< വെളിപാട് 7 >

1 ഇതിനുശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും നാല് ദൂതന്മാർ ഭൂമിയിലെ നാല് കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാല് ദിക്കിലും നില്ക്കുന്നതു ഞാൻ കണ്ട്.
ⲁ̅ⲙⲉⲛⲉⲛⲥⲁ ⲛⲁⲓ ⲇⲉ ⲁⲓⲛⲁⲩ ⳿ⲉⲇ̅ ⳿ⲛⲁⲅⲅⲉⲗⲟⲥ ⲉⲩⲟϩⲓ ⳿ⲉⲣⲁⲧⲟⲩ ϩⲓϫⲉⲛ ⲡⲓ⳿ϥⲧⲟⲩ ⲗⲁⲕϩ ⳿ⲛⲧⲉ ⳿ⲡⲕⲁϩⲓ ⲉⲩ⳿ⲁⲙⲟⲛⲓ ⳿ⲙⲡⲓ⳿ϥⲧⲟⲩ ⲑⲏⲟⲩ ϩⲓⲛⲁ ⳿ⲛⲧⲟⲩ⳿ϣⲧⲉⲙⲛⲓϥⲓ ⳿ⲛϫⲉ ⲛⲓⲑⲏⲟⲩ ϩⲓϫⲉⲛ ⳿ⲡⲕⲁϩⲓ ⲟⲩⲇⲉ ϩⲓϫⲉⲛ ⳿ⲫⲓⲟⲙ ⲟⲩⲇⲉ ϩⲓϫⲉⲛ ⲛⲓⲓⲁⲣⲱⲟⲩ ⲟⲩⲇⲉ ϩⲓϫⲉⲛ ⲛⲓ⳿ϣϣⲏⲛ.
2 ജീവനുള്ള ദൈവത്തിന്റെ മുദ്രയുണ്ടായിരുന്ന മറ്റൊരു ദൂതൻ, കിഴക്കുനിന്ന് മുകളിലേക്കു വരുന്നത് ഞാൻ കണ്ട്. അവൻ ഭൂമിക്കും സമുദ്രത്തിനും കേടുവരുത്തുവാൻ അനുവാദം കൊടുക്കപ്പെട്ട നാല് ദൂതന്മാരോട്:
ⲃ̅ⲟⲩⲟϩ ⲁⲓϫⲟⲩϣⲧ ⲁⲓⲛⲁⲩ ⳿ⲉⲕⲉⲁⲅⲅⲉⲗⲟⲥ ⳿ⲉⲁϥ⳿ⲓ ⳿ⲉⲃⲟⲗ ϧⲉⲛ ⲛⲓⲙⲁ ⳿ⲛϣⲁⲓ ⳿ⲛⲧⲉ ⳿ⲫⲣⲏ ⳿ⲉⲟⲩⲟⲛ ⲟⲩ⳿ⲥ⳿ⲫⲣⲁⲅⲓⲥ ⳿ⲛⲧⲟⲧϥ ⳿ⲛⲧⲉ ⲫϯ ⲉⲧⲟⲛϧ ⲟⲩⲟϩ ⲁϥⲱϣ ⳿ⲉⲃⲟⲗ ϧⲉⲛ ⲟⲩⲛⲓϣϯ ⳿ⲛ⳿ϧⲣⲱⲟⲩ ⲟⲩⲃⲉ ⲡⲓⲇ̅ ⳿ⲛⲁⲅⲅⲉⲗⲟⲥ ⲛⲏⲉⲧⲁⲩⲧⲏⲓⲥ ⲛⲱⲟⲩ ⳿ⲉⲉⲣⲁⲇⲓⲕⲓⲛ ⳿ⲙⲡⲓⲕⲁϩⲓ ⲛⲉⲙ ⳿ⲫⲓⲟⲙ.
3 നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റികളിൽ ഞങ്ങൾ ഒരു മുദ്രയിട്ട് തീരുവോളം ഭൂമിക്കോ, സമൂദ്രത്തിനോ, വൃക്ഷങ്ങൾക്കോ കേടുവരുത്തരുത് എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
ⲅ̅ⲉϥϫⲱ ⳿ⲙⲙⲟⲥ ⲛⲱⲟⲩ ϫⲉ ⳿ⲙⲡⲉⲣⲉⲣⲁⲇⲓⲕⲓⲛ ⳿ⲙⲡⲓⲕⲁϩⲓ ⲛⲉⲙ ⳿ⲫⲓⲟⲙ ⲛⲉⲙ ⲛⲓ⳿ϣϣⲏⲛ ϣⲁⲧⲉⲧⲉⲛⲧⲉⲃ ⲛⲓⲉⲃⲓⲁⲓⲕ ⳿ⲛⲧⲉ ⲫϯ ⲉⲧⲟⲩⲧⲉϩⲛⲓ.
4 മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ട്; യിസ്രായേൽ ജനങ്ങളുടെ എല്ലാ ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ 1,44,000.
ⲇ̅ⲟⲩⲟϩ ⲁⲓⲥⲱⲧⲉⲙ ⳿ⲉ⳿ⲧⲏⲡⲓ ⳿ⲛⲛⲏⲉⲧⲁⲩⲧⲟⲃⲟⲩ ⲉⲧⲟⲩⲧⲉϩⲛⲓ ⲣ̅ⲙ̅ⲇ̅ ⳿ⲛϣⲟ ⲛⲏⲉⲧⲁⲩⲧⲟⲃⲟⲩ ⳿ⲉⲃⲟⲗ ϧⲉⲛ ⲛⲓⲫⲩⲗⲏ ⲧⲏⲣⲟⲩ ⳿ⲛⲧⲉ ⲛⲉⲛϣⲏⲣⲓ ⳿ⲙ⳿ⲡⲓⲥ̅ⲗ̅.
5 യെഹൂദാഗോത്രത്തിൽ നിന്നു മുദ്രയേറ്റവർ പന്ത്രണ്ടായിരം; രൂബേൻഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; ഗാദ്ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം.
ⲉ̅ⲉⲃⲟⲗ ϧⲉⲛ ⳿ⲧⲫⲩⲗⲏ ⳿ⲛⲓⲟⲩⲇⲁ ⲓ̅ⲃ̅ ⳿ⲛϣⲟ ⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲧⲫⲩⲗⲏ ⳿ⲛⲣⲟⲩⲃⲏⲛ ⲓ̅ⲃ̅ ⳿ⲛϣⲟ ⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲧⲫⲩⲗⲏ ⳿ⲛⲅⲁⲇ ⲓ̅ⲃ̅ ⳿ⲛϣⲟ.
6 ആശേർ ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; നഫ്താലി ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; മനശ്ശെഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം.
ⲋ̅⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲧⲫⲩⲗⲏ ⳿ⲛⲁⲥⲥⲏⲣ ⲓ̅ⲃ̅ ⳿ⲛϣⲟ ⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲧⲫⲩⲗⲏ ⳿ⲛⲉⲫⲑⲁⲗⲓⲙ ⲓ̅ⲃ̅ ⳿ⲛϣⲟ ⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲧⲫⲩⲗⲏ ⳿ⲛⲇⲁⲛ ⲓ̅ⲃ̅ ⳿ⲛϣⲟ.
7 ശിമെയോൻ ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; ലേവിഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; യിസ്സാഖാർ ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം;
ⲍ̅⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲧⲫⲩⲗⲏ ⳿ⲛⲥⲩⲙⲉⲱⲛ ⲓ̅ⲃ̅ ⳿ⲛϣⲟ ⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲧⲫⲩⲗⲏ ⳿ⲛⲗⲉⲩⲓ ⲓ̅ⲃ̅ ⳿ⲛϣⲟ ⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲧⲫⲩⲗⲏ ⳿ⲛⲓⲥⲁⲭⲁⲣ ⲓ̅ⲃ̅ ⳿ⲛϣⲟ.
8 സെബൂലൂൻഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; യോസഫ് ഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; ബെന്യാമിൻ ഗോത്രത്തിൽനിന്നു മുദ്രയേറ്റവർ പന്ത്രണ്ടായിരവും ആയിരുന്നു.
ⲏ̅⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲧⲫⲩⲗⲏ ⳿ⲛⲍⲁⲃⲟⲩⲗⲱⲛ ⲓ̅ⲃ̅ ⳿ⲛϣⲟ ⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲧⲫⲩⲗⲏ ⳿ⲛⲓⲱⲥⲏⲫ ⲓ̅ⲃ̅ ⳿ⲛϣⲟ ⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲧⲫⲩⲗⲏ ⳿ⲙⲃⲉⲛⲓⲁⲙⲓⲛ ⲓ̅ⲃ̅ ⳿ⲛϣⲟ ⲉⲧⲁⲩⲉⲣ⳿ⲥ⳿ⲫⲣⲁⲅⲓⲍⲓⲛ ⳿ⲙⲙⲱⲟⲩ.
9 ഈ സംഭവങ്ങൾക്കുശേഷം ഞാൻ നോക്കിയപ്പോൾ, എല്ലാ ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്ന് സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്ക്കുന്ന, ആർക്കും എണ്ണിത്തീർക്കുവാൻ കഴിയാത്ത വെള്ളനിലയങ്കി ധരിച്ചും കൈകളിൽ കുരുത്തോലകൾ പിടിച്ചും ഉള്ള ഒരു മഹാപുരുഷാരത്തെ കണ്ട്. അവർ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്:
ⲑ̅ⲟⲩⲟϩ ⲙⲉⲛⲉⲛⲥⲁ ⲛⲁⲓ ⲁⲓⲛⲁⲩ ⳿ⲉⲟⲩⲛⲓϣϯ ⳿ⲙⲙⲏϣ ⳿ⲙⲙⲟⲛ ⳿ϣϫⲟⲙ ⳿ⲛⲧⲉ ⳿ϩⲗⲓ ϭⲓⲏⲡⲓ ⳿ⲙⲙⲟϥ ⳿ⲉⲃⲟⲗ ϧⲉⲛ ⳿ϣⲗⲟⲗ ⲛⲓⲃⲉⲛ ⲛⲉⲙ ⲫⲩⲗⲏ ⲛⲓⲃⲉⲛ ⲛⲉⲙ ⲗⲁⲟⲥ ⲛⲓⲃⲉⲛ ⲛⲉⲙ ⲗⲁⲥ ⲛⲓⲃⲉⲛ ⲉⲩⲟϩⲓ ⳿ⲉⲣⲁⲧⲟⲩ ⳿ⲙⲡⲉ⳿ⲙⲑⲟ ⳿ⲙⲡⲓ⳿ⲑⲣⲟⲛⲟⲥ ⲛⲉⲙ ⲡⲉ⳿ⲙⲑⲟ ⳿ⲙⲡⲓϩⲓⲏⲃ ⲉⲩϫⲏⲗ ⳿ⲛϩⲁⲛ⳿ⲥⲧⲟⲗⲏ ⳿ⲛⲟⲩⲱⲃϣ ⲉⲣⲉ ⲟⲩⲟⲛ ϩⲁⲛⲟⲩⲱⲓⲛⲓ ⳿ⲛ⳿ϧⲣⲏⲓ ϧⲉⲛ ⲛⲟⲩϫⲓϫ.
10 ൧൦ “രക്ഷ സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിനും കുഞ്ഞാടിനും ഉള്ളത്”.
ⲓ̅ⲉⲩⲱϣ ⳿ⲉⲃⲟⲗ ϧⲉⲛ ⲟⲩⲛⲓϣϯ ⳿ⲛ⳿ⲥⲙⲏ ⲉⲩϫⲱ ⳿ⲙⲙⲟⲥ ϫⲉ ⲡⲓⲟⲩϫⲁⲓ ⲫⲁ ⲡⲉⲛⲛⲟⲩϯ ⲡⲉ ⲫⲏⲉⲧϩⲉⲙⲥⲓ ϩⲓϫⲉⲛ ⲡⲓ⳿ⲑⲣⲟⲛⲟⲥ ⲛⲉⲙ ⲡⲓϩⲓⲏⲃ.
11 ൧൧ സകലദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാല് ജീവികളുടെയും ചുറ്റും നിന്നു, അവർ സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണുവീണു ദൈവത്തെ ആരാധിച്ചും കൊണ്ട് പറഞ്ഞത്:
ⲓ̅ⲁ̅ⲟⲩⲟϩ ⲛⲓⲁⲅⲅⲉⲗⲟⲥ ⲧⲏⲣⲟⲩ ⲛⲁⲩⲟϩⲓ ⳿ⲉⲣⲁⲧⲟⲩ ⳿ⲙⲡⲉ⳿ⲙⲑⲟ ⳿ⲙⲡⲓ⳿ⲑⲣⲟⲛⲟⲥ ⲛⲉⲙ ⲛⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⲛⲉⲙ ⲡⲓⲇ̅ ⳿ⲛⲍⲱⲟⲛ ⲟⲩⲟϩ ⲁⲩϩⲓⲧⲟⲩ ⲉⲡⲉⲥⲏⲧ ϩⲓϫⲉⲛ ⲡⲟⲩϩⲟ ⳿ⲙⲡⲉ⳿ⲙⲑⲟ ⳿ⲙⲡⲓ⳿ⲑⲣⲟⲛⲟⲥ ⲟⲩⲟϩ ⲁⲩⲟⲩⲱϣⲧ ⳿ⲙⲫϯ.
12 ൧൨ “ആമേൻ;” നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ. (aiōn g165)
ⲓ̅ⲃ̅ⲉⲩϫⲱ ⳿ⲙⲙⲟⲥ ϫⲉ ⲁⲙⲏⲛ ⲡⲓ⳿ⲥⲙⲟⲩ ⲛⲉⲙ ⲡⲓⲱⲟⲩ ⲛⲉⲙ ϯⲥⲟⲫⲓⲁ ⲛⲉⲙ ⲡⲓϣⲉⲡ⳿ϩⲙⲟⲧ ⲛⲉⲙ ⲡⲓⲧⲁⲓ⳿ⲟ ⲛⲉⲙ ϯϫⲟⲙ ⲛⲁ ⲡⲉⲛⲛⲟⲩϯ ⲛⲉ ϣⲁ ⲉⲛⲉϩ ⳿ⲛⲧⲉ ⲡⲓⲉⲛⲉϩ ⲁⲙⲏⲛ. (aiōn g165)
13 ൧൩ അപ്പോൾ മൂപ്പന്മാരിൽ ഒരുവൻ എന്നോട്: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? അവർ എവിടെ നിന്നു വന്നു എന്നു ചോദിച്ചു.
ⲓ̅ⲅ̅ⲟⲩⲟϩ ⲁϥⲉⲣⲟⲩⲱ ⳿ⲛϫⲉ ⲟⲩⲁⲓ ⳿ⲉⲃⲟⲗ ϧⲉⲛ ⲛⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⲡⲉϫⲁϥ ⲛⲏⲓ ϫⲉ ⲛⲓⲙ ⲛⲉ ⲛⲁⲓ ⲉⲧⲉ ⲛⲁⲓ⳿ϩⲃⲱⲥ ⳿ⲛⲟⲩⲱⲃϣ ⲧⲟⲓ ϩⲓⲱⲧⲟⲩ ⲟⲩⲟϩ ⲉⲧⲁⲩ⳿ⲓ ⳿ⲉⲃⲟⲗ ⲑⲱⲛ.
14 ൧൪ യജമാനന് അറിയാമല്ലോ എന്നു ഞാൻ പറഞ്ഞതിന് അവൻ എന്നോട് പറഞ്ഞത്: ഇവർ മഹാകഷ്ടത്തിൽനിന്ന് വന്നവർ; അവർ കുഞ്ഞാടിന്റെ രക്തത്തിൽ അവരുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
ⲓ̅ⲇ̅ⲡⲉϫⲏⲓ ⲛⲁϥ ϫⲉ ⲡⲁ⳪ ⳿ⲛⲑⲟⲕ ⲉⲧⲥⲱⲟⲩⲛ ⳿ⲙⲙⲱⲟⲩ ⲟⲩⲟϩ ⲡⲉϫⲁϥ ⲛⲏⲓ ϫⲉ ⲛⲁⲓ ⲛⲉ ⲛⲏⲉⲑⲛⲏⲟⲩ ⳿ⲉⲃⲟⲗ ϧⲉⲛ ⲛⲓⲛⲓϣϯ ⳿ⲛϩⲟϫϩⲉϫ ⲟⲩⲟϩ ⲁⲩⲣⲱϧⲓ ⳿ⲛⲛⲟⲩ⳿ⲥⲧⲟⲗⲏ ⲟⲩⲟϩ ⲁⲩⲫⲉⲣⲓⲱⲟⲩ ϧⲉⲛ ⲡⲓ⳿ⲥⲛⲟϥ ⳿ⲛⲧⲉ ⲡⲓϩⲓⲏⲃ.
15 ൧൫ അതുകൊണ്ട് അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിലിരുന്ന് അവന്റെ ആലയത്തിൽ രാവും പകലും അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവരോട് കൂടെ വസിക്കും.
ⲓ̅ⲉ̅ⲉⲑⲃⲉⲫⲁⲓ ⲥⲉⲭⲏ ⳿ⲙⲡⲉ⳿ⲙⲑⲟ ⳿ⲙⲡⲓ⳿ⲑⲣⲟⲛⲟⲥ ⳿ⲛⲧⲉ ⲫϯ ⲟⲩⲟϩ ⲥⲉϣⲉⲙϣⲓ ⳿ⲙⲙⲟϥ ϧⲉⲛ ⲡⲉϥⲉⲣⲫⲉⲓ ⳿ⲙⲡⲓ⳿ⲉϩⲟⲟⲩ ⲛⲉⲙ ⲡⲓ⳿ⲉϫⲱⲣϩ ⲟⲩⲟϩ ⲫⲏⲉⲧϩⲉⲙⲥⲓ ϩⲓϫⲉⲛ ⲡⲓ⳿ⲑⲣⲟⲛⲟⲥ ⲉϥ⳿ⲉⲉⲣϧⲏⲓⲃⲓ ⳿ⲉϫⲱⲟⲩ.
16 ൧൬ ഇനി അവർക്ക് വിശക്കയില്ല ദാഹിക്കയും ഇല്ല; സൂര്യവെളിച്ചവും മറ്റ് ചൂടും അവരെ ബാധിക്കുകയില്ല.
ⲓ̅ⲋ̅⳿ⲛⲛⲟⲩ⳿ϩⲕⲟ ⲟⲩⲇⲉ ⳿ⲛⲛⲟⲩⲓⲃⲓ ϫⲉ ⲟⲩⲇⲉ ⳿ⲛⲛⲟⲩϧⲓⲥⲓ ⲟⲩⲇⲉ ⳿ⲛⲛⲉ ϧⲏⲓⲃⲓ ⳿ⲓ ⳿ⲉϫⲱⲟⲩ ⲟⲩⲇⲉ ⲕⲁⲩⲥⲱⲛ ⲛⲓⲃⲉⲛ.
17 ൧൭ സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാട് അവരെ പോറ്റുകയും അവരെ ജീവജലത്തിന്റെ ഉറവുകളിലേക്ക് നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളയുകയും ചെയ്യും.
ⲓ̅ⲍ̅ϫⲉ ⲡⲓϩⲓⲏⲃ ⲉⲧⲭⲏ ⳿ⲙⲡⲉ⳿ⲙⲑⲟ ⳿ⲙⲡⲓ⳿ⲑⲣⲟⲛⲟⲥ ⳿ⲛⲑⲟϥ ⲉϥⲙⲟϣⲓ ⲛⲉⲙⲱⲟⲩ ⲟⲩⲟϩ ⲉϥ⳿ⲉϭⲓⲙⲱⲓⲧ ⲛⲱⲟⲩ ⳿ⲉϫⲉⲛ ϯⲙⲟⲩⲙⲓ ⳿ⲙⲙⲱⲟⲩ ⳿ⲛⲱⲛϧ ⲟⲩⲟϩ ⲉⲣⲉ ⲫϯ ϥⲱϯ ⳿ⲛⲉⲣⲙⲏ ⲛⲓⲃⲉⲛ ⳿ⲉⲃⲟⲗ ϩⲁ ⲛⲟⲩⲃⲁⲗ

< വെളിപാട് 7 >