< സങ്കീർത്തനങ്ങൾ 144 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവിടുന്ന് യുദ്ധത്തിന് എന്റെ കൈകളെയും പോരിന് എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.
Давидів.
2 എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും യഹോവ രാജ്യങ്ങളെ എന്റെ കീഴില്‍ തോല്പ്പിക്കുമാറാക്കുന്നു.
Він моє милосердя й тверди́ня моя, форте́ця моя та моя охоро́на мені, Він мій щит, і я до Нього вдаю́ся, Він мій наро́д підбиває під мене!
3 യഹോവേ, മനുഷ്യനെ അങ്ങ് ഗണ്യമാക്കുവാൻ അവൻ എന്തുണ്ട്? മനുഷ്യനെ അങ്ങ് വിചാരിക്കുവാൻ അവൻ എന്തുമാത്രം?
Господи, що́ то люди́на, що знаєш її, що́ то син лю́дський, що зважаєш на нього?
4 മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.
Люди́на стала до па́ри поді́бна, її дні — як та тінь промину́ща!
5 യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരണമേ; പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടണമേ.
Господи, нахили Своє небо, — й зійди́, доторкни́ся до гір, — і вони задиму́ють!
6 മിന്നൽ അയച്ച് അവരെ ചിതറിക്കണമേ; അങ്ങയുടെ അസ്ത്രങ്ങൾ എയ്ത് അവരെ തോല്പിക്കണമേ.
Заблищи́ блискави́цею, й їх розпоро́ш, пошли Свої стрі́ли, і їх побенте́ж!
7 ഉയരത്തിൽനിന്ന് തൃക്കൈ നീട്ടി എന്നെ വിടുവിക്കണമേ; പെരുവെള്ളത്തിൽനിന്നും അന്യജനതകളുടെ കൈയിൽനിന്നും എന്നെ രക്ഷിക്കണമേ!
Пошли з висоти́ Свою руку, й мене поряту́й, і визволь мене з вод великих, від руки чужинці́в,
8 അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
що їхні уста́ промовляють неправду, а їхня прави́ця — прави́ця зрадли́ва!
9 ദൈവമേ, ഞാൻ അങ്ങേയ്ക്കായി പുതിയ ഒരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ട് ഞാൻ അങ്ങേക്ക് കീർത്തനം ചെയ്യും.
Боже, я пісню нову́ заспіваю Тобі, на а́рфі десятистру́нній заграю Тобі,
10 ൧൦ നീ രാജാക്കന്മാർക്കു ജയം നല്കുകയും അങ്ങയുടെ ദാസനായ ദാവീദിനെ മരണകരമായ വാളിൽനിന്ന് രക്ഷിക്കുകയും ചെയ്യുന്നുവല്ലോ.
що Ти перемогу царям подає́ш, що рятуєш Давида, Свого раба, від лихого меча́!
11 ൧൧ അന്യജനതകളുടെ കൈയിൽനിന്ന് എന്നെ വിടുവിച്ച് രക്ഷിക്കണമേ; അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
Порятуй же мене й збережи Ти мене від руки чужинці́в, що їхні уста́ промовляють марно́ту, а їхня прави́ця — правиця зрадли́ва,
12 ൧൨ ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴച്ചുവളരുന്ന തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമനയ്ക്കായി കൊത്തിയ മൂലത്തൂണുകൾപോലെയും ആയിരിക്കട്ടെ.
щоб були́ сини наші, немов саджанці́, ви́плекані в їхній мо́лодості, наші до́чки — немов ті нарі́жні стовпи́, ви́тесані на окра́су палати!
13 ൧൩ ഞങ്ങളുടെ കളപ്പുരകൾ വിവിധ ധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.
Повні наші комо́ри, — вони видають найрізні́ше, ко́тяться тисячами наші ві́вці та ко́зи, десятками тисяч по наших подві́р'ях розпло́джуються!
14 ൧൪ ഞങ്ങളുടെ കാളകൾ ചുമട് ചുമക്കട്ടെ; മതിൽ തകർക്കുന്നതും പടയ്ക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതെയിരിക്കട്ടെ.
Ситі наші бики́, немає приго́д і немає хворо́би, і на ву́лицях наших нема наріка́нь!
15 ൧൫ ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.
Блаженний наро́д, що йому так веде́ться, блаженний наро́д, що Господь — йому Бог!

< സങ്കീർത്തനങ്ങൾ 144 >