< വെളിപാട് 16 >

1 നിങ്ങൾ പോയി ദൈവക്രോധത്തിന്റെ പാത്രം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഏഴ് ദൂതന്മാരോടും വിളിച്ചുപറയുന്ന ഒരു മഹാശബ്ദം അതിവിശുദ്ധ സ്ഥലത്തിൽ നിന്നു ഞാൻ കേട്ട്.
ⲁ̅ⲁⲓⲥⲱⲧⲙ ⲉⲩⲛⲟϭ ⲛⲥⲙⲏ ⲉⲃⲟⲗ ϩⲛ ⲧⲡⲉ ⲉⲥϫⲱ ⲙⲙⲟⲥ ⲛⲛⲁⲅⲅⲉⲗⲟⲥ ϫⲉ ⲡⲱϩⲧ ⲛⲛⲉⲫⲓⲁⲗⲏ ⲙⲡϭⲱⲛⲧ ⲙⲡⲛⲟⲩⲧⲉ
2 ഒന്നാമത്തെ ദൂതൻ പോയി തന്റെ പാത്രം ഭൂമിയിൽ ഒഴിച്ചു; മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിച്ചവരുമായ മനുഷ്യരുടെമേൽ നാറ്റമുണ്ടാക്കുന്ന ദുഷിച്ച വ്രണം ഉണ്ടായി.
ⲃ̅ⲁϥⲃⲱⲕ ⲛϭⲓ ⲡϣⲟⲣⲡ ⲁϥⲡⲱϩⲧ ⲛⲧⲉⲫⲓⲁⲗⲏ ⲉϩⲣⲁⲓ ⲉϫⲙ ⲡⲕⲁϩ ⲁⲩⲱ ⲁϥϣⲱⲡⲉ ⲛϭⲓ ⲟⲩⲥⲁϣ ⲙⲡⲟⲛⲏⲣⲟⲛ ⲉϥϩⲟⲟⲩ ⲉϫⲛ ⲛⲉⲧⲉⲟⲩⲛⲧⲁⲩ ⲡⲙⲁⲉⲓⲛ ⲙⲡⲉⲑⲏⲣⲓⲟⲛ ⲙⲛ ⲛⲉⲧⲟⲩⲱϣⲧ ⲛⲧⲉϥϩⲓⲕⲱⲛ
3 രണ്ടാമത്തെ ദൂതൻ തന്റെ പാത്രം സമുദ്രത്തിൽ ഒഴിച്ചു; അത് മരിച്ചവന്റെ രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.
ⲅ̅ⲁⲡⲙⲉϩⲥⲛⲁⲩ ⲡⲱϩⲧ ⲛⲧⲉϥⲫⲓⲁⲗⲏ ⲉϩⲣⲁⲓ ⲉϫⲛ ⲑⲁⲗⲁⲥⲥⲁ ⲁⲥⲣ ⲥⲛⲟϥ ⲛⲑⲉ ⲙⲡⲁ ⲛⲉⲧⲙⲟⲟⲩⲧ ⲁⲩⲱ ⲁⲩⲙⲟⲩ ⲛϭⲓ ⲯⲩⲭⲏ ⲛⲓⲙ ⲉⲧⲟⲛϩ ϩⲛ ⲑⲁⲗⲁⲥⲥⲁ
4 മൂന്നാമത്തെ ദൂതൻ തന്റെ പാത്രം നദികളിലും നീരുറവുകളിലും ഒഴിച്ചു, അവ രക്തമായിത്തീർന്നു.
ⲇ̅ⲁⲡⲙⲉϩϣⲟⲙⲛⲧ ⲡⲱϩⲧ ⲛⲧⲉϥⲫⲓⲁⲗⲏ ⲉϫⲛ ⲛⲉⲓⲉⲣⲱⲟⲩ ⲙⲛ ⲛⲡⲏⲅⲏ ⲛⲙⲙⲟⲟⲩ ⲁⲩⲱ ⲁⲩⲣ ⲥⲛⲟϥ
5 അപ്പോൾ ജലത്തിനധിപനായ ദൂതൻ പറയുന്നതായി ഞാൻ കേട്ടത്: “ഇരിക്കുന്നവനും ഇരുന്നവനും വരുവാനുള്ളവനുമായ കർത്താവേ, നീ ഇങ്ങനെ ഈ ന്യായവിധി നടത്തിയതുകൊണ്ട് നീ നീതിമാൻ ആകുന്നു.
ⲉ̅ⲁⲓⲥⲱⲧⲙ ⲉⲡⲁⲅⲅⲉⲗⲟⲥ ⲛⲙⲙⲟⲟⲩ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲛⲧⲕ ⲟⲩⲇⲓⲕⲁⲓⲟⲥ ⲡⲉⲧϣⲟⲟⲡ ⲁⲩⲱ ⲡⲉⲧⲉⲛⲉϥϣⲟⲟⲡ ⲡⲡⲉⲧⲟⲩⲁⲁⲃ ϫⲉ ⲁⲕⲕⲣⲓⲛⲉ ⲛⲛⲁⲓ
6 വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ഒഴുക്കിയതുകൊണ്ട് നീ അവർക്ക് രക്തം കുടിക്കുവാൻ കൊടുത്തു; അതിന് അവർ അർഹർ തന്നെ”.
ⲋ̅ϫⲉ ⲁⲩⲡⲱϩⲧ ⲉⲃⲟⲗ ⲙⲡⲉⲥⲛⲟϥ ⲛⲛⲉⲡⲣⲟⲫⲏⲧⲏⲥ ⲁⲩⲱ ⲁⲕϯ ⲛⲁⲩ ⲛⲟⲩⲥⲛⲟϥ ⲉⲥⲟⲟϥ ϫⲉ ⲥⲉⲙⲡϣⲁ
7 അതുപോലെ യാഗപീഠത്തിൽ നിന്നും: “അതേ, സർവ്വശക്തനായ ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ” എന്ന് പറയുന്നതായി ഞാൻ കേട്ട്.
ⲍ̅ⲁⲓⲥⲱⲧⲙ ⲉⲡⲉⲑⲩⲥⲓⲁⲥⲧⲏⲣⲓⲟⲛ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲡϫⲟⲉⲓⲥ ⲡⲛⲟⲩⲧⲉ ⲡⲡⲁⲛⲧⲱⲕⲣⲁⲧⲱⲣ ϩⲉⲛⲙⲉ ⲛⲉ ⲁⲩⲱ ϩⲉⲛⲇⲓⲕⲁⲓⲟⲥⲩⲛⲏ ⲛⲉ ⲛⲉⲕϩⲁⲡ
8 നാലാമത്തെ ദൂതൻ തന്റെ പാത്രം സൂര്യനിൽ ഒഴിച്ചു; അപ്പോൾ തീകൊണ്ട് മനുഷ്യരെ ചുട്ടുപൊള്ളിക്കുവാൻ അതിന് അധികാരം കൊടുത്തു.
ⲏ̅ⲁⲡⲙⲉϩϥⲧⲟⲟⲩ ⲛⲁⲅⲅⲉⲗⲟⲥ ⲡⲱϩⲧ ⲛⲧⲉϥⲫⲓⲁⲗⲏ ⲉϫⲙ ⲡⲣⲏ ⲁⲩⲱ ⲁⲩϯ ⲛⲁϥ ⲉⲧⲣⲉϥϣⲱⲃϩ ⲛⲛⲣⲱⲙⲉ ϩⲛ ⲟⲩⲕⲱϩⲧ
9 മനുഷ്യർ കൊടുംചൂടിനാൽ വെന്തുപോയി; എങ്കിലും ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ നിന്ദിച്ചതല്ലാതെ, അവന് മഹത്വം കൊടുക്കുവാൻ തക്കവണ്ണം അവർ മാനസാന്തരപ്പെട്ടില്ല.
ⲑ̅ⲁⲩⲱ ⲁⲩϣⲱⲃϩ ⲛϭⲓ ⲛⲣⲱⲙⲉ ϩⲛ ⲟⲩⲛⲟϭ ⲛⲕⲁⲩⲙⲁ ⲁⲩϫⲓ ⲟⲩⲁ ⲉⲡⲣⲁⲛ ⲙⲡⲛⲟⲩⲧⲉ ⲡⲉⲧⲉⲟⲩⲛⲧϥ ⲧⲉⲝⲟⲩⲥⲓⲁ ⲛⲛⲉⲡⲗⲏⲅⲏ ⲧⲏⲣⲟⲩ ⲁⲩⲱ ⲙⲡⲟⲩⲙⲉⲧⲁⲛⲟⲓ ⲉⲧⲣⲉⲩϯ ⲉⲟⲟⲩ ⲛⲁϥ
10 ൧൦ അഞ്ചാമത്തെ ദൂതൻ തന്റെ പാത്രം മൃഗത്തിന്റെ ഇരിപ്പിടത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി. അതിവേദനയാൽ അവർ നാവ് കടിച്ചു.
ⲓ̅ⲁⲡⲙⲉϩϯⲟⲩ ⲡⲱϩⲧ ⲛⲧⲉϥⲫⲓⲁⲗⲏ ⲉϩⲣⲁⲓ ⲉϫⲙ ⲡⲉⲑⲣⲟⲛⲟⲥ ⲙⲡⲉⲑⲏⲣⲓⲟⲛ ⲁⲩⲱ ⲁⲧⲉϥⲙⲛⲧⲉⲣⲟ ϣⲱⲡⲉ ⲛⲕⲁⲕⲉ ⲁⲩⲱ ⲛⲉⲩⲟⲩⲟϭⲟⲩⲉϭ ⲡⲉ ⲛⲛⲉⲩⲗⲁⲥ ⲉⲃⲟⲗ ϩⲙ ⲡⲉⲙⲕⲁϩ
11 ൧൧ വേദനയും വ്രണങ്ങളും നിമിത്തം സ്വർഗ്ഗത്തിലെ ദൈവത്തെ നിന്ദിച്ചതല്ലാതെ അപ്പോഴും അവർ ചെയ്തിരുന്ന പ്രവൃത്തി വിട്ടു മാനസാന്തരപ്പെട്ടില്ല.
ⲓ̅ⲁ̅ⲁⲩⲱ ⲛⲉⲩϫⲓ ⲟⲩⲁ ⲡⲉ ⲉⲡⲛⲟⲩⲧⲉ ⲛⲧⲡⲉ ⲉⲃⲟⲗ ϩⲛ ⲛⲉⲩⲧⲕⲁⲥ ⲙⲛ ⲛⲉⲩⲥⲁϣ ⲁⲩⲱ ⲙⲡⲟⲩⲙⲉⲧⲁⲛⲟⲓ ⲉⲃⲟⲗ ϩⲛ ⲛⲉⲩϩⲃⲏⲩⲉ
12 ൧൨ ആറാമത്തെ ദൂതൻ തന്റെ പാത്രം യൂഫ്രട്ടീസ് എന്ന മഹാനദിയിൽ ഒഴിച്ചു: കിഴക്ക് നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി.
ⲓ̅ⲃ̅ⲁⲡⲙⲉϩⲥⲟⲟⲩ ⲡⲱϩⲧ ⲛⲧⲉϥⲫⲓⲁⲗⲏ ⲉϫⲙ ⲡⲉⲓⲉⲣⲟ ⲛⲟϭ ⲡⲉⲩⲫⲣⲁⲧⲏⲥ ⲁⲩⲱ ⲁϥϣⲟⲟⲩⲉ ⲛϭⲓ ⲡⲉϥⲙⲟⲟⲩ ϫⲉⲕⲁⲥ ⲉⲩⲉⲥⲟⲃⲧⲉ ⲛⲧⲉϩⲓⲏ ⲛⲛⲉⲣⲱⲟⲩ ⲉⲃⲟⲗ ϩⲛ ⲙⲙⲁ ⲛϣⲁ ⲙⲡⲣⲏ
13 ൧൩ മഹാസർപ്പത്തിന്റെയും മൃഗത്തിന്റെയും കള്ളപ്രവാചകന്റെയും വായിൽനിന്ന് തവളകളെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറത്തു വരുന്നത് ഞാൻ കണ്ട്.
ⲓ̅ⲅ̅ⲁⲓⲛⲁⲩ ⲉⲩⲛⲏⲩ ⲉⲃⲟⲗ ϩⲛ ⲣⲱϥ ⲙⲡⲉⲇⲣⲁⲕⲱⲛ ⲙⲛ ⲡⲉⲑⲏⲣⲓⲟⲛ ⲙⲛ ⲣⲱϥ ⲙⲡⲉⲡⲣⲟⲫⲏⲧⲏⲥ ⲛⲛⲟⲩϫ ⲛϭⲓ ϣⲟⲙⲛⲧ ⲙⲡⲛⲁ ⲛⲁⲕⲁⲑⲁⲣⲧⲟⲛ ⲛⲑⲉ ⲛϩⲉⲛⲕⲣⲟⲩⲣ
14 ൧൪ ഇവ ഭൂതലത്തിലെങ്ങും ഉള്ള രാജാക്കന്മാരെ ഒക്കെയും സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന് കൂട്ടിച്ചേർക്കുവാൻ തക്കവണ്ണം അത്ഭുതങ്ങൾ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്ക് ചെല്ലുന്ന ഭൂതാത്മാക്കൾ തന്നേ. —
ⲓ̅ⲇ̅ϩⲉⲛⲡⲛⲁ ⲅⲁⲣ ⲛⲇⲁⲓⲙⲟⲛⲓⲟⲛ ⲛⲉ ⲉⲩⲉⲓⲣⲉ ⲛϩⲉⲛⲙⲁⲉⲓⲛ ⲉⲧⲣⲉⲩⲉⲓⲛⲉ ⲉⲃⲟⲗ ⲛⲛⲉⲣⲣⲱⲟⲩ ⲛⲧⲟⲓⲕⲟⲩⲙⲉⲛⲏ ⲧⲏⲣⲥ ⲉⲥⲟⲟⲩϩⲟⲩ ⲉϩⲟⲩⲛ ⲉⲡⲡⲟⲗⲉⲙⲟⲥ ⲙⲡⲛⲟϭ ⲛϩⲟⲟⲩ ⲛⲧⲉ ⲡⲛⲟⲩⲧⲉ ⲡⲡⲁⲛⲧⲱⲕⲣⲁⲧⲱⲣ
15 ൧൫ ജാഗ്രതയായിരിക്ക! ഞാൻ കള്ളനെപ്പോലെ വരും; സൂക്ഷിച്ച് തന്റെ വസ്ത്രം വൃത്തിയായി കാത്തുകൊള്ളുന്നവൻ ഭാഗ്യവാൻ. അല്ലെങ്കിൽ, അവർ നഗ്നരായി നടക്കുകയും മറ്റുള്ളവർ അവരുടെ ലജ്ജ കാണുകയും ചെയ്യും.
ⲓ̅ⲉ̅ⲉⲓⲥ ϩⲏⲏⲧⲉ ϯⲛⲏⲩ ⲛⲑⲉ ⲛⲟⲩⲣⲉϥϫⲓⲟⲩⲉ ⲛⲁⲓⲁⲧϥ ⲙⲡⲉⲧⲣⲟⲉⲓⲥ ⲁⲩⲱ ⲉⲧϩⲁⲣⲉϩ ⲉⲛⲉϥϩⲟⲓⲧⲉ ϫⲉ ⲛⲛϥⲙⲟⲟϣⲉ ⲉϥⲕⲏ ⲕⲁϩⲏⲩ ⲛⲥⲉⲛⲁⲩ ⲉⲡⲉϥϣⲓⲡⲉ
16 ൧൬ അവൻ അവരെ എബ്രായ ഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്ത് കൂട്ടിക്കൊണ്ട് വന്നു.
ⲓ̅ⲋ̅ⲁⲩⲱ ⲁϥⲥⲟⲟⲩϩⲟⲩ ⲉϩⲟⲩⲛ ⲉⲡⲡⲟⲗⲉⲙⲟⲥ ⲉⲧⲟⲩⲙⲟⲩⲧⲉ ⲉⲣⲟϥ ⲙⲙⲛⲧϩⲉⲃⲣⲁⲓⲟⲥ ϫⲉ ⲁⲣⲙⲁⲅⲉⲇⲱⲛ
17 ൧൭ ഏഴാമത്തെ ദൂതൻ തന്റെ പാത്രം ആകാശത്തിൽ ഒഴിച്ചു; അപ്പോൾ: ചെയ്തു തീർന്നു എന്നു പറയുന്ന ഒരു മഹാശബ്ദം സിംഹാസനത്തിൽ നിന്നും അതിവിശുദ്ധസ്ഥലത്ത് നിന്നും പുറപ്പെട്ടു.
ⲓ̅ⲍ̅ⲁⲡⲙⲉϩⲥⲁϣϥ ⲡⲱϩⲧ ⲛⲧⲉϥⲫⲓⲁⲗⲏ ⲉϫⲙ ⲡⲁⲏⲣ ⲁⲩⲱ ⲁⲩⲛⲟϭ ⲛⲥⲙⲏ ⲉⲓ ⲉⲃⲟⲗ ϩⲙ ⲡⲣⲡⲉ ϩⲓⲧⲙ ⲡⲉⲑⲣⲟⲛⲟⲥ ⲉⲥϫⲱ ⲙⲙⲟⲥ ϫⲉ ⲁⲥϣⲱⲡⲉ
18 ൧൮ അപ്പോൾ ശബ്ദകോലാഹലങ്ങളും ഇടിമുഴക്കവും മിന്നലുകളും ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ ഇന്നോളം ഉണ്ടായിട്ടില്ലാത്തതുമായ വലുതായൊരു ഭൂകമ്പവും ഉണ്ടായി.
ⲓ̅ⲏ̅ⲁⲩϣⲱⲡⲉ ⲛϭⲓ ϩⲉⲛⲉⲃⲣⲏϭⲉ ⲙⲛ ϩⲉⲛⲥⲙⲏ ⲙⲛ ϩⲉⲛϩⲣⲟⲩⲃⲃⲁⲓ ⲙⲛ ⲟⲩⲛⲟϭ ⲛⲕⲙⲧⲟ ⲉⲧⲉⲙⲡⲉⲟⲩⲟⲛ ⲛⲧⲉϥϩⲉ ϣⲱⲡⲉ ϫⲓⲛ ⲛⲧⲁⲩϫⲡⲉ ⲣⲱⲙⲉ ϩⲓϫⲙ ⲡⲕⲁϩ ⲟⲩⲛⲟϭ ⲛⲕⲙⲧⲟ ⲛϯϭⲟⲧ
19 ൧൯ മഹാനഗരം മൂന്ന് ഭാഗമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണുപോയി; അപ്പോൾ ദൈവക്രോധത്തിന്റെ തീഷ്ണതയുള്ള മദ്യം നിറഞ്ഞിരിക്കുന്ന പാനപാത്രം കൊടുക്കുവാൻ തക്കവണ്ണം മഹാബാബിലോണിനെ ദൈവം ഓർത്തു.
ⲓ̅ⲑ̅ⲧⲛⲟϭ ⲙⲡⲟⲗⲓⲥ ⲁⲥⲣ ϣⲟⲙⲛⲧ ⲟⲩⲱⲛ ⲙⲛ ⲛⲡⲟⲗⲓⲥ ⲛⲛϩⲉⲑⲛⲟⲥ ⲁⲩϩⲉ ⲁⲩⲱ ⲧⲃⲁⲃⲩⲗⲱⲛ ⲛⲟϭ ⲁⲩⲣ ⲡⲉⲥⲙⲉⲉⲩⲉ ⲙⲡⲙⲧⲟ ⲉⲃⲟⲗ ⲙⲡⲛⲟⲩⲧⲉ ⲉϯ ⲛⲁⲥ ⲙⲡϫⲱ ⲙⲡⲏⲣⲡ ⲙⲡϭⲱⲛⲧ ⲛⲧⲉϥⲟⲣⲅⲏ
20 ൨൦ സകലദ്വീപും ഓടി മറഞ്ഞു; പർവ്വതങ്ങൾ കാണ്മാനില്ലാതെയായി.
ⲕ̅ⲁⲩⲱ ⲛⲏⲥⲟⲥ ⲛⲓⲙ ϩⲓ ⲧⲟⲟⲩ ⲙⲡⲟⲩϩⲉ ⲉⲣⲟⲟⲩ
21 ൨൧ മനുഷ്യരുടെമേൽ ആകാശത്ത് നിന്നും വലിയ കൽമഴ പെയ്ത്. ഓരോ കല്ലിനും ഒരു താലന്ത് ഭാരം ഉണ്ടായിരുന്നു. കൽമഴയുടെ ബാധ ഏറ്റവും കഠിനമായിരുന്നതുകൊണ്ട് മനുഷ്യർ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.
ⲕ̅ⲁ̅ⲟⲩⲛⲟϭ ⲛⲁⲗⲁⲙⲡⲉ ⲉϥⲛⲁⲣ ⲟⲩϭⲓⲥϭⲓⲛϭⲱⲣ ⲛϩⲣⲏϣⲉ ⲁϥϩⲱⲟⲩ ⲉⲃⲟⲗ ϩⲛ ⲧⲡⲉ ⲉϩⲣⲁⲓ ⲉϫⲛ ⲛⲣⲱⲙⲉ ⲁⲩⲱ ⲁⲛⲣⲱⲙⲉ ϫⲓ ⲟⲩⲁ ⲉⲡⲛⲟⲩⲧⲉ ⲉⲃⲟⲗ ϩⲛ ⲧⲉⲡⲗⲏⲅⲏ ⲛⲧⲉⲭⲁⲗⲁⲍⲁ ϫⲉ ⲟⲩⲛⲟϭ ⲉⲙⲁⲧⲉ ⲧⲉ ⲧⲉⲥⲡⲗⲏⲅⲏ

< വെളിപാട് 16 >