষাঞ্চক্রিরে|
൪൦യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ സ്വീകരിച്ചു; അവർ എല്ലാവരും യേശുവിനായി കാത്തിരിക്കുകയായിരുന്നു.
41 ৪১ তদনন্তরং যাযীর্নাম্নো ভজনগেহস্যৈকোধিপ আগত্য যীশোশ্চরণযোঃ পতিৎৱা স্ৱনিৱেশনাগমনার্থং তস্মিন্ ৱিনযং চকার,
൪൧അപ്പോൾ പള്ളിപ്രമാണിയായ യായിറോസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
42 ৪২ যতস্তস্য দ্ৱাদশৱর্ষৱযস্কা কন্যৈকাসীৎ সা মৃতকল্পাভৱৎ| ততস্তস্য গমনকালে মার্গে লোকানাং মহান্ সমাগমো বভূৱ|
൪൨അവന് ഏകദേശം പന്ത്രണ്ട് വയസ്സുള്ള ഏകജാതയായൊരു മകൾ ഉണ്ടായിരുന്നു; അവൾ മരിക്കാറായതു കൊണ്ട് തന്റെ വീട്ടിൽ വരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ ഞെരുക്കിക്കൊണ്ടിരുന്നു.
43 ৪৩ দ্ৱাদশৱর্ষাণি প্রদররোগগ্রস্তা নানা ৱৈদ্যৈশ্চিকিৎসিতা সর্ৱ্ৱস্ৱং ৱ্যযিৎৱাপি স্ৱাস্থ্যং ন প্রাপ্তা যা যোষিৎ সা যীশোঃ পশ্চাদাগত্য তস্য ৱস্ত্রগ্রন্থিং পস্পর্শ|
൪൩അന്ന് പന്ത്രണ്ട് വർഷമായി രക്തസ്രവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾ തന്റെ പണം എല്ലാം വൈദ്യന്മാർക്ക് കൊടുത്തിട്ടും ആർക്കും സൌഖ്യം വരുത്തുവാൻ സാധിച്ചിരുന്നില്ല
44 ৪৪ তস্মাৎ তৎক্ষণাৎ তস্যা রক্তস্রাৱো রুদ্ধঃ|
൪൪അവൾ യേശുവിന്റെ പുറകിൽ അടുത്തുചെന്ന് അവന്റെ വസ്ത്രത്തിന്റെ അറ്റത്ത് തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നു.
45 ৪৫ তদানীং যীশুরৱদৎ কেনাহং স্পৃষ্টঃ? ততোঽনেকৈরনঙ্গীকৃতে পিতরস্তস্য সঙ্গিনশ্চাৱদন্, হে গুরো লোকা নিকটস্থাঃ সন্তস্তৱ দেহে ঘর্ষযন্তি, তথাপি কেনাহং স্পৃষ্টইতি ভৱান্ কুতঃ পৃচ্ছতি?
൪൫എന്നെ തൊട്ടത് ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
46 ৪৬ যীশুঃ কথযামাস, কেনাপ্যহং স্পৃষ্টো, যতো মত্তঃ শক্তি র্নির্গতেতি মযা নিশ্চিতমজ্ঞাযি|
൪൬യേശുവോ: ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടത് ഞാൻ അറിഞ്ഞ് എന്നു പറഞ്ഞു.
47 ৪৭ তদা সা নারী স্ৱযং ন গুপ্তেতি ৱিদিৎৱা কম্পমানা সতী তস্য সম্মুখে পপাত; যেন নিমিত্তেন তং পস্পর্শ স্পর্শমাত্রাচ্চ যেন প্রকারেণ স্ৱস্থাভৱৎ তৎ সর্ৱ্ৱং তস্য সাক্ষাদাচখ্যৌ|
൪൭താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ട് വിറച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
48 ৪৮ ততঃ স তাং জগাদ হে কন্যে সুস্থিরা ভৱ, তৱ ৱিশ্ৱাসস্ত্ৱাং স্ৱস্থাম্ অকার্ষীৎ ৎৱং ক্ষেমেণ যাহি|
൪൮അവൻ അവളോട്: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
49 ৪৯ যীশোরেতদ্ৱাক্যৱদনকালে তস্যাধিপতে র্নিৱেশনাৎ কশ্চিল্লোক আগত্য তং বভাষে, তৱ কন্যা মৃতা গুরুং মা ক্লিশান|
൪൯അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ വീട്ടിൽനിന്നു ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
50 ৫০ কিন্তু যীশুস্তদাকর্ণ্যাধিপতিং ৱ্যাজহার, মা ভৈষীঃ কেৱলং ৱিশ্ৱসিহি তস্মাৎ সা জীৱিষ্যতি|
൫൦യേശു അതുകേട്ടപ്പോൾ: ഭയപ്പെടേണ്ടാ, വിശ്വസിച്ചാൽ മതി എന്നാൽ അവൾ രക്ഷപെടും എന്നു അവനോട് ഉത്തരം പറഞ്ഞു.
51 ৫১ অথ তস্য নিৱেশনে প্রাপ্তে স পিতরং যোহনং যাকূবঞ্চ কন্যাযা মাতরং পিতরঞ্চ ৱিনা, অন্যং কঞ্চন প্রৱেষ্টুং ৱারযামাস|
൫൧വീട്ടിൽ എത്തിയപ്പോൾ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്ത് വരുവാൻ സമ്മതിച്ചില്ല.
52 ৫২ অপরঞ্চ যে রুদন্তি ৱিলপন্তি চ তান্ সর্ৱ্ৱান্ জনান্ উৱাচ, যূযং মা রোদিষ্ট কন্যা ন মৃতা নিদ্রাতি|
൫൨എല്ലാവരും അവളെ ഓർത്തു കരയുകയും, ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുമ്പോൾ: കരയണ്ട, അവൾ മരിച്ചില്ല, ഉറങ്ങുകയാണ് എന്ന് അവൻ പറഞ്ഞു.
53 ৫৩ কিন্তু সা নিশ্চিতং মৃতেতি জ্ঞাৎৱা তে তমুপজহসুঃ|
൫൩അവരോ അവൾ മരിച്ചുപോയി എന്നു അറിയുന്നതുകൊണ്ട് അവനെ പരിഹസിച്ചു.
54 ৫৪ পশ্চাৎ স সর্ৱ্ৱান্ বহিঃ কৃৎৱা কন্যাযাঃ করৌ ধৃৎৱাজুহুৱে, হে কন্যে ৎৱমুত্তিষ্ঠ,
൫൪എന്നാൽ യേശു അവളുടെ കൈയ്ക്ക് പിടിച്ച്; ബാലേ, എഴുന്നേല്ക്ക എന്നു അവളോട് ഉറക്കെ പറഞ്ഞു.
55 ৫৫ তস্মাৎ তস্যাঃ প্রাণেষু পুনরাগতেষু সা তৎক্ষণাদ্ উত্তস্যৌ| তদানীং তস্যৈ কিঞ্চিদ্ ভক্ষ্যং দাতুম্ আদিদেশ|
൫൫അവളുടെ ആത്മാവ് തിരിച്ചുവന്നു, അവൾ ഉടനെ എഴുന്നേറ്റ്; അവൾക്ക് ഭക്ഷണം കൊടുക്കുവിൻ എന്നു അവൻ കല്പിച്ചു.
56 ৫৬ ততস্তস্যাঃ পিতরৌ ৱিস্মযং গতৌ কিন্তু স তাৱাদিদেশ ঘটনাযা এতস্যাঃ কথাং কস্মৈচিদপি মা কথযতং|
൫൬അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചത് ആരോടും പറയരുത് എന്നു അവൻ അവരോട് കല്പിച്ചു.

< লূকঃ 8 >