< লূকঃ 19 >

1 যদা যীশু র্যিরীহোপুরং প্রৱিশ্য তন্মধ্যেন গচ্ছংস্তদা
അവൻ യെരിഹോവിൽ പ്രവേശിച്ച് അതിൽകൂടി കടന്നു പോവുകയായിരുന്നു.
2 সক্কেযনামা করসঞ্চাযিনাং প্রধানো ধনৱানেকো
അവിടെ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
3 যীশুঃ কীদৃগিতি দ্রষ্টুং চেষ্টিতৱান্ কিন্তু খর্ৱ্ৱৎৱাল্লোকসংঘমধ্যে তদ্দর্শনমপ্রাপ্য
യേശു ആരാണ് എന്നു കാണ്മാൻ ശ്രമിച്ചു എങ്കിലും അവന് ഉയരം കുറവായിരുന്നത് കൊണ്ട് പുരുഷാരം നിമിത്തം കഴിഞ്ഞില്ല.
4 যেন পথা স যাস্যতি তৎপথেঽগ্রে ধাৱিৎৱা তং দ্রষ্টুম্ উডুম্বরতরুমারুরোহ|
അതുകൊണ്ട് അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
5 পশ্চাদ্ যীশুস্তৎস্থানম্ ইৎৱা ঊর্দ্ধ্ৱং ৱিলোক্য তং দৃষ্ট্ৱাৱাদীৎ, হে সক্কেয ৎৱং শীঘ্রমৱরোহ মযাদ্য ৎৱদ্গেহে ৱস্তৱ্যং|
യേശു ആ സ്ഥലത്ത് എത്തിയപ്പോൾ മുകളിലേക്കു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഇന്ന് ഞാൻ നിന്റെ വീട്ടിൽ താമസിക്കാൻ വരുന്നു എന്നു അവനോട് പറഞ്ഞു.
6 ততঃ স শীঘ্রমৱরুহ্য সাহ্লাদং তং জগ্রাহ|
അവൻ ബദ്ധപ്പെട്ട് ഇറങ്ങി സന്തോഷത്തോടെ യേശുവിനെ സ്വീകരിച്ചു.
7 তদ্ দৃষ্ট্ৱা সর্ৱ্ৱে ৱিৱদমানা ৱক্তুমারেভিরে, সোতিথিৎৱেন দুষ্টলোকগৃহং গচ্ছতি|
അത് കണ്ടവർ എല്ലാം: അവൻ പാപിയായ ഒരു മനുഷ്യനോടു കൂടെ താമസിക്കുവാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
8 কিন্তু সক্কেযো দণ্ডাযমানো ৱক্তুমারেভে, হে প্রভো পশ্য মম যা সম্পত্তিরস্তি তদর্দ্ধং দরিদ্রেভ্যো দদে, অপরম্ অন্যাযং কৃৎৱা কস্মাদপি যদি কদাপি কিঞ্চিৎ মযা গৃহীতং তর্হি তচ্চতুর্গুণং দদামি|
സക്കായി കർത്താവിനോട്: കർത്താവേ, എന്റെ വസ്തുവകയിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു; എന്തെങ്കിലും മറ്റുള്ളവരെ ചതിച്ച് വാങ്ങിയിട്ടുണ്ടെങ്കിൽ നാലുമടങ്ങ് തിരിച്ചുക്കൊടുക്കുന്നു എന്നു പറഞ്ഞു.
9 তদা যীশুস্তমুক্তৱান্ অযমপি ইব্রাহীমঃ সন্তানোঽতঃ কারণাদ্ অদ্যাস্য গৃহে ত্রাণমুপস্থিতং|
യേശു അവനോട്: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ വീടിന് രക്ഷ വന്നു.
10 ১০ যদ্ হারিতং তৎ মৃগযিতুং রক্ষিতুঞ্চ মনুষ্যপুত্র আগতৱান্|
൧൦കാണാതെപോയതിനെ കണ്ടുപിടിച്ചു രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നത് എന്നു പറഞ്ഞു.
11 ১১ অথ স যিরূশালমঃ সমীপ উপাতিষ্ঠদ্ ঈশ্ৱররাজৎৱস্যানুষ্ঠানং তদৈৱ ভৱিষ্যতীতি লোকৈরন্ৱভূযত, তস্মাৎ স শ্রোতৃভ্যঃ পুনর্দৃষ্টান্তকথাম্ উত্থাপ্য কথযামাস|
൧൧പുരുഷാരം ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ യേശു യെരൂശലേമിന് അടുത്ത് എത്തി. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകും എന്നു അവർ ചിന്തിച്ചു. അതുകൊണ്ട് യേശു അവരോട് ഒരു ഉപമ പറഞ്ഞു:
12 ১২ কোপি মহাল্লোকো নিজার্থং রাজৎৱপদং গৃহীৎৱা পুনরাগন্তুং দূরদেশং জগাম|
൧൨രാജാവായി മടങ്ങിവരേണം എന്നു വിചാരിച്ചു ഒരു പ്രഭു ദൂരദേശത്തേക്ക് യാത്രപോയി.
13 ১৩ যাত্রাকালে নিজান্ দশদাসান্ আহূয দশস্ৱর্ণমুদ্রা দত্ত্ৱা মমাগমনপর্য্যন্তং ৱাণিজ্যং কুরুতেত্যাদিদেশ|
൧൩അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്ക് പത്തുറാത്തൽ വെള്ളികൊടുത്തു ഞാൻ വരുന്നതുവരെ അവയുമായി വ്യാപാരം ചെയ്യുക എന്നു അവരോട് പറഞ്ഞു.
14 ১৪ কিন্তু তস্য প্রজাস্তমৱজ্ঞায মনুষ্যমেনম্ অস্মাকমুপরি রাজৎৱং ন কারযিৱ্যাম ইমাং ৱার্ত্তাং তন্নিকটে প্রেরযামাসুঃ|
൧൪അവന്റെ പ്രജകൾക്ക് അവനോട് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചിട്ട് അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു അറിയിപ്പിച്ചു.
15 ১৫ অথ স রাজৎৱপদং প্রাপ্যাগতৱান্ একৈকো জনো বাণিজ্যেন কিং লব্ধৱান্ ইতি জ্ঞাতুং যেষু দাসেষু মুদ্রা অর্পযৎ তান্ আহূযানেতুম্ আদিদেশ|
൧൫അവൻ രാജാവായി തിരിച്ചുവന്നപ്പോൾ താൻ പണം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്ത് നേടി എന്നു അറിയേണ്ടതിന് അവരെ വിളിക്കുവാൻ കല്പിച്ചു.
16 ১৬ তদা প্রথম আগত্য কথিতৱান্, হে প্রভো তৱ তযৈকযা মুদ্রযা দশমুদ্রা লব্ধাঃ|
൧൬ഒന്നാമത്തെ ആൾ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
17 ১৭ ততঃ স উৱাচ ৎৱমুত্তমো দাসঃ স্ৱল্পেন ৱিশ্ৱাস্যো জাত ইতঃ কারণাৎ ৎৱং দশনগরাণাম্ অধিপো ভৱ|
൧൭അവൻ അവനോട്: വളരെ നല്ലത്. നീ ഒരു നല്ല ദാസൻ ആകുന്നു. ചെറിയ കാര്യങ്ങളിൽ നീ വിശ്വസ്തൻ ആയതുകൊണ്ട് പത്തു പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.
18 ১৮ দ্ৱিতীয আগত্য কথিতৱান্, হে প্রভো তৱৈকযা মুদ্রযা পঞ্চমুদ্রা লব্ধাঃ|
൧൮രണ്ടാമത്തെ ആൾ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ച് റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
19 ১৯ ততঃ স উৱাচ, ৎৱং পঞ্চানাং নগরাণামধিপতি র্ভৱ|
൧൯നീയും അഞ്ച് പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു അവൻ അവനോട് കല്പിച്ചു.
20 ২০ ততোন্য আগত্য কথযামাস, হে প্রভো পশ্য তৱ যা মুদ্রা অহং ৱস্ত্রে বদ্ধ্ৱাস্থাপযং সেযং|
൨൦മറ്റൊരാൾ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അത് ഒരു തൂവാലയിൽ പൊതിഞ്ഞു വെച്ചിരുന്നു.
21 ২১ ৎৱং কৃপণো যন্নাস্থাপযস্তদপি গৃহ্লাসি, যন্নাৱপস্তদেৱ চ ছিনৎসি ততোহং ৎৱত্তো ভীতঃ|
൨൧നീ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ ആകുന്നതുകൊണ്ട് ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
22 ২২ তদা স জগাদ, রে দুষ্টদাস তৱ ৱাক্যেন ৎৱাং দোষিণং করিষ্যামি, যদহং নাস্থাপযং তদেৱ গৃহ্লামি, যদহং নাৱপঞ্চ তদেৱ ছিনদ্মি, এতাদৃশঃ কৃপণোহমিতি যদি ৎৱং জানাসি,
൨൨അവൻ അവനോട്: ദുഷ്ടനായ ദാസനേ, നിന്റെ വാക്കുകൾ കൊണ്ടുതന്നേ ഞാൻ നിന്നെ ന്യായംവിധിക്കും. ഞാൻ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.
23 ২৩ তর্হি মম মুদ্রা বণিজাং নিকটে কুতো নাস্থাপযঃ? তযা কৃতেঽহম্ আগত্য কুসীদেন সার্দ্ধং নিজমুদ্রা অপ্রাপ্স্যম্|
൨൩ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കേണ്ടതിന് അത് നാണ്യപീഠത്തിൽഏല്പിക്കാഞ്ഞത് എന്ത്?
24 ২৪ পশ্চাৎ স সমীপস্থান্ জনান্ আজ্ঞাপযৎ অস্মাৎ মুদ্রা আনীয যস্য দশমুদ্রাঃ সন্তি তস্মৈ দত্ত|
൨൪പിന്നെ അവൻ അരികെ നില്ക്കുന്നവരോട്: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന് കൊടുക്കുവിൻ എന്നു പറഞ്ഞു.
25 ২৫ তে প্রোচুঃ প্রভোঽস্য দশমুদ্রাঃ সন্তি|
൨൫കർത്താവേ, അവന് പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവർ പറഞ്ഞു.
26 ২৬ যুষ্মানহং ৱদামি যস্যাশ্রযে ৱদ্ধতে ঽধিকং তস্মৈ দাযিষ্যতে, কিন্তু যস্যাশ্রযে ন ৱর্দ্ধতে তস্য যদ্যদস্তি তদপি তস্মান্ নাযিষ্যতে|
൨൬ഉള്ളവന് പിന്നെയും കൊടുക്കും, ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
27 ২৭ কিন্তু মমাধিপতিৎৱস্য ৱশৎৱে স্থাতুম্ অসম্মন্যমানা যে মম রিপৱস্তানানীয মম সমক্ষং সংহরত|
൨൭എന്നാൽ ഞാൻ രാജാവ് ആകുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവച്ചു കൊന്നുകളയുവിൻ എന്ന് അവൻ കല്പിച്ചു.
28 ২৮ ইত্যুপদেশকথাং কথযিৎৱা সোগ্রগঃ সন্ যিরূশালমপুরং যযৌ|
൨൮ഇതു പറഞ്ഞിട്ട് യേശു യെരൂശലേമിലേക്ക് അവർക്ക് മുമ്പായി യാത്രചെയ്തു.
29 ২৯ ততো বৈৎফগীবৈথনীযাগ্রামযোঃ সমীপে জৈতুনাদ্রেরন্তিকম্ ইৎৱা শিষ্যদ্ৱযম্ ইত্যুক্ত্ৱা প্রেষযামাস,
൨൯അവൻ ഒലിവുമലയരികെ ബേത്ത്ഫഗയ്ക്കും ബേഥാന്യയ്ക്കും സമീപെ എത്തിയപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:
30 ৩০ যুৱামমুং সম্মুখস্থগ্রামং প্রৱিশ্যৈৱ যং কোপি মানুষঃ কদাপি নারোহৎ তং গর্দ্দভশাৱকং বদ্ধং দ্রক্ষ্যথস্তং মোচযিৎৱানযতং|
൩൦നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ എത്തുമ്പോൾ ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.
31 ৩১ তত্র কুতো মোচযথঃ? ইতি চেৎ কোপি ৱক্ষ্যতি তর্হি ৱক্ষ্যথঃ প্রভেরত্র প্রযোজনম্ আস্তে|
൩൧അതിനെ അഴിക്കുന്നത് എന്തിന് എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു.
32 ৩২ তদা তৌ প্ররিতৌ গৎৱা তৎকথানুসারেণ সর্ৱ্ৱং প্রাপ্তৌ|
൩൨യേശു അയച്ച ആ രണ്ടു ശിഷ്യന്മാർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ട്.
33 ৩৩ গর্দভশাৱকমোচনকালে তৎৱামিন ঊচুঃ, গর্দভশাৱকং কুতো মোচযথঃ?
൩൩കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥൻ: കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന് എന്നു ചോദിച്ചതിന്:
34 ৩৪ তাৱূচতুঃ প্রভোরত্র প্রযোজনম্ আস্তে|
൩൪കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു അവർ പറഞ്ഞു.
35 ৩৫ পশ্চাৎ তৌ তং গর্দভশাৱকং যীশোরন্তিকমানীয তৎপৃষ্ঠে নিজৱসনানি পাতযিৎৱা তদুপরি যীশুমারোহযামাসতুঃ|
൩൫അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവരുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ട് യേശുവിനെ കയറ്റി.
36 ৩৬ অথ যাত্রাকালে লোকাঃ পথি স্ৱৱস্ত্রাণি পাতযিতুম্ আরেভিরে|
൩൬അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.
37 ৩৭ অপরং জৈতুনাদ্রেরুপত্যকাম্ ইৎৱা শিষ্যসংঘঃ পূর্ৱ্ৱদৃষ্টানি মহাকর্ম্মাণি স্মৃৎৱা,
൩൭യേശു ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാർ എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ച് സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
38 ৩৮ যো রাজা প্রভো র্নাম্নাযাতি স ধন্যঃ স্ৱর্গে কুশলং সর্ৱ্ৱোচ্চে জযধ্ৱনি র্ভৱতু, কথামেতাং কথযিৎৱা সানন্দম্ উচৈরীশ্ৱরং ধন্যং ৱক্তুমারেভে|
൩൮കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹിക്കപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
39 ৩৯ তদা লোকারণ্যমধ্যস্থাঃ কিযন্তঃ ফিরূশিনস্তৎ শ্রুৎৱা যীশুং প্রোচুঃ, হে উপদেশক স্ৱশিষ্যান্ তর্জয|
൩൯പുരുഷാരത്തിൽ ചില പരീശന്മാർ അവനോട്: ഗുരോ, നിന്റെ ശിഷ്യന്മാരെ ശാസിക്കുക എന്നു പറഞ്ഞു.
40 ৪০ স উৱাচ, যুষ্মানহং ৱদামি যদ্যমী নীরৱাস্তিষ্ঠন্তি তর্হি পাষাণা উচৈঃ কথাঃ কথযিষ্যন্তি|
൪൦അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
41 ৪১ পশ্চাৎ তৎপুরান্তিকমেত্য তদৱলোক্য সাশ্রুপাতং জগাদ,
൪൧അവൻ യെരുശലേം നഗരത്തിന് സമീപെ എത്തിയപ്പോൾ അതിനെ കണ്ട് അതിൽ താമസിക്കുന്ന ജനങ്ങളെ ഓർത്തു കരഞ്ഞു:
42 ৪২ হা হা চেৎ ৎৱমগ্রেঽজ্ঞাস্যথাঃ, তৱাস্মিন্নেৱ দিনে ৱা যদি স্ৱমঙ্গলম্ উপালপ্স্যথাঃ, তর্হ্যুত্তমম্ অভৱিষ্যৎ, কিন্তু ক্ষণেস্মিন্ তত্তৱ দৃষ্টেরগোচরম্ ভৱতি|
൪൨ഈ ദിവസമെങ്കിലും നിനക്ക് സമാധാനം ലഭിക്കുന്നതു എങ്ങനെ എന്നു നീ അറിഞ്ഞ് എങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ അത് നിന്റെ കണ്ണിന് മറഞ്ഞിരിക്കുന്നു.
43 ৪৩ ৎৱং স্ৱত্রাণকালে ন মনো ন্যধত্থা ইতি হেতো র্যৎকালে তৱ রিপৱস্ত্ৱাং চতুর্দিক্ষু প্রাচীরেণ ৱেষ্টযিৎৱা রোৎস্যন্তি
൪൩നിന്റെ സന്ദർശനകാലം നിനക്ക് അറിയില്ല. അതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്ക് ചുറ്റും ഒരു തടസ്സം ഉണ്ടാക്കി നിന്നെ വളഞ്ഞു നാല് വശത്ത് നിന്നും ഞെരുക്കി,
44 ৪৪ বালকৈঃ সার্দ্ধং ভূমিসাৎ করিষ্যন্তি চ ৎৱন্মধ্যে পাষাণৈকোপি পাষাণোপরি ন স্থাস্যতি চ, কাল ঈদৃশ উপস্থাস্যতি|
൪൪നിന്നെയും ഇവിടെ താമസിക്കുന്ന ജനങ്ങളെയും നിലത്തു തള്ളിയിട്ട്, അങ്ങനെ നിന്നിൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്ക് വരും.
45 ৪৫ অথ মধ্যেমন্দিরং প্রৱিশ্য তত্রত্যান্ ক্রযিৱিক্রযিণো বহিষ্কুর্ৱ্ৱন্
൪൫പിന്നെ അവൻ ദൈവാലയത്തിൽ ചെന്ന് അവിടെ കച്ചവടം നടത്തിയവരെ പുറത്താക്കി:
46 ৪৬ অৱদৎ মদ্গৃহং প্রার্থনাগৃহমিতি লিপিরাস্তে কিন্তু যূযং তদেৱ চৈরাণাং গহ্ৱরং কুরুথ|
൪൬എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തിരിക്കുന്നു എന്ന് അവരോട് പറഞ്ഞു.
47 ৪৭ পশ্চাৎ স প্রত্যহং মধ্যেমন্দিরম্ উপদিদেশ; ততঃ প্রধানযাজকা অধ্যাপকাঃ প্রাচীনাশ্চ তং নাশযিতুং চিচেষ্টিরে;
൪൭അവൻ എല്ലാ ദിവസവും ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരുന്നു; എന്നാൽ മഹാപുരോഹിതരും ശാസ്ത്രികളും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ അവസരം നോക്കി.
48 ৪৮ কিন্তু তদুপদেশে সর্ৱ্ৱে লোকা নিৱিষ্টচিত্তাঃ স্থিতাস্তস্মাৎ তে তৎকর্ত্তুং নাৱকাশং প্রাপুঃ|
൪൮എങ്കിലും ജനം എല്ലാം വളരെ ശ്രദ്ധയോടെ അവന്റെ വചനം കേട്ട് കൊണ്ടിരിക്കുകയാൽ എന്ത് ചെയ്യേണം എന്നവർ അറിഞ്ഞില്ല.

< লূকঃ 19 >