< വെളിപാട് 16 >

1 നിങ്ങൾ പോയി ദൈവക്രോധത്തിന്റെ പാത്രം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഏഴ് ദൂതന്മാരോടും വിളിച്ചുപറയുന്ന ഒരു മഹാശബ്ദം അതിവിശുദ്ധ സ്ഥലത്തിൽ നിന്നു ഞാൻ കേട്ട്.
tataḥ paraṁ mandirāt tān saptadūtān sambhāṣamāṇa ēṣa mahāravō mayāśrāvi, yūyaṁ gatvā tēbhyaḥ saptakaṁsēbhya īśvarasya krōdhaṁ pr̥thivyāṁ srāvayata|
2 ഒന്നാമത്തെ ദൂതൻ പോയി തന്റെ പാത്രം ഭൂമിയിൽ ഒഴിച്ചു; മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിച്ചവരുമായ മനുഷ്യരുടെമേൽ നാറ്റമുണ്ടാക്കുന്ന ദുഷിച്ച വ്രണം ഉണ്ടായി.
tataḥ prathamō dūtō gatvā svakaṁsē yadyad avidyata tat pr̥thivyām asrāvayat tasmāt paśōḥ kalaṅkadhāriṇāṁ tatpratimāpūjakānāṁ mānavānāṁ śarīrēṣu vyathājanakā duṣṭavraṇā abhavan|
3 രണ്ടാമത്തെ ദൂതൻ തന്റെ പാത്രം സമുദ്രത്തിൽ ഒഴിച്ചു; അത് മരിച്ചവന്റെ രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.
tataḥ paraṁ dvitīyō dūtaḥ svakaṁsē yadyad avidyata tat samudrē 'srāvayat tēna sa kuṇapasthaśōṇitarūpyabhavat samudrē sthitāśca sarvvē prāṇinō mr̥tyuṁ gatāḥ|
4 മൂന്നാമത്തെ ദൂതൻ തന്റെ പാത്രം നദികളിലും നീരുറവുകളിലും ഒഴിച്ചു, അവ രക്തമായിത്തീർന്നു.
aparaṁ tr̥tīyō dūtaḥ svakaṁsē yadyad avidyata tat sarvvaṁ nadīṣu jalaprasravaṇēṣu cāsrāvayat tatastāni raktamayānyabhavan| aparaṁ tōyānām adhipasya dūtasya vāgiyaṁ mayā śrutā|
5 അപ്പോൾ ജലത്തിനധിപനായ ദൂതൻ പറയുന്നതായി ഞാൻ കേട്ടത്: “ഇരിക്കുന്നവനും ഇരുന്നവനും വരുവാനുള്ളവനുമായ കർത്താവേ, നീ ഇങ്ങനെ ഈ ന്യായവിധി നടത്തിയതുകൊണ്ട് നീ നീതിമാൻ ആകുന്നു.
varttamānaśca bhūtaśca bhaviṣyaṁśca paramēśvaraḥ| tvamēva nyāyyakārī yad ētādr̥k tvaṁ vyacārayaḥ|
6 വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ഒഴുക്കിയതുകൊണ്ട് നീ അവർക്ക് രക്തം കുടിക്കുവാൻ കൊടുത്തു; അതിന് അവർ അർഹർ തന്നെ”.
bhaviṣyadvādisādhūnāṁ raktaṁ tairēva pātitaṁ| śōṇitaṁ tvantu tēbhyō 'dāstatpānaṁ tēṣu yujyatē||
7 അതുപോലെ യാഗപീഠത്തിൽ നിന്നും: “അതേ, സർവ്വശക്തനായ ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ” എന്ന് പറയുന്നതായി ഞാൻ കേട്ട്.
anantaraṁ vēdītō bhāṣamāṇasya kasyacid ayaṁ ravō mayā śrutaḥ, hē paraśvara satyaṁ tat hē sarvvaśaktiman prabhō| satyā nyāyyāśca sarvvā hi vicārājñāstvadīyakāḥ||
8 നാലാമത്തെ ദൂതൻ തന്റെ പാത്രം സൂര്യനിൽ ഒഴിച്ചു; അപ്പോൾ തീകൊണ്ട് മനുഷ്യരെ ചുട്ടുപൊള്ളിക്കുവാൻ അതിന് അധികാരം കൊടുത്തു.
anantaraṁ caturthō dūtaḥ svakaṁsē yadyad avidyata tat sarvvaṁ sūryyē 'srāvayat tasmai ca vahninā mānavān dagdhuṁ sāmarthyam adāyi|
9 മനുഷ്യർ കൊടുംചൂടിനാൽ വെന്തുപോയി; എങ്കിലും ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ നിന്ദിച്ചതല്ലാതെ, അവന് മഹത്വം കൊടുക്കുവാൻ തക്കവണ്ണം അവർ മാനസാന്തരപ്പെട്ടില്ല.
tēna manuṣyā mahātāpēna tāpitāstēṣāṁ daṇḍānām ādhipatyaviśiṣṭasyēśvarasya nāmānindan tatpraśaṁsārthañca manaḥparivarttanaṁ nākurvvan|
10 ൧൦ അഞ്ചാമത്തെ ദൂതൻ തന്റെ പാത്രം മൃഗത്തിന്റെ ഇരിപ്പിടത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി. അതിവേദനയാൽ അവർ നാവ് കടിച്ചു.
tataḥ paraṁ pañcamō dūtaḥ svakaṁsē yadyad avidyata tat sarvvaṁ paśōḥ siṁhāsanē 'srāvayat tēna tasya rāṣṭraṁ timirācchannam abhavat lōkāśca vēdanākāraṇāt svarasanā adaṁdaśyata|
11 ൧൧ വേദനയും വ്രണങ്ങളും നിമിത്തം സ്വർഗ്ഗത്തിലെ ദൈവത്തെ നിന്ദിച്ചതല്ലാതെ അപ്പോഴും അവർ ചെയ്തിരുന്ന പ്രവൃത്തി വിട്ടു മാനസാന്തരപ്പെട്ടില്ല.
svakīyavyathāvraṇakāraṇācca svargastham anindan svakriyābhyaśca manāṁsi na parāvarttayan|
12 ൧൨ ആറാമത്തെ ദൂതൻ തന്റെ പാത്രം യൂഫ്രട്ടീസ് എന്ന മഹാനദിയിൽ ഒഴിച്ചു: കിഴക്ക് നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി.
tataḥ paraṁ ṣaṣṭhō dūtaḥ svakaṁsē yadyad avidyata tat sarvvaṁ pharātākhyō mahānadē 'srāvayat tēna sūryyōdayadiśa āgamiṣyatāṁ rājñāṁ mārgasugamārthaṁ tasya tōyāni paryyaśuṣyan|
13 ൧൩ മഹാസർപ്പത്തിന്റെയും മൃഗത്തിന്റെയും കള്ളപ്രവാചകന്റെയും വായിൽനിന്ന് തവളകളെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറത്തു വരുന്നത് ഞാൻ കണ്ട്.
anantaraṁ nāgasya vadanāt paśō rvadanāt mithyābhaviṣyadvādinaśca vadanāt nirgacchantastrayō 'śucaya ātmānō mayā dr̥ṣṭāstē maṇḍūkākārāḥ|
14 ൧൪ ഇവ ഭൂതലത്തിലെങ്ങും ഉള്ള രാജാക്കന്മാരെ ഒക്കെയും സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന് കൂട്ടിച്ചേർക്കുവാൻ തക്കവണ്ണം അത്ഭുതങ്ങൾ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്ക് ചെല്ലുന്ന ഭൂതാത്മാക്കൾ തന്നേ. —
ta āścaryyakarmmakāriṇō bhūtānām ātmānaḥ santi sarvvaśaktimata īśvarasya mahādinē yēna yuddhēna bhavitavyaṁ tatkr̥tē kr̥tsrajagatō rājñāḥ saṁgrahītuṁ tēṣāṁ sannidhiṁ nirgacchanti|
15 ൧൫ ജാഗ്രതയായിരിക്ക! ഞാൻ കള്ളനെപ്പോലെ വരും; സൂക്ഷിച്ച് തന്റെ വസ്ത്രം വൃത്തിയായി കാത്തുകൊള്ളുന്നവൻ ഭാഗ്യവാൻ. അല്ലെങ്കിൽ, അവർ നഗ്നരായി നടക്കുകയും മറ്റുള്ളവർ അവരുടെ ലജ്ജ കാണുകയും ചെയ്യും.
aparam ibribhāṣayā harmmagiddōnāmakasthanē tē saṅgr̥hītāḥ|
16 ൧൬ അവൻ അവരെ എബ്രായ ഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്ത് കൂട്ടിക്കൊണ്ട് വന്നു.
paśyāhaṁ cairavad āgacchāmi yō janaḥ prabuddhastiṣṭhati yathā ca nagnaḥ san na paryyaṭati tasya lajjā ca yathā dr̥śyā na bhavati tathā svavāsāṁsi rakṣati sa dhanyaḥ|
17 ൧൭ ഏഴാമത്തെ ദൂതൻ തന്റെ പാത്രം ആകാശത്തിൽ ഒഴിച്ചു; അപ്പോൾ: ചെയ്തു തീർന്നു എന്നു പറയുന്ന ഒരു മഹാശബ്ദം സിംഹാസനത്തിൽ നിന്നും അതിവിശുദ്ധസ്ഥലത്ത് നിന്നും പുറപ്പെട്ടു.
tataḥ paraṁ saptamō dūtaḥ svakaṁsē yadyad avidyata tat sarvvam ākāśē 'srāvayat tēna svargīyamandiramadhyasthasiṁhāsanāt mahāravō 'yaṁ nirgataḥ samāptirabhavaditi|
18 ൧൮ അപ്പോൾ ശബ്ദകോലാഹലങ്ങളും ഇടിമുഴക്കവും മിന്നലുകളും ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ ഇന്നോളം ഉണ്ടായിട്ടില്ലാത്തതുമായ വലുതായൊരു ഭൂകമ്പവും ഉണ്ടായി.
tadanantaraṁ taḍitō ravāḥ stanitāni cābhavan, yasmin kālē ca pr̥thivyāṁ manuṣyāḥ sr̥ṣṭāstam ārabhya yādr̥ṅmahābhūmikampaḥ kadāpi nābhavat tādr̥g bhūkampō 'bhavat|
19 ൧൯ മഹാനഗരം മൂന്ന് ഭാഗമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണുപോയി; അപ്പോൾ ദൈവക്രോധത്തിന്റെ തീഷ്ണതയുള്ള മദ്യം നിറഞ്ഞിരിക്കുന്ന പാനപാത്രം കൊടുക്കുവാൻ തക്കവണ്ണം മഹാബാബിലോണിനെ ദൈവം ഓർത്തു.
tadānīṁ mahānagarī trikhaṇḍā jātā bhinnajātīyānāṁ nagarāṇi ca nyapatan mahābābil cēśvarēṇa svakīyapracaṇḍakōpamadirāpātradānārthaṁ saṁsmr̥tā|
20 ൨൦ സകലദ്വീപും ഓടി മറഞ്ഞു; പർവ്വതങ്ങൾ കാണ്മാനില്ലാതെയായി.
dvīpāśca palāyitā girayaścāntahitāḥ|
21 ൨൧ മനുഷ്യരുടെമേൽ ആകാശത്ത് നിന്നും വലിയ കൽമഴ പെയ്ത്. ഓരോ കല്ലിനും ഒരു താലന്ത് ഭാരം ഉണ്ടായിരുന്നു. കൽമഴയുടെ ബാധ ഏറ്റവും കഠിനമായിരുന്നതുകൊണ്ട് മനുഷ്യർ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.
gaganamaṇḍalācca manuṣyāṇām uparyyēkaikadrōṇaparimitaśilānāṁ mahāvr̥ṣṭirabhavat tacchilāvr̥ṣṭēḥ klēśāt manuṣyā īśvaram anindam yatastajjātaḥ klēśō 'tīva mahān|

< വെളിപാട് 16 >